മുതലമട: സംസ്ഥാന ടൂറിസം വകുപ്പിനു വരുമാനം നേടിത്തരുന്ന പറന്പിക്കുളം കടുവാസങ്കേതത്തിലേക്ക് യാത്രാസൗകര്യം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായി. മുൻകാലങ്ങളിൽ വനഭംഗി ആസ്വദിക്കാനെത്തുന്നവർക്ക് വന്യമൃഗങ്ങളുടെ ദർശനം വിരളമായിരുന്നു.എന്നാൽ ഓഗസ്റ്റിലുണ്ടായ ശക്തമായ മഴയ്ക്കുശേഷം ആന, കാട്ടുപോത്ത്, മാൻകൂട്ടം തുടങ്ങിയവ റോഡരികിൽ പ്രത്യക്ഷപ്പെടുന്നത് വിനോദസഞ്ചാരികൾക്ക് ദൃശ്യവിരുന്നാകുകയാണ്. മുന്പ് ദൂരെനിന്നു മാത്രമേ മൃഗങ്ങളെ കാണാനാകുമായിരുന്നുള്ളൂ.നിലവിൽ പൊള്ളാച്ചിയിൽനിന്നു രണ്ടു തമിഴ്നാട് ബസുകളും പാലക്കാടുനിന്ന് കഐസ്ആർടിസിയുമാണ് സർവീസ് നടത്തുന്നത്. ഇതു കൂടാതെ സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ജില്ലകളിൽനിന്നും നിരവധി സ്വകാര്യവാഹനങ്ങളും പതിവായി എത്താറുണ്ട്. സേത്തുമടയിൽനിന്നും കേരള അതിർത്തിയായ ആനപ്പാടിവരെ തമിഴ്നാട് റോഡു തകർന്നുകിടക്കുകയാണ്. തമിഴ്നാട്ടിൽ പഞ്ചായത്ത് റോഡുകൾപോലും ഉന്നതനിലവാരത്തിലാണ് നിർമിക്കുന്നതെങ്കിലും പറന്പിക്കുളത്തേക്കുള്ള റോഡ് പുനർനിർമാണം നടത്താത്തത് വിനോദസഞ്ചാരികളുടെ വരവു കുറയ്ക്കുകയാണ്. കാറുകളിലും ജീപ്പുകളിലും എത്തുന്ന സഞ്ചാരികൾ വാഹനങ്ങൾക്ക് യന്ത്രത്തകരാർ നേരിട്ടു മടങ്ങിപ്പോകുന്ന സാഹചര്യവും പതിവാണ്. പറന്പിക്കുളം, കന്നിമാരിതേക്ക്, പെരുവാരിപ്പള്ളം, തേക്കടി, അല്ലിമൂപ്പൻ കോളനി, കുരിയാർകുറ്റി എന്നിവിടങ്ങളിലേക്കുള്ള റോഡുകൾ ഇക്കഴിഞ്ഞ…
Read MoreCategory: Palakkad
നെല്ലിയാന്പതിയിലേയ്ക്ക് ബദൽ റോഡിന്റെ സാധ്യത തേടി എംഎൽഎയുടെ വനയാത്ര
നെന്മാറ: നെല്ലിയാന്പതിയിലേയ്ക്ക് ബദൽ റോഡ് കെ .ബാബു എം എൽ എ യുടെ നേതൃത്വത്തിൽ നിർദ്ദിഷ്ട വനപാതയിലൂടെ യാത്ര നടത്തി. ഇന്നലെ രാവിലെ 10ന് എം.എൽ.എയും സംഘവും നെല്ലിയാന്പതി പുലയൻപാറയിൽ നിന്നും ആറു വാഹനങ്ങളുമായാണ് യാത്ര ചെയ്തത്. മിന്നാംപാറ ആനമട ,പെരിയചോല, പറന്പികുളം മുപ്പത് ഏക്കർ കോളനി എന്നീ വഴികളിലൂടെ 32 കിലോമീറ്ററോളം യാത്ര ചെയ്ത് മൂന്ന് മണിക്ക് പറന്പിക്കുളത്തെ തേക്കടിയിൽ എത്തുകയും. തേക്കടിയിൽ നിന്ന് മുതലമട, ചമ്മണാംപതി വനപാതയിലൂടെ സംഘംകാൽനടയായി വൈകീട്ട് ഏഴിന് സംഘം ചമ്മണാംപതിയിൽ എത്തി. ചമ്മണാംപതിയിൽ നിന്നും തേക്കടിയിലേയ്ക്ക് 9.2 കിലോമീറ്റർ ദൂരം ഉണ്ട്. ഏഴു കിലോമീറ്റർ സഞ്ചാരയോഗ്യമായ റോഡ് ഉണ്ടെങ്കിലും 2.2 കിലോമീറ്റർ റോഡ് നിർമ്മിച്ചാൽ തേക്കടിയിൽ എത്തിച്ചേരും. തമിഴ്നാടിനെ ആശ്രയിക്കാതെ പറന്പിക്കുളത്തെക്കും നെല്ലിയാന്പതിയിലേയ്ക്കും എത്തിച്ചേരാൻ കഴിയുന്ന ബദൽ റോഡ് നെല്ലിയാന്പതികാർക്ക് അനുഗ്രഹമാകും .കെ. ബാബു എം എൽ എ ക്കൊപ്പം…
Read Moreമണ്ണാർക്കാട്-പാലക്കാട് റൂട്ടിൽ മരണക്കെണിയായി ചതിക്കുഴികൾ, ബസ് സർവീസ് പകുതിയായി
പാലക്കാട്: കോഴിക്കോട് -പാലക്കാട് എൻ എച്ച് 213-ൽ മണ്ണാർക്കാട് മുതൽ വിയ്യക്കുറുശി, കൊറ്റിയോട്, ചൂരിയോട്, തച്ചന്പാറ, പൊന്നംകോട,് മാച്ചാംതോട്, ശിരുവാണി ജംഗ്ഷൻ, ഇടക്കുറിശി, പള്ളിപ്പടി, പനയംന്പാടം, കല്ലടിക്കോട,് മുണ്ടൂർവരെയുള്ള റോഡ് മരണക്കെണിയൊരുക്കിയ ചതിക്കുഴികളായി മാറിയിരിക്കുന്നതായും ഇതുമൂലം കെഎസ്ആർടിസി സ്വകാര്യ ബസുകൾ സർവീസുകൾ പകുതിയാക്കിയതായി കേരള കോണ്ഗ്രസ് (ജേക്കബ്) യോഗം ആരോപിച്ചു. മണ്ണാർക്കാട് മുതൽ ശിരുവാണി ജംഗ്ഷൻ വരെയാണ് ഏറ്റവും വലിയ ചതിക്കുഴികൾ. കഴിഞ്ഞദിവസം മണ്ണാർക്കാടുനിന്നും പാലക്കാട്ടേയ്ക്ക് വന്ന കെഎസ്ആർടിസി ബസ് മാച്ചാംതോട് ഭാഗത്ത് കുഴിയിലേക്ക് ഇറങ്ങി മെയിൻ ലീഫ് പൊട്ടി യാത്ര തുടരാൻ സാധിച്ചില്ല. ഇതുമൂലം യാത്രക്കാർക്ക് താമസം നേരിട്ടു. ചതിക്കുഴികളുള്ള റോഡിൽ വാഹനാപകടങ്ങളും അപകട മരണങ്ങളും തുടർക്കഥയായി മാറുന്നതായും ഗർഭിണികളായ സ്ത്രീകൾ വാഹനങ്ങളിൽ ഈവഴി യാത്ര ചെയ്താൽ വാഹനങ്ങൾ ചതിക്കുഴിയിൽ വീഴുന്പോൾ പ്രസവം നടക്കാൻ സാധ്യതയുള്ളതായും യോഗം ആരോപിച്ചു. ബസ് സർവീസുകൾ കുറഞ്ഞതുമൂലം പൊതുജനങ്ങളും സ്കൂൾ…
Read Moreരണ്ടരക്കോടിയുടെ കുഴൽപ്പണവുമായി രണ്ടുപേർ പിടിയിൽ; കോയമ്പത്തൂരിൽ നിന്നും മലപ്പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പാലക്കാട് വെച്ച് പിടിയിലായത്
പട്ടാന്പി: കൊപ്പത്ത് കാറിൽ കടത്താൻ ശ്രമിച്ച 2,42,18,500 രൂപയുടെ കുഴൽപ്പണം പിടികൂടി. മലപ്പുറം കല്പകഞ്ചേരി സ്വദേശികളായ പൊറ്റെക്കോടിൽ വീട്ടിൽ മുഹമ്മദ് തസ്ലിം(26), കിഴക്കേപ്പുറത്ത് വീട്ടിൽ സയ്യിദ് ശിഹാബുദീൻ (34) എന്നിവരെ കൊപ്പം പോലീസ് അറസ്റ്റ് ചെയ്തു. കല്പകഞ്ചേരി സ്വദേശി ഫാസിലിന്റെ നിർദേശപ്രകാരമാണ് കോയന്പത്തൂരിൽനിന്നും പണം കൊണ്ടുവന്നതെന്നു പ്രതികൾ പോലീസിനോടു പറഞ്ഞു. യാതൊരുവിധ രേഖകളുമില്ലാതെ കോയന്പത്തൂരിൽനിന്നും ഒറ്റപ്പാലം, ചെർപ്പുളശേരി, കൊപ്പം വഴി മലപ്പുറത്തേക്കു വരികയായിരുന്നു. പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയ്ക്കു ലഭിച്ച രഹസ്യവിവരത്തെതുടർന്ന് കുലുക്കല്ലുർ റെയിൽവേ ഗേറ്റിനു സമീപത്തു നടത്തിയ പരിശോധനയിൽ കാറിൽനിന്നുമാണ് പണം കണ്ടെത്തിയത്. കാറിന്റെ ഹാൻഡ് ബ്രേക്കിനുള്ളിലെ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. കൊപ്പം എസ്ഐ എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ എഎസ്ഐമാരായ അബ്ദുൽ ഗയൂം, മധു, അരവിന്ദാക്ഷൻ, സിപിഒമാരായ രാജേഷ്, ശിവദാസ്, ശശികുമാർ, രാഹുൽ, റിനു മോഹൻ, പ്രസാദ്, കലാധരൻ, ഹരീഷ്,…
Read Moreഉരുൾപൊട്ടലിൽ മരിച്ച ഗംഗാധരന്റെ സഹോദരന്റെ വീട് ജോസ് കെ.മാണി സന്ദർശിച്ചു
വടക്കഞ്ചേരി: കഴിഞ്ഞ മാസത്തെ അതിതീവ്ര മഴയിൽ നെന്മാറയിൽ ഉരുൾപൊട്ടി മരിച്ച ഗംഗാധരന്റെ സഹോദരൻ വള്ളിയോടുള്ള സഹദേവന്റെ വസതി ഇന്നലെ രാത്രി കേരള കോണ്ഗ്രസ് (എം) നേതാവും എം പി യുമായ ജോസ് കെ.മാണി സന്ദർശിച്ചു.ഗംഗാധരന്റെ മകൾ അമിതക്ക് ജോലി ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും എം പി പറഞ്ഞു. ഉരുൾപൊട്ടലിലെ മലവെള്ളപാച്ചിലിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ്കോയന്പത്തൂരിലെ ഗംഗാ ആശുപത്രിയിൽ ചികിത്സയിലാണ് ഗംഗാധരന്റെ മറ്റൊരു മകളായ അഖില.കോയന്പത്തൂരിലെ ആശുപത്രിയിൽ അഖിലയെ ശുശ്രൂഷിക്കാൻ നിൽക്കുകയാണ് അമിത. കോഴിക്കോട് രണ്ടാം വർഷ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു അമിത.അവിടെ പഠനത്തോടൊപ്പം തുണി കടയിൽ ജോലി ചെയ്താണ് പഠ ന ചെലവുകൾക്കുള്ള പണം കണ്ടെത്തിയിരുന്നത്. എന്നാൽ അഖിലയെ ആശുപത്രിയിൽ പരിചരിക്കാൻ മറ്റാരും ഇല്ലാത്തതിനാൽ കോഴിക്കോട്ടെ ജോലിയും പഠനവും നിർത്തിയാണ് അമിത, ഇപ്പോൾ ആശുപത്രിയിലുള്ളത്. ഇനിയും അഖിലക്ക് ആറുമാസത്തെ ആശുപത്രി ചികിത്സ വേണം. മൂത്ത സഹോദരി…
Read Moreനവകേരള പുനർനിർമാണം ബാങ്കുകൾ അവസരമായി കാണണമെന്ന് എം.ബി.രാജേഷ് എംപി
പാലക്കാട്: പ്രളയാനന്തര കേരളത്തെ പുനർനിർമിക്കുകയെന്ന വെല്ലുവിളിയെ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഒരവസരമായി കാണണമെന്ന് എം.ബി.രാജേഷ് എംപി. ബാങ്കുകൾ വഴിയുള്ള സഹായങ്ങൾ അർഹരായവർക്ക് ലഭ്യമാക്കുന്നതിന് മാനുഷികവും പ്രായോഗികവുമായ സമീപനം ബാങ്കുകൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നടപ്പുസാന്പത്തിക വർഷത്തെ ആദ്യപാദത്തിലെ ജില്ലാതല ബാങ്കിംഗ് അവലോകനസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയക്കെടുതി അനുഭവിക്കുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 10,000 രൂപയുടെ ധനസഹായം അക്കൗണ്ടിലെത്തിക്കാൻ മിനിമം ബാലൻസ് വേണമെന്ന നിബന്ധന ബാങ്കുകൾ ഈ സാഹചര്യത്തിൽ പിൻവലിക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ല കളക്ടർ ഡി.ബാലമുരളി പറഞ്ഞു. നിലവിൽ മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് പ്രളയബാധിത പ്രദേശങ്ങളിൽ മാത്രമാണ്. അല്ലാത്ത പ്രദേശങ്ങളിൽ വ്യക്തിപരമായ നഷ്ടമുണ്ടായവർക്ക് സഹായം എത്തിക്കാൻ ബാങ്കുകൾ ഉദാരപരമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2018-19 സാന്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 2906 കോടി രൂപ വായ്പാവിതരണം ചെയ്ത് ബാങ്കുകൾ ജില്ലാ വായ്പാപദ്ധതിയുടെ 21 ശതമാനം ലക്ഷ്യം കൈവരിച്ചു. ഇതിൽ…
Read Moreഏഴുവർഷത്തിന് ശേഷം ആ വിധിയെത്തി ; കരാറുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് മൂന്ന് വർഷം കഠിന തടവും പിഴയും
പാലക്കാട്: കെട്ടിട നിർമാണ കരാറുകാരനായ കൊല്ലങ്കോട് പയിലൂർ സ്വദേശി ശെൽവനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതിന് കണ്ണാടി കുടുവാക്കോട് സൂര്യനയനത്തിൽ ബാബുവിനെ (39) മൂന്ന് കൊല്ലം കഠിന തടവിനും ആയിരത്തി അഞ്ഞൂറ് രൂപ പിഴ അടക്കാനും പരാതിക്കാരന് 25000 രൂപ നഷ്ടപരിഹാരമായി നൽകാനും പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) ശിക്ഷ വിധിച്ചു 2011 സെപ്റ്റംബർ പതിനാലിനാണ് കരാറുകാരനെ ട്രാക്ടർ ഉടമയായ ബാബു തടഞ്ഞു നിർത്തി അടിക്കുകയും വയറിൽ ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തത്. ജില്ലാ ആശുപത്രിയിലെ പരിശോധനയ്ക്കു ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പൊലീസ് ലഘുവായ വകുപ്പുകൾ പ്രകാരം സമർപ്പിച്ച കുറ്റപത്രം അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ അപേക്ഷ പ്രകാരം ഡോക്ടർമാരെ കോടതിയിൽ വിളിച്ച് മൊഴി എടുക്കുകയും, പരാതിക്കാരന്റെ ജീവന് ആപത്ത് വരെ സംഭവിക്കുന്ന തരത്തിൽ ആന്തരികാവയവങ്ങൾക്ക് കേട് പറ്റിയിട്ടുണ്ടെന്ന്കോടതിക്ക് ബോധ്യമായതിനാൽഗുരുതരമായവകുപ്പുകൾ ചേർത്തിരുന്നു. ടൗണ്…
Read Moreജലനിരപ്പിലെ അസാധാരണ കുറവ് ; പാലക്കുഴി തിണ്ടില്ലം മിനി ജലവൈദ്യുതപദ്ധതി പ്രവർത്തനത്തെ ബാധിക്കുമോയെന്ന് ആശങ്ക
വടക്കഞ്ചേരി: പ്രളയത്തിനുശേഷം ജലനിരപ്പിലുണ്ടാകുന്ന അസാധാരണ കുറവ് പാലക്കുഴി തിണ്ടില്ലംപോലെയുള്ള മിനി ജലവൈദ്യുതപദ്ധതിയുടെ പ്രവർത്തനത്തെ ബാധിക്കുമോയെന്ന് ആശങ്ക ഉയരുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് പാലക്കുഴി തോട്ടിലെ വെള്ളത്തിന്റെ ഒഴുക്ക് വളരെ കുറഞ്ഞ സ്ഥിതിയിലാണിപ്പോൾ. തുലാമഴ തുണച്ചില്ലെങ്കിൽ അത് പദ്ധതിപ്രവർത്തനത്തിന്റെ ഭാവിക്കും മങ്ങലേല്പിക്കും. എന്തായാലും പദ്ധതിക്കായുള്ള നിർമാണപ്രവൃത്തികൾ ഇപ്പോൾ നടന്നുവരികയാണ്. പെൻസ്റ്റോക്ക് പൈപ്പുകൾക്കുള്ള ചാൽ നിർമാണവും തടണയുടെ പ്രാഥമിക പണികളുമാണ് നടക്കുന്നത്. വെള്ളച്ചാട്ടത്തിനു മുകളിൽ തോടിനു കുറുകേ 72 മീറ്റർ നീളത്തിലും അഞ്ചുമീറ്റർ ഉയരത്തിലുമാണ് തടയണ നിർമിക്കുന്നത്. തടയണയിൽനിന്നുള്ള വെള്ളം 294 മീറ്റർ നീളത്തിൽ ലോപ്രഷർ പൈപ്പിലൂടെയും പിന്നീട് 222 മീറ്റർ താഴേയ്ക്ക് 438 മീറ്റർ നീളത്തിൽ പെൻസ്റ്റോക്ക് പൈപ്പുവഴി കൊണ്ടുവന്ന് രണ്ടു പെൽറ്റൻ വീൽ ടർബൈൻ കറക്കി രണ്ട് അഞ്ഞൂറുകിലോ വാട്ട് ശേഷിയുള്ള ആൾട്ടർനേറ്റർ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉത്പാദനം നടത്താനാണ് പദ്ധതി. വൈദ്യുത ഉത്പാദനത്തിനുശേഷം വെള്ളം ഇതേ തോട്ടിലൂടെ തന്നെ…
Read Moreവിശേഷണങ്ങൾ നിരവധി, പക്ഷേ ; ഷൊർണൂർ ഇന്നും ഫസ്റ്റ് എയ്ഡ് സുരക്ഷ പോലും നല്കാൻ കഴിയാത്ത റെയിൽവേ സ്റ്റേഷൻ
ഷൊർണൂർ: മലബാറിന്റെ റെയിൽവേ പ്രവേശനകവാടം, കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ, ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ തുടങ്ങി വിശേഷണങ്ങളും പേരും പ്രശസ്തിയുമെല്ലാം വാക്കുകൾക്ക് അതീതമാണ് ഷൊർണൂരിനുള്ളത്. എന്നാൽ ഇന്നും ഫസ്റ്റ് എയ്ഡ് സുരക്ഷപോലും നല്കാൻ കഴിയാത്ത റെയിൽവേ സ്റ്റേഷനാണ് ഇതെന്നതാണ് സത്യം. റെയിൽവേ സ്റ്റേഷനിലെത്തുന്ന ഏതെങ്കിലും ഒരു രോഗിക്ക് അസുഖമോ മറ്റോ ഉണ്ടായാൽ പുറത്തെത്തിക്കാൻ ശരിക്കും വലയും. സ്ട്രെക്ച്ചർ കിട്ടാനും വീൽചെയർ കിട്ടാനും രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നതിനുമുള്ള തടസങ്ങൾ ഏറെയാണ്. വാഹനം ലഭിക്കാനുള്ള ബുദ്ധിമുട്ടും ചെറുതല്ല. ഇതോടൊപ്പം നിയമത്തിന്റെ നൂലാമാലകളും ചില്ലറയല്ല. ആറ്, ഏഴ് പ്ലാറ്റ്ഫോമുകളിലാണ് സംഭവമെങ്കിൽ ഇരട്ടി ദുരിതമാണ് രോഗികൾക്കും രക്ഷാപ്രവർത്തനം നടത്തുന്നവർക്കും മൂന്നാം പ്ലാറ്റ്ഫോമിലാണ് സ്റ്റേഷൻ മാസ്റ്ററുള്ളത്. നാല്, അഞ്ച്, ആറ്, ഏഴ് പ്ലാറ്റ്ഫോമുകളിൽ ഫസ്റ്റ് എയ്ഡിനായി ആദ്യം മൂന്നാം പ്ലാറ്റ്ഫോമിലുള്ള സ്റ്റേഷൻ മാസ്റ്റർക്ക് മുന്നിലെത്തണം. യാത്രക്കാരനാണെന്ന് തെളിയിക്കാൻ ടിക്കറ്റ് കാണിക്കണം. ഇതിനു പുറമേ…
Read Moreരാത്രി യാത്രികർ ശ്രദ്ധിക്കുക; പാലക്കുഴി റോഡിൽ കാട്ടാനകളുണ്ട്; വനപാലകർ ഒരു നടപടിയും എടുക്കുന്നില്ലെന്ന് ജനങ്ങൾ
വടക്കഞ്ചേരി: രാത്രി കാലങ്ങളിൽ പാലക്കുഴി റോഡിൽ കാട്ടാനകൂട്ടം നിലയുറപ്പിക്കുന്നത് മലയോരവാസികളുടെ രാത്രി യാത്രകൾ പേടി സ്വപ്നമാകുന്നു. കണിച്ചി പരുതയിൽ നിന്നാണ് പാലക്കുഴിയിലേക്കുള്ള ഏക റോഡ് മാർഗ്ഗം.റോഡിൽ താണിചുവട് ഭാഗത്താണ് പീച്ചി വന്യമൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നുള്ള ആനകളെത്തുന്നത്. ദൂരയാത്ര കഴിഞ്ഞ് രാത്രി വൈകി വരുന്നവരും അതിരാവിലെ മലയിറങ്ങി പോകേണ്ടവരുമൊക്കെയാണ് ആനകൾക്ക് മുന്നിൽപ്പെട്ട് പ്രാണരക്ഷാർത്ഥം ഓടേണ്ടി വരുന്നത്. പത്രങ്ങൾ വിതരണം ചെയ്യുന്നവരും ക്ഷീര കർഷകരും റബർ ടാപ്പിംഗിന് പോകുന്നവരും രാവിലെ ട്യൂഷനായി മലയിറങ്ങുന്ന കുട്ടികളുമാണ് ദുരന്തത്തെ മുഖാമുഖം കാണുന്നത്. അത്യാസന്ന ഘട്ടങ്ങളിൽ മലയിൽ നിന്നും രോഗിയെ താഴെ കൊണ്ടുവരാനും ആനകൾ റോഡിൽ നിലയുറപ്പിക്കുന്നതുമൂലം കഴിയാത്ത സ്ഥിതിയാണ്. ഇവിടെ അടുത്ത് പുല്ലംപരുതയിൽ വനം വകുപ്പിന്റെ വാച്ചർ ഷെഡുണ്ടെങ്കിലും ഇതിന്റെ പ്രവർത്തനം കാര്യക്ഷമമല്ല. ആനയിറങ്ങിയാൽ പിന്നെ പേടിച്ച് വാച്ചർമാരും ഷെഡിന് പുറത്തിറങ്ങില്ല. സ്ഥിരമായി ഇവിടെ ആളുണ്ടാകില്ലെന്നും പറയുന്നു. ആനകളെത്തുന്ന പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റ്…
Read More