കുത്തന്നൂർ: കുത്തന്നൂർ ഗ്രാമപഞ്ചായത്ത് നിർമ്മിച്ച നൂറിൽ എഴുപതു ശതമാനം കിണറുകൾ ഉപയോഗ്യശൂന്യമാണെന്ന പരാതിയുമായി നാട്ടുകാർ. സ്വന്തമായി കുടിവെളള സ്രോതസ്സില്ലാത്ത കുടുംബങ്ങൾക്ക് ഇവയുടെ ശുദ്ധീകരണവും പുനർനിർമ്മാണവും ഏറെ ആശ്വാസമായിരിക്കുമെന്നും അധികൃതർ ഈ വിഷയത്തിൽ മുൻകൈ എടുക്കാത്തതിൽ പരാതിയുണ്ടെന്നും നാട്ടുകാർ പറഞ്ഞു. ഇവക്കു പകരമായി പഞ്ചായത്ത് കുഴൽകിണർ കുടിവെളള പദ്ധതി ആരംഭിച്ചെങ്കിലും കുടിവെളളത്തിനനുയോജ്യമായ ശുദ്ധജലം ലഭിക്കുന്നില്ലെന്നും അടുത്ത കാലത്തായി ആരംഭിച്ച ജപ്പാൻ കുടിവെളള പദ്ധതി കണക്ഷൻ അധിക ചിലവായതിനാൽ പാവപ്പെട്ട കുടുംബങ്ങൾക്ക് ഉപകരിക്കുന്നില്ലെന്നും കിണറുകളുടെ ശുദ്ധീകരണം ഇതിനു പരിഹാരമാണെന്നും നാട്ടുകാർ പറയുന്നു. ഉപയോഗശൂന്യമായ കിണറുകൾ പാഴ് വസ്തുക്കൾ നിക്ഷേപിക്കാനുളള ഇടമായി മാറിയിരിക്കുകയാണ്. കുത്തന്നൂർ നടുമന്ദം, പറവണി, എന്നീ മേഖലകളിലെ മൂന്നിൽ പരം കിണറുകളാണ് ഉപയോഗ ശൂന്യമായി പാഴ് വസ്തുക്കൾകൊണ്ട് നിറഞ്ഞിരിക്കുന്നത്. കാലങ്ങളായി ഉപയോഗിക്കാത്തതിനാൽ അവയുടെ ചുമർ ഇടിഞ്ഞ് അവയിൽ നിന്ന് വിഷജന്തുക്കളുടെ ശല്യവും, ദുർഗന്ധനവും ഉണ്ടാകുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഇതിനെതിരെ…
Read MoreCategory: Palakkad
കനത്ത കാറ്റിലും മഴയിലും കല്ലടിക്കോട് പ്രദേശത്ത് വ്യാപക നാശ നഷ്ടം; 10 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ
കല്ലടിക്കോട്: കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും, കല്ലടിക്കോട് പ്രദേശത്ത് വ്യാപക നാശ നഷ്ടങ്ങൾ ഉണ്ടായി. കരിന്പ തന്പുരാൻ ചോല കളത്തൂർ ശാന്തമ്മയുടെ വീടിനോട് ചേർന്ന കോണ്ക്രീറ്റ് കുളിമുറി തെങ്ങ് വീണ് പൂർണ്ണമായും തകർന്നു .ദേശീയ പാതയിൽ മരങ്ങൾ പൊട്ടിവീണ് ഗതാഗതം സ്തംഭിച്ചു.പ്ളാവ്, മാവ്, നേന്ത്ര വാഴകൾ, കമുക്, തുടങ്ങിയവ കടപുഴകി വീണൂ. ആളപായമില്ല. 10 ലക്ഷം രൂപയുടെ നാശ നഷ്ടങ്ങൾ ഉണ്ടായതായി കണക്കാക്കുന്നു.
Read Moreഗവൺമെന്റ് എൻജിനീയറിംഗ് കോളജിലെ മഞ്ഞപ്പിത്തം: രണ്ടുപേരുടെ നില ഗുരുതരം; മെഡിക്കൽ സംഘമെത്തി
മുളങ്കുന്നത്തുകാവ്: ഗവ. എൻജിനീയറിംഗ് കോളജിൽ നാനൂ റിലധികംപേർക്ക് മഞ്ഞപ്പിത്തം. വിദ്യാർഥികൾക്ക് പുറമെ 18 ജീവനക്കാർക്കും മഞ്ഞപ്പിത്ത ബാധയുണ്ട്. ഇതിൽ രണ്ടാളുടെ നില ഗുരുതരമാണ്. കഴിഞ്ഞ ഫെബ്രുവരി മുതലാണ് കോളജിൽ മഞ്ഞപ്പിത്ത ബാധ തുടങ്ങിയത്. ആണ് കുട്ടികളുടെയും പെണ്കുട്ടികളുടെയും ഹോസ്റ്റലുകളിൽ താമസക്കാർ ഒഴിഞ്ഞു പോയി. വീട്ടിൽ പോയവരിലും രോഗലക്ഷണങ്ങൾ കണ്ടതിനെ ത്തുടർന്ന് പരിശോധന നടത്തിയപ്പോൾ രോഗം സ്ഥിരീകരിച്ചു. ഗവ. എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികൾക്ക് മഞ്ഞപ്പിത്ത ബാധ വർധിക്കുന്നതുമൂലം പരിശോധനക്കായി തൃശൂർ മെഡിക്കൽ കോളജിൽനിന്ന് മെഡിക്കൽ സംഘമെത്തി. കമ്യൂ ണിറ്റി മെഡിസിൻ വിഭാഗത്തിലെ പിജി വിദ്യാർഥികളാണ് മെഡിക്കൽ സംഘത്തിലുണ്ടായിരുന്നത്.
Read Moreപോത്തുണ്ടി സമഗ്ര കുടിവെള്ളപദ്ധതി യാഥാർഥ്യമാകുന്നു; 12.5 ദശലക്ഷം ലിറ്റർ സംഭരിക്കാൻ ശേഷിയുള്ളതാണ് പുതിയ ശുദ്ധീകരണ ശാല
നെന്മാറ: ഇരുപത്തിയഞ്ചുകോടി രൂപ ചെലവിൽ നിർമിക്കുന്ന പോത്തുണ്ടി ഡാം ശുദ്ധജലവിതരണ പദ്ധതിയുടെ ആദ്യഘട്ടത്തിലെ ശുദ്ധീകരണശാലയുടെ പ്രവർത്തനോദ്ഘാടനത്തിനുള്ള ഒരുക്കം തകൃതിയായി. ജോലികൾ ഏതാണ്ട് പൂർത്തിയാക്കിയെങ്കിലും വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല. ഇതിനാവശ്യമായ രേഖകൾ കഐസ്ഇബി വകുപ്പിനു നല്കിയെന്നും ഉടനേ കണക്ഷൻ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.നെന്മാറ സെക്ഷനിൽ മാത്രം വാട്ടർ അതോറിറ്റി കുടിശികയാക്കിയത് 5.5 കോടി രൂപയാണ്. തുക അടയ്ക്കുകയോ സർക്കാരിൽനിന്നും ഇളവു ലഭിക്കുകയോ ചെയ്തെങ്കിലേ കണക്്ഷൻ നല്കാൻ വ്യവസ്ഥയുള്ളൂവെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. വർഷങ്ങൾക്കുമുന്പ് നല്കിയ അപേക്ഷ ഇക്കാരണത്താൽ അധികൃതർ നിരസിച്ചിരുന്നു. പഴയ ശുദ്ധീകരണശാലയിലെ ലോടെൻഷൻ വൈദ്യുതി ഹൈടെൻഷനാക്കി മാറ്റാനാണ് പുതിയ ശ്രമം. കണക്ഷൻ എളുപ്പം ലഭിക്കാൻ പുതിയ ശുദ്ധീകരണശാലയിലേക്ക് കേബിളിട്ട് വൈദ്യുതി എടുക്കാനുള്ള ബദൽ സംവിധാനം പരിഗണനയിലാണെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. ഒരാഴ്ചക്കകം വൈദ്യുതി ലഭിച്ചാൽ മേയ് രണ്ടാംവാരം ട്രയൽ റണ് സാധ്യമാകുമെന്നും…
Read Moreഅമ്മ മറഞ്ഞു; ഉള്ളുലഞ്ഞ് രശ്മി നേടിയത് ഫുൾ എപ്ലസ്; പ്ലസ് ടുവിനു സയൻസ് വിഷയമെടുത്ത് പഠിക്കാനാണ് ആഗ്രഹം
തിരുവില്വാമല: പരീക്ഷയ്ക്കിടയിൽ അമ്മയുടെ മരണം ഏൽപ്പിച്ച തീരാദുഃഖത്തിനിടയിൽ മനസു തളരാതെ പഠിച്ച രശ്മി എസ്എസ് എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി. തിരുവില്വാമല കണിയാർക്കോട് വിനോദ് ഭവനിൽ രാജു – സിന്ധ്യ ദന്പതികളുടെ മകളായ രശ്മിയുടെ അമ്മ പരീക്ഷക്കിടെയാണ് മരിച്ചത്. തിരുവില്വാമല ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടു പരീക്ഷ കഴിഞ്ഞതോടെയാണ് അമ്മ സിന്ധ്യയുടെ മരണം. അമ്മയുടെ വേർപാടിന്റെ ദുഃഖം ഉള്ളിലൊതുക്കി തുടർന്നുള്ള പരീക്ഷകളിലും തളരാതെ നന്നായി പഠിച്ചു. പഠിപ്പിൽ മിടുക്കിയായിരുന്ന രശ്മിയെ അധ്യാപകരും പ്രോത്സാഹിപ്പിച്ചു. അമ്മയുടെ സഹോദരിയുടെ വീട്ടിൽനിന്നു പഠിക്കുന്ന രശ്മി പ്ലസ് ടുവിനു സയൻസ് വിഷയമെടുത്ത് പഠിക്കാനാണ് ആഗ്രഹിക്കുന്നത്.
Read Moreപറക്കോട്ടുകാവ് താലപ്പൊലിയുടെ വരവറിയിച്ച് വില്വാമലയുടെ താഴ്വാരങ്ങളിൽ പൂമരങ്ങൾ പൂത്തുലഞ്ഞു
തിരുവില്വാമല: താലപ്പൊലിയുടെ വരവറിയിച്ച് വില്വാമലയുടെ താഴ്വാരങ്ങളിൽ പൂമരങ്ങൾ പൂത്തുലഞ്ഞു. കാവ് പരിസരത്തും ഭഗവതിച്ചിറയ്ക്കു സമീപവുമുള്ള പൂമരങ്ങളാണ് നിറയെ പൂത്ത് ചുവപ്പണിഞ്ഞ് നിൽക്കുന്നത്. താലപ്പൊലിദിവസം എഴുന്നള്ളിപ്പിനൊപ്പം വേഷം കെട്ടുന്ന കരിവേഷങ്ങൾ പൂമരത്തിന്റെ പൂവുകൊണ്ടുള്ള മാലയാണ് അണിയുക. ഭഗവതിക്ക് ഏറെ പ്രിയപ്പെട്ടതെന്ന് കരുതുന്ന ഈ ചുവന്ന പുഷ്പങ്ങളാണ് പറവയ്പ്പിനും കൂടുതൽ ഉപയോഗിക്കാറുള്ളത്. തൊലപ്പൊലിയെ വരവേൽക്കാൻ ദേശക്കമ്മിറ്റികൾ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി. ഞായറാഴ്ച താലപ്പൊലി ഉത്സവത്തിന് കൊടിയേറുന്നതോടെ ആവേശം ഉച്ചസ്ഥായിലെത്തും. പിറ്റേന്നുമുതൽ ഉത്സവത്തിന്റെ വരവറിയിച്ച് പൂതൻ, തിറ, നായാടികൾ എന്നിവ തട്ടകത്തെ വീടുകളിലെത്തും. ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായി വേഷമിട്ട് വരുന്ന ഇവരുടെ ചുവടുവെച്ചുള്ള കളി കുട്ടികൾക്കെന്നപോലെ മുതിർന്നവർക്കും ആസ്വാദ്യമാണ്. ഞായറാഴ്ച കൊടിയേറും
Read Moreസംസ്ഥാന സർക്കാർ ഇടപെടുന്നില്ല; ആറുവരിപ്പാതയും തുരങ്ക നിർമാണവും “പെരുവഴിയിൽ’
സ്വന്തംലേഖകൻ തൃശൂർ: വർഷങ്ങൾക്കു മുന്പ് നിർമാണം പൂർത്തിയാക്കേണ്ട ആറുവരിപാത-തുരങ്ക നിർമാണങ്ങൾ ഇഴഞ്ഞു നീങ്ങിയിട്ടും സംസ്ഥാന സർക്കാർ ഇടപെടാതെ മാറി നിൽക്കുന്നു. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആക്കം കൂട്ടുന്ന മണ്ണുത്തി-വടക്കഞ്ചേരി ആറുവരി പാത നിർമാണവും കുതിരാനിലെ തുരങ്ക നിർമാണവും അവസാന ഘട്ടത്തിലെത്തിയിട്ടും നിർമാണ തടസം നീക്കാൻ വേണ്ടത്ര ഇടപെടലില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. കുതിരാനിലെ ഒരു തുരങ്കത്തിന്റെ നിർമാണം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. അടുത്ത തുരങ്കത്തിന്റെ നിർമാണവും പൂർത്തിയാക്കാൻ അധികം നാളുകൾ വേണ്ടെന്നിരിക്കെയാണ് നിസാര പ്രശ്നങ്ങളുടെ പേരിൽ പണികൾ മുടങ്ങിയിരിക്കുന്നത്. ആറുവരി പാതയിൽ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ വൈകിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ദേശിയ പാത അഥോറിറ്റി ഉദ്യോഗസ്ഥർ പറയുന്നു. അടിപ്പാതയില്ലാത്ത പല സ്ഥലങ്ങളിലും അടിപ്പാതയ്ക്കുവേണ്ടി ജനകീയ സമരങ്ങൾ നടത്തിയപ്പോൾ അതിലിടപ്പെട്ട് പരിഹാരം കാണാൻ വൈകിയതാണ് ആറുവരി പാതയുടെ നിർമാണം വൈകാൻ കാരണം. സ്ഥലമേറ്റെടുത്ത് നൽകുന്നതിലും…
Read Moreപാലക്കാട് നഗരസഭയിൽ യുഡിഎഫിന്റെ ഘട്ടംഘട്ടമായ അവിശ്വാസം വിലപേശാനുള്ള തന്ത്രം: ബിജെപി
പാലക്കാട്: പാലക്കാട് നഗരസഭയിൽ യുഡിഎഫ് ഘട്ടം ഘട്ടമായി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയങ്ങൾ വിലപേശാനുള്ള തന്ത്രമെന്നു സംശയിക്കുന്നതായി ബിജെപി. ഇതു നേരിടാനുള്ള അംഗബലവും ചങ്കുറപ്പും ഭരണസമിതിയ്ക്കുണ്ടെന്നും ചെയർപേഴ്സണ് പ്രമീള ശശിധരൻ, വൈസ് ചെയർമാൻ സി.കൃഷ്ണകുമാർ, ബിജെപി ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസ് എന്നിവർ പ്രസ്ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. അവിശ്വാസമുണ്ടെങ്കിൽ പ്രമേയം കൊണ്ടുവരേണ്ടതു ഭരണസമിതിക്കെതിരേയാണ്. പക്ഷെ ഡിസിസി പ്രസിഡന്റിന്റെ ആർക്കോ, എന്തിനോ വേണ്ടി കാത്തിരിക്കുകയാണ്. സ്റ്റാൻഡിംഗ് കമ്മിറ്റിയ്ക്കെതിരേ ഘട്ടം ഘട്ടമായി അവിശ്വാസം കൊണ്ടുവരുന്നതിന്റെ ഉദ്ദേശം വിലപേശലാണ്. കാലങ്ങളായി നഗരസഭ ഭരിച്ച യുഡിഎഫ് പുതിയ സംഭവവികാസങ്ങളിലൂടെ എല്ലാവരെയും പറ്റിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു. ഗ്രൂപ്പടിസ്ഥാനത്തിൽ അധികാരം പങ്കിടുന്ന നടപടികളാണ് കാലങ്ങളായി യുഡിഎഫും കോണ്ഗ്രസും നഗരസഭയിൽ തുടർന്നുവന്നിരുന്നത്. വിവിധ പദ്ധതികൾ പ്രഖ്യാപിക്കുകയല്ലാതെ ഒന്നും പൂർത്തിയാക്കാൻ യുഡിഎഫിനു നാളിതുവരെ കഴിഞ്ഞിട്ടില്ല. യുഡിഎഫിന്റെ ഭരണകാലത്തെ തൊഴിത്തിൽകുത്തുകൾ നഗരസഭയെ പിന്നോട്ടടിപ്പിച്ചെന്നും ബിജെപി ഭരണസമിതിയുടെ നഗരവികസന പദ്ധതികൾ അണിയറയിൽ…
Read Moreവൃദ്ധനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; മൂകനും ബധിരനുമായ യുവാവ് അറസ്റ്റിൽ; മദ്യം പങ്കുവെക്കുന്നതിലുള്ള തർക്കം കൊലയ്ക്ക്കാരണമായെന്ന് പോലീസ്
മുതലമട: മുതലമടയിൽ തമിഴ്നാട് സ്വദേശിയായ വൃദ്ധനെ മരിച്ചനിലയിൽ കണ്ടെത്തി. പൊള്ളാച്ചി കിണഞ്ഞുകടവ് പെരുമാൾബോയന്റെ മകൻ പൊങ്കാലി (63)യാണ് മരിച്ചത്. സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ആളെ പോലീസ് അറസ്റ്റുചെയ്തു. ചുള്ളിയാർ മേട് കുണ്ടല കുളന്പ് പീച്ചന്റെ മകൻ ശെൽവൽ (27 )ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ ചുള്ളിയാർ അണക്കെട്ട് ഐബി. റോഡിൽ തലയ്ക്കും ശരീരഭാഗങ്ങളിലും മുറിവുകളോടെയാണ് കൊലപാതക സൂചന നല്കുന്ന വിധം ഇയാളെ കണ്ടെത്തിയത്. നെന്മാറ സിഐയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ഇൻക്വസ്റ്റ് നടത്തി. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. കൊലപാതകമാണെന്ന സംശയത്തെ തുടർന്നു പ്രദേശത്തെ നിരവധിപേരെ കൊല്ലങ്കോട് പോലീസ് ചോദ്യംചെയ്തു. മൃതദേഹം കിടന്ന സ്ഥലത്ത് ഫോറൻസിക്, ഫിംഗർപ്രിന്റ വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ തെളിവെടുപ്പു നടത്തി. ശെൽവനെ കസ്റ്റഡിയിലെടുത്തു അന്വേഷണം നടത്തിയെങ്കിലും മൂകനും ബധിരനുമെന്നതിനാൽ വിവരം ഒന്നും കണ്ടെത്തനായില്ല. പീന്നീട് യാക്കര ശ്രവണ…
Read Moreസാമൂഹിക മാധ്യമങ്ങൾ വഴി മതസ്പർധ വളർത്തുന്നവർക്കെതിരേ കർശന നടപടിയെന്ന് ജില്ലാ കലക്ടർ
പാലക്കാട്: സാമൂഹിക മാധ്യമങ്ങൾ വഴി മതസ്പർധ വളർത്തുകയും വർഗീയ ധ്രുവീകരണം സൃഷ്ടിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടർ ഡോ.പി.സുരേഷ് ബാബു പറഞ്ഞു. മത സൗഹാർദ്ദം വളർത്തുന്നതിനും വർഗീയത ഇല്ലാതാക്കുന്നതിനുമായി ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് ജില്ലാ കലക്ടർ ഇക്കാര്യം പറഞ്ഞത്. സാമൂഹിക മാധ്യമങ്ങൾ വഴി അനാവശ്യ പ്രചാരണം നടത്തുന്നതിന്റെ ഭവിഷ്യത്തുകളെ കുറിച്ച് യുവാക്കൾക്ക് ബോധവത്കരണം നൽകും. ജില്ലാ പൊലീസ് മേധാവി ബോധവത്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകും. ഇതര മതസ്ഥരെ പ്രകോപിപ്പിക്കുന്നതും മതസൗഹാർദ്ദം തകർക്കുന്നതുമായ വാക്കുകളും ചിത്രങ്ങളും ഉപയോഗിച്ചുളള പ്രചാരണ ബോർഡുകൾ പ്രദർശിപ്പിക്കരുതെന്നും ജില്ലാ കലക്ടർ പറഞ്ഞു. ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ, സബ് കലക്ടർ ജെറോമിക് ജോർജ്ജ്, ആർ.ഡി.ഒ പി.കാവേരിക്കുട്ടി, റവന്യൂ-പൊലീസ് ഉദ്യോഗസ്ഥർ മത-സാമുദായിക നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
Read More