കൊല്ലങ്കോട്: ചിറ്റൂരിൽ ഭർത്താവ് കൊലപ്പെടുത്തിയ ഭാര്യയുടേയും രണ്ടുമക്കളുടെയും മൃതദേഹം വൻജനാവലിയോടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. വട്ടേക്കാട് തുന്പനയിലെ വീട്ടിലെത്തിച്ച മൃതദേഹങ്ങൾ വീട്ടുകാരും നാട്ടുകാരും ചേർന്ന് നിറകണ്ണുകളോടെ ഏറ്റുവാങ്ങി. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ വൈകുന്നേരം മൂന്നിനാണ് മൃതദേഹങ്ങൾ കൊണ്ടുവന്നത്.കെ.ബാബു എംഎൽഎ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണൻ തുടങ്ങി നിരവധിപേർ സ്ഥലത്തെത്തി അനുശോചനം അറിയിച്ചു. തൂന്പന ആറുമുഖന്റെ മകൾ കുമാരി (35), മക്കളായ മനോജ് (14), മേഘ (12) എന്നിവരെയാണ് തിങ്കളാഴ്ച ഭർത്താവ് ചന്ദനപ്പുറം മാണിക്കൻ കൊലപ്പെടുത്തിയത്. കൊല്ലങ്കോട് ബിഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം്ക്ലാസ് വിദ്യാർഥിയാണ് മരിച്ച മനോജ്. സ്കൂൾ അധ്യാപകരും സഹപാഠികളും മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞു. വൈകുന്നേരം അഞ്ചിനാണ് മുതലിയാർകുളം ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിച്ചത്.
Read MoreCategory: Palakkad
ഓഫീസുകളിൽ ലൈംഗികാതിക്രമ കമ്മിറ്റി ; നിയമം പ്രാബല്യത്തിലായിട്ട് അഞ്ചു വർഷം; നടപ്പാക്കാതെ സംസ്ഥാനം
പോൾ മാത്യു തൃശൂർ: ലൈംഗിക അതിക്രമം വർധിച്ച സാഹചര്യത്തിൽ സ്ത്രീകൾ ജോലി ചെയ്യുന്ന ഓഫീസുകളിൽ ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മിറ്റി രൂപീകരിക്കണമെന്ന നിയമം കേന്ദ്ര സർക്കാർ പാസാക്കിയിട്ട് അഞ്ചു വർഷം. പത്തിൽ കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്ന സർക്കാർ ഓഫീസുകളിലും സഹകരണ സ്ഥാപനങ്ങളിലും മറ്റു സ്ഥാപനങ്ങളിലുമൊക്കെ നിർബന്ധമായി നടപ്പാക്കണമെന്ന് നിർദേശിച്ചാണ് കേന്ദ്രസർക്കാർ “സെക്്ഷ്വൽ ഹറാസ്മെന്റ് ഓഫ് വിമൻ അറ്റ് വർക്ക് പ്ലേയ്സ്’ എന്ന നിയമം പാസാക്കിയത്. 2013 ഡിസംബർ ഒന്പതിനാണ് നിയമം പ്രാബല്യത്തിൽ വന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നിയമം നടപ്പാക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശവും നൽകിയിരുന്നു. എന്നാൽ സംസ്ഥാനത്ത് ബഹുഭൂരിപക്ഷം സർക്കാർ ഓഫീസുകളിലും ഇനിയും ഈ നിയമം നടപ്പാക്കിയിട്ടില്ല. ലൈംഗിക കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയിട്ടും ഒട്ടു മിക്ക സർക്കാർ ഓഫീസുകളിലും കമ്മിറ്റി രൂപീകരിക്കണമെന്ന കർശന നിർദേശം സംസ്ഥാന സർക്കാർ നൽകിയിട്ടില്ല. ഈ നിയമം നടപ്പാക്കിയില്ലെങ്കിൽ അന്പതിനായിരം…
Read Moreവാഹനാപകടം കുറവുള്ള നഗരങ്ങളുടെ പട്ടികയിൽ കോയമ്പത്തൂർ ഒന്നാമത്
കോയന്പത്തൂർ: വാഹനാപകടങ്ങൾ കുറവുള്ള നഗരങ്ങളുടെ പട്ടികയിൽ കോയന്പത്തൂർ ഒന്നാമതെന്ന് കമ്മീഷണർ സുമിത് സരണ്. കഴിഞ്ഞവർഷം ജനുവരിമുതൽ ഒക്ടോബർ വരെ 232 വാഹനാപകട മരണങ്ങളാണ് കോവൈയിലുണ്ടായത്. എന്നാൽ ഈ വർഷം ഇതേ കാലയളവിൽ 122 അപകടമരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 47 ശതമാനം കുറവ് അപകടങ്ങളാണ് ഉണ്ടായത്. ഇത് 55 ശതമാനമായി ഉയർത്തുന്നതിനുള്ള നടപടിക്രമങ്ങൾ തുടരുകയാണ്.തമിഴ്നാട്ടിൽ അപകടങ്ങൾ കുറവുള്ള നഗരങ്ങളുടെ പട്ടികയിൽ കോയന്പത്തൂർ മുന്നിലാണ്. വാഹനാപകടങ്ങൾ ഇനിയും കുറയ്ക്കുന്നതിനു എല്ലാശ്രമങ്ങളും പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും കമ്മീഷണർ പറഞ്ഞു.
Read Moreഅധ്യാപകർ വിദ്യാർഥികളെ കഠിനമായി ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ
പാലക്കാട് : സ്കൂളുകളിൽ അധ്യാപകർ വിദ്യാർത്ഥികളെ കഠിനമായി ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും അത്തരം കേസുകളിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കർശന നടപടിയെടുക്കുമെന്നും കമ്മീഷൻ അംഗം സി.ജെ.ആന്റണി പറഞ്ഞു. കലക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ നടന്ന ബാലാവകാശ സംരക്ഷണ കമ്മീഷൻ സിറ്റിങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചുനങ്ങാടുളള ഒരു സ്വകാര്യ സ്കൂളുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിലാണ് കമ്മീഷനംഗം ഇത്തരത്തിൽ പ്രതികരിച്ചത്. പരാതി തുടർനടപടിക്കായി പൊലീസിന് കൈമാറിയിട്ടുണ്ട്. വല്ലപ്പുഴയിലെ സ്കൂൾ കെട്ടിടത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ച് ലഭിച്ച പരാതിയിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു. പരീക്ഷാ ക്രമക്കേടുകൾ, അധ്യാപകർക്കിടയിലെ തർക്കങ്ങൾ തുടങ്ങിയവുമായി ബന്ധപ്പെട്ട് ലഭിച്ച മൊത്തം 14 പരാതികളും സിറ്റിങിൽ പരിഹരിച്ചു. പുതുതായി ലഭിച്ച രണ്ട് പരാതികൾ അടുത്ത സിറ്റിങിൽ പരിഗണിക്കും. കമ്മീഷൻ അംഗം എൻ.ശ്രീല മേനോൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.ആനന്ദൻ, ചൈൽഡ്…
Read Moreമോഷ്ടാക്കളിൽ നിന്ന് ആടുകളെ രക്ഷിക്കാൻ വീടിനുള്ളിൽ കൂടൊരുക്കി റഹ്മത്ത്
വടക്കഞ്ചേരി: മോഷ്ടാക്കളിൽനിന്നും ആടുകളെ സംരക്ഷിക്കാൻ വീടിനുള്ളിൽ ആട്ടിൻ കൂടൊരുക്കിയിരിക്കുകയാണ് വടക്കഞ്ചേരി ടൗണിൽ ലൂർദ്്മാതാ പള്ളിക്കു പിറകിലുള്ള 73 കാരി റഹ്്മത്ത്. കഴിഞ്ഞ രാത്രിയിലും ഇവരുടെ വലിയ ആടിനെ ആരോ മോഷ്ടിച്ചു. വീടിനോടു ചേർന്ന കൂട്ടിൽനിന്നാണ് കെട്ടിയിരുന്ന കയർ സഹിതം ആടിനെ മോഷ്ടിച്ചതെന്ന് റഹ്്മത്ത് പറഞ്ഞു. പതിനായിരം രൂപ വിലവരുന്ന ചെനയുള്ള ആടായിരുന്നു. ഇതുസംബന്ധിച്ച് റഹ്്മത്തിന്റെ ബന്ധുക്കൾ വടക്കഞ്ചേരി പോലീസിൽ പരാതി നല്കി. മോഷ്ടാക്കളെ പേടിച്ച് റോഡിനോടു ചേർന്ന റഹ്്മത്തിന്റെ വീടുതന്നെ ഇപ്പോൾ ആടുകളുടെ വാസകേന്ദ്രമാക്കിയിരിക്കുകയാണ്. കട്ടിലിലും ബെഡ്റൂമിലും അടുക്കളയിലുമെല്ലാം ആടുകളാണ്. പകൽമുഴുവൻ ആടുകൾക്കൊപ്പം കഴിയുന്ന റഹ്്മത്ത് അന്തിയുറങ്ങാൻ സമീപത്തെ സഹോദരന്റെ വീട്ടിൽപോകും .ആറു വലിയ ആടുകളും നാലു കുട്ടികളുമായി ഇപ്പോൾ പത്ത് ആടുകളുണ്ട്. തനിച്ച് താമസിക്കുന്ന റഹ്്മത്തിന്റെ വരുമാനമാർഗവും ആടുവളർത്തലിലൂടെയാണ്.പണത്തിന് അത്യാവശ്യം വന്നാൽ ഒന്നോ രണ്ടോ ആടിനെ വില്ക്കും. കഴിഞ്ഞ അറുപതുവർഷത്തിലേറെയായി ആടുകൾക്കൊപ്പമാണ് റഹ്്മത്ത്. റഹ്്മത്തിന് പതിമൂന്നുവയസുള്ളപ്പോൾ…
Read Moreകാലാവസ്ഥാ വ്യതിയാനം വന്യമൃഗങ്ങളുടെ ആക്രമണവും മൂലം നെൽപാടങ്ങൾ തരിശിട്ട് കർഷകർ
മണ്ണാർക്കാട്: ഏതാനും മാസങ്ങളായി ജില്ലയിൽ തുടരുന്ന കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് തെങ്കരയിൽ ഹെക്ടർകണക്കിന് നെൽകൃഷി തരിശിട്ടു. കാലാവസ്ഥാവ്യതിയാനവും വന്യജീവികളുടെ ആക്രമണവും കാരണമാണ് തെങ്കര പഞ്ചായത്തിൽ വ്യാപകമായി കൃഷിഭൂമി തരിശിടുന്നതെന്ന് അധികൃതർ പറഞ്ഞു. തെങ്കര ഗ്രാമപഞ്ചായത്തിലെ മെഴുകുംപാറ, മേലാമുറി, കൊറ്റിയോട് പാടശേഖരങ്ങളിലാണ് ഹെക്ടർ കണക്കിന് നെൽവയൽ തരിശിട്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പാലക്കാട് ജില്ലയിലും പ്രധാന കാർഷികമേഖലയായ തെങ്കരയിലും മറ്റും വലിയ കാലാവസ്ഥ വ്യതിയാനമാണ് അനുഭവപ്പെടുന്നത്. വേണ്ട രീതിയിൽ മഴ ലഭിക്കാതിരിക്കുകയും ചില സമയങ്ങളിൽ അളവിൽ കവിഞ്ഞ് മഴ ലഭിക്കുകയും ശക്തമായ വേനൽ അനുഭവപ്പെടുകയും ചെയ്യുന്നു. ഇതെല്ലാം കാർഷിക മേഖലയ്ക്ക് തിരിച്ചടി ആവുകയാണ്.കൃഷി പ്രധാന ഉപജീവന മാർഗമായി കരുതി കൃഷിയിറക്കി ജീവിക്കുന്നവരാണ് തെങ്കരയിലെ കർഷകർ. ഇവിടെയാണ് കൃഷിഭൂമി തരിശിശിട്ടു വന്നിരിക്കുന്നത്. ഇത് കർഷകർക്കുള്ള കനത്ത തിരിച്ചടിതന്നെയാണ്. കഴിഞ്ഞ പ്രളയത്തിലും അതുകഴിഞ്ഞുവന്ന ശക്തമായ വേനലിലും ഹെക്ടർകണക്കിന് കൃഷിഭൂമിയാണ് ഇവിടെ നശിച്ചത്.…
Read Moreകൗതുകമായി നാലുകണ്ണുള്ള തേങ്ങ ; വണ്ടിത്താവളം പാലക്കുളമ്പ് മാണിക്കന്റെ വീട്ടു തെങ്ങിലാണ് കൗതുക തേങ്ങായുണ്ടായത്
വണ്ടിത്താവളം: വീട്ടുമുറ്റത്തുണ്ടായിരുന്ന തെങ്ങിൽ നിന്നും പറിച്ചു പൊട്ടിച്ച നാളികേരളത്തിനു നാലു കണ്ണുകൾ കാണ പ്പെട്ടത് സമീപവാസികൾക്കും കുടുംബാംഗങ്ങൾക്കും കൗതുകമായി. വണ്ടിത്താവളം പാലക്കുളന്പ് മാണിക്കന്റെ വീട്ടു തെങ്ങിലാണ് കൗതുകതേങ്ങ കുലച്ചത്. ഇന്നലെ കാലത്ത് ശബരിമല ദർശനത്തിനു പുറപ്പെട്ട മാണിക്കൻ നാ ലു കണ്ണുള്ള തേങ്ങ ഗുരുവായൂർ അന്പലത്തിൽ നൽകാൻ കൊണ്ടു പോയിരിക്കുകയാണ്. 25 നാളികേരം പൊട്ടിച്ചതിൽ ഒന്നിനു മാത്രമാണ് നാലു കണ്ണുകൾ കാണപ്പെട്ടത്.
Read Moreകേരളത്തിനുള്ള വിദേശ സഹായം ; കേന്ദ്രം തടയാൻ കാരണം ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഗൂഢാലോചനയെന്ന് മന്ത്രി എ.കെ.ബാലൻ
പാലക്കാട്: പ്രളയത്തെ തുടർന്നു കേരളത്തിനുള്ള വിദേശസഹായം കേന്ദ്രം തടഞ്ഞത് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഗൂഢാലോചനയെ തുടർന്നാണെന്ന് മന്ത്രി എ.കെ.ബാലൻ ആരോപിച്ചു.ഇന്നുരാവിലെ പാലക്കാട് മാധ്യമപ്രവർത്തകരോടു സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ളയുടെ നേതൃത്വത്തിലായിരുന്നൂ ഗൂഢാലോചനയെന്നും മന്ത്രി ബാലൻ കുറ്റപ്പെടുത്തി. സംസ്ഥാന നേതൃത്വം തടഞ്ഞതിനെ തുടർന്നാണ് കേന്ദ്രസർക്കാർ കേരളത്തിന് വിദേശരാജ്യങ്ങൾ വാഗ്ദാനം ചെയ്ത സഹായങ്ങൾ സ്വീകരിക്കുന്നതിൽനിന്നു വിലക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Read Moreപിടിച്ചാൽ കിട്ടാതെ കോഴി വില; അഞ്ചുദിവസം കൊണ്ട് കൂടിയത് 50 രൂപയോളം;കിലോയ്ക്ക് 150 രൂപ
തൃശൂർ: പിടിച്ചാൽ കിട്ടാതെ കോഴിവില കുതിക്കുന്നു. കിലോയ്ക്ക് 210 രൂപവരെ കുതിച്ചുയർന്നിരിക്കുന്ന വില ഇനിയും കൂടുമെന്നാണ് വിപണിയിൽ നിന്നും ലഭിക്കുന്ന സൂചനകൾ. ഇറച്ചിക്കോഴിക്കാകട്ടെ 150രൂപയാണ് കിലോയ്ക്ക് ഇപ്പോഴുള്ളത്. കേരളത്തിൽ പ്രളയത്തെ തുടർന്ന് കോഴിഫാമുകൾ മിക്കതും നശിച്ചതോടെ സംസ്ഥാനത്ത് കോഴികൾക്ക് ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. തമിഴ്നാട്ടിൽ നിന്നും വരുന്ന ഇറച്ചിക്കോഴിയുടെ വരവ് കുറഞ്ഞതും കേരളത്തിൽ കോഴിവില അഞ്ചുദിവസത്തിനകം പത്തുമുതൽ 50 രൂപ വരെ വർധിക്കുന്നതിന് കാരണമായതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ പ്രളയത്തിൽ കോഴിഫാമുകൾക്കുണ്ടായ നാശനഷ്ടം 500 കോടിക്ക് മുകളിലാണെന്നാണ്് പൗൾട്രി ഫൗണ്ടേഷന്റെ കണക്ക്. പെരുന്നാൾ, വിവാഹം എന്നിവയുടെ സീസണായതോടെ കോഴിയിറച്ചിക്ക് ഡിമാന്റ് കൂടിയിട്ടുണ്ട്. ഇതും വിലവർധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ കോഴിഫാമുകൾ വ്യാപകമായി നല്ല രീതിയലിൽ ഉത്പാദനം നടത്തി തമിഴ്നാട് ലോബിക്ക് കനത്ത തിരിച്ചടി നൽകുന്നതിനിടെയാണ് പ്രളയം എല്ലാം കീഴ്മേൽ മറിച്ചത്. ഇപ്പോൾ വീണ്ടും തമിഴ്നാടിനെ കോഴിയിറച്ചിക്ക് വേണ്ടി…
Read Moreരണ്ടടിയോളം നീളം, ഒന്നര കിലോതൂക്കം! വടക്കഞ്ചേരി ടൗണിൽവിന്നും വെള്ള നിറത്തിലുള്ള പാന്പിനെ പിടികൂടി
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിനടുത്തു നിന്നും വെള്ള നിറത്തിലുള്ള പാന്പിനെ പിടികൂടി. പാന്പ് പിടുത്തത്തിൽ വിദഗ്ദ്ധനായ കാരയങ്കാട് മുഹമ്മദാലിയാണ് വെള്ള നിറത്തിലുള്ള ചേനതണ്ടൻ ഇനത്തിൽപ്പെട്ട പാന്പിനെ പിടികൂടിയത്. രണ്ടടിയോളം നീളം വരുന്ന പാന്പിന് ഒന്നര കിലോ തൂക്കമുണ്ട്. വെള്ള ഇനം പാന്പ് വളരെ അപൂർവ്വമായി മാത്രമെ നമ്മുടെ നാട്ടിൽ കാണാറുള്ളുവെന്ന് ഒരു പതിറ്റാണ്ടായി പാന്പ് പിടുത്ത രംഗത്തുള്ള മുഹമ്മദാലി പറഞ്ഞു. മുഹമ്മദാലിയുടെ പിതാവ് ബഷീർ അറിയപ്പെടുന്ന പാന്പ് പിടുത്തക്കാരനായിരുന്നു. പിതാവിന്റെ മരണശേഷമാണ് മുഹമ്മദാലിയും ഈ രംഗത്ത് സജീവമാകുന്നത്. അപകടകരമാം വിധം പാന്പിനെ എവിടെ കണ്ടാലും മുഹമ്മദാലിയെ വിളിച്ചാൽ മതി ചെറിയ ടവ്വലുമായെത്തി ഏത് വിഷ സർപ്പത്തേയും മുഹമ്മദാലി വരുതിയിലാക്കും. ഇതിനകം തന്നെ പതിനായിരത്തോളം പാന്പിനെയെങ്കിലും മുഹമ്മദാലി പിടിച്ചിട്ടുണ്ടാകുമെന്നാണ് കണക്ക്. പിടികൂടുന്ന വിഷ പാന്പുകളെ നെല്ലിയാന്പതി കാട്ടിൽ കൊണ്ടു വിടും. വിഷമില്ലാത്ത ചേരപോലെയുള്ള പാന്പുകളെ പുഴയോരങ്ങളിലോ മറ്റൊ വിടും. സ്ഥിരമായി…
Read More