ചിറ്റൂർ: ബാങ്കിൽ നിന്നുള്ള ജപ്തിഭീഷണിമൂലം ഉറക്കം നഷ്ടപ്പെട്ട ചിറ്റൂർ പൊൽപ്പുള്ളി സ്വദേശി അഭിലാഷിനും രോഗികളായ മാതാപിതാക്കൾക്കും ഇനി മനസമാധാനത്തോടെ ഉറങ്ങാം. കടങ്ങളും കഷ്ടപ്പാടും ഉണ്ടെങ്കിലും നട്ടെല്ലിന് ക്ഷതം സംഭവിച്ച് കഴിഞ്ഞ 13 വർഷമായി വീൽചെയറിൽ കഴിയുന്ന അഭിലാഷിനെയും കുടുംബത്തെയും സഹായിക്കാൻ സോഷ്യൽ മീഡിയ കൂട്ടായ്മ ദയ ചാരിറ്റബിൾ ട്രസ്റ്റ് രംഗത്തുവരികയായിരുന്നു. ബാങ്കിലെ കുടിശിക മുഴുവൻ തീർത്ത് തിരിച്ചെടുത്ത ആധാരം ചിറ്റൂർ എംഎൽഎ കെ.കൃഷ്ണകുട്ടി അഭിലാഷിനു കൈമാറി. അത്തിക്കോട് ശിശുവിഹാർ കമ്യൂണിറ്റിഹാളിൽ ചേർന്ന ചടങ്ങിൽ പൊൽപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയന്തി മുഖ്യാതിഥിയായി. ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി.രമേഷ് അധ്യക്ഷനായി.ജനപ്രതിനിധികളും സാമൂഹ്യപ്രവർത്തകരും പൗരപ്രമുഖരും ദയാകുടുംബാംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.ട തെങ്ങിൽനിന്ന് വീണ് നട്ടെല്ലിനു ക്ഷതം സംഭവിച്ചു കിടപ്പു രോഗിയായതാണ് അഭിലാഷ്. കിടപ്പാടം പണയംവച്ചും കടംവാങ്ങിയും ചികിത്സകൾ ഒരുപാട് നടത്തിയെങ്കിലും അരയ്ക്കുകീഴെ തളർന്നുപോയ അവസ്ഥയ്ക്ക് മാറ്റമൊന്നുമുണ്ടായില്ല. നിത്യരോഗിയായ അമ്മയോടൊപ്പം ഒരുഭാഗം…
Read MoreCategory: Palakkad
നവീകരണം ഏങ്ങുമെത്തിയില്ല നെല്ലിയാന്പതി ഉൾപ്രദേശപാതകൾ ഇപ്പോഴും തകർച്ചയിൽ തന്നെ
നെല്ലിയാന്പതി: പഞ്ചായത്തിലെ ഉൾപ്രദേശങ്ങളിൽ കനത്തമഴയിലും ഉരുൾപൊട്ടലിലും തകർന്ന റോഡിന്റെ നവീകരണപദ്ധതികൾ എങ്ങുമെത്തിയില്ല. പോത്തുണ്ടി-നെല്ലിയാന്പതി പ്രധാനപാതയുടെ നവീകരണത്തിനു കരാർ നടപടികളായെങ്കിലും ഉൾപ്രദേശങ്ങളിലെ റോഡുകൾ ഗതാഗതയോഗ്യമല്ല. പ്രധാന വ്യൂപോയിന്റിലേക്കുള്ള പുലയന്പാറസീതാർകുണ്ട് പാതയിൽ ഇടിഞ്ഞുവീണ മണ്ണുനീക്കംചെയ്യാനോ അറ്റകുറ്റപ്പണി നടത്താനോ കഴിഞ്ഞിട്ടില്ല. കാരപ്പാറ എസ്റ്റേറ്റ് പാതയിൽ 200 മീറ്റർ നീളത്തിൽ രൂപപ്പെട്ട വിള്ളൽ ഗതാഗതം തടസപ്പെടുത്തി. കൈകാട്ടി-കാരപ്പാറ പാത, മണ്ണാത്തിപ്പാലം-ബ്രൂക്ലാൻഡ്, വിക്ടോറിയ പോത്തുമല, പകുതിപ്പാലം-തൂത്തംപാറ, വാഴക്കുണ്ട്-കട്ടിളപപ്പാറകോളനി പാതകളിലും അറ്റകുറ്റപണികൾ നടത്തണം. ഓഗസ്റ്റ് 15 മുതൽ നിർത്തലാക്കിയ ബസ് സർവീസ് പിന്നീട് സ്വകാര്യബസ് താത്കാലികമായി സർവീസ് നടത്തിയെങ്കിലും നിർത്തലാക്കിയ കെ എസ്ആർ ടിസി സർവീസ് കഴിഞ്ഞദിവസം പുനഃസ്ഥാപിച്ചത് വിദ്യാർത്ഥികൾക്കും തോട്ടം തൊഴിലാളികൾക്കും ജോലിക്കായി വന്നു പോകുന്ന ഉദ്യോഗസ്ഥർക്കും കച്ചവടക്കാർക്കും ഏറെ അശ്വാസമായി. കാരാപ്പാറ സ്കൂളിൽ ഹയർ സെക്കൻഡറി പഠനത്തിനായെത്തിയിരുന്ന അയിലൂർ തിരുവഴിയാട് ഇടശേരിപറന്പിലെ മൂന്നു വിദ്യാത്ഥികളുടെ പഠനം നിന്നുപോയതും ആശങ്കയിലാക്കിയിരുന്നു. മാസങ്ങളായുള്ള പഠനം നഷ്ടപ്പെട്ടതോടെ…
Read Moreപാലക്കാട്ടെ മിടുക്കികളായ ബാലശാസ്ത്രജ്ഞർ ദേശീയ മത്സരത്തിലേക്ക്
പാലക്കാട്: സംസ്ഥാനതല ദേശീയ ബാലശാസ്ത്ര കോണ്ഗ്രസ് മത്സരത്തിൽ നിന്നും പാലക്കാട് കാണിക്കമാത ഹയർ സെക്കൻഡറി സ്കൂളിലെ എസ.് അഷ്നയും എം.ഗോപികയും ദേശീയ തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബാല ശാസ്ത്രജ്ഞരായി. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആറ് കണ്ടെത്തലുകൾ ഉൾപ്പെടെ 87 ഗവേഷണങ്ങളാണ് കോഴിക്കോട് ജല വിഭവ വിനിയോഗ പഠന കേന്ദ്രത്തിൽ (സി ഡബ്ലിയു.ആർ.ഡി.എം) കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേരള ശാസ്ത്ര വിദഗ്ദർ പരിശോധിച്ചത്. അതിൽ അഷ്നയും ഗോപികയും ഗൈഡ് എം.സ്മിതയുടെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ ഗവേഷണ പരീക്ഷണങ്ങളിലൂടെ മനുഷ്യ മലത്തെ പൊടി രൂപത്തിലുള്ള മികച്ച ജൈവ വളമായും കുടിവെള്ളമായും വേർതിരിച്ചെടുത്തത്. ആർക്കും അരോചകമില്ലാതെ കൈകാര്യം ചെയ്യാമെന്ന തരത്തിൽ ഇത്തരമൊരു കണ്ടെത്തലാണ് ഇവരെ ദേശീയ തല ബാലശാസ്ത്ര മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുവാൻ കാരണമായത്. ഡിസംബർ അവസാനവാരം ഭുവനേശ്വറിൽ നടക്കാനിരിക്കുന്ന ദേശീയ മത്സരത്തിൽ ഇവരുടെ കണ്ടെത്തലുകൾ അന്താരാഷ്ട്ര തല മത്സരാർത്ഥികളുടെ കണ്ടെത്തലുകൾക്കൊപ്പം മാറ്റുരക്കപ്പെടുമെന്ന്…
Read Moreപൂട്ടിയിട്ട വീട്ടിലെ മോഷണം; വീട്ടുകാരെക്കുറിച്ച് വ്യക്തമായി അറിയുന്നവരുടെ സഹായം കവർച്ചക്ക് പിന്നിലുണ്ടെന്ന നിഗമനം ഉണ്ടായിട്ടും പോലീസിന്റെ അന്വേഷണം ഇഴയുന്നു
വടക്കഞ്ചേരി: മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാത മുടപ്പല്ലൂർ ഇറക്കത്തിൽ കരിപ്പാലിയിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങളും സ്കൂട്ടറും കവർന്ന സംഭവത്തിൽ കേസന്വേഷണം എവിടെയുമെത്തിയില്ല.വീട്ടുകാരെക്കുറിച്ച് വ്യക്തമായി അറിയുന്നവരുടെ സഹായം കവർച്ചക്ക് പിന്നിലുണ്ടെന്ന നിഗമനവും അന്വേഷണ പുരോഗതി ഉണ്ടാക്കിയിട്ടില്ല. വടക്കഞ്ചേരി സി ഐ യുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഒരാഴ്ച മുന്പായിരുന്നു പൂട്ടി കിടന്നിരുന്ന റിട്ടയേർഡ് ബാങ്ക് ജീവനക്കാരൻ കുഞ്ചുവിന്റെ വീട് കുത്തിതുറന്ന് മോഷണം നടത്തിയത്. പത്ത് പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ, 75,000 രൂപ വില മതിക്കുന്ന ഡയമണ്ട് മാല, നാല് വർഷം പഴക്കമുള്ള സ്കൂട്ടർ, മൂന്ന് നിലവിളക്കുകൾ, പട്ടുസാരി, മറ്റു പുതിയ തുണികൾ തുടങ്ങിയവയാണ് കവർന്നത്. സ്കൂട്ടറിന്റെ ഒറിജിനൽ രേഖകളും അലമാരയിൽ നിന്നും മോഷ്ടിച്ചു.പത്തിന് രാവിലെയാണ് കുഞ്ചുവും കുടുംബവും വീട് പൂട്ടി കാസർഗോഡുള്ള സുഹൃത്തിന്റെ വീട്ടിൽ പോയത്. പതിനൊന്നിന് വളർത്തു പൂച്ചക്ക് ഭക്ഷണം കൊടുക്കാൻ എത്തിയ അയൽവാസിയാണ് വീട് കുത്തി…
Read Moreകമുകിൽ കയറാൻ ആളുമില്ല അമിതകൂലിയും; തുച്ഛമായ തുകയിൽ കവുങ്ങിന് മരുന്നടിക്കാൻ കപ്പി ഘടിപ്പിച്ച ഈറ്റത്തോട്ടിയുമായി കർഷകൻ
അഗളി: ഏറെ കഷ്ടപ്പെട്ടും വൻതുക മുടക്കിയും കവുങ്ങിന് മരുന്നടിച്ച് വശംകെട്ട അട്ടപ്പാടി പുലിയറയിലെ അറുപത്തിമൂന്നുകാരനായ കർഷകന്റെ കരവിരുത് കപ്പി ഘടിപ്പിച്ച ഈറ്റത്തോട്ടിക്ക് രൂപം നല്കി. വളരെ ലളിതവും ആവർത്തനചെലവ് ഇല്ലാത്തതുമായ തോട്ടിയ്ക്ക് ഇരുന്നൂറു രൂപയിൽ താഴെയേ വിലവരൂ. പരസഹായം കൂടാതെ തോട്ടത്തിലൂടെ കൊണ്ടുനടന്ന് മരുന്നടിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ക്രമം തെറ്റിയ വർഷവും കോടമഞ്ഞും മൂടിക്കെട്ടിയ അന്തരീക്ഷവുമാണ് കമുക് കർഷകർക്ക് വിനയാകുന്നത്. നല്ലതോതിൽ അടയ്ക്ക വിരിയുമെങ്കിലും അത് വിളയിച്ചെടുക്കാൻ അഞ്ചോ അതിലധികമോ തവണ മരുന്നടിക്കേണ്ടിവരും. ഇത്തരം പരിപാലനത്തിലൂടെ വിളവെടുത്താൽ കർഷകർക്ക് വൻ നഷ്ടമാണ് ഉണ്ടാകുന്നത്. കവുങ്ങിൽ കുരുമുളക് കൊടി കൃഷി ചെയ്തിട്ടുള്ള കർഷകരും വിരളമല്ല. പലതവണ മരത്തിൽ കയറിയിറങ്ങിയാൽ കുരുമുളക് കൊടിക്കും നാശം സംഭവിക്കും. നഷ്ടം സഹിക്കാമെന്ന് വെച്ചാൽതന്നെ കവുങ്ങിൽ കയറാൻ ആളില്ലാത്ത അവസ്ഥയുമാണ്. ഈ പശ്ചാത്തലത്തിലാണ് കപ്പി ഈറ്റത്തോട്ടിയുടെ പിറവി. അഗളി പുലിയറയിൽ കൊടിപ്ലാക്കൽ ജോയി (ജോസഫ്…
Read Moreശബരിമലയിലേക്ക് ഓരോ ദിവസവും പ്രവർത്തകരെ അയയ്ക്കണം; ബിജെപി സർക്കുലർ പുറത്ത്
പാലക്കാട്: ആചാരങ്ങൾ സംരക്ഷിക്കാനായി പരമാവധി പ്രവർത്തകരെ ഓരോ ദിവസവും ശബരിമലയിലേക്ക് അയയ്ക്കണമെന്ന ബിജെപിയുടെ സർക്കുലർ പുറത്തായി. നവംബർ 18 മുതൽ ഡിസംബർ 15 വരെയുള്ള തീയതികളിൽ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നിന്ന് പ്രവർത്തകരെ അയയ്ക്കാനാണ് സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി എ.എൻ.രാധാകൃഷ്ണന്റെ പേരിലാണ് സർക്കുലർ.ബിജെപി കേരളം എന്ന തലക്കെട്ടിൽ നവംബർ 17-നാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നും പ്രവർത്തകരെ ഏകോപിപ്പിച്ച് എത്തിക്കാൻ നേതൃത്വം നൽകേണ്ടവരുടെ ഫോണ് നന്പറുകൾ ഉൾപ്പടെ സർക്കുലറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പ്രവർത്തകരെ അയയ്ക്കേണ്ട ദിവസം പിന്നീട് അറിയിക്കാമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ ഇത്തരമൊരു സർക്കുലർ ഇല്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്.
Read Moreപുതുക്കാട് കെഎസ്ആർടിസി സ്റ്റാന്റിന് മുന്നിൽ അപകടം പതിവാകുന്നു; അശ്രദ്ധമായി സ്റ്റാന്റിലേക്ക് പ്രവേശിച്ച കെഎസ്ആർടിസി ബസിൽ ഒമ്നി വാൻ ഇടിച്ചു; രണ്ടുപേർക്ക് പരിക്കേറ്റു
പുതുക്കാട് : ദേശീയപാതയിൽ പുതുക്കാട് കെഎസ്ആർടിസി സ്റ്റാന്റിന് മുന്നിൽ അപകടം പതിവാകുന്നു. ബസുകൾ അശ്രദ്ധമായി സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നതാണ് അപകടത്തിന് കാരണം. തിങ്കളാഴ്ച രാവിലെ 8.30ന് അശ്രദ്ധമായി സ്റ്റാന്റിലേക്ക് പ്രവേശിച്ച കെഎസ്ആർടിസി ബസിൽ ഒമ്നി വാൻ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശികളായ ഭാസ്കർ, ശെന്തിൽ എന്നിവർക്കാണ് പരിക്കേറ്റത്. പെരുന്പാവൂരിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ബസ് അശ്രദ്ധമായി സ്റ്റാന്റിലേക്ക് പ്രവേശിക്കുകയായിരുന്നു. ഒമ്നി വാൻ പൊള്ളാച്ചിയിൽ നിന്നും ചാലക്കുടിയിലേക്ക് പോവുകയായിരുന്നു. ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെ ബസുകൾ അമിത വേഗതയിൽ വന്ന് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നതാണ് അപകടങ്ങൾക്ക് വഴിവെക്കുന്നത്. ബസ് ഡ്രൈവർമാർക്ക് നിരവധി തവണ പോലീസ് താക്കീത് നൽകിയിട്ടും അതൊന്നും മുഖവിലക്കെടുക്കാതെയാണ് ബസുകൾ സ്റ്റാന്റിലേക്ക് എത്തുന്നത്. ദീർഘദൂര സർവീസ് നടത്തുന്ന ബസ്സുകളാണ് ഭൂരിഭാഗവും അപകടങ്ങൾ ഉണ്ടാക്കുന്നത്.അപകടസൂചന സിഗ്നലുകൾ സ്റ്റാന്റിന് മുന്നിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാൻ ബസ്സ് ഡ്രൈവർമാർ തയ്യാറാവുന്നില്ല. പുതുക്കാട്…
Read Moreതെങ്കരയിൽ സിപിഐ വോട്ട് യുഡിഎഫിന്; നറുക്കെടുപ്പിൽ ലീഗിന് പ്രസിഡന്റ് സ്ഥാനം
മണ്ണാർക്കാട്: തെങ്കരപഞ്ചായത്തിൽ യുഡിഎഫ് വിജയം നേടിയതോടെ ലീഗിന് പ്രസിഡന്റ് സ്ഥാനം. നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റ് സ്ഥാനം യുഡിഎഫിന് ലഭിച്ചത്. ലീഗിലെ എ. സലീനയാണ് പുതിയ പ്രസിഡന്റ്. തെരഞ്ഞെടുപ്പിൽനിന്നു ബിജെപി വിട്ടുനിന്നതോടെയാണ് നറുക്കെടുപ്പിന് കളമൊരുങ്ങിയത്. വിപ്പ് ലംഘിച്ച സിപിഐ അംഗം പ്രസന്ന യുഡിഎഫിനൊപ്പം നിന്നു. പതിനേഴ് അംഗങ്ങളുള്ള ഭരണസമിതിയിൽ സിപിഎം-ഏഴ്, സിപിഐ-ഒന്ന്, കോണ്ഗ്രസ്-രണ്ട്, ലീഗ്-അഞ്ച്, ബിജപി-ഒന്ന്, സ്വതന്ത്രൻ-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. സിപിഐയുടെ പിന്തുണ ഏഴംഗങ്ങളുള്ള യുഡിഎഫിന് ലഭിച്ചതോടെയാണ് ഇരുമുന്നണികളും തുല്യ അംഗബലത്തിലെത്തിയത്. തുടർന്ന് ടോസിൽ യുഡിഎഫിന് ഭരണം അനുകൂലമാവുകയായിരുന്നു. വെള്ളാരംകുന്ന് പതിമൂന്നാം വാർഡ് അംഗം സലീനക്കാണ് മുന്നണിധാരണപ്രകാരം പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. കക്ഷിരാഷ്ട്രീയ ഭേദമെന്യെ ജനവികസനത്തിനായി അധികാരം വിനിയോഗിക്കുമെന്ന് സ്ഥാനാരോഹണത്തിനു ശേഷം സലീന പറഞ്ഞു. തുടർന്ന് പ്രവർത്തകർ പുതിയ പ്രസിഡന്റിനെ ഹാരമണിയിച്ചു. കുമരംപുത്തൂർ ഹൗസിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പിനെ തുടർന്ന് മൂർച്ഛിച്ച സിപിഎം, സിപിഐ ചേരിപ്പോരിൽ പ്രതികാരം തീർക്കുകയെന്നോണമാണ് സിപിഐ തെങ്കരയിൽ…
Read Moreഅനർഹമായി റേഷൻസാധനങ്ങൾ കൈപ്പറ്റിയവരിൽനിന്ന് തുക തിരിച്ചുപിടിക്കാൻ നടപടി
ഷൊർണൂർ: ക്രമവിരുദ്ധമായി റേഷൻകാർഡിൽ മുൻഗണനാക്രമത്തിൽ എത്തിച്ച് അനർഹമായി റേഷൻസാധനങ്ങൾ കൈപ്പറ്റിയവരിൽനിന്ന് തുക തിരിച്ചുപിടിക്കാൻ താലൂക്ക് സപ്ലൈ ഓഫീസ് അധികൃതർ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി അനർഹരെ കണ്ടെത്തുന്നതിനു താലൂക്ക് സപ്ലൈ ഓഫീസ് അധികൃതർ മോട്ടോർ വാഹനവകുപ്പിൽനിന്ന് നാലുചക്രവാഹനമുള്ളവരുടെ പട്ടിക ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നാലുചക്രവാഹനങ്ങളുള്ളവരുടെ വീടുകളിൽ താലൂക്ക് സപ്ലൈ ഓഫീസർ റെയ്ഡുകൾ തുടങ്ങി. തുടർന്നു 750നു മുകളിൽ മുൻഗണനാ റേഷൻ കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റി. തുടർന്നും പരിശോധന തുടരാനാണ് അധികൃതരുടെ തീരുമാനം. പുതിയ റേഷൻകാർഡുകളുടെ വിതരണം തുടങ്ങിയശേഷം ഒറ്റപ്പാലം താലൂക്കിൽ 4300-നടുത്ത് റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിൽനിന്ന് പൊതുവിഭാഗത്തിലേക്ക് മാറ്റി. മുൻഗണനാ വിഭാഗത്തിൽ അനർഹർ തുടരുന്നത് പിടിക്കപ്പെട്ടാൽ കർശനനടപടി സ്വീകരിക്കാനാണ് തീരുമാനം. ഇക്കാര്യം ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതരും സ്ഥിരീകരിച്ചു. ഇതേതുടർന്ന് സ്വമേധയാ കുറേപേർ കാർഡുകൾ പൊതുവിഭാഗത്തിലേക്കു മാറ്റി. പൊതുവിഭാഗത്തിലേക്കു മാറ്റിയ ഭൂരിഭാഗംപേരും സ്വമേധയാ മുന്നോട്ടുവന്നവരാണ്. ഏകദേശം 250നടുത്ത് കാർഡ്…
Read Moreബസിൽ കടത്തിയ രണ്ടര കിലോ കഞ്ചാവ് പിടികൂടി; ചാലക്കുടുയിൽ വിദ്യാർഥികൾക്ക് വിൽക്കാൻ കൊണ്ടുവരുന്നതിനിടെയാണ് രണ്ടുപേർ പിടിയിലായത്
കൊല്ലങ്കോട്: കൊല്ലങ്കോട്ട് വീണ്ടും കഞ്ചാവു വേട്ട. പഴനിയിൽ നിന്നും തൃശ്ശൂരിലേക്ക് വന്ന തമിഴ്നാട് കോർപ്പറേഷൻ ബസിൽ നിന്നും രണ്ടര കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. തൃശൂർ മുള്ളൂർക്കര സ്വദേശി ആർ. രഞ്ജിത്ത് (26), ചാലക്കുടി പേരന്പ്ര കെ.ശിവപ്രസാദ് (22) എന്നിവരെയാണ് കൊല്ലങ്കോട് എക്സൈസ് റെയ്ഞ്ച് അധികൃതർ അറസ്റ്റ് ചെയ് തത്. ഇന്നലെ വൈകുന്നേരം അഞ്ചിന് ഗോവിന്ദാപുരത്ത് വാഹന പരി ശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. തൃശൂർ, ചാലക്കുടി ഭാഗത്തെത്തിച്ച് വിദ്യാർത്ഥികൾക്കും, ഡ്രൈവർമാർക്കും ചില്ലറ വിൽപ്പന നട ത്താനാണ് കഞ്ചാവ് കൊണ്ടുവന്നിരിക്കുന്നത്. അറസ്റ്റിലായ ഇരുവരേയും ഇന്നു വൈകുന്നേരം കോടതിയിൽ ഹാജരാക്കും. എക്സൈസ് ഇൻസ്പെക്ടർ എം. സജികുമാറും സംഘവുമാണ് വാഹന പരിശോധന നടത്തിയത്.
Read More