നെല്ലിയാന്പതി: ഇന്ന് പെയ്ത കനത്ത മഴയിൽ നെല്ലിയാന്പതി വീണ്ടും ഒറ്റപ്പെട്ടു.പോത്തുണ്ടി നെല്ലിയാന്പതി റോഡിൽ ചെറുനെല്ലിയിലും സമീപമായും ഇന്നു പുലർച്ചെപെയ്ത കനത്ത മഴയിൽ മണ്ണു ഇടഞ്ഞു വീഴുകയും മരങ്ങൾ കടപുഴകി വീണും വാഹന ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. മരങ്ങൾ വീണതിനെ തുടർന്ന് വൈദ്യുതി ബന്ധം തടസമായതിനാൽ ബിഎസ്എൽഎൽ ടവർ പ്രവർത്തിക്കാതായതോടെ പുറം ലോകവുമായി ബന്ധപ്പെടുവാൻ കഴിയാത്ത സ്ഥിതിയിലാണ്.നെല്ലിയാന്പതി തോട്ടം മേഖലയിലെ തൊഴിലാളികളും അവധി ദിനം കഴിഞ്ഞ് ഇന്ന് രാവിലെ നെല്ലിയാന്പതിയിലെത്താൻ കഴിയാത്ത സ്ഥിതിയിലാണ്. നെന്മാറയിലും മറ്റും വന്നു പോകുന്ന വിദ്യാർത്ഥികളുടെ യാത്രയും വലച്ചു. ശക്തമായി മഴ പെയ്താൽ വീണ്ടും മണ്ണിടിയാൻ കാരണമാകുമെന്നും അപകട സാധ്യത കൂടുതലാണെന്നതിനാൽ നെല്ലിയാന്പതി നിവാസികൾ ഭീതിയിലാണ്. ദിവസങ്ങൾക്കു മുന്പാണ് വിനോദ സഞ്ചാരികളെ വനം വകുപ്പ് പോത്തുണ്ടിയിൽ നിന്നും നെല്ലിയാന്പതിയിലേയ്ക്ക് കടത്തിവിട്ടിരുന്നത്. താൽകാലികമായി വീണ്ടും വിനോദ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തുമോ എന്ന സാഹചര്യവും ഉണ്ടാകും. പാതയോരങ്ങളിൽ…
Read MoreCategory: Palakkad
കുടിവെള്ളം ഊറ്റുന്ന എട്ടോളം കമ്പനിയുള്ള ഇവിടേയ്ക്ക് ഇനി ഒന്നുകൂടി വേണ്ട; വൻ ജനപങ്കാളിത്തത്തോടെ പാലക്കാട്ട് ബ്രൂവറിക്കെതിരേ കോണ്ഗ്രസ് പ്രതിഷേധം
പാലക്കാട്: കഞ്ചിക്കോട് എലപ്പുളിയിൽ അപ്പോളോ കന്പനിക്ക് സർക്കാർ അനുവദിച്ച ബ്രൂവറിക്കെതിരേ കോണ്ഗ്രസ് പ്രതിഷേധം. ബ്രൂവറിക്ക് അനുവദിച്ച സ്ഥലത്തേക്ക് പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പെപ്സി അടക്കം എട്ടോളം കുടിവെള്ളം ഊറ്റുന്ന കന്പനികൾ നിലവിൽ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ടെന്നും ഇനിയൊന്ന് വന്നാൽ ജനങ്ങൾക്ക് കുടിവെള്ളമെന്നത് അന്യമാകുമെന്നും കോണ്ഗ്രസ് പറഞ്ഞു. അപ്പോളോയ്ക്ക് ബ്രൂവറി അനുവദിച്ചതിൽ വൻ അഴിമതിയുണ്ടെന്നും പദ്ധതി എലപ്പുളിയിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും കോണ്ഗ്രസ് വ്യക്തമാക്കി. പ്രദേശവാസികളുടെ വൻ ജനപങ്കാളിത്തം കോണ്ഗ്രസ് പ്രതിഷേധത്തിലുണ്ടായിരുന്നു.
Read Moreദുരന്തമുണ്ടായിട്ടും പഠിക്കുന്നില്ല; ഉരുൾപൊട്ടിയ കുന്നിൻ താഴ്വരയിൽ ക്വാറികൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങി; എല്ലാത്തിനും അധികൃതരുടെ ഒത്താശയെന്ന് നാട്ടുകാർ
നെന്മാറ: ഉരുൾപൊട്ടിയ കുന്നിൻ താഴ്വരയിൽ വീണ്ടും ക്വാറികൾ പ്രവർത്തിച്ചുതുടങ്ങി. നെന്മാറ ആതവനാട്, ചേരുംകാടിന് സമീപമാണ് രണ്ടു ക്വാറികൾ പ്രവർത്തനം തുടങ്ങിയത്.ജനവാസ മേഖലയോട് ചേർന്നുള്ള ഭാഗങ്ങളിലുള്ള ക്വാറികളാണ് ഇപ്പോൾ വീണ്ടും പ്രവർത്തിക്കുന്നത്. ഇതിനെതിരെ പ്രദേശവാസികൾ പരാതി നൽകിയെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഉരുൾപൊട്ടി 10 പേരുടെ മരണത്തിനിടയാക്കിയ സ്ഥലത്തിൽ നിന്ന് 200 മീറ്റർ മാറിയാണ് ഇപ്പോൾ ചെറിയ രണ്ടു ക്വാറികൾ പ്രവർത്തിക്കുന്നത്. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിച്ചെടുത്ത് തൊഴിലാളികളെ ഉപയോഗിച്ചാണ് മെറ്റലാക്കി മാറ്റുന്നത്. ഈ കുന്നിൽ നാലിടങ്ങളിലായാണ് പല തവണയായി പാറപൊട്ടിച്ചെടുത്ത് കുഴികൾ ഉണ്ടായിട്ടുള്ളത്. ഓഗസ്റ്റ് 16 ന് ഉരുൾപൊട്ടിയതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ക്വാറികളാണ് ഇപ്പോൾ സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയത്. ഇതോടെ പ്രദേശവാസികൾ വീണ്ടും ഭീതിയിലായി മാറി. അധികൃതരുടെ ഒത്താശയോടെയാണ് ഈ ഭാഗത്തു നിന്ന് കരിങ്കലും, മെറ്റലും വാഹനങ്ങളിൽ കടത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.ഒരു ക്വാറിയുടെ തൊട്ടു…
Read Moreതത്തമംഗലത്ത് ചരക്കുലോറികൾ കൂട്ടിയിടിച്ചു; പാൽവണ്ടിയുടെ എല്ലാ ചക്രങ്ങളുടെയും ബ്രേക്കുകളും പ്രവർത്തന രഹിതമായി; ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു
തത്തമംഗലം: മേട്ടുപ്പാളയം കൂമൻ കാട് റോഡിൽ ചരക്കുലോറികൾ കൂട്ടിയിടിച്ചു. ഇതോടെ തത്തമംഗലം- മീനാക്ഷിപുരം പാതയിൽ ഗതാഗതം സ്തംഭിച്ചു. ഇന്നു കാലത്ത് 7.15 നാണ് അപകടം. തൃശ്ശുരിൽ നിന്നും പൊ ള്ളാച്ചിയിലേക്കു പോവുന്ന പാൽ കടത്തുവണ്ടിയും പൊള്ളാച്ചിയിൽ നിന്നു ആലപ്പുഴയിലേക്കു പോവുന്ന ചരക്കു ലോറിയുമാണ് കുട്ടിയിടിച്ചത്. അപകടത്തിൽ പാൽകടത്തു വാഹനത്തിന്റെ എല്ലാ ചക്രങ്ങളുടെ ബ്രേ ക്കുകളും പ്രവർത്തന രഹിതമായി. തുടർന്ന് മെക്കാനിക്കുകളെത്തി കേടായ ബ്രേക്കുകൾ ശരിപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു. ഈ സമയത്ത് പൊള്ളാച്ചി ഭാഗത്തു നിന്നെത്തിയ നാൽപ്പതിലധികം വാഹനങ്ങൾ റോഡിൽ നിർത്തിയിടേണ്ടതായും വന്നു. മീനാക്ഷിപുരം ഭാഗത്തു നിന്നും വന്ന ബസ്സുകൾ അത്തി മണി ’തുരിശുമൊക്കു വഴി തിരിച്ചുവിട്ടു. പാൽവണ്ടിയുടെ കന്പനി വർക്ക്ഷാപ്പ് ജീവനക്കാരെത്തിയാലെ ബ്രെയ്ക്കു ജാം നീക്കാൻ കഴിയുകയുള്ള എന്നു ഡ്രൈവർ പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് റോഡിനു വീതി കുറവാണെന്നതിനാൽ ഇരു ചക്രവാഹനങ്ങൾ മാത്രമാണ് സഞ്ചരിക്കുന്നത്.…
Read Moreകനത്ത മഴ! മണ്ണാർക്കാട് നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്; മഴവെള്ളത്തിന് പുറമേ പൈപ്പ് പൊട്ടിയ വെള്ളവും റോഡില്
മണ്ണാർക്കാട്: കനത്ത മഴയെ തുടർന്ന് നഗരത്തിൽ വൻഗതാഗതക്കുരുക്ക്. ഇന്നലെ രാവിലെ മുതൽ തുടങ്ങിയ ഗതാഗതക്കുരുക്കാണ് ജനങ്ങളെ ഏറെ വലച്ചത്. നെല്ലിപ്പുഴമുതൽ ആശുപത്രിപടിവരെ കുരുക്ക് അനുഭവപ്പെട്ടു. ഇരുവശത്തുമായി ദേശീയപാത വികസനത്തോട് അനുബന്ധിച്ചുള്ള മഴവെള്ളച്ചാലിന്റെ നിർമാണവും നടക്കുന്നുണ്ട്. ജെസിബിയും വിവിധതരം ലോറികളും ഉപയോഗിച്ചാണ് പണികൾ പുരോഗമിക്കുന്നത്. ആശുപത്രിപ്പടി ജംഗ്്ഷനിൽ കലുങ്കുനിർമാണം നടക്കുന്നതിനാൽ ഒറ്റവരിയായി മാത്രമേ വാഹനങ്ങൾ കടന്നുപോകുന്നുള്ളൂ. കോടതിപ്പടി ബസ് സ്റ്റാൻഡ് പരിസരത്തും കുന്തിപ്പുഴമുതൽ നെല്ലിപ്പുഴ വരെയും കുരുക്ക് രൂക്ഷമാണ്. മഴയെ തുടർന്നുള്ള വെള്ളത്തിനു പുറമേ നഗരത്തിൽ പൈപ്പുപൊട്ടിയും ആശുപത്രിപ്പടിയിൽ ഗതാഗതതടസമുണ്ടായി. ഇതോടെ ആശുപത്രിപ്പടി പെട്രോൾ പന്പിനുമുന്നിൽ വെള്ളം കയറി. ഒന്നരയടിയോളം ഉയരത്തിൽ വെള്ളംകയറിയതോടെ കാൽനടയാത്രക്കാരും വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും ബുദ്ധിമുട്ടിലായി. പ്രദേശത്തെ ഏതാനും കടകളിലേക്കും ചെറിയ തോതിൽ വെള്ളംകയറി. ഇരുചക്രവാഹനങ്ങൾ വെള്ളത്തിൽ തെന്നിവീഴുന്നതും കാണാമായിരുന്നു. അധികൃതർ യാതൊരു നടപടിയെടുക്കാത്തതിൽ പ്രതിഷേധവും ശക്തമായി. കൃത്യമായ മഴവെള്ളചാലുകൾ ഇല്ലാത്തതും ഓപ്പറേഷൻ അനന്തയുടെ…
Read Moreപഞ്ചസാര ഉപയോഗിക്കാതെ തന്നെ കഴിക്കാം! മാച്ചാംതോട്ടെ വീടുകളിൽ പുതിയ ഇനം പാഷൻഫ്രൂട്ട് വിളവെടുപ്പിന് തയാറായി
തച്ചന്പാറ: ബാംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച് വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ഇനമായ മധുരമുള്ള പച്ചനിറത്തിലുള്ള പാഷൻഫ്രൂട്ട് തച്ചന്പാറ പഞ്ചായത്തിലെ മാച്ചാംതോട്ടെ വീടുകളിൽ വിളവെടുപ്പിന് തയാറായി. തച്ചന്പാറ കൃഷിഭവനു കീഴിൽ മാച്ചാംതോട് തൊഴുത്തിൻകുന്ന് അയൽസഭയുടെ നേതൃത്വത്തിൽ നടത്തുന്ന മുറ്റത്തൊരു പാഷൻ ഫ്രൂട്ട് എന്നപദ്ധതിയുടെ ഭാഗമായാണ് ഈ ഭാഗത്തെ വീടുകളിൽ പാഷൻഫ്രൂട്ട് വച്ചുപിടിപ്പിച്ചത്. കേന്ദ്രസർക്കാർ സ്ഥാപനമായ ബാംഗളൂർ ഐഐഎച്ച്ആറിന്റെ ഏറ്റവും പുതിയ ഇനം പാഷൻഫ്രൂട്ടിന്റെ തൈകൾ ഓരോ വീടുകളിലും നല്കിയിരുന്നു. മധുരമുള്ള പർപ്പിൾ കളറായ കാവേരിയെന്ന ഇനവും പുളിരസമുള്ള നാടൻ പച്ചയിനവും ക്രോസ് ചെയ്ത് വികസിപ്പിച്ചെടുത്തതാണ് ഈ പുതിയയിനം പാഷൻ ഫ്രൂട്ട്. രണ്ടിനങ്ങളുടേയും ഗുണങ്ങൾ ഇതിനുണ്ട്. കാഴ്ചയ്ക്ക് നാടൻ ഇനത്തെപോലെ പച്ചനിറമാണ്. അതേസമയം അകത്തെ പൾപ്പിന് മധുരമാണ്. മറ്റു ഇനങ്ങളേക്കാൾ കൂടുതൽ കാന്പും തൂക്കവും ഉണ്ട്. പഞ്ചസാര ഉപയോഗിക്കാതെ തന്നെ കഴിക്കാം. സാധാരണ പർപ്പിൾ, ചുവപ്പുനിറങ്ങളിൽ കാണുന്ന…
Read Moreഅധികൃതർ കണ്ണടയ്ക്കുന്നു; നെന്മാറയിൽ ഉരുൾപൊട്ടിയ താഴ്വരയിലെ ക്വാറികൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങി
നെന്മാറ: ഉരുൾപൊട്ടിയ കുന്നിൻ താഴ്വരയിൽ വീണ്ടും ക്വാറികൾ പ്രവർത്തിച്ചുതുടങ്ങി. നെന്മാറ ആതവനാട്, ചേരുംകാടിന് സമീപമാണ് രണ്ടു ക്വാറികൾ പ്രവർത്തനം തുടങ്ങിയത്. ജനവാസ മേഖലയോട് ചേർന്നുള്ള ഭാഗങ്ങളിലുള്ള ക്വാറികളാണ് ഇപ്പോൾ വീണ്ടും പ്രവർത്തിക്കുന്നത്. ഇതിനെതിരെ പ്രദേശവാസികൾ പരാതി നൽകിയെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഉരുൾപൊട്ടി 10 പേരുടെ മരണത്തിനിടയാക്കിയ സ്ഥലത്തിൽ നിന്ന് 200 മീറ്റർ മാറിയാണ് ഇപ്പോൾ ചെറിയ രണ്ടു ക്വാറികൾ പ്രവർത്തിക്കുന്നത്. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിച്ചെടുത്ത് തൊഴിലാളികളെ ഉപയോഗിച്ചാണ് മെറ്റലാക്കി മാറ്റുന്നത്. ഈ കുന്നിൽ നാലിടങ്ങളിലായാണ് പല തവണയായി പാറപൊട്ടിച്ചെടുത്ത് കുഴികൾ ഉണ്ടായിട്ടുള്ളത്. ഓഗസ്റ്റ് 16 ന് ഉരുൾപൊട്ടിയതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ക്വാറികളാണ് ഇപ്പോൾ സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയത്. ഇതോടെ പ്രദേശവാസികൾ വീണ്ടും ഭീതിയിലായി മാറി. അധികൃതരുടെ ഒത്താശയോടെയാണ് ഈ ഭാഗത്തു നിന്ന് കരിങ്കലും, മെറ്റലും വാഹനങ്ങളിൽ കടത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഒരു…
Read Moreമക്കളെ നല്ലനിലയിൽ പഠിപ്പിക്കണം, സ്വന്തമായൊരു വീട്; അക്ഷയ ലോട്ടറിയുടെ ഒന്നാംസമ്മാനം നേടിയ കുമാരന്റെ മോഹങ്ങൾ ഇങ്ങനെയൊക്കെ
വടക്കഞ്ചേരി: അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ അറുപതുലക്ഷം രൂപ മരപ്പണിക്കാരനായ യുവാവിന്. കിഴക്കഞ്ചേരി വാൽക്കുളന്പ് വെട്ടിക്കലിൽ താമസിക്കുന്ന കുമാരനെയാണ് ഭാഗ്യം കടാക്ഷിച്ചത്. മംഗലംഡാം സ്വദേശിയായ കുമാരനും കുടുംബവും കുറച്ചു കാലങ്ങളായി വെട്ടിക്കലിലാണ് താമസം. മക്കളെ നല്ലനിലയിൽ പഠിപ്പിക്കുക, വീടുനിർമിക്കുക തുടങ്ങിയവയാണ് കുമാരന്റെ മോഹങ്ങൾ.
Read Moreകുമരംപുത്തൂർ സഹകരണ ഹൗസിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പ് 30 ന്; mfപിഐയ്ക്കും സിപിഎമ്മിനും നിർണായകം
മണ്ണാർക്കാട്: കുമരംപുത്തൂർ സഹകരണ ഹൗസിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പ് സിപിഎമ്മിനും സിപിഐയ്ക്കും ഒരുപോലെ നിർണായകം. നിലവിലുള്ള ഭരണം നഷ്ടമാകാതിരിക്കാനാണ് സിപിഐ ശ്രമിക്കുന്നത്. എന്നാൽ എന്തുവിലകൊടുത്തും ഭരണം പിടിച്ചെടുത്ത് ഒറ്റയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള പരിശ്രമത്തിലാണ് സിപിഎം. സിപിഐയിൽനിന്നും പുറത്താക്കിയ മുൻ സൊസൈറ്റി പ്രസിഡന്റ് പി.പ്രഭാകരനും സിപിഐ മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘവും തമ്മിലാണ് നേർക്കുനേരെ മത്സരിക്കുന്നത്. വർഷങ്ങളായി സിപിഐ നിയന്ത്രണത്തിലുള്ള സൊസൈറ്റിയിൽ പതിനഞ്ചു വർഷത്തിനുശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 1998 മുതൽ പ്രഭാകരനാണ് സൊസൈറ്റി പ്രസിഡന്റ്. ഇയാൾക്കെതിരേ വ്യാപക അഴിമതി ആരോപണമാണ് സിപിഐ ഉന്നയിക്കുന്നത്.സിപിഎം പാനലിൽ പി.പ്രഭാകരനും സിപിഐയിൽനിന്നും പാർട്ടിവിട്ട പി.കെ.ശാന്തമ്മയുമാണ് സിപിഎം പാനലിലുള്ളത്. കഴിഞ്ഞദിവസങ്ങളിൽ സൊസൈറ്റിയിൽ തിരിച്ചറിയൽ കാർഡ് വിതരണത്തെ തുടർന്ന് രൂക്ഷമായ തർക്കം നടന്നിരുന്നു. ആകെ 10160 വോട്ടർമാരാണുള്ളത്. ഇതിൽ പതിനൊന്നംഗ സമിതിയെയാണ് തെരഞ്ഞെടുക്കേണ്ടത്. കുമരംപുത്തൂർ സർവീസ് സഹകരണ ബാങ്കിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും…
Read Moreദേശീയപാത വികസനം; മണ്ണാർക്കാട്ട് തർക്കം തുടരുന്നു ; ഓട്ടോ തൊഴിലാളികൾ പരാതി നൽകി
മണ്ണാർക്കാട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മഴ വെള്ളച്ചാൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ആശുപത്രിപ്പടിയിൽ തുടരുന്ന അനിശ്ചിതത്വം വീണ്ടും വർധിച്ചു. ജില്ലാ സർവ്വെയർ സ്ഥലത്തെത്തി അളക്കണമെന്ന് ഓട്ടോ തൊഴിലാളികൾ ആവശ്യപ്പെട്ടു. സ്വകാര്യ വ്യക്തിയുടെ രേഖ ശരിവെച്ച് ആശുപത്രിപ്പടിയിൽ റവന്യൂ വിഭാഗം അളന്ന ഭൂമിയിൽ നാട്ടുകാരുടെ പരാതിയെ തുടർന്ന് വീണ്ടും സർവ്വേ നടത്താൻ സബ് കളക്ടർ ജെറോമിക് ജോർജജ് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്ന് ഡെപ്യൂട്ടി തഹസിൽദാർ രാജന്റെ നേതൃത്വത്തിൽ റവന്യൂ വിഭാഗവും ദേശീയപാത വിഭാഗവും സ്ഥലത്തെത്തി സർവ്വേ നടത്തിയതിൽ തിട്ടപ്പെടുത്തിയ അളവ് വീണ്ടും ശരിവെച്ചു. ഇതോടെ വീണ്ടും പ്രതിഷേധവുമായി ഓട്ടോ തൊഴിലാളികൾ രംഗത്തെത്തി. ആശങ്ക പരിഹരിക്കാതെ ഈ ഭാഗത്ത് പ്രവർത്തികൾ നടത്താൻ അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ അറിയിച്ചു. ജില്ലാ സർവ്വെയർ സർവ്വേ നടത്തി യഥാർത്ഥ അളവ് കണ്ടെത്തണം.സ്വകാര്യ വ്യക്തിയുടെ ഭൂമിയും അളന്ന് അധികഭൂമി കൈവശം വെച്ചിട്ടുണ്ടെങ്കിൽ…
Read More