സംരക്ഷണഭിത്തിയില്ല;  അപകട ഭീഷണിയായി വാസുപുരം തോട്; അടിയന്തിര നടപടിവേണമെന്ന  നാട്ടുകാരുടെ ആവശ്യം ശക്തമായി 

വാസുപുരം: വരന്തരപ്പിള്ളി, മറ്റത്തൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വാസുപുരം മുപ്ലിയം റോഡിൽ അപകടം പതിയിരിക്കുന്നു. ഈ റോഡിലെ കുഞ്ഞക്കര പാലത്തിനു സമീപം വലിയ തോടിനോടുചർന്നുള്ള ഭാഗത്ത് സുരക്ഷാഭിത്തിയില്ലാത്തതാണ് യാത്രക്കാരുടെ ജീവന് അപകടഭീഷണി ഉയർത്തുന്നത്. വരന്തരപ്പിള്ളി പഞ്ചായത്തിലെ ചമ്മിനി ഡാം, വേലൂപ്പാടം, കൽക്കുഴി, മുപ്ലിയം, ഇഞ്ചക്കുണ്ട്, വെള്ളാരംപാടം പ്രദേശങ്ങളിലുള്ളവർ കൊടകര ദേശീയപാതയിലേക്കെത്താൻ ആശ്രയിക്കുന്ന എളുപ്പവഴികൂടിയാണ് മുപ്ലിയം പുളിഞ്ചോട് വാസുപുരം റോഡ്. നേരത്തെ കുണ്ടും കുഴിയും നിറഞ്ഞുകിടന്നിരുന്ന റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയിട്ടുണ്ടെങ്കിലും ഇരുപഞ്ചായത്തുകളേയും ബന്ധിപ്പിക്കുന്ന കുഞ്ഞക്കര പാലത്തിനു സമീപം വഴിവിളക്കും സംരക്ഷണിത്തിയും ഇല്ലാത്തത് ഇതുവഴിയുള്ള യാത്ര അപകടം നിറഞ്ഞതാക്കുന്നു. ഈ ഭാഗത്ത് മൂന്നൂറു മീറ്ററിലേറെ നീളത്തിൽ റോഡിനോടു ചേർന്നാണ് കുറുമാലിപ്പുഴയിലേക്ക് ഒഴുകിയെത്തുന്ന വെള്ളിക്കുളം വലിയ തോട് ഒഴുകുന്നത്. തോട്്് പുഴയിൽ ചേരുന്ന വാസുപുരം കടവിന് അരകിലോമീറ്റർ മാത്രം അകലെയുള്ള ഈ ഭാഗത്ത് തോടിന് ആഴം കൂടുതലാണ്. റോഡരുകിൽ സുരക്ഷാഭിത്തിയില്ലാത്തതിനാൽ…

Read More

ചെമ്മണാംപതിയിൽ ഒറ്റയാനിറങ്ങി വീണ്ടും ഭീതിപരത്തി; രക്ഷപ്പെട്ട് ഓടുന്നതിനിടെ വീണ് വീട്ടമ്മയ്ക്ക് പരിക്ക്

മുതലമട: ചെമ്മണാംപതിയിൽ വീണ്ടും ജനവാസകേന്ദ്രത്തിൽ ഒറ്റയാൻ ഭീതിപരത്തി. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വാഴ, തെങ്ങ് മുതലായവ പിഴുതെറിഞ്ഞ ആന പിന്നീട് അരശമരക്കാട് തെങ്ങിൻതോട്ടത്തിലെ കാര്യസ്ഥനായ മാധവന്‍റെ കന്പിവേലി തകർത്തു വീട്ടുവളപ്പിലേക്കു കയറി. ആന തെങ്ങുകൾ പിഴുതെറിയുന്ന ശബ്ദംകേട്ട മാധവന്‍റെ ഭാര്യ കാർത്ത്യായനിക്ക് പ്രാണരക്ഷാർഥം ഓടുന്നതിനിടെ താഴെ വീണു പരിക്കേറ്റു. ഇവരെ മുതലമട പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. കഴിഞ്ഞ മൂന്നുമാസമായി എട്ടംഗ ആനക്കൂട്ടം ചെമ്മണാംപതി, അരശമരക്കാട്, എലവഞ്ചേരി, കൊളുന്പ് എന്നിവിടങ്ങളിൽ കാർഷികവിളകൾ നശിപ്പിക്കുന്നത് പതിവാണ്.കൊല്ലങ്കോട് വനംവകുപ്പ് ഫോറസ്റ്റർ വീണ്ടും ആനയിറങ്ങിയത് അറിഞ്ഞ് സ്ഥലത്തെത്തി അന്വേഷിച്ചെങ്കിലും ആന പകൽസമയത്ത് കാടുകയറിയിരുന്നു. ആനകളുടെ വിളയാട്ടംമൂലം അശരമരക്കാടും പരിസപ്രദേശങ്ങളിലും സന്ധ്യയാകുന്നതോടെ നിരത്തുകളിൽ ആൾസഞ്ചാരം തന്നെ നിലച്ചു. വനംവകുപ്പ് ഏർപ്പെടുത്തിയ പ്രതിരോധനടപടികളും ഫലവത്താകുന്നില്ലെന്ന പരാതി ശക്തമാണ്.

Read More

മണ്ണാർക്കാട് നടമാളിക റോഡിൽ മാലിന്യം ഒഴുകുന്നത് നടുറോഡിലൂടെ; പ്രതിഷേധിച്ച് നാട്ടുകാർ

മണ്ണാർക്കാട്: മണ്ണാർക്കാട് നഗരത്തിന് സമാന്തര റോഡായ ആശുപത്രിപ്പടി രജിസ്ട്രാഫീസ് നടമാളികറോഡിലൂടെ മാലിന്യം ഒഴുകുന്നത് റോഡിലൂടെ.മണ്ണാർക്കാട് ഹെഡ് പോസ്റ്റ് ഓഫീസ് സമീപത്ത് കൂടി ഒഴുകുന്ന അഴുക്കുചാൽ നിറഞ്ഞുകവിഞ്ഞതിനെ തുടർന്നാണ് മാലിന്യം ഒന്നാകെ റോഡിലൂടെ ഒഴുകുന്നത് . പ്രദേശത്തുകൂടി മാലിന്യം ഒഴുകി പോകുന്നത് കാരണം കടുത്ത പാരിസ്ഥിതിക,ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ആണ് ഉള്ളത്. ദിനംപ്രതി കുട്ടികളുൾപ്പടെ നൂറുകണക്കിനാളുകളാണ് ഈറോഡ് വഴി നടന്നു പോകുന്നത് . ഇവർക്കെല്ലാഈമാലിന്യം താണ്ടി വേണം പോകാൻ. ഇത് പല അസുഖങ്ങളും പടർന്നുപിടിക്കുന്നതിനും കാരണമാകും. ഏതാനും മാസങ്ങൾക്കുമുന്പാണ് ഈ മേഖലയിൽ അഴുക്കുചാൽ വൃത്തിയാക്കിയത്. എന്നാൽ വീണ്ടും പഴയ പടിയിലേക്ക് ആകുകയാണ് ഉണ്ടായത് .ഇത് തികച്ചും പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ പറയുന്നത് .ഏതാനും മാസങ്ങൾക്ക് മുന്പുണ്ടായ ശക്തമായ മഴയിൽ പ്രദേശത്തെ അഴുക്കുചാലിൽ നിറയുകയായിരുന്നു . കല്ലും മണ്ണും വന്ന് നിറയുകയായിരുന്നു പിന്നീട് അതിലൂടെ മാലിന്യം ഒഴുകിപ്പോകാത്ത അവസ്ഥയായി.സമീപത്തെ വ്യാപാര…

Read More

ജപ്തി ഭീഷണിയിൽ കഴിഞ്ഞിരുന്ന അഭിലാഷിനും കുടുംബത്തിനും ആശ്വാസമായി ദയ രംഗത്ത്; സോഷ്യൽ മീഡിയ കൂട്ടായ്മ ദയ ചാരിറ്റബിൾ ട്രസ്റ്റ്  ആധാരം തിരികെയെടുത്ത് ഇവർക്ക് കൈമാറി

ചിറ്റൂർ: ബാങ്കിൽ നിന്നുള്ള ജപ്തിഭീഷണിമൂലം ഉറക്കം നഷ്ടപ്പെട്ട ചിറ്റൂർ പൊൽപ്പുള്ളി സ്വദേശി അഭിലാഷിനും രോഗികളായ മാതാപിതാക്കൾക്കും ഇനി മനസമാധാനത്തോടെ ഉറങ്ങാം. കടങ്ങളും കഷ്ടപ്പാടും ഉണ്ടെങ്കിലും നട്ടെല്ലിന് ക്ഷതം സംഭവിച്ച് കഴിഞ്ഞ 13 വർഷമായി വീൽചെയറിൽ കഴിയുന്ന അഭിലാഷിനെയും കുടുംബത്തെയും സഹായിക്കാൻ സോഷ്യൽ മീഡിയ കൂട്ടായ്മ ദയ ചാരിറ്റബിൾ ട്രസ്റ്റ് രംഗത്തുവരികയായിരുന്നു. ബാങ്കിലെ കുടിശിക മുഴുവൻ തീർത്ത് തിരിച്ചെടുത്ത ആധാരം ചിറ്റൂർ എംഎൽഎ കെ.കൃഷ്ണകുട്ടി അഭിലാഷിനു കൈമാറി. അത്തിക്കോട് ശിശുവിഹാർ കമ്യൂണിറ്റിഹാളിൽ ചേർന്ന ചടങ്ങിൽ പൊൽപ്പുള്ളി പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജയന്തി മുഖ്യാതിഥിയായി. ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി.രമേഷ് അധ്യക്ഷനായി.ജനപ്രതിനിധികളും സാമൂഹ്യപ്രവർത്തകരും പൗരപ്രമുഖരും ദയാകുടുംബാംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.ട തെങ്ങിൽനിന്ന് വീണ് നട്ടെല്ലിനു ക്ഷതം സംഭവിച്ചു കിടപ്പു രോഗിയായതാണ് അഭിലാഷ്. കിടപ്പാടം പണയംവച്ചും കടംവാങ്ങിയും ചികിത്സകൾ ഒരുപാട് നടത്തിയെങ്കിലും അരയ്ക്കുകീഴെ തളർന്നുപോയ അവസ്ഥയ്ക്ക് മാറ്റമൊന്നുമുണ്ടായില്ല. നിത്യരോഗിയായ അമ്മയോടൊപ്പം ഒരുഭാഗം…

Read More

നവീകരണം ഏങ്ങുമെത്തിയില്ല നെല്ലിയാന്പതി ഉൾപ്രദേശപാതകൾ ഇപ്പോഴും തകർച്ചയിൽ തന്നെ

നെല്ലിയാന്പതി: പഞ്ചായത്തിലെ ഉൾപ്രദേശങ്ങളിൽ കനത്തമഴയിലും ഉരുൾപൊട്ടലിലും തകർന്ന റോഡിന്‍റെ നവീകരണപദ്ധതികൾ എങ്ങുമെത്തിയില്ല. പോത്തുണ്ടി-നെല്ലിയാന്പതി പ്രധാനപാതയുടെ നവീകരണത്തിനു കരാർ നടപടികളായെങ്കിലും ഉൾപ്രദേശങ്ങളിലെ റോഡുകൾ ഗതാഗതയോഗ്യമല്ല. പ്രധാന വ്യൂപോയിന്‍റിലേക്കുള്ള പുലയന്പാറസീതാർകുണ്ട് പാതയിൽ ഇടിഞ്ഞുവീണ മണ്ണുനീക്കംചെയ്യാനോ അറ്റകുറ്റപ്പണി നടത്താനോ കഴിഞ്ഞിട്ടില്ല. കാരപ്പാറ എസ്റ്റേറ്റ് പാതയിൽ 200 മീറ്റർ നീളത്തിൽ രൂപപ്പെട്ട വിള്ളൽ ഗതാഗതം തടസപ്പെടുത്തി. കൈകാട്ടി-കാരപ്പാറ പാത, മണ്ണാത്തിപ്പാലം-ബ്രൂക്ലാൻഡ്, വിക്ടോറിയ പോത്തുമല, പകുതിപ്പാലം-തൂത്തംപാറ, വാഴക്കുണ്ട്-കട്ടിളപപ്പാറകോളനി പാതകളിലും അറ്റകുറ്റപണികൾ നടത്തണം. ഓഗസ്റ്റ് 15 മുതൽ നിർത്തലാക്കിയ ബസ് സർവീസ് പിന്നീട് സ്വകാര്യബസ് താത്കാലികമായി സർവീസ് നടത്തിയെങ്കിലും നിർത്തലാക്കിയ കെ എസ്ആർ ടിസി സർവീസ് കഴിഞ്ഞദിവസം പുനഃസ്ഥാപിച്ചത് വിദ്യാർത്ഥികൾക്കും തോട്ടം തൊഴിലാളികൾക്കും ജോലിക്കായി വന്നു പോകുന്ന ഉദ്യോഗസ്ഥർക്കും കച്ചവടക്കാർക്കും ഏറെ അശ്വാസമായി. കാരാപ്പാറ സ്കൂളിൽ ഹയർ സെക്കൻഡറി പഠനത്തിനായെത്തിയിരുന്ന അയിലൂർ തിരുവഴിയാട് ഇടശേരിപറന്പിലെ മൂന്നു വിദ്യാത്ഥികളുടെ പഠനം നിന്നുപോയതും ആശങ്കയിലാക്കിയിരുന്നു. മാസങ്ങളായുള്ള പഠനം നഷ്ടപ്പെട്ടതോടെ…

Read More

പാലക്കാട്ടെ മിടുക്കികളായ ബാലശാസ്ത്രജ്ഞർ ദേശീയ മത്സരത്തിലേക്ക്

പാലക്കാട്: സംസ്ഥാനതല ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് മത്സരത്തിൽ നിന്നും പാലക്കാട് കാണിക്കമാത ഹയർ സെക്കൻഡറി സ്കൂളിലെ എസ.് അഷ്നയും എം.ഗോപികയും ദേശീയ തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബാല ശാസ്ത്രജ്ഞരായി. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആറ് കണ്ടെത്തലുകൾ ഉൾപ്പെടെ 87 ഗവേഷണങ്ങളാണ് കോഴിക്കോട് ജല വിഭവ വിനിയോഗ പഠന കേന്ദ്രത്തിൽ (സി ഡബ്ലിയു.ആർ.ഡി.എം) കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേരള ശാസ്ത്ര വിദഗ്ദർ പരിശോധിച്ചത്. അതിൽ അഷ്നയും ഗോപികയും ഗൈഡ് എം.സ്മിതയുടെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ ഗവേഷണ പരീക്ഷണങ്ങളിലൂടെ മനുഷ്യ മലത്തെ പൊടി രൂപത്തിലുള്ള മികച്ച ജൈവ വളമായും കുടിവെള്ളമായും വേർതിരിച്ചെടുത്തത്. ആർക്കും അരോചകമില്ലാതെ കൈകാര്യം ചെയ്യാമെന്ന തരത്തിൽ ഇത്തരമൊരു കണ്ടെത്തലാണ് ഇവരെ ദേശീയ തല ബാലശാസ്ത്ര മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുവാൻ കാരണമായത്. ഡിസംബർ അവസാനവാരം ഭുവനേശ്വറിൽ നടക്കാനിരിക്കുന്ന ദേശീയ മത്സരത്തിൽ ഇവരുടെ കണ്ടെത്തലുകൾ അന്താരാഷ്ട്ര തല മത്സരാർത്ഥികളുടെ കണ്ടെത്തലുകൾക്കൊപ്പം മാറ്റുരക്കപ്പെടുമെന്ന്…

Read More

പൂട്ടിയിട്ട വീട്ടിലെ മോഷണം; വീട്ടുകാരെക്കുറിച്ച് വ്യക്തമായി അറിയുന്നവരുടെ സഹായം കവർച്ചക്ക് പിന്നിലുണ്ടെന്ന നിഗമനം ഉണ്ടായിട്ടും പോലീസിന്‍റെ അന്വേഷണം ഇഴയുന്നു

വടക്കഞ്ചേരി: മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാത മുടപ്പല്ലൂർ ഇറക്കത്തിൽ കരിപ്പാലിയിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങളും സ്കൂട്ടറും കവർന്ന സംഭവത്തിൽ കേസന്വേഷണം എവിടെയുമെത്തിയില്ല.വീട്ടുകാരെക്കുറിച്ച് വ്യക്തമായി അറിയുന്നവരുടെ സഹായം കവർച്ചക്ക് പിന്നിലുണ്ടെന്ന നിഗമനവും അന്വേഷണ പുരോഗതി ഉണ്ടാക്കിയിട്ടില്ല. വടക്കഞ്ചേരി സി ഐ യുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഒരാഴ്ച മുന്പായിരുന്നു പൂട്ടി കിടന്നിരുന്ന റിട്ടയേർഡ് ബാങ്ക് ജീവനക്കാരൻ കുഞ്ചുവിന്‍റെ വീട് കുത്തിതുറന്ന് മോഷണം നടത്തിയത്. പത്ത് പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ, 75,000 രൂപ വില മതിക്കുന്ന ഡയമണ്ട് മാല, നാല് വർഷം പഴക്കമുള്ള സ്കൂട്ടർ, മൂന്ന് നിലവിളക്കുകൾ, പട്ടുസാരി, മറ്റു പുതിയ തുണികൾ തുടങ്ങിയവയാണ് കവർന്നത്. സ്കൂട്ടറിന്‍റെ ഒറിജിനൽ രേഖകളും അലമാരയിൽ നിന്നും മോഷ്ടിച്ചു.പത്തിന് രാവിലെയാണ് കുഞ്ചുവും കുടുംബവും വീട് പൂട്ടി കാസർഗോഡുള്ള സുഹൃത്തിന്‍റെ വീട്ടിൽ പോയത്. പതിനൊന്നിന് വളർത്തു പൂച്ചക്ക് ഭക്ഷണം കൊടുക്കാൻ എത്തിയ അയൽവാസിയാണ് വീട് കുത്തി…

Read More

കമുകിൽ കയറാൻ ആളുമില്ല അമിതകൂലിയും; തുച്ഛമായ തുകയിൽ  കവുങ്ങിന് മരുന്നടിക്കാൻ കപ്പി ഘടിപ്പിച്ച  ഈറ്റത്തോട്ടിയുമായി കർഷകൻ

അഗളി: ഏറെ കഷ്ടപ്പെട്ടും വൻതുക മുടക്കിയും കവുങ്ങിന് മരുന്നടിച്ച് വശംകെട്ട അട്ടപ്പാടി പുലിയറയിലെ അറുപത്തിമൂന്നുകാരനായ കർഷകന്‍റെ കരവിരുത് കപ്പി ഘടിപ്പിച്ച ഈറ്റത്തോട്ടിക്ക് രൂപം നല്കി. വളരെ ലളിതവും ആവർത്തനചെലവ് ഇല്ലാത്തതുമായ തോട്ടിയ്ക്ക് ഇരുന്നൂറു രൂപയിൽ താഴെയേ വിലവരൂ. പരസഹായം കൂടാതെ തോട്ടത്തിലൂടെ കൊണ്ടുനടന്ന് മരുന്നടിക്കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. ക്രമം തെറ്റിയ വർഷവും കോടമഞ്ഞും മൂടിക്കെട്ടിയ അന്തരീക്ഷവുമാണ് കമുക് കർഷകർക്ക് വിനയാകുന്നത്. നല്ലതോതിൽ അടയ്ക്ക വിരിയുമെങ്കിലും അത് വിളയിച്ചെടുക്കാൻ അഞ്ചോ അതിലധികമോ തവണ മരുന്നടിക്കേണ്ടിവരും. ഇത്തരം പരിപാലനത്തിലൂടെ വിളവെടുത്താൽ കർഷകർക്ക് വൻ നഷ്ടമാണ് ഉണ്ടാകുന്നത്. കവുങ്ങിൽ കുരുമുളക് കൊടി കൃഷി ചെയ്തിട്ടുള്ള കർഷകരും വിരളമല്ല. പലതവണ മരത്തിൽ കയറിയിറങ്ങിയാൽ കുരുമുളക് കൊടിക്കും നാശം സംഭവിക്കും. നഷ്ടം സഹിക്കാമെന്ന് വെച്ചാൽതന്നെ കവുങ്ങിൽ കയറാൻ ആളില്ലാത്ത അവസ്ഥയുമാണ്. ഈ പശ്ചാത്തലത്തിലാണ് കപ്പി ഈറ്റത്തോട്ടിയുടെ പിറവി. അഗളി പുലിയറയിൽ കൊടിപ്ലാക്കൽ ജോയി (ജോസഫ്…

Read More

ശബരിമലയിലേക്ക് ഓരോ ദിവസവും പ്രവർത്തകരെ അയയ്ക്കണം; ബിജെപി സർക്കുലർ പുറത്ത്

പാലക്കാട്: ആചാരങ്ങൾ സംരക്ഷിക്കാനായി പരമാവധി പ്രവർത്തകരെ ഓരോ ദിവസവും ശബരിമലയിലേക്ക് അയയ്ക്കണമെന്ന ബിജെപിയുടെ സർക്കുലർ പുറത്തായി. നവംബർ 18 മുതൽ ഡിസംബർ 15 വരെയുള്ള തീയതികളിൽ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നിന്ന് പ്രവർത്തകരെ അയയ്ക്കാനാണ് സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി എ.എൻ.രാധാകൃഷ്ണന്‍റെ പേരിലാണ് സർക്കുലർ.ബിജെപി കേരളം എന്ന തലക്കെട്ടിൽ നവംബർ 17-നാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നും പ്രവർത്തകരെ ഏകോപിപ്പിച്ച് എത്തിക്കാൻ നേതൃത്വം നൽകേണ്ടവരുടെ ഫോണ്‍ നന്പറുകൾ ഉൾപ്പടെ സർക്കുലറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പ്രവർത്തകരെ അയയ്ക്കേണ്ട ദിവസം പിന്നീട് അറിയിക്കാമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ ഇത്തരമൊരു സർക്കുലർ ഇല്ലെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ നിലപാട്.

Read More

പുതുക്കാട് കെഎസ്ആർടിസി സ്റ്റാന്‍റിന് മുന്നിൽ അപകടം പതിവാകുന്നു; അശ്രദ്ധമായി സ്റ്റാന്‍റിലേക്ക് പ്രവേശിച്ച കെഎസ്ആർടിസി ബസിൽ ഒമ്നി വാൻ ഇടിച്ചു; രണ്ടുപേർക്ക് പരിക്കേറ്റു

പുതുക്കാട് : ദേശീയപാതയിൽ പുതുക്കാട് കെഎസ്ആർടിസി സ്റ്റാന്‍റിന് മുന്നിൽ അപകടം പതിവാകുന്നു. ബസുകൾ അശ്രദ്ധമായി സ്റ്റാന്‍റിലേക്ക് പ്രവേശിക്കുന്നതാണ് അപകടത്തിന് കാരണം. തിങ്കളാഴ്ച രാവിലെ 8.30ന് അശ്രദ്ധമായി സ്റ്റാന്‍റിലേക്ക് പ്രവേശിച്ച കെഎസ്ആർടിസി ബസിൽ ഒമ്നി വാൻ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശികളായ ഭാസ്കർ, ശെന്തിൽ എന്നിവർക്കാണ് പരിക്കേറ്റത്. പെരുന്പാവൂരിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ബസ് അശ്രദ്ധമായി സ്റ്റാന്‍റിലേക്ക് പ്രവേശിക്കുകയായിരുന്നു. ഒമ്നി വാൻ പൊള്ളാച്ചിയിൽ നിന്നും ചാലക്കുടിയിലേക്ക് പോവുകയായിരുന്നു. ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെ ബസുകൾ അമിത വേഗതയിൽ വന്ന് സ്റ്റാന്‍റിലേക്ക് പ്രവേശിക്കുന്നതാണ് അപകടങ്ങൾക്ക് വഴിവെക്കുന്നത്. ബസ് ഡ്രൈവർമാർക്ക് നിരവധി തവണ പോലീസ് താക്കീത് നൽകിയിട്ടും അതൊന്നും മുഖവിലക്കെടുക്കാതെയാണ് ബസുകൾ സ്റ്റാന്‍റിലേക്ക് എത്തുന്നത്. ദീർഘദൂര സർവീസ് നടത്തുന്ന ബസ്സുകളാണ് ഭൂരിഭാഗവും അപകടങ്ങൾ ഉണ്ടാക്കുന്നത്.അപകടസൂചന സിഗ്നലുകൾ സ്റ്റാന്‍റിന് മുന്നിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാൻ ബസ്സ് ഡ്രൈവർമാർ തയ്യാറാവുന്നില്ല. പുതുക്കാട്…

Read More