സ്വന്തം ലേഖകന്‍ കോഴിക്കോട്: ജനത്തെ ബുദ്ധിമുട്ടിലാക്കി സ്വകാര്യ ബസുകളുടെ സൂചനാപണിമുടക്ക് ഇന്നു നടക്കുമ്പോൾ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍. വിഷയം മുന്‍പ് ചര്‍ച്ച ചെയ്തുകഴിഞ്ഞതാണെന്നും സീറ്റ് ബെല്‍റ്റിന്റെയും കാമറയുടെയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം ഗതാഗതമന്ത്രി തന്നെ നേരിട്ട് ബസുടമകളോട് വ്യക്തമാക്കികഴിഞ്ഞു. കാമറയും സീറ്റ് ബെല്‍റ്റും ബസുകളില്‍ ഘടിപ്പിക്കുന്നതില്‍ കൂടുതല്‍ സമയം വേണമെന്ന ബസുടമകളുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിന് മുന്‍പുതന്നെ ബസുടമകള്‍ ആവശ്യപ്പെട്ടതനുസരിച്ച് സമയം ഏറെ നല്‍കിയതാണെന്നുമാണ് മന്ത്രി പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷനില്‍ മാത്രമാണ് എന്തെങ്കിലും നടപടി സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കാനുള്ള സാധ്യതയുള്ളത്. അതാകട്ടെ പെട്ടെന്ന് നടപ്പിലാക്കാന്‍ കഴിയുകയുമില്ല. വിദ്യാര്‍ഥിസംഘടനകളുമായുള്ള ചര്‍ച്ചയ്ക്കുശേഷമേ തീരുമാനമുണ്ടാകൂ എന്നുറപ്പാണ്. കണ്സഷന് കാര്യത്തില്‍ മാത്രമേ എന്തെങ്കിലും പ്രതീക്ഷ ബസുടമകള്‍ക്കും ഉള്ളു. പൊതുവേ അമിത വേഗതയും അപകടങ്ങള്‍ കൂടിയതും മൂലം സീറ്റ് ബെല്‍റ്റ്, കാമറ വിഷയങ്ങളില്‍നിന്നു…
Read MoreCategory: Kozhikode
ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ പിടിയിൽ
കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫീസർ പിടിയിലായി. വഴിക്കടവ് വില്ലേജ് ഓഫീസര്‍ മുഹമ്മദ് സമീറാണ് ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് പിടിയിലായത്.അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. പരാതിക്കാരൻ തന്റെ പറമ്പിലെ തേക്കുമരം വെട്ടുന്നതിനു വനം വകുപ്പില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനായി കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് വേണ്ടി ഓണ്‍ലൈനില്‍ അപേക്ഷിച്ചു. ഈ മാസം 26-ാം തീയതിയാണ് വില്ലേജ് ഓഫീസില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചത്.തുടര്‍ന്ന് വില്ലേജ് ഓഫീസറെ കണ്ട് പരാതിക്കാരന് തന്റെ ആവശ്യം പറഞ്ഞു. എന്നാൽ വേഗത്തില്‍ സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ ആയിരം രൂപ കെെക്കൂലി നൽകണമെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു. ഉടൻ തന്നെ പരാതിക്കാരൻ ഈ കാര്യത്തെ കുറിച്ച് മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി ഫിറോസ്. എം.ഷഫീക്കിനെ അറിയിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം വിജിലന്‍സ് പൊലീസ് ഇന്‍സ്പെക്ടറായ ജ്യോതീന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ…
Read Moreശശി തരൂരിന്റെ വാക്കുകൾ ആരും വക്രീകരിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ശശിതരൂരിന്റെ പ്രസംഗത്തിലെ വരികള്‍ ആരും വക്രീകരിക്കേണ്ടെന്ന് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പലസ്തീനൊപ്പമാണ് താനെന്ന് ശശിതരൂര്‍ ഇന്ന് രാവിലെയും പറഞ്ഞിട്ടുണ്ട്. പിന്നെയും ഇതേവിഷയത്തില്‍ പിടിക്കാനാണ് മാധ്യമങ്ങളുടെ തീരുമാനമെങ്കില്‍ തനിക്കൊന്നും പറയാനില്ല. ലീഗ് നടത്തിയ റാലിയും പലസ്തീന് ഐക്യദാര്‍ഢ്യവും ദേശീയമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്ച്ചയായിമാറുന്ന സന്ദര്‍ഭമാണിത്.എന്നാല്‍ രാഷ്ട്രീയ താല്പര്യങ്ങള്ക്ക് വേണ്ടി അനാവശ്യ വിവാദമുണ്ടാക്കാനാണ് ചിലരുടെ ശ്രമം. അത് തുടര്‍ന്നോട്ടെ, ലീഗ് തങ്ങളുടെ നിലപാടുമായി ശക്തമായി മുന്നോട്ടുപോകുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
Read Moreശശി തരൂരിന് എതിരേ എസ്കെഎസ്എസ്എഫ്
കോഴിക്കോട്: ഹമാസിനെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ചെന്നാരോപിച്ച് ശശി തരൂരിനെതിരേ എസ്കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍. ഐക്യരാഷ്ട്ര സഭയില്‍ ഉദ്യോഗസ്ഥനായിട്ടുണ്ടെങ്കിലും വാങ്ങിയ ശമ്പളത്തിന് ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ വൈകിപ്പോയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഗാന്ധിജിയും നെഹ്റുവും മുതല്‍ കോണ്‍ഗ്രസ് സര്‍ക്കാരും പാര്‍ട്ടി നേതൃത്വവും ഇക്കാലമത്രയും പലസ്തീൻ ജനതയുടെ കൂടെ നില്‍ക്കുകയും ഇസ്രയേല്‍ ഭീകരതയെ തള്ളിപ്പറഞ്ഞവരുമാണ്. ഇതില്‍ നിന്ന് ഭിന്നമായി ശശി തരൂര്‍ പോലുള്ള ഒരാളില്‍ നിന്നുണ്ടായ പരാമര്‍ശം അദ്ഭുതപ്പെടുത്തിയെന്നും സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
Read Moreസോഷ്യല്‍ മീഡിയ പോരാട്ടം പോരെന്ന് കോണ്‍ഗ്രസ് നേതൃത്വം; കാപ്സൂളുകള്ക്ക് ശക്തമായ മറുപടി വേണമെന്ന് വികാരം
കോഴിക്കോട്: സിപിഎം രാഷ്ട്രീയ കാപ്സ്യുളുകള്ക്ക് ഇനി അതേതരത്തില്‍ തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ മറുപടിയുണ്ടാകും. ഇതിനായി കോണ്‍ഗ്രസ് സൈബര്‍ വിഭാഗത്തെ ശക്തിപ്പെടുത്താന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചു. പാര്‍ട്ടിയിലെ യുവ നേതാക്കളുടെ ശക്തമായ പിന്തുണ ഇതിന് ഉറപ്പാക്കും. നിലവില്‍ സിപിഎം അനുകൂല നിലപാടുകളുമായി അവരുടെ സൈബര്‍ വിഭാഗം അടിച്ചുകയറുമ്പോള്‍ മറുപടി ഇല്ലാത്ത അവസ്ഥയാണ് പാര്‍ട്ടിക്കുള്ളത്. ഇതിന് മാറ്റം വരണമെന്നും നിര്‍ദേശമുണ്ടായി. ഇന്നലെ കോഴിക്കോട്ട് നിന്നു തുടങ്ങിയ കെപിസിസി പ്രസിഡന്റ് , പ്രതിപക്ഷ നേതാവ് എന്നിവരുള്‍പ്പെടുന്ന നേതാക്കളുടെ സംസ്ഥാന പര്യടനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് തീരുമാനം. നേതാക്കളുടെ പ്രസംഗങ്ങളേക്കാളും മാധ്യമ കസര്ത്തുകളേക്കാളും സോഷ്യല്‍ മീഡിയവഴിയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ പാര്‍ട്ടി യുവജനസംഘടനകള്‍ രാഷ്ട്രീയ എതിരാളികളെ പോലെ ശക്തമായി സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നില്ലെന്നും ഒരു വിഷയമുണ്ടാകുമ്പോള്‍ അതില്‍ പാര്‍ട്ടി നിലപാട് പ്രചരിപ്പിക്കാനും രാഷ്ട്രീയ എതിരാളികള്‍ക്ക് ശക്തമായ…
Read Moreവവ്വാലുകളിൽ നിപയുടെ സാന്നിധ്യം: വയനാട്ടിൽ ആശങ്കയൊന്നുമില്ലെന്ന് ജില്ലാ ഭരണകൂടം
വയനാട്: വവ്വാലുകളിൽ നിപയുടെ ആന്‍ഡിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും വയനാട്ടിൽ ആശങ്കയൊന്നുമില്ലെന്ന് ജില്ലാ ഭരണകൂടം. വവ്വാലുകളെ ആവാസ വ്യവസ്ഥയിൽനിന്ന് കല്ലെറിഞ്ഞും മറ്റും തുരത്തരുതെന്നും നിർദേശിച്ചു. ചെറിയ പനിയാണെങ്കിൽ പോലും സ്വയം ചികിത്സ ഒഴിവാക്കണം എന്നാണ് അറിയിപ്പ്.കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ ഐസിഎംആർ വ്യാപകമായി വവ്വാലുകളുടെ സാമ്പിൾ ശേഖരിച്ചു പരിശോധിച്ചിരുന്നു. വയനാട്ടിൽ നിന്നും ശേഖരിച്ച വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യമന്ത്രി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. പൊതുജന അവബോധം കൂട്ടാൻ മാത്രമാണ് വിവരം പുറത്തുപറഞ്ഞത്. എന്നാല്‍, ഈ സ്ഥിരീകരണം ജില്ലയിലെ ടൂറിസത്തെയും കച്ചവടത്തെയുമെല്ലാം ബാധിക്കുമോ എന്ന ആശങ്ക ഉയരുകയാണ്. എന്നാൽ, ഭയം വേണ്ട ജാഗ്രത മതിയെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. പക്ഷികളും മറ്റും കടിച്ച പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക, അസുഖങ്ങൾക്കുള്ള സ്വയം ചികിത്സ മാറ്റിവച്ചു ഡോക്ടറെ കാണുക എന്നിങ്ങനെയാണ് നിർദേശം. ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കുമാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ലക്ഷണങ്ങൾ…
Read Moreപോലീസുകാരന്റെ മരണത്തിൽ ദുരൂഹത നീങ്ങിയില്ല; പരാതിയുമായി ബന്ധുക്കൾ
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിപോലീസ് സ്റ്റേഷന് സിവില്‍ പോലീസ് ഓഫീസര്‍ എം.പി. സുധീഷിന്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ജോലി സമ്മർദ്ദമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തില്‍ ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കാനൊരുങ്ങുകയാണു കുടുംബം.അതേസമയം സംഭവത്തെക്കുറിച്ച് പോലീസ് അനൗദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റ്യാടി ടിബി റോഡിലെ കെ.സി. ബില്‍ഡിംഗിന്റെ കാര്‍ പോര്‍ച്ചില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു പാതിരപ്പറ്റ മൈത്രി ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന സുധീഷിനെ കണ്ടെത്തിയത്. സുധീഷിന്റെ മൊബൈല്‍ഫോണ്‍, സ്വര്‍ണമാല, മോതിരം എന്നിവയും കാണാതായിട്ടുണ്ട്. ഇതും സംഭവത്തിലെ ദൂരൂഹത വര്‍ധിപ്പിക്കുന്നു.സുധീഷിന് സാമ്പത്തിക ബാധ്യതകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് കുടുംബാംഗങ്ങള്‍ നല്കുന്ന സൂചന. സുധീഷിനെ കഴിഞ്ഞ ദിവസം ഡ്യൂട്ടിക്കിടെ രാവിലെ 11 ഓടെയാണ് കാണാതായത്.പിന്നീട് നടത്തിയ തെരച്ചിലിനൊടുവിലാണ് കുറ്റ്യാടി ടിബി റോഡിലെ കാര്‍ പാര്‍ക്കിംഗില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്കായി മൃതദേഹം രാത്രി സംഭവ സ്ഥലത്തുനിന്നു മാറ്റുന്നതു നാട്ടുകാർ…
Read Moreകോൺഗ്രസ് നേതാക്കളുടെ സംസ്ഥാന പര്യടനത്തിന് കോഴിക്കോട്ട് തുടക്കം; നവംബർ 11ന് എറണാകുളത്ത് സമാപിക്കും
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള കോൺഗ്രസ് നേതാക്കളുടെ സംസ്ഥാന പര്യടനത്തിന് കോഴിക്കോട്ട് തുടക്കം. കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും നേതൃത്വത്തിലാണ് ജില്ലയിലെ പര്യടനത്തിന് തുടക്കമായത്. ഉച്ചകഴിഞ്ഞ് ജില്ലയിലെ കെപിസിസി, ഡിസിസി ഭാരവാഹികളുടെ യോഗത്തിലും തുടർന്ന് മുതിർന്ന നേതാക്കളുടെ യോഗത്തിലും നേതാക്കൾ പങ്കെടുക്കും. മണ്ഡലം പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളും നേതാക്കൾ കേൾക്കും.ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് പ്രാദേശിക തലത്തിൽ പാർട്ടിയിലെ ഭിന്നതകൾ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് പര്യടനം. കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നേതാക്കൾ എല്ലാ ജില്ലകളിലും പര്യടനം നടത്തുന്നത്. പര്യടനം നവംബർ 11ന് എറണാകുളത്ത് അവസാനിക്കും.
Read Moreദുബായില്‍ നിന്ന് ബേപ്പൂരിലേക്ക് കപ്പല്‍ സര്‍വീസ്; തുറമുഖത്ത് ആഴം കൂട്ടുന്നു
കോഴിക്കോട്: ദുബായില്‍നിന്ന് ബേപ്പൂരിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിന്റെ മൂന്നോടിയായി ബേപ്പൂര്‍ തുറമുഖത്ത് ആഴം കൂട്ടുന്നതിനുള്ള സര്‍വേ നടപടികള്‍ക്ക് വേഗം കൂടി. തുറമുഖത്തേക്ക് കപ്പലുകള്‍ അനായാസം കടന്നുവരുന്നതിനുള്ള വഴിയൊരുക്കുന്നതിനാണ് ആഴം കൂട്ടുന്നത്. തുറമുഖ വകുപ്പിനു കീഴിലുള്ള ബേപ്പൂര്‍ ഹൈഡ്രോഗ്രാഫിക് വിഭാഗമാണ് സര്‍വേ നടത്തുന്നത്. ആഗോള മാരിടൈം ഉച്ചകോടിയില്‍ കേരള-യുഎഇ, വിഴിഞ്ഞം-കോവളം-ബേപ്പൂര്‍ കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ കേന്ദ്ര ഷിപ്പിംഗ് തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനാവാള്‍ അനുമതി നല്കിയ വിവരം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കഴിഞ്ഞ ദിദസം മലബാര്‍ ഡവലപ്മെന്റ് കൗണ്‍സിലിനെ അറിയിച്ചിരുന്നു. ക്രിസ്മസ്-നവവത്സര സീസണ് മുന്‍പായി കപ്പല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് കരുതുന്നത്.കേരള മാരിൈടം ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം തുറമുഖത്ത് കാപ്പിറ്റല്‍ ഡ്രഡ്ജിംഗ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നുവെങ്കിലും ഹാര്‍ബര്‍ ബേസിനില്‍ ചെങ്കല്‍പാറ കണ്ടെത്തിയതിനെത്തുടര്‍ന്ന് മണ്ണുമാന്തല്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. കൊച്ചി ആസ്ഥാനമായുള്ള ഡ്രഡ്ജിംഗ് കമ്പനിയാണ് ഇതിനുള്ള കരാര്‍ എടുത്തിട്ടുള്ളത്. ചെങ്കല്‍പാറ കണ്ടതിനാല്‍ കരാര്‍തുക പ്രകാരം…
Read Moreവടകരയില്‍ ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; 11 പേര്‍ക്ക് പരിക്ക്; മരിച്ചത് പാലാ സ്വദേശിനി സാലി; മൂന്നു പേരുടെ നില ഗുരുതരം
വടകര (കോഴിക്കോട്): മടപ്പള്ളി കോളജ് ബസ് സ്റ്റോപ്പിനടുത്ത് ട്രാവലര്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. 11 പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. കോട്ടയം പാല സ്വദേശിയായ സാലിയാണ് (60) മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് സംഭവം. പാലായില്‍ നിന്ന് കാസര്‍ഗോഡ് വെള്ളരിക്കുണ്ടിലെ മരണവീട്ടിലേക്കു പുറപ്പെട്ട 12 പേരടങ്ങിയ സംഘമാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട് വാന്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ വടകര അഗ്നിരക്ഷാസേനയുടെ രണ്ടു വാഹനത്തിലും 108 ആംബുലന്‍സിലുമായി വടകര ജില്ലാ ആശുപത്രിയിലും പാര്‍കോ ഹോസ്പിറ്റലിലും എത്തിച്ചു. ഇവരില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ അഞ്ചു പേരില്‍ ഒരാളാണ് മരിച്ചത്. പാലാ, പാമ്പാടി എന്നിവിടങ്ങളിലെ ആറു പേരാണ് പാര്‍കോ ഹോസ്പിറ്റലില്‍ കഴിയുന്നത്.
Read More