പാലക്കാട്: തമിഴ്നാട്ടിൽനിന്നും പാലക്കാട് വഴി കോഴിക്കോട്ടേക്കു ബസ് മാർഗം കടത്തുകയായിരുന്ന 6.2 കിലോഗ്രാം കഞ്ചാവുമായി മധ്യവയസ്കനെ ടൗണ്‍ നോർത്ത് എസ്.ഐ ആർ.രഞ്ജിത്തും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ അറസ്റ്റുചെയ്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തു. കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി കോയാട്ടി(45)യാണ് പിടിയിലായത്. ഇയാളുടെ പക്കൽനിന്നും ബാഗിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.പിടിച്ചെടുത്ത കഞ്ചാവിനു ചില്ലറവിപണിയിൽ മൂന്നുലക്ഷത്തോളം രൂപ വിലവരും. തമിഴ്നാട്ടിലെ സെന്പട്ടിയിൽനിന്നും ബസിൽ കോയന്പത്തൂർ വഴിയാണ് പാലക്കാട് എത്തിയത്. കോഴിക്കോട്ടേക്കു ബസ് കയറുന്നതിനിടെയാണ് പോലീസിന്റെ പരിശോധനയിൽ കുടുങ്ങിയത്. തമിഴ്നാട്ടിൽനിന്ന് 8000 രൂപയ്ക്കു വാങ്ങുന്ന ഒരുകിലോ കഞ്ചാവ് 50,000 രൂപയ്ക്കാണ് ചില്ലറവിപണിയിൽ വിറ്റഴിക്കുന്നത്. കോഴിക്കോട് എത്തിച്ച് അവിടത്തെ ചില്ലറക്കച്ചവടക്കാർക്ക് 100 ഗ്രാം വീതമുള്ള പായ്ക്കറ്റുകളാക്കി വില്പന നടത്തുകയാണ് പതിവ്. സ്കൂൾ, കോളജ് വിദ്യാർഥികൾ, അന്യസംസ്ഥാന തൊഴിലാളികൾ എന്നിവരെ കേന്ദ്രീകരിച്ചാണ് കച്ചവടം പൊടിപൊടിക്കുന്നത്.…
Read MoreCategory: Palakkad
സീറ്റ് പങ്കുവയ്ച്ചതിലെ തർക്കം; സഹകരണബാങ്ക് തെരഞ്ഞെടുപ്പിൽ മത്സരം കോൺഗ്രസുകാർ തമ്മിൽ
വടക്കഞ്ചേരി: 20ന് നടക്കുന്ന കിഴക്കഞ്ചേരി സർവീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ ഐക്യജനാധിപത്യ കർഷകമുന്നണിക്കെതിരെ കോണ്‍ഗ്രസിന്റെ പ്രബലനേതാക്കൾ ഉൾപ്പെടുന്ന കോണ്‍ഗ്രസ് കർഷകസമിതിയുടെ പ്രചാരണം സജീവം. ഗ്രൂപ്പ് മാനേജർമാർ സീറ്റ് പങ്കുവയ്ക്കുന്നതിൽ പ്രതിഷേധിച്ചും കോണ്‍ഗ്രസിനെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായാണ് കർഷകസമിതി രംഗത്തു വന്നിട്ടുള്ളത്. കർഷക കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.സി.ഗീവർഗീസ് മാസ്റ്റർ, പഞ്ചായത്ത് മുൻ മെന്പർമാരായ സിജു ജോസഫ് വാൽകുളന്പ്, പി.വി.വിജയൻ, മറ്റു നേതാക്കളായ എം.വേലപ്പൻ മാസ്റ്റർ, ഹരിദാസ് പാണ്ടാംകോട്, ബിജു വട്ടക്കണ്ടത്തിൽ, കെ.വി.ആൻഡ്രൂസ്, എ.പി.വർഗീസ് കണിച്ചിപരുത, ഇ.കെ.എൽദോ, മാത്യു ജേക്കബ് (ബേബി കോലാഞ്ഞിയിൽ), ഷൈലജ മനോജ്, സുഭാഷിണി രാധാകൃഷ്ണൻ, റഷീദ തുടങ്ങിയവരാണ് കോണ്‍ഗ്രസിന്റെ ഒൗദ്യോഗിക പാനലിനെതിരെ രംഗത്തുള്ളത്. കോണ്‍ഗ്രസ് മണ്ഡലം മുൻ പ്രസിഡന്റ് വി.ഒ.വർഗീസ്, സമിതി കണ്‍വീനർ പി.രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നല്‍കുന്നതാണ് കർഷക സമിതി. കഴിഞ്ഞദിവസം കിഴക്കഞ്ചേരി പഞ്ചായത്തിലെ ഇളങ്കാവിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തേക്ക്…
Read Moreരണ്ടാം വിള ഞാറ്റടിയ്ക്കായി മംഗലംഡാം കനാലുകൾ 17 ന് തുറക്കും; കനാലുകളിൽ അടി ഞ്ഞുകൂടിയിട്ടുള്ള മാലിന്യവും പൊന്ത കാടുകളും നീക്കം ചെയ്തു തുടങ്ങി
മംഗലംഡാം: രണ്ടാം വിളയുടെ ഞാറ്റടി തയ്യാറാ ക്കുന്നതിനായി മംഗലം ഡാ മിന്റെ ഇടതു-വലത് കനാ ലുകൾ 17 ന് തുറക്കും. കൃഷിക്കായി വെള്ളം തുറന്ന് വിടുന്നതിന്റെ ഭാഗമായി കനാലു കളിൽ അടി ഞ്ഞുകൂടിയിട്ടുള്ള മാലിന്യവും പൊന്ത കാടുകളും നീക്കം ചെയ്യുന്ന പ്രവൃത്തികൾ നടന്നുവരികയാണ്. വണ്ടാഴി, കിഴക്കഞ്ചേരി, കണ്ണന്പ്ര തുട ങ്ങിയ പഞ്ചായത്ത് പ്രദേശത്തെ മെയിൻ കനാൽ പണികൾ പൂർത്തി യായെങ്കിലും വടക്ക ഞ്ചേരി പഞ്ചായത്തിലെ പണി കൾ വൈകുന്നതാണ് ഡാം തുറക്കാൻ വൈക ിയത്. ഇന്ന് തുറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ വടക്കഞ്ചേരിയിലെ മെയിൻ വലത് കനാൽ വൃത്ത ിയാക്കൽ വൈകിയതിനാൽ ഡാം തുറക്കു ന്നത് രണ്ടുദിവസം കൂടി നീട്ടുക യായിരുന്നുവെന്ന് മംഗലംഡാം പ്രൊജക്ട് അഡ്വൈ സറി കമ്മിറ്റി അംഗവും വണ്ടാഴി പഞ്ചായത്ത് പ്രസി ഡന്റുമായ സുമാവലി മോഹൻദാസ് പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാ ളികളാണ് അതാത് പഞ്ചായ…
Read Moreപി. കെ. ശശിയുടെ കാര്യത്തിൽ സിപിഎം ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ബിജെപി
പാലക്കാട്: പി.കെ.ശശി എംഎൽഎ ക്കെതിരെയുള്ള സിപിഎം അന്വേഷണം പ്രഹസനമാണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ.ഇ.കൃഷ്ണദാസ് ആരോപിച്ചു.ഡിവൈഎഫ്ഐ വനിതാ ജില്ല കമ്മിറ്റി അംഗം പരാതി ബോധിപ്പിച്ച് മാസങ്ങൾ പിന്നിട്ടിരിക്കുന്നു. സിപിഎം നിയോഗിച്ച രണ്ട് അംഗ പാർട്ടി കമ്മീഷൻ അന്വേഷണം ആരംഭിച്ച് ഒന്നര മാസം കഴിഞ്ഞിട്ടും, ആരോപണ വിധേയനായ എംഎൽഎക്കെതിരെ ഒരു നടപടിയും എടുക്കുവാൻ സാധിച്ചിട്ടില്ല. പാർട്ടി അന്വേഷണം വൈകിപ്പിക്കുന്നത് ബോധപൂർവ്വമാണ്. പരാതിക്ക് പിന്നിൽ ഗൂഢാലോചന നടത്തിയ ഒരു വിഭാഗം ഡിവൈഎഫ്ഐ നേതാക്കളെ വേട്ടയാടുന്നത് കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്ന് ബിജെപി ആരോപിച്ചു.
Read Moreഡീസലിൽ വെള്ളംകലർന്നു; കൊടുവായൂരിൽ പമ്പ് താത്കാലികമായി അടപ്പിച്ചു; മായം കലർന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു
കൊടുവായൂർ: ഡീസലിൽ വെള്ളംകലർന്നെന്ന പരാതിയെ തുടർന്നു കൊടുവായൂർ പിട്ടുപീടികയിലെ പന്പ് പോലീസ് താത്കാലികമായി അടപ്പിച്ചു. പന്പിൽനിന്നും ഡീസൽ അടിച്ച വാഹനങ്ങളിൽ യന്ത്രത്തകരാർ ഉണ്ടായതായുള്ള പരാതിയിലാണ് പുതുനഗരം പോലീസ് നടപടിയെടുത്തത്. ഓട്ടോ, കാർ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ സ്റ്റാർട്ടിംഗ് ട്രബിളും യാത്ര ചെയ്യുന്നതിനിടെ പെട്ടെന്നു നില്‍ക്കുകയുമായിരുന്നു. വാഹനഉടമകൾ പന്പ് ഓപ്പറേറ്റർക്കു വിവരം നല്‍കുകയും പുതുനഗരം പോലീസെത്തി ഡീസൽ പരിശോധിച്ചപ്പോൾ വെള്ളം കലർന്നതായി കണ്ടെത്തുകയുമായിരുന്നു. തുടർന്ന് പോലീസ് ഇന്ധനവിതരണം നിർത്തി പന്പ് അടപ്പിച്ചു. ഡീസൽ ടാങ്കിൽ വെള്ളം കലർന്നത് എങ്ങനെയെന്നു കണ്ടെത്തിയിട്ടില്ല. മൊബൈൽ ഇന്ധന പരിശോധന വാഹനം സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തിയശേഷമേ പന്പ് തുറന്നു പ്രവർത്തിക്കുകയുള്ളൂ. കൊടുവായൂർ പഞ്ചായത്തിലുള്ള ഏക പന്പ് അടച്ചതോടെ പ്രദേശത്തെ വാഹനങ്ങളുടെ ഉടമകൾ പുതുനഗരം പന്പിലേക്കാണ് ഇന്ധനം നിറയ്ക്കാൻ പോകുന്നത്.
Read Moreദേശാടനപക്ഷികളുടെ ഇടത്താവളമായ പാളയംഗ്രാമത്തിൽ ഭീമൻ കൊക്കുളുടെ വരവ് കൗതുകക്കാഴ്ചയാകുന്നു; ഒപ്പം നാട്ടുകാർക്ക് കഷ്ടകാലവും
വടക്കഞ്ചേരി: ദേശാടനപക്ഷികൾക്കു വാസമൊരുക്കുന്ന നാടാണ് വടക്കഞ്ചേരി ടൗണിനടുത്തുള്ള പാളയം ഗ്രാമം. വിവിധയിനം ദേശാടന പക്ഷികളുടെ ഇടത്താവളമാണ് ഈ പ്രദേശം. കൊക്കിനത്തിൽപ്പെട്ടവയാണ് ഇപ്പോൾ കൂടുതൽ. കൊക്കെന്ന് പറഞ്ഞാൽ ഇവ ചെറുതൊന്നുമല്ല. രണ്ടുംമൂന്നും കിലോ തൂക്കംവരുന്ന പെണ്മയിലിന്റെ വലുപ്പമുള്ള വന്പ·ാർ. ഓരോ സീസണിലും മാറിമാറി വരും ഈ പക്ഷിക്കൂട്ടങ്ങൾ. ഇപ്പോൾ വന്നു കൂടിയവരാണ് കൊക്ക് ഭീമൻമാർ. നീണ്ടു വളഞ്ഞ കറുത്ത കൊക്കും വെള്ളത്തൂവലുകളുമായി ദൂരകാഴ്ച തന്നെ മനോഹരമാണ്. വവ്വാൽ, കാക്ക എന്നിവക്ക് പുറമെയാണ് കൊക്ക് പടകൾ പ്രദേശത്ത് നിറയുന്നത്. അഭയാർത്ഥി ക്യാന്പ് പോലെയാണ് ഇവിടുത്തെ തെങ്ങിൻ മണ്ടകൾ. മണ്ടയുടെ കൊരലിലാണ് ഇവ താത്കാലിക കൂടൊരുക്കുന്നത്. ഇതിൽ മുട്ടയിടുന്നവരും മുട്ടവിരിഞ്ഞ കുഞ്ഞുങ്ങളുമൊക്കെയായി കലപില ശബ്ദമാണ്. ചിലപ്പോൾ മുട്ടയും കുഞ്ഞും താഴേയ്ക്കും വീഴും. കാഴ്ചയ്ക്ക് കാണാൻ ചന്തമുണ്ടെങ്കിലും ഇവിടുത്തെ താമസക്കാരുടെയും കർഷകരുടെയും ദുരിതം ചെറുതല്ല. ഉയരമുള്ള വൃക്ഷങ്ങളൊന്നും ഇവിടെ പിടിപ്പിക്കാനാവില്ല. അങ്ങനെ ഏതെങ്കിലും…
Read Moreബാറിലെത്തി മദ്യപിച്ച ശേഷം പണം നൽകിയില്ല; വാക്കുതർക്കത്തിനിടെ ബാർ ഉടമ യുവാവിനെ കുത്തിക്കൊന്നു
കോയന്പത്തൂർ: മദ്യപിക്കുന്നതിനെചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ബാർ ഉടമ യുവാവിനെ കുത്തിക്കൊന്നു. പള്ളപ്പാളയം ഹിന്ദുമക്കൾ കക്ഷി ട്രഷറർ അരുണ്‍ (30) ആണ് മരിച്ചത്. പള്ളപ്പാളയം ടാസ്മാക് ബാറിൽ മിക്ക രാത്രികളിലും മദ്യപിക്കാനെത്തുന്ന അരുണ്‍ മദ്യപിച്ചതിനുശേഷം പണം നല്‍കിയിരുന്നില്ല.\ കഴിഞ്ഞദിവസം വൈകുന്നേരം പതിവുപോലെ മദ്യപിക്കാനെത്തിയ അരുണ്‍ മദ്യപിച്ചു പണം നല്‍കാതെ പോകാൻ തുനിഞ്ഞപ്പോൾ ബാർ ഉടമ മുരുകാനന്ദം പണം ചോദിച്ചു. എന്നാൽ പണം നല്കാൻ അരുണ്‍ വിസമ്മതിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും തുടർന്ന് മുരുകാനന്ദം അരുണിനെ കത്തികൊണ്ടു കുത്തുകയായിരുന്നു. അരുണ്‍ സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു
Read Moreകുട്ടികൾ തമ്മിലുണ്ടായ വഴക്കുചോദിക്കാനെത്തിയ യുവാക്കൾ അധ്യാപികയോട് അപമര്യാദയായി പെരുമാറി; സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു
നെന്മാറ: അധ്യാപികയുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ പോത്തുണ്ടി പൂങ്ങോട് ദിനേഷ്(29), തിരുവഴിയാട് ചക്രായി സതീഷ്(24) എന്നിവരെയാണു നെന്മാറ പൊലീസ് അറസ്റ്റ് ചെയ്തത്. നെന്മാറ ഗവ. എച്ച്എസ്എസിൽ പത്താം ക്ലാസിൽ ചെറിയ മൈക്ക് ഉപയോഗിച്ചു ക്ലാസെടുക്കുകയായിരുന്ന അധ്യാപികയോടു പ്രതികൾ അപമര്യാദയായി പെരുമാറുകയും മൈക്ക് തട്ടിപ്പറിച്ചു ഒദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. സ്കൂളിൽ ചെറിയ ക്ലാസിൽ പഠിക്കുന്ന ബന്ധുവായ കുട്ടിയും സഹപാഠിയും തമ്മിലുണ്ടായ വഴക്കു സംബന്ധിച്ചു ചോദ്യം ചെയ്യാനെത്തിയതാണത്രെ. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Moreആകെ കുഴപ്പത്തിലാകും; പി.കെ.ശശിക്കെതിരേയുള്ള കമ്മീഷൻ റിപ്പോർട്ട് സിപിഎം പരിഗണിച്ചില്ല; റിപ്പോർട്ട് പരിഗണിച്ചാൽ ശശിയെ പാർട്ടിയിൽ നിന്നു പുറത്താക്കേണ്ടിവരും; പിന്നാലെ എംഎൽഎ സ്ഥാനത്തിനും ചലനം; സിപിഎമ്മിനെ കുഴപ്പിച്ച് റിപ്പോർട്ട്
തിരുവനന്തപുരം: പി.കെ. ശശി എംഎൽഎക്കെതിരേയുള്ള പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ചയ്ക്കെടുത്തില്ല. എന്നാൽ ശശിക്കെതിരേയുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്നലത്തെ സെക്രട്ടേറിയറ്റിന്റെ അജൻഡ യിൽ ഉൾപ്പെടുത്തിയിരുന്നു. രാവിലെ സർക്കാരുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമാണു ചർച്ച ചെയ്തത്. വൈകുന്നേരം അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്യുമെന്നു കരുതിയെങ്കിലും പരിഗണിച്ചില്ല. കമ്മീഷൻ റിപ്പോർട്ടിനെ സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉച്ചയ്ക്കു പിരിയുന്പോൾ പ്രത്യേകം സംസാരിക്കുകയും ചെയ്തു. ഇതിനുശേഷമാണു കമ്മീഷൻ റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പരിഗണനയ്ക്ക് എത്താത്തത്. ലൈഗിംക പീഡന പരാതിയിൽ പി.കെ. ശശിക്കെതിരേയുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ അവ്യക്തതകൾ ഉണ്ടെന്ന കാരണത്താലാണു സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നലെ വിഷയം പരിഗണിക്കാതിരുന്നതെന്നാണു വിവരം. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ. ബാലനും പി.കെ. ശ്രീമതിയും അംഗങ്ങളായിട്ടുള്ള…
Read Moreആദിവാസികളുടെ തല മുണ്ഡനംചെയ്ത സംഭവം; എസ്ഐക്കെതിരെ എസ് സി -എസ് ടി നിയമപ്രകാരം കേസെടുക്കണമെന്ന്എൻസിഎച്ച്ആർഒ
പാലക്കാട്: മീനാക്ഷിപുരം പോലീസ് സ്റ്റേഷനിൽ ആദിവാസികളുടെ തല മൊട്ടയടിച്ച സംഭവത്തെ രാഷ്ട്രീയ പാർട്ടികൾ നിസാര വൽക്കരിക്കുകയും മുതലെടുക്കുകയുമാണെന്ന് എൻ സി എച്ച് ആർ ഒ (നാഷണൽ കോർഡിനേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗ നൈസേഷൻ) സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവൻ കുട്ടി. പാലക്കാട്ടിന്റെ കിഴക്കൻ അതിർത്തിയിലെ ജാതി ഗ്രാമങ്ങളി കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറുന്നത്. പ്രായപൂർത്തിയാകാത്ത ഒരാളുടെ മുടി മുറിക്കുകയും. രണ്ടുപേരുടെ തല മുണ്ഡനം ചെയ്യുകയും ചെയ്യുന്നത് നല്ല നടപ്പിനാണെന്നു സ്ഥലം എസ്ഐ അവകാശപ്പെടുന്പോൾ കേസെടുക്കാതെ യുവാക്കളെ വിട്ടയച്ചതും ശരിയായില്ലെന്നും പോലിസിൽതന്നെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ടെന്നും നൊട്ടംന്പാറ സ്രാന്പിക്ക കോളനിയിൽ സഞ്ജയ്, നിതീഷ് എന്നിവരുടെ വീട് സന്ദർശിച്ച ശേഷം എൻസിഎച്ച്ആർഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവൻ കുട്ടി, ജില്ലാ സെക്രട്ടറി ഒ എച്ച് ഖലീൽ എന്നിവർ പറഞ്ഞു. എസ്ഐ വിനോദിനെ സ്ഥലം മാറ്റിയെങ്കിലും അത് ശിക്ഷാ നടപടിയല്ല.അതുകൊണ്ട്…
Read More