കോട്ടയം: വീടിന്റെ വരാന്തയിൽ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. മകനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കളക്ടറേറ്റിനുസമീപം നേതാജി റോഡിൽ മുൻസിപ്പൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന രാജപ്പ(65)നാണു ചവിട്ടേറ്റ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ടു മകൻ വിനോദി(കമ്മൽ വിനോദ്- 38)നെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ വീടിന്റെ വരാന്തയിലാണു രാജപ്പനെ മരിച്ച നിലയിൽ കണ്ടത്. പോലീസ് പറയുന്നതിങ്ങനെ. ഞായറാഴ്ച അർധരാത്രി രാജപ്പനും മദ്യപിച്ചു വന്ന വിനോദും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. ഇതിനെത്തുടർന്നു വിനോദ് വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. എന്നാൽ, കുറച്ചു സമയത്തിനുശേഷം തിരിച്ചു വന്ന വിനോദും പിതാവുമായി വീണ്ടും വഴക്കുണ്ടാക്കുകയും രാജപ്പനെ വീട്ടിൽനിന്നു വലിച്ചിറക്കി വരാന്തയിൽ എത്തിച്ചു ക്രൂരമായി മർദിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇതിനുശേഷം തളർന്നു കിടന്ന രാജപ്പനെ രാത്രിയിൽ വീണ്ടും തടിക്കഷണവുമായി എത്തി ആക്രമിച്ചു. പിന്നീട് തിങ്കളാഴ്ച ഉച്ചവരെ നഗരത്തിൽ കറങ്ങിയ…
Read MoreCategory: Kottayam
താരക്കൊഴുപ്പില്ലാതെ..! മുതൽമുടക്ക് 180രൂപ, ക്രിസ്റ്റിന്റെ ഷോർട്ട് ഫിലിമിന് ദേശീയ അംഗീകാരം; വീഡിയോ കാണാം
കാഞ്ഞിരപ്പള്ളി: പണത്തിന്റെ കൊഴുപ്പിലോ താരങ്ങളുടെ പകിട്ടിലോ അല്ല ഒരു കലാസൃഷ്ടിയുടെ മികവ്, മറിച്ച് പ്രതിഭയുടെ കൈയൊപ്പിലാണ്. ഈ യാഥാർഥ്യം ലോകത്തോട് ഒരിക്കൽകൂടി വിളിച്ചുപറയുകയാണ് കാഞ്ഞിരപ്പള്ളിക്കാരൻ ക്രിസ്റ്റിൻ ജോസ് സാലസ് എന്ന കൊച്ചുപ്രതിഭ. സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ ആൻഡ് കമ്യൂണിക്കേഷൻ വിദ്യാർഥിയായ ക്രിസ്റ്റിൻ വെറും 180 രൂപ മുതൽ മുടക്കിൽ നിർമിച്ച ടൈം ഇൻ എ ബോക്സ് എന്ന ഇംഗ്ലീഷ് ഷോർട്ട് ഫിലിം കണക്ട് മീഡിയ ദേശീയ ഷോർട്ട് ഫിലിം മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. 450ലേറെ ഷോർട്ട് ഫിലിമുകളാണു മത്സരത്തിനെത്തിയതെന്നറിയുമ്പോഴാണ് കാഞ്ഞിരപ്പള്ളി ചിറക്കടവ് കുന്നപ്പള്ളി പരേതനായ ജോസ് സാലസിന്റെയും നിർമലയുടെയും മകൻ ക്രിസ്റ്റിൻ എന്ന സി.ജെ.സാലസിന്റെ മികവ് തിരിച്ചറിയുന്നത്. ആറു ഷോർട്ട് ഫിലിമുകളാണു ഫൈനൽ റൗണ്ടിൽ എത്തിയത്. പ്രമുഖ സംവിധായകരായ ആനന്ദ് നാരായൺ മഹാദേവൻ, വിവേക് വസ്വാനി, മിലാസ് സവേരി എന്നിവരാണ് വിജയികളെ തെരഞ്ഞെടുത്തത്. ക്രിസ്റ്റിന്റെ…
Read Moreഉത്സവത്തിന് പോയതാ സാറെ..! വാഗമണ്ണിൽ യുവാവ് കൊക്കയിൽ വീണു മരിച്ച സംഭവത്തിൽ ദുരൂഹതകൾ മാറുന്നില്ല
കൊച്ചി: വാഗമണ്ണിൽ കൊക്കയിൽ വീണു മരിച്ചനിലയിൽ കണ്ടെത്തിയ ഉദയംപേരൂർ കണ്ടനാട് തെക്കുപുറത്ത് തങ്കപ്പന്റെ മകൻ അരുണ്‍ (24) ന്റെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകൾ മാറുന്നില്ല. വ്യാഴാഴ്ച രാത്രി എട്ടോടെ ഉദയംപേരൂർ നടക്കാവ് ക്ഷേത്രത്തിൽ താലപ്പൊലി കാണാൻ പോയ അരുണിന്റെ മൃതദേഹം പിന്നീട് വാഗമണ്ണിലെ ആത്മഹത്യാ മുന്പിൽ നിന്നു താഴെ വീണ നിലയിൽ കണ്ടെടുക്കുകയായിരുന്നു. താലപ്പൊലിക്കു പോകുന്പോൾ കുറച്ചുകഴിഞ്ഞു വരാം എന്ന് വീട്ടുകാരോട് പറഞ്ഞാണ് അരുണ്‍ പോയത്. പിന്നെ ആളെ കാണാതായി. വെള്ളിയാഴ്ച വൈകുന്നേരമാണു വാഗമണ്ണിൽ വ്യൂ പോയിന്റിലെ പാർക്കിംഗ് ഗ്രൗണ്ടിൽ അരുണിന്റെ ബൈക്ക് കണ്ടെത്തിയത്. തുടർന്നാണ് യുവാവിനെ കാണാതായെന്ന വിവരം ലഭിച്ചത്. പിന്നീടു നടത്തിയ തെരച്ചിലിലാണു കൊക്കയിൽനിന്നു മൃതദേഹം ലഭിച്ചത്. അരുണ്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും വീട്ടിലെത്തിയിരുന്നു. കന്പനിയുമായി ബന്ധപ്പെട്ടു ജോലി സംബന്ധിച്ചോ മറ്റു വിഷയങ്ങളോ ഇല്ലെന്നാണ് ഇവർ പറയുന്നത്. അധികം സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല അരുണ്‍. കൂട്ടുകൂടി…
Read Moreആകെ കൺഫ്യൂഷനായല്ലോ..! ബ്ലോക്കിന്റെ പേര് പള്ളം; സ്ഥിതിചെയ്യുന്നത് വടവാതൂരിൽ; വഴിതെറ്റി പൊതുജനവും
വടവാതൂർ: ഓഫീസ് തേടിയെത്തുന്നവരെ വഴി തെറ്റിക്കുന്ന പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി. പള്ളം ബ്ലോക്ക് പഞ്ചായത്ത് എന്നത് വടവാതൂർ ബ്ലോക്ക് പഞ്ചായത്ത് എന്നാക്കി മാറ്റണമെന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത്. നിലവിൽ വടവാതൂരിലാണ് പള്ളം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം സ്ഥിതി ചെയ്യുന്നത്. എന്നാൽ സ്ഥലപ്പേര് നോക്കി എത്തുന്നവർ പള്ളത്തെത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അന്വേഷിച്ചു വട്ടം കറങ്ങുന്നത് പതിവായതോടെയാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടൽ.ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം സ്ഥിതി ചെയ്യുന്ന വടവാതൂരും പള്ളവും തമ്മിൽ എട്ടു കിലോമീറ്റർ ദൂരമുണ്ട്. കൂടാതെ പള്ളം കോട്ടയം നഗരസഭയ്ക്കു കീഴിലുള്ള പ്രദേശവുമാണ്. കേന്ദ്ര പദ്ധതിയായ ആയുഷ്ഗ്രാമം പദ്ധതിയും പള്ളം ബ്ലോക്ക് പഞ്ചായത്തിനാണ് അനുവദിച്ചിരിക്കുന്നത്. ഇതിനായി എത്തുന്ന കേന്ദ്ര സംസ്ഥാനതല ഉദ്യോഗസ്ഥർ പള്ളത്തെത്തി ഓഫീസ് അന്വേഷിക്കുന്നതും പതിവാണ്. ഒടുവിൽ ബ്ലോക്ക് പഞ്ചായത്തിൽ നിന്നുള്ള ആളുകൾ ചെന്നാണ് ഉദ്യോഗസസ്ഥരെ…
Read Moreമാതൃകയായ് കുട്ടികൾ..! പ്ലാസ്റ്റിക്ക് പേനയോട് വിടചൊല്ലി; പകരം പേപ്പർ പേനകളുമായി വിദ്യാർഥികൾ
കിടങ്ങൂർ: പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയം എന്ന ആശയം പൂർണമാക്കുന്നതിന്റെ ഭാഗമായി കിടങ്ങൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ പ്ലാസ്റ്റിക്ക് പേനകൾ ഉപേക്ഷിക്കുന്നു.ഇനി പേപ്പർ പേനകളായിരിക്കും ഇവരുടെ ആശ്രയം. ഇതിനായി വിദ്യാർഥികൾ പേപ്പർപേനകൾ നിർമിച്ചുതുടങ്ങി. ഇതുവരെ അയ്യായിരത്തിലധികം പേപ്പർ പേനകൾ വിദ്യാർഥികൾ നിർമിച്ചുകഴിഞ്ഞു. വിദ്യാർഥികളുടെ പാത പിന്തുടർന്ന് അധ്യാപകരും പ്ലാസ്റ്റിക്ക് പേനകൾ ഉപേക്ഷിച്ചു. ഇത് കിടങ്ങൂർ ഗ്രാമത്തിൽ മുഴുവൻ പ്രാവർത്തികമാക്കാനുള്ള ശ്രമത്തിലാണ് സ്കൂളിലെ എസ്പിസി അംഗങ്ങളും വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തകരും. പ്ലാസ്റ്റിക്ക് വിമുക്ത സ്കൂളിനായി മൂന്നുവർഷത്തിലേറെയായി വിദ്യാർഥികൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. അതിൽ ഒരുപരിധിവരെ വിജയിക്കുകയും ചെയ്തതായി അധ്യാപകരും വിദ്യാർഥികളും പറയുന്നു. എന്നാൽ ആശയം പൂർണമായും വിജയിക്കണമെങ്കിൽ പ്ലാസ്റ്റിക്കുകൊണ്ട് നിർമിച്ചിട്ടുള്ള പേനകളും ഉപേക്ഷിക്കണമെന്നു വിദ്യാർഥികൾ തന്നെയാണ് നിർദേശിച്ചത്. പകരം പേപ്പർപേനകൾ ഉപയോഗിച്ചാൽ പ്ലാസ്റ്റിക്കിനോട് ഒരു പരിധിവരെ വിടപറയാം. ഒരാഴ്ചയിൽ തങ്ങളുടെ സ്കൂളിൽ മാത്രം ഉപേക്ഷിച്ച് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്ക് പേനകളുടെ…
Read Moreസിംകാർഡിൽ മൊട്ടിട്ട പ്രണയം..! പ്ളസ്ടു വിദ്യാർഥിനിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായി പരാതി
കോട്ടയം: പ്രണയം നടിച്ചു പ്ലസ് വണ്‍ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പോലീസ് പിടിയിലായ നാഗന്പടം പനയക്കഴുപ്പ് അരങ്ങത്തുമാലിൽ രാഹുൽ റെജി(ജിത്തു -21)നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:നഗരത്തിലെ പാരലൽ കോളജിലെ പ്ലസ് വണ്‍ വിദ്യാർഥിയും രാഹുലും തമ്മിൽ ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നെന്നു പൊലീസ് പറഞ്ഞു. നാഗന്പടത്ത് റോഡരികിൽ മൊബൈൽ ഫോണ്‍ കന്പനികളുടെ സിം വിൽപ്പനയാണ് രാഹുലിനു ജോലി. ഇത്തരത്തിൽ സിം കാർഡ് എടുക്കാൻ എത്തിയ പെണ്‍കുട്ടിയുടെ മൊബൈൽ നന്പർ വാങ്ങിയ ശേഷം രാഹുൽ സൗഹൃദം സ്ഥാപിച്ചു. പിന്നീട് പല തവണ പെണ്‍കുട്ടിയെ ഫോണിൽ വിളിച്ച രാഹുൽ പെണ്‍കുട്ടിയുമായി പ്രണയത്തിലായി. വീട്ടിൽ നിന്നു സ്കൂൾ യൂണിഫോം ധരിച്ചു പുറത്തിറങ്ങുന്ന പെണ്‍കുട്ടി മിക്കദിവസവും രാഹുലിനൊപ്പം റെയിൽവേ സ്റ്റേഷനിലെത്തും. തുടർന്ന് റെയിൽവേ സ്റ്റേഷനിലെ വിശ്രമ മുറിയിലും ശുചിമുറിയിലും കയറി വസ്ത്രം മാറും. പിന്നീട് ഇരുവരും…
Read Moreപൊക്കിയത് ജീവനക്കാരോ? വൈക്കത്തെ സോളാർ ബോട്ടിന്റെ പ്രൊപ്പല്ലർ മോഷണം പോയി;അട്ടിമറിക്ക് സാധ്യതയെന്ന് നാട്ടുകാർ
വൈക്കം: തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്ന സോളാർ ബോട്ടിലെ രണ്ട് പ്രൊപ്പല്ലറുകളിൽ ഒന്ന് കാണാതായതിൽ ദുരൂഹത ഏറുന്നു. 18 ലെഡുകളിൽ ഉറപ്പിച്ചിരിരുന്ന രണ്ട് പ്രൊപ്പല്ലറുകളിൽ ഒന്നാണ് കാണാതായത്. കഴിഞ്ഞ ദിവസം രാവിലെ സർവീസ് ആരംഭിക്കാനായി സ്റ്റാർട്ടുചെയ്തപ്പോൾ എൻജിൻ കൂടുതലായി ശ്രദ്ധയിൽപ്പെട്ടപ്പോൾ നടത്തിയ പരിശോധനയിലാണ് പ്രൊപ്പല്ലർ കാണാതായത് കണ്ടെത്തിയത്. വിജയകരമായി നടന്നുവന്ന സോളാർ ബോട്ട് സർവീസ് അട്ടിമറിക്കുന്നതിന് ബോധപൂർവമായ ശ്രമമുണ്ടായോയെന്നും ജീവനക്കാരിലാരുടെയെങ്കിലും പിൻബലത്തോടെ മറ്റാരെങ്കിലും ബോട്ടിന്റെ യന്ത്രഭാഗം മോഷ്ടിച്ചതാണെന്ന സംശയവും ബലപ്പെടുകയാണ്. ഇവിടെ സർവീസ് നടത്തുന്ന സാധാന ബോട്ടിന് ദിനം പ്രതി എണ്ണായിരത്തോളം രൂപ കളക്ഷൻ ലഭിക്കുന്പോൾ അതിൽ ആറായിരത്തോളം രൂപ ഇന്ധനത്തിന് ചെലവാകുന്നുണ്ട്. 22 സർവീസുകൾ സോളാർ ബോട്ട് പൂർത്തിയാക്കിയാൽ ആറായിരത്തോളം രൂപയാണ് ലാഭമുണ്ടാകുന്നത്. വൈക്കം തവണക്കടവ് സർവീസ് ജംഗാർ സർവീസ് മുന്‍പ് വിജയകരമായി നടത്തിവന്നപ്പോഴും സമാന രീതിയിലുള്ള അട്ടിമറി നടന്നതായി അന്നത്തെ കരാറുകാരൻ ആരോപിച്ചിരുന്നു. 10,30,000…
Read Moreമുഹൂർത്തം 12.55ന് വൃക്ഷ മാംഗല്യം നടന്നു; ആൽമരത്തിനു വേണ്ടി സ്കൂൾ മാനേജർ പഴങ്ങളുടെ രാജ്ഞിയെ താലി കെട്ടി
പൊൻകുന്നം: ആത്മാവ് എന്ന വിശേഷിപ്പിക്കപ്പെടുന്ന ആൽമരവും മാവും വിവാഹിതരായ ചരിത്ര മുഹൂർത്തത്തിനു ചിറക്കടവ് ഈസ്റ്റ് വെള്ളാള മഹാസമാജം യുപി സ്കൂൾ അങ്കണം വേദിയായി. ഏവരും ആകാംഷയോടെ കാത്തിരുന്ന പ്രതീകാന്മക വിവാഹം ഇന്നലെ ഉച്ചയ്ക്ക് 12.55നും 1.20നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിലാണ് നടന്നത്. 100 വർഷത്തിലേറെയായി ആലും മാവും ഒരേ ചുവട്ടിലാണ് വളർന്നുനിൽക്കുന്നത്. സാധാരണ വിവാഹം പോലെയുള്ള എല്ലാ ചടങ്ങുകളും വൃക്ഷമാംഗല്യത്തിനും ഒരുക്കിയിരുന്നു. ‘ആത്മാവി’ന്റെ വിവാഹത്തിനായി പ്രത്യേക ക്ഷണക്കത്തും തയാറാക്കി നൽകിയിരുന്നു. എത്തിയവർക്കെല്ലാം വിഭവസമൃദ്ധമായ സദ്യയും നൽകി. വിവാഹത്തിന് ടി.പി. മോഹനൻ പിള്ള മുഖ്യ കാർമികത്വം വഹിച്ചു. സ്കൂൾ മാനേജർ എം.എൻ. രാജരത്നം അരയാലിനു വേണ്ടി തേന്മാവിൽ മഞ്ഞൾച്ചരടിൽ കൊരുത്ത താലി ചാർത്തി. വിവാഹ രജിസ്ട്രേഷനും നടന്നു. വനം വന്യജീവി ബോർഡംഗവും വനമിത്ര അവാർഡ് ജേതാവുമായ കെ. ബിനു, വൃക്ഷപരിസ്ഥിതി സംരക്ഷണസമിതി സംസ്ഥാന കോർഡിനേറ്റർ എസ്. ബിജു, സെക്രട്ടറി കെ.ടി.…
Read Moreഅച്ഛന്റെ പേര് കളയാൻ..! കള്ളനോട്ട് കേസിൽ വൈക്കം മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ
മല്ലപ്പള്ളി: കള്ളനോട്ട് പിടികൂടിയ കേസിൽ വൈക്കം മുൻ എംഎൽഎയുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം മുൻ എംഎൽഎ നടുവിലേത്ത് കിഴക്കേനട ലക്ഷ്മിനാരായണഭവനിൽ പി. നാരായണന്റെ മകൻ അനിൽ കുമാറിനെയാണു വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. 2016 ഒക്ടോബറിൽ മല്ലപ്പള്ളിയിൽനിന്ന് 9,20,000 രൂപയുടെ കള്ളനോട്ട് മല്ലപ്പള്ളി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയിരുന്നു. അന്നു പിടിയിലായ പ്രതികളെ ചോദ്യംചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അനിൽ കുമാറിനെ അറസ്റ്റ് ചെയ്തത്. ഒക്ടോബറിൽ അറസ്റ്റിലായ പ്രധാന പ്രതി അനീഷിനെ ചോദ്യം ചെയ്തതോടെയാണു പ്രമാദമായ തലയോലപ്പറമ്പ് കൊലപാതകത്തിന്റെ ചുരുൾ നിവർന്നത്. തലയോലപ്പറമ്പ് കാലായിൽ മാത്യുവിനെ കൊലപ്പെടുത്തി അനീഷ് കടമുറിക്കുള്ളിൽ കുഴിച്ചു മൂടിയെന്നായിരുന്നു മൊഴി. മല്ലപ്പള്ളിയിൽ വച്ചുണ്ടായ കള്ളനോട്ട് കേസിൽ അനിൽ കുമാറിനെ കീഴ്വായ്പൂര് പോലീസ് കസ്റ്റഡിയിൽ വാങ്ങി തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreശ്രദ്ധിച്ചാൽ നിങ്ങൾക്കു ചുറ്റും കാണും..! തുരുത്തിയിൽ പിടിയിലായ വ്യാജ ഡോക്ട റുടെ വിദ്യാഭ്യാസം പത്താംക്ളാസ്
ചങ്ങനാശേരി: തുരുത്തിയിലുള്ള ഉദയാ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞു പ്രാക്ടീസ് നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റിൽ. ആലപ്പുഴ എസ്എൽ പുരം ചാലുങ്കൽ, രാമചന്ദ്രൻ (ഷിഹാബുദിൻ-57) ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി എൻ.രാമചന്ദ്രനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ചങ്ങനാശേരി ഡിവൈഎസ്പി വി.അജിത്, സിഐ സിബി തോമസ്, ഷാഡോ പോലീസ് അംഗങ്ങളായ എഎസ്ഐ കെ.കെ.റെജി, ആന്റണി സെബാസ്റ്റ്യൻ, പ്രതീഷ് രാജ്, പ്രകാശ് എന്നിവരാണ് അറസ്റ്റിനു നേതൃത്വം നൽകിയത്. കേസിനെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ഒരു വർഷമായി ഇയാൾ ഈ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞു ചികിത്സ നടത്തിവരികയായിരുന്നു. മരുന്നു കുറിക്കുന്നതു സംബന്ധിച്ചു സംശയം തോന്നിയ രോഗികളിൽ ചിലർ പോലീസിനു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ രഹസ്യ അന്വേഷണത്തിലാണ് തട്ടിപ്പു കണ്ടെത്തിയത്. രാമചന്ദ്രൻ എന്ന പേരിലാണ് ഇയാൾ നേരത്തെ അറിയപ്പെട്ടിരുന്നത്. 1998ൽ ഇയാൾ…
Read More