പാലക്കാട്: പി.കെ.ശശി എംഎൽഎ ക്കെതിരെയുള്ള സിപിഎം അന്വേഷണം പ്രഹസനമാണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ.ഇ.കൃഷ്ണദാസ് ആരോപിച്ചു.ഡിവൈഎഫ്ഐ വനിതാ ജില്ല കമ്മിറ്റി അംഗം പരാതി ബോധിപ്പിച്ച് മാസങ്ങൾ പിന്നിട്ടിരിക്കുന്നു. സിപിഎം നിയോഗിച്ച രണ്ട് അംഗ പാർട്ടി കമ്മീഷൻ അന്വേഷണം ആരംഭിച്ച് ഒന്നര മാസം കഴിഞ്ഞിട്ടും, ആരോപണ വിധേയനായ എംഎൽഎക്കെതിരെ ഒരു നടപടിയും എടുക്കുവാൻ സാധിച്ചിട്ടില്ല. പാർട്ടി അന്വേഷണം വൈകിപ്പിക്കുന്നത് ബോധപൂർവ്വമാണ്. പരാതിക്ക് പിന്നിൽ ഗൂഢാലോചന നടത്തിയ ഒരു വിഭാഗം ഡിവൈഎഫ്ഐ നേതാക്കളെ വേട്ടയാടുന്നത് കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്ന് ബിജെപി ആരോപിച്ചു.
Read MoreCategory: Palakkad
ഡീസലിൽ വെള്ളംകലർന്നു; കൊടുവായൂരിൽ പമ്പ് താത്കാലികമായി അടപ്പിച്ചു; മായം കലർന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു
കൊടുവായൂർ: ഡീസലിൽ വെള്ളംകലർന്നെന്ന പരാതിയെ തുടർന്നു കൊടുവായൂർ പിട്ടുപീടികയിലെ പന്പ് പോലീസ് താത്കാലികമായി അടപ്പിച്ചു. പന്പിൽനിന്നും ഡീസൽ അടിച്ച വാഹനങ്ങളിൽ യന്ത്രത്തകരാർ ഉണ്ടായതായുള്ള പരാതിയിലാണ് പുതുനഗരം പോലീസ് നടപടിയെടുത്തത്. ഓട്ടോ, കാർ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ സ്റ്റാർട്ടിംഗ് ട്രബിളും യാത്ര ചെയ്യുന്നതിനിടെ പെട്ടെന്നു നില്‍ക്കുകയുമായിരുന്നു. വാഹനഉടമകൾ പന്പ് ഓപ്പറേറ്റർക്കു വിവരം നല്‍കുകയും പുതുനഗരം പോലീസെത്തി ഡീസൽ പരിശോധിച്ചപ്പോൾ വെള്ളം കലർന്നതായി കണ്ടെത്തുകയുമായിരുന്നു. തുടർന്ന് പോലീസ് ഇന്ധനവിതരണം നിർത്തി പന്പ് അടപ്പിച്ചു. ഡീസൽ ടാങ്കിൽ വെള്ളം കലർന്നത് എങ്ങനെയെന്നു കണ്ടെത്തിയിട്ടില്ല. മൊബൈൽ ഇന്ധന പരിശോധന വാഹനം സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തിയശേഷമേ പന്പ് തുറന്നു പ്രവർത്തിക്കുകയുള്ളൂ. കൊടുവായൂർ പഞ്ചായത്തിലുള്ള ഏക പന്പ് അടച്ചതോടെ പ്രദേശത്തെ വാഹനങ്ങളുടെ ഉടമകൾ പുതുനഗരം പന്പിലേക്കാണ് ഇന്ധനം നിറയ്ക്കാൻ പോകുന്നത്.
Read Moreദേശാടനപക്ഷികളുടെ ഇടത്താവളമായ പാളയംഗ്രാമത്തിൽ ഭീമൻ കൊക്കുളുടെ വരവ് കൗതുകക്കാഴ്ചയാകുന്നു; ഒപ്പം നാട്ടുകാർക്ക് കഷ്ടകാലവും
വടക്കഞ്ചേരി: ദേശാടനപക്ഷികൾക്കു വാസമൊരുക്കുന്ന നാടാണ് വടക്കഞ്ചേരി ടൗണിനടുത്തുള്ള പാളയം ഗ്രാമം. വിവിധയിനം ദേശാടന പക്ഷികളുടെ ഇടത്താവളമാണ് ഈ പ്രദേശം. കൊക്കിനത്തിൽപ്പെട്ടവയാണ് ഇപ്പോൾ കൂടുതൽ. കൊക്കെന്ന് പറഞ്ഞാൽ ഇവ ചെറുതൊന്നുമല്ല. രണ്ടുംമൂന്നും കിലോ തൂക്കംവരുന്ന പെണ്മയിലിന്റെ വലുപ്പമുള്ള വന്പ·ാർ. ഓരോ സീസണിലും മാറിമാറി വരും ഈ പക്ഷിക്കൂട്ടങ്ങൾ. ഇപ്പോൾ വന്നു കൂടിയവരാണ് കൊക്ക് ഭീമൻമാർ. നീണ്ടു വളഞ്ഞ കറുത്ത കൊക്കും വെള്ളത്തൂവലുകളുമായി ദൂരകാഴ്ച തന്നെ മനോഹരമാണ്. വവ്വാൽ, കാക്ക എന്നിവക്ക് പുറമെയാണ് കൊക്ക് പടകൾ പ്രദേശത്ത് നിറയുന്നത്. അഭയാർത്ഥി ക്യാന്പ് പോലെയാണ് ഇവിടുത്തെ തെങ്ങിൻ മണ്ടകൾ. മണ്ടയുടെ കൊരലിലാണ് ഇവ താത്കാലിക കൂടൊരുക്കുന്നത്. ഇതിൽ മുട്ടയിടുന്നവരും മുട്ടവിരിഞ്ഞ കുഞ്ഞുങ്ങളുമൊക്കെയായി കലപില ശബ്ദമാണ്. ചിലപ്പോൾ മുട്ടയും കുഞ്ഞും താഴേയ്ക്കും വീഴും. കാഴ്ചയ്ക്ക് കാണാൻ ചന്തമുണ്ടെങ്കിലും ഇവിടുത്തെ താമസക്കാരുടെയും കർഷകരുടെയും ദുരിതം ചെറുതല്ല. ഉയരമുള്ള വൃക്ഷങ്ങളൊന്നും ഇവിടെ പിടിപ്പിക്കാനാവില്ല. അങ്ങനെ ഏതെങ്കിലും…
Read Moreബാറിലെത്തി മദ്യപിച്ച ശേഷം പണം നൽകിയില്ല; വാക്കുതർക്കത്തിനിടെ ബാർ ഉടമ യുവാവിനെ കുത്തിക്കൊന്നു
കോയന്പത്തൂർ: മദ്യപിക്കുന്നതിനെചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ബാർ ഉടമ യുവാവിനെ കുത്തിക്കൊന്നു. പള്ളപ്പാളയം ഹിന്ദുമക്കൾ കക്ഷി ട്രഷറർ അരുണ്‍ (30) ആണ് മരിച്ചത്. പള്ളപ്പാളയം ടാസ്മാക് ബാറിൽ മിക്ക രാത്രികളിലും മദ്യപിക്കാനെത്തുന്ന അരുണ്‍ മദ്യപിച്ചതിനുശേഷം പണം നല്‍കിയിരുന്നില്ല.\ കഴിഞ്ഞദിവസം വൈകുന്നേരം പതിവുപോലെ മദ്യപിക്കാനെത്തിയ അരുണ്‍ മദ്യപിച്ചു പണം നല്‍കാതെ പോകാൻ തുനിഞ്ഞപ്പോൾ ബാർ ഉടമ മുരുകാനന്ദം പണം ചോദിച്ചു. എന്നാൽ പണം നല്കാൻ അരുണ്‍ വിസമ്മതിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും തുടർന്ന് മുരുകാനന്ദം അരുണിനെ കത്തികൊണ്ടു കുത്തുകയായിരുന്നു. അരുണ്‍ സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു
Read Moreകുട്ടികൾ തമ്മിലുണ്ടായ വഴക്കുചോദിക്കാനെത്തിയ യുവാക്കൾ അധ്യാപികയോട് അപമര്യാദയായി പെരുമാറി; സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു
നെന്മാറ: അധ്യാപികയുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ പോത്തുണ്ടി പൂങ്ങോട് ദിനേഷ്(29), തിരുവഴിയാട് ചക്രായി സതീഷ്(24) എന്നിവരെയാണു നെന്മാറ പൊലീസ് അറസ്റ്റ് ചെയ്തത്. നെന്മാറ ഗവ. എച്ച്എസ്എസിൽ പത്താം ക്ലാസിൽ ചെറിയ മൈക്ക് ഉപയോഗിച്ചു ക്ലാസെടുക്കുകയായിരുന്ന അധ്യാപികയോടു പ്രതികൾ അപമര്യാദയായി പെരുമാറുകയും മൈക്ക് തട്ടിപ്പറിച്ചു ഒദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. സ്കൂളിൽ ചെറിയ ക്ലാസിൽ പഠിക്കുന്ന ബന്ധുവായ കുട്ടിയും സഹപാഠിയും തമ്മിലുണ്ടായ വഴക്കു സംബന്ധിച്ചു ചോദ്യം ചെയ്യാനെത്തിയതാണത്രെ. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Moreആകെ കുഴപ്പത്തിലാകും; പി.കെ.ശശിക്കെതിരേയുള്ള കമ്മീഷൻ റിപ്പോർട്ട് സിപിഎം പരിഗണിച്ചില്ല; റിപ്പോർട്ട് പരിഗണിച്ചാൽ ശശിയെ പാർട്ടിയിൽ നിന്നു പുറത്താക്കേണ്ടിവരും; പിന്നാലെ എംഎൽഎ സ്ഥാനത്തിനും ചലനം; സിപിഎമ്മിനെ കുഴപ്പിച്ച് റിപ്പോർട്ട്
തിരുവനന്തപുരം: പി.കെ. ശശി എംഎൽഎക്കെതിരേയുള്ള പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ചയ്ക്കെടുത്തില്ല. എന്നാൽ ശശിക്കെതിരേയുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്നലത്തെ സെക്രട്ടേറിയറ്റിന്റെ അജൻഡ യിൽ ഉൾപ്പെടുത്തിയിരുന്നു. രാവിലെ സർക്കാരുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമാണു ചർച്ച ചെയ്തത്. വൈകുന്നേരം അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്യുമെന്നു കരുതിയെങ്കിലും പരിഗണിച്ചില്ല. കമ്മീഷൻ റിപ്പോർട്ടിനെ സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉച്ചയ്ക്കു പിരിയുന്പോൾ പ്രത്യേകം സംസാരിക്കുകയും ചെയ്തു. ഇതിനുശേഷമാണു കമ്മീഷൻ റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പരിഗണനയ്ക്ക് എത്താത്തത്. ലൈഗിംക പീഡന പരാതിയിൽ പി.കെ. ശശിക്കെതിരേയുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ അവ്യക്തതകൾ ഉണ്ടെന്ന കാരണത്താലാണു സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നലെ വിഷയം പരിഗണിക്കാതിരുന്നതെന്നാണു വിവരം. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ. ബാലനും പി.കെ. ശ്രീമതിയും അംഗങ്ങളായിട്ടുള്ള…
Read Moreആദിവാസികളുടെ തല മുണ്ഡനംചെയ്ത സംഭവം; എസ്ഐക്കെതിരെ എസ് സി -എസ് ടി നിയമപ്രകാരം കേസെടുക്കണമെന്ന്എൻസിഎച്ച്ആർഒ
പാലക്കാട്: മീനാക്ഷിപുരം പോലീസ് സ്റ്റേഷനിൽ ആദിവാസികളുടെ തല മൊട്ടയടിച്ച സംഭവത്തെ രാഷ്ട്രീയ പാർട്ടികൾ നിസാര വൽക്കരിക്കുകയും മുതലെടുക്കുകയുമാണെന്ന് എൻ സി എച്ച് ആർ ഒ (നാഷണൽ കോർഡിനേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗ നൈസേഷൻ) സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവൻ കുട്ടി. പാലക്കാട്ടിന്റെ കിഴക്കൻ അതിർത്തിയിലെ ജാതി ഗ്രാമങ്ങളി കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറുന്നത്. പ്രായപൂർത്തിയാകാത്ത ഒരാളുടെ മുടി മുറിക്കുകയും. രണ്ടുപേരുടെ തല മുണ്ഡനം ചെയ്യുകയും ചെയ്യുന്നത് നല്ല നടപ്പിനാണെന്നു സ്ഥലം എസ്ഐ അവകാശപ്പെടുന്പോൾ കേസെടുക്കാതെ യുവാക്കളെ വിട്ടയച്ചതും ശരിയായില്ലെന്നും പോലിസിൽതന്നെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ടെന്നും നൊട്ടംന്പാറ സ്രാന്പിക്ക കോളനിയിൽ സഞ്ജയ്, നിതീഷ് എന്നിവരുടെ വീട് സന്ദർശിച്ച ശേഷം എൻസിഎച്ച്ആർഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവൻ കുട്ടി, ജില്ലാ സെക്രട്ടറി ഒ എച്ച് ഖലീൽ എന്നിവർ പറഞ്ഞു. എസ്ഐ വിനോദിനെ സ്ഥലം മാറ്റിയെങ്കിലും അത് ശിക്ഷാ നടപടിയല്ല.അതുകൊണ്ട്…
Read Moreഎല്‍ഡിഎഫ് സീറ്റു തിരിച്ചു പിടിച്ചപ്പോള്‍ കോണ്‍ഗ്രസിനെ തള്ളി ബിജെപി രണ്ടാംസ്ഥാനത്തെത്തി ഞെട്ടിച്ചു, ഇളങ്കാവിലെ ഫലം ബിജെപി കോണ്‍ഗ്രസിനെ മറികടക്കുന്നതിന്റെ സൂചനയോ?
വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ വാർഡ് 21 ഇളങ്കാവിലേക്ക് ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് മിന്നും വിജയം.സി പി എമ്മിലെ എൻ.രാമകൃഷ്ണൻ 213 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. യു.ഡി.എഫ്.സ്ഥാനാർത്ഥി കോണ്‍ഗ്രസിലെ വി.ചെന്താമരാക്ഷൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ബി.ജെ.പി.സ്ഥാനാർത്ഥി പി.എം.സുനിൽ രണ്ടാം സ്ഥാനത്തെത്തി. മൊത്തം വോട്ട് 1681. പോൾ ചെയ്തത് 1360. എൽ.ഡി.എഫ് സ്ഥാനാർത്ഥി സി പി എമ്മിലെ എൻ.രാമകൃഷ്ണൻ 661, ബി.ജെ.പി സ്ഥാനാർത്ഥി പി.എം സുനിൽ 448, യു.ഡി.എഫ്.സ്ഥാനാർത്ഥി കോണ്‍ഗ്രസിലെ വി.ചെന്താമരാക്ഷൻ 251 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്.കഴിഞ്ഞ തവണ ഇവിടെ യു. ഡി.എഫിന് 600 വോട്ട് ലഭിച്ചിരുന്നു. 80.90 ശതമാനമായിരുന്നു പോളിംഗ്. ഇന്ന് രാവിലെ പത്തിന് പഞ്ചായത്ത് ഓഫീസിലായിരുന്നു വോട്ടെണ്ണൽ. തെരഞ്ഞെടുപ്പു് ഫലം അറിയാൻ നിരവധി പാർട്ടി പ്രവർത്തകർ പഞ്ചായത്ത് ഓഫീസിൽ തിങ്ങി നിറഞ്ഞിരുന്നു. വിജയത്തിൽ എൽ ഡി എഫ് പ്രവർത്തകർ കിഴക്കഞ്ചേരിയിൽ ആഹ്ലാദ പ്രകടനം നടത്തി…
Read Moreകുന്തിപ്പുഴ സഫീർ വധം;അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശശികുമാറിന്
മണ്ണാർക്കാട്: കുന്തിപ്പുഴ സഫീർ വധം . അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. പുതിയ ചുമതല ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ശശികുമാറിന്. ഷൊർണ്ണൂർ ഡിവൈഎസ്പി മുരളീധരനെയാണ് സഫീർ വധക്കേസന്വേഷണത്തിൽ നിന്ന് മാറ്റിയത് . ഇത് സംബന്ധിച്ച് വ്യാഴാഴ്ചയാണ് ഉത്തരവിറങ്ങിയത്. ഫെബ്രുവരി 25നാണ് കുന്തിപ്പുഴ സ്വദേശിയും, നഗരസഭ കൗണ്‍സിലർ സിറാജുദ്ദീന്റെ മകനുമായ സഫീർ കൊല്ലപ്പെട്ടത് . തുടർന്ന് അന്വേഷണം ആരംഭിച്ച അന്നത്തെ മണ്ണാർക്കാട് സി ഐ ഹിദായത്തുള്ള മാന്പ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രധാന പ്രതികളെ പിടികൂടി .എന്നാൽ ഭിന്നാഭിപ്രായങ്ങൾ ഉടലെടുത്തതിനെ തുടർന്ന് ഹിദായത്തുള്ള മാന്പ്രയെ മാറ്റി പകരം ഷൊർണ്ണൂർ ഡിവൈഎസ്പി മുരളീധരന് അന്വേഷണ ചുമതല നൽകിതുടർന്നുള്ള അന്വേഷണത്തിന് ശേഷം പതിനൊന്ന് വ്യക്തികളെ പ്രതിചേർത്ത് കുറ്റപത്രം സമയബന്ധിതമായി സമർപ്പിക്കപ്പെട്ടു. എന്നാൽ ഗൂഢാലോചന പ്രതികളെ ഉൾപ്പെടുത്തിയില്ലെന്ന ആരോപണം ശക്തമായതിനെ തുടർന്ന് കുന്തിപ്പുഴ നന്പിയത്ത് വീട്ടിൽ നാസറിനും, നിസാറിനുമെതിരെയും കുറ്റപത്രം…
Read Moreഅപ്പോ പരാതി ശരിയായിരുന്നോ? ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതി; അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൽ പി.കെ. ശശിക്കെതിരെ പാർട്ടിനടപടിക്ക് സാധ്യത
തിരുവനന്തപുരം: ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിൽ പി.കെ ശശി എംഎൽഎക്കെതിരെ പാർട്ടിതല നടപടി ഇന്നു ഉണ്ടായേക്കും. ബ്രാഞ്ച് തലത്തിലേയ്ക്ക് തരംതാഴ്ത്തുമെന്നാണ് ലഭിക്കുന്ന സൂചന. ശശിക്കെതിരായ പരാതി പരിശോധിക്കാൻ പാർട്ടി പി.കെ ശ്രീമതി, എകെ ബാലൻ എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു. കമ്മീഷൻ രണ്ടാഴ്ച മുന്‍പ് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും കഴിഞ്ഞ സംസ്ഥാന സെക്രട്ടറിയേറ്റോ കമ്മറ്റിയോ ചർച്ച ചെയ്തിരുന്നില്ല. ശശിക്കെതിരെയുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനാണ് ഇന്നു സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നത്. തനിക്കെതിരെ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന പി.കെ ശശിയുടെ പരാതിയും കമ്മീഷൻ പരിശോധിച്ചിരുന്നു. പാലക്കാട്ടെ ജില്ലാ കമ്മറ്റിയിലുള്ള നാലു നേതാക്കൾക്കെതിരെയാണ് ശശിയുടെ പരാതി. ഇതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുകയും പരാതിക്കാരിയുടെ അടക്കം വിശദമായ മൊഴി എടുത്താണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
Read More