കോട്ടയം: മെഡിക്കൽ കോളജ് മോർച്ചറി പരിസരം ഇന്നലെ രാവിലെ നാടകീയരംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. കോട്ടയം ഗാന്ധിനഗർ എസ്എംഇയിൽ പൊള്ളലിനെത്തുടർന്നു മരിച്ച വിദ്യാർഥികളായ ലക്ഷ്മി(22)യുടെയും ആദർശി (25)ന്റെയും പോസ്റ്റുമോർട്ടം നടക്കുന്പോൾ നിറമിഴികളോടെയാണ് സുഹൃത്തുക്കളും അധ്യാപകരും മോർച്ചറിയ്ക്കു മുന്നിൽ നിന്നത്. ലക്ഷ്മിയുടെ ഇൻക്വസ്റ്റ് നടപടികളാണ് ആദ്യം പൂർത്തിയാക്കിയത്. തുടർന്നു രാവിലെ 8.30ഓടെ പോസ്റ്റുമോർട്ടം ആരംഭിച്ചു ഒന്നര മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു കൈമാറി. വെള്ളത്തുണിയിൽ പൊതിഞ്ഞ മൃതദേഹം കണ്ട് സഹപാഠിയും ഉറ്റസുഹൃത്തുമായ ഭരണങ്ങാനം സ്വദേശി അശ്വതി കുഴഞ്ഞു വീണു. മൃതദേഹം വഹിച്ച ആംബുലൻസിനു പിന്നാലെ സഹപാഠികളും അധ്യാപകരും ലക്ഷ്മിയുടെ ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലം വീട്ടിലേക്ക് യാത്രതിരിച്ചു. ലക്ഷ്മിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതിനുശേഷമാണ് ആദർശിന്റെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചത്. നടപടികൾ പൂർത്തിയാക്കി ഉച്ചകഴിഞ്ഞ് രണ്ടോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇരുവരുടെയും ആന്തരവയവങ്ങൾക്കേറ്റ പൊള്ളലാണു മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. 2016 ഒക്ടോബർ…
Read MoreCategory: Kottayam
താങ്കൾ വിളിച്ചകോൾ ക്യൂവിലാണ്..! ഇഴഞ്ഞിഴഞ്ഞ് ബിഎസ്എൻഎൽ;ക്ഷമകെട്ട് ഉപയോക്താക്കളും
തൊടുപുഴ: ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ എടുത്തവർ വെട്ടിൽ. ഇഴഞ്ഞിഴഞ്ഞ് ഇതു നീങ്ങുന്നതു കണ്ട് പരാതിപ്പെട്ടിട്ടും കാര്യമില്ല. തകരാർ പരിഹരിക്കാതെ അധികൃതർ ഉപയോക്താക്കളെ കറക്കി കൊണ്ടേയിരിക്കും. കസ്റ്റമർ കെയറിൽ വിളിച്ചാൽ പോലും പലപ്പോഴും കിട്ടാറില്ല. പഴയ കേബിളുകൾ ഇന്റർനെറ്റ് സംവിധാനത്തെ സാരമായി ബാധിക്കുകയാണ്. ഇതു മാറ്റിയിടാനുള്ള നടപടികളും ഇല്ല. ലാൻഡ് ഫോണുകൾ പലരും ഇതോടെ ഒഴിവാക്കി കഴിഞ്ഞു. തകരാർ വന്നാൽ പരിഹരിക്കുന്ന കാര്യത്തിൽ അധികൃതർ കാണിക്കുന്ന താത്പര്യമില്ലായ്മയാണ് ഉപയോക്താക്കളെ ലാൻഡ് ഫോണ് ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നത്. മൊബൈൽഫോണ് കണക്ഷനുകളുടെ കാര്യവും വ്യത്യസ്തമല്ല. ടവറിനു തൊട്ടു താഴെ നിന്നു വിളിച്ചാലും കണക്ഷൻ കിട്ടാറില്ല. ഉപയോക്താക്കൾ മണിക്കൂറുകളോളം പരിധിക്ക് പുറത്താണ്. സ്വകാര്യ കന്പനികൾ ഇന്റർനെറ്റ് സൗകര്യം ദിനം പ്രതി വികസിപ്പിച്ചു കൊണ്ടിരിക്കുന്പോഴാണ് ബിഎസ്എൻഎലിന്റെ അവഗണന. 3ജിയുണ്ടെന്ന് പറയുന്നിടത്തു പോലും 2ജി ആണ് ലഭിക്കുന്നത്. സംസാരത്തിനിടയിൽ മറ്റു സംഭാഷണങ്ങൾ കയറി വരിക, ഫോണ് ഓണ്…
Read Moreജനങ്ങൾക്കുവേണ്ടിയെന്ന്..! പഞ്ചായത്തിനു ഫണ്ടില്ല; ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കി ഓട്ടോ തൊഴിലാളികൾ മാതൃകയാക്കി
പാലാ: അറ്റകുറ്റപ്പണിക്ക് മുടക്കാൻ വൻതുക വേണമെന്ന ന്യായം പറഞ്ഞ് പഞ്ചായത്ത് അധികൃതർ അവഗണിച്ചിട്ടിരുന്ന ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കി വേറിട്ട മാതൃകയാ യിരിക്കുകയാണ് കിടങ്ങൂർ ടൗണി ലെ ഓട്ടോറിക്ഷാ തൊഴിലാളികൾ. മാസങ്ങളായി പ്രവർത്തന രഹിത മായി കിടന്ന കിടങ്ങൂർ ഹൈവേ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റാ ണ് പഞ്ചായത്ത് അവഗണിച്ചിട്ടും തൊഴിലാളികൾ സൗജന്യമായി നന്നാക്കി നൽകിയത്. ഏറ്റുമാനൂർ – പൂഞ്ഞാർ ഹൈവേയിൽ സ്ഥിതി ചെയ്യുന്നതും ഏറെ തിരക്കുള്ള തുമായ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് ശബരിമല സീസണു മുൻപ് നന്നാക്കണമെന്ന് നാട്ടുകാരും പോലീസും പഞ്ചായ ത്തിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടാ യിരുന്നില്ല. ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കുന്നതിന് 80,000 രൂപയോളം ചിലവു വരുമെന്നും ഇതിനായി പഞ്ചായത്തിന് ഫണ്ടില്ലെന്നുമാ യിരുന്നു വിശദീകരണം. ഇതിനെ തുടർന്നാണ് ഓട്ടോ തൊഴി ലാളികളുടെ നേതൃത്വത്തിൽ ഹൈമാസ്റ്റ് ലൈറ്റിന്റെ തകരാർ പരിഹരിച്ചത്.
Read Moreഇവർ വിവാഹിതരായാൽ..! പഴവർഗങ്ങളുടെ രാജ്ഞി മാവും പേരാലും വിവാഹിതരാകുന്നു; മുഹൂർത്തം 3ന് രാവിലെ 12.55ന്
പൊൻകുന്നം: ആത്മാവ് എന്ന വിശേഷിപ്പിക്കപ്പെടുന്ന ആൽമരവും മാവും വിവാഹിതരാകുന്ന പുത്തൻ മുഹൂർത്തത്തിനു വേദിയാവുകയാണ് ചിറക്കടവ് ഈസ്റ്റ് വെള്ളാള മഹാസമാജം എയ്ഡഡ് സ്കൂൾ അങ്കണം. ഏവരും ഉറ്റുനോക്കുന്ന വിവാഹം നാളെ ഉച്ചയ്ക്ക് 12.55നും 1.20നും ഇടയ്ക്കുള്ള മുഹൂർത്തത്തിലാണ് നടത്തുന്നത്. മോറേസി വൃക്ഷ രാജകുടുംബത്തിലെ ഹൈക്കസ് റിലീജിയോസ് എന്ന ശാസ്ത്രനാമത്തിലും പീപ്പൽ എന്ന ഇംഗ്ലീഷ് പേരിലും അറിയപ്പെടുന്ന നാൽപ്പാമരത്തിലെ പുത്രനുമായ അരയാലും പഴവർഗങ്ങളിലെ രാജ്ഞിയും മാൻജിഹെറാ ഇൻഡിക്ക എന്ന സസ്യനാമത്തിലും മാംഗോ എന്ന ഇംഗ്ലീഷ് പേരിലുമുള്ള തേന്മാവും തമ്മിലാണ് വിവാഹം. നൂറു വർഷത്തിലേറെയായി ഇരുവരും ഒരേ ചുവട്ടിലാണ് വളർന്നുനിൽക്കുന്നത്. സാധാരണ വിവാഹം പോലെയുള്ള എല്ലാ ചടങ്ങുകളും വൃക്ഷമാംഗല്യത്തിനും ഒരുക്കിയിട്ടുണ്ട്. നിറപറയെയും നിലവിളക്കിനെയും സാക്ഷിയാക്കി നാദസ്വരത്തിന്റെയും കൊട്ടിന്റെയും കുരവയുടെയും സാന്നിധ്യത്തിലാണ് ആലിന്റെയും മാവിന്റെയും താലികെട്ട്. ’ആത്മാവി’ന്റെ വിവാഹത്തിനായി പ്രത്യേക ക്ഷണക്കത്തും തയാറാക്കി നൽകിയിരുന്നു. എത്തുന്നവർക്കെല്ലാം വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്. വിവാഹം നടക്കുന്ന…
Read Moreആരവം വേണ്ട, ആന മതി..!വിവാഹശേഷം വധുവരൻമാരെ ആന ആനയിച്ചുകൊണ്ടു പോയത് കാഴ്ചക്കാർക്കു കൗതുകം
കോഴഞ്ചേരി: സ്വന്തം ഉടമയുടെ വിവാഹം പാർവതിക്കും ആഘോഷമായി. ഉടമ ബിജുവിന്റെ വിവാഹത്തിനു ശേഷം വധുവരൻമാരെ പാർവതിയെന്ന ആന ആനയിച്ചപ്പോൾ കാഴ്ചക്കാർക്കും കൗതുകം. ഇതോടെ ഒപ്പം കൂടാനും ഏറെപ്പേരുണ്ടായി. ചെറുകോൽ കൂരാനത്ത് മലയിൽ മാധവനിവാസിൽ ബിജു വി. നായരുടെയും ചെറുകോൽ മേലേകൂറ്റ് വിദ്യാഭവനിൽ ആശാ വി നായരുടെയും വിവാഹം ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലാണ് നടന്നത്. ബിജുവിന്റെ വീട്ടിലേക്കാണ് ആനയോടൊപ്പം വധുവരൻമാർ എത്തിയത്.
Read Moreഎന്നെങ്കിലും സമയത്ത് ഓടുമോ? സ്ഥിരമായി വൈകുന്നുവെന്ന് ആരോപിച്ച് വേണാട് എക്സ്പ്രസ് യാത്രക്കാർ തടഞ്ഞു
കോട്ടയം: സ്ഥിരമായി വൈകി വരുന്ന തിരുവനന്തപുരം-ഷൊർ ണൂർ വേണാട് എക്സ്പ്രസ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഒരു മണിക്കൂറോളം യാത്രക്കാർ തടഞ്ഞിട്ടു. ഇന്നു രാവിലെ 9.30 ഓടെയാണ് സ്ത്രീകളുൾപ്പെ ടെയുള്ള യാത്രക്കാർ ട്രെയിൻ തടഞ്ഞത്. യാത്രക്കാരെല്ലാം റെയിൽവേ പാളത്തിൽ കുത്തി യിരുന്നു പ്രതിഷേധിച്ചു. കോട്ട യം റെയിൽവേ സ്റ്റേഷനിൽ ഇന്നു രാവിലെ ട്രെയിൻ എത്തിയതിനു ശേഷം വീണ്ടും പുറപ്പെടുന്പോൾ ഒരു സംഘം ആളുകൾ ചങ്ങല വലിച്ചു ട്രെയിൻ നിർത്തിയ ശേ ഷം പ്രതിഷേധവുമായി പാള ത്തി ൽ കയറി ഇരിക്കുകയായി രുന്നു. ഇതോടെ റെയിൽവേ പോലീസ് സ്ഥലത്ത് സമരക്കാരുമായി സംസാരിച്ചു. ട്രെയിൻ സ്ഥിര മായി വൈകുന്നതുമൂലം തങ്ങളിൽ പലർക്കും സമയത്ത് ഒാഫീസിൽ എത്താൻ കഴിയുന്നി ല്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. സംഭവസ്ഥലത്ത് സംഘഷർഷാവസ്ഥ നിലനി ന്നതോടെ കോട്ടയം ഈസ്റ്റ് എസ്ഐ യു. ശ്രീജി ത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കൂടുതൽ…
Read Moreയുവാവ് കിണറ്റിൽ വീണ് മരിച്ച സംഭവം; പോലീസ് ദൃശ്യത്തിൽ വെള്ളത്തിൽ കിടന്ന ലക്ഷണമില്ല; ദേഹത്ത് വലിച്ചി ഴച്ചപാടുകൾ
കോട്ടയം: യുവാവിനെ സുഹൃത്ത് കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസിൽ കൂടുതൽ പ്രതികളുണ്ടെന്നു അഭിജിത്തിന്റെ മാതാപിതാക്കൾ ആരോപിച്ചു.കഴിഞ്ഞ 26നു മൈലാടിക്കര പള്ളിയിൽ പെരുന്നാളിൽ പങ്കെടുക്കാൻ പോയ കാഞ്ഞിരം സ്വദേശി അഭിജിത്തിനെ കാണാതാകുകയും ഒരു ദിവസത്തിനുശേഷം സമീപത്തെ കിണറ്റിൽനിന്നു മൃതദേഹം കണ്ടെടുക്കുകയും ചെയ്തിരുന്നു. അടുത്തദിവസം മരണം കൊലപാതകമാണെന്നു കണ്ടെത്തിയ പോലീസ് പ്രതി ജിജോയെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ ദുരൂഹതകളുണ്ടെന്നു മാതാപിതാക്കളും ആക്ഷൻ കൗണ്സിൽ ഭാരവാഹികളും പറയുന്നു. സംഭവശേഷം പലതവണ കിണറ്റിൽ പരതിയെങ്കിലും മൃതദേഹം കണ്ടെത്തിയിരുന്നില്ല. മൃതദേഹം കിണറ്റിൽനിന്നു കണ്ടെടുത്തുവെന്നു പോലീസ് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ എത്തുന്പോഴേക്കും മൃതദേഹം പുറത്തെടുത്തിരുന്നു. മൃതദേഹം വെള്ളത്തിൽ കിടന്നതിന്റേതായ ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. മൃതദേഹത്തിന്റെ പിൻഭാഗത്തു വലിച്ചിഴച്ച രീതിയിൽ തൊലി പോയ നിലയിലായിരുന്നു. മാത്രമല്ല, അഭിജിത് പോയ ജിജോയുടെ വീട്ടിൽ ഒന്നിലേറെ തവണ മാതാപിതാക്കൾ രാത്രി തന്നെ വീട്ടിൽ എത്തിയെങ്കിരുന്നുവെങ്കിലും വീട്ടിനുള്ളിലേക്കു കയറാൻ മാതാപിതാക്കൾ അനുവദിച്ചിരുന്നില്ല. മൃതദേഹം…
Read Moreവാക്കിലല്ല, പ്രവൃത്തിയിലാണു കാര്യം..! വിഷ്ണുവിൽ ബേബിച്ചന്റെ വൃക്ക സ്പന്ദിച്ചു തുടങ്ങി
പാലാ: കാരുണ്യപ്രവൃത്തികൾ ചെയ്യണമെന്ന് മറ്റുള്ളവരോട് പറയുക മാത്രമല്ല സ്വന്തം വൃക്ക ദാനം ചെയ്തു മാതൃകയാകുകയാണ് പാലാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി പുരയിടത്തിൽ സെബാസ്റ്റ്യൻ ജോസഫ് (ബേബിച്ചൻ). നിർധന കുടുംബാംഗവും അന്യമതത്തിൽപ്പെട്ടതുമായ ഇരുപത്തിമൂന്നുകാരനാണ് ബേബിച്ചൻ തന്റെ വൃക്കകളിലൊന്ന് ദാനം ചെയ്തത്. എറണാകുളം പിവിഎസ് ഹോസ്പിറ്റലിൽ ഇന്നലെ നടന്ന ശസ്ത്രക്രിയയിലൂടെ ആലപ്പുഴ മുഹമ്മ സ്വദേശി വിഷ്ണുവിൽ ബേബിച്ചന്റെ വൃക്ക സ്പന്ദിച്ചു തുടങ്ങി. സ്വന്തം ചെലവിൽ ടെസ്റ്റുകൾ നടത്തി സൗജന്യമായാണ് ബേബിച്ചൻ വൃക്ക ദാനം ചെയ്തത്. ഈ സംരംഭത്തിന് പാലാ പേഷ്യന്റ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ജിജി പറമുണ്ട മുൻകൈയെടുത്തു. പാലാ കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് 25 വർഷമായി ജീവകാരുണ്യ മേഖലയിൽ സജീവമാണ്. ചികിത്സാസഹായത്തിനു പുറമെ പാലായിലെ മൂന്നു ഗവ. ആശുപത്രികളിലും 25 വർഷമായി എല്ലാ ദിവസവും ഭക്ഷണം നൽകി വരികയും ചെയ്യുന്നു. ഇടമലക്കുടി ആദിവാസി…
Read Moreഅപ്പോ പിന്നെ എങ്ങനെയാ..! അടച്ചുപൂട്ടി പരിഹരിക്കാവുന്നതല്ല മദ്യത്തിന്റെ ഉപയോഗമെന്ന് മന്ത്രി
ഏറ്റുമാനൂർ: മദ്യഷാപ്പുകൾ അടച്ചുപൂട്ടി പരിഹരിക്കാവുന്നതല്ല മദ്യത്തിന്റെ ഉപയോഗമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. ഏറ്റുമാനൂർ ഗവണ്മെന്റ് ഐടിഐയിലെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുന്നതിനിടെയാണു മദ്യനയം പരാമർശിച്ചത്. സമൂഹത്തെ ലഹരിയിൽനിന്നു വിമുക്തമാക്കുകതന്നെ വേണം. എന്നാൽ അത് മദ്യഷാപ്പുകൾ അടച്ചുപൂട്ടിയതുകൊണ്ടു ഫലപ്രാപ്തിയിലെത്തില്ല. ജീവിതശൈലിയിൽ മാറ്റം വരുത്തിക്കൊണ്ടു ലഹരി ഉപയോഗം നിയന്ത്രിക്കാനാകും. അതിനു വ്യാപകമായ ബോധവത്കരണം വേണം. ലോക വനിതാ ദിനമായ മാർച്ച് എട്ടിന് വ്യാപകമായ ബോധവത്കരണത്തിനു തുടക്കംകുറിക്കും. അന്ന് കുടുംബശ്രീ പ്രവർത്തകർ സംസ്ഥാനത്തെ മുഴുവൻ ഭവനങ്ങളും സന്ദർശിച്ച് സ്റ്റിക്കർ പതിക്കും. കാന്പസുകളിൽ ലഹരിവിരുദ്ധ ക്ലബ്ബുകൾ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.ലഹരി മാഫിയ ഉന്നമിടുന്നതു കാന്പസുകളെയാണ്. കാന്പസിൽ ആരും ലഹരി ഉപയോഗിക്കരുത്. അങ്ങനെ ആരെങ്കിലും ചെയ്താൽ മറ്റു വിദ്യാർഥികൾതന്നെ അക്കാര്യം അധ്യാപകരെ അറിയിക്കുകയും മാതാപിതാക്കളെ വിളിച്ചുവരുത്തി വിദ്യാർഥികൾക്കു തിരുത്തൽ നൽകുകയും വേണം.വിദ്യാർഥികളുടെമേൽ ശിക്ഷണ നടപടി വേണ്ട. എന്നാൽ കാന്പസുകളിൽ ലഹരിവസ്തുക്കൾ എത്തിക്കുന്ന…
Read Moreആ ശങ്ക മന്ത്രി കേട്ടു..! ടോയ്ലറ്റില്ലെന്ന വിദ്യാർഥികളുടെ ആവലാതി മന്ത്രി കേട്ടു; ഉടൻ നിർമിച്ചു നൽകുമെന്ന് മന്ത്രിയും
ഏറ്റുമാനൂർ: ഏറ്റുമാനൂർ ഗവൺമെന്റ് ഐടിഐയിൽ ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രിക്കു മുന്നിൽ വിദ്യാർഥികൾ ഉന്നയിച്ച പരാതിക്ക് ഉടൻ പരിഹാരം. ടോയ്ലറ്റുകളുടെ അപര്യാപ്തത ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നതായിരുന്നു പരാതി. പരാതി ശ്രദ്ധാപൂർവം കേട്ട മന്ത്രി ഉദ്ഘാടന പ്രസംഗത്തിനിടെയാണ് പരിഹാരം പ്രഖ്യാപിച്ചത്. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി എത്ര ടോയ്ലറ്റുകൾ വേണമോ അത്രയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി നിർമിക്കും. ഒരു മാസത്തിനകം ഇതിനുള്ള നടപടികൾ പൂർത്തിയാക്കും. യാതൊരു സാങ്കേതിക തടസവും ഉന്നയിക്കാൻ പാടില്ലെന്ന് സമ്മേളനത്തിൽവച്ചുതന്നെ അദ്ദേഹം പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കു നിർദേശം നല്കുകയും ചെയ്തു.
Read More