പട്ടാന്പി: കൊപ്പത്ത് കാറിൽ കടത്താൻ ശ്രമിച്ച 2,42,18,500 രൂപയുടെ കുഴൽപ്പണം പിടികൂടി. മലപ്പുറം കല്പകഞ്ചേരി സ്വദേശികളായ പൊറ്റെക്കോടിൽ വീട്ടിൽ മുഹമ്മദ് തസ്ലിം(26), കിഴക്കേപ്പുറത്ത് വീട്ടിൽ സയ്യിദ് ശിഹാബുദീൻ (34) എന്നിവരെ കൊപ്പം പോലീസ് അറസ്റ്റ് ചെയ്തു. കല്പകഞ്ചേരി സ്വദേശി ഫാസിലിന്റെ നിർദേശപ്രകാരമാണ് കോയന്പത്തൂരിൽനിന്നും പണം കൊണ്ടുവന്നതെന്നു പ്രതികൾ പോലീസിനോടു പറഞ്ഞു. യാതൊരുവിധ രേഖകളുമില്ലാതെ കോയന്പത്തൂരിൽനിന്നും ഒറ്റപ്പാലം, ചെർപ്പുളശേരി, കൊപ്പം വഴി മലപ്പുറത്തേക്കു വരികയായിരുന്നു. പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയ്ക്കു ലഭിച്ച രഹസ്യവിവരത്തെതുടർന്ന് കുലുക്കല്ലുർ റെയിൽവേ ഗേറ്റിനു സമീപത്തു നടത്തിയ പരിശോധനയിൽ കാറിൽനിന്നുമാണ് പണം കണ്ടെത്തിയത്. കാറിന്റെ ഹാൻഡ് ബ്രേക്കിനുള്ളിലെ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. കൊപ്പം എസ്ഐ എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ എഎസ്ഐമാരായ അബ്ദുൽ ഗയൂം, മധു, അരവിന്ദാക്ഷൻ, സിപിഒമാരായ രാജേഷ്, ശിവദാസ്, ശശികുമാർ, രാഹുൽ, റിനു മോഹൻ, പ്രസാദ്, കലാധരൻ, ഹരീഷ്,…
Read MoreCategory: Palakkad
ഉരുൾപൊട്ടലിൽ മരിച്ച ഗംഗാധരന്റെ സഹോദരന്റെ വീട് ജോസ് കെ.മാണി സന്ദർശിച്ചു
വടക്കഞ്ചേരി: കഴിഞ്ഞ മാസത്തെ അതിതീവ്ര മഴയിൽ നെന്മാറയിൽ ഉരുൾപൊട്ടി മരിച്ച ഗംഗാധരന്റെ സഹോദരൻ വള്ളിയോടുള്ള സഹദേവന്റെ വസതി ഇന്നലെ രാത്രി കേരള കോണ്ഗ്രസ് (എം) നേതാവും എം പി യുമായ ജോസ് കെ.മാണി സന്ദർശിച്ചു.ഗംഗാധരന്റെ മകൾ അമിതക്ക് ജോലി ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും എം പി പറഞ്ഞു. ഉരുൾപൊട്ടലിലെ മലവെള്ളപാച്ചിലിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ്കോയന്പത്തൂരിലെ ഗംഗാ ആശുപത്രിയിൽ ചികിത്സയിലാണ് ഗംഗാധരന്റെ മറ്റൊരു മകളായ അഖില.കോയന്പത്തൂരിലെ ആശുപത്രിയിൽ അഖിലയെ ശുശ്രൂഷിക്കാൻ നിൽക്കുകയാണ് അമിത. കോഴിക്കോട് രണ്ടാം വർഷ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു അമിത.അവിടെ പഠനത്തോടൊപ്പം തുണി കടയിൽ ജോലി ചെയ്താണ് പഠ ന ചെലവുകൾക്കുള്ള പണം കണ്ടെത്തിയിരുന്നത്. എന്നാൽ അഖിലയെ ആശുപത്രിയിൽ പരിചരിക്കാൻ മറ്റാരും ഇല്ലാത്തതിനാൽ കോഴിക്കോട്ടെ ജോലിയും പഠനവും നിർത്തിയാണ് അമിത, ഇപ്പോൾ ആശുപത്രിയിലുള്ളത്. ഇനിയും അഖിലക്ക് ആറുമാസത്തെ ആശുപത്രി ചികിത്സ വേണം. മൂത്ത സഹോദരി…
Read Moreനവകേരള പുനർനിർമാണം ബാങ്കുകൾ അവസരമായി കാണണമെന്ന് എം.ബി.രാജേഷ് എംപി
പാലക്കാട്: പ്രളയാനന്തര കേരളത്തെ പുനർനിർമിക്കുകയെന്ന വെല്ലുവിളിയെ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഒരവസരമായി കാണണമെന്ന് എം.ബി.രാജേഷ് എംപി. ബാങ്കുകൾ വഴിയുള്ള സഹായങ്ങൾ അർഹരായവർക്ക് ലഭ്യമാക്കുന്നതിന് മാനുഷികവും പ്രായോഗികവുമായ സമീപനം ബാങ്കുകൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നടപ്പുസാന്പത്തിക വർഷത്തെ ആദ്യപാദത്തിലെ ജില്ലാതല ബാങ്കിംഗ് അവലോകനസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയക്കെടുതി അനുഭവിക്കുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 10,000 രൂപയുടെ ധനസഹായം അക്കൗണ്ടിലെത്തിക്കാൻ മിനിമം ബാലൻസ് വേണമെന്ന നിബന്ധന ബാങ്കുകൾ ഈ സാഹചര്യത്തിൽ പിൻവലിക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ല കളക്ടർ ഡി.ബാലമുരളി പറഞ്ഞു. നിലവിൽ മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് പ്രളയബാധിത പ്രദേശങ്ങളിൽ മാത്രമാണ്. അല്ലാത്ത പ്രദേശങ്ങളിൽ വ്യക്തിപരമായ നഷ്ടമുണ്ടായവർക്ക് സഹായം എത്തിക്കാൻ ബാങ്കുകൾ ഉദാരപരമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2018-19 സാന്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 2906 കോടി രൂപ വായ്പാവിതരണം ചെയ്ത് ബാങ്കുകൾ ജില്ലാ വായ്പാപദ്ധതിയുടെ 21 ശതമാനം ലക്ഷ്യം കൈവരിച്ചു. ഇതിൽ…
Read Moreഏഴുവർഷത്തിന് ശേഷം ആ വിധിയെത്തി ; കരാറുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് മൂന്ന് വർഷം കഠിന തടവും പിഴയും
പാലക്കാട്: കെട്ടിട നിർമാണ കരാറുകാരനായ കൊല്ലങ്കോട് പയിലൂർ സ്വദേശി ശെൽവനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതിന് കണ്ണാടി കുടുവാക്കോട് സൂര്യനയനത്തിൽ ബാബുവിനെ (39) മൂന്ന് കൊല്ലം കഠിന തടവിനും ആയിരത്തി അഞ്ഞൂറ് രൂപ പിഴ അടക്കാനും പരാതിക്കാരന് 25000 രൂപ നഷ്ടപരിഹാരമായി നൽകാനും പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) ശിക്ഷ വിധിച്ചു 2011 സെപ്റ്റംബർ പതിനാലിനാണ് കരാറുകാരനെ ട്രാക്ടർ ഉടമയായ ബാബു തടഞ്ഞു നിർത്തി അടിക്കുകയും വയറിൽ ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തത്. ജില്ലാ ആശുപത്രിയിലെ പരിശോധനയ്ക്കു ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പൊലീസ് ലഘുവായ വകുപ്പുകൾ പ്രകാരം സമർപ്പിച്ച കുറ്റപത്രം അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ അപേക്ഷ പ്രകാരം ഡോക്ടർമാരെ കോടതിയിൽ വിളിച്ച് മൊഴി എടുക്കുകയും, പരാതിക്കാരന്റെ ജീവന് ആപത്ത് വരെ സംഭവിക്കുന്ന തരത്തിൽ ആന്തരികാവയവങ്ങൾക്ക് കേട് പറ്റിയിട്ടുണ്ടെന്ന്കോടതിക്ക് ബോധ്യമായതിനാൽഗുരുതരമായവകുപ്പുകൾ ചേർത്തിരുന്നു. ടൗണ്…
Read Moreജലനിരപ്പിലെ അസാധാരണ കുറവ് ; പാലക്കുഴി തിണ്ടില്ലം മിനി ജലവൈദ്യുതപദ്ധതി പ്രവർത്തനത്തെ ബാധിക്കുമോയെന്ന് ആശങ്ക
വടക്കഞ്ചേരി: പ്രളയത്തിനുശേഷം ജലനിരപ്പിലുണ്ടാകുന്ന അസാധാരണ കുറവ് പാലക്കുഴി തിണ്ടില്ലംപോലെയുള്ള മിനി ജലവൈദ്യുതപദ്ധതിയുടെ പ്രവർത്തനത്തെ ബാധിക്കുമോയെന്ന് ആശങ്ക ഉയരുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് പാലക്കുഴി തോട്ടിലെ വെള്ളത്തിന്റെ ഒഴുക്ക് വളരെ കുറഞ്ഞ സ്ഥിതിയിലാണിപ്പോൾ. തുലാമഴ തുണച്ചില്ലെങ്കിൽ അത് പദ്ധതിപ്രവർത്തനത്തിന്റെ ഭാവിക്കും മങ്ങലേല്പിക്കും. എന്തായാലും പദ്ധതിക്കായുള്ള നിർമാണപ്രവൃത്തികൾ ഇപ്പോൾ നടന്നുവരികയാണ്. പെൻസ്റ്റോക്ക് പൈപ്പുകൾക്കുള്ള ചാൽ നിർമാണവും തടണയുടെ പ്രാഥമിക പണികളുമാണ് നടക്കുന്നത്. വെള്ളച്ചാട്ടത്തിനു മുകളിൽ തോടിനു കുറുകേ 72 മീറ്റർ നീളത്തിലും അഞ്ചുമീറ്റർ ഉയരത്തിലുമാണ് തടയണ നിർമിക്കുന്നത്. തടയണയിൽനിന്നുള്ള വെള്ളം 294 മീറ്റർ നീളത്തിൽ ലോപ്രഷർ പൈപ്പിലൂടെയും പിന്നീട് 222 മീറ്റർ താഴേയ്ക്ക് 438 മീറ്റർ നീളത്തിൽ പെൻസ്റ്റോക്ക് പൈപ്പുവഴി കൊണ്ടുവന്ന് രണ്ടു പെൽറ്റൻ വീൽ ടർബൈൻ കറക്കി രണ്ട് അഞ്ഞൂറുകിലോ വാട്ട് ശേഷിയുള്ള ആൾട്ടർനേറ്റർ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉത്പാദനം നടത്താനാണ് പദ്ധതി. വൈദ്യുത ഉത്പാദനത്തിനുശേഷം വെള്ളം ഇതേ തോട്ടിലൂടെ തന്നെ…
Read Moreവിശേഷണങ്ങൾ നിരവധി, പക്ഷേ ; ഷൊർണൂർ ഇന്നും ഫസ്റ്റ് എയ്ഡ് സുരക്ഷ പോലും നല്കാൻ കഴിയാത്ത റെയിൽവേ സ്റ്റേഷൻ
ഷൊർണൂർ: മലബാറിന്റെ റെയിൽവേ പ്രവേശനകവാടം, കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ, ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ തുടങ്ങി വിശേഷണങ്ങളും പേരും പ്രശസ്തിയുമെല്ലാം വാക്കുകൾക്ക് അതീതമാണ് ഷൊർണൂരിനുള്ളത്. എന്നാൽ ഇന്നും ഫസ്റ്റ് എയ്ഡ് സുരക്ഷപോലും നല്കാൻ കഴിയാത്ത റെയിൽവേ സ്റ്റേഷനാണ് ഇതെന്നതാണ് സത്യം. റെയിൽവേ സ്റ്റേഷനിലെത്തുന്ന ഏതെങ്കിലും ഒരു രോഗിക്ക് അസുഖമോ മറ്റോ ഉണ്ടായാൽ പുറത്തെത്തിക്കാൻ ശരിക്കും വലയും. സ്ട്രെക്ച്ചർ കിട്ടാനും വീൽചെയർ കിട്ടാനും രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നതിനുമുള്ള തടസങ്ങൾ ഏറെയാണ്. വാഹനം ലഭിക്കാനുള്ള ബുദ്ധിമുട്ടും ചെറുതല്ല. ഇതോടൊപ്പം നിയമത്തിന്റെ നൂലാമാലകളും ചില്ലറയല്ല. ആറ്, ഏഴ് പ്ലാറ്റ്ഫോമുകളിലാണ് സംഭവമെങ്കിൽ ഇരട്ടി ദുരിതമാണ് രോഗികൾക്കും രക്ഷാപ്രവർത്തനം നടത്തുന്നവർക്കും മൂന്നാം പ്ലാറ്റ്ഫോമിലാണ് സ്റ്റേഷൻ മാസ്റ്ററുള്ളത്. നാല്, അഞ്ച്, ആറ്, ഏഴ് പ്ലാറ്റ്ഫോമുകളിൽ ഫസ്റ്റ് എയ്ഡിനായി ആദ്യം മൂന്നാം പ്ലാറ്റ്ഫോമിലുള്ള സ്റ്റേഷൻ മാസ്റ്റർക്ക് മുന്നിലെത്തണം. യാത്രക്കാരനാണെന്ന് തെളിയിക്കാൻ ടിക്കറ്റ് കാണിക്കണം. ഇതിനു പുറമേ…
Read Moreരാത്രി യാത്രികർ ശ്രദ്ധിക്കുക; പാലക്കുഴി റോഡിൽ കാട്ടാനകളുണ്ട്; വനപാലകർ ഒരു നടപടിയും എടുക്കുന്നില്ലെന്ന് ജനങ്ങൾ
വടക്കഞ്ചേരി: രാത്രി കാലങ്ങളിൽ പാലക്കുഴി റോഡിൽ കാട്ടാനകൂട്ടം നിലയുറപ്പിക്കുന്നത് മലയോരവാസികളുടെ രാത്രി യാത്രകൾ പേടി സ്വപ്നമാകുന്നു. കണിച്ചി പരുതയിൽ നിന്നാണ് പാലക്കുഴിയിലേക്കുള്ള ഏക റോഡ് മാർഗ്ഗം.റോഡിൽ താണിചുവട് ഭാഗത്താണ് പീച്ചി വന്യമൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നുള്ള ആനകളെത്തുന്നത്. ദൂരയാത്ര കഴിഞ്ഞ് രാത്രി വൈകി വരുന്നവരും അതിരാവിലെ മലയിറങ്ങി പോകേണ്ടവരുമൊക്കെയാണ് ആനകൾക്ക് മുന്നിൽപ്പെട്ട് പ്രാണരക്ഷാർത്ഥം ഓടേണ്ടി വരുന്നത്. പത്രങ്ങൾ വിതരണം ചെയ്യുന്നവരും ക്ഷീര കർഷകരും റബർ ടാപ്പിംഗിന് പോകുന്നവരും രാവിലെ ട്യൂഷനായി മലയിറങ്ങുന്ന കുട്ടികളുമാണ് ദുരന്തത്തെ മുഖാമുഖം കാണുന്നത്. അത്യാസന്ന ഘട്ടങ്ങളിൽ മലയിൽ നിന്നും രോഗിയെ താഴെ കൊണ്ടുവരാനും ആനകൾ റോഡിൽ നിലയുറപ്പിക്കുന്നതുമൂലം കഴിയാത്ത സ്ഥിതിയാണ്. ഇവിടെ അടുത്ത് പുല്ലംപരുതയിൽ വനം വകുപ്പിന്റെ വാച്ചർ ഷെഡുണ്ടെങ്കിലും ഇതിന്റെ പ്രവർത്തനം കാര്യക്ഷമമല്ല. ആനയിറങ്ങിയാൽ പിന്നെ പേടിച്ച് വാച്ചർമാരും ഷെഡിന് പുറത്തിറങ്ങില്ല. സ്ഥിരമായി ഇവിടെ ആളുണ്ടാകില്ലെന്നും പറയുന്നു. ആനകളെത്തുന്ന പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റ്…
Read Moreതെങ്ങുകളിലെ വെള്ളീച്ച രോഗം; തെങ്ങുകൾ ക്ഷയിച്ച് നാളികേര ഉല്പാദനത്തിൽ വൻ ഇടിവ്
വടക്കഞ്ചേരി: തെങ്ങുകളിലെ വെള്ളീച്ച രോഗം വ്യാപകമായതോടെ നാളികേര ഉല്പാദനത്തിൽ വൻ ഇടിവ്. തെങ്ങുകളുടെ ആരോഗ്യം ക്ഷയിക്കുന്നതിനൊപ്പമാണ് ഉൽപ്പാദനത്തിലും കുറവുണ്ടാകുന്നത്. തെങ്ങോലകൾക്ക് അടിയിലാണ് ഇവ കൂടുകെട്ടി കഴിയുന്നത്.ഇതിനാൽ മഴയോ വെയിലോ ഏൽക്കില്ല. തെങ്ങോലകളുടെ മുകൾ ഭാഗത്ത് കരിപ്പോലെ കറുത്ത നിറങ്ങളും ഉണ്ടാകുന്നതായി കർഷകർ പറയുന്നു. പൊടിപ്പോലെയുള്ള ഈ ഫംഗസുകൾ തോട്ടത്തിലെ വാഴ തുടങ്ങിയ ഇടവിള കളിലും നിറയും. ഓരോ പ്രദേശങ്ങളിലും വ്യത്യസ്തമായ രോഗലക്ഷണങ്ങളും രോഗങ്ങളുമാണ് കാണപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്നും ആയിരത്തിലേറെ അടി ഉയരമുള്ള പാലക്കുഴിയിൽ കാറ്റു വീഴ്ചക്ക് സമാനമായ രോഗവ്യാപനംമൂലം കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മാത്രം രണ്ടായിരത്തോളം തെങ്ങുകൾ നശിച്ചിട്ടുണ്ടെന്നാണ് കണക്ക്. രോഗവ്യാപനത്തെക്കുറിച്ച് പഠിക്കാൻ കായംകുളത്തെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ നിന്നും കൃക്ഷി ശാസ്ത്രജ്ഞരുടെ പ്രത്യേകസംഘം കഴിഞ്ഞ മാസം പാലക്കുഴിയിൽ എത്തി പ്രാഥമിക പരിശോധന നടത്തിയെങ്കിലും രോഗകാരണം എന്താണെന്ന് വ്യക്തമായി ചുണ്ടിക്കാണിക്കാൻ അവർക്കായില്ല. എല്ലാ തോട്ടങ്ങളിലേയും മണ്ണ്…
Read Moreകുതിരാനിലെ കുഴികൾ; പോലീസ് വടിയെടുത്തു, ഏഴിനു പണികൾ തുടങ്ങുമെന്ന് ദേശീയപാത അഥോറിറ്റി
സ്വന്തം ലേഖകൻ തൃശൂർ: പാലക്കാട്-തൃശൂർ ദേശീയപാതയിലെ കുഴികൾ ഉടനേ അടയ്ക്കുമെന്ന് ദേശീയപാത അഥോറിറ്റി സിറ്റി പോലീസ് കമ്മീഷണർക്ക് ഉറപ്പുനൽകി. 4.35 കോടി രൂപ അടങ്കലുള്ള ടെൻഡർ സെപ്റ്റംബർ 18 ന് അംഗീകരിക്കും. ഒക്ടോബർ ഏഴിനു പണി തുടങ്ങും. സിറ്റി പോലീസ് കമ്മീഷണർ യതീഷ്ചന്ദ്ര വിളിച്ചുകൂട്ടിയ ഹൈവേ മാനേജ്മെന്റ് കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. തകർന്ന റോഡിലെ ഗതാഗത കുരുക്കിനും, വാഹനാപകടങ്ങൾക്കും കാരണമായ ദേശീയപാതയിലെ മരണക്കുഴികളുടെ അറ്റകുറ്റപ്പണിയാണ് യുദ്ധകാല അടിസ്ഥാനത്തിൽ ചെയ്തുതീർക്കുക. നിലവിലെ കരാറുകാരായ കെഎംസി കണ്സ്ട്രക്ഷൻസ് കന്പനി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. റോഡിലെ കുഴികൾ അടയ്ക്കാനുള്ള പണി ഏറ്റെടുക്കുന്നതിനു കെഎംസിക്ക് താത്പര്യമില്ലാത്തപക്ഷം ദേശീയപാത അഥോറിറ്റി നേരിട്ട് ഇടപെടും. ടെൻഡർ അംഗീകരിച്ചാൽ 15 ദിവസത്തിനകം ടാറിംഗ് ആരംഭിക്കുമെന്നു ദേശീയപാത അതോറിറ്റി അറിയിച്ചു. പൊതുജനങ്ങൾക്കു ബുദ്ധിമുട്ടായ മണ്ണുത്തി- മുളയം പ്രദേശങ്ങളിലെ രൂക്ഷമായ പൊടിശല്യം തടയാൻ നടപടിയെടുക്കണം. മുന്പ് കിണറുകൾ ഉണ്ടായിരുന്ന സ്ഥലങ്ങളാണ്…
Read Moreഭൂമി പിളർന്നത് പരിശോധിക്കാൻ ശാസ്ത്രസംഘം എത്താത്തത് പ്രദേശവാസികളെ ഭീതിയിലാക്കുന്നു
മംഗലംഡാം: ഉപ്പുമണ്ണിൽ ഭൂമി പിളർന്നുനില്ക്കുന്നതിന്റെ അപായസ്ഥിതി പരിശോധിക്കാൻ ശാസ്ത്രസംഘം എത്താൻ വൈകുന്നത് സമീപത്തെ താമസക്കാരെയും പ്രദേശവാസികളെയും ബുദ്ധിമുട്ടിലാക്കുന്നു. സംഭവമുണ്ടായി ഒരുമാസമായിട്ടും സ്ഥലം പരിശോധിക്കാൻ സംഘം എത്തിയിട്ടില്ല. അപകടസാധ്യത ചൂണ്ടിക്കാട്ടി ഇതിലൂടെ ബസ് സർവീസ് ഉൾപ്പെടെയുള്ള വാഹനഗതാഗതം നിരോധിച്ചതാണ് പ്രദേശവാസികൾക്ക് ദുരിതമാകുന്നത്. ഒറ്റപ്പെട്ടു കിടക്കുന്ന ഇവിടത്തുകാർക്ക് ഇപ്പോൾ ബസ് വരുന്ന സ്ഥലത്തെത്താൻ മൂന്നും നാലും കിലോമീറ്റർ നടക്കേണ്ട സ്ഥിതിയാണ്. വിദ്യാർഥികളാണ് ഏറെ കഷ്ടപ്പെടുന്നത്. തിരുവനന്തപുരത്തുനിന്നുള്ള നാഷണൽ സെന്റർ ഫോർ എർത്ത് സ്റ്റഡീസിൽനിന്നുള്ള ശാസ്ത്രസംഘമാണ് സ്ഥലം പരിശോധിച്ച് ഭൂമി വിള്ളലിന്റെ അനന്തരഫലങ്ങളും സുരക്ഷാ സംവിധാനങ്ങളും നിർദേശിക്കേണ്ടത്.എന്നാൽ എംഎൽഎയും മന്ത്രിയും എംപിയുമൊക്കെ ഇടപെട്ടിട്ടും സംഘം എത്തുന്നതിനു നടപടിയായിട്ടില്ല. ശാസ്ത്രജ്ഞരുടെ കുറവും പരിശോധന ഉപകരണങ്ങളുടെ ദൗർലഭ്യവുമാണ് സംഘമെത്താൻ വൈകുന്നതെന്നാണ് റവന്യൂ അധികൃതർ പറയുന്നത്.ഇത്തരത്തിൽ ഭൂമിക്കു വിള്ളലുണ്ടായ ഇടുക്കി, വയനാട് ജില്ലകളിൽ ഒട്ടേറെ പ്രദേശങ്ങളുള്ളതിനാൽ ശാസ്ത്രസംഘം മറ്റു ജില്ലകളിലാണ്. മന്ത്രി കൂടി ഇടപെട്ടിട്ടുള്ളതിനാൽ വൈകാതെ…
Read More