മൂന്നാർ: കെ.എസ്ഇബിയുടെ ഹൈഡൽ ടൂറിസത്തിനു കീഴിലുള്ള മാട്ടുപ്പെട്ടിയിലെ കൗബോയ് പാർക്കിൽനിന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് സൂപ്പർതാരം ഹർമൻപ്രീത് കൗർ നീട്ടിയടിച്ച പന്ത് പാർക്കിന്റെ മതിലുംകടന്ന് മാട്ടുപ്പെട്ടി തടാകത്തിലാണ് വീണത്. പിതാവ് ഹർമീന്ദർ സിംഗ് എറിഞ്ഞ ഫുൾടോസിനെയാണ് ആർത്തിരന്പുന്ന ആൾക്കൂട്ടം സാക്ഷിനിർത്തി ഹർമൻപ്രീത് നിർദാക്ഷിണ്യം ശിക്ഷിച്ചത്. പാർക്കിലെ ക്രിക്കറ്റ് സിമുലേറ്ററിൽ തന്റെ സൂപ്പർ പവർ ബാറ്റിംഗ് പാടവം കാഴ്ചവച്ചും ഇടവേളയിൽ ദലേർ മെഹന്തിയുടെ പാട്ടിനൊപ്പം ചുവടുവച്ചുമാണ് തന്റെ ആദ്യ കേരള സന്ദർശനം ഹർമൻപ്രീത് ആഘോഷമാക്കിയത്. കവറിനു മുകളിലൂടെയുള്ള ഇൻസൈഡ് ഒൗട്ട് ഷോട്ടാണ് തനിക്കേറെ പ്രിയങ്കരമെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെയായിരുന്നു ഹർമൻപ്രീതിന്റെ ലൈവ് ബാറ്റിംഗ് വെടിക്കെട്ട്. കൗബോയ് പാർക്കിന്റെ രണ്ടാംഘട്ടവും രണ്ടാംഘട്ടത്തിന്റെ ഭാഗമായി ആരംഭിച്ച പുതിയ റൈഡുകളും ഉദ്ഘാടനവും ചെയ്യാനെത്തിയതായിരുന്നു ഇക്കഴിഞ്ഞ വനിതാലോകകപ്പിലെ അത്ഭുതതാരവും ഇന്ത്യൻ ടീമംഗവുമായ ഹർമൻപ്രീത് കൗർ. ഒന്നാം വാർഷികമാഘോഷിക്കുന്ന വേളയിലാണ് മൂന്നാറിലെ ഏറ്റവും പ്രധാന വിനോദകേന്ദ്രമായി മാറുന്നവിധം…
Read MoreCategory: Kottayam
ബാങ്കില്‍നിന്നു ജപ്തി നോട്ടീസ് ലഭിച്ചു; നാലംഗ കുടുംബം ഗുരുവായൂരില്‍ എത്തി പായസത്തില്‍ വിഷം കലര്‍ത്തി കഴിച്ചു; ഗൃഹനാഥനും മക്കളും മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍
കാളികാവ്: കൂട്ട ആത്മഹത്യക്കു ശ്രമിച്ച കുടുംബത്തിലെ ഗൃഹനാഥനും മൂത്തമകനും മരിച്ചു. ഇതോടെ നാലംഗ കുടുംബത്തിലെ മൂന്നു പേർ മരിച്ചു. അച്ഛനും അമ്മയും രണ്ടു മക്കളും ഉൾപ്പെടെ കുടുംബം കഴിഞ്ഞ ദിവസം ഗുരുവായൂരിൽ എത്തി പായസത്തിൽ വിഷം കലർത്തി കഴിക്കുകയായിരുന്നു. മൂന്നു വയസുള്ള ആകാശ് നേരത്തെ മരിച്ചിരുന്നു. ഗൃഹനാഥൻ സുനിൽകുമാറും മകൻ ആറു വയസുള്ള ആകാശുമാണ് ഇന്നലെ മരിച്ചത്. അമ്മ സുജാത ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പൂങ്ങോട് ചേരംകോട് മൂന്നുസെന്റ് കോളനിയിൽ കാരമല വീട്ടിൽ സുനിൽകുമാറും ഭാര്യ സുജാതയും മക്കളെയുംകൂട്ടി ക്ഷേത്ര ദർശനത്തിനു ശേഷം വിഷം കഴിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് ചികിത്സയിലായിരുന്ന സുനിൽ കുമാർ മരിച്ചത്. രണ്ടാമത്തെ കുട്ടി അമലിന്റെ മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ സംസ്കരിച്ചിരുന്നു. വീടിനായി പണിത തറ പൊളിച്ചാണ് സംസ്കരിച്ചത്. സുനിൽ കുമാറിന്റെ തറവാട് സ്ഥിതിചെയ്യുന്ന സ്ഥലം അഞ്ച് സെന്റ് മാത്രമാണുള്ളത്. ഇതിൽ ഒരു ഭാഗത്ത്…
Read Moreനിങ്ങൾ ‘കോഴി’ പിടുത്തക്കാരനാണോ..! ഇത്തവണത്തെ ഓണത്തിന് പാമ്പാടിക്ക് വന്നാൽ നിങ്ങൾക്ക് ഒരു കോഴിയെ പിടിക്കുകയും ചെയ്യാം ഒപ്പം വീട്ടിൽ കൊണ്ടുപോകുകയും ചെയ്യാം; വേഗമാകട്ടെ ബുക്കിംഗ് ഏതാനും ദിവസങ്ങൾക്കൂടി
കോട്ടയം: ഇത്തവണ ഓണാഘോഷത്തിനു പാന്പാടിക്ക് പോയാൽ നല്ല ഒന്നാംതരം പൂവൻ കോഴിയെ പിടിക്കാം. ഇലക്കൊടിഞ്ഞി ഇല സാംസ്കാരിക പഠനകേന്ദ്രത്തിന്റെ ഓണാഘോഷപരിപാടികളുടെ ഭാഗമായിട്ടാണ് പൂവൻ കോഴി പിടുത്ത മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ രണ്ടിനു ഇലക്കൊടിഞ്ഞി കവലയിലാണ് വാശിയേറിയ ഓണക്കളികൾ നടക്കുന്നത്. പുരുഷൻമാർക്കാണ് മത്സരം. പ്രദേശത്തെ ഒരു റബർ തോട്ടത്തിലേക്ക് പൂവൻകോഴിയെ തുറന്നു വിടും നിശ്ചിത ആളുകൾ നിശ്ചിത സമയത്തിനുള്ളിൽ പൂവൻ കോഴിയെ പിടിക്കണം. പിടിക്കുന്നവർക്ക് കോഴിയെ സമ്മാനമായി നൽകും. പൂവൻകോഴി പിടുത്ത മത്സരത്തിനു പുറമേ വൈവിധ്യമേറിയ വിഭവങ്ങളാണ് ഇലയിൽ ഈ വർഷവും ഒരുക്കിയിരിക്കുന്നത്. നാട്ടു പൂക്കൾ കൊണ്ടുള്ള വീടുകളിലെ പൂക്കളം മത്സരത്തോടെ ആഘോഷപരിപാടികൾക്കു രാവിലെ തുടക്കം കുറിക്കുന്നത്. അന്‍പതു വീടുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. സ്ത്രീകൾക്കായി കറിക്കരിയൽ മത്സരമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ബീൻസ് നിശ്ചിത ആകൃതിയിലും വേഗത്തിലും അരിഞ്ഞു തീർക്കുന്നവർക്കാണ് സമ്മാനം. കുട്ടികൾക്കായി മുട്ടയേറ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികൾക്കും…
Read Moreകിട്ടിയതും നട്ടതും ഒരു മുറം വിളഞ്ഞപ്പോൾ പറമ്പ് നിറയെ..! ഒരുമുറം പച്ചക്കറി പദ്ധതിയിൽ റബർ തോട്ടത്തിൽ വിളഞ്ഞത് നൂറുമേനി; റിട്ടയേർട്ട് അധ്യാപക ദമ്പതികളുടെ വിശ്രമ ജീവിതത്തിലെ കൃഷിജീവിതത്തെക്കുറിച്ച് ഇവർ പറയുന്നത് കേൾക്കാം…
കണമല: മൂക്കൻപെട്ടി ഒഴുകയിൽ കുര്യന്റെ പറമ്പിൽ കാട്ടുപടൽ പടർന്നിരുന്ന റബർ മരങ്ങളുടെ ചുവട്ടിൽ ഇപ്പോൾ ആ കാഴ്ചയില്ല. പകരമുള്ളത് പടർന്ന് പന്തലിച്ച മത്തന്റെ വള്ളിപ്പടർപ്പുകൾ. അവയിൽ നിറയെ ഉരുണ്ട് കൊഴുത്ത് പാകമായ നൂറുകണക്കിന് മത്തങ്ങകൾ. റിട്ടയേർഡ് ഹെഡ്മാസ്റ്ററായ ഒ.ജെ. കുര്യൻ നന്ദി പറയുന്നുത് ഒരു മുറം പദ്ധതിക്ക്. സംസ്ഥാന സർക്കാർ കൃഷിഭവൻ വഴി വിതരണം ചെയ്ത വീട്ടിലൊരു മുറം പച്ചക്കറി എന്ന പദ്ധതിയിലൂടെ ലഭിച്ചതിലെ മത്തന്റെ വിത്തുകളാണ് ഒന്നര ഏക്കർ റബർ തോട്ടം നിറയെ വളർന്ന് പൂവിട്ട് കായ്ച്ച് അഞ്ഞൂറിൽ പരം ഉരുളൻ മത്തങ്ങകൾ സമ്മാനിച്ചിരിക്കുന്നത്. വിത്തുകളുടെ പായ്ക്കറ്റിലുണ്ടായിരുന്ന മറ്റ് പച്ചക്കറി വിത്തുകളും നെടുനീളെ വളർന്ന് പാവയ്ക്കയും പയറും വെണ്ടക്കയും വഴുതനങ്ങയുമായി തലയുയർത്തി നിൽപ്പുണ്ട്. 500 മത്തങ്ങ കഴിഞ്ഞ ദിവസം പറിച്ചെടുത്ത് മാർക്കറ്റിലെത്തിച്ച് വിറ്റെന്ന് കണമല സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് കൂടിയായ ഒ.ജെ. കുര്യൻ…
Read Moreസ്നേഹം നടിച്ച് പത്താംക്ലാസ് വിദ്യാർഥിനികളെ കൂട്ടിക്കൊണ്ടുപോയി; മൈസൂരിൽ വെച്ച് കാമുകൻമാരും സുഹൃത്തുക്കളും ചേർന്ന് ഇരുവരേയും പീഡിച്ചു; കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ ആറുപേരെയും മൈസൂരിൽ നിന്നും അറസ്റ്റു ചെയ്യുകയായിരുന്നു
ഉപ്പുതറ: വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ നാലുപേരെ പോലീസ് അറസ്റ്റ്ചെയ്തു. ഉപ്പുതറ, കുമിളി പോലീസ് സ്റ്റേഷനുകളിലായാണ് പ്രതികൾ കസ്റ്റഡിയിലായത്. ആനവിലാസം പുല്ലുമേട് സ്വദേശികളായ അജിത്ത്, പ്രകാശ്, പ്രഭു, കുമളി ഒന്നാംമൈൽ സ്വദേശി പ്രേംകുമാർ എന്നിവരാണ് അറസ്റ്റിലായത്. മൈസൂർ മാനന്തവാടി എച്ച്ഡി കോട്ടയിലാണ് പെണ്‍കുട്ടികളോടൊപ്പം പ്രതികൾ പിടിയിലായത്. കുമളി സർക്കാർ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനികളെ അജിത്തും പ്രേംകുമാറും ചേർന്ന് സ്നേഹംനടിച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നെന്നു പറയുന്നു. ജീപ്പുടമ പ്രഭു, സഹായി ഓട്ടോഡ്രൈവർ പ്രകാശ് എന്നിവർക്കൊപ്പം പെണ്‍കുട്ടികളുമായി തിരിപ്പൂർ, കോയന്പത്തൂർ എന്നിവിടങ്ങളിൽ കറങ്ങിയശേഷം മൈസൂരിലെത്തുകയായിരുന്നു. കഴിഞ്ഞ 17-നാണ് സംഭവമുണ്ടായത്. വിവിധ സ്ഥലങ്ങളിൽവച്ച് പെണ്‍കുട്ടികൾ പീഡിപ്പിക്കപ്പെട്ടതായി പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളിൽ ഒരാൾ ഉപ്പുതറ പോലീസ് സ്റ്റേഷൻ പരിധിയിലുള്ളതാണ്. മാതാപിതാക്കൾ ഉപ്പുതറ പോലീസിലാണ് പരാതി നൽകിയിരുന്നത്. അജിത്തിനെ ഉപ്പുതറ പോലീസിന് കൈമാറി. കുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതികളെ തൊടുപുഴ പോക്സോകോടതിയിൽ ഹാജരാക്കും. കുമുളി…
Read Moreകഷ്ടം മൊതലാളി..! റേഷൻ കാർഡിലെ തെറ്റുതിരുത്തൽ സർക്കാർ ജീവനക്കാർക്ക് അവസരം; സമ്പന്നരുടെ പട്ടികയിൽ കയറിയ സാധാരണക്കാരുടെ കാര്യത്തിൽ അവ്യക്തതയും
കോട്ടയം: പുതിയതായി വിതരണം ചെയ്ത റേഷൻ കാർഡിൽ കടന്നു കൂടിയ തെറ്റുകൾ തിരുത്താൻ അവസരം നൽകുന്പോഴും സന്പന്നരുടെ പട്ടികയിൽ ഇടം കിട്ടിയ സാധാരണക്കാരുടെ കാര്യത്തിൽ അവ്യക്തത തുടരുന്നു. സർക്കാർ ജീവനക്കാരും ഉയർന്ന ശന്പളം വാങ്ങുന്നവരും മുൻഗണനാ ലിസ്റ്റിൽ കടന്നു കൂടിയത് തിരുത്ത ുുകയാണ്. അപ്പോഴും അർഹമായ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ കാര്യത്തിൽ തീരുമാനമില്ല. തെറ്റുതിരുത്തലിന് അടുത്ത മാസം മൂന്നാം വാരം മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങും. പരിശോധനയിൽ റേഷൻ കാർഡിൽ കടന്നുകൂടിയ അനർഹർ 6665 പേരാണ്. മുൻഗണന ലിസ്റ്റിൽ വ്യാപകമായി അനർഹർ കടന്നുകൂടിയതോടെ സ്വയം ഒഴിഞ്ഞു പോകാനുള്ള അവസരം ഉപയോഗപെടുത്തിയവരാണിവർ. അനർഹമായ റേഷൻ കാർഡുകൾ തിരിച്ചേൽപിക്കാനുള്ള സമയ പരിധി അവസാനിച്ചശേഷം ജില്ല സപ്ലൈ ഓഫിസ് പുറത്തുവിട്ട കണക്കാണിത്. ദരിദ്ര വിഭാഗമായി പരിഗണിക്കുന്ന അന്ത്യോദയ അന്നയോജന പട്ടികയിലടക്കം സർക്കാർ ഉദ്യോഗസ്ഥരും പെൻഷൻ വാങ്ങുന്നവരും സ്വകാര്യ സ്ഥാപനങ്ങളിൽ ഉയർന്ന ശന്പളത്തിൽ…
Read Moreഎല്ലാം ശരിയാക്കുന്ന സർക്കാർ..! പാതകൾ ഡീനോട്ടിഫെെ ചെയ്താൽ ജില്ലയിൽ മദ്യമൊഴുകും; 13 പുതിയ ബാറുകളും 31 ബിയർ പാർലറുകളും തുറന്നേക്കുമെന്നു എക്സൈസ് അധികൃതർ
കോട്ടയം: മന്ത്രി സഭയുടെപുതിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ബാറുകൾ ഈയാഴ്ച തന്നെ തുറന്നേക്കും. ഉത്തരവിന്റെ കോപ്പി എക്സൈസ് കമ്മീഷണറിൽ നിന്ന് ലഭിച്ചാലുടൻ ബാർ തുറക്കാൻ നടപടിയാവുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ദേശീയ, സംസ്ഥാന പാതയോരത്തെ അഞ്ഞൂറു മീറ്റർ ദൂരപരിധിയിൽ മദ്യവില്പന നിരോധിച്ച സുപ്രീം കോടതി വിധി മറികടക്കുന്നതിനായി പാതകൾ ഡീനോട്ടിഫൈ ചെയ്യാൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചതോടെ ജില്ലയിൽ 13 പുതിയ ബാറുകളും 31 ബിയർ പാർലറുകളും തുറന്നേക്കുമെന്നു എക്സൈസ് അധികൃതർ അറിയിച്ചു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ നേരത്തെ 12 ബാറുകൾ തുറന്നിരുന്നു. കോട്ടയം മുനിസിപ്പാലിറ്റിയിൽ എട്ടു പുതിയ ബാറുകൾ തുറക്കുന്പോൾ പാലാ, ചങ്ങനാശേരി മുനിസിപ്പാലിറ്റി പരിധിയിൽ രണ്ടു വീതം ബാറുകൾ തുറക്കും. വൈക്കം മുനിസിപ്പാലിറ്റിയിൽ ഒരെണ്ണമാണ് തുറക്കുന്നത്. കോട്ടയത്ത് 13 ബിയർ -വൈൻ പാർലറുകളും ചങ്ങനാശേരിയിൽ പത്തും പാലായിൽ എട്ടും ബിയർ വൈൻ പാർലറുകൾ തുറക്കുമെന്നാണ് സൂചന.…
Read Moreമരണവീടുകളിൽ എത്തി ബന്ധുക്കളോടൊപ്പം കരഞ്ഞ് സഹതാപം നേടും; പിന്നീട് വീടിന കത്ത് കയറിപ്പറ്റി മോഷണം നടത്തും; തട്ടിപ്പിന് പറ്റിയവീട് കണ്ടെത്തുന്നത് ചരമപേജ് നോക്കി; ഫ്രാൻസിസിന്റെ തട്ടിപ്പിനെക്കുറിച്ചറിയാം..
കോട്ടയം: മരണവീടുകളിൽ എത്തി ബന്ധുക്കളോടൊപ്പം കരഞ്ഞ് ആളുകളുടെ സഹതാപം പിടിച്ചുപറ്റി ഒടുവിൽ മോഷണം നടത്തുന്ന നിരവധി കേസുകളിൽ പ്രതിയായ വിരുതൻ ഒടുവിൽ പിടിയിലായി. പടിഞ്ഞാറെ പിണ്ണാക്കനാട് അന്പാട്ട് വീട്ടിൽ ചക്കര എന്ന ഫ്രാൻസിസ് (34) ആണ് അറസ്റ്റിലായത്. ഇന്നലെ മുത്തോലിയിലുള്ള പുതിയാത്ത് വീട്ടിൽ സഖറിയാസ് പി.ജോസഫിന്റെ അമ്മ കുട്ടിയമ്മ മരിച്ച വീട്ടിലെത്തി സംസ്കാര ചടങ്ങിനിടയിൽ മോഷണം നടത്തുവാൻ ശ്രമിക്കുന്പോഴാണ് പിടിയിലായത്. ഇന്നലെ രാവിലെ മരണ വീട്ടിലെത്തിയ ഫ്രാൻസിസ് ബന്ധുക്കളോടൊപ്പം കരയാനും മറ്റും ചേർന്നു. മൃതദേഹം കുളിപ്പിക്കുന്നതിനുള്ള സാധനങ്ങൾ എടുത്തുകൊടുക്കാനും മറ്റും വീടിനുള്ളിൽ കയറിയ ഇയാൾ ബന്ധുക്കളുടെ പ്രീതി പിടിച്ചുപറ്റി. ഇതിനിടെ ചില ബന്ധുക്കളോട് 500 രൂപ ചോദിച്ചത് സംശയത്തിനിടയാക്കി. അതോടെ ചിലർ ഫ്രാൻസിസിനെ നിരീക്ഷിക്കാൻ തുടങ്ങി. പണം കിട്ടുകയില്ലെന്നു മനസിലാക്കിയ ഫ്രാൻസിസ് വീടിനുള്ളിൽ കയറി അലമാരയും മറ്റും തുറന്നു നോക്കിയതോടെ വീട്ടുകാരുടെ സംശയം വർധിച്ചു. വിവരം പോലീസിൽ…
Read Moreമുപ്പതു വർഷത്തെ പതിവ്..! 65 ലക്ഷത്തിന്റെ ഭാഗ്യവാനായ എരുമേലിക്കാരൻ രാജന്റെ കൊച്ചു കൊച്ച് ആഗ്രങ്ങൾ ഇതൊക്കെ ; നല്ലൊരു വീട്, കൃഷി ചെയ്യാൻ അൽപ്പം സ്ഥലം, മകൾക്ക് നല്ല വിദ്യാഭ്യാസം നൽകണം…
എരുമേലി : അറുപത്തിയഞ്ചു ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കിട്ടിയതറിഞ്ഞിട്ടും കോണ്‍ക്രീറ്റ് പണി ഉപേക്ഷിക്കാതെ രാജൻ. നെടുങ്കാവുവയലിൽ രാജനാണ് കഴിഞ്ഞ ദിവസം നറുക്കെടുത്ത വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. ഡബ്ല്യു എ 320114 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. അഞ്ചു സെന്റിൽ പാതി പോലും പണിതീരാത്ത കൊച്ചു വീട്ടിലാണ് രാജനും കുടുംബവും താമസിക്കുന്നത്. സമ്മാനം ലഭിച്ചതറിഞ്ഞിട്ടും ഒട്ടും സമയം കളയാതെ രാജൻ നെടുങ്കാവുവയലിൽ ഒരു കെട്ടിട നിർമാണത്തിന്റെ കോണ്‍ക്രീറ്റിംഗ് ജോലിക്കു പോയി. നിർധനനും കൂലിപ്പണിക്കാരനുമായ രാജന് ഒരുപാട് മോഹങ്ങളൊന്നുമില്ല.ലോട്ടറിയടിച്ചവരിൽ പലരും ഒടുവിൽ പാപ്പരായ കഥയൊക്കെ തനിക്കറിയാമെന്നും താൻ അങ്ങനെയാവില്ലെന്നും ഉറച്ച മനസോടെ രാജൻ പറഞ്ഞു. നല്ല വീട്, കൃഷി ചെയ്യാൻ അൽപ്പം സ്ഥലം, ഇത്രയുമാണ് രാജന്റെ ആഗ്രഹം. ബാക്കി പണം മക്കളുടെ വിദ്യാഭ്യാസത്തിനായി ബാങ്കിലിടും. കേരള ലോട്ടറിയുടെ കഴിഞ്ഞ ദിവസം നറുക്കെടുത്ത വിൻവിൻ ഒന്നാം സമ്മാനമായ…
Read Moreകാക്കിക്കുള്ളിലെ പക..! വിഷം ഉള്ളില്‍ചെന്ന് ചികിത്സയിലായിരുന്ന പോലീസുകാരൻ മരിച്ചു; മറ്റൊരു പോലീസുകാരൻ സമൂഹ മാധ്യമ ത്തിലൂടെ അപമാനിച്ചതിലെ മനോവിഷമ മാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഭാര്യ
അടിമാലി: വിഷംഉള്ളില്ചെന്ന് ചികിത്സയിലായിരുന്ന അടിമാലി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.എസ്. റെജി (46) മരിച്ചു. പാലക്കാട് സ്വകര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് വിഷം കഴിക്കാന്‍ കാരണമെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ വാട്ട്സ് ആപ്പില്‍ റെജിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ മറ്റൊരു പോലീസ് ഓഫീസര്‍ ട്രോള്‍ പ്രചരിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ അടിമാലി സ്റ്റേഷനിലെ എഎസ്ഐയെ സസ്പെന്‍ഡ് ചെയ്ത ദിവസമാണ് ലീവെടുത്ത് റെജി സ്റ്റേഷനില്‍നിന്ന് പോയത്. രണ്ട് ദിവസമായി റെജിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതെ വന്നതോടെ ഭാര്യ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. തുടര്‍ന്ന് അടിമാലി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് റെജി വിഷം കഴിച്ച് പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് അടിമാലി എസ്ഐ സന്തോഷ് സജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു. തുടര്‍ന്ന് മജിസ്ട്രേറ്റും മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയില്‍…
Read More