വണ്ടിത്താവളം: ചുള്ളിപ്പെരുക്കമേട്ടിൽ റോഡുവക്കത്തെ താമസക്കാർ സ്ഥലം കൈയേറി വാഴ, ചേന്പ് നട്ടുപിടിപ്പിച്ചതായ പരാതിയിൽ ബന്ധപ്പെട്ട വകുപ്പ് അധികൃതർ നടപടി തുടങ്ങി. ഇന്നലെ രാവിലെ ജെസിബി ഉപയോഗിച്ച് കൈയേറ്റ പച്ചക്കറി കൃഷി നീക്കം ചെയ്തു. ചുള്ളിപ്പെരുക്കമേട്ടിൽ 200 മീറ്റർ ദൂരപരിധിയിൽ ചുരുങ്ങിയ സമയ പരിധിയിൽ പതിനഞ്ചു വാഹനാപകടങ്ങളിൽ രണ്ടു മരണവും നിരവധിപേർക്ക് പരിക്കുമുണ്ടായിട്ടുണ്ട്. വീടുകൾക്കുമുന്നിലെ പച്ചക്കറി, വാഴ എന്നിവയുടെ മറവും അപകട വ്യാപ്തി കൂട്ടുന്നതായി ആരോപിച്ച് പൊതു പ്രവർത്തകൻ യാക്കൂബ് ചിറ്റൂർ താലൂക്ക് വികസന യോഗത്തിൽ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വികസനസമിതി ചെയർമാൻ കൈയേറ്റ കൃഷി നീക്കംചെയ്യാൻ പൊതുമരാമത്ത് റോഡ് വകുപ്പ് അധികൃതർക്ക് നിർദേശം നല്‍കിയിരുന്നു. ഈ സ്ഥലത്ത് റോഡ് ശാസ്ത്രീയമായ നിർമാണപ്രവൃത്തിയും വാഹനാപകടങ്ങൾക്ക് കാരണമായി സമീപവാസികൾ ചൂണ്ടിക്കാട്ടി. വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നതിനു തിരിച്ചറിയൽ ബോർഡുകൾ അപകട മേഖലലയ്ക്ക് ഇരുവശത്തും സ്ഥാപിക്കണം.
Read MoreCategory: Palakkad
വീടുകൾക്ക് വിള്ളൽ, വെടിമരുന്നിന്റെ മണവും പൊടിയും കുട്ടികളെ സ്ഥിരം രോഗികളാക്കുന്നു; തെക്കുമ്പുറം ക്വാറിക്കെതിരെ നാട്ടുകാർ
തച്ചന്പാറ : തച്ചന്പാറ പഞ്ചായത്തിലെ തെക്കുപുറത്ത് പ്രവർത്തിക്കുന്ന വാളന്പാറ കരിങ്കൽ ക്വാറിക്കെതിരെ നാട്ടുകാർ രംഗത്ത്. ക്വാറി സമീപത്തുള്ള വീടുകൾക്കു ഭീഷണി ആകുന്നുവെന്നാണ് പരാതി. ക്വാറിയിൽ കല്ല് പൊട്ടിക്കുന്നതിന്റെ പ്രകന്പനം കൊണ്ട് സപീപത്തെ നിരവധി വീടുകളിൽ വിള്ളൽ വന്ന അവസ്ഥയാണ്. കോറിയിൽ നിന്നുള്ള വെടിമരുന്നിന്റെ മണവും പൊടിയും കുട്ടികൾ അടക്കം ഉള്ളവർക്കു രോഗം ഉണ്ടാക്കുന്നു. വർഷങ്ങളായി യാതൊരു നിയന്ത്രണവുമില്ലാതെ പ്രവർത്തിക്കുന്ന കോറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സമീപവാസികൾ അധികൃതർക്ക് പരാതി നൽകി. ക്വാറി അടച്ചു പൂട്ടുന്നതിനു ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കാനും പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു.
Read Moreവിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; പിന്നീട് ബന്ധത്തിൽ നിന്നും പിൻമാറി; മറ്റൊരു വിവാഹത്തിനൊരുങ്ങിയ പെൺകുട്ടിയുടെ ഫോട്ടോ ഭാവി വരന് അയച്ചു നൽകി യുവാവിന്റെ പ്രതികാരം
മണ്ണാർക്കാട്: വിവാഹനിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ അറസ്റ്റുചെയ്തു. കുമരംപുത്തൂർ വട്ടന്പലത്ത് കവളപ്പാറ നബ്ഹാൻ (19) ആണ് അറസ്റ്റിലായത്. വിവാഹ നിശ്ചയം കഴിഞ്ഞ മണ്ണാർക്കാട് സ്വദേശിനിയായ പത്തൊന്‍പതുകാരിയെ മലന്പുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും പെണ്‍കുട്ടിയോടൊപ്പമുള്ള ഫോട്ടോ ഭാവിവരനും വീട്ടുകാർക്കും അയച്ചുകൊടുത്ത് വിവാഹം മുടക്കുകയും ചെയ്തെന്ന പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റുചെയ്തത്. വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചതെന്നും പിന്നീട് ഇയാൾ വാക്കുമാറ്റിയെന്നും പെണ്‍കുട്ടി നല്കിയ പരാതിയിൽ പറയുന്നു. ഒളിവിലായിരുന്ന പ്രതിയെ എസ് ഐ അരുണ്‍കുമാർ, സിപി ഒമാരായ ഷാഫി, സഹദ്, പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
Read Moreബസ് ആംബുലന്‍സായി! യാത്രയ്ക്കിടെ അവശയായ കുട്ടിയെ അതേ ബസിൽ ആശുപത്രിയിലെത്തിച്ച് ജീവനക്കാർ; ഡ്രൈവര്‍ പ്രകാശനും കണ്ടക്ടര്‍ മഹേഷും നാട്ടുകാരുടെ പ്രിയപ്പെട്ടവരായി
വടക്കഞ്ചേരി: യാത്രയ്ക്കിടെ ഫിറ്റ്സിന്റെ ലക്ഷണത്തോടെ അവശയായ കുട്ടിയെ അതേ ബസിൽ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാർ മാതൃകയായി. വടക്കഞ്ചേരി-മംഗലംഡാം ഒലിപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് ബേസിൽ ബസിലെ ഡ്രൈവർ പ്രകാശനും കണ്ടക്ടർ മഹേഷുമാണ് മനുഷ്യത്വ സമീപനത്തിലൂടെ യാത്രക്കാരുടെയും നാട്ടുകാരുടെയുമെല്ലാം പ്രിയപ്പെട്ടവരായത്. ഇന്നലെ ഉച്ചയ്ക്ക് 12ന് ഒലിപ്പാറയിൽനിന്നും ഡാമിലേക്ക് തിരിച്ചുവരുന്പോൾ വീട്ടിക്കൽകടവിലായിരുന്നു സംഭവം. രണ്ട് ചെറിയ കുട്ടികളുമായി ബസിൽ കയറിയ സ്ത്രീയുടെ ഇളയ കുട്ടിയാണ് പെട്ടെന്ന് ഫിറ്റ്സിന്റെ ലക്ഷണത്തോടെ അവശയായത്. ഉടനേ ബസ് ലൈറ്റിട്ട് സ്റ്റോപ്പുകളിൽനിന്നും മറ്റു യാത്രക്കാരെ കയറ്റാതെ മംഗലംഡാമിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിക്കുയായിരുന്നു. ബസ് ജീവനക്കാരുടെ സമയോചിത ഇടപെടലിനെ സ്ഥലത്തെത്തിയവർ അഭിനന്ദിച്ചു.
Read Moreഅഭിനന്ദനയുടെ ജീവിതത്തിൽ ദൈവദൂതരായി അവൈറ്റിസിലെ ഡോക്ടർമാർ
നെന്മാറ: ആറുവയസുകാരി അഭിനന്ദനയുടെ ജീവിതത്തിൽ ദൈവദൂതരായി അവൈറ്റിസിലെ ഡോക്ടർമാർ. മേലാർകോട് കവലോട് ലക്ഷ്മണന്റെ മകളും ചിറ്റിലഞ്ചേരി പികഐംഎ യുപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയുമായ ആറുവയസുകാരി അഭിനന്ദനയുടെ കാര്യത്തിലാണ് ഇക്കാര്യം സത്യമായത്. വയറിനുമുകളിലൂടെ വാൻ കയറിയിറങ്ങി ആന്തരാവയവങ്ങളെല്ലാം തന്നെ വിണ്ടുകീറിയ അഭിനന്ദനയെ മരണത്തിന്റെ മുന്നിൽനിന്നും തിരിച്ചുകൊണ്ടുവന്ന നെ·ാറ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർമാരാണ് ദൈവത്തിന്റെ പ്രതിപുരുഷന്മാരായി ഇപ്പോൾ ഈ കുടുംബത്തിനും നാടിനും മുന്നിൽ നില്‍ക്കുന്നത്. അഭിനന്ദന ഇത്തവണയും അച്ഛനും അമ്മയ്ക്കുമൊപ്പം ഓണം ഉണ്ണണമെന്നതായിരുന്നു ഡോക്ടർമാരുടെ ആഗ്രഹം. തങ്ങളുടെ കുഞ്ഞിന്റെ ജീവൻ തിരിച്ചുതന്ന ഡോക്ടർമാരെ കാണാനും നന്ദി അറിയിക്കാനും അഭിനന്ദനയുടെ മാതാപിതാക്കൾ അവളുടെ അധ്യാപകർക്കൊപ്പമാണ് വീണ്ടും അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്തിയത്. സ്കൂളിലേക്കു വന്ന അഭിനന്ദനയെ അച്ഛന്റെ കണ്മുന്നിൽ വച്ചായിരുന്നു സെപ്തംബർ ആറിന് ടെന്പോട്രാവലർ ഇടിച്ചു വീഴ്ത്തിയത്. വയറിനു മുകളിലൂടെ വാൻ കയറിയിറങ്ങി…
Read Moreകുമരംപുത്തൂർ- പാണ്ടിക്കാട് സംസ്ഥാനപാതയിലെ തണൽമരങ്ങൾ ഭീഷണിയാകുന്നതായി പരാതി
മണ്ണാർക്കാട്: കുമരംപുത്തൂർ- പാണ്ടിക്കാട് സംസ്ഥാനപാതയിലെ വിവിധ ഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന തണൽമരങ്ങൾ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായി. കാട്ടുകുളത്ത് സംസ്ഥാനപാതയോരത്തെ മരം സമീപത്തെ വീടുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഭീക്ഷണിയാകുന്നതായാണ് നാട്ടുകാരുടെ പരാതി. വേരുകൾ ഉൾപ്പെടെ ദ്രവിച്ച മരം ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. മരത്തിനു സമീപത്തായി നിരവധി വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ മരത്തിനു ചുവട്ടിലൂടെയാണ് കാൽനടയായും വാഹനങ്ങളിലും പോകുന്നത്. മരത്തിനു തൊട്ടടുത്തായി വൈദ്യുതലൈനുകളുമുണ്ട്. ശക്തമായ കാറ്റ് വീശുന്പോൾ സമീപവാസികൾ ഭീതിയോടെയാണ് വീടുകളിൽ കഴിയുന്നത്. ഇടയ്ക്കിടെ സംസ്ഥാനപാതയിലേക്ക് മരത്തിന്റെ ശാഖകൾ പൊട്ടിവീഴുന്നതും പതിവാണ്.ഒരുമാസംമുന്‍പ് പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ പനയംപാടത്ത് കാറിനു മുകളിൽ മരംവീണു ഒരാൾ മരണമടഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ എത്രയുംവേഗം തണൽമരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാണ്.ദിനംപ്രതി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കാലപ്പഴക്കവും അടിയിലെ മണ്ണ് ഒലിച്ചുപോകുന്നതുമാണ് മരങ്ങൾ കടപുഴകി വീഴാൻ പ്രധാന കാരണമാകുന്നത്. വലിയ അപകടങ്ങൾ ഉണ്ടാകുന്നതിനുമുന്പ്…
Read Moreകുതിരാനിൽ അഴിയാക്കുരുക്ക്; ബസുകൾ സർവീസ് നിർത്തിത്തുടങ്ങി ; കുടുങ്ങിക്കിടക്കുന്നത് ആയിരത്തിലധികം വാഹനങ്ങൾ
വടക്കഞ്ചേരി: മഹാശാപമായി കുതിരാൻ റോഡ്. 15 മണിക്കൂർ പിന്നിട്ടും കുതിരാനിൽ വാഹന കുരുക്ക് തുടരുകയാണ്. കുടുങ്ങിക്കിടക്കുന്നത് ആയിരത്തിലധികം വാഹനങ്ങൾ. കുതിരാൻ ബ്ലോക്കിനെ തുടർന്ന് തൃശൂർ -പാലക്കാട്, തൃശൂർ ഗോവിന്ദാപുരം എന്നീ റൂട്ടുകളിലെ ബസ് സർവ്വീസ് ഭാഗികമായി. മുന്നൂറോളം ബസുകളുള്ളതിൽ പകുതിയിൽ കൂടുതലും ബസുകൾ ഇന്ന് രാവിലെ ഓടിയില്ല. ഇതുമൂലം നൂറുകണക്കിന് യാത്രക്കാർ വലഞ്ഞു. പലരും പാതിവഴിയിൽ യാത്ര ഉപേക്ഷിച്ച് വീടുകളിലേക്ക് മടങ്ങി. കുതിരാൻ കടക്കാനാകാതെ പല ബസുകളും വടക്കഞ്ചേരി- പാലക്കാട് റൂട്ടിൽ മാത്രമാണ് സർവ്വീസ് നടത്തുന്നത്. ഇന്നലെ വൈകീട്ട് ആറിന് തുടങ്ങിയ കുരുക്കാണ് തുടരുന്നത്. കൊന്പഴമുതൽ വഴുക്കുംപാറ വരെയുള്ള രണ്ടര കിലോമീറ്ററിനുള്ളിൽ ഇന്നലെ വൈകീട്ട് നാല് വാഹനങ്ങൾ കേട് വന്നതായി ഹൈവേ പോലീസ് പറഞ്ഞു. കേടുവന്ന വാഹനങ്ങൾ മാറ്റിയിട്ടെങ്കിലും വാഹന പെരുപ്പത്തിൽ കുരുക്ക് അഴിക്കാനാകാതെ പോലീസും പ്രദ്ദേശത്തെ നാട്ടുകാരും ഏറെ കഷ്ടപ്പെട്ടു. രാത്രി മുഴുവൻ പോലീസും കൊന്പഴയിൽ…
Read Moreപാലക്കാട് ട്രെയിനിൽ കടത്തിയ 80 ലക്ഷത്തിന്റെ കുഴൽപ്പണവുമായി രണ്ടു പേർ പിടിയിൽ
പാലക്കാട്: പാലക്കാട്ട് വൻ കുഴൽപ്പണ വേട്ട. ട്രെയിനിൽ കടത്തിയ 80 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് റെയിൽവേ പോലീസ് ഇന്നു പുലർച്ചെ പിടികൂടിയത്. രണ്ടു പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം വേങ്ങര സ്വദേശികളായ മുഹമ്മദ് ഷെഫീക്ക് (32), അബ്ദുൾ ഖാദർ (43) എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈ- മംഗലാപുരം ട്രെയിനിൽ പുലർച്ചെ അഞ്ചരയ്ക്കായിരുന്നു കുഴൽപ്പണം പിടികൂടിയത്. റെയിൽവേ പോലീസ് സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ എസ്ഐമാരായ രമേഷ്കുമാർ, സുനിൽ, സിപിഒമാരായ എം.എ ഹരിദാസ്, ലിജോ ജോണ്സണ് എന്നിവരാണ് കുഴൽപ്പണം പിടികൂടിയത്.
Read Moreഓലശ്ശേരിതിരിവിലെ ഗർത്തങ്ങൾ അപകടഭീഷണിയാകുന്നു; കാൽനടയാത്രയും ഇരുചക്രവാഹനയാത്രയും ദുഷ്കരണം
ചിറ്റൂർ: ഓലശ്ശേരിതിരിവിനും കൊടുന്പ് ടൗണിനു മിടയിൽ റോഡിലുണ്ടായ ഗർത്തങ്ങൾ വാഹനസഞ്ചാരത്തിനു ഏറെ വിഷമകരമായിരിക്കുകയാണ്. ഒരു വാഹനം സഞ്ചരിക്കാൻ മാത്രമുള്ള വീതി കുറഞ്ഞ റോഡിൽ ഇരുവശത്തേക്കും വാഹനസഞ്ചാരം ഇഴഞ്ഞു നീങ്ങിയാണ്. ഇതിനിടെ റോഡിലെ ഗർത്തങ്ങളും ഗതാഗത തടസ്സം രൂക്ഷമായിരിക്കുകയാണ്. ഇതു വഴി വിദ്യാർത്ഥികളും പ്രായാധിക്യമുള്ളവരും കാൽനടയാത്ര അപകട ഭീഷണിയിലുമാണ്. റോഡിന്റെ വടക്കുഭാഗത്തു ഗർത്തങ്ങൾ ഉള്ളതിനാൽ ഇരുവശേത്തക്കുമുള്ള വാഹനങ്ങൾ തെക്കുവശത്തു കൂടിയാണ് കടന്നുപോകുന്നത്. ഇക്കാരണത്താൽ വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ച അപകടവും നടന്നിട്ടുണ്ട.് പാലക്കാട്- ചിറ്റുർ പ്രധാനപാതയെന്നതിനാൽ അന്‍പതിൽ കൂടുതൽ സ്വകാര്യ ബസ്സുകൾക്ക് പുറമെ പൊള്ളാച്ചി- പാലക്കാട് ചരക്ക ്കടത്തുവാഹനളും മരണപ്പാച്ചിൽ നടത്തുന്ന പ്രധാന പാത കുടിയാണിത്. റോഡിനിരുവശത്തും വീടുകൾ തിങ്ങിനിറഞ്ഞ നിലയിലാണുള്ളത്. അതു കൊണ്ടു തന്നെ റോഡ് വീതി കൂട്ടി വികസിപ്പിക്കാനും കഴിയില്ല. ഈ സാഹചര്യത്തിൽ റോഡിലുടനീളംവ്യാപിച്ചിരിക്കുന്ന ഗർത്തങ്ങൾ മൂടി സുരക്ഷിതമായി പുനർനിർമ്മിക്കണമെന്നതാണ് യാത്രക്കാരുടേയും അടിയന്തരാവശ്യം. രാത്രി സമയങ്ങളിൽ ചരക്ക്…
Read Moreസാമൂഹ്യ വിരുദ്ധരുടെ ക്രൂരവിനോദം; വണ്ടിത്താവളം നെടുമ്പള്ളം റോഡിൽ വ്യാപാര സ്ഥാപനത്തിനരികെ തീയിട്ടു; വയറിംഗ് കത്തിനശിച്ച നിലയിൽ
വണ്ടിത്താവളം: ടൗണിൽ നെടുന്പള്ളം തിരിവു റോഡിൽ മൊബൈൽ ടവർ കെട്ടിടത്തിനു താഴെ സാമുഹ്യ വിരുദ്ധർ ടയർ കത്തിച്ച് കെട്ടിടം നശിപ്പിച്ചതായി പരാതി. ഇന്നലെ അർധരാത്രി 12 മണിയോടാണ് സംഭവം. ടൗണിൽ രാത്രി ചായക്കട തൊഴിലാളി തീ പടരുന്നതു ശ്രദ്ധയിൽപ്പെട്ട് സമീപവാസിയെ വിളിച്ചുണർത്തി് തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. കെട്ടിടത്തിലേക്കുള്ള മൂന്നു വ്യാപാര സ്ഥാപന വൈദ്യുതി മീറ്ററുകളിലേക്കും തീ പടർന്ന് നശിച്ചിട്ടുണ്ടുണ്ട് . സൈക്കിൾ ടയറുകളി ൽ ഇന്ധനം ഒഴിച്ചു കത്തിച്ച നിലയിലാണ് കാണപ്പെടുന്നത്. തീ പടർന്ന സ്ഥലത്തു സൈക്കിൾ ഷോപ്പും രണ്ടാം നിലയിൽ സ്വകാര്യ മൊബൈൽ ടവറുമുണ്ട്. മറ്റുസ്ഥലങ്ങളിൽ താമസക്കാരായ യുവാക്കൾ രാത്രി സമയങ്ങളിൽ ടൗണ്‍ ബസ് സ്റ്റാൻഡ്, പഴയ പച്ചക്കറിച്ചന്ത, മാരിയമ്മൻ ക്ഷേത്രം റോഡിലുള്ള കനാൽപ്പാലങ്ങളിൽ കാണപ്പെടുന്നതായും നാട്ടുകാരുടെ പരാതിയുണ്ട്ണ്ട്. വണ്ടിത്താവളം ബസ് സ്റ്റാൻഡിലേർപ്പെടുത്തിയ പോലീസ് കണ്ട്രോൾ റൂം പ്രവർത്തന ക്ഷമമാക്കണമെന്ന ജനകീയാവശ്യവും ശക്തമാണ്.
Read More