പാലക്കാട്: ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും ഇനി എ.ടി.എം കാർഡുപയോഗിച്ച് പണമടയ്ക്കാം. ഡിജിറ്റൽ ഇന്ത്യാ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകൾക്കും ഇപോസ് മെഷീൻ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡി. ബാലമുരളി നിർവഹിച്ചു. വിവര സാങ്കേതികവിദ്യയുടെ ഗുണങ്ങൾ ഭരണ സംവിധാനത്തിൽ പ്രായോഗികമായി നടപ്പാക്കിയാൽ ജനജീവിതം ആയാസകരമാക്കാമെന്നും സർക്കാർ സേവനങ്ങൾ അതിവേഗം ജനങ്ങളിലെത്താൻ ഇതുവഴി സാധിക്കുമെന്നും കളക്ടർ പറഞ്ഞു. നികുതികളും ഫീസുകളും കറൻസി രഹിത സംവിധാനത്തിലേക്കു മാറുന്നതിലൂടെ ഓഫിസുകളിലെ ഭരണ സംവിധാനം വേഗത്തിലാക്കാൻ സഹായിക്കും. ഇപേമെന്റ് (ഇപോസ്/ യു.പി.ഐ) സംവിധാനം നടപ്പാക്കുന്പോൾ ജീവനക്കാർക്ക് സമയലാഭവും ഉണ്ടാവും. സാധാരണയായി എ.ടി.എം കാർഡ് സ്വൈപ് ചെയ്ത് പണം അടയ്ക്കുന്ന സമാനരീതി തന്നെയാണ് ഇ പോസ് മെഷീൻ മുഖേനയും പ്രയോഗിക്കുന്നത്. കൂടുതൽ വേഗത്തിലും ആധുനിക രീതിയിലുള്ള അന്തരീക്ഷത്തിലും സുതാര്യത ഉറപ്പാക്കിയുള്ള സേവനങ്ങൾ ജനങ്ങൾക്ക് നൽകുകയാണ് വില്ലേജ് ഓഫീസുകൾ…
Read MoreCategory: Palakkad
പ്ലസ് വണ്‍ ക്ലാസിൽ മികവുയർത്താൻ ആൾക്കൂട്ടം; നിലവാരം തകരാൻ സാധ്യത ; അമ്പത് വിദ്യാർഥികൾ പഠിക്കേണ്ട ക്ലാസിൽ 65 കുട്ടികൾ
സ്വന്തം ലേഖകൻ കല്ലടിക്കോട് (പാലക്കാട്): പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങി മൂന്നാഴ്ച പിന്നിട്ടതിനുശേഷമാണ് മലബാർ ജില്ലകളിൽ എസ്എസ്എൽസി പാസായ മുഴുവൻ കുട്ടികൾക്കും ഉപരിപഠനത്തിന് അവസരം ലഭിച്ചിട്ടില്ലെന്ന യാഥാർഥ്യം അംഗീകരിച്ച് അധികൃതർ. കഴിഞ്ഞദിവസം പുറത്തിറങ്ങിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ആവശ്യമുള്ളയിടത്തെല്ലാം പ്ലസ് വണ്‍ ക്ലാസുകളിൽ നേരത്തെ വർധിപ്പിച്ച 20 ശതമാനത്തിനു പുറമെ പത്തുശതമാനം സീറ്റുകൾ കൂടി വർധിപ്പിക്കുന്നുവെന്നാണ് പുതിയ ഉത്തരവിന്റെ ചുരുക്കം. അതായത് ഇപ്പോൾ 60 കുട്ടികൾ പഠിക്കുന്ന ബാച്ചുകളിൽ അഞ്ചുപേരെ കൂട്ടിച്ചേർത്ത് ക്ലാസിലെ അംഗസംഖ്യ 65 ആക്കുന്നുവെന്ന് സാരം. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഹയർസെക്കൻഡറി രംഗത്ത് നടക്കുന്ന അഭ്യാസമാണിത്. 50 കുട്ടികളാണ് ഒരു ഹയർ സെക്കൻഡറി ബാച്ചിൽ നിശ്ചയിക്കപ്പെട്ട പരമാവധി അംഗസംഖ്യ. 65 ആകുന്നതോടെ വിദ്യാർഥികൾക്ക് വ്യക്തിപരമായ ശ്രദ്ധ ലഭിക്കാതിരിക്കുന്നതും പഠനാന്തരീക്ഷം കലുഷിതമാകുന്നതും ലാബ്, ലൈബ്രറി സൗകര്യങ്ങൾ പ്രഹസനമാകുന്നതിനും ഇടയാകും. മലബാർ ജില്ലകളിൽ എത്രയോ വർഷങ്ങളായി ഈ പ്രശ്നം…
Read Moreപുതിയ കോച്ചുകള്‍ ഞങ്ങൾക്കുവേണം..! തിരുനെല്‍വേലി – പാലക്കാട് , പുനലൂര്‍ – കന്യാകുമാരി ട്രെയിനുകളിൽ പുതിയ കോച്ച് അനുവദിക്കണമെന്ന് കൊടിക്കുന്നിൽ
കൊല്ലം :തിരുനെല്‍വേലി – പാലക്കാട് പാലരുവി എക്സ്പ്രസ് ട്രെയിനും പുനലൂര്‍ – കന്യാകുമാരി ട്രെയിനും കൂടുതല്‍ പുതിയ കോച്ചുകള്‍ അനുവദിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അങ്കടിയെ നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ചു. പുനലൂര്‍- പാലക്കാട് പാലരുവി എക്സ്പ്രസ് ട്രെയിന്‍ തിരുനെല്‍വേലി വരെ നീട്ടിയതിനെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ ട്രെയിനില്‍ എല്ലാ സ്റ്റേഷനില്‍ നിന്നും യാത്രക്കാര്‍ നിറഞ്ഞാണ് സര്‍വീസ് നടത്തുന്നത്. കോച്ചുകളുടെ എണ്ണം കുറവായതിനാല്‍ ഈ സെക്ടറിലെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണെന്നും എം.പി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. രാവിലെ പുനലൂരില്‍ നിന്നും തിരുവനന്തപുരം വഴി കന്യാകുമാരിക്ക് പോകുന്ന പുനലൂര്‍- കന്യാകുമാരി ട്രെയിനിലും യാത്രക്കാര്‍ തിങ്ങി നിറഞ്ഞാണ് യാത്ര ചെയ്യുന്നത്. സ്ക്കൂള്, കോളേജ് വിദ്യാര്‍ത്ഥികളും ഉദ്ദ്യോഗസ്ഥരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളിലേക്ക് പോകുന്ന യാത്രക്കാരും കോച്ചുകളുടെ അപര്യാപ്ത മൂലം നിന്ന് യാത്ര…
Read Moreഇരുട്ടിന്റെ മറവിൽ ചീപ്പുചിറയിൽ മാലിന്യം നിറയുന്നു; കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യവുമായി നാട്ടുകാർ
വള്ളിവട്ടം: വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ പ്രകൃതിരമണിയമായ ചീപ്പുചിറയും പരിസരവും മാലിന്യം നിറയുന്നു. രാത്രിയാണ് ചാക്കുകളിലും പ്ലാസ്റ്റിക് കിറ്റുകളിലും മറ്റുമായി അറവ് അവശിഷ്ടം, മുടി, പ്ലാസ്റ്റിക്, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ തള്ളുന്നത്. ഇത്തരം മാലിന്യം കെട്ടികിടക്കുന്നതുമൂലം പലയിടങ്ങളിലും ദുർഗന്ധം വമിക്കുന്നുണ്ട്. പ്രദേശത്ത് ആൾത്താമസം ഇല്ലാത്തതും മാലിന്യം തള്ളുന്നതിന് കാരണമാകുന്നുണ്ട്. ഒട്ടേറെ പേരാണ് ചീപ്പുചിറയുടെ സൗന്ദര്യം ആസ്വദിക്കാൻ ഒഴിവുദിവസങ്ങളിലും വൈകുന്നേരങ്ങളിലും ഇവിടെ എത്താറുള്ളത്. കൂടുതൽ പേരെ ഇവിടേക്കു ആകർഷിക്കാനുള്ള പദ്ധതികളും പഞ്ചായത്തിന്റെ ആലോചനയിലുണ്ട്. മാലിന്യം തള്ളുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreകുട്ടിമോഷ്ടാവെന്ന ആനുകൂല്യത്തിൽ വലിയ മോഷണം ; കച്ചവടക്കാരന് നഷ്ടമായത് 28,000 രൂപ
ചാവക്കാട്: പിടിക്കപ്പെടുന്പോൾ കുട്ടിയാണെന്ന പരിഗണനയിൽ വിട്ടയയ്ക്കും; കുട്ടിക്കള്ളൻ അത് അവസരമാക്കി മോഷണം തുടരും. 15കാരന്റെ വിലസലിൽ കഴിഞ്ഞദിവസം കടപ്പുറത്തെ കച്ചവടക്കാരന് നഷ്ടമായത് 28,000 രൂപ.കുട്ടിക്കള്ളനെകൊണ്ട് കടപ്പുറം പഞ്ചായത്തുകാർ പൊറുതിമുട്ടിയെന്നാണ് നാട്ടുകാർ പറയുന്നത്. പലപ്പോഴും പിടികൂടിയെങ്കിലും കുട്ടിയല്ലേ എന്നു കരുതി ഉപദേശിച്ച് വിടുകയാണ് പതിവ്. ഓരോതവണ വിട്ടയക്കുന്പോഴും അടുത്തമോഷണം ഒന്നുകൂടി വലുതായിരിക്കും. നാട്ടുകാർക്ക് അറിയാവുന്ന കുട്ടിയായതുകൊണ്ട് പോലീസിൽ ഏൽപ്പിക്കാൻ മടി.അഞ്ചങ്ങാടി സെന്ററിലെ ഗ്രാന്റ് സൂപ്പർ മാർക്കറ്റിലാണ് ഒടുവിലത്തെ മോഷണം. കടയിലെ ജീവനക്കാർ ഉച്ചക്ക് പള്ളിയിൽ പോയ സമയത്ത് കടയുടെ മുൻവശത്തെ ഗ്രില്ല് തിക്കിതുറന്ന് അകത്തുകടന്നാണ് 28,000 രൂപ കവർന്നത്. മോഷണം അറിഞ്ഞ് അന്വേഷണം നടത്തിയപ്പോഴാണ് കുട്ടിമോഷ്ടാവിന്റെ സുഖജീവിതം അറിഞ്ഞത്. പാന്റ്സും ഷർട്ടും വാങ്ങി, ഗുരുവായൂരിൽ പോയി മൊബൈൽ ഫോണ്‍ വാങ്ങി. പിന്നീട് ബിരിയാണിയും മറ്റും കഴിച്ചാണ് നാട്ടിൽ തിരിച്ചെത്തിയത്. പല കടകളിൽനിന്നുംപള്ളിഭണ്ഡാരത്തിൽനിന്നും നേരത്തെ പണം മോഷ്ടിച്ച് പിടിയിലായിട്ടുണ്ട്. കുട്ടിയാണ്…
Read Moreവീട്ടുകാർക്കും സ്കൂളിനും മൗനം പാലിക്കുന്നു; നിയമം ലംഘിച്ച് ബൈക്കിൽ വിദ്യാർഥികൾസ്കൂളിലേക്ക് വരുന്നത് പതിവാകുന്നു
കൊഴിഞ്ഞാന്പാറ: നിയമം ലംഘിച്ച് വിദ്യാർഥികൾ സ്കൂളിലേക്ക് ബൈക്കിൽ വരുന്നത് പതിവാകുന്നു. താലൂക്കിലെ മിക്ക സ്കൂളുകളിലും ഇതുതന്നെയാണ് സ്ഥിതി. സ്കൂളിനു സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കുമുന്നിലും വീടുകളിലുമാണ് ഇരുചക്രവാഹനങ്ങൾ ഇവർ പാർക്ക് ചെയ്യുന്നത്. ചില രക്ഷിതാക്കൾ മക്കൾക്ക് വിലകൂടിയ, വേഗതയേറിയ ബൈക്കുകളാണ് വാങ്ങിനല്‍കുന്നത്. വിദ്യാർഥികൾ ചിലപ്പോൾ ഇരുചക്രവാഹനങ്ങൾ സ്കൂൾ ഗ്രൗണ്ടിലേക്കും കൊണ്ടുവരാറുണ്ട്. ഇത്തരം നിയമലംഘനം തടയാൻ സ്കൂൾ അധികൃതർക്കു ഉത്തരവാദിത്വമുണ്ടെങ്കിലും മൗനം പാലിക്കുകയാണ്. ഇത് നിയമലംഘനം വർധിക്കാനും കാരണമാകുന്നു. പ്രായപൂർത്തിയാകാത്തവർ ഇരുചക്രവാഹനം ഉപയോഗിക്കുന്നതു തടയാൻ സർക്കാർ നടപടി തുടങ്ങിയിട്ടുണ്ടെങ്കിലും സ്കൂൾ അധികൃതരുടെ നിസഹകരണംമൂലം പ്രാവർത്തികമാകുന്നില്ല.ഇന്നലെ തത്തമംഗലം വൈദ്യുതി സെക്ഷൻ ഓഫീസിനുമുന്നിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പ്രായപൂർത്തിയാകാത്ത രണ്ടുപേരെ പരിക്കുകളോടെ ഫയർഫോഴ്സ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. പൊള്ളാച്ചിയിൽ പഠിക്കുന്ന വിദ്യാർഥികൾ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഏന്തൽപ്പാലത്ത് ജീപ്പിൽ ഇടിച്ചും അപകടമുണ്ടായി.ഈ അപകടത്തിൽ ചിറ്റൂർ സ്വദേശിയായ വിദ്യാർഥി സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു. കൂടെയുണ്ടായിരുന്ന വിദ്യാർഥികൾക്ക് പരിക്കേറ്റു.
Read Moreമലയോര പ്രദേശങ്ങളെ ഭീതിയിലാഴ്ത്തി രാപകൽവിത്യാസമില്ലാതെ കാട്ടാനക്കൂട്ടം നാട്ടിലേക്കിറങ്ങുന്നു
വടക്കഞ്ചേരി: പീച്ചി വന്യ മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നും രാപകൽ വ്യത്യാസമില്ലാതെ കാട്ടാന കൂട്ടങ്ങൾ റോഡുകളിലും കൃഷിയിടങ്ങളിലും താവളമുറപ്പിക്കുന്നത് കിഴക്കഞ്ചേരിയുടെ മലയോര പ്രദേശമായ കണിച്ചിപരുത, പാലക്കുഴി മേഖലയിലെ ജനങ്ങളെ ഭീതിയിലാക്കുന്നു.ഇന്നലെ രാവിലെ ഏഴ് മണിക്കാണ് കൃഷിയിടങ്ങളിൽ ഇറങ്ങി വിളകൾ നശിപ്പിച്ച ആറെണ്ണം വരുന്ന കാട്ടാന കൂട്ടം പാലക്കുഴിക്കുള്ള റോഡിലൂടെ ഏറെ ദൂരം നടന്ന് കാട്ടിലേക്ക് കയറിയത്. ഫോറസ്റ്റ് വാച്ചർ ഷെഡിനടുത്തെ റോഡിൽ ഇറക്കവും വളവുമുള്ള ഭാഗത്താണ് ആന കൂട്ടം ഇറങ്ങിയത്. ആന ഇറങ്ങിയ വിവരം പരസ്പരം ഫോണിലൂടെ കൈമാറിയതിനാൽ ഈ സമയം ആനക്ക് മുന്നിൽ ആരും പ്പെട്ടില്ല. അതല്ലെങ്കിൽ വലിയ അത്യാഹിതം തന്നെ ഇവിടെ സംഭവിക്കുമായിരുന്നു. മൂന്ന് ദിവസം മുന്‍പാണ് ഇവിടെ വെച്ച് വാച്ചറേയും കർഷകരേയും ആന ഓടിപ്പിച്ച സംഭവമുണ്ടായത്.താണിചുവട്, കൈതക്കൽ ഉറവ വഴി, പാത്രകണ്ടം വഴി, ഒളകര റോഡ് എന്നിവിടങ്ങളിലെല്ലാം ആനയെ പേടിച്ച് യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണെന്ന്…
Read Moreനർമത്തിന്റെ മർമം അറിഞ്ഞാൽ ജീവിതം ആസ്വാദ്യകരമാകും: ഇന്നസെന്റ് പറയുന്നു…
ഇരിങ്ങാലക്കുട: നർമ്മത്തിന്റെ മർമം അറിഞ്ഞ് ആസ്വദിക്കാൻ കഴിഞ്ഞാൽ ജീവിത വൈഷമ്യങ്ങളെ തരണം ചെയ്യാനുള്ള ഏറ്റവും ശക്തമായ ആയുധമായിരിക്കും അതെന്ന് ടി.വി. ഇന്നസെന്റ് അഭിപ്രായപ്പെട്ടു. ജീവിതത്തിന്റെ പല പ്രതിസന്ധി ഘട്ടങ്ങളിലും നർമ്മമാണ് ജീവിതത്തിന് കരുത്തത് നൽകിയതെന്ന് അദ്ദേഹം കൂട്ടി ചേർത്തു. വിഷൻ ഇരിങ്ങാലക്കുടയുടെ എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ടൗണ്‍ ഹാളിൽ സംഘടിപ്പിച്ച കുടുംബശ്രീ കലാസംഗമം ഉദ്ഘാടനം ചെയത്് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദുരിതമയമായ മാനുഷിക ജീവിതത്തിൽ നർമ്മം ഒരു മരുന്നായി മാറുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വനിത ഫെഡ് അധ്യക്ഷ അഡ്വ. കെ.ആർ. വിജയ അധ്യക്ഷത വഹിച്ചു. ക്യാരിക്കേച്ചറിസ്റ്റും, സിനിമാ നടനുമായ ജയരാജ് വാര്യർ മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചയാത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല ബാബു, ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലർ അന്പിളി ജയൻ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൻമാരായ…
Read Moreമാനസിക സമ്മർദവും പിരിമുറുക്കവും കുറയ്ക്കും; കാണാം, വാങ്ങാം… ഇന്ത്യൻ ഈത്തപ്പഴം
തൃശൂർ: ഇനി ഒരുമാസം കൂടി മാത്രം. ആർക്കും വാങ്ങാം തേനൂറും രാജസ്ഥാൻ ഈത്തപ്പഴം. ജൂണ്‍, ജൂലൈ മാസമാണ് സ്വാദിഷ്ടവും പോഷകസമൃദ്ധവുമായ ഈ ഇന്ത്യൻ ഈത്തപ്പഴത്തിന്റെ സീസണ്. തൃശൂരിൽ ആവശ്യക്കാരേറി വരുന്നതിനാൽ വർഷം തോറുമുള്ള വരവും കൂടിയിട്ടുണ്ട്. മാനസിക സമ്മർദവും പിരിമുറുക്കവും കുറയ്ക്കുമെന്നു ഉപയോക്താക്കൾ പറയുന്നു. രണ്ടോ മൂന്നോ ഈത്തപ്പഴം ദിവസവും കഴിച്ചാൽ ഫോസ്ഫറസിന്റെ കുറവ് പരിഹരിക്കാനാവുമത്രെ. ഇത് വൃക്കകളുടെ ശരിയായ പ്രവർത്തനത്തിന് അത്യുത്തമവുമാണ്. എന്നാൽ വിദേശത്തു നിന്നും കൊണ്ടുവരുന്ന വരുന്ന ഈത്തപ്പഴത്തിനെക്കാൾ രുചികരവും ശരീരത്തിനെ കൂടുതൽ ചാലകശക്തിയും ദഹനവും നല്‍കുന്നതാണ് ഈ ഇന്ത്യൻ ഈത്തപ്പഴമെന്നു അനുഭവസ്ഥർ പറയുന്നു. പഴുത്ത പച്ചകലർപ്പുള്ള ഇത്തരം ഈത്തപഴത്തിനെ 180 രൂപയാണ് വില ഈടാക്കുന്നത്. സാധാരണ നോന്പുകാലത്താണ് വില്പനക്കായി കേരളത്തിലെത്താറുള്ളത്. ഇത്തവണ നോന്പുകഴിഞ്ഞിട്ടും ആവശ്യക്കാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല.
Read Moreമണലൂരിൽ അമ്പല പ്രാവുകൾ കൂട്ടത്തോടെ ചത്തു വീഴുന്നു; പ്രാഥമിക നിഗമനം ഇങ്ങനെ…
മണലൂർ: അന്പലപ്രാവുകൾ തൂങ്ങി നിന്ന് ചത്ത് വീഴുന്നു. മണലൂർ സെന്റ്.ഇഗ്നേഷ്യസ് പള്ളി, വൈദിക മന്ദിരം, പാരിഷ്ഹാൾ, സ്കൂൾ എന്നിവയുടെ മുകളിൽ ഏറെ വർഷങ്ങളായി തന്പടിച്ച ആയിരക്കണക്കിന് അന്പലപ്രാവുകൾക്കാണ് രോഗബാധ. മുകളിൽ നിന്ന് താഴേക്ക് വീഴുന്ന പ്രാവുകൾ തൂങ്ങി നിന്ന് ക്രമേണ ചാവുകയാണ്. ചില പ്രാവുകൾ താഴേക്ക് ചത്ത് വീഴുകയാണ്. വിവരമറിഞ്ഞ് മണലൂർ ഗവ.വെറ്റിനറി ഡോക്ടർ രേഖ.പി.രാഘവൻ, മണലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. ചത്ത് വീണ രണ്ടു പ്രാവുകളെ മണലൂർ ഗവ.വെറ്ററിനറി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സാന്പിൾ തൃശൂരിലെ വെറ്ററിനറി ചീഫ് ലാന്പിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട ്. പരിശോധന ഫലം ലഭിച്ചാലേ രോഗകാരണം കൃത്യമായി പറയാനാകൂവെന്ന് ഡോ. രേഖ പറഞ്ഞു. കോഴികൾക്കും മറ്റും വരുന്ന ഒരു തരം ബാക്ടീരിയൽ ഇൻഫെക്ഷനാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. അതിനാൽ പക്ഷിപ്പനി ഭീതി വേണ്ടെ ന്നും ഡോ. രേഖ.പി.രാഘവൻ…
Read More