അഗളി: അട്ടപ്പാടിയിൽ നേന്ത്രവാഴക്കുല എടുക്കാൻ കച്ചവടക്കാരില്ല. ഏത്തക്കായ കിലോയ്ക്ക് 10 രൂപ തോട്ടത്തിൽ പറഞ്ഞിട്ടും കച്ചവടക്കാർ എടുക്കാൻ തയ്യാറാവുന്നില്ല എന്ന് കർഷകർ പറയുന്നു. ബാങ്ക് വായ്പ എടുത്തും സ്വർണം പണയപ്പെടുത്തിയും കടം വാങ്ങിയും നേന്ത്രവാഴ കൃഷി നടത്തിയ നൂറുകണക്കിന് കർഷകർ അട്ടപ്പാടിയിൽ ദുരിതം അനുഭവിക്കുകയാണ്. മുൻവർഷം ഫെബ്രുവരി മാർച്ച് മാസങ്ങളിൽ കിലോയ്ക്ക് 40-42 രൂപ വരെ വില ലഭിച്ചിരുന്ന നേന്ത്രക്കുലയ്ക്ക് ഇപ്പോൾ പത്തുരൂപയ്ക്ക് പോലും എടുക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. ഏറെ പ്രതീക്ഷകളോടെ വൻ തുക കടമെടുത്ത കൃഷിയിറക്കിയ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്ന് കർഷകൻ കുടിലുമറ്റത്തിൽ രാജേഷ് പറഞ്ഞു. കോട്ടത്തറ, ഭൂതിവഴി, പുലിയറ, അഗളി പ്രദേശങ്ങളിലായി പാട്ടത്തിനെടുത്ത സ്ഥലങ്ങളിൽ പതിനായിരത്തിലധികം നേന്ത്രവാഴകളാണ് രാജേഷ് കൃഷി ചെയ്തിട്ടുള്ളത്. വാഴക്കുലയുടെ വില കുത്തനെ ഇടിഞ്ഞതിൽ താങ്ങാനാകാത്ത നഷ്ടമാണ് കർഷകർ നേരിടുന്നത്. പാലക്കയം സ്വദേശി കൊച്ചേരിയിൽ വീട്ടിൽ അനീഷ് മാത്യു…
Read MoreCategory: Palakkad
റോഡ് നിർമാണം അനന്തമായി നീളുന്നു: മെല്ലെപ്പോക്കിനെതിരേ നാട്ടുകാരുടെ പ്രതിഷേധം ശക്തം
വടക്കഞ്ചേരി: വാൽകുളമ്പ്- പന്തലാംപാടം മലയോരപാതയിൽ പനംകുറ്റി ഭാഗത്തെ ടാറിംഗ് പണികൾ അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരേ നാട്ടുകാരിൽ ശക്തമായ പ്രതിഷേധം. റോഡിൽ ഉറവയുള്ള മൂന്നിടത്തായി കോൺക്രീറ്റ് പണികൾ കഴിഞ്ഞ് ആഴ്ചകളേറെ കഴിഞ്ഞിട്ടും മറ്റു ഭാഗങ്ങളിലെ ടാറിംഗ് പണികൾ വൈകിപ്പിക്കുകയാണെന്നാണ് പരാതി. ടാറിംഗിനായി റോഡിൽ വിരിച്ച മെറ്റലും പാറപ്പൊടിയുംമൂലം റോഡ് വശങ്ങളിലെ വീടുകൾ പൊടിയിൽ മുങ്ങുന്ന സ്ഥിതിയായി. വാഹനഗതാഗതം നിയന്ത്രിച്ചിട്ടുള്ളതിനാൽ ജനങ്ങളുടെ യാത്രയും ദുരിതത്തിലാണ്. പരീക്ഷകൾക്ക് പോകേണ്ട വിദ്യാർഥികൾ പൊടിയിലൂടെ നടന്ന് അവശരാകുകയാണെന്നു രക്ഷിതാക്കൾ പറയുന്നു.റോഡ് നവീകരണത്തിനായി രണ്ടുവർഷംമുമ്പ് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നുപറഞ്ഞ് തെരഞ്ഞെടുപ്പുകൾ വരുമ്പോഴൊക്കെ നിർമാണോദ്ഘാടനങ്ങൾ പലതവണ നടത്തി. എന്നിട്ടും പണികൾക്കിപ്പോഴും ഒച്ചിന്റെ വേഗതയേയുള്ളു. ഇനിയും കഷ്ടപ്പെടുത്താതെ ടാറിംഗ് വർക്കുകൾ പൂർത്തിയാക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
Read Moreകൂട് ചെറുതാണെന്ന് ആക്ഷേപം; കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട് മാറ്റി സ്ഥാപിക്കണമെന്നു നാട്ടുകാർ
മംഗലംഡാം: കടുവയെ പിടികൂടാൻ ഓടംതോട് ചടച്ചികുന്നിൽ സ്ഥാപിച്ചിട്ടുള്ള കെണിക്കൂട് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. കൂട് സ്ഥാപിച്ചതിനടുത്ത് മരംമുറിക്കലും തീയിടലും നടക്കുന്നതിനാൽ പ്രദേശത്തേക്ക് കടുവ വരാൻ സാധ്യതയില്ലെന്നു നാട്ടുകാർ പറയുന്നു. ഇതിനാൽ കടുവയെ കണ്ട സ്ഥലങ്ങളിൽ എവിടെയെങ്കിലും കൂട് സ്ഥാപിച്ചാൽ മാത്രമേ ദൗത്യം വിജയിക്കുകയുള്ളു എന്ന വിലയിരുത്തലാണുള്ളത്. കഴിഞ്ഞമാസം 23നാണ് ചടച്ചിക്കുന്നിൽ ചിറക്കൽ ജോസിന്റെ റബർത്തോട്ടത്തിൽ കൂട് സ്ഥാപിച്ചത്. പുലി സാന്നിധ്യം കൂടുതലുള്ള പ്രദേശമാണിവിടെ. ഇരയായി കൂട്ടിൽ ഇട്ടിരുന്ന ജൂലി എന്ന വളർത്തു പട്ടി ക്ഷീണിതയായതിനെ തുടർന്ന് അതിനെ മാറ്റി. ഇപ്പോൾ മറ്റൊരു നായയാണ് ഇരയായി കഴിയുന്നത്. അതേസമയം കടുവ കെണിയിൽപ്പെടാൻ ഇരയായി ആടിനെ കെട്ടിയിടണമെന്നാണു കടുവയുടെ ഇര തേടലുമായി ബന്ധപ്പെട്ടവർ പറയുന്നത്.നായയെ ഇട്ടാൽ പുലിപ്പെടാനുള്ള സാധ്യതയാണ് കൂടുതൽ. എന്നാൽ ഓടംതോട്ടിൽ പുലിയും കുടുങ്ങുന്നില്ല. കടുവയെ പിടികൂടാൻ സ്ഥാപിച്ചിട്ടുള്ള കൂട് വളരെ ചെറുതാണെന്ന വിലയിരുത്തലുകളുമുണ്ട്. കടുവയുടെ പാതിപോലും…
Read Moreമനംമയക്കും വിസ്മയ ചിത്രങ്ങളൊരുക്കി ചിത്രകലാധ്യാപകൻ സജീവ് ചന്ദ്രൻ
വടക്കഞ്ചേരി: വിവിധ ചിത്രകലാവഴികളിലൂടെ വിസ്മയചിത്രങ്ങൾ ഒരുക്കി വടക്കഞ്ചേരി സെന്റ് ഫ്രാൻസിസ് സ്കൂളിലെ ചിത്രകലാധ്യാപകനായ സജീവ് ചന്ദ്രൻ. അധികമാരും കടന്നുചെല്ലാത്ത രചനാ ലോകത്തേക്കുള്ള യാത്രകളാണ് കൂടുതലും. ചിത്രക്കൂട്ടുകളിലെല്ലാം നിറഞ്ഞു നിൽക്കുന്നത് ചിത്ര മോഹികളെ ത്രസിപ്പിക്കുന്ന വരവൈഭവങ്ങൾ. ഒന്ന് മറ്റൊന്നിനേക്കാൾ ശ്രേഷ്ഠമായ ചിത്രങ്ങൾ. അഴകാർന്ന ചിത്രമികവുകൾക്കെല്ലാം പിന്നിൽ ആഴമേറിയ നിരീക്ഷണവും നിരന്തരമായ പരിശീലനവുമുണ്ടെന്നു ഒറ്റനോട്ടത്തിൽതന്നെ കാണാനാകും. അത്രയും പെർഫെക്്ഷനിലാണ് ചിത്രസംയോജനം.സീനറികൾ, ഛായാചിത്രങ്ങൾ, പക്ഷികൾ, മൃഗങ്ങൾ തുടങ്ങി ഓരോ വർക്കുകളും ഒന്നിനൊന്നു മെച്ചം. തനതു ഗോത്രവിഭാഗത്തിന്റെ പാട്ടുപാടി അയ്യപ്പനും കോശിയും സിനിമയിലൂടെ ദേശീയ പുരസ്കാരം നേടിയ അട്ടപ്പാടിയിലെ നഞ്ചിയമ്മയുടെ ചിത്രം ഓയിൽ പെയിന്റിംഗിൽ ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ ശ്രദ്ധേയമായത്. അട്ടപ്പാടിയിൽ അവരുടെ വീട്ടിൽപോയി ചിത്രംകൈമാറിപ്പോൾ നഞ്ചിയമ്മക്കുണ്ടായ സന്തോഷവും സ്നേഹവും പറഞ്ഞറിയിക്കാനാകില്ലെന്നു സജീവ് പറയുന്നു. സ്കൂളിലെ കുട്ടികൾ, സെക്യുരിറ്റി ദേവൻ, ചുമടെടുക്കുന്നവർ തുടങ്ങി സജീവിന്റെ കൺമുന്നിൽപ്പെടുന്നവരൊക്കെ പലപ്പോഴായി ചിത്രങ്ങളായി മാറിയിട്ടുണ്ട്. തത്സമയം ചിത്രംവരച്ച്…
Read Moreപന്നിയങ്കര ടോൾപ്ലാസയിൽ “സൗജന്യപാസി’ന്റെ മറവിൽ അനധികൃത ടോൾപിരിവ്
വടക്കഞ്ചേരി: പന്നിയങ്കര ടോൾപ്ലാസയിൽ പ്രദേശവാസികളിൽനിന്നും അനധികൃത പിരിവ് നടത്തുന്നതായി പരാതി. സൗജന്യ പ്രവേശന യാത്രയ്ക്കുള്ള പാസിന്റെ മറവിലാണ് ഈ കൊള്ള. മൂന്നുമാസം കൂടുമ്പോൾ സൗജന്യ പ്രവേശനത്തിനുള്ള പാസ് പുതുക്കണമെന്നാണു കരാർകമ്പനിതന്നെ ഏകപക്ഷീയമായി തീരുമാനിച്ചിട്ടുള്ളത്.ഇതിനായി ഫോണിൽ സന്ദേശം വരുമെന്നാണ് കമ്പനി പറയുന്നത്.എന്നാൽ ഭൂരിഭാഗം പേരുടെ ഫോണിലേക്കും കമ്പനി സന്ദേശം അയക്കുന്നില്ല. ടോൾപ്ലാസ കടന്നു പോകുമ്പോൾ വാഹനത്തിലെ ഫാസ്ടാഗ് വഴി പണം നഷ്ടപ്പെടുകയും ചെയ്യും. പരാതിപ്പെട്ടാൽ പാസ് പുതുക്കേണ്ട കാലാവധി കഴിഞ്ഞതാണ് പ്രശ്നമെന്നും ഫാസ്ടാഗ് വഴി നഷ്ടപ്പെട്ട പണം തിരിച്ചു നൽകാൻ സംവിധാനമില്ലെന്ന മറുപടിയാണ് ടോൾ ഓഫീസിൽ നിന്നും ലഭിക്കുന്നതെന്നു യാത്രികർ പറയുന്നു. ഓരോ വാഹനത്തിൽനിന്നും ഇത്തരത്തിൽ രണ്ടോമൂന്നോ തവണ അനധികൃതമായി പണം വസൂലാക്കി കൊള്ളയടിക്കുകയാണ് കമ്പനി. സൗജന്യ പ്രവേശനപാസ് കൃത്യതയില്ലാതെ തോന്നും മട്ടിലാക്കുന്നതു വഴി വലിയൊരു തുക സമാഹരിക്കുന്നതിനൊപ്പം കൂടുതൽപേരെ സൗജന്യ പാസിൽ നിന്നും ഒഴിവാക്കാനുമാകുമെന്ന കണക്കുകൂട്ടലാണ് കരാർ…
Read Moreഇടതുപക്ഷം അധികാരത്തിൽ ഇരുന്നപ്പോഴെല്ലാം എക്സൈസിൽ അടിമുടി അഴിമതിയെന്ന് രമേശ് ചെന്നിത്തല
പാലക്കാട്: മാർക്സിസ്റ്റ് പാർട്ടി എക്സൈസ് വകുപ്പ് ഭരിക്കുമ്പോഴെല്ലാം അവർക്കതു അഴിമതിയുടെ സ്രോതസായിരുന്നുവെന്ന് മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ – ഐഎൻടിയുസി സംസ്ഥാന സമ്മേളനം മുനിസിപ്പൽ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബെവ്കോ ആപ്പിന്റെ അഴിമതിയിലാണ് ആദ്യം തുടങ്ങിയത്. യുഡിഎഫിന്റെ ശക്തമായ എതിർപ്പിനെതുടർന്നാണ് അതു നടപ്പാക്കാതെ പോയത്. ഒന്നാം പിണറായിസർക്കാർ രണ്ടു ഡിസ്റ്റിലറിയും അഞ്ച് ബ്രൂവറിയും തുടങ്ങാനാണ് പിന്നീട് നീക്കംനടത്തിയത്. അതും പ്രതിഷേധത്തെതുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. രണ്ടാം പിണറായിസർക്കാരിന്റെ കാലത്താണ് എലപ്പുള്ളിയിൽ മദ്യ കുത്തക കമ്പനിയായ ഒയാസീസിനു അനുമതി നൽകിയത്. യുഡിഎഫ് ഉൾപ്പെടെ വൻ പ്രതിഷേധം ഉയർത്തിയേനെ തുടർന്ന് അതും ഇപ്പോൾ വേണ്ടെന്നുവയ്ക്കുകയായിരുന്നു. ആഗോള കുത്തകയായ മദ്യക്കമ്പനിയെ പാലക്കാട്ട് ഒരു കാരണവശാലും കാലുകുത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിനു വൻ സാമ്പത്തിക നേട്ടമുണ്ടാക്കികൊടുക്കുന്ന ബെവ്കോയിലെ തൊഴിലാളികളെ ദ്രോഹിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. സർക്കാരിന്റെ തെറ്റായ നയവും കോർപറേഷന്റെ…
Read Moreതെരുവു വിളക്കുകളില്ല; കാട്ടാനകളുടെ വിളയാട്ടം ഭയന്ന് നാട്ടുകാർ; സംരക്ഷണം വേണമെന്ന ആവശ്യം ശക്തം
കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ മലയോര മേഖലയിൽ തെരുവ് വിളക്കുകളില്ലാത്തതിനാൽ കാട്ടാനകളുടെ വിളയാട്ടം ഭയന്ന് പുറത്തിറങ്ങാനാകാതെ നാട്ടുകാർ. മേലേപ്പയ്യാനി ഭാഗത്താണ് വീടുകൾക്കു സമീപത്തുകൂടെ രാത്രി കാട്ടാനകൾ ഇറങ്ങിനടക്കുന്നത്. കഴിഞ്ഞദിവസം മേലേപയ്യാനി ജനവാസമേഖലയിൽ കാട്ടാന ഇറങ്ങി കൃഷികൾ നശിപ്പിച്ചത് വെളുപ്പിനെയായിരുന്നു. റബർ ടാപ്പിംഗിനായി വീട്ടിനു പുറത്തിറങ്ങിയ തൊഴിലാളി ശബ്ദം കേട്ട് ടോർച്ചടിച്ചു നോക്കിയപ്പോഴാണ് വൈദ്യുതികാലിനു സമീപം കാട്ടാന നിൽക്കുന്നത് കണ്ടത്. സമീപത്ത് മറ്റ് രണ്ടു കാട്ടാനകളും കൂടി ഉണ്ടായിരുന്നു. വടക്കന്റെകാടു മുതൽ കരിമലവരെയുള്ള മലയോരമേഖലയിൽ പലഭാഗത്തും തെരുവ് വിളക്കുകൾ ഇല്ല. മുമ്പ് സ്ഥാപിച്ച പല വിളക്കുകളും കേടുവന്ന് കത്തുന്നുമില്ല. പരിചരണം ഇല്ലാത്തതാണ് തെരുവ് വിളക്കുകൾ കേടുവരാൻ കാരണം. കാട്ടാനകൾ സ്ഥിരമായി ഈ മേഖലയിൽ ഇറങ്ങുന്നതുകാരണം കർഷകരും സ്കൂൾ കുട്ടികളുമടക്കമുള്ളവർ പേടിച്ചാണ് പുറത്തിറങ്ങുന്നത്. രാത്രിയിൽ മാത്രം ഇറങ്ങിയിരുന്ന കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങൾ പകലും കൃഷിഭൂമിയിൽ ഇറങ്ങുന്നതും പതിവാണ്. കേടുവന്ന് കത്താത്ത തെരുവ് വിളക്കുകൾ…
Read Moreമുസ്ലിംസഹോദരങ്ങൾക്കൊപ്പം നോമ്പെടുത്ത് വണ്ടാഴി ഗ്രാമപഞ്ചായത്ത് മെംബർ പ്രമോദ് തണ്ടലോട്
വടക്കഞ്ചേരി: വിഭജനത്തിന്റെയും അന്യമതവിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കാൻ പല കോണുകളിൽനിന്നും ശ്രമങ്ങളുണ്ടാകുമ്പോൾ സ്നേഹത്തിന്റെയും ഒത്തുചേരലിന്റെയും മാതൃകയാവുകയാണ് വണ്ടാഴി പഞ്ചായത്ത് മെംബർ പ്രമോദ് തണ്ടലോട്. പഞ്ചായത്തിലെ ചെമ്പോട് വാർഡ് മെംബറും യൂത്ത് കോൺഗ്രസ് നേതാവുമാണ് പ്രമോദ്. മുസ്ലിം സഹോദരങ്ങൾക്കൊപ്പം വ്രതമെടുക്കുന്ന പ്രമോദ് പുലർച്ചെ വീട്ടിൽനിന്നും ഭക്ഷണംകഴിച്ച് നോമ്പു തുടങ്ങും. വൈകുന്നേരം മഗരിബ് ബാങ്ക് വിളിക്കുമ്പോൾ പാലമൊക്ക് നിസ്കാരപള്ളിയിൽ വിശ്വാസികൾക്കൊപ്പമിരുന്നാണ് നോമ്പുതുറ.രാഷ്ട്രീയത്തിനപ്പുറം മനുഷ്യർക്കിടയിലെ മതിൽക്കെട്ടുകൾ പൊളിച്ചെഴുതാൻ ഇത്തരം കൂട്ടായ്മകൾ വേണമെന്നു പ്രമോദ് പറയുന്നു.
Read Moreഅന്യമാവുന്ന കൃഷി; ഞവര കൊയ്ത്ത് ഉത്സവമാക്കി കോളജ് വിദ്യാർഥികളും യുവാക്കളും
നെന്മാറ: മണ്ണിന്റെ ഗുണവും, ചെളിയുടെ ഗന്ധവും അടുത്തറിഞ്ഞ് ഞവര നെല്ലിന്റെ കൊയ്ത്ത് ഉത്സവമാക്കി യുവാക്കൾ. കൊയ്ത്തുപാട്ടും കറ്റകെട്ടലുമായി നാടിന്റെ ഉത്സവമായി കൊയ്ത്തുത്സവം മാറി. നെന്മാറ കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേർണിംഗിന്റെ നേതൃത്വത്തിൽ അയിലൂർ കൃഷിഭവന്റെയും കൊല്ലം ഡോൺ ബോസ്കോ കോളജ് സാമൂഹ്യ പ്രവർത്തന വിഭാഗത്തിന്റെയും സഹകരണത്തോടെ അയിലൂർ തലവെട്ടാംപാറ തോണിപ്പാടം പാടശേഖര സമിതിയിലെ ജൈവ കർഷകൻ ആർ. സജിത്തിന്റെ ഞവര നെൽപ്പാടത്തായിരുന്നു കൊയ്ത്തുത്സവം സംഘടിപ്പിച്ചത്. ജൈവരീതിയിൽ ഞവര നെൽകൃഷി കേരളത്തിൽ അപൂർവമായാണ് ചെയ്യുന്നത്. ഔഷധ മൂല്യമുള്ള ഞവര നെൽകൃഷിയുടെ മൂല്യം യുവതലുറയ്ക്കു പരിചയപ്പെടുത്തുകയും, പാടത്തും ചെളിയിലും ഇറങ്ങി കൃഷിപ്പണി ചെയ്യുന്നവരുടെ യഥാർഥ ജീവിതം അടുത്തറിയുന്നതിനുമായാണ് കൊയ്ത്തുത്സവം ലക്ഷ്യമിട്ടത്. അന്യമാവുന്ന കൃഷിയെ യുവാക്കൾക്ക് പരിചയപ്പെടുത്തുന്ന പരിപാടിയുടെ ഉദ്ഘാടനം അയിലൂർ കൃഷി ഓഫീസർ മാനസ നിർവഹിച്ചു.ചടങ്ങിൽ സാമൂഹ്യ പ്രവർത്തന വിഭാഗം അസിസ്റ്റന്റ് പ്രഫസർ ജോമൽ പോൾ…
Read Moreആനക്കരയിൽ മുള്ളൻപന്നികളുടെ വിളയാട്ടം; ആക്രമണത്തിൽ തെരുവുനായകൾക്കു ഗുരുതര പരിക്ക് ഭയത്തോടെ നാട്ടുകാർ
ആനക്കര: തെരുവുനായ്ക്കളെ ആക്രമിച്ചു മുള്ളൻപന്നികൾ. സ്കൈലാബ് വില്ല റോഡിലാണ് മുള്ളന്പന്നിക്കൂട്ടങ്ങള് തെരുവുനായക്കളെ ആക്രമിച്ച നിലയിൽ കണ്ടെത്തിയത്. മുള്ളൻപന്നികളുടെ കൂര്ത്തമുള്ളുകള് നെറ്റിയിലും വായയിലും മറ്റും തറച്ചു പുറത്തേക്കുതള്ളിയ നിലയിലാണ് രണ്ടിലേറെ തെരുവുനായകള് നടക്കുന്നത്. ഒരു നായയുടെ വായയിലൂടെ മുള്ളുതറച്ച് പുറത്തേക്കുവന്ന നിലയിലാണ്. വേദന സഹിക്കാനാകാതെ ഓടിനടക്കുകയാണ് നായകൾ. വില്ലറോഡ് ഭാഗങ്ങളില് പന്നിയെക്കാളുംകൂടുതല് വലിയ മുള്ളന്പന്നികളാണുള്ളത്. ഇവ കൂട്ടമായിട്ടാണ് കഴിഞ്ഞദിവസം ആറോളം വരുന്ന തെരുവുനായകളെ ആക്രമിച്ചത്.
Read More