കോഴിക്കോട്: തിമിംഗലങ്ങള്‍ കരയ്ക്കടിയുന്നത് കൂടിവരുന്ന പശ്ചാത്തലത്തില്‍, ഇന്ത്യന്‍ തീരത്തെ കടല്‍സസ്തനികളുടെ ശാസ്ത്രീയ വിവരശേഖരണത്തിനുള്ള 100-ദിവസ സമുദ്രഗവേഷണ ദൗത്യത്തിന് തുടക്കമായി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെയും (സിഎംഎഫ്ആര്‍ഐ) കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യയുടെയും സംയുക്ത ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് സമുദ്ര ദൗത്യം. കൊച്ചിയില്‍ നിന്ന് യാത്രതിരിച്ച സംഘം തീരത്ത് നിന്നു 12 നോട്ടിക്കല്‍ മൈല്‍ പരിധിയിലുള്ള മേഖലയാണ് സര്‍വേ നടത്തുന്നത്. വിവിധയിനം തിമിംഗലങ്ങള്‍, ഡോള്‍ഫിനുകള്‍, കടല്‍പശു തുടങ്ങിയ കടല്‍സസ്തനികളുടെ ലഭ്യതയും അംഗസംഖ്യയും തിട്ടപ്പെടുത്താനും അവയുടെ ആവാസകേന്ദ്രങ്ങളിലെ സമുദ്രശാസ്ത്ര പ്രത്യേകതകള്‍ മനസിലാക്കാനുമാണ് ദൗത്യം. തിമിംഗലങ്ങള്‍ ചത്തു കരയ്ക്കടിയുന്നത് കൂടുവരുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്താനും ലക്ഷ്യമുണ്ട്. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് കടലിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇതിന് കാരണമാകുന്നുണ്ടോയെന്ന് പഠിക്കും. ഇക്കാര്യത്തില്‍ വിശദമായ പഠനം ആവശ്യമാണെന്ന് ഈ ഗവേഷണപദ്ധതിയുടെ പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍ ഡോ ആര്. രതീഷ്കുമാര്‍ പറഞ്ഞു. സിഎംഎഫ്ആര്‍ഐയുടെ സമുദ്രദൗത്യം ഈ…
Read MoreCategory: Kozhikode
ആദിക്കിത് പുതു ജീവൻ; വെള്ളക്കെട്ടിൽ മുങ്ങിയ 6 വയസുകാരനെ രക്ഷപെടുത്തി 11കാരൻ
ആദി മെഹബൂബിനിത് പുതു ജീവൻ. ചെറുമുക്ക് ആമ്പൽ പാടത്തെ മതിൽക്കെട്ടിലിരുന്നു കൂട്ടുക്കാർ കുളിക്കുന്നത് നോക്കി നിന്ന 6 വയസുകാരൻ ആദി മെഹബൂബ് സുഹൃത്തിന്റെ കാൽ തട്ടി അറിയാതെ വെള്ളത്തിലേക്ക് വീണു. വെള്ളത്തിൽ മുങ്ങി താണ 6 വയസുകാരനെ അതി സാഹസികമായി രക്ഷപ്പെടുത്തിയത് 11 വയസുകാരൻ. മലപ്പുറം ചെമ്മാട് ചെറുമുക്ക് സ്വദേശി അബൂബക്കറിന്റെ മകൻ മുഹമ്മദ് അഫ്ലവിന്റെ കൃത്യ സമയത്തെ ഇടപെടൽ മൂലമാണ് ആദി മെഹബൂബിനെ രക്ഷിക്കാനായത്. ആദി മെഹബൂബ് മുങ്ങി താഴുന്നത് ആരും അറിഞ്ഞിരുന്നില്ല. ആദി മെഹബൂബ് മുങ്ങിപോകുന്നത് ശ്രദ്ധയിൽപ്പെട്ട മുഹമ്മദ് അഫ്ലവ് ഉടൻ തന്നെ വെള്ളത്തിലേക്ക് എടുത്തുചാടി സുഹൃത്തിന്റെ സഹായത്തോടെ ആദിയെ രക്ഷപ്പെടുത്തുകയായിരുന്നു.
Read Moreമലദ്വാരത്തില്‍ കാപ്സ്യൂള്‍ രൂപത്തില്‍ സ്വര്‍ണം കടത്താൻ ശ്രമം; 33 ലക്ഷത്തിന്റെ സ്വര്‍ണം കടത്താൻശ്രമിച്ചത് മലപ്പുറം സ്വദേശി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് 33 ലക്ഷത്തിന്റെ സ്വര്‍ണം പോലീസ് പിടികൂടി.വിമാനത്താവളത്തിനു പുറത്തുവച്ചാണ് 577.50 ഗ്രം സ്വര്‍ണവുമായി മലപ്പുറം ചെമ്മാട് സ്വദേശി സതീശന് പോലീസ് പിടിയിലായത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ഇന്നലെ രാത്രിയാണ് ദോഹയില്‍ നിന്ന് ഇയാള്‍ എത്തിയത്. കസ്റ്റംസിന്റെ മുഴുവന്‍ പരിേശാധനകളും പൂര്‍ത്തിയാക്കി പുറത്തിറങ്ങിയതായിരുന്നു ഇയാള്‍. മലപ്പുറം പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കാത്ത് വിമാനത്താവളത്തിനു പുറത്ത് പോലീസ് നിലയുറപ്പിച്ചിരുന്നു. സതീശനെ ആശുപത്രിയില്‍ എത്തിച്ച് എക്സ്റേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് മലദ്വാരത്തില്‍ കാപ്സ്യൂള്‍ രൂപത്തില്‍ സ്വര്‍ണം കണ്ടെത്തിയത്. ഈ വര്‍ഷം വിമാനത്താവളത്തിനു പുറത്ത് പോലീസ് പിടികൂടുന്ന 32ാമത്തെ കേസാണിത്.
Read Moreരാഷ്ട്രീയ അതിപ്രസരം; സ്കൂൾ പിടിഎ തെരഞ്ഞെടുപ്പിലും വാശി; വോട്ടെടുപ്പ് പോലീസ് കാവലില്‍
പയ്യോളി: പോലീസ് കാവലില്‍ സ്കൂള്‍ പിടിഎ തെരഞ്ഞെടുപ്പ്. തൃക്കോട്ടൂര്‍ എയുപി സ്കൂളിലെ പിടിഎ ഭാരവാഹികളുടെ തെരഞ്ഞെടുപ്പാണ് രാഷ്ട്രീയ അതിപ്രസരം മൂലം വിവാദമായത്. ഇന്നലെ ഉച്ചകഴിഞ്ഞ്് മൂന്നിനാരംഭിച്ച തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ രാത്രി ഒൻപതോടെയാണ് അവസാനിച്ചത്.തര്‍ക്കവും ബഹളവും മൂലം നടപടിക്രമങ്ങള്‍ ഏറെ വൈകുകയായിരുന്നു. ഇതിനിടയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയും ചെയ്തു. ഒടുവില്‍ നിലവിലെ പിടിഎ പ്രസിഡന്റായ എ.വി. ഷിബു വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.തര്‍ക്കങ്ങളെത്തുടര്‍ന്ന് പോലീസ് സാന്നിധ്യത്തിലാണ് ഒടുവില്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
Read Moreകോഴിക്കോട്ട് കാട്ടുപന്നികള്‍ക്ക് ആഫ്രിക്കന്‍ പന്നിപ്പനി; ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം
കോഴിക്കോട്: മരുതോങ്കര ജാനകിക്കാട്ട് കാട്ടുപന്നികള്‍ ചത്തത് ആഫ്രിക്കന്‍ പന്നിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. കാട്ടുപന്നികളുടെ രണ്ടു സാമ്പിളുകളിലാണ് വൈറസ് സാന്നിധം സ്ഥിരീകരിച്ചത്. നിപബാധിത പ്രദേശമാണ് മരുതോങ്കര. ഇവിടെയുള്ള മുഹമ്മദലിയാണ് ഓഗസ്റ്റ് 30ന് കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ നിപ ബാധിച്ച് മരിച്ചത്. അതിനിടയ്ക്കു കാട്ടുപന്നികള്‍ ചത്തുകിടന്നത് നിപ ബാധിച്ചിട്ടാണോ എന്ന സംശയം ജനിപ്പിച്ചിരുന്നു. അതിനാല്‍ കാട്ടുപന്നികളുടെ സാമ്പിളുകള്‍ നിപ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ നിപ വൈറസിന്റെ സാന്നിധ്യം പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.ജാനകിക്കാടിന്റെ പരിസര പ്രദേശങ്ങളിലുള്ള പന്നി ഫാമുകളില്‍നിന്ന് രണ്ടു സാമ്പിളുകളും വനത്തിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തിയ പന്നികളുടെ രണ്ടു സാമ്പിളുകളുമടക്കം നാലു സാമ്പിളുകളാണ് ഭോപ്പാലിലെ ദേശീയ വൈറോജി ഇന്‍സ്റ്റിട്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചിരുന്നത്. ഫാമുകളിലെ പന്നികളുടെ സാമ്പിളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല.പന്നിപ്പനി ബാധിച്ചാല്‍ പന്നികള്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്. മനുഷ്യെര ഇതു ബാധിക്കില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.കടുത്ത പനി, മൂക്കില്‍ നിന്ന്…
Read Moreപാട്ടുപാടിയില്ല; പ്ലസ്വണ് വിദ്യാര്‍ഥിക്ക് സീനിയേഴ്സിന്റെ ക്രൂരമര്‍ദനം; റാഗിംഗിനു കേസെടുക്കണമെന്ന് പിതാവ്
കോഴിക്കോട്: പാട്ട് പാടാത്തതിനു വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനം. ബോധരഹിതനായി വീണ വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലുശേരി കരിയാത്തന്‍കാവ് ശിവപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്വണ് സയന്‍സ് വിദ്യാര്‍ഥി ഷാമിലിനാണ് (17) മര്‍ദനമേറ്റത്. ഇന്നലെ സ്കൂള്‍ ഗേറ്റില്‍ വച്ചായിരുന്നു ആക്രമണം. പ്ലസ്ടു വിദ്യാര്‍ഥികള്‍ പാട്ടുപാടാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനു വഴങ്ങാത്തതാണ് മര്‍ദനത്തിനു കാരണമെന്ന് രക്ഷിതാക്കള്‍ പറയുന്നു. പ്ലസ്ടു വിദ്യാര്‍ഥികളാണ് മര്‍ദിച്ചതെന്നാണ് പരാതി. നേരത്തെയും പ്ലസ്ടു വിദ്യാര്‍ഥികള്‍ ഷാമിലിനെ ആക്രമിച്ചിട്ടുണ്ട്. റാഗിംഗിനു കേസെടുക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടു. ഷാമിലിന് മുഖത്തും ശരീരത്തിലുമെല്ലാം മര്‍ദനമേറ്റ പാടുകളുണ്ട്.
Read Moreകോഴിക്കോട് ഡോക്ടറെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച; മൂന്നംഗസംഘം അറസ്റ്റില്‍
കോഴിക്കോട്: റെയില്‍വെ സ്റ്റേഷന് സമീപമുള്ള ലോഡ്ജില്‍ ഡോക്ടറെ വടിവാള്‍ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ യുവതി അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ കല്ലാനി മാട്ടുമ്മല്‍ ഹൗസില്‍ ഇ.കെ. മുഹമദ് അനസ് (26), കുന്ദമംഗലം നടുക്കണ്ടിയില്‍ എന്‍. പി. ഗൗരീശങ്കരത്തില്‍ ഷിജിന്‍ദാസ് (27), പാറോപ്പടി മാണിക്കത്താഴെ ഹൗസില്‍ അനു കൃഷ്ണ (24) എന്നിവരെയാണ് ടൗണ്‍ ഇന്‍സ്പെക്ടര്‍ ബൈജു കെ.ജോസിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും കോഴിക്കോട് ആന്റി നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.പി.ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്.ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ഞായറാഴ്ച ഇവര്‍ ഡോക്ടറുമായി പരിചയപെടുകയും, ഡോക്ടറുടെ റൂം മനസിലാക്കുകയും ചെയ്തിരുന്നു. ഇന്നലെ പുലര്‍ച്ചെ ആയുധവുമായി ഇവര്‍ ഡോക്ടറുടെ റൂമില്‍ എത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തന്റെ കൈയില്‍ പണമില്ലെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ബാങ്ക് അകൗണ്ടില്‍ നിന്നും ഗൂഗിള്‍പേ വഴി 2,500 രൂപ…
Read Moreവിശ്വാസങ്ങളുടെ മേല്‍ സിപിഎം കുതിര കയറുന്നു; മലപ്പുറം എന്നു കേട്ടാല്‍ സിപിഎമ്മിന് ചതുര്‍ഥിയാണെന്ന് മുസ് ലിം ലീഗ്
കോഴിക്കോട്്: വിശ്വാസങ്ങളുടെ മേല്‍ സിപിഎം കുതിര കയറുകയാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. അനില്‍കുമാറിന്റെ പ്രസ്താവന ലീഗ് ഗൗരവത്തോടെയാണ് കാണുന്നത്. ഉത്തരവാദപ്പെട്ട സിപിഎം നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം എന്നു കേട്ടാല്‍ ചതുര്‍ഥിയാണ് സിപിഎമ്മിന്. മലപ്പുറത്ത് ആരാണ് തട്ടം ഒഴിവാക്കിയത് എന്ന വ്യക്തമല്ല. വഖഫിന്റെ കാര്യത്തിലൂം ശബരിമലയുടെ കാര്യത്തിലും സിപിഎം ഇതേ നിലപാടണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അനില്‍കുമാറിന്റെ പ്രസ്താവനക്കെതിരേ കാന്തപുരം വിഭാഗം സുന്നി സംഘടന രംഗത്തെത്തി. അനില്‍കുമാര്‍ പ്രസ്താവന പിന്‍വലിച്ചു മാപ്പുപറയണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.അനില്കുമാറിന്റെത് മുസ് ലിം വിരുദ്ധ നിലപാടാണെന്ന് മുജാഹിദ് നേതാവ് ഹുസൈന് മടവൂര്‍ വ്യക്തമാക്കി. പുരോഗമനത്തെക്കുറിച്ചും മലപ്പുറെത്തക്കുറിച്ചും സിപിഎമ്മിനുള്ള നിലപാട് വ്യക്തമാക്കണമെന്ന് ജമാഅത്തെ ഇസ് ലാമി കേരള അമീര്‍ പി.മുജീബ്റഹ്മാന്‍ പറഞ്ഞു.
Read Moreവിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം; അവസാനം കണ്ട മൂന്ന് സിനിമകളുടേയും സന്ദേശമയച്ച വെബ്സൈറ്റ് വ്യാജം
കോഴിക്കോട്: ലാപ്ടോപ്പില്‍ സിനിമ കണ്ടുകൊണ്ടിരിക്കെ പണം ആവശ്യപ്പെട്ടുള്ള സന്ദേശത്തെതുടര്‍ന്ന് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.വിദ്യാര്‍ഥിക്ക് സന്ദേശമയച്ച വെബ്സൈറ്റ് വ്യാജമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സൈബര്‍ സെല്‍ ഈ വെബ് വെബ്സൈറ്റിന്റെ ആധികാരിത പരിശോധിക്കുന്നുണ്ട്.അതിനുശേഷം ചിത്രം വ്യക്തമാകും. വിദ്യാര്‍ഥി അവസാനം കണ്ട മൂന്നു സിനിമകളും സന്ദേശം എത്തിയ വെബ്സൈറ്റിന്റെ അനുബന്ധ ലിങ്കുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സിനിമ കാണുന്നതിനിടയില്‍ വ്യാജ സന്ദേശത്തിന്റെ ലിങ്ക് ഓണ്‍ലൈനായി വന്നതാണോ അതോ വിദ്യാര്‍ഥി ഗൂഗിള്‍ സര്‍ച്ച് വഴി തേടിയതാണോ എന്ന് പരിളോധിച്ചുവരികയാണ്. ആത്മഹത്യചെയ്യുംമുമ്പ് എഴുതിയ കുറിപ്പില്‍ ഇത്തരം ലിങ്കുമായി ബന്ധപ്പെട്ട സൂചനയുള്ളതായാണ് വിവരം. പണം ആവശ്യപ്പെട്ട് സന്ദേശം വരികയും ഭീഷണി വന്നശേഷം ലാപ്ടോപ് നിശ്ചലമാവുകയും ചെയ്തതിനെത്തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് വിദ്യാര്‍ഥിയുടെ കുറിപ്പില്‍ പറയുന്നുണ്ട്. ചേവായൂർ സ്വദേശി ആദിനാഥാണ് (18) ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷം ബുധനാഴ്ച വൈകിട്ട് ജീവനൊടുക്കിയത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ്…
Read Moreജെഡിഎസിന് കേരളത്തില്‍ പുതിയ പാര്‍ട്ടി; തീരുമാനം ഏഴിന്
കോഴിക്കോട്: കര്‍ണാടകത്തില്‍ ബിജെപിയുമായി ജെഡിഎസ് സഖ്യത്തിലായ സാഹചര്യത്തില്‍ കേരളത്തിലെ ജെഡിഎസ് പ്രവര്‍ത്തകര്‍ പുതിയ പാര്‍ട്ടി രുപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ‘ജനതാദള്‍ കേരള’ എന്ന പാര്‍ട്ടിയാണ് പരിഗണനയില്‍. ഒരു മന്ത്രിയും ഒരു എംഎല്‍എയും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉള്ളതിനാല്‍ പുതിയ പാര്ട്ടിയുണ്ടാക്കുന്പോഴുണ്ടാകാവുന്ന കൂറുമാറ്റപ്രശ്നങ്ങളും പരിേശാധിക്കുന്നുണ്ട്. മറ്റു പാര്‍ട്ടികളില്‍ ലയിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഭാവികാര്യങ്ങള്‍ തീരുമാനിക്കുന്നതിന് ഒക്ടോബര്‍ ഏഴിന് എറണാകുളത്ത് സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. നിലവില്‍ ഇടതുമുന്നണിയുടെ ഭാഗമാണ് ജെഡിഎസ്. പാര്‍ട്ടി നേതാവായ കെ. കൃഷ്ണന്‍കുട്ടി വൈദ്യുതി മന്ത്രിയാണ്. സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസാണ് മറ്റൊരു എം.എല്‍എ. ത്രിതല പഞ്ചായത്തുകളിലും പാര്‍ട്ടിക്ക് പ്രതിനിധികളുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിലും പാര്‍ട്ടി പ്രതിനിധികള്‍ക്ക് മല്‍സരിക്കാന്‍ ചിഹ്നം നല്‍കിയത് ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡയാണ്. ആ ചിഹ്നത്തിലാണ് ജയിച്ചുവന്നതും. പുതിയ പാര്‍ട്ടിയുണ്ടാക്കുമ്പോള്‍ മന്ത്രിയും എംഎല്‍എയും മറ്റു ജനപ്രതിനിധികളും അതിന്റെ ഭാഗമാകാതെ പുറത്തുനില്‍ക്കേണ്ടിവരും. എന്നാല്‍…
Read More