കുന്നംകുളം നഗരവികസനം; 100 കോടിയുടെ പദ്ധതിക്കായി കിഫ്ബിയുടെ  സർവേ നടപടികൾ ആരംഭിച്ചു

കുന്നംകുളം: നഗരവികസനത്തിന്‍റെയും, പുതിയ റിംഗ് റോഡ് നിർമാണത്തിന്‍റെയും ഭാഗമായി ആയി കിഫ്ബി യുടെ വിദഗ്ധസംഘം ആദ്യഘട്ട സർവ്വേ ആരംഭിച്ചു. കുന്നംകുളം നഗരവികസനത്തിന് ഭാഗമായി സർക്കാർ അനുവദിച്ച 100 കോടി രൂപ രൂപ ചെലവഴിച്ചു കൊണ്ടുള്ള വൻ പദ്ധതിയാണ് കുന്നംകുളത്ത് നടപ്പിലാക്കാൻ പോകുന്നത്. കുന്നംകുളം പട്ടണം കേന്ദ്രീകരിച്ചുള്ള വികസനത്തിനും റിംഗ് റോഡ് നിർമാണത്തിനായി 100 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിട്ടുള്ളത്. സർക്കാരിന്‍റെ നേതൃത്വത്തിൽ കിഫ്ബി വഴിയാണ് ഫണ്ട് ചെലവഴിക്കുക. കുന്നംകുളം പട്ടണത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള റിംഗ് റോഡുകളുടെ നിർമാണത്തിനായി 72 കോടി രൂപയും ടൗണ്‍ വികസനത്തിനായി 28 കോടി രൂപയും ഉൾപ്പെടുത്തി 100 കോടി രൂപയാണ് മൊത്തം വികസനത്തിനായി വിനിയോഗിക്കുന്നത്. റിംഗ് റോഡ് നിർമാണത്തിൽ 31 കോടി രൂപ സ്ഥലം ഏറ്റെടുക്കുന്നതിനായി വകയിരുത്തിയിട്ടുണ്ട്. റിംഗ് റോഡ് നിർമാണത്തിന് സ്കെച്ചുകളും മറ്റും തയ്യാറാക്കുന്നതിനാണ് കിഫ്ബിയുടെ വിദഗ്ധ സംഘം ഇന്നലെ കുന്നംകുളത്ത് പ്രാഥമിക…

Read More

നൗഷാദ് വധം; യഥാർഥ പ്രതികളെ ഉടനെ പിടിക്കണം; നൗഷാദിന്‍റെ കുടുംബത്തെ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന് എം.എം. ഹസൻ

ചാവക്കാട്: സിപിഎം പ്രവർത്തകർ പ്രതിസ്ഥാനത്തുള്ള കേസുകളിൽ കാണിക്കുന്ന വൈമനസ്യം തന്നെയാണ് എസ്ഡിപിഐക്കാർ പ്രതിയായ നൗഷാദിന്‍റെ കേസിലും സർക്കാർ കാട്ടുന്നതെന്ന് കെപിസിസി മുൻ പ്രസിഡന്‍റ് എം.എം. ഹസൻ ആരോപിച്ചു. പുന്നയിൽ കൊല്ലപ്പെട്ട കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്‍റ് പുന്ന നൗഷാദിന്‍റെ വീട്ടിൽ എത്തിയ ഹസൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഇപ്പോൾ പിടിയിലായ എസ്ഡിപിക്കാരൻ വാഹനം ഓടിച്ചിരുന്ന ആളാണെന്നാണ് അറിയാൻ കഴിഞ്ഞത്. യഥാർഥ പ്രതികളെ ഉടനെ പിടിക്കണം. നൗഷാദിന്‍റെ കുടുംബത്തെ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന് ഹസൻ ഉറപ്പു നൽകി. ഡിസിസി മുൻ പ്രസിഡന്‍റ് ഒ. അബ്ദുറഹ്മാൻ കുട്ടി, ഡിസിസി വൈസ് പ്രസിഡന്‍റുമാരായ ജോസഫ് ടാജറ്റ്, ജോസ് വള്ളൂർ, ജനറൽ സെക്രട്ടറി, ടി.എം. നാസർ, ബ്ലോക്ക് പ്രസിഡന്‍റ് സി.കെ. ഗോപപ്രതാപൻ, മണ്ഡലം പ്രസിഡന്‍റ് കെ.വി. ഷാനവാസ്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് കെ.കെ. ഷിബു എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Read More

വിദ്യാർഥിനികളെ  തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; സഹായിയായ ഒരാൾകൂടി അറസ്റ്റിൽ

വടക്കഞ്ചേരി: വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. എളവന്പാടം തച്ചക്കോട് വിനോദി (27) നെയാണ് ഡിവൈഎസ്പി കെ.എം. ദേവസ്യ, സി.ഐ ബി.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളെ കാറിൽ കൊണ്ടുപോകാൻ വിനോദ് സഹായിച്ചിരുന്നതായി കണ്ടെത്തിയതിനാലാണ് അറസ്റ്റ്. പോലീസ് കസ്റ്റഡിയിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മറ്റു രണ്ടു പ്രതികളെ ഡിസ്ചാർജ് ചെയ്ത് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി. ആലത്തൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ മൂന്നു പ്രതികളേയും 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.ഡ്രൈവർമാരായ എളവന്പാടം തച്ചക്കോട് രതീഷ് (34), സുഹൃത്ത് എളന്പാടം കണിയമംഗലം ചെറുകുന്നം മൂഴി വിളയിൽ ജിന്‍റോ പീറ്റർ (29) എന്നിവരാണ് പോലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എസ്‌സി വിഭാഗത്തിൽപ്പെട്ട ഒരു കുട്ടി ഉൾപ്പെടെ രണ്ടു വിദ്യാർത്ഥിനികളെയാണ് യുവാക്കൾ രതീഷ് വാടകയ്ക്കു…

Read More

ആംബുലൻസ് ഡ്രൈവർമാർക്ക് വിദഗ്ധ പരിശീലനം  നൽകണമെന്ന ആവശ്യം ശക്തമാകുന്നു

മണ്ണാർക്കാട്: ആംബുലൻസ് ഡ്രൈവർമാർക്കും കൃത്യമായ പരിശീലനംവേണമെന്ന ആവശ്യം ശക്തമാകുന്നു. അടിയന്തരഘട്ടത്തിലാണെങ്കിലും ചില സമയങ്ങളിൽ യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെയാണ് റോഡിലൂടെ ആംബുലൻസുകളുടെ ചീറിപ്പായൽ. ആഴ്ചകൾക്ക് മുന്പ് വാഹന വകുപ്പിന്‍റെ നേതൃത്വത്തിൽ ആംബുലൻസ് ഡ്രൈവർമാർക്ക് പരിശീലനം നൽകിയിരുന്നു. എന്നാൽ ഇത് പേരിനുമാത്രമായൊരു പരിശീലനം ആയിട്ടാണ് അറിയാൻ കഴിയുന്നത് . എണ്‍പതും നൂറും കിലോമീറ്റർ സ്പീഡിൽ പായുന്പോൾ വാഹനം നിയന്ത്രണം വിടുകയും വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം മണ്ണാർക്കാട് പെരിന്തൽമണ്ണ റൂട്ടിൽ തച്ചനാട്ടുകര പഞ്ചായത്തിലെ മണലും പുറത്ത് പച്ചനിയന്ത്രണംവിട്ട് ആംബുലൻസ് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനെ ഇടിച്ചു മറിച്ചു. ആംബുലൻസ് സമീപത്തെ തൂണിലിടിച്ചാണ് നിന്നത്. എന്നാൽ ആംബുലൻസ് ഇടിച്ച കാർ കരണം മറിഞ്ഞ് പാടെ തകർന്നു. ആംബുലൻസിന്‍റെ അമിതവേഗതയാണ് അപകടത്തിന് കാരണമായത്. ഭാഗ്യംകൊണ്ട് മാത്രമാണ് ആംബുലൻസ് ഇടിച്ച് കാറിൽ ആൾ ഇല്ലാതിരുന്നത് .അല്ലാത്തപക്ഷം വൻദുരന്തത്തിന് ഇടവരുത്തുമായിരുന്നു. ആംബുലൻസിൽ ഉള്ള ഡ്രൈവർക്കും മറ്റു രണ്ടുപേർക്കും…

Read More

 വാരിക്കോരി വാഗ്ദാനം മാത്രം..! നൂറ്റിപത്ത് വർഷം പിന്നിടുമ്പോഴും  അണിക്കോട്ടിൽ  ബസ് സ്റ്റാൻഡ് നിർമാണമെന്നത് ചിറ്റൂർ നിവാസികൾക്ക് ദിവാസ്വപ്നം

ചിറ്റൂർ: ചിറ്റൂർ-തത്തമംഗലം നഗരസഭ രൂപീകരിച്ച് 110 വർഷം കഴിഞ്ഞിട്ടും ഇതുവരേയും ബസ് സ്റ്റാൻഡ് നിർമ്മിക്കാൻ കഴിയാത്തതിൽ നഗരസഭാവാസികൾക്ക് പ്രതിഷേധം. നഗരസഭയുടെ നൂറാം വാർഷികത്തിലും ഭരണകർത്താക്കൾ പൊതുജനമധ്യത്തിൽ നിരത്തിയ അജണ്ടയും ബസ്സ് സ്റ്റാൻഡ് നിർമ്മിക്കുമെന്ന പൊള്ളയായ വാഗ്ദാനമാണ്. മുൻ എംപി പി.കെ.ബിജു ബസ്് സ്റ്റാൻഡ് നിർമ്മാണത്തിന് ഒരു കോടി നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ വാഗ്ദാനം യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി നിരസിക്കുകയാണുണ്ടായത്. ഇതിനു കാരണം ഇടതുപക്ഷ എംപി യുടെ ഫണ്ടുപയോഗിച്ചാൽ അതു പൊതുജനങ്ങളിൽ കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നതാണെന്ന് നഗരസഭ ഇടതുപക്ഷ കൗണ്‍സിലർമാരുടെ ലീഡർ കണ്ണൻകുട്ടി കൗണ്‍സിൽ യോഗത്തിൽ വിമർശനമുയർത്തി . എംപി ഫണ്ടുപയോഗിച്ച് ബസ്സ്റ്റാൻഡിനു ഭൂമി വാങ്ങാൻ കഴിയില്ല എന്നാണ് ചെയർമാൻ കെ.മധുവിന്‍റെ വിശദീകരണം. താലൂക്ക് ആസ്ഥാനമായ അണിക്കോട്ടിൽ ബസ് സ്റ്റാൻഡ് പണിയാൻ നിർവാഹമില്ലെന്ന നഗരസഭാ അധികൃതരുടെ വിലാ പത്തിൽ ആത്മാർത്ഥതയില്ലെന്നാണ് നിഷ്പക്ഷമതികളുടെ വിലയിരുത്തൽ. ഇതിനു ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്…

Read More

ഗോവിന്ദാപുരം-തൃശൂർ റൂട്ടിലെ തർക്കം; സമയക്ലിപ്തതയില്ലാതെ ഓടുന്നത് സ്വകാര്യ ബസുകളാണെന്ന് കെഎസ്ആർടിസി

വടക്കഞ്ചേരി: ഗോവിന്ദാപുരം-തൃശൂർ റൂട്ടിൽ ഈയിടെ തുടങ്ങിയ കെഎസ്ആർടിസി ചെയിൻ സർവീസുകൾ പെർമിറ്റും ടൈംഷീറ്റും ഇല്ലാതെയാണ് സർവീസ് നടത്തുന്നതെന്നു ചൂണ്ടിക്കാട്ടി റൂട്ടിലെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിന് കളക്ടർക്ക് നോട്ടീസ് നല്കിയിരിക്കേ സമയക്ലിപ്തതയില്ലാതെ ഓടുന്നത് സ്വകാര്യ ബസുകളാണെന്ന് കെഎസ്ആർടിസി അധികൃതർ. യാത്രക്കാരുടെ സൗകര്യമാണ് കെഎസ്ആർടിസി ലക്ഷ്യം വയ്ക്കുന്നതെന്നും സ്വകാര്യബസുകൾക്ക് ആധിപത്യമുള്ള റൂട്ടിൽ കെഎസ്ആർടിസി ബസുകൾ കൂടുതൽ വരുന്പോഴുണ്ടാകുന്ന സ്വാഭാവിക പ്രതികരണം മാത്രമാണ് ബസുടമകളിൽനിന്നും ഉണ്ടാകുന്നതെന്നും ഡിടിഒ ഉബൈദ് പറഞ്ഞു. കെഎസ്ആർടിസിയുടെ വടക്കഞ്ചേരി, ചിറ്റൂർ സബ് ഡിപ്പോകളിൽനിന്നായി 22 സർവീസുകളാണ് മേയ് എട്ടുമുതൽ വടക്കഞ്ചേരി, ഗോവിന്ദാപുരം-തൃശൂർ റൂട്ടിൽ സർവീസ് തുടങ്ങിയത്. പുലർച്ചെ അഞ്ചുമുതൽ ഇരുപതുമിനിറ്റ് വ്യത്യാസത്തിലാണ് കെഎസ്ആർടിസി ബസുകൾ ഇപ്പോൾ ഓടുന്നത്. പുതിയ ചെയിൻ സർവീസുകൾക്ക് കളക്ഷൻ കുറവുണ്ട്. എന്നാൽ ക്രമേണ അത് ശരിയാകും. ഇപ്പോൾ ഓരോ ബസിനും ശരാശരി എണ്ണായിരത്തിനും ഒന്പതിനായിരത്തിനും ഇടയ്ക്കാണ് കളക്്ഷൻ. ഇത് 12,000 രൂപ…

Read More

 ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച  മിനിസിവിൽസ്റ്റേഷൻ കോമ്പൗണ്ടിലെ ടൈൽസ് ഇളകി; കാൽനടയാത്ര അപകട ഭീഷണിയിൽ

ചിറ്റൂർ: ലക്ഷങ്ങൾ ചിലവഴിച്ച് കച്ചേരിമേട് മിനി സിവിൽ സ്റ്റേഷൻ കോന്പൗണ്ടിൽ സ്ഥാപിച്ച ടൈൽസ് തകർന്നു നശിക്കുന്നു. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് സൗകര്യപ്രദമായി കാൽനട യ്ക്കും വാഹനസഞ്ചാരത്തിനും വേണ്ടിയാണ് വിലകൂടിയ ഇനം ടൈൽസ് പാത്ത് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ തീർത്തും അശാസ്ത്രീയമായ രീതിയിലാണ് ടൈൽസ് പതിച്ചിരിക്കുന്നത്. പ്രായാധിക്യമുള്ളവർ സ്ലാബിനു മുകളിലൂടെ നടന്നാൽ വീഴ്ച സുനിശ്ചിതമാണ്. ഇരുചക്രവാഹനങ്ങളും ടൈൽസിലൂടെ സഞ്ചരിച്ചാൽ തെന്നി മറിയാവുന്നതാണ് . നിലവിലുള്ള സാഹചര്യം. ഇതേ കോന്പൗണ്ടിൽ കിഴക്കൂഭാഗത്തു വിശാലമായ ഗെയ്റ്റ് ഉണ്ടെങ്കിലും ഇതുവഴി വാഹനസഞ്ചാരവും അസാധ്യമാണ്. ഗെയിറ്റിനു മുന്നിൽ കോണ്‍ക്രീറ്റ് പൂർണ്ണമായും ഇളകിപ്പോയി രിക്കുകയാണ്. ആർ.ടി.ഒ. എംപ്ലോയ്മെന്‍റ് ഓഫീസിലേക്ക് എത്തുന്നവർ ഇതുവഴിയാണ് സഞ്ചരിക്കേണ്ടത്. വാഹനങ്ങൾ അകത്തു കയറ്റാൻ കഴിയാത്തതിനാൽ റോഡിൽതന്നെ നിർത്തിയിടേണ്ടതായിട്ടുണ്ട്. വികസനസമിതി യോഗങ്ങളിൽ

Read More

അഴുക്കുചാൽ  മാലിന്യം കെട്ടിക്കിടന്ന് ഒഴുക്കു നിലച്ചു;  അസഹനീയമായ ദുർഗന്ധം മൂലം ബുദ്ധിമുട്ടി യാത്രക്കാരും കച്ചവടക്കാരും

ചിറ്റൂർ: അണിക്കോട് സിനിമ തിയേറ്ററിനു മുന്നിലുള്ള അഴക്കു ചാലിൽ മലിനജലം നിറഞ്ഞ് അതീവ ദുർഗന്ധംവമിക്കുകയാണ്.ഇതു വഴി വീടുകളിലേക്കും, വ്യാപാര സ്ഥാപനങ്ങളിലേക്കും കാൽനടയാത്രക്കാർ മൂക്കുപൊത്തിയാണ് നടക്കേണ്ടി വരുന്നത്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലേയും മലിനജലം അഴുക്കുചാലിൽ ഒഴുപാടില്ലെന്നു ബന്ധപ്പെട്ട ചിറ്റൂർ തത്തമംഗലം നഗരസഭ ആരോഗ്യ വിഭാഗം അധികൃതരുടെ നിർദേശങ്ങൾക്ക് പുല്ലുവിലയാണ്ജനം കൽപ്പിക്കുന്നത്. നഗരസഭകൗണ്‍സിൽ യോഗം ചേരുന്ന സമയങ്ങളിലെല്ലാം വാർഡ് കൗണ്‍സിലർ എം.ശിവകുമാർ അഴുക്കു ചാലിൽ മലിനം ജലം കെട്ടി നിൽക്കുന്നതിനെ പരാതിപ്പെടാറുണ്ട്. അഴുക്കുചാൽ ശുചീകരണം നടത്തുമെന്ന് ഉറപ്പ് നൽകാറുണ്ടെങ്കിലുംഇതൊന്നും ഫലവത്താകാറില്ലെന്നുമാത്രം. വൈകുന്നേര സമയ ങ്ങളിൽ ഈസ്ഥലത്താണ് മത്സ്യച്ചന്ത നടത്താറുള്ളത്. മത്സ്യാവശിഷ്ടങ്ങളും അഴുക്കുചാലിൽ തന്നെയാണ് ഉപേക്ഷിക്കുന്നത്. ഇപ്പോൾ നിരോധനം നിലവിലുള്ള പ്ലാസ്റ്റിക് കവറകൾ വീണ്ടും അഴുക്കുചാലിൽ കാണപ്പെടുന്നുണ്ട്. അഴുക്കുചാൽ അടഞ്ഞിരിക്കുന്നതിനാൽ മഴ പെയ്താൽ മലിനജലം ബണ്ട് കവി ഞ്ഞ് വയലിലാണ് ഒഴുകുന്നത്. പിന്നിട് വയലിൽ പണിക്കിറങ്ങുന്നതൊഴിലാളികൾക്ക് ചൊറിച്ചലും ത്വക്രോഗവും ഉണ്ടാവുന്നുമുണ്ട്. .…

Read More

മംഗലംഡാം ഇനി മിന്നിത്തിളങ്ങും; സഞ്ചാരികളെ ആകർഷിക്കാൻ അരനൂറ്റാണ്ടിനുശേഷം മംഗലംഡാമിൽ വീണ്ടും ദീപാലങ്കാരങ്ങൾ ഒരുങ്ങുന്നു

മംഗലംഡാം: അരനൂറ്റാണ്ടിനുശേഷം മംഗലംഡാമിൽ വീണ്ടും ദീപാലങ്കാരങ്ങൾ ഒരുങ്ങുന്നു. നടപ്പാതയിലെ പോസ്റ്റുകളിലെല്ലാം ലൈറ്റ് സ്ഥാപിക്കുന്ന നടപടിയാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. ഇതിനുള്ള പ്രവൃത്തികൾ തുടങ്ങി. 66 പോസ്റ്റുകളിൽ ലൈറ്റുകൾ തെളിയിക്കും.മംഗലംഡാമിന്‍റെ പഴയ പ്രതാപം വീണ്ടെടുക്കാനായില്ലെങ്കിലും പരിമിതമായ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ഓണത്തോടുകൂടി കൂടുതൽ സഞ്ചാരികളെ ആകർഷിപ്പിക്കുന്നതിനുള്ള തയാറെടുപ്പുകളാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ നടത്തുന്നത്. കാന്‍റീൻ, വാഹന പാർക്കിംഗ്, വിശ്രമാലയങ്ങൾ, നടപ്പാത നവീകരണം, സ്റ്റേജ് നിർമാണം തുടങ്ങിയവ നടക്കുന്നുണ്ട്. 1956-ൽ മംഗലംഡാമിന്‍റെ നിർമാണം പൂർത്തിയാക്കുന്പോൾ മലന്പുഴ ഉദ്യാനത്തെ വെല്ലുന്ന മട്ടിലുള്ള ദീപാലങ്കാരങ്ങളും പൂന്തോട്ടങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. റിസർവോയറിന്‍റെ വൃഷ്ടിപ്രദേശങ്ങൾ കാണാനും അഴകേറെയായിരുന്നു. മലന്പുഴയേക്കാൾ മനോഹരമായ മംഗലംഡാം കാണാൻ ഡാമിന്‍റെ തുടക്കകാലഘട്ടങ്ങളിൽ യാത്രാസൗകര്യങ്ങളുടെ ഇല്ലായ്മകളിലും ദൂരസ്ഥലങ്ങളിൽനിന്നുള്ളവർ ഒഴുകിയെത്തിയിരുന്നതായി പഴമക്കാർ ഓർക്കുന്നു.എന്നാൽ രണ്ടു പതിറ്റാണ്ടിനിടെ മംഗലംഡാം അവഗണനയുടെ ചുഴിയിൽപെട്ടു. പിന്നെ കരകയറാൻ കഴിഞ്ഞില്ല. പിന്നീട് 2008-ലാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ 462 ലക്ഷം രൂപ…

Read More

നൊട്ടമല മുതൽ താണാവ് വരെയുള്ള ദേശീയപാത  നവീകരണം വേഗത്തിൽ പൂർത്തീകരിക്കും

മണ്ണാർക്കാട്: പാലക്കാട്- കോഴിക്കോട് ദേശീയപാത 966 ലെ കോങ്ങാട് മണ്ഡലത്തിലെ നൊട്ടമ്മല മുതൽ ഒലവക്കോട് താണാവ് വരെ വരുന്ന റോഡിന്‍റെ നവീകരണ പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി കരിന്പ പഞ്ചായത്ത് ഹാളിൽ പ്രത്യേക യോഗം ചേർന്നു. യോഗത്തിൽ എംഎൽഎ കെ.വി വിജയദാസ് അധ്യക്ഷത വഹിച്ചു. കരിന്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്് സി.കെ ജയശ്രീ, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.മണികണ്ഠൻ, ജില്ലാ പഞ്ചായത്ത് അംഗം സി.അച്യുതൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി.ശരീഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തങ്കച്ചൻ, വാർഡ് അംഗം ആൻറണി മതിപ്പുറം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ യൂസഫ് പാലക്കൽ, ശാന്തകുമാരി ദേശീയപാത എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റൻറ് എൻജിനീയർ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ (ഷൊർണൂർ), ഇലക്ട്രിസിറ്റി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കോങ്ങാട്) അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (തച്ചന്പാറ), തഹസിൽദാർ (എൽ.എ),തഹസിൽദാർ…

Read More