നെല്ലിയാന്പതി: വിനോദസഞ്ചാരികളെ ആകർഷിക്കാൻ കേശവൻ പാറയിൽ വനംവകുപ്പ് ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കാനൊരുങ്ങുന്നു. ഇതിനായി ഇന്നലെ പ്രദേശത്തെ വനസംരക്ഷണ സമതിയുടെ യോഗം ചേർന്നു. നെല്ലിയാന്പതിയിൽ ദിവസവും ഒട്ടേറെ വിനോദസഞ്ചാരികൾ എത്തുന്ന കേശവൻപാറ വ്യൂപോയിന്റിലേക്കു പ്രവേശിക്കാൻ ടിക്കറ്റ് ഏർപ്പെടുത്തുമെന്നു വനം ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വർഷം ഇതിനായി സ്ഥാപിച്ച ടിക്കറ്റ് കൗണ്ടർ പ്രയോജനപ്പെടുത്തും. തുടക്കത്തിൽ ടിക്കറ്റ് നിരക്ക് ചുരുങ്ങിയത് 10 രൂപയാക്കാനാണ് ആലോചന.സഞ്ചാരികൾ കടന്നുപോകുന്ന വഴിയിൽ പ്ലാസ്റ്റിക് മാലിന്യം പെരുകുന്നതും സഞ്ചാരികൾക്ക് ശുചിമുറി ഒരുക്കാത്തതും വനപാലകരെ അലട്ടുന്ന പ്രശ്നങ്ങളാണ്. വനസംരക്ഷണ സമിതിയെ പ്രയോജനപ്പെടുത്തി പ്ലാസ്റ്റിക്മുക്ത വ്യൂപോയിന്റാക്കാനാണു പ്രഥമപരിഗണന. വിനോദസഞ്ചാരികൾക്ക് ശുചിമുറി ഒരുക്കുന്നതിനു വനംവകുപ്പിനു ഫണ്ട് കണ്ടെത്താനാകാത്തതുകൊണ്ട് സ്വകാര്യസംരംഭകരെ തേടുകയാണ്. കേശവൻപാറയിലുള്ള കെട്ടിടം ഉപയോഗയോഗ്യമാക്കി ശുചിമുറി നിർമിക്കാൻ ആലോചിക്കുന്നുണ്ട്. ഓണത്തിനു മുൻപ് വിനോദസഞ്ചാരികളെ ആകർഷിക്കത്തക്കവിധം വികസന പ്രവർത്തനങ്ങൾ നടപ്പാക്കും.
Read MoreCategory: Palakkad
നെന്മാറയിലെ വയോധികയുടെ കൊലപാതകം; എട്ടുമാസമായിട്ടും തമ്പില്ലാതെ പോലീസ്
നെന്മാറ: അളുവശ്ശേരിയിൽ വയോധിക കൊല്ലപ്പെട്ട കേസിൽ നൂറിലധികം പേരെ ചോദ്യം ചെയ്തിട്ടും തുന്പില്ലാതെ പോലീസ്. 2018 നവംബർ രണ്ടിനായിരുന്നു അളുവശ്ശേരി നിലംപതിയിൽ പരേതനായ ശിവരാമൻ ചെട്ടിയാരുടെ ഭാര്യ പാർവ്വതി അമ്മാളിനെ(75) വീട്ടിനകത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടത്. പോലീസ് സംശയമുള്ള ചിലരെ നുണപരിശോധനയ്ക്കും വിധേയമാക്കി. പരിശോധനയിൽ പുറത്തുവന്ന 2 പേരുടെ റിപ്പോർട്ട് വ്യക്തതയില്ലാതായതോടെ അന്വേഷണം വഴിമുട്ടി. ചോദ്യം ചെയ്യാൻ തുടങ്ങുന്പോൾ തന്നെ ഇവർ കൃത്യമായി പ്രതികരിച്ചില്ലത്രെ. ഇവരെ വീണ്ടും പരിശോധനയ്ക്കു ഹാജരാക്കാനാണു നീക്കം. മുൻപ് നിശ്ചയിച്ച പ്രകാരം വരുംദിവസം ഒരാളെ കൂടി പരിശോധനയ്ക്കു വിധേയമാക്കും. തനിച്ചു താമസിച്ചുവന്ന പാർവ്വതിയമ്മാൾക്കു കഴുത്തിനേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മരണ സമയത്ത് ഇവർ ധരിച്ചിരുന്ന മൂക്കുത്തിയും കമ്മലും മോഷണം പോയതായി കാണപ്പെട്ടു. മോഷണ ശേഷം കൊലപാതകമെന്നായിരുന്നു നിഗമനം. കൊല്ലപ്പെട്ട ദിവസം തേങ്ങയിടാൻ ഏൽപ്പിച്ചയാൾ വീട്ടിലെത്തിയപ്പോൾ സംശയം തോന്നിയതോടെ സമീപവാസികളെയും…
Read Moreമണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാത; അടിയന്തര യോഗം വിളിക്കണമെന്ന് കേരള എംപിമാർ
സ്വന്തം ലേഖകൻ തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ആറുവരി ദേശീയപാതയുടേയും കുതിരാൻ തുരങ്കപ്പാതയുടേയും നിർമാണം അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരേ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കു ടി.എൻ. പ്രതാപൻ എംപിയുടെ നേതൃത്വത്തിൽ കേരളത്തിലെ എംപിമാരുടെ നിവേദനം.ജനപ്രതിനിധികൾ അടങ്ങുന്ന സമിതിയുടെ യോഗം അടിയന്തരമായി വിളിക്കണമെന്നു നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന പൊതുമരാമത്തു മന്ത്രി, തൃശൂർ, ആലത്തൂർ ലോക്സഭാ മണ്ഡലങ്ങളിലെ എംപിമാർ, ഒല്ലൂർ, ആലത്തൂർ നിയമസഭാ മണ്ഡലങ്ങളിലെ എംഎൽഎമാർ, നാഷണൽ ഹൈവേ അഥോറിറ്റി ചെയർമാൻ, സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി, തൃശൂർ ജില്ലാ കളക്ടർ, കരാറുകാരായ ഹൈദരാബാദിലെ തൃശൂർ എക്സ്പ്രസ് വേയ്സിന്റെ മാനേജിംഗ് ഡയറക്ടർ, വിഷയം ഹൈക്കോടതിയിലും മനുഷ്യാവകാശ കമ്മീഷനിലും കേസാക്കിയ പൊതുപ്രവർത്തകൻ അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് എന്നിരുടെ യോഗം കേന്ദ്രമന്ത്രിയുടെ ഓഫീസിൽ വിളിച്ചുകൂട്ടണമെന്നാണ് ആവശ്യം. കേരളം, തമിഴ്നാട്, ആന്ധപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ വാഹനങ്ങൾക്കു കടന്നുപോകാനുള്ള പാതയാണിത്. സുരക്ഷാക്രമീകരണങ്ങളില്ലാതെ പണി നടത്തുന്നതുമൂലം വാഹനാപകടങ്ങളിൽ…
Read Moreഞാറ്റുവേലകൾ താളം തെറ്റുന്നു … നെല്ലറയിലെ കാർഷിക സ്വപ്നങ്ങൾക്കുമീതേ വറുതിയുടെ കാർമേഘങ്ങൾ
ഷൊർണൂർ: ഞാറ്റുവേലകൾ താളംതെറ്റിയതോടെ വരൾച്ചയുടെ പിടിയിലമർന്ന നെല്ലറയിൽ കാർഷികവൃത്തി നടത്താനാകാതെ കർഷകർ. ഗുരുതരമായ കാലാവസ്ഥാ വ്യതിയാനമാണ് ഇത്തവണയും സംഭവിച്ചിട്ടുള്ളത്.ആർത്തലച്ച് രാപകൽവ്യത്യാസമില്ലാതെ തുള്ളിമുറിയാത്ത വണ്ണം മഴ പെയ്യേണ്ട ഞാറ്റുവേലകൾ ഒന്നും സമൃദ്ധമാകാതെ വന്നതിനെത്തുടർന്നാണ് ഈ സ്ഥിതിയുണ്ടായത്. കഴിഞ്ഞവർഷം ഇക്കാലത്തു കുലംകുത്തി ഒഴുകിയിരുന്ന പുഴകളും നദികളും തോടുകളും മറ്റു ജലാശയങ്ങളും ഇപ്പോൾ വറ്റിവരണ്ടു കിടക്കുകയാണ്. ഈ സ്ഥിതി തുടർന്നാൽ രൂക്ഷമായ കുടിവെള്ളക്ഷാമമാകും പരിണിതഫലം. ഒപ്പം അകാലത്തിൽ കൊടുംവരൾച്ചയും കാർഷികവൃത്തിയിൽ വറുതിയും ഉണ്ടാകും. വർഷമേഘങ്ങളെയും മഴദൈവങ്ങളെയും കാത്ത് ഞാറ്റുവേലകൾ എണ്ണി കണക്കുകൂട്ടി ഇരിക്കുന്ന കർഷകന്റെ മനസിൽ വലിയ വേവലാതിയാണ് അനുഭവപ്പെടുന്നത്. ഒന്നാംവിള ഇറക്കാൻ ശക്തമായ മഴ ലഭിച്ചാൽ മാത്രമേ കർഷകർക്കു സാധിക്കുകയുള്ളൂ. ഇപ്പോഴത്തെ സ്ഥിതിയിൽ ഇതുസാധ്യമല്ല. ജലസമൃദ്ധി ഉണ്ടെങ്കിൽ മാത്രമേ കാർഷികവൃത്തിക്കു തുടർനടപടികൾ നടത്താനാകൂ. വരുംദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രഖ്യാപനം. ഇടവപ്പാതിയിലാണ് മഴതിമർത്തു പെയ്യണ്ടത്. എന്നാൽ ഇത്തവണ…
Read Moreവേലന്താവളം- തൃശൂർ റൂട്ടിൽ കെഎസ്ആർടിസി ചെയിൻ സർവീസ് നടത്തണമെന്ന ആവശ്യവുമായി യാത്രക്കാർ
ചിറ്റൂർ: വേലന്താവളം- തൃശൂർ റൂട്ടിൽ കഐസ്ആർ ടിസി ചെയിൻ സർവീസ് തുടങ്ങണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമായി. ഒരു മാസം മുന്പാണ് ഗോവിന്ദാപുരം- തൃശൂർ പാതയിൽ കെഎസ്ആർടിസി ചെയിൻ സർവീസ് തുടങ്ങിയത്. മിക്ക ബസുകളിലും ആവശ്യത്തിനു വരുമാനം ലഭിക്കു ന്നതായാണ് ഡിപ്പോ അധികൃതരുടെ അറിയിപ്പ്. 22 ബസുകൾ അര മണിക്കൂർ ഇടവിട്ടാണ് സർവീസ് നടത്തുന്നത്. അടിയന്തര ചികിത്സ ആവശ്യമായി വരുന്പോൾ മെഡിക്കൽ കോളജിലേക്ക് പോവുന്നവർ സ്വകാര്യ ആംബുലൻസുകളെയാണ് ആശ്രയിക്കുന്നത്. ഇതിനു കുടുതൽ തുക നൽകേണ്ടതായി വരുന്നുണ്ട്. ചെയിൻ സർവീസ് തുടങ്ങിയതിനാൽ കുറഞ്ഞ നിരക്കിൽ മെഡിക്കൽ കോളജിലേക്കും പോവാനും തിരിച്ചു വരാനും ഏറെ സൗകര്യമായിരിക്കയാണ്. ഇതിനു സമാനമായാണ് വേലന്താവളം- തൃശൂർ ചെയിൻ സർവീസ് ആവശ്യപ്പെടുന്നത്. കൊടുവായൂർ, കൊല്ലങ്കോട്, പുതു നഗരം, പെരുവെന്പ,് തത്തമംഗലം, വണ്ടിത്താവളം, ചിറ്റൂർ, നല്ലേപ്പിള്ളി ഉൾപ്പെടെ സ്ഥലങ്ങളിൽ നിന്നും നിരവധി പേർ കോയന്പ ത്തൂരിലേക്കു ദിവസേന പോയിവരാറുണ്ട്.…
Read Moreകാട്ടാനകളുടെ ആക്രമണം;കണിച്ചിപരുതക്കടുത്ത് വനംവാച്ചറും കർഷകരും അത്ഭുതകരമായി രക്ഷപ്പെട്ടു
വടക്കഞ്ചേരി: കണിച്ചിപരുതക്കടുത്ത് പാലക്കുഴി റോഡിൽ കാട്ടാനകൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും ഫോറസ്റ്റ് വാച്ചറും കർഷകരും അത്ഭുതകരമായി രക്ഷപ്പെട്ടു. വാച്ചർ റെജി, കർഷകരായ രജനീഷ്, സിജോ എന്നിവരെയാണ് കഴിഞ്ഞ രാത്രി പുല്ലംപരുതയിൽ വെച്ച് കാട്ടാനകൂട്ടം ആക്രമിക്കാനെത്തിയത്. വാച്ചർ ഓടി മാറി രക്ഷപ്പെടുകയായിരുന്നു. വാച്ചർ ഷെഡിനടുത്തായിരുന്നു .ആനയുടെ ചിന്നംവിളി കേട്ട് രജനീഷും സിജോയും പടക്കവുമായി ഓടി വന്നതിനാൽ കാട്ടാനക്കൂട്ടം വഴിമാറി പോയി. മറ്റൊരു കൂട്ടമാണ് രജനീഷിനേയും സിജോയെയും ആക്രമിക്കാനെത്തിയത്. പീച്ചി കാട്ടിൽ നിന്നും ആന കൂട്ടങ്ങൾ സ്ഥിരമായി കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്ന പ്രദേശമാണ് വാച്ചർ ഷെഡുള്ള പുല്ലംപരുത. ഇവിടെ കഴിഞ്ഞ രാത്രി രണ്ട് ആന കൂട്ടങ്ങളാണ് എത്തിയത്. താഴെയുള്ള ഒരു കൂട്ടത്തെ ഓടിച്ച് തിരിച്ച് വരുന്പോഴാണ് ഒറ്റയാന്റെ മുന്നിൽപ്പെട്ടതെന്ന് റെജി പറഞ്ഞു. ഇവിടെ സ്വകാര്യ തോട്ടത്തിൽ സോളാർ വേലി സ്ഥാപിച്ചതിനാൽ മറ്റുവഴികളിലൂടെ കൃഷിയിടങ്ങളിലിറങ്ങുന്ന ആനകൾ പിന്നീട് തിരിച്ച് പോകുന്പോൾ തോട്ടത്തിൽപ്പെട്ട് പിന്നീട് ആക്രമണകാരികളാകുകയും…
Read Moreആലാംകടവ് -കല്യാണപ്പേട്ട പാതയിൽ ഉണങ്ങിയ മരക്കൊമ്പുകൾ അപകടഭീഷണിയാകുന്നു
ചിറ്റൂർ: ആലാംകടവ് കല്യാണപ്പേട്ട പ്രധാന പാതയ്ക്കിരുവശത്തും ഉ ണങ്ങി റോഡിലേക്ക് അതിക്രമിച്ചു നില്ക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും വാഹനസഞ്ചാരത്തിനു അപകടഭീഷണി. കാലവർഷം ആരംഭിക്കുന്നതിനു മുന്പ് റോഡിലേക്ക് വളർന്നുനില്ക്കുന്ന മരക്കൊന്പുകൾ മുറിച്ചു മാറ്റണമെന്ന യാത്രക്കാരുടെ ആവശ്യം അധികൃതർ നടപ്പാക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. കാറ്റടിക്കുന്പോൾ മരക്കൊന്പുകൾ ഇടയ്ക്കിടെ പൊട്ടി റോഡിലേക്കു വീഴുന്നതു പതിവാണ്. ഇക്കഴിഞ്ഞ മാസം നർണിയിൽ ബൈക്ക് യാത്രക്കാരന് മരക്കൊന്പ് ശരീരത്തിലേക്ക് പൊട്ടിവീണ് പരിക്കേറ്റിരുന്നു.കന്നിമാരി പള്ളിമൊക്ക് മുതൽ ആലാംകടവ് നിലന്പതിപ്പാലം വ രെ ആറുകിലോമീറ്റർ റോഡ് മൂന്നുകോടിയോളം ചെലവഴിച്ച് വീതികൂട്ടി പുനർനിർമിച്ചിരുന്നു. ഇതോടെ വാഹനങ്ങൾ വൃക്ഷങ്ങൾക്ക് അരികിലൂടെയാണ് സഞ്ചരിക്കുന്നത്. മുന്പ് കോരിയാർച്ചള്ളയിൽ റോഡിനു ഇടതുവശത്തെ മരക്കൊന്പിലിടിച്ച് ലോറിമറിഞ്ഞ് ഡ്രൈവർ സംഭവസ്ഥലത്തു മരിച്ചിരുന്നു.പള്ളിമൊക്കിനു സമീപത്തു മരംകടപുഴകി റോഡിലേക്കു വീണ് അഞ്ചുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടിരുന്നു. സ്ഥലത്തെ നാലു ഇലക്ട്രിക് പോസ്റ്റുകളും പൊട്ടിവീണു. ശക്തമായ മഴയിൽ പുലർച്ചെ രണ്ടിന് മരംവീണതും യാത്രക്കാരില്ലാതിരുന്നതും വൻദുരന്തം ഒഴിവാക്കി.…
Read Moreമോഷ്ടിച്ച ബൈക്കുകളിലെത്തി മാല പൊട്ടിക്കുന്ന അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ
പാലക്കാട്: ആഡംബര ബൈക്കുകൾ മോഷ്ടിക്കുകയും അതുപയോഗിച്ച് മാലപ്പൊട്ടിച്ചു വന്നിരുന്ന അന്തർസംസ്ഥാന മോഷണ സംഘത്തിലെ രണ്ടു പേരെ പാലക്കാട് ടൗണ് നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട്, കോയന്പത്തൂർ, പോത്തനൂർ, കുറിച്ചിപ്പിരിവ് സ്വദേശി റൗഫ് എന്ന മുടിയൻ റൗഫ് (25), കുനിയന്പത്തൂർ സ്വദേശി റസൂൽ എന്നിവരെയാണ് പോലീസ് വലയിലാക്കിയത്. ഞായറാഴ്ച വൈകുന്നേരം ആഡംബര ബൈക്കിൽ വീണ്ടും പാലക്കാട് ഭാഗത്ത് മാല പൊട്ടിക്കാൻ എത്തിയതായിരുന്നു മോഷ്ടാക്കൾ. രണ്ടാഴ്ച മുൻപ് പുതുശ്ശേരിയിൽ രാവിലെ ബസ് കാത്തുനിന്ന വീട്ടമ്മയുടെ അഞ്ചു പവൻ മാല ഇവർ കവർന്നിരുന്നു. അന്നു നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച ബൈക്കും, ഫോട്ടോയും സി.സി ടിവി കാമറയിൽ നിന്നും ലഭിച്ചിരുന്നു. അതുപയോഗിച്ച് അന്വേഷിച്ച് വരവേയാണ് പ്രതികളെ ഇന്നലെ പാലക്കാട്-കോഴിക്കോട് ബൈപ്പാസ് റോഡിൽ വെച്ച് പിടികൂടാനായത്. സമീപകാലത്തായി പാലക്കാട-് കോയന്പത്തൂർ ദേശീയപാത കേന്ദ്രീകരിച്ച് നടന്നു വന്ന മാലമോഷണ സംഭവങ്ങൾ അന്വേഷിക്കുന്നതിനായി ജില്ലാ…
Read Moreഅനങ്ങൻമല തുരക്കുകയോ ഖനനം നടത്തുകയോ ചെയ്താൽ വരാനിരിക്കുന്നത് പ്രകൃതിദുരന്തം; പരിസ്ഥിതിവാദികൾ ചൂണ്ടിക്കാണിക്കുന്നതിങ്ങനെ…
ഒറ്റപ്പാലം: അനങ്ങൻമല തുരക്കുകയോ ഖനനം നടത്തുകയോ ചെയ്യുന്ന പക്ഷം വരാനിരിക്കുന്നത് വൻ പ്രകൃതിദുരന്തം. ഏകശിലാ മാതൃകയിൽ നിലനില്ക്കുന്ന അനങ്ങൻമലയിൽ നിരവധിതവണ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. അനങ്ങൻമലയിൽ കൂറ്റൻ സ്ഫോടനങ്ങൾ നടത്തി ഖനനം നടത്തുന്നപക്ഷം മലയുടെ സ്വാഭാവികമായ കിടപ്പിനെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.വൻപ്രകൃതി ദുരന്തം ആയിരിക്കും ഇതിന്റെ പരിണിതഫലമെന്നും പരിസ്ഥിതിവാദികൾ ചൂണ്ടിക്കാണിക്കുന്നു. വർഷങ്ങൾക്കുമുന്പ് അനങ്ങൻമലയിൽ ഉരുൾപൊട്ടലുണ്ടായ പ്രകന്പനം നിമിത്തം ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന്റെ പ്രവർത്തനത്തെ ഇത് ദോഷകരമായി ബാധിച്ചുവെന്നാണ് അനുഭവസ്ഥർ ചൂണ്ടിക്കാണിക്കുന്നത്. ഒറ്റപ്പാലം, അന്പലപ്പാറ, അനങ്ങനടി തൃക്കടീരി, പൂക്കോട്ടുകാവ് എന്നീ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന അനങ്ങൻമലയിൽ കരിങ്കൽ ഖനനം നടത്തുകയോ വൻസ്ഫോടനം നടത്തി പാറ പൊളിക്കുകയോ ചെയ്താൽ വൻദുരന്തമായിരിക്കും പരിണിതഫലമെന്നും ഇത് തടയാൻ കഴിയില്ലെന്നുമാണ് പരിസ്ഥിതി പ്രേമികളും പ്രകൃതിസ്നേഹികളും മുന്നറിയിപ്പു നല്കുന്നത്.
Read Moreബസ് സ്റ്റാന്റിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച യുവതിയെ ഓടിച്ചിട്ട് പിടിച്ച് വീട്ടമ്മ; മൂന്നുപവൻ തൂക്കം വരുന്ന മാലയാണ് യുവതി പൊട്ടിച്ചെടുത്തത്
ആലത്തൂർ: ആലത്തൂർ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ബംഗളൂരു സ്വദേശിയായ വെണ്ണില (30) യെ ആലത്തൂർ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചിറ്റൂരിൽ നിന്ന് ആലത്തൂർ ബസ് സ്റ്റാൻഡിൽ ഇറങ്ങി വടക്കഞ്ചേരിയിലേക്ക് ബസ് കയറാൻ പോവുകയായിരുന്ന വടക്കഞ്ചേരി സ്വദേശി അനിതയുടെ മൂന്നര പവന്റെ മാലയാണ് പൊട്ടിച്ചെടുത്തത്. ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ അനിത കയ്യോടെ പിടികൂടി പോലീസിൽ അറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് പാലക്കാട് ജയിലേക്ക് അയച്ചു. മാല കണ്ടു പിടിക്കാനുള്ള അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.
Read More