ചങ്ങനാശേരി: കെഐസ്ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും ഓട്ടോഡ്രൈവർമാരുടെ മർദനം. ആലപ്പുഴയിൽനിന്നു പത്തനംതിട്ടയിലേക്കു പോവുകയായിരുന്ന ബസിന്റെ ഡ്രൈവർ കെ.കെ.ജോഷി, കണ്ടക്ടർ എം.ഒ.ഷാനവാസ് എന്നിവർക്കാണു മർദനമേറ്റത്. ഇന്നു രാവിലെ ഒൻപതിന് ചങ്ങനാശേരി കഐസ്ആർടിസി സ്റ്റാൻഡിൽവച്ചാണ് സംഭവം. ബസ് ഓട്ടോയ്ക്ക് സൈഡ് നൽകിയില്ല എന്നതിനെത്തുടർന്നുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. മർദനമേറ്റ ഡ്രൈവറെയും കണ്ടക്ടറെയും ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിപ്പോ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങനാശേരി പോലീസ് കേസെടുത്തു. മനോജ് എന്ന ഓട്ടോ ഡ്രൈവറുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് ചങ്ങനാശേരി എടിഒ പറഞ്ഞു.
Read MoreCategory: Kottayam
തെറിവിളികേട്ട് മടുത്തിട്ടാ..! ഉച്ചകഴിഞ്ഞ് അപകടങ്ങൾക്ക് മാത്രം ചികിത്സയെന്ന് ജൂനിയർ ഡോക്ടർമാർ;പനിക്കാർ വരണ്ട
ഗാന്ധിനഗർ: ഉച്ചയ്ക്കുശേഷം അപകടങ്ങളല്ലാത്ത നിസാര രോഗങ്ങളുമായി അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ പരിശോധിക്കില്ലെന്നു കോട്ടയം മെഡിക്കൽ കോളജിലെ ജൂണിയർ ഡോക്ടർമാർ. അത്യാഹിത വിഭാഗത്തിൽ ജലദോഷം, പനി, ചുമ, തലവേദന തുടങ്ങിയ രോഗവുമായി എത്തുന്നവരെ ഉച്ചയ്ക്കു ശേഷം പരിശോധിക്കേണ്ടെന്നും ഡോക്ടർമാർ പറയുന്നു. ഇത്തരക്കാർ രാവിലെ എട്ടിനും ഉച്ചയ്ക്ക് ഒന്നിനും ഇടയ്ക്കുള്ള ഒപിയിൽ പോയി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്നും ഇവർ പറയുന്നു. വിവിധ ആശുപത്രികളിൽ നിന്നും അപകടത്തിൽപ്പെട്ടും വരുന്ന രോഗികളെ യഥാസമയം പരിശോധിച്ച് ചികിത്സ നൽകുവാൻ കഴിയാത്തതിന്റെ പേരിൽ ജൂണിയർ ഡോക്്ടർമാർ പലപ്പോഴും രോഗികളുടെ കൂടെയെത്തുന്നവരുടെ ശകാരത്തിനും, വാക്ക് തർക്കങ്ങൾക്കും വിധേയമാകാറുണ്ട്. അത്തരത്തിലുള്ള ബഹളങ്ങൾ ഒരു പരിധിവരെ ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഇത്തരം കർശന നിലപാടു സ്വീകരിക്കുവാൻ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഉച്ചയ്ക്കുശേഷം അത്യാഹിതവിഭാഗത്തിലെ മെഡിസിൻ വിഭാഗത്തിലെത്തുന്ന രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗിയെ ആദ്യം പരിശോധന നടത്തുന്നത് ജൂണിയർ…
Read Moreഇവിടെ ഇങ്ങനൊക്കയാ..! ജനകീയ എസ്ഐയെ സ്ഥലംമാറ്റാൻ നീക്കം; ചില ഭരണകക്ഷി യിൽപ്പെട്ടവരുടെ പിന്തുണയെന്ന് ആക്ഷേപം
കടുത്തുരുത്തി: മണ്ണു മാഫിയയെ നിലയ്ക്കു നിർത്തുകയും കടുത്തുരുത്തിയിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു സാധാരണക്കാരന്റെ കൈയടി നേടിയ എസ്ഐയെ സ്ഥലം മാറ്റാൻ അണിയറയിൽ കരുനീക്കം സജീവം. ഭരണകക്ഷയിൽപെട്ട ചിലരുടെ പിന്തുണയും കടുത്തുരുത്തി എസ്ഐ ജെ.രാജീവിനെ കടുത്തുരുത്തിയിൽ നിന്നും തെറിപ്പിക്കാൻ നീക്കം നടത്തുന്നവർക്കുണ്ട്. എന്നാൽ ഭരണമുന്നണിക്ക് നേതൃത്വം നൽകുന്ന പ്രബലകക്ഷിയുടെ തലമുതിർന്ന നേതാക്കളിൽ പലരും എസ്ഐയുടെ പ്രവർത്തനങ്ങളിൽ തൃപ്തരാണ്. രാഷ്ട്രീയക്കാർ ഉൾപെടെ ആരായാലും ന്യായമായ കാര്യത്തിന് മാത്രം കൂടെ നിൽക്കുന്ന എസ്ഐ നിയമം വിട്ടുള്ള ഏത് കാര്യത്തിനും എത്ര ഉന്നതൻ ശിപാർശയായി വന്നാലും ചെവി കൊടുക്കാറില്ല. ഇതു തന്നെയാണ് കക്ഷിവിത്യാസമില്ലാതെ ചില ഇടത്തട്ടിലുള്ള നേതാക്കളുടെ അപ്രീതിക്ക് ഇടയാക്കിയിരിക്കുന്നത്. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കൂടിയായ കടുത്തുരുത്തി സിഐ കെ.പി. തോംസണ്‍ന്റെ പിന്തുണയും എസ്ഐക്കുണ്ട്. മുന്‍പ് കടുത്തുരുത്തിയിൽ എസ്ഐയായി ഇരുന്നിട്ടുള്ള ഇപ്പോഴത്തെ സിഐക്ക് കടുത്തുരുത്തിയിലെ…
Read Moreശരിക്കും കിട്ടി..! അലക്ഷ്യമായി വാഹനമോടി ച്ചയാളെ കസ്റ്റഡിയിലെടുത്തു; സുഹൃ ത്തും നാട്ടുകാരും ചേർന്ന് പോലീസിനെ മർദിച്ചു
തണ്ണിത്തോട്: പോലീസിനെ കണ്ട് നിർത്താതെ വാഹനം ഓടിച്ചുപോയ ആളെ കസ്റ്റഡിയിലെടുത്തത് സംഘർഷത്തിൽ കലാശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് തണ്ണിത്തോട്ടിലാണ സംഭവം. എലിമുള്ളുംപ്ലാക്കൽ പുത്തൻ വീട്ടിൽ ഉല്ലാസ്, സുഭാഷ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ തണ്ണിത്തോട് പോലീസ് കോന്നിയിൽ നിന്നും തിരികെ പോകുന്ന വഴി സുഭാഷ് അലക്ഷ്യമായി കാറോടിച്ചു പോകുന്നതു കണ്ടതിനെ തുടർന്ന് പോലീസ് ഇയാള പിന്തുടർ ന്നു. എലിമുള്ളുംപ്ലാക്കൽ പേരുവാലിയിലെ കാട്ടിലേക്ക് പോകുന്ന വഴിയിൽ സുബാഷ് വാഹനം ഓടിച്ച് കയറ്റുകയും പിന്തുടർന്നു വന്ന പോലീസുകാരെ അസഭ്യം പറയുകയും ചെയ്തു. സുബാഷിനെ കസ്റ്റഡിയിലെടുത്ത ശേഷം പിന്നാലെ പട്രോളിംഗിനു വന്ന മറ്റൊരു പോലീസ് ജീപ്പ് സുഹൃത്ത് ഉല്ലാസ് തടഞ്ഞതിനെ തുടർ ന്നാണ് പ്രശ്നം വഷളായത്. പ്രദേശ വാസികളും സംഭവത്തിൽ ഇടപെട്ടതിനേ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ ഉല്ലാസിന്റെ മാതാവ് ഓമന, മകൻ അഭിജിത്ത്, ഭാര്യ അനിത എന്നിവർക്കും പോലീസ്…
Read Moreഇവിടെ ചർച്ച മറ്റ് പലതും..! മെഡിക്കൽ കോളജിലെ ലക്ചർ ഹാൾ സന്ധ്യമയങ്ങിയാൽ സാമൂഹ്യവിരുദ്ധരുടെ താവളം
അമ്പലപ്പുഴ: സുരക്ഷാ സംവിധാനം ഇല്ലാത്തതിനാൽ മെഡിക്കൽ കോളജ് വളപ്പിൽ പുതുതായി നിർമിച്ച ലക്ചർ ഹാൾ പരിസരം സാമൂഹ്യ വിരുദ്ധ താവളമാകുന്നതായി ആക്ഷേപം. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് വളപ്പിൽ പുതുതായി നിർമിച്ച ഗ്യാലറി ടൈപ്പ് ലക്ച്ചർ ഹാൾ കെട്ടിടമാണ് സന്ധ്യയ്ക്ക് ശേഷം സാമൂഹ്യ വിരുദ്ധർ താവളമാക്കുന്നത്. നാലുമാസം മുന്‍പ് നിർമാണം പൂർത്തിയാക്കിയ ലക്ച്ചർ ഹാൾ ആഴ്ചകൾക്ക് മുന്പാമ് ഉദ്ഘാടനം ചെയ്തത്. ആളൊഴിഞ്ഞ ഭാഗത്തെ കെട്ടിടം രാത്രികാലങ്ങളിൽ മദ്യപാനികളായ സാമൂഹ്യ വിരുദ്ധർ താവളമാക്കുകയാണെന്നാണ് ആക്ഷേപം. ഈ ഭാഗത്ത് വെളിച്ചമില്ലാത്തത് ഇവരുടെ വിളയാട്ടത്തിന് സഹായകരമായിരിക്കുകയാണ്. ലക്ച്ചർ ഹാളിന് സമീപത്താണ് ആശുപത്രിയുടെ പഴയ ഗെയിറ്റ്. 24 മണിക്കൂറും തുറന്ന് കിടക്കുന്ന ഈ ഗേറ്റിലൂടെയാണ് സാമൂഹ്യവിരുദ്ധർ ലക്ച്ചർ ഹാളിന് സമീപത്തേക്കെത്തിച്ചേരുന്നത്. ലെക്ച്ചർ ഹാളും, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങളും ആരംഭിയ്ക്കുന്നതിന് മുന്‍പായി പഴയ ഗെയിറ്റ് അടച്ചു പൂട്ടണമെന്ന നാട്ടുകാരുടെ ആവശ്യത്തെതുടർന്ന് സർക്കാർ…
Read Moreആഭയം അവനെക്കൊണ്ട് അതു ചെയ്യിച്ചു..! സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നത് കാമുകിയെ തട്ടിയെടുക്കുമെന്ന ഭയത്താൽ
കോട്ടയം: പള്ളിക്കത്തോട് മൈലാടിക്കരയിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസിൽ പിടിയാലായ മൈലാടി ക്കരയിൽ നന്തികാട്ട് ജിജോ ജോർജിനെ(25) ഇന്നു കോടതി യിൽ ഹാജരാക്കും. കാഞ്ഞിരം മലയിക്കേരിൽ ജോർജിന്റെ മകൻ അഭിജി ത്തിനെ (24)യാണു മൈലാടി ക്കരയിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ട െത്തിയത്. കാമുകിയുമായുള്ള ബന്ധത്തെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ച തെന്നു പോലീസ് പറഞ്ഞു. കാഞ്ഞിരത്തെ വീട്ടിൽ നിന്നും പിതാവ് ജോർജിനും, മാതാവ് പൊന്നമ്മയ്ക്കുമൊപ്പം പള്ളിക്ക ത്തോട് മൈലാടിക്കര പള്ളിയി ലെ പെരുന്നാളിൽ പങ്കെടുക്കാൻ പോയതായിരുന്നു അഭിജിത്ത്. എന്നാൽ, ഇടയ്ക്കു വച്ചു കാണാതായ അഭിജിത്തിനെ പിറ്റേന്ന് സമീപത്തെ പുരയിട ത്തിലെ കിണറ്റിൽ മരിച്ച നിലയി ൽ കണ്ടെത്തുകയായി രുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ജിജോ യ്ക്കൊപ്പമാണ് അഭിജിത്ത് അവസാനമായി പോയതെന്നു കണ്ടെത്തി. ജിജോ വിളിച്ചതിന്റെ അടിസ്ഥാനത്തിൽ സമീപത്തെ ബിവറേജസ്…
Read Moreആരാണയാൾ..! കോണ്‍ഗ്രസ് പിടിക്കാൻ ഹൈക്കമാൻഡ് ഗ്രൂപ്പ് ; ചുക്കാൻ പിടിക്കുന്നത് കെപിസിസി ഉന്നതനും പാർലമെന്റംഗവും
വി.എസ്. രതീഷ് ആലപ്പുഴ: കോണ്‍ഗ്രസിലെ എ,ഐ ഗ്രൂപ്പുകളുടെ അപ്രമാധിത്യത്തിന് വെല്ലുവിളിയാകാൻ അണിയറയിൽ പുതിയ ഗ്രൂപ്പ് ഒരുങ്ങുന്നു. ഹൈക്കമാൻഡ് ഗ്രൂപ്പ് എന്ന പേരിലാണ് ഇരു ഗ്രൂപ്പുകൾക്കും ബദലായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ഗ്രൂപ്പ് രൂപം കൊണ്ടത്. സംസ്ഥാന കോണ്‍ഗ്രസിന്റെ ഉന്നത സ്ഥാനം വഹിക്കുന്നയാളും എഐസിസിയിൽ നിർണായക സ്വാധീനമുള്ള യുവതലമുറ പാർലമെന്റംഗവുമാണ് ഗ്രൂപ്പിന്റെ ചുക്കാൻ പിടിക്കുന്നത്. എ, ഐ ഗ്രൂപ്പുകൾ തമ്മിൽ ശാക്തിക വടംവലി നടത്തി സ്ഥാനങ്ങൾ വീതം വച്ചെടുക്കുന്ന രീതി അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട ഗ്രൂപ്പിന് ദേശീയ നേതാക്കളുടേതടക്കമുള്ള പിൻതുണയുണ്ട്. സാധാരണ കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിൽ ഇടപെടാതിരിക്കുന്ന ദേശീയ നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയുള്ള പുതിയ നീക്കം സംസ്ഥാന രാഷ്ട്രീയത്തിലെ ഗ്രൂപ്പുകളെ ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്. എ ഗ്രൂപ്പ് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യപ്പെടുന്പോൾ പുനസംഘടന മതിയെന്ന കെപിസിസി നിലപാട് ഇതിന്റെ ഭാഗമാണെന്നാണ് മുതിർന്ന നേതാക്കളടക്കം കരുതുന്നത്. ബൂത്ത്തലം മുതൽ…
Read Moreകൊടിപിടിച്ചത് വെറുതേയായി..! ശമ്പളത്തിന് വേണ്ടി നിരാഹാരസമരം നടത്തിയ ജീവനക്കാ രന്റെ സമരം പൊളിച്ചത് സ്വന്തം യൂണിയൻ
പാലാ: ശന്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് നിരാഹര സമരം നടത്തിയ കെഎസ്ആർടിസി ജീവനക്കാരന്റെ സമരം പൊളിച്ചത് യൂണിയൻകാരെന്ന് ആക്ഷേപം. കെഎസ്ആർടിസി ജീവനക്കാരനും ഇടതുപക്ഷ യൂണിയൻ പ്രവർത്തകനുമായ എം.എ സൈമണാണ് ഇന്നലെ രാവിലെ 10ന് പാലാ കെഎസ്ആർടിസി ഡിപ്പോയിൽ നിരാഹാര സമരം നടത്തിയത്. ഡിസംബറിലെ ശന്പളം ജനുവരി 27 ആയിട്ടും ആരുടെയും അക്കൗണ്ടിലേക്ക് എത്താതെ വന്നതോടെയാണ് സൈമണ്‍ പ്രതിഷേധ സമരത്തിലേക്ക് കടന്നത്. ബിഎംഎസ്, ഐൻടിയുസി തുടങ്ങിയ യൂണിയനുകളുടെയും ഡ്രൈവർമാരുടെ സംഘടനകളും സമരത്തിന് ധാർമിക പിൻന്തുണ നൽകി. എന്നാൽ 12 മണിയോടെ സർക്കാർ അനുകൂല യൂണിയൻ പ്രവർത്തകരെത്തി പിന്തിരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നത്രേ. വിസമ്മതിച്ചപ്പോൾ അസ്റ്റു ചെയ്ത് നീക്കുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും വഴങ്ങാത്തതിനെ തുടർന്ന് അക്കൗണ്ടിലേക്ക് പണം വന്നെന്നും പരിശോധിച്ചിട്ടു വേണം സമരം കിടക്കാനെന്നു പറഞ്ഞ് ജീവനക്കാരിലൊരാളുടെ മൊബൈലിലേ വ്യാജ സന്ദേശം കാണിച്ചാണ് സൈമണിന്റെ നിരാഹാര സമരം അവസാനിപ്പിച്ചതെന്നാണ് ആരോപണം. സന്ദേശം വായിച്ച് ബാങ്കിലെത്തി അക്കൗണ്ട്…
Read Moreവീട്ടുകാരടെ എതിർപ്പോ? യുവാവും യുവതിയും മരിച്ച നിലയിൽ; കമിതാക്കളെന്നു സംശയം; മരണ ദൃശ്യങ്ങൾ കാമറയിൽ
അടൂർ: യുവാവിനെയും യുവതിയെയും വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കമിതാക്കളെന്നു സംശയം. അടൂർ പന്നിവിഴയ്ക്കു സമീപമുള്ള വാടകവീട്ടിലാണ് ഇന്നലെ രാത്രി ഇരുവരെയും കണ്ടെത്തിയത്. കൊടുമണ്‍ ഐക്കാട് തോട്ടരികിൽ റിജോമോൻ ( 26), ഏനാത്ത് – കുളക്കട ഷിനു (32) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തുന്പമണ്ണിൽ സ്റ്റുഡിയോ നടത്തിവരികയായിരുന്നു റിജോമോൻ.പന്നിവിഴ സൊസൈറ്റിക്കു സമീപമുള്ള ഫ്ളാറ്റിൽ മുറി കഴിഞ്ഞ പത്തിനാണ് റിജോ വാടകയ്ക്കെടുത്തതെന്നു പറയുന്നു. ഒറ്റയ്ക്കായിരുന്നു താമസം. റിജോ ഇന്നലെ ഫ്ളാറ്റിനു പുറത്തിറങ്ങിയിരുന്നില്ലെന്നു പറയുന്നു. ഇയാളുടെ ഓൾട്ടോ കാർ വീടിനു മുന്പിൽ പാർക്ക് ചെയ്തിരുന്നു. ഇതിനു തൊട്ടുമുന്പിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു താമസക്കാരന്റെ കാർ പുറത്തേക്കിറക്കാനാകാതെ വന്നതോടെ നടന്ന അന്വേഷണമാണ് റിജോയുടെ താമസസ്ഥലത്തേക്ക് വ്യാപിപ്പിച്ചത്. വീട്ടുമുറ്റത്ത് അയ കെട്ടിയിരുന്ന പ്ലാസ്റ്റിക് കയർ മുറിച്ചെടുത്തതും നാട്ടുകാരിൽ സംശയം ജനിപ്പിച്ചു. രാത്രിയിൽ നടത്തിയ പരിശോധനയിലാണ് രണ്ടുപേരെയും വീടിനുള്ളിൽ കണ്ടത്. തൂങ്ങിമരിച്ച…
Read Moreഅവിടെ കിടന്നോട്ടെ..! പതിനായിരം രൂപ കളക്ഷനില്ലെങ്കിൽ ഓർഡിനറി ഓടിക്കേണ്ട ; ജില്ലയിൽ 137ബസുകൾ കട്ടപ്പുറത്ത് കയറും
കോട്ടയം: പതിനായിരം രൂപ പ്രതിദിന കളക്ഷനില്ലാത്ത ഓര്‍ഡിനറി ബസുകള്‍ ഓടിക്കേണ്ടെന്ന കഐസ്ആര്‍ടിസി തീരുമാനം നടപ്പാക്കിയാല്‍ ജില്ലയില്‍ 137 സര്‍വീസുകള്‍ നിലയ്ക്കും. ദിവസം പതിനായിരം രൂപ വരുമാനമില്ലാത്ത ബസുകള്‍ 31ന് ഓട്ടം നിറുത്താനാണ് നിര്‍ദേശം. കോട്ടയം ജില്ലാ ഡിപ്പോയില്‍ മാത്രം 47 സര്‍വീസുകള്‍ മുടങ്ങും. മെഡിക്കല്‍ കോളജ്, പാമ്പാടി പ്രദേശങ്ങളിലേക്കുള്ള സര്‍വീസുകളും നഷ്ടമാകും. എരുമേലി 13, ഈരാറ്റുപേട്ട 31, പൊന്‍കുന്നം 14, വൈക്കം 20, ചങ്ങനാശേരി 12, പാലാ 24 എന്നിങ്ങനെയാണ് മറ്റു ഡിപ്പോകളില്‍ പതിനായിരത്തില്‍ താഴെ കളക്ഷനുള്ളവ. സ്വകാര്യ ബസുകള്‍ ഓടാത്ത മലമ്പ്രദേശങ്ങളിലേക്കുള്ള സര്‍വീസുകളും സ്വകാര്യ ബസുകള്‍ ഓട്ടം നിറുത്തിയ ശേഷം രാത്രി വൈകിയും അതിരാവിലെയും നടത്തുന്ന സര്‍വീസുകളാണ് ഇതില്‍ പലതും. ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്നുള്ള 10 ബസുകള്‍ അടിവാരം, വാഗമണ്‍, കൈപ്പള്ളി, കളത്വ, തലനാട്, ഏന്തയാര്‍ തുടങ്ങിയ റൂട്ടുകളില്‍ ഓടിക്കുന്നുണ്ട്. ഗ്രാമീണ റൂട്ടിലുള്ള സര്‍വീസുകള്‍ നിലയ്ക്കുന്നതോടെ…
Read More