വൈക്കം: രാഹുൽ ഈശ്വറിനെതിരെ ഹാദിയ(അഖില)യുടെ പിതാവ് പോലീസിൽ പരാതി നൽകി. അനുമതിയില്ലാതെ ഹാദിയയുടേയും അമ്മയുടേയും ദൃശ്യങ്ങൾ ചിത്രീകരിച്ച് പുറത്തുവിട്ടുവെന്നാണ് ഹാദിയയുടെ പിതാവ് അശോകൻ പോലീസിൽ പരാതി നൽകിയത്. വൈക്കം പോലീസ് സ്റ്റേഷനിലാണ് ഹാദിയയുടെ പിതാവ് പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിനുശേഷം കേസെടുക്കുന്നകാര്യം തീരുമാനിക്കുമെന്ന് പോലീസ് അറിയിച്ചു. ഹാദിയ മൂന്നുമാസമായി കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്വന്തം വീട്ടില്‍ പോലീസ് കാവലിലാണ് ഹാദിയ കഴിയുന്നത്. ഹാദിയക്ക് മൊബൈല്‍ നല്‍കരുതെന്നും പൊതുജനങ്ങളുമായി സമ്പര്‍ക്കം അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതെല്ലാം ലംഘിച്ചാണ് രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വീട്ടില്‍ കയറിയത്. രാഹുൽ ഹാദിയായുടെ വീട്ടില്‍ പ്രവേശിച്ചത് കോടതി വിധികളുടെ ലംഘനമാണെന്ന് നേരത്തെ അശോകന്റെ അഭിഭാഷകനും വ്യക്തമാക്കിയിരുന്നു.
Read MoreCategory: Kottayam
മദ്യത്തിന്റെ ലഭ്യതക്കുറവോ? എംബിഎ കാരനും ഒരു സ്ത്രീയുമുൾപ്പെടെ കഞ്ചാവുമായി ആറു പേർ പിടിയിൽ; തമിഴ്നാട്ടിൽ നിന്നും കഞ്ചാവുമായി വരുന്പോഴാണ് എല്ലാവരും പിടിയിലായത്
നെടുങ്കണ്ടം: കന്പംമെട്ട് ചെക്ക് പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവുമായി എംബിഎ ബിരുദധാരിയും സ്ത്രീയും ഉൾപ്പെടെ നാലുപേർ പിടിയിലായി. വ്യത്യസ്ത കേസുകളിലായി നാലുപേരിൽനിന്നു കാൽ കിലോ കഞ്ചാവാണു കണ്ടെത്തിയത്. ബസിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് തമിഴ്നാട് സ്വദേശികളെ കഴിഞ്ഞദിവസം രാത്രിയിലാണ് പിടികൂടിയത്. ഇവരിൽനിന്നും 76 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഉടുന്പൻചോല വള്ളിക്കടവ് എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന അളകർ(50), തേനി വരശുനാട് അനക്കംപെട്ടി പാണ്ഡ്യൻ(42) എന്നിവരാണ് അറസ്റ്റിലായത്. അളകർ സ്വന്തം ആവശ്യത്തിനും പാണ്ഡ്യൻ വിൽപ്പനയ്ക്കുമാണ് തമിഴ്നാട്ടിലെ കന്പത്തുനിന്നു കഞ്ചാവ് എത്തിച്ചതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഇന്നലെ കന്പത്തുനിന്നു തമിഴ്നാട് ബസിൽ കഞ്ചാവുമായെത്തിയ എംബിഎ ബിരുദധാരിയായ കണ്ണൂർ ഇരിക്കൂർ നൂർമഹൽ വീട്ടിൽ യൂനസി(22)ന്റെ കൈയിൽനിന്നും 150 ഗ്രാം കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. എറണാകുളത്ത് സ്വകാര്യ കന്പനിയിലെ ജീവനക്കാരനാണ് യൂനസ്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ തമിഴ്നാട് ബസിലെത്തിയ തേനി…
Read Moreകുവൈത്തിൽ തടവിലായ മലയാളിയുടെ മോചനത്തിനു വഴിതെളിഞ്ഞു; ഇക്കാമയ്ക്കായുള്ള രക്ത പരിശോധനയ്ക്കുള്ള രക്തസാമ്പിള്‍ മാറ്റിയെന്നാരോപിച്ചായിരുന്നു എബിൻ തോമസിന് ജയിൽ ശിക്ഷ
തൊടുപുഴ: വീട്ടുകാരുടെയും നാട്ടുകാരുടെയും മനമുരുകിയുള്ള പ്രാർഥനയ്ക്കു സാഫല്യം. രക്തസാന്പിൾ മാറ്റിയെന്നാരോപിക്കപ്പെട്ടു കുവൈത്ത് ജയിലിൽ അടയ്ക്കപ്പെട്ടിരുന്ന യുവാവിന്റെ മോചനത്തിനു വഴിതെളിഞ്ഞു. കരിങ്കുന്നം മറ്റത്തിപ്പാറ മുണ്ടോലിപുത്തൻപുരയിൽ എബിൻ തോമസിനാണ് (28) കുവൈത്ത് കോടതി ഒരു മാസത്തെ ജാമ്യം അനുവദിച്ചത്. ഇതോടെ എബിൻ ജയിൽ മോചിതനാകാനുള്ള സാധ്യത തെളിഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 22 മുതൽ ചെയ്യാത്ത കുറ്റത്തിനു ജയിലിൽ വിചാരണത്തടവുകാരനായി കഴിയുകയായിരുന്നു. ജാമ്യത്തിനു ശ്രമിച്ചെങ്കിലും വിധി പറയാനായി പലതവണ മാറ്റുകയായിരുന്നു. ഒക്ടോബർ ഒന്നിനു കേസിൽ അന്തിമവിധി പറയും. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനു കീഴിൽ ഫഹാഹിൽ ക്ലിനിക്കിൽ 2015 മാർച്ച് മുതൽ ജോലി ചെയ്യുകയായിരുന്നു. ക്ലിനിക്കിൽ രക്തപരിശോധനയ്ക്കായി സാന്പിൾ നല്‍കാനെത്തിയ ബംഗ്ലാദേശ് യുവാവിന്റെ രക്ത സാന്പിൾ മാറ്റിയെന്നാണ് ആരോപണം. കുവൈത്തിൽ ജോലിക്കായുള്ള ഇക്കാമയ്ക്കായുള്ള രക്ത പരിശോധനയ്ക്കാണു സാന്പിൾ ശേഖരിച്ചത്. ക്ലിനിക്കിൽ സാന്പിൾ എടുത്തു ലാബിലേക്കു കൊണ്ടുപോകുകയായിരുന്നു രീതി. രക്തസാന്പിൾ എടുത്തു ലേബൽ ഒട്ടിച്ചു ലാബിലേക്കയയ്ക്കുകയായിരുന്നു…
Read Moreഅൽപം വെള്ളം മതിസാർ..! ലോട്ടറി നമ്പര്‍ തിരുത്തി പണം തട്ടുന്നയാൾ ഒടുവിൽ കുടുങ്ങി; തട്ടിപ്പിനിരയാക്കിയിരുന്നത് പ്രായം ചെന്ന വിൽപ്പനക്കാരെ; പണം തട്ടാൻ അക്കങ്ങൾ തിരുത്തുന്ന രീതി ഇങ്ങനെ…
കോട്ടയം: ലോട്ടറി ടിക്കറ്റിന്റെ നന്പർ തിരുത്തി കോട്ടയം ടൗണിലെ വിൽപ്പനക്കാരെ കബളിപ്പിച്ച് സമ്മാനം തട്ടിയെടുക്കുന്ന വിരുതൻ ഒടുവിൽ പിടിയിലായി. കാരാപ്പുഴ വേളൂർ അഖിൽ നിവാസിൽ ഉദയകുമാറിനെ(40)യാണ് കോട്ടയം വെസ്റ്റ് എസ്ഐ എം.ജെ. അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തിരുനക്കര ഭാഗത്ത് ലോട്ടറി വിൽപ്പന നടത്തുന്ന കൊല്ലാട് സ്വദേശി ഗോപാലനെ (80) കബളിപ്പിച്ചതിനാണ് അറസ്റ്റ്. ടിക്കറ്റിലെ നന്പർ തിരുത്തി 1000രൂപയുടെ സമ്മാനം അടിച്ചതായി കാണിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. ഒന്ന് എന്ന അക്കം തിരുത്തി ഏഴാക്കിയാണ് പണം തട്ടിയത്. 150 രൂപയുടെ ടിക്കറ്റും 850 രൂപയും വാങ്ങി. പിന്നീട് സംശയം തോന്നിയ ഗോപാലൻ പോലീസിന് വിവിരം നല്കി. ഇതിനിടെ ടിക്കറ്റ് ലോട്ടറി മൊത്ത വ്യാപാര കടയിൽ കൊണ്ടുപോയി നടത്തിയ പരിശോധനയിൽ നന്പർ തിരുത്തിയതായി വ്യക്തമായി. ഉദയകുമാറിനെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് ഇയാ ളുടെ രണ്ടു തട്ടിപ്പുകേസുകൾ കൂടി തെളിഞ്ഞു. രണ്ടു…
Read Moreആടുവളർത്തലിൽ അഭിമാനനേട്ടവുമായി സോജൻ..! റബറിന്റെ വിലത്തകർച്ച കർഷകരുടെ ജീവിതം പ്രതിസന്ധിയിലാക്കിയപ്പോഴാണ് ആടുവളർത്തലിലേക്കു തിരിഞ്ഞത്; ഒപ്പം ഈ വർഷത്തെ മികച്ച യുവകർഷകനുള്ള അവാർഡും സ്വന്തമാക്കി
മുണ്ടക്കയം: ആട് വളർത്തലിൽ സോജന് അഭിമാന നേട്ടം. കേരള മൃഗസംരക്ഷണവകുപ്പിന്റെ ഈ വർഷത്തെ മികച്ച യുവകർഷകനായി മുണ്ടക്കയം പുലിക്കുന്ന് തുണ്ടിയിൽ സോജൻ ജോർജിനെ തെരഞ്ഞെടുത്തു. വീടിനോടു ചേർന്നുള്ള 60 സെന്റ് സ്ഥലത്താണ് സോജന്റെ ആടുവളർത്തൽ. മലബാറി ഇനത്തിൽപെട്ട നൂറോളം ആടുകളാണ് ഫാമിലുള്ളത്. റബറിന്റെ വിലത്തകർച്ച കർഷകരുടെ ജീവിതം പ്രതിസന്ധിയിലാക്കിയപ്പോഴാണ് സോജൻ ആടുവളർത്തലിലേക്കു തിരിഞ്ഞത്. മൂന്നു വർഷം മുൻപ് റബർ മരങ്ങൾ വെട്ടിമാറ്റിയാണ് അവിടെ ആടുവളർത്തൽ തുടങ്ങിയത്. സ്പെയിനിൽനിന്നും ഇറക്കുമതി ചെയ്ത ഫൈബറുകൾ ഉപയോഗിച്ച് അത്യാധുനിക സംവിധാനത്തിലാണ് കൂടുകൾ നിർമിച്ചിരിക്കുന്നത്. ഇതിനായി ഇരുപത് ലക്ഷം രൂപ ചെലവഴിച്ചു. പ്രസവിക്കാറായ ആടുകളെയും, കുഞ്ഞുങ്ങളെയും പ്രത്യേകം പാർപ്പിക്കാനുള്ള സ്ഥലവും കൂടിനുള്ളിൽ തയാറാക്കിയിട്ടുണ്ട്. ആടുകൾക്ക് ഭക്ഷണമൊരുക്കാനായി നാലേക്കർ സ്ഥലം പാട്ടത്തിനെടുത്ത് തീറ്റപ്പുൽകൃഷിയും നടത്തുന്നു. മൂന്നുമുതൽ ആറുമാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ വില്പനയാണു പാലുത്പാദനത്തെക്കാൾ ഏറെ വരുമാനം നൽകുന്നത്. മൂത്രവും, കാഷ്ഠവും മറ്റൊരു വരുമാന…
Read Moreഇടുക്കിയിലും ബ്ലൂ വെയ്ൽ നാലു ടാസ്ക് കളിച്ച യുവാവിനെ പോലീസ് പിടികൂടി; കളി ആരംഭിക്കുന്നതു മുതൽ ശരീരത്തിൽ ചെറിയ മുറിവുകൾ ഉണ്ടാക്കും; ഗെയിമിലെ ചതിക്കുഴികളെക്കുറിച്ച് യുവാവ് പറഞ്ഞതിങ്ങനെ…
തൊടുപുഴ: കുട്ടികളെ മരണത്തിലേക്കു നയിക്കുന്ന ബ്ലൂ വെയ്ൽ ഗെയിം ഇടുക്കിയിലും എത്തി. നാലു ടാസ്ക് കളിച്ച യുവാവിനെ പോലീസ് വിശദമായി ചോദ്യംചെയ്തു. ബ്ലൂവെയ്ൽ കളിച്ചെന്നു കാണിച്ചു ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടതാണ് പോലീസ് ചോദ്യംചെയ്യാൻ കാരണം. ചോദ്യം ചെയ്ത ശേഷം യുവാവിനെ വിട്ടയച്ചു. യുവാവ് നാലു ടാസ്ക് വരെ കളിച്ചതായി സൂചനയുണ്ട്. കളി ആരംഭിക്കുന്നതു മുതൽ ശരീരത്തിൽ ചെറിയ മുറിവുകൾ ഉണ്ടാക്കും. ശരീരത്തിൽ കീറിമുറിക്കുന്നതെല്ലാം ഇതിന്റെ ഭാഗമാണ്. ധാരാളം പേർ ഈ കളിയിൽ അടിമകളാണെന്നും ഇയാൾ പറയുന്നു. അന്‍പതു ദിവസംകൊണ്ടു ചെയ്തു തീർക്കാവുന്ന 15 സ്റ്റേജും അന്‍പതു ടാസ്കുമുണ്ട്. ആദ്യത്തെ ടാസ്ക് എഫ് 57 എന്നു ശരീരത്തിൽ എഴുതണം. തുടർന്നു ഈ ചിത്രം പകർത്തി അവർക്കു അയച്ചു കൊടുക്കണം. മുറിവുണ്ടാക്കുക, പുലർച്ചെ 4.30നു പ്രേത സിനിമകൾ കാണുക, ഭീകരചിത്രങ്ങൾ കാണുക എന്നിങ്ങനെ പോകുന്നു ആദ്യ ഭാഗത്തെ ടാസ്കുകൾ.…
Read Moreഉറക്കമളച്ച് സൈബർ സെൽ..! ബ്ലൂവെയ്ൽ പോലുള്ള മരണക്കളികളിൽ ഏർപ്പെടുന്നവരെ പൊക്കാൻ സൈബർ സേന; രാത്രിയിൽ ഇന്റർനെറ്റും വാട്സ് ആപും ഉപയോഗിക്കുന്നവർ നിരീക്ഷണത്തിൽ
കോട്ടയം: ഓർമിക്കുക. ബ്യൂവെയ്ൽ പോലുള്ള മരണക്കളികളിൽ ഏർപ്പെട്ടാൽ സൈബർസെൽ പൊക്കും. ഓണ്‍ലൈൻ ചതിക്കെണിക്കെതിരെ സോഷ്യൽ മീഡിയകളും ഇന്റർനെറ്റും സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണെന്ന കാര്യം മറക്കരുത്. രാത്രി വൈകി ഇന്റർനെറ്റും വാട്സ് ആപും ഉപയോഗിക്കുന്നവരെ സൈബർ സെൽ നിരീക്ഷിച്ചുവരുന്നു. ബ്ലുവെയ്ൽ ചതിക്കെണിക്കെതിരെ പോലീസ് ജാഗ്രതാ നിർദേശം ഉടൻ പുറപ്പെടുവിക്കും. വിദ്യാഭ്യാസ വകുപ്പിനോടും ജാഗ്രത പുലർത്താൻ പോലീസ് നിർദേശിച്ചിട്ടുണ്ട്. ആത്മഹത്യയിലേക്കു നയിച്ചതിൽ ഗെയിം കളിയുമായി ബന്ധപ്പെട്ട സൂചനകളൊന്നും ജില്ലയിൽ ലഭിച്ചിട്ടില്ല. മൊബൈൽ ഫോണുകൾ യാതൊരു കാരണവശാലും പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വിനോദത്തിനും മറ്റും നൽകരുതെന്നാണ് ജില്ലയിലെ സ്പെഷൽ ബ്രാഞ്ച് നിർദേശിക്കുന്നത്. കംപ്യൂട്ടറും മൊബൈലും അവശ്യ പഠനകാര്യങ്ങൾക്കു മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് രക്ഷിതാക്കളും മുതിർന്നവരും ഉറപ്പുവരുത്തണം. മക്കളുടെ ഇന്റർനെറ്റ് ഉപയോഗം ജാഗ്രതയോടെ രക്ഷിതാക്കൾ നിരീക്ഷിക്കുകയും വേണം. രക്ഷിതാക്കളുടെ അജ്ഞതയിൽ കുട്ടികൾ ഇത്തരം അപകട സൈറ്റുകളിൽ ഇരകളാകാം. രാത്രി വൈകി കുട്ടികൾ ഉറങ്ങാതിരിക്കുകയോ പ്രേതസിനിമകൾ കാണുകയോ…
Read Moreഉമ്മറത്തെത്തിയ അതിഥിയെ കണ്ട് വൈഗ പുറത്തേക്ക് ഓടി; മകളുടെ നിലവിളികേട്ട് ഓടിയെത്തിയ വീട്ടുകാരും വീട്ടി ലെത്തിയ യാളെ കണ്ട് ഞെട്ടി; പക്ഷേ വാവയ്ക്ക് മുൻപിൽ അതിഥിയുടെ വേലത്തരം നടന്നില്ല
എരുമേലി: രാത്രിയിൽ ഉമ്മറത്തു വാതിലിന്റെ കട്ടിളപ്പടിയിലിരുന്നു കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരിയുടെ അരികിലൂടെ ഇഴഞ്ഞു വീട്ടിനകത്തേക്കു കയറിയതു നിസാരക്കാരനല്ല, സാക്ഷാൽ രാജവെന്പാല! വീട്ടുകാർ ആരും കണ്ടില്ല. അഞ്ചു വയസുകാരി വൈഗയുടെ ഭയന്നരണ്ട നിലവിളി കേട്ടാണ് വീട്ടുകാർ ഒാടിയെത്തിയത്. പാന്പ്… പാന്പ്… എന്നു വിളിച്ചു പുറത്തേക്ക് ഒാടിയ വൈഗ അകത്തേക്കു കയറാൻ തയാറായില്ല. കുട്ടിയെ ആശ്വസിപ്പിക്കാനായി തെരച്ചിൽ നടത്തിയ വീട്ടുകാർ അതിഥിയെ കണ്ടതും ഞെട്ടിപ്പോയി. അടുക്കളയുടെ പാതകത്തിനടിയിൽ പതുങ്ങിയിരിക്കുന്നു ഉഗ്രൻ പാന്പ്. രാജവെന്പാലയാണന്നു സംശയം തോന്നിയതോടെ പലരും അടുക്കാൻ ധൈര്യപ്പെട്ടില്ല. ഒടുവിൽ വാവാ സുരേഷിനെത്തന്നെ വരുത്താൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തോടെ ഇരുമ്പൂന്നിക്കര മലയിൽ എം.കെ. പൊടിയന്റെ വീട്ടിലാണു പാന്പിനെ കണ്ടെത്തിയത്. വാവയെത്തി പുലർച്ചെ മൂന്നരയോടെ രാജവെന്പാലയെ കൈയിലൊതുക്കി. എട്ടടി നീളവും ഒരു വയസുമുള്ള പെൺ രാജവെന്പാലയാണ് ഇതെന്നു വാവാ സുരേഷ് പറഞ്ഞു. ഇനിയും ഇതേ പ്രായമുളള പാമ്പുകളും…
Read Moreമലർന്ന് കിടന്ന് തുപ്പുന്നത് മറ്റുള്ളവർക്ക് ഗുണകരമാകും; അതിരപ്പിള്ളി പദ്ധതിയെ എതിർക്കുന്നത് സിപിഐയ്ക്ക് വിവരക്കേടു മൂലമെന്ന് പരിഹസിച്ച് മന്ത്രി എം.എം മണി
ഇടുക്കി: അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി വൈദ്യുതിമന്ത്രി എം.എം.മണി. പദ്ധതിയെ സിപിഐ എതിർക്കുന്നത് വിവരക്കേടുകൊണ്ടാണെന്ന് മന്ത്രി പരിഹസിച്ചു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നു തന്നെയാണ് സിപിഎമ്മിന്റെയും കെഎസ്ഇബിയുടെയും നിലപാടെന്നു പറഞ്ഞ മന്ത്രി സമവായത്തിലൂടെ പദ്ധതി നടപ്പിലാക്കുമെന്നും ഇതിനെതിരെ നിയമനടപടി ഉണ്ടായാൽ അതിനെ നേരിടുമെന്നും അറിയിച്ചു. പദ്ധതിയെ ഇപ്പോൾ എതിർക്കുന്നവർ ഭരണത്തിലിരുന്നപ്പോൾ ഈ എതിർപ്പുകളൊന്നും കണ്ടില്ലല്ലോയെന്ന് ചോദിച്ച മണി നിലവിലെ എതിർപ്പിന് കാരണമെന്താണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനെതിരെയും മന്ത്രി രൂക്ഷ വിമർശനങ്ങളാണ് നടത്തിയത്. കാനം ജില്ലാ സെക്രട്ടറിമാരെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ പിന്നീട് അത് പാർട്ടി നിലപാടല്ലെന്നു പറഞ്ഞ് കൈകഴുകുകയും ചെയ്യും. ഇത് അത്ര ശരിയായ നടപടിയല്ല- മണി പറഞ്ഞു. മുന്നണിക്കുള്ളിലുള്ളവർ തന്നെ സംസ്ഥാനത്തിന് ഗുണകരമാകുന്ന പദ്ധതിക്കെതിരെ എതിർപ്പുയർത്തരുത്. പദ്ധതി നടപ്പിലാക്കണമെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നത് തന്റെ വ്യക്തിപരമായ നേട്ടത്തിനല്ലെന്ന്, വിമർശിക്കുന്നവർ ഓർക്കണമെന്നും…
Read Moreപോലീസിന്റെ സമയോചിതമായ ഇടപെടൽ..! വീട്ടമ്മ അടുക്കളയിൽ പ്രസവിച്ചു; വിവരം ലഭിച്ച പോലീസ് ഉടൻ തന്നെ നഴ്സിനെ വിളിച്ചുവരുത്തി ആവശ്യമായ ചികിത്സ നൽകിയശേഷം ആശുപത്രിയിലെത്തിച്ചു
പൊൻകുന്നം: വീട്ടിൽ തനിച്ചായിരുന്ന സമയത്ത് അടുക്കളയിൽ പ്രസവിച്ചു കിടന്ന യുവതിയെയും കുഞ്ഞിനെയും പൊൻകുന്നം പോലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഞായാറാഴ്ച രാവിലെ പത്തരയോടെ തച്ചപ്പുഴ എട്ടുസെന്റ് കോളനിയിലാണ് സംഭവം. വീടിനുള്ളിൽ നിന്ന് ഞരക്കവും മൂളലും കേട്ട് അയൽവാസികളെത്തി നോക്കിയപ്പോഴാണ് യുവതി അടുക്കളയിൽ പെണ്‍കുഞ്ഞിനെ പ്രസവിച്ചുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഭർത്താവ് ജോലിക്കു പോയ സമയത്തായിരുന്നു സംഭവം. അയൽവാസികളാണ് പൊൻകുന്നം പോലീസിൽ വിവരമറിയിച്ചത്. പൊക്കിൾക്കൊടി വിട്ടുപോകാഞ്ഞതിനാൽ നഴ്സിന്റെ പരിചരണം ആവശ്യമാണെന്ന് മനസിലാക്കിയ പോലീസ് ഉടൻ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വിവരം അറിയിച്ചു. ആവശ്യമായ പരിചരണം നൽകിയശേഷമാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
Read More