വടക്കഞ്ചേരി: വടക്കഞ്ചേരി – മണ്ണുത്തി ആറുവരിപ്പാത കുതിരാനിൽ വാഹനങ്ങൾ ഓടും മുന്പേ തകർന്ന റോഡ് വെട്ടി പൊളിച്ച് വീണ്ടും നിർമ്മിക്കുന്നതിലും അപാകത കണ്ടെത്തി. ഇതേ തുടർന്ന് നാഷണൽ ഹൈവെ അതോറിറ്റി അധികൃതർ ഇന്നലെ സ്ഥലത്തെത്തി പരിശോധിച്ചു. അപാകതകൾ പരിഹരിച്ച് സുരക്ഷിതവും ഉറപ്പേറിയതുമായ രീതിയിൽ റോഡ് പണി നടത്തണമെന്ന് നിർദ്ദേശം നൽകി.കൊന്പഴയിൽ നിന്നും തുടങ്ങി പീച്ചി ജലസംഭരണിക്ക് മുകളിലൂടെയുള്ള പാലം റോഡാണ് വാഹനങ്ങൾ ഓടി തുടങ്ങും മുന്പേ മൂന്നാഴ്ച മുന്പ് തകർന്നത്. ഇടതുഭാഗത്തെ ആദ്യ തുരങ്കത്തിലേക്കുള്ള റോഡാണിത്. റോഡിനായി മണ്ണിട്ട് ഉയർത്തിയത് വേണ്ട വിധം റോളറുപയോഗിച്ച് ഉറപ്പാകാതിരുന്നതാണ് വലിയ വിള്ളലുണ്ടായി റോഡ് തകരാൻ കാരണമായത്. തകർന്ന ഭാഗത്തെ ടാർ അടർത്തിയെടുത്ത് റോഡും സംരക്ഷണഭിത്തിയും വീണ്ടും നിർമ്മിച്ചു കൊണ്ടിരിക്കെയാണ് അപാകത കണ്ടെത്തിയത്. അതേ സമയം, നാഷണൽ ഹൈവെ അതോറിറ്റിയുടെ പതിവ് പരിശോധനയാണെന്നും കാര്യമായ അപാകതയൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും കരാർ കന്പനി അധികൃതർ…
Read MoreCategory: Palakkad
കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം അണിഞ്ഞൊരുങ്ങുന്നു; രണ്ടാംഘട്ട വികസനത്തിനായി 13 കോടിയുടെ പദ്ധതിയെന്ന് എംഎൽഎ
പാലക്കാട് : കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തിന്റെ രണ്ടാംഘട്ട വികസനവുമായി ബന്ധപ്പെട്ട് 13 കോടിയുടെ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയതായി കോങ്ങാട് എം.എൽ.എ കെ വി വിജയദാസ് അറിയിച്ചു. കൂടുതൽ ടൂറിസ്റ്റുകളെ ഉദ്യാനത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നടപ്പാത, പവലിയൻ മണ്ഡപം, വ്യൂ ടവർ, കുട്ടികളുടെ കളിസ്ഥലം, സിറ്റിങ് ഗാലറി, ക്രിക്കറ്റ്-ബാസ്ക്കറ്റ്-ഫുട്ബോൾ ഗ്രൗണ്ടുകൾ, തൂക്കുപാലം എന്നിവ നിർമാണം ഉൾപ്പെടുത്തിയ പ്രപ്പോസൽ ഇറിഗേഷൻ വകുപ്പിന്റെ നിരാക്ഷേപ സാക്ഷ്യപത്രം ലഭിച്ചയുടനെ അംഗീകാരത്തിനായി ടൂറിസം ഡയറക്ടർക്ക് അയയ്ക്കും. കാഞ്ഞിരപ്പുഴ ഇറിഗേഷൻ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ ചേർന്ന അവലോകന യോഗത്തിലാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്.നിലവിൽ ബോട്ടുജെട്ടി, കുട്ടികളുടെ പാർക്ക്, നടപ്പാത, വിശ്രമ മുറികൾ ഉൾക്കൊള്ളുന്ന കെട്ടിടം എന്നിവയുടെ നവീകരണം, റെയിൻ ഷെൽട്ടർ നിർമാണം, കുളം വൃത്തിയാക്കി ഫൗണ്ടൻ നിർമിക്കൽ, കാന്റീൻ കെട്ടിട നിർമാണം, ഉദ്യാനത്തിന്റെ മുൻവശത്തെ ചുറ്റുമതിലിന്റെ പെയിന്റിങ് തുടങ്ങിയവയുടെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഇതിനായി സർക്കാർ 2.97 കോടിയാണ്…
Read Moreമന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷം; ഒപ്പാലത്ത് മൂന്ന് സർക്കാർ തിയേറ്ററുകൾക്ക് ഈമാസം തറക്കല്ലിടും
പാലക്കാട് : സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒറ്റപ്പാലത്ത് മൂന്ന് തിയേറ്ററുകൾക്ക് മെയ് മാസം തറക്കല്ലിടുമെന്ന് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ലെനിൻ രാജേന്ദ്രൻ പറഞ്ഞു. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അത്യാധുനിക സൗകര്യത്തോടെ തിയേറ്റർ സമുച്ചയം നിർമിക്കുക. നൂറ് തിയറ്ററുകളുടെ നവീകരണത്തിന് കിഫ്ബി വഴി 100 കോടി ലഭിച്ചിട്ടുണ്ട്. ഈ വർഷം 30 തിയറ്ററുകൾ നവീകരിക്കും. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 150 കോടി വകയിരുത്തിയിട്ടുണ്ട്. സ്വകാര്യ മൾട്ടിപ്ലക്സ് തിയറ്ററുകളെ വെല്ലുവിളിക്കുന്ന രീതിയിലുള്ള സാങ്കേതിക സൗക്വര്യങ്ങളോടെയാണ് കെ.എസ്.എഫ്.ഡി.സി സിനിമാശാലകൾ നിർമിക്കുന്നത്. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കെ.എസ്.എഫ്.ഡി.സി. സിനിമയിൽ നിന്നും വാണിജ്യതാത്പര്യം മാത്രം ലക്ഷ്യമിടുന്ന പ്രവണതയ്ക്കെതിരെ കോർപ്പറേഷൻ ശക്തമായി ഇടപെടും. നിർമാണത്തിലും ടെക്നോളജിയിലും കുത്തക കന്പനികൾ പിടിമുറുക്കന്നതിനെതിരെ കോർപ്പറേഷൻ ഇടപെടും. തിയറ്റർ മേഖലയിലെ സുതാര്യതയ്ക്കായി എല്ലാ തിയറ്ററുകളിലും ഇ-ടിക്കറ്റ് സന്പ്രദായം നടപ്പാക്കും.…
Read Moreകേരളത്തിലെ കൃഷിഭൂമി നികത്തുന്നത് ക്രിമിനൽ കുറ്റമാക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ
പാലക്കാട്: കേരളത്തിലെ കൃഷിഭൂമി നികത്തുന്നത് ക്രിമിനൽ കുറ്റമാക്കുമെന്ന് കൃഷിവകുപ്പ്മന്ത്രി വി.എസ്. സുനിൽകുമാർ. പാലക്കാട് ഐ ആർ ടി സിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച സമത വില്ലേജിന്റെയും ഇന്ത്യൻ അഗ്രോ ഇക്കോളജി സൊസൈറ്റിയുടേയും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നെൽവയൽ തണ്ണീർതട നിയമഭേദഗതി ബിൽ നിയമമാക്കുന്ന സന്ദർഭത്തിൽ ശാസ്ത്രസാഹിത്യ പരിഷത് അടക്കമുള്ള സംഘടനകൾ മുന്നോട്ടുവെച്ചിട്ടുള്ള ആശങ്കകൾ പരിഗണിക്കും. കേരളത്തിലെ കൃഷിഭൂമിയെ പരമാവധി സംരക്ഷിച്ച് ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ ഭക്ഷ്യസുരക്ഷയോടൊപ്പം സുരക്ഷിത ഭക്ഷണത്തിനും തുല്യ പ്രാധാന്യം നൽകണം. അന്ധമായ ഒരു ഭക്ഷ്യനയമല്ല സർക്കാരിനുള്ളത്. ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കുന്നതിനോടൊപ്പം മണ്ണിന്റെ ജൈവഘടനയെ തകർക്കുന്ന രാസകീടനാശിനിയുടെ ഉപയോഗം ശാസ്ത്രീയമാക്കണം. എങ്കിൽ മാത്രമേ വരും തലമുറയ്ക്ക് വേണ്ടി നമ്മുടെ മണ്ണും ജലവും സുരക്ഷിതമായി നൽകാനാവൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു. സമ്മേളനത്തിൽ പരിഷത് പ്രസിഡന്റ് ടി. ഗംഗാധരൻ അദ്ധ്യക്ഷനായി. മുണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ്…
Read Moreആദിവാസികൾക്കുള്ള റേഷനരി നിർത്തലാക്കി; ചിറ്റൂർ സപ്ലൈ ഓഫീസ് ഉപരോധിച്ചു ആദിവാസികൾ; മന്ത്രിഇടപെട്ടതോടെ സമരം പിൻവലിച്ചു
ചിറ്റൂർ: താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ പുറന്പോക്കിലും കോളനികളിലും താമസിക്കുന്ന മുന്നൂറിലേറെ വരുന്ന ആദിവാസി കുടുംബങ്ങൾക്കു നിലവിലുണ്ടായിരുന്ന താത്കാലിക റേഷൻ കാർഡ് പ്രകാരം ലഭിച്ചിരുന്ന റേഷനരിയും മറ്റു നിർത്തലാക്കിതിൽ പ്രതിഷേധിച്ച് ആദിവാസി സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തിൽ ആദിവാസികൾ ചിറ്റൂർ സപ്ലൈ ഓഫീസ് ഉപരോധിച്ചു. ഉപരോധസമരം എൻഎപിഎം ദേശീയ കണ്വീനർ വിളയോടി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സി.ശരവണൻ അധ്യക്ഷത വഹിച്ചു. അന്പലക്കാട് വിജയൻ, എല്ലക്കാട് മയിലമ്മ, വിജയൻ കരിപ്പോട്, എം.പഞ്ചലിംഗം, സി.പെരിയസ്വാമി, നറണി ശാന്തി, കൊച്ചിക്കാട് അർജുനൻ, ആർ.വേണി എന്നിവർ പ്രസംഗിച്ചു.
Read Moreയുവതി കുളിക്കുന്ന ദൃശ്യം വീഡിയോയിൽ പകർത്തിയ യുവാവിനെ ബന്ധുക്കൾ കൈകാര്യം ചെയ്തു
കോയന്പത്തൂർ: യുവതി കുളിക്കുന്ന ദൃശ്യം വീഡിയോയിൽ പകർത്തിയ യുവാവിനെ ബന്ധുക്കൾ കൈകാര്യം ചെയ്തു. സീർനായ്ക്കൻപാളയം വിനോദ് കുമാറാണ് (29) അയൽവാസിയായ യുവതി കുളിക്കുന്നത് മൊബലിൽ വീഡിയോ എടുത്ത് സമൂഹമാധ്യങ്ങളിൽ പ്രചരിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയത്. ഈ വിവരം വീട്ടുകാരെ അറിയിച്ചു. ബന്ധുക്കളായ നാലുപേർ വിനോദ് കുമാറിനെ കൈകാര്യം ചെയ്തു ഫോണ് തകർത്തു.പോലീസും കേസെടുത്തു.
Read Moreഎടത്തനാട്ടുകരയിലെ മോഷണ പരമ്പരയ്ക്ക് അറുതിയായില്ല; വീടിന്റെ മുൻ വാതിൽ പൊളിച്ചുമാറ്റി മോഷണം; നോക്കുകുത്തികളായി പോലീസ്
അലനല്ലൂർ: എടത്തനാട്ടുകരയിലെ മോഷണ പരന്പരക്ക് അറുതിയായില്ല. ചിരട്ടക്കുളം കവുങ്ങതൊടി റഷീദിന്റെ വീട്ടിലാണ് നാട്ടുക്കാരെ ഭീതിയിലാഴ്ത്തി വീണ്ടും മോഷണം നടന്നത്. റഷീദും കുടുംബവും ബുധനാഴ്ച്ച വൈകീട്ട് മൂന്ന് മണിക്ക് പെരിന്തൽമണ്ണയിലേക്ക് ഷോപ്പിങിന് പോയി രാത്രി ഒന്പതുമണിയോടു കൂടി വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നത് കണ്ടത്. വീടിന്റെ മുൻ വാതിൽ പൊളിച്ചാണ് മോഷ്ട്ടാക്കൾ അകത്ത് കടന്നിരിക്കുന്നത്. വീടിനുള്ളിലെ അലമാരയിലെയും ഷെൽഫുകളിലെയും വസ്ത്രങ്ങൾ വാരിവലിച്ച് അലങ്കോലപ്പെടുത്തിയ നിലയിലാണ് കാണപ്പെട്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും രാത്രി തന്നെ നാട്ടുക്കൽ എസ്.ഐ രാജഗോപാലന്റെ നേതൃത്യത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വ്യാഴാഴ്ച്ച ഉച്ചക്ക് 1.30 ഓടൂ കൂടി വിരലടയാള വിദഗ്ധരും 3.30 ഓടു കൂടി ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. 19 പവൻ സ്വർണ്ണം നഷ്ട്ടപ്പെട്ടു. അതേ സമയം എടത്തനാട്ടുകര യതീംഖാനയോടു ചേർന്ന പ്രദേശങ്ങളിൽ മോഷണം തുടർകഥയാണ്. യതീംഖാനയിൽ അടുത്ത കാലത്തായി ഏഴോള്ളം സമാന…
Read Moreഅനാഥാലയങ്ങളിൽ മാസത്തിലൊരിക്കലുളള ആരോഗ്യ പരിശോധന ഉറപ്പാക്കണം: കെ.കൃഷ്ണൻകുട്ടി എംഎൽഎ
പാലക്കാട് : ഓർഫനെജ് കണ്ട്രോൾ ബോർഡിന്റെ അംഗീകാരമുളള അനാഥാലയങ്ങളിൽ ആരോഗ്യ പരിശോധന ഉറപ്പാക്കണമെന്ന് കെ.കൃഷ്ണൻകുട്ടി എം.എൽ.എ പറഞ്ഞു. അനാഥലയങ്ങളുടെയും മറ്റ് ധർമ സ്ഥാപനങ്ങളുടെയും പ്രവർത്തനം സംബന്ധിച്ച ജില്ലാതല നിരീക്ഷണ സമിതി യോഗത്തിലാണ് എം.എൽ.എ ഇക്കാര്യം പറഞ്ഞത്. മാസത്തിലൊരിക്കലുളള ആരോഗ്യ പരിശോധന ആരോഗ്യ വകുപ്പ് ഉറപ്പാക്കണം. പരിശോധനയിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനെതിരെ വകുപ്പ്തല നടപടികൾ സർക്കാർ തലത്തിൽ സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു.അനാഥാലയങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും ഗ്രാന്റുകൾ നൽകുന്നതിനും അന്തേവാസികൾക്ക് അർഹമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനും അനധികൃത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനുമായാണ് ജില്ലാതല നിരീക്ഷണ സമിതി യോഗം ചേർന്നത്. ജില്ലാ കലക്ടർ ഡോ.പി. സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ ജില്ലാകലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ജില്ലാതല ഉദ്യോഗസ്ഥർ, അനാഥാലയ മാനെജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തു.
Read Moreഇൻസ്ട്രുമെന്റേഷൻ പാലക്കാട് യൂണിറ്റിനെ പൊതുമേഖലയിൽ നിലനിർത്താൻ സമർദ്ദം ചെലത്തും: വി. മുരളീധരൻ എംപി
വാളയാർ : ഇൻസ്ട്രുമെന്റേഷൻ പാലക്കാട് യൂണിറ്റ് ഏറ്റെടുക്കുന്ന വിഷയത്തിൽ സംസ്ഥാന സർക്കാർ അലഭാവം കാണിക്കുകയാണെന്നും ഇൻസ്ട്രുമെന്റേഷനെ കേന്ദ്രപൊതുമേഖലയിൽ തന്നെ നിലനിർത്താൻ കേന്ദ്ര സർക്കാരിൽ സമർദ്ദം ചെലത്തുമെന്നും വി. മുരളീധരൻ എംപി. കഞ്ചിക്കോട്ട് ഇൻസ്ട്രുമെന്റേഷൻ യൂണിറ്റ് സന്ദർശിച്ച ശേഷമാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. ഇൻസ്ട്രുമെന്റേഷനെ കേരള സർക്കാരിനു കൈമാറാനുള്ള നടപടി പുഃനപരിശോധിക്കണമെന്നാവശ്യപ്പെട്ട് മന്ത്രാലയത്തെ സമീപിക്കുമെന്നും എംപി അറിയിച്ചു. മറ്റു യൂണിറ്റുകളെ അപേക്ഷിച്ച് കഞ്ചിക്കോട്ടുള്ള പാലക്കാട് യൂണിറ്റ് ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. എന്നിട്ടും ഇത് ഏറ്റെടുക്കുന്ന വിഷയത്തിൽ കേരള സർക്കാർ ഒളിച്ചു കളിക്കുകയാണ്. സ്ഥാപനം ഏറ്റെടുക്കുന്നതിനു പകരം തൊഴിലാളികളെ ദ്രോഹിച്ച് ഇൻസ്ട്രുമെന്റേഷനെ അടച്ചു പൂട്ടിക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. കേരള സർക്കാരിന്റെ തൊഴിൽ ചൂഷണവും തൊഴിലാളി ചൂഷണവും ഇനിയും അനുവദിക്കാനാവില്ല. ഇൻസ്ട്രുമെന്േറഷനിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ കൂടെയാണ് കേന്ദ്ര സർക്കാർ നിൽക്കുക. ഇവരുടെ പിന്തുണ ഉറപ്പാക്കിയാകും ഭാവി പ്രവർത്തനങ്ങൾക്ക് രൂപം…
Read Moreദേശീയപാതയിലെ നിർമാണപ്രവൃത്തി : മണ്ണാർക്കാട് നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു
മണ്ണാർക്കാട്: നാട്ടുകൽ മുതൽ താണാവുവരെയുള്ള ദേശീയപാത നിർമാണപ്രവൃത്തികൾ നടക്കുന്നതിനാൽ മണ്ണാർക്കാട് നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്. മണ്ണാർക്കാട് നഗരത്തിന്റെ പ്രധാന ഭാഗങ്ങളായ ആശുപത്രിപ്പടി, മണ്ണാർക്കാട് ടൗണ്, ടിപ്പുജംഗ്ഷൻ, ബസ് സ്റ്റാൻഡ് പരിസരങ്ങൾ എന്നിവിടങ്ങളിലാണ് വൻഗതാഗതകുരുക്ക് അനുഭവപ്പെടുന്നത്. രാവിലെ മുതൽ രാത്രി വൈകുംവരെ ഈ ഗതാഗതക്കുരുക്കുണ്ട്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. റോഡിന്റെ അറ്റകുറ്റപ്പണികൾമൂലമുണ്ടാകുന്ന ഗതാഗത തടസം യാത്രക്കാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ മണിക്കൂറോളം ഗതാഗത തടസമുണ്ടായി. ഇതിനിടെ ആംബുലൻസുകളും മറ്റ് അടിയന്തരവാഹനങ്ങളും കടന്നുപോകുന്നതിനും തടസമനുഭവപ്പെടുന്നു. ടിപ്പുസുൽത്താൻ ജംഗ്ഷനിലാണ് പ്രധാനമായും പണികൾ നടക്കുന്നത്. റോഡിന്റെ മധ്യഭാഗം പൊളിച്ച് കോണ്ക്രീറ്റ് ഇടുകയാണ് ചെയ്യുന്നത്. ഇവിടെ വണ്വേ ആയി മാത്രമേ വാഹനങ്ങളെ കടത്തിവിടുന്നുള്ളൂ. ഇത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയാണ്. റോഡ് പണി പൂർത്തിയാക്കും മുന്പുതന്നെ വലിയ വാഹനങ്ങളെ ആര്യന്പാവ്-കൊടക്കാട് മുണ്ടൂർവഴി തിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതാണ്. എന്നാൽ അതൊന്നും വേണ്ടരീതിയിൽ നടപ്പായില്ലെന്നുമാത്രമല്ല, ടാങ്കർ ലോറികളടക്കമുള്ളവ നഗരത്തിലൂടെ തന്നെയാണ് കടന്നുപോകുന്നത്. ഇത്…
Read More