ഒരേ ദിശയിൽ പോകുകയായിരുന്നു പ്രൈവറ്റ് ബസിനു പിന്നിൽ  കോഴിവണ്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

വടക്കഞ്ചേരി: ദേശീയപാത അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ ബസിനു പിറകിൽ കോഴിവണ്ടിയിടിച്ച് കോഴിവണ്ടി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. പുതുക്കോട് സ്വദേശി ഫാറൂക്കി (32) നാണ് പരിക്ക്. ഇയാളെ മംഗലംപാലത്തെ കാരുണ്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നല്കി പോലീസ് ജീപ്പിൽ പാലക്കാട് ആശുപത്രിയിലേക്ക് മാറ്റി. ഇന്നുരാവിലെ ഏഴിനായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഐഷർ ലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ വടക്കഞ്ചേരി ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഡ്രൈവറുടെ കാലിനാണ് ഗുരുതര പരിക്കേറ്റിരിക്കുന്നത്. കോഴിവണ്ടിയിൽ മറ്റു രണ്ടുപേർ കൂടിയുണ്ടായിരുന്നെങ്കിലും അവർ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. ആയിരത്തോളം കോഴികൾ വാഹനത്തിലുണ്ടായിരുന്നു. പാലക്കാടുനിന്നും തൃശൂരിലേക്ക് പോയിരുന്ന കെ.കെ.മേനോൻ ബസിനു പുറകിലാണ് ഇതേദിശയിൽ പോയിരുന്ന കോഴിവണ്ടി ഇടിച്ചത്. ബസ് സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റുന്ന സമയത്തായിരുന്നു സംഭവം. കോഴിവണ്ടിയുടെ ബ്രേക്ക് ചവിട്ടിയപ്പോൾ വണ്ടി നില്ക്കാതെ മുന്നോട്ടുപോയതാണ് അപകടത്തിന് കാരണമായതെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. ബസ് യാത്രക്കാർക്ക്…

Read More

മഴക്കെടുതിയിൽ സഹായവുമായി സർക്കാർ; പാലക്കാട്ട് വീട് നഷ്ടപ്പെട്ടവർക്ക് 95,000 രൂപ സർക്കാർ ധനസഹായം

പാലക്കാട്ട്: ജില്ലയിൽ മഴക്കെടുതിയിൽപ്പെട്ടവർക്ക് സഹായവുമായി സർക്കാർ. വീട് നഷ്ടപ്പെട്ടവർക്ക് 95,000 രൂപ സർക്കാർ ധനസഹായമായി നൽകുമെന്ന് മന്ത്രി എ.കെ.ബാലൻ അറിയിച്ചു. ഒപ്പം, ജനങ്ങൾക്ക് നഷ്ടപ്പെട്ട സുപ്രധാന രേഖകളുടെ ഡ്യൂപ്ലിക്കേറ്റ് സൗജന്യമായി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ കാര്യങ്ങൾ സർക്കാർ തലത്തിൽ ആലോചനകൾ പൂർ‌ത്തിയാകുന്ന മുറയ്ക്ക് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.  

Read More

പത്തൊമ്പതുകിലോ ചന്ദനവുമായി  രണ്ടുപേരെ അറസ്റ്റുചെയ്തു; ചന്ദനത്തിന്‍റെ ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി

അഗളി: പത്തൊന്പതുകിലോ ചന്ദനവുമായി രണ്ടുപേരെ അഗളി എഎസ്പിയും സംഘവും അറസ്റ്റുചെയ്തു. അട്ടപ്പാടി മേലേകണ്ടിയൂരിൽ രേശന്‍റെ മകൻ അയ്യപ്പൻ (36), മാങ്കര ഭൂമുന്നൂർ ചെല്ലന്‍റെ മകൻ ഈശ്വരൻ (26) എന്നിവരെയാണ് ഷോളയൂർ വട്ടലക്കി ഭാഗത്തുനിന്നും പിടികൂടിയത്. അട്ടപ്പാടിയിൽനിന്ന് വ്യാപകതോതിൽ ചന്ദനം കടത്തുന്നതായുള്ള വിവരത്തെ തുടർന്നു നടത്തിയ വിശദ പരിശോധനയ്ക്കിടെ സംശയാസ്പദമായി കണ്ട ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ചന്ദനമോഷണം വ്യക്തമായത്. ഇവരിൽനിന്നും ചാക്കിൽകെട്ടി സൂക്ഷിച്ചിരുന്ന ചന്ദനം പിടിച്ചെടുത്തു. ഷോളയൂർ എസ്ഐ രാജേഷ് അയോടൻ അറസ്റ്റു രേഖപ്പെടുത്തി. ചന്ദനത്തിന്‍റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നു പോലീസ് പറഞ്ഞു. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കി. ബുധനാഴ്ച ഫോറസ്റ്റർ ബിനുവിന്‍റെ നേതൃത്വത്തിൽ പുളിയപ്പതിയിൽ നടത്തിയ റെയ്ഡിൽ 21 കിലോ ചന്ദനം സഹിതം രണ്ടു പ്രതികളെയും ചന്ദനം കടത്താൻ ഉപയോഗിച്ച കാറും ഫോറസ്റ്റ് സംഘം പിടികൂടിയിരുന്നു.

Read More

മൂലത്തറ അണക്കെട്ടിന്‍റെ ബണ്ട് തകർന്നു; വെള്ളപ്പാച്ചിലിൽ പന്ത്രണ്ടുവർഷം മുമ്പ് തകർന്ന ബണ്ട് പുനർനിർമ്മിച്ചതാണ് വീണ്ടും  തകർന്നത്

ചിറ്റൂർ: ശക്തമായ മഴയിൽ മൂലത്തറ അണക്കെട്ടിന്‍റെ അരിക് ബണ്ട് തകർന്നു. വ്യാപകമായ നാശനഷ്ടം. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ബണ്ട് തകർന്നത്. വലതുഭാഗത്തെ ബണ്ട് വെള്ളപ്പാച്ചിലിൽ തകർന്നു. വെള്ളം തടയാനായി സ്ഥാപിച്ച മണ്‍ തടയണയും ഒഴുകിപോയി. പന്ത്രണ്ടുവർഷംമുന്പ് തകർന്ന ബണ്ട് പുനർനിർമിച്ചതാണ് വ്യാപകമായി തകർന്നത്. ഇനി ബണ്ട് പുനർനിർമിച്ചാലേ വലതുകനാലിലൂടെ വെള്ളം ഇറക്കാൻ കഴിയൂ. ഇന്നലെ ആളിയാറിൽ നിന്ന് ചിറ്റൂർ പുഴയിലേക്ക് 500 ഘനയടിവീതം വെള്ളം ഇറക്കിയിരുന്നു. എന്നാൽ മഴവെള്ളം കുത്തിയൊഴുകിയതോടെയാണ് ബണ്ട് തകരാനിടയായത്. മേനോൻപാറ വില്ലേജ് ഓഫീസിനു സമീപം നാലുസെന്‍റ് കോളനിയിലെ വീടുകളിലേക്ക് വെള്ളംകയറിയത് ഭീതിപരത്തി. വീടുകളിലുള്ളവരെ മറ്റിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതിനാൽ അനിഷ്ടസംഭവങ്ങൾ ഒഴിവായി. മരുതന്പാറ ആണ്ടയിലക്കളത്തിൽ വേലൻകുളന്പിൽ സുബ്രഹ്്മണ്യന്‍റെ വീട്ടുകിണർ ഇടിഞ്ഞുതാണു. ചിറ്റൂർപുഴയിലേക്ക് ആളിയാർ വെള്ളം ഇറക്കിയതിനാൽ മൂത്തറ, ആലാംകടവ്, പാറക്കളം, നിലംപതിപാലം മുങ്ങിയതിനാൽ ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. മലവെള്ളപ്പാച്ചിൽകാണാൻ ജനങ്ങളുടെ തിരക്കും ഇന്നലെ ശക്തമായിരുന്നു.പെരുവെന്പ്-കനാൽപ്പാലം റോഡിൽ…

Read More

മുൻസിപ്പൽ ബസ് സ്റ്റാന്‍റിന് സമീപം ബസുകൾ വരാനുള്ള സൗകര്യം ഒരുക്കണമെന്ന് വ്യാപാരികൾ

പാലക്കാട്: മുൻസിപ്പൽ ബസ് സ്റ്റാന്‍റിന് സമീപമുള്ള ബിൽഡിങ്ങ് തകർന്ന് വീണതിനെ തുടർന്ന് നിലവിലുള്ള മുൻസിപ്പൽ ബസ്സ് സ്റ്റാന്‍റിൽ വന്നുകൊണ്ടിരുന്ന ബസ്സുകൾ ഇപ്പോൾ സർവ്വീസ് നടത്താത്തതു മൂലം 1000-ത്തോളം വ്യാപാരികളുടെ ഉപജീവനമാർഗ്ഗം ദുസ്സഹമായതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, പാലക്കാട് ടൗണ്‍ യൂണിറ്റ് യോഗം വിലയിരുത്തി. അതിനാൽ മുൻസിപ്പൽ ബസ്സ് സ്റ്റാന്‍റിൽ നിലവിൽ വന്നുകൊണ്ടിരിക്കുന്ന ബസുകൾ സ്റ്റാന്‍റിന്‍റെ അകത്തോ പുറത്തോ വന്ന് ആളുകളെ കയറ്റുന്നതിനുമുള്ള സൗകര്യം ഏർപ്പെടുത്തുവാനും, തകർന്ന് വീണ കെട്ടിടത്തിൽ ഉപജീവനം നടത്തുന്ന കച്ചവടക്കാർക്ക് അവിടെ അവരുടെ വ്യാപാരം നടത്തുവാനുമുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും നഗരസഭ ചെയർപേഴ്സണ്‍ പ്രമീള ശശിധരന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ടൗൺ യൂണിറ്റ് പ്രസിഡണ്ട് എം. അസ്സൻ മുഹമ്മദ് ഹാജി നിവേദനം നൽകി. ഭാരവാഹികളായ ടൗണ്‍ യൂണിറ്റ് ട്രഷറർ മണികണ്ഠൻ.കെ.നായർ, എക്സിക്യൂട്ടീവ് മെന്പർ വി.എം.മധു, എം. നാസർ, സി.ഡി.…

Read More

മീൻവല്ലം ജലവൈദ്യുതി പദ്ധതി നാലാം വർഷത്തിലേക്കു കടക്കുന്പോഴും പുഴക്ക് കുറുകെ നടപ്പാലമില്ല

കല്ലടിക്കോട്: കല്ലടിക്കോടൻ മലയുടെ പാർശ്വഭാഗത്തുള്ള മീൻവല്ലം ചെറുകിട ജലവൈദ്യുതി പദ്ധതി ജലവിഭവത്തെ ഫലപ്രദമായി വിനിയോഗിച്ച് ഉൗർജോത്പാദനവും വികസനവും എങ്ങനെ സാധ്യമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ്. നാലാംവർഷം അടുക്കുന്പോൾ പദ്ധതിയിൽനിന്നുള്ള വരുമാനവും ഉത്പാദനവും പ്രതീക്ഷിച്ചതിലേറെ. നാലുവർഷം മുന്പ് ഓഗസ്റ്റ് 29നായിരുന്നു മീൻവല്ലം വൈദ്യുതിപദ്ധതിയുടെ ഒൗപചാരിക പ്രവർത്തനോദ്ഘാടനം നടന്നത്.മണ്ണാർക്കാട് താലൂക്കിൽ കരിന്പ പഞ്ചായത്തിലാണ് മീൻവല്ലംപദ്ധതി പ്രദേശം. ഓഗസ്റ്റ് 29ന് പദ്ധതി കമ്മീഷൻ ചെയ്തപ്പോൾ രാജ്യത്ത് ഒരു തദ്ദേശ സ്ഥാപനം നടപ്പിലാക്കുന്ന ആദ്യ ചെറുകിട വൈദ്യുതിപദ്ധതി എന്നനിലയിൽ രാജ്യാന്തരശ്രദ്ധ നേടിയിരുന്നു. മൂന്ന് മെഗാവട്ട് ശേഷിയുള്ള രണ്ട് ജനറേറ്ററുകൾ വഴി ഒരുലക്ഷം യൂണിറ്റ് വർഷം ഉത്പാദിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടത്. വൈദ്യുതിവകുപ്പിന്‍റെ നിർലോഭമായ പിന്തുണ പദ്ധതിക്കുണ്ടായി. ആദ്യവർഷം പൂർത്തിയായപ്പോൾ തന്നെ പദ്ധതിയിൽനിന്നും മൂന്നുകോടി രൂപ വരുമാനമുണ്ടായിരുന്നു. ജൂണ്‍, ജൂലൈ മാസത്തിലായിരുന്നു കൂടുതൽ ഉൽപാദനം. കഴിഞ്ഞ സീസണിൽ 56 ലക്ഷം യൂണിറ്റ് ഉത്പാദിപ്പിച്ചു. ഇതുവരെ വൈദ്യുതിവകുപ്പിന് രണ്ടുകോടി അറുപത്തി എട്ടുലക്ഷം…

Read More

പാലക്കാട്ട് കനത്ത മഴ;  മലമ്പുഴയിൽ  ഉരുൾ പൊട്ടി; പ്രദേശങ്ങൾ ഒറ്റപ്പെടുന്നു; സ്വകാര്യബസുകൾ പലതും സർവീസ് നിർത്തിവച്ചു

പാലക്കാട്: ജില്ലയിൽ കനത്ത മഴ തുടരുന്നു. മലയോര പ്രദേശങ്ങൾ ഒറ്റപ്പെട്ടു. പലയിടത്തും വൈദ്യുതിബന്ധം താറുമാറായി. എല്ലാ ഡാമുകളിലെയും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ പുഴയോര വാസികൾ ജാഗ്രത പാലിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലന്പുഴ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ ഉരുൾപൊട്ടി. ആനക്കല്ലിനടുത്ത് കവ, പറച്ചാത്തി, എലിവാൽ എന്നിവിടങ്ങളിൽ ഇന്നലെ രാത്രി ഒന്പതരയോടെയാണ് ഉരുൾപൊട്ടിയത്. ആളപായമില്ല. ഇതിനെതുടർന്ന് മലന്പുഴ ഡാമിന്‍റെ ഷട്ടർ നാലടിയോളം ഉയർത്തിയിരുന്നു. അട്ടപ്പാടി, മണ്ണാർക്കാട്, വടക്കഞ്ചേരി മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. നഗരപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. പാടശേഖരങ്ങൾക്കിടയിലൂടെ പോകുന്ന പ്രധാന പാതകളെല്ലാം വെള്ളത്തിനടിയിലാണ്. സ്വകാര്യബസുകൾ പലതും സർവീസ് നിർത്തിവച്ചിട്ടുണ്ട്.

Read More

സൈലന്‍റ് വാലി വനത്തിൽ കുടുങ്ങിയ ഏഴംഗ വനപാലകസംഘം രക്ഷപ്പെട്ടു; ശക്തമായ മഴയിൽ തങ്ങൾ കുടുങ്ങിപ്പോകുകയായിരുന്നുവെന്ന് വനപാലകർ

അഗളി: കഞ്ചാവു റെയ്ഡിനു പോയി സൈലന്‍റ് വാലി വനത്തിൽ കുടുങ്ങിയ വനപാലകസംഘം സുരക്ഷിതരായി തിരിച്ചെത്തി. മുക്കാലി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ അഭിലാഷിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് വനത്തിൽ കുടുങ്ങിയത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഘം വനത്തിൽ കടന്നത്. മൂന്നു സംഘങ്ങളായാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ തെരച്ചിലിനിറങ്ങിയത്. സെക‌്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ബാലമുരളി, പെരുമാൾ എന്നിവരുടെ നേതൃത്വത്തിൽ പുറപ്പെട്ട ഒന്പതു പേർ വീതമടങ്ങിയ രണ്ടു സംഘങ്ങൾ പിറ്റേന്നു തിരിച്ചെത്തിയിരുന്നു. ഡെപ്യൂട്ടി റേഞ്ചർ അഭിലാഷിന്‍റെ നേതൃത്വത്തിൽ പുറപ്പെട്ട സംഘം ഗലസി, തുടുക്കി, കടുകുമണ്ണ തുടങ്ങി വിദൂരമേഖലകളിലേക്കാണ് നീങ്ങിയത്. മുക്കാലിയിൽനിന്നു മുപ്പതു കിലോമീറ്റർ ഉൾവനത്തിലായിരുന്നു തെരച്ചിൽ. വനത്തിലുണ്ടായ ശക്തമായ മഴയും മലമടക്കുകളിലെ നീരൊഴുക്കും മൂലം ഇവർക്കു പുറത്തുകടക്കാൻ പറ്റാതെ വരികയായിരുന്നു.

Read More

മംഗലംഡാം മറുകരക്കാർക്ക് പുറംലോകമെത്താൻ റിസർവോയറിലൂടെ തോണിയാത്ര തന്നെ ശരണം

മംഗലംഡാം: മംഗലംഡാമിന്‍റെ മറുകരയിലെ താമസക്കാർക്ക് പുറംലോകവുമായി ബന്ധപ്പെടുന്നതിനു റിസർവോയറിലൂടെ പ്രാണൻ അടക്കിപ്പിടിച്ചുള്ള തോണിയാത്ര ചെയ്യണം. ഭീതിജനകമായ ഈ യാത്ര ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. അണക്കെട്ട് നിർമിച്ചതുമുതലുള്ള ആറു പതിറ്റാണ്ടുകാലത്തെ ആധിയേറുന്ന യാത്രാചരിത്രമുണ്ട് ഇതിന്. മഴക്കാലങ്ങളിൽ ഡാം നിറഞ്ഞ് തുളുന്പിനില്ക്കുന്പോൾ അട്ടവാടി, രണ്ടാംപുഴ പ്രദേശത്തുകാരുടെ മനസ് പിടയും. റിസർവോയറിലൂടെ മുക്കാൽ മണിക്കൂറോളം തോണിയിലോ ചങ്ങാടത്തിലോ യാത്രചെയ്തു വേണം കുട്ടികൾക്ക് ഡാമിലെ സ്കൂളിലെത്താനും മറ്റാവശ്യങ്ങൾക്കെല്ലാം പോകാൻ. തോണിയാത്രയ്ക്കിടെ നല്ല കാറ്റും മഴയും വന്നാൽ പിന്നെ ദൈവാശ്രയം മാത്രമാണ് തുണ. ചികിത്സയ്ക്കും മറ്റേതു കാര്യങ്ങൾക്കും ഈ ദുരിതക്കയം കടക്കണം. മംഗലംഡാം-കടപ്പാറ റോഡിൽനിന്നും രണ്ടാംപുഴ വഴി അട്ടവാടിയിലേക്ക് വീതികുറഞ്ഞ വഴിയുണ്ട്. ഇവിടത്തെ കർഷകരെല്ലാം സംഘടിച്ചാണ് ഓരോവർഷവും വഴി റിപ്പയർ ചെയ്യുക. ഈ വർഷത്തെ അധിക മഴയിൽ ഉറവ നിറഞ്ഞും വെള്ളം കുത്തിയൊഴുകിയും റോഡ് തകർന്നു.മുന്പൊക്കെ പിക്കപ്പും ജീപ്പുമൊക്കെ കഷ്ടിച്ച് അട്ടവാടിവരെ എത്തുമായിരുന്നു. റോഡ്…

Read More

നവജാത ശിശുവിന്‍റെ മൃതദേഹം തെങ്ങിൻ ചുവട്ടിൽ മൂടിയ നിലയിൽ  കണ്ടെത്തി ;  മാതാപിതാക്കൾ കസ്റ്റഡിയിൽ

ചിറ്റൂർ: കോഴിപ്പാറയിൽ വീടിന്‍റെ പിറകിൽ നവജാത ശിശുവിന്‍റേതെന്ന് കരുതുന്ന മൃതദേഹം കൊഴിഞ്ഞാന്പാറ പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്‍റെ മാതാപിതാക്കളെയും ഭാര്യാ മാതാവിനെയും കൊഴിഞ്ഞാന്പാറ പോലീസ് കസ്റ്റഡിയിലെടുത്തു പ്രാഥമിക അന്വേഷണം നടത്തി. കോഴിപ്പാറ നാലുസെന്‍റ് കോളനി വേൽമുരുകൻ (29), ഭാര്യ ഗീത (28), ഗീതയുടെ മാതാവ് നാരായണി (55) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുഞ്ഞിന്‍റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് മൂവർക്കുമെതിരെ പോലീസ് കേസെടുത്തു. പോലീസ് പറയുന്നതിങ്ങനെ:- ഇക്കഴിഞ്ഞ തിങ്കളാഴ്ച ഗീതയുടെ കുഞ്ഞു മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്ന് നാലുസെന്‍റ് കോളനി നിവാസികൾ പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കോഴിപ്പാറ വേൽമുരുകന്‍റെ വീട്ടിലെത്തി പ്രാഥമിക അന്വേഷണം നടത്തി. ഇവർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വീട്ടുവളപ്പിലുള്ള തെങ്ങിൻ ചുവട്ടിൽ നിന്നും കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്തു. ജില്ലാ പോലീസ് അസിസ്റ്റന്‍റ് സർജൻ ഗുജ്റാൾ, സയന്‍റിഫിക് ജില്ലാ മേധാവി എന്നിവരുടെ സാന്നിദ്ധ്യത്തിൽ…

Read More