കേളകം: വാളുമുക്കിൽ കാട്ടാന ജനലിലൂടെ തുമ്പിക്കൈ അകത്തേക്കിട്ട് വീടിനുള്ളിലുള്ളവരെ ആക്രമിക്കാൻ ശ്രമിച്ചു. കുറുപ്പഞ്ചേരി അച്ചാമ്മയുടെ വീട്ടിലുള്ളവരെയാണ് കാട്ടാന ആക്രമിക്കാൻ ശ്രമിച്ചത്. തിങ്കളാഴ്ച്ച പുലർച്ച രണ്ടരയോടെയായിരുന്നു സംഭവം. ജനലിലൂടെ തുമ്പിക്കൈ അകത്തേക്കിട്ട് വീട്ടുകാരെ പിടികൂടാനായിരുന്നു കാട്ടാനയുടെ ശ്രമം. വീട്ടുകാർ ഭയന്ന് നിലവിളിച്ച ശബ്ദം കേട്ട് ആന പിൻവാങ്ങുകയായിരുന്നു. വീടിനു സമീപത്തെ മതിൽക്കെട്ട് ആന ഇടിച്ചു തകർക്കുകയും ചെയ്തു. സമീപത്തെ ചക്കിമംഗലം കുഞ്ഞച്ചന്റെ വീടിന് സമീപത്തെ കൃഷിയും ആന നശിപ്പിച്ചു. നിരവധി കൃഷിയിടങ്ങളിലും നാശനഷ്ടമുണ്ട്. ആഴ്ചകളായി ഇവിടെ കാട്ടാന ആക്രമണം തുടർന്നിട്ടും വനംവകുപ്പ് നിസംഗത പാലിക്കുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. പൊളിഞ്ഞുകിടക്കുന്ന ആന പ്രതിരോധമതിൽ പുനർനിർമിക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും നാട്ടുകാർ പറഞ്ഞു.
Read MoreCategory: Kozhikode
നേട്ടങ്ങളും കോട്ടങ്ങളും പഠിക്കാൻ പരീക്ഷണം; വനസംരക്ഷണ ജീവനക്കാർക്ക് ഇനി മുതൽ മൂന്നു ദിവസം വിശ്രമിക്കാം
കോഴിക്കോട്: തുടർച്ചയായി ജോലി ചെയ്യുന്ന വനംവകുപ്പിലെ വനസംരക്ഷണ വിഭാഗം ജീവനക്കാർക്കു ജോലിക്ക് ആനുപാതികമായി ഇനി മുതൽ വിശ്രമിക്കാം. ജീവനക്കാരുടെ സംഘടനകളുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് സർക്കാർ ഈ വിഷയത്തിൽ തീരുമാനമെടുത്തത്. 24 മണിക്കൂറും ഫോറസ്റ്റ് സ്റ്റേഷൻ/സെക്ഷൻ ആസ്ഥാനത്ത് താമസിച്ചുകൊണ്ട് തുടർച്ചയായി ആറുദിവസം വരെ ജോലി നോക്കുന്ന വനസംരക്ഷണ വിഭാഗം ജീവനക്കാർക്കാണ് തൊട്ടടുത്ത മൂന്നു ദിവസം അവധി ലഭിക്കുക. ആറുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണു നടപടി.അതിനു ശേഷം നേട്ടങ്ങളും കോട്ടങ്ങളും അവലോകനം ചെയ്ത് തുടർ നടപടി സ്വീകരിക്കും. വനംവകുപ്പിലെ പ്രത്യേക സാഹചര്യത്തിൽ നിലവിൽ ജീവനക്കാർക്കു മതിയായ വിശ്രമം ലഭിക്കുന്നില്ല. കുടുംബപരവും വ്യക്തിപരവുമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നില്ലെന്ന് ജീവനക്കാരുടെ സംഘടനാ പ്രതിനിധികൾ വനംവകുപ്പ് മേധാവിയെ നേരിൽക്കണ്ടു ധരിപ്പിക്കുകയും ചെയ്തിരുന്നു.
Read Moreസിഐഎസ്എഫ് അസി. കമാണ്ടന്റിന്റെ അറസ്റ്റിനുള്ള കേന്ദ്രാനുമതി നീളുന്നു
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണകള്ളക്കടത്തിനു കൂട്ടുനിന്ന സിഐഎസ്എഫ് അസി. കമാണ്ടന്റ് നവീന്‍കുമാറിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ അനുമതി നീളുന്നു. സസ്പെന്‍ഷനിലായി പത്തുദിവസം കഴിഞ്ഞിട്ടും കഴിഞ്ഞിട്ടും ഇയാളെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തിനാല്‍ അന്വേഷണം എവിടെയും എത്തിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കിയാൽ മാത്രമേ ഇയാളെ കേരള പോലീസിനു അറസ്റ്റ് ചെയ്യാന്‍ സാധിക്കുകയുള്ളു. ഉന്നതതലങ്ങളിലുള്ള ഇയാളുടെ സ്വാധീനമാണ് അനുമതി വൈകുന്നതിന്റെ പിന്നിലുള്ള ഘടകമെന്നാണ് വിവരം. കഴിഞ്ഞ പതിനൊന്നിനാണ് ഇയാള്‍ സസ്പെന്‍ഷനിലായത്. എട്ടുമാസം മുമ്പാണ് നവീന്‍ കരിപ്പൂരില്‍ ഡ്യൂട്ടിക്ക് എത്തിയത്. ഈ സമയത്ത് ഹൈദരബാദ് വിമാനത്താവളത്തില്‍നിന്ന് ഏതാനും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്ഥലംമാറി ഇവിടെ എത്തിയിരുന്നു. ഈ സംഘത്തിലെ താല്‍ക്കാലിക ജീവനക്കാരന് ഷറഫലി വഴിയാണ് ഇയാള്‍ കള്ളക്കടത്തുസംഘവുമായി ബന്ധം സ്ഥാപിച്ചത്. കള്ളക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നത് ഈ ബന്ധത്തിലൂടെയാണ്. 60 കോടിയിലധികം രൂപയുടെ സ്വര്‍ണം കടത്തിക്കൊണ്ടുവരാന്‍ ഇയാള്‍ ഒത്താശ ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.…
Read Moreറണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായി; കരിപ്പൂരില്‍ 28 മുതൽ രാത്രിയിലും സർവീസ്
കോഴിക്കോട്: റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കുന്നു. ഈ മാസം 28 മുതല്‍ മുഴുവന്‍ സമയ സര്‍വീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. റീ കാര്‍പ്പറ്റിംഗ് പ്രവൃത്തികളെ തുടര്‍ന്ന് പകല്‍ സമയത്ത് മാത്രമാണ് നിലവില്‍ കരിപ്പൂരില്‍നിന്നു സര്‍വീസ് നടത്തുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ റീ കാര്‍പ്പറ്റിംഗ് പ്രവൃത്തി ജനുവരിയിലാണ് തുടങ്ങിയത്. ഇതോടൊപ്പം ഗ്രേഡിംഗ് ജോലി കൂടി നടത്തി. പ്രവൃത്തി തുടങ്ങിയതു മുതല്‍ വിമാനത്താവളത്തില്‍നിന്നുമുള്ള സര്‍വീസുകള്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് ആറു വരെയായി പുനഃക്രമീകരിച്ചിരുന്നു. മുഴുവൻ സമയ സർവീസ് ആരംഭിക്കുന്നതോടെ വിമാനക്കമ്പനികളുടെ ശൈത്യകാല ഷെഡ്യൂളുകളിലും മാറ്റം വരും. വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ അടിയന്തിരമായി അനുമതി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Read Moreസൈബര്‍ കെണിയിൽ കുരുങ്ങുന്ന മലയാളികള്‍; പത്തുമാസത്തിനിടെ ആയിരത്തോളം കേസുകള്‍
കോഴിക്കോട്: സോഷ്യല്‍ മീഡിയ ലിങ്കുകളിലും ആപ്പുകളിലും അനാവശ്യമായ തലവയ്ക്കുന്നതുവഴി വലിയ സാമ്പത്തിക തട്ടിപ്പിന് മലയാളികള്‍ ഇരയാകുന്നതായി കണക്കുകള്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം ഇരട്ടിയായി വർധിച്ചതായി സൈബര്‍ സെല്ലില്‍ ലഭിക്കുന്ന പരാതികളില്‍ നിന്നു വ്യക്തമാകുന്നു. 2016 മുതൽ 2023 വരെയുള്ള കണക്കനുസരിച്ച് കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. ലോൺ ആപ്പ്, ഓൺലൈൻ ജോബ്, ബാങ്ക് അക്കൗണ്ട് കൈവശപ്പെടുത്തിയുള്ള തട്ടിപ്പ് എന്നിവയാണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. അഭ്യസ്തവിദ്യരായ യുവതീ യുവാക്കളാണ് ഏറ്റവും കൂടുതൽ തട്ടിപ്പിന് ഇരയാകുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണനിരക്കും കൂടുതലാണ്. ചീറ്റിംഗ് കേസുകളും സാമ്പത്തിക തട്ടിപ്പുകളുമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ വർധിച്ചിരിക്കുന്നത്. 2016ൽ 283 സൈബർ കുറ്റകൃത്യങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 2017 ൽ അത് 320 ആയി ഉയർന്നു. 2018 ൽ 340 കേസുകൾ റിപ്പോർട്ട് ചെയ്തു. എന്നാൽ തൊട്ടടുത്ത വർഷം 2019-ൽ…
Read Moreബിസിനസിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് 36 ലക്ഷം തട്ടി; തിരികെ ചോദിച്ചപ്പോൾ നൽകിയത് വണ്ടിച്ചെക്ക്; പരാതിയുമായി യുവാവ്
പഴയങ്ങാടി : ബിസിനസിൽ പങ്കാളിയാക്കാമെന്നും ഉയർന്ന ലാഭവിഹിതം നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് 36 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശപ്രകാരം യുവാവിനെതിരേ പഴയങ്ങാടി പോലീസ് കേസെടുത്തു. ഏഴോം ബോട്ട് കടവിലെ ചാപ്പൻ മുജിബിന്റെ (52) പരാതിയിൽ പഴയങ്ങാടി ബീവി റോഡിലെ തുന്തകാച്ചി നസറുളള(35)ക്കെതിരെയാണ് കേസ് എടുത്തത്. 2020 ഓഗസ്റ്റ് മുതൽ ബാങ്ക് വഴിയും നേരിട്ടുമായി 36 ലക്ഷം രൂപ കൈപറ്റുകയും പിന്നിട് ലാഭ വിഹിതമോ ബിസിനസിൽ പങ്കാളിയോ ആക്കാതായപ്പോൾ പണം തിരിച്ചു ചോദിച്ചു. എന്നാൽ 5 ലക്ഷം രൂപയുടെ വ്യാജ ചെക്ക് നൽകി വഞ്ചിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. തുടർന്നാണ് കോടതിയെ സമീപിച്ചത്. പഴയങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read Moreപോക്സോ കേസിൽ പിടിയിലായി; മണിക്കൂറുകൾക്കുള്ളിൽ പ്രതിയുടെ വീടിനുനേരേ ബോംബേറ്
വടകര: പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിലായതിനു പിന്നാലെ പ്രതിയുടെ വീടിനുനേരേ ബോംബ് ആക്രമണം. പുതുപ്പണം കോട്ടക്കടവ് കക്കട്ടിയിൽ സജീർ മൻസിലിൽ അബ്ദുൾ റസാഖി(61)നെയാണ് പീഡനക്കേസിൽ വടകര പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടാണ് വീടിനുസമീപം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ഇയാൾ വീട്ടിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചത്.അബ്ദുൾ റസാഖിന്റെ കുടുംബം വീട്ടിൽനിന്നു പുറത്തുപോയ സമയത്തായിരുന്നു സംഭവം. പേടിച്ചുകരഞ്ഞ പെൺകുട്ടിക്ക് മിഠായി വാങ്ങാൻ പണം നൽകിയ പ്രതി സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്തു. കുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാർ പിടികൂടിയ പ്രതിയെ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയുംചെയ്തു. പിന്നാലെയാണ് അബ്ദുൾ റസാഖിന്റെ വീടിനുനേരേ ആക്രമണമുണ്ടായത്. വീടിനുനേരേ പെട്രോൾ ബോംബെറിഞ്ഞ് അഞ്ച് ജനൽ ഗ്ലാസുകൾ തകർത്തു. വീടിന്റെ മുൻ വാതിലിനും ചെറിയ കേടുപാടുണ്ട്. വീടിന്റെ ചുമരിലാണ് ബോംബ് പതിച്ചത്.
Read Moreവടകരയിൽ ബാങ്ക് അക്കൗണ്ടില്‍നിന്ന് രണ്ട് ലക്ഷം കവർന്നു; ഹാക്കര്ക്കായി അന്വേഷണം
വടകര: രണ്ട് ദേശസാത്കൃത ബാങ്കുകളിലെ അക്കൗണ്ടുകളിലൂടെ ഇടപാടുകാരന് രണ്ട് ലക്ഷം രൂപ നഷ്ടമായ സംഭവത്തില്‍ സൈബര്‍ പോലീസ് അന്വേഷണം തുടങ്ങി. അക്കൗണ്ട് ഹാക്ക് ചെയ്താണു പണം തട്ടിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മയ്യന്നൂരിലെ വണ്ണത്താംകണ്ടി സിഎച്ച് ഹൗസിൽ ഇബ്രാഹിമിനാണ് പണം നഷ്ടമായത്. അന്വേഷണത്തെ തുടർന്ന് ഹാക്കറുടെ അക്കൗണ്ടിൽനിന്ന് 65,000 രൂപ മരവിപ്പിച്ചതായി സൈബർ പോലീസ് ഇബ്രാഹിമിനെ അറിയിച്ചിട്ടുണ്ട്. എസ്ബിഐ വില്യാപ്പള്ളി ശാഖയിലെ അക്കൗണ്ടിൽനിന്ന് 99,999 രൂപയും ബാങ്ക് ഓഫ് ബറോഡയുടെ വടകര അടക്കാതെരുവ് ശാഖയിലെ അക്കൗണ്ടിൽ നിന്ന് 99,999 രൂപയുമാണ് നഷ്ടമായത്. ഞായറാഴ്ച പകൽ 1.57നാണ് എസ്ബിഐ ശാഖയിലെ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതായി ഇബ്രാഹിമിന് ഫോണിൽ മെസേജ് വന്നത്. 2.15 ഓടെ മെസേജ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നോക്കിയപ്പോഴാണ് ഇതേ സമയത്തുതന്നെ ബാങ്ക് ഓഫ് ബറോഡയിൽനിന്നു പണം പിൻവലിച്ചതായ മെസേജും കണ്ടത്. ആക്സിസ് ബാങ്ക് വഴി പിൻവലിച്ചതായാണ് മെസേജിൽ ഉള്ളത്. ഇക്കാര്യം…
Read Moreപ്രണയത്തിന്റെ പേരിൽ വിളിച്ചുവരുത്തി മർദനം; യുവാവിന്റെ ആത്മഹത്യയിൽ അഞ്ച് പേര് പിടിയില്‍
മാനന്തവാടി: പെണ്‍കുട്ടിയുമായുള്ള പ്രണയത്തിന്റെ പേരില്‍ മര്‍ദനമേറ്റ യുവാവ് മനോവിഷമം മൂലം ആത്മഹത്യചെയ്ത സംഭവത്തില്‍ അഞ്ച് യുവാക്കള്‍ പിടിയിലായി. എടവക കൊണിയന്‍മുക്ക് സ്വദേശിയായ ഇ.കെ. ഹൗസില്‍ അജ്മല്‍ (24)തൂങ്ങി മരിച്ച സംഭവത്തിലാണ് പോലീസ് നടപടി. അജ്മലിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന പരാതിയില്‍ കട്ടയാട് ഗീതാലയം സജേഷ് (44), പുതുശേരി തെക്കേതില്‍ വിശാഖ് (23), പുതുശേരി മച്ചാനിക്കല്‍ എം.ബി. അരുണ്‍ (23), പാണ്ടിക്കടവ് പാറവിളയില്‍ ശ്രീരാഗ് (21), വെണ്മണി അരിപ്ലാക്കല്‍ മെല്ബിന് മാത്യു (23) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. മരിച്ച അജ്മലിന് പ്രതികളില്‍ ഒരാളുടെ ബന്ധുവായ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നതായും ഇക്കാര്യം ചൂണ്ടിക്കാട്ടി അറസ്റ്റിലായവര്‍ കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ അജ്മലിനെ ഇയാളുടെ സുഹൃത്ത് വഴി അഗ്രഹാരം പുഴയ്ക്ക് സമീപം വിളിച്ചുവരുത്തി സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. തടയാന്‍ ശ്രമിച്ച അജ്മലിന്റെ സുഹൃത്തിനെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. അജ്മലിന്റെ ഫോണുകള്‍…
Read Moreലീഗ് അയഞ്ഞു, വിടാതെ സമസ്ത; പി.എം.എ. സലാമിനെ കെട്ടിയിടണമെന്ന് ജിഫ്രി തങ്ങൾ
കോഴിക്കോട്: പ്രസ്താവന തര്ക്കത്തില്നിന്നു മുസ് ലിം ലീഗ് അയഞ്ഞെങ്കിലും വിടാതെ സമസ്ത. സമസ്തയ്ക്കെതിരേ നിരന്തരം പരാമര്‍ശങ്ങളുമായി രംഗത്തെത്തിയ മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിനെ പി.കെ. കുഞ്ഞാലിക്കുട്ടി കൈവിട്ടെങ്കിലും ആക്ഷേപങ്ങൾ ഉന്നയിച്ചവരെ ആദ്യമേ തടയണമായിരുവെന്നാണ് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളുടെ പ്രതികരണം. സലാമിനെ പോലുള്ളവരെ ഒന്നുകിൽ കടിഞ്ഞാണിടുക, അല്ലെങ്കിൽ കെട്ടിയിടുക, അതുമല്ലെങ്കിൽ എവിടെയാണോ ആക്കേണ്ടത് അതുപോലുള്ള സ്ഥലങ്ങളിൽ കൊണ്ട് ചെന്നാക്കുകയെന്നായിരുന്നു കാസർഗോഡ് നീലേശ്വരത്ത് എസ് വൈഎസ് പരിപാടിയിൽ ജിഫ്രി തങ്ങളുടെ പ്രതികരണം. പരസ്യ പ്രസ്താവന അവസാനിപ്പിച്ചുവെന്ന കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തോടാണ് ജിഫ്രി തങ്ങളുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ആരെയും ഇരുത്തേണ്ടിടത്ത് ഇരുത്താന്‍ സമസ്തക്കറിയാമെന്നായിരുന്നു ജിഫ്രി തങ്ങളുടെ മറുപടി. സമസ്തയ്ക്ക് അതിനുള്ള ശക്തിയുണ്ട്. സമസ്തയില്‍ ആരെല്ലാം വേണമെന്ന് തീരുമാനിക്കാന്‍ ആരെയും ഗേറ്റ് കീപ്പറാക്കിയിട്ടില്ല. എസ് വൈ എസ് സമസ്തയുടെ ഊന്നുവടി മാത്രമല്ല. ഉപയോഗിക്കേണ്ടിടത്ത് ഉപയോഗിക്കാന്‍…
Read More