വടക്കഞ്ചേരി: ഇറിഗേഷൻ കനാൽവിഭാഗം അധികൃതരുടെ അറിവോടെ സബ് കനാലുകളും കനാൽ പുറന്പോക്കുകളും വ്യാപകതോതിൽ കൈയേറുന്നതായി പരാതി. മറ്റു സ്ഥലങ്ങളിൽ വീടും സ്ഥലവുമുള്ളവരും കനാൽ പുറന്പോക്ക് ഭൂമി കൈയേറി സ്വന്തമാക്കുന്നുണ്ട്. കഴിഞ്ഞദിവസം മംഗലത്ത് കനാൽ പുറന്പോക്ക് കൈയേറി ഷെഡ്് കെട്ടിയെന്ന പരാതിയിൽ കനാൽവിഭാഗം അധികൃതർ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും കൈയേറ്റക്കാർക്കെതിരേ നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. പൊതുമുതൽ കൊള്ളയടിക്കപ്പെടുന്പോഴും നടപടിയെടുക്കേണ്ട അധികൃതർ എല്ലാംകണ്ടും മൗനം നടിക്കുന്നതിനു പിന്നിൽ വൻഅഴിമതി നടക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. കിഴക്കഞ്ചേരി കൊഴുക്കുള്ളിയിൽ കനാൽനികത്തി ഫ്ളാറ്റിലേക്ക് റോഡ് നിർമിച്ചെന്ന പരാതി ഉയർന്നപ്പോൾ കൈയേറിയ കനാൽഭാഗം കണ്ടുപിടിക്കാൻ തന്നെ അധികൃതർ ഒരുവർഷമെടുത്തു. എന്നിട്ടും ഉന്നതാധികാരികൾ ഈവിവരം അറിഞ്ഞില്ല. എന്നാൽ ഈ കനാലുകളിൽ തൊഴിലുറപ്പു തൊഴിലാളികളുടെ പണികൾ മുറയ്ക്കു നടക്കുന്നുണ്ട്. പരാതികൾക്ക് താഴെതട്ടിൽ തന്നെ തീർപ്പുണ്ടാക്കുന്ന അഡ്ജസ്റ്റ്മെന്റുകളും തകൃതിയാണ്.മംഗലം ഫയർസ്റ്റേഷനുസമീപത്തെ കനാൽ പുറന്പോക്കുകൾ കൈയേറി വില്പന നടക്കുന്നതായും പറയുന്നു. ഇവിടെ വർഷങ്ങളായി…
Read MoreCategory: Palakkad
യുവജനങ്ങൾ വെല്ലുവിളികളെ അതിജീവിച്ച് മുന്നേറണമെന്ന് വി.എസ്. അച്യുതാനന്ദൻ എംഎൽഎ
പാലക്കാട്: പരിമിതമായ വിഭവ സാഹചര്യങ്ങളും വെല്ലുവിളികളും അതിജീവിച്ച് തൊഴിലെടുക്കാൻ യുവജനങ്ങൾ ശ്രമിക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനും എം.എൽ.എ.യുമായ വി.എസ് അച്യുതാനന്ദൻ പറഞ്ഞു. മലന്പുഴ ഐ.ടി.ഐ അങ്കണത്തിൽ നടന്ന ഐ.ടി.ഐ വിദ്യാർഥികളുടെ ബിരുദദാനം കർമസേന അംഗങ്ങളെ ആദരിക്കൽ വനിതാ വിശ്രമകേന്ദ്രം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിൽ എം.എൽ.എ ഫണ്ട്, ആസ്തി വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെന്ന് വി.എസ് അച്യുതാനന്ദൻ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വനിതാ വിശ്രമ കേന്ദ്രത്തിന്റെ ശിലാഫലകം വി.എസ് അനാച്ഛാദനം ചെയ്തു. പരിപാടിയിൽ ഷീറ്റ് മെറ്റൽ വർക്കർ വിഭാഗത്തിലെ ഒ. ജി അഭിജിത്ത്, ഡീസൽ മെക്കാനിക് വിഭാഗത്തിലെ പി.ശബരി കൃഷ്ണൻ എന്നിവർക്ക് ബിരുദ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. നൈപുണ്യ കർമ സേനയിലെ പ്രവർത്തനങ്ങൾക്ക് മലന്പുഴ ഐ.ടി.ഐ സീനിയർ ഇൻസ്ട്രക്ടർ ജോസ് ജോസഫ്, സീനിയർ ഇലക്ട്രീഷ്യൻ ഷെഫീഖ് എന്നിവരെ അനുമോദിച്ചു. ഗ്രീൻ…
Read Moreകേരം തിങ്ങും കേരള നാട്ടിലെ മുറ്റമടിക്കാൻ ചൂൽ തമിഴ്നാട്ടിൽനിന്ന് വരണം
ഒറ്റപ്പാലം: കേരളത്തിന്റെ മുറ്റമടിക്കാനുള്ള ചൂൽ എത്തുന്നത് തമിഴ്നാട്ടിൽനിന്ന്. കേരവൃക്ഷങ്ങളുടെ നാടായതിനാലാണ് കൈരളിക്ക് കേരളമെന്ന് പേര് വീണതെന്നത് പഴങ്കഥ. കേരളത്തിലുള്ളതിനേക്കാൾ നാലിരട്ടി തെങ്ങാണ് തമിഴ്നാട്ടിലുള്ളത്. ചികിരിയും ചിരട്ടയും പട്ടയുമെല്ലാം ഇവിടത്തുകാർ കത്തിക്കാനും മറ്റും ഉപയോഗിക്കുന്പോൾ തമിഴ്നാട്ടുകാർക്ക് ഇതെല്ലാം വരുമാനമാർഗമാണ്. മുന്പ് ഈർക്കിലിയെടുത്ത് കെട്ടാക്കിയാണ് വീടിനകത്തും പുറത്തുമെല്ലാം വൃത്തിയാക്കുന്നതിനുള്ള ചൂലായി ഉപയോഗിച്ചിരുന്നത്. ഇപ്പോഴും മുറ്റമടിക്കാൻ മലയാളി അമ്മമാർക്ക് ഈർക്കിലി ചൂലുതന്നെയാണ് പഥ്യം. ഈ സാഹചര്യം കച്ചവടതന്ത്രമാക്കി മാറ്റി വിപണി കൈയടക്കി ലാഭം കൊയ്യുകയാണ് തമിഴ്നാട്ടിലെ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്ന സംഘം വാഹനത്തിലാണ് ഇവർ അതിർത്തികടന്നത് ചൂലിന്റെ ലോഡുകളുമായി ഇവിടേക്കെത്തുന്നത്. ഒരു നല്ല ചൂലിന് നൂരുരൂപയും 150 രൂപയും വരെ ഇവർ വില ഈടാക്കുന്നു. ഓരോ സെന്ററുകളിലും വാഹനങ്ങൾ നിർത്തിയിട്ടാണ് കച്ചവടം. ഉച്ചയോടുകൂടി ചൂലുകൾ വിറ്റഴിച്ച് മടങ്ങും.തമിഴ്നാട്ടിലെ നാളികേര തോട്ടങ്ങളിൽനിന്നും ഉണങ്ങിവീഴുന്ന പട്ടകൾ വാങ്ങിയാണ് ഇത്തരം സംഘം ചൂലുണ്ടാക്കുന്നത്. ്
Read Moreതൃശൂർ, പാലക്കാട് ജില്ലകളിൽ വീടുകളിലേക്ക് ഗ്യാസ് പൈപ്പിലൂടെ; പദ്ധതി യാഥാർഥ്യമാകാൻ എട്ടുവർഷം; സിഎൻജി പന്പുകളും ജില്ലകളിൽ സജീവമാകും
സ്വന്തം ലേഖകൻ തൃശൂർ: വീടുകളിലേക്കു പൈപ്പുലൈൻ മുഖേന പാചകവാതകവും, വാഹനങ്ങൾക്കു പെട്രോളിനും ഡീസലിനും പകരമുള്ള പ്രകൃതിവാതക (സിഎൻജി) പന്പുകളും തൃശൂർ, പാലക്കാട് ജില്ലകളിലേക്കും. പദ്ധതി പൂർത്തിയാകാൻ എട്ടുവർഷം കാത്തിരിക്കണം. സിറ്റി ഗ്യാസിന്റെ മലബാർ മേഖലാ പ്രവർത്തനോദ്ഘാടനം ഇന്നു 2.30 നു നടക്കും. തൃശൂർ തേക്കിൻകാട് മൈതാനിയിൽ സി.എൻ. ജയദേവൻ എംപി, കെ. രാജൻ എംഎൽഎ എന്നിവർ പങ്കെടുക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്ഫറൻസ് മുഖേനയാണ് ഉദ്ഘാടനം നിർവഹിക്കുക. കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി ഡോ. ഹർഷ് വർധൻ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരും വീഡിയോ കോണ്ഫറൻസിലൂടെ പങ്കെടുക്കും. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട്, പോണ്ടിച്ചേരിയുടെ ഭാഗമായ മാഹി എന്നിവിടങ്ങളിലാണ് സിറ്റി ഗ്യാസ് പദ്ധതി തുടങ്ങുന്നത്. 17.26 ലക്ഷം ഗാർഹിക കണക്ഷനുകൾ നല്കാനാണു പദ്ധതി. ഇതിനു പുറമേ, അറുനൂറു പന്പുകളും…
Read Moreകോടികൾ ചെലവഴിച്ച് ആധുനിക രീതിയിൽ നിർമിച്ച ഉൗട്ടറ റെയിൽവേ സ്റ്റേഷൻ രണ്ടുവർഷമായിട്ടും വിജനം
കൊല്ലങ്കോട്: കോടികൾ ചെലവഴിച്ചു ആധുനികരീതിയിൽ രണ്ടുവർഷംമുന്പ് നിർമിച്ച ഉൗട്ടറ റെയിൽവേ സ്റ്റേഷൻ വിജനം. പുലർച്ചെ അഞ്ചിനും രാത്രി എട്ടരയ്ക്കുമിടയ്ക്ക് ഇതുവഴി ട്രെയിനുകൾ ഇല്ലാത്തതിനാൽ യാത്രക്കാർ ഇവിടേയ്ക്കു എത്തിനോക്കുന്നില്ല. മംഗലാപുരത്തുനിന്നും രാമേശ്വരത്തേക്കു എക്സ്പ്രസ് ട്രെയിൻ ഓടുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞിരുന്നെങ്കിലും ഇതുവരെയും നടപടിയായില്ല.മികച്ച രീതിയിലുള്ള റെയിൽവേ സ്റ്റേഷൻവഴി ട്രെയിനുകൾ ഇല്ലെങ്കിലും പകലും രാത്രിയിലും സംരക്ഷണജോലികൾ മുറപോലെ നടക്കുന്നുണ്ട്. പാലക്കാട്- പൊള്ളാച്ചി ബ്രോഡ്ഗേജ് ലൈനിനു അഞ്ഞൂറുകോടിയാണ് റെയിൽവേ ചെലവഴിച്ചത്. ലൈൻ പരിധിയിൽനിന്നും രണ്ടു എംപിമാരെ തെരഞ്ഞെടുത്തിട്ടുണ്ടെങ്കിലും ട്രെയിനുകൾക്കായി മുറവിളികൂട്ടാൻ ആരുമില്ലെന്നതാണ് യാഥാർഥ്യം. പാലക്കാടുനിന്നും മധുരവരെ ഒരു പാസഞ്ചർ സർവീസ് നടത്താൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനു നിവേദനം നല്കാൻ യാത്രക്കാരും വ്യാപാരികളും ശ്രമം തുടങ്ങി.
Read Moreമണ്ണമ്പറ്റയിൽ യുവതിയെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; യുവാവ് പിടിയിൽ; ആക്രമം ഉണ്ടാകാനുള്ള കാരണത്തെക്കുറിച്ച് പോലീസ് പറയുന്നത്
ശ്രീകൃഷ്ണപുരം: കഴിഞ്ഞ ദിവസം ശ്രീകൃഷ്ണപുരം മണ്ണന്പറ്റ എ.യു.പി സ്കൂളിന് സമീപം താമസിക്കുന്ന മധ്യവയസ്ക്കയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് വിയ്യക്കുറുശ്ശി കൂമഞ്ചേരി വീട്ടിൽ ഹബീബ് റഹ്മാൻ (31) ആണ് അറസ്റ്റിലായത്. മഞ്ചേരിയിലെ ജോലി ചെയ്യുന്ന ടയർ കടയിൽ നിന്നാണ് ഡി.വൈ.എസ്.പി എൻ.മുരളീധരൻ, എസ്.ഐ ശ്രീനിവാസൻ,എ.എസ്.ഐ മുരളീധരൻ, ചന്ദ്രമോഹനൻ, ശങ്കർ, രമേശ് എന്നിവരടങ്ങുന്ന സംഘം ഹബീബ് റഹ്മാനെ പിടികൂടിയത്.വാട്ടുപാറ വീട്ടിൽ ഫാത്തിമ(50) യാണ് കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ എട്ടരയോടെ വീടിനുള്ളിൽ കഴുത്തിനും,തലക്കും വെട്ടേറ്റ നിലയിൽ കണ്ടത്. ആക്രമിക്കാൻ ഉപയോഗിച്ച ചുറ്റിക, കത്തി എന്നിവ പൊലീസിന് വീടിനുള്ളിൽ നിന്നും സമീപത്തെ പറന്പിൽ നിന്നും കണ്ടെടുത്തു. ബന്ധുവായ സലീം അന്വേഷിച്ചു വന്നപ്പോഴാണ് ഫാത്തിമയെ വെട്ടേറ്റ നിലയിൽ കണ്ടത്. ഉടൻ തന്നെ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടവസ്ഥ തരണം ചെയ്ത ഫാത്തിമ സുഖം…
Read Moreകാഞ്ഞിരപ്പുഴ ജലസേചനപദ്ധതി ചെക്ക്ഡാം നവീകരണപ്രവൃത്തി അന്തിമഘട്ടത്തിൽ
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ജലസേചനപദ്ധതി ചെക്ക്ഡാം നവീകരണപ്രവൃത്തികൾ അന്തിമഘട്ടത്തിൽ. ഡാമിന്റെ പ്രധാന ഷട്ടറിനു താഴെയുള്ള ചെക്ക്ഡാമിന്റെ നവീകരണമാണ് നടക്കുന്നതെന്ന് ജലേസചന വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ മജീദ് പറഞ്ഞു. 17.8 കോടി രൂപ ചെലവഴിച്ചാണ് കാഞ്ഞിരപ്പുഴ ഡാമിൽ ജലസേചനവകുപ്പിന്റെ നേതൃത്വത്തിൽ നവീകരണം പുരോഗമിക്കുന്നത്. നാല്പത്തെട്ടു പ്രവൃത്തികളാണ് പൂർത്തീകരിക്കാനുള്ളത്. ജില്ലയിലെ പ്രധാന ജലസംഭരണികളിൽ ഒന്നാണ് കാഞ്ഞിരപ്പുഴഡാം. ആറു പഞ്ചായത്തുകളിലേക്ക് കാർഷികാവശ്യത്തിനും മൂന്നു പഞ്ചായത്തുകളിലേക്ക് സ്പിൽവേയിലെ കുടിവെള്ള ആവശ്യത്തിനും ഇവിടെനിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. ഡാമിനകത്തെ ഗ്രൗട്ടിംഗ്, ചോർച്ച തടയൽ ഉൾപ്പെടെയും ഷട്ടറിന്റെ 80 ശതമാനം നവീകരണവും പൂർത്തിയായി. സ്പിൽവേയിലൂടെ വെള്ളം ഒഴുകിവരുന്ന ബക്കറ്റ് പൂർണമായും വൃത്തിയാക്കി സിമന്റുകൊണ്ടുള്ള ഗ്രൗട്ടിംഗ് പണികളും നടക്കുന്നു. സ്പിൽവേയിൽനിന്നും വെള്ളം വന്നുവീഴുന്ന ഭാഗത്ത് ചെളിയും മറ്റും നീക്കംചെയ്താണ് ഡാമിന്റെ നവീകരണ പ്രവൃത്തി നടക്കുന്നത്. ചെക്ക്ഡാമിലെ വെള്ളംമുഴുവൻ വറ്റിച്ചതിനാൽ കാഞ്ഞിരപ്പുഴ മേജർ കുടിവെള്ളപദ്ധതിയിലെ വെള്ളംവിതരണം ഏതാനും ദിവസമായി മുടങ്ങി. ചെക്ക്ഡാമിന്റെ…
Read Moreസംരക്ഷണഭിത്തിയില്ല; അപകട ഭീഷണിയായി വാസുപുരം തോട്; അടിയന്തിര നടപടിവേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി
വാസുപുരം: വരന്തരപ്പിള്ളി, മറ്റത്തൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വാസുപുരം മുപ്ലിയം റോഡിൽ അപകടം പതിയിരിക്കുന്നു. ഈ റോഡിലെ കുഞ്ഞക്കര പാലത്തിനു സമീപം വലിയ തോടിനോടുചർന്നുള്ള ഭാഗത്ത് സുരക്ഷാഭിത്തിയില്ലാത്തതാണ് യാത്രക്കാരുടെ ജീവന് അപകടഭീഷണി ഉയർത്തുന്നത്. വരന്തരപ്പിള്ളി പഞ്ചായത്തിലെ ചമ്മിനി ഡാം, വേലൂപ്പാടം, കൽക്കുഴി, മുപ്ലിയം, ഇഞ്ചക്കുണ്ട്, വെള്ളാരംപാടം പ്രദേശങ്ങളിലുള്ളവർ കൊടകര ദേശീയപാതയിലേക്കെത്താൻ ആശ്രയിക്കുന്ന എളുപ്പവഴികൂടിയാണ് മുപ്ലിയം പുളിഞ്ചോട് വാസുപുരം റോഡ്. നേരത്തെ കുണ്ടും കുഴിയും നിറഞ്ഞുകിടന്നിരുന്ന റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയിട്ടുണ്ടെങ്കിലും ഇരുപഞ്ചായത്തുകളേയും ബന്ധിപ്പിക്കുന്ന കുഞ്ഞക്കര പാലത്തിനു സമീപം വഴിവിളക്കും സംരക്ഷണിത്തിയും ഇല്ലാത്തത് ഇതുവഴിയുള്ള യാത്ര അപകടം നിറഞ്ഞതാക്കുന്നു. ഈ ഭാഗത്ത് മൂന്നൂറു മീറ്ററിലേറെ നീളത്തിൽ റോഡിനോടു ചേർന്നാണ് കുറുമാലിപ്പുഴയിലേക്ക് ഒഴുകിയെത്തുന്ന വെള്ളിക്കുളം വലിയ തോട് ഒഴുകുന്നത്. തോട്്് പുഴയിൽ ചേരുന്ന വാസുപുരം കടവിന് അരകിലോമീറ്റർ മാത്രം അകലെയുള്ള ഈ ഭാഗത്ത് തോടിന് ആഴം കൂടുതലാണ്. റോഡരുകിൽ സുരക്ഷാഭിത്തിയില്ലാത്തതിനാൽ…
Read Moreചെമ്മണാംപതിയിൽ ഒറ്റയാനിറങ്ങി വീണ്ടും ഭീതിപരത്തി; രക്ഷപ്പെട്ട് ഓടുന്നതിനിടെ വീണ് വീട്ടമ്മയ്ക്ക് പരിക്ക്
മുതലമട: ചെമ്മണാംപതിയിൽ വീണ്ടും ജനവാസകേന്ദ്രത്തിൽ ഒറ്റയാൻ ഭീതിപരത്തി. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വാഴ, തെങ്ങ് മുതലായവ പിഴുതെറിഞ്ഞ ആന പിന്നീട് അരശമരക്കാട് തെങ്ങിൻതോട്ടത്തിലെ കാര്യസ്ഥനായ മാധവന്റെ കന്പിവേലി തകർത്തു വീട്ടുവളപ്പിലേക്കു കയറി. ആന തെങ്ങുകൾ പിഴുതെറിയുന്ന ശബ്ദംകേട്ട മാധവന്റെ ഭാര്യ കാർത്ത്യായനിക്ക് പ്രാണരക്ഷാർഥം ഓടുന്നതിനിടെ താഴെ വീണു പരിക്കേറ്റു. ഇവരെ മുതലമട പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. കഴിഞ്ഞ മൂന്നുമാസമായി എട്ടംഗ ആനക്കൂട്ടം ചെമ്മണാംപതി, അരശമരക്കാട്, എലവഞ്ചേരി, കൊളുന്പ് എന്നിവിടങ്ങളിൽ കാർഷികവിളകൾ നശിപ്പിക്കുന്നത് പതിവാണ്.കൊല്ലങ്കോട് വനംവകുപ്പ് ഫോറസ്റ്റർ വീണ്ടും ആനയിറങ്ങിയത് അറിഞ്ഞ് സ്ഥലത്തെത്തി അന്വേഷിച്ചെങ്കിലും ആന പകൽസമയത്ത് കാടുകയറിയിരുന്നു. ആനകളുടെ വിളയാട്ടംമൂലം അശരമരക്കാടും പരിസപ്രദേശങ്ങളിലും സന്ധ്യയാകുന്നതോടെ നിരത്തുകളിൽ ആൾസഞ്ചാരം തന്നെ നിലച്ചു. വനംവകുപ്പ് ഏർപ്പെടുത്തിയ പ്രതിരോധനടപടികളും ഫലവത്താകുന്നില്ലെന്ന പരാതി ശക്തമാണ്.
Read Moreമണ്ണാർക്കാട് നടമാളിക റോഡിൽ മാലിന്യം ഒഴുകുന്നത് നടുറോഡിലൂടെ; പ്രതിഷേധിച്ച് നാട്ടുകാർ
മണ്ണാർക്കാട്: മണ്ണാർക്കാട് നഗരത്തിന് സമാന്തര റോഡായ ആശുപത്രിപ്പടി രജിസ്ട്രാഫീസ് നടമാളികറോഡിലൂടെ മാലിന്യം ഒഴുകുന്നത് റോഡിലൂടെ.മണ്ണാർക്കാട് ഹെഡ് പോസ്റ്റ് ഓഫീസ് സമീപത്ത് കൂടി ഒഴുകുന്ന അഴുക്കുചാൽ നിറഞ്ഞുകവിഞ്ഞതിനെ തുടർന്നാണ് മാലിന്യം ഒന്നാകെ റോഡിലൂടെ ഒഴുകുന്നത് . പ്രദേശത്തുകൂടി മാലിന്യം ഒഴുകി പോകുന്നത് കാരണം കടുത്ത പാരിസ്ഥിതിക,ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ആണ് ഉള്ളത്. ദിനംപ്രതി കുട്ടികളുൾപ്പടെ നൂറുകണക്കിനാളുകളാണ് ഈറോഡ് വഴി നടന്നു പോകുന്നത് . ഇവർക്കെല്ലാഈമാലിന്യം താണ്ടി വേണം പോകാൻ. ഇത് പല അസുഖങ്ങളും പടർന്നുപിടിക്കുന്നതിനും കാരണമാകും. ഏതാനും മാസങ്ങൾക്കുമുന്പാണ് ഈ മേഖലയിൽ അഴുക്കുചാൽ വൃത്തിയാക്കിയത്. എന്നാൽ വീണ്ടും പഴയ പടിയിലേക്ക് ആകുകയാണ് ഉണ്ടായത് .ഇത് തികച്ചും പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ പറയുന്നത് .ഏതാനും മാസങ്ങൾക്ക് മുന്പുണ്ടായ ശക്തമായ മഴയിൽ പ്രദേശത്തെ അഴുക്കുചാലിൽ നിറയുകയായിരുന്നു . കല്ലും മണ്ണും വന്ന് നിറയുകയായിരുന്നു പിന്നീട് അതിലൂടെ മാലിന്യം ഒഴുകിപ്പോകാത്ത അവസ്ഥയായി.സമീപത്തെ വ്യാപാര…
Read More