ഒറ്റപ്പാലം: വേനല്‍ കനത്തതോടെ ഭാരതപ്പുഴ വറ്റിത്തുടങ്ങി. പുഴയുടെ ഭൂരിഭാഗം പ്രദേശങ്ങളും വറ്റിവരണ്ട സ്ഥിതിയാണ്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി 444 കുടിവെള്ള പദ്ധതികള്‍ പ്രവർത്തിക്കുന്ന ഭാരതപ്പുഴ വറ്റിയതോടെ ഇതിനെ ആശ്രയിച്ചു കഴിയുന്നവര്‍ വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഈ നില തുടർന്നാൽ ഭൂരിഭാഗം കുടിവെള്ള പദ്ധതികള്‍ക്കും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ ഇനി വെള്ളം എടുക്കാന്‍ കഴിയുകയുള്ളുവെന്നാണ് സൂചന. ഇങ്ങനെ വന്നാൽ കുടിവെള്ളത്തിന് ജനങ്ങൾ ശരിക്കും വലയും. മൂന്ന് ജില്ലകളിലായി 175 പഞ്ചായത്തുകള്‍, എട്ട് മുനിസിപ്പാലിറ്റികള്‍, 444 കുടിവെള്ള പദ്ധതികള്‍, ഭാരതപ്പുഴയിലെ വെള്ളത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കുറച്ചല്ല. കൃഷിക്കായി നാനൂറിലധികം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളുണ്ട്. കന്നുകാലികളും മൃഗങ്ങളും ഭാരതപ്പുഴയെ ആശ്രയിക്കുന്നുണ്ട്. എന്നാൽ പുഴയുടെ അവസ്ഥ ഇപ്പോള്‍ തന്നെ ദയനീയമാണ്. ഇനി വേനൽമഴ കഴിഞ്ഞാൽ മാത്രമേ രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്ക് നാടും നഗരവും എത്തിച്ചേരാതിരിക്കൂ. മണല്കോരിയ ചെറിയ ചാലുകളിലും തടയണകള്‍ കെട്ടിയ…
Read MoreCategory: Palakkad
പോലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചകൾക്കെതിരേ നടപടി വേണമെന്ന് കേരള പോലീസ് പെൻഷനേഴ്സ്
വടക്കഞ്ചേരി: പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ വീഴ്ചകൾക്ക് കർശന ശിക്ഷാനടപടിയുണ്ടാകണമെന്നു കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ വടക്കഞ്ചേരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി വി.ജെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ. പരമേശ്വരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി. ലാൽ മുഖ്യപ്രഭാഷണം നടത്തി. വണ്ടാഴി പഞ്ചായത്ത് മെംബറായി തെരഞ്ഞെടുക്കപ്പെട്ട യൂണിറ്റ് മെംബർ ഹംസയേയും ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുത്ത വടക്കഞ്ചേരി ഒന്ന് വില്ലേജ് ഓഫീസർ ടി.എസ്. ശ്രീകലയേയും യോഗത്തിൽ ആദരിച്ചു. ഗോപാലകൃഷ്ണൻ, മുജീബ് റഹിമാൻ, സണ്ണി ജോസഫ്, പ്രസാദ് വർക്കി പ്രസംഗിച്ചു.
Read Moreതൊഴിലിടം ദുരിതപൂർണമാണ്; ‘മനുഷ്യബോർഡുകൾ’ക്കു കുംഭച്ചൂടിന്റെ ദുരിതപർവം
ഷൊർണൂർ: കുംഭച്ചൂടിൽ നാടും നഗരവും തിളച്ചുതൂവുന്നു… പാതയോരങ്ങളിലെ ഹോട്ടലുകളിലേക്ക് യാത്രക്കാരെ വിളിച്ച് കയറ്റുന്നവർക്ക് അടിസ്ഥാനസൗകര്യങ്ങളൊരുക്കണമെന്ന ഉത്തരവ് ഇനിയും നടപ്പിലാക്കുന്നില്ല. ഹോട്ടൽ എന്ന കൈ ബോർഡുമായി കാറ്റും മഴയും ചുട്ടുപൊള്ളുന്ന വെയിലും വകവയ്ക്കാതെ നിൽക്കുന്നവരുടെ തൊഴിലിടം ദുരിതപൂർണമാണ്. ഇവർക്ക് അടിസ്ഥാനസൗകര്യങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ തൊഴിൽവകുപ്പ് പരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ചതല്ലാതെ തുടർനടപടികളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല. ദേശീയപാതകളിലെ ഭക്ഷണശാലകൾക്കു മുന്പിൽ തുടക്കംകുറിച്ച ഈ ജോലി പിന്നീട് എല്ലായിടത്തേക്കും വ്യാപിക്കുകയായിരുന്നു. ഇരിക്കാൻ ഒരു കസേരപോലും ഇല്ലാതെ പകൽ മുഴുവൻ നിൽക്കേണ്ടിവരുന്ന മനുഷ്യ ബോർഡുകളാണ് ഇവർ. ഇപ്പോഴും വ്യാപകമായി റോഡരികിൽ ഇവരെ കാണാനാവും. ചെറിയൊരു തണലിന്റെ അംശം പോലും ഇവർക്ക് അന്യമാണ്. തുടർച്ചയായി 12 മണിക്കൂർ വരെ നിൽക്കേണ്ടി വരുന്ന തൊഴിലാളികളാണിവർ. ഇരിപ്പിടം, ശുദ്ധജലം, തണൽ, വെയിലത്തു കുട എന്നിവ ഉറപ്പു വരുത്താനാണു തൊഴിൽവകുപ്പിന്റെ ഉത്തരവുള്ളത്. ഇക്കാര്യം നടപ്പാക്കുന്നു എന്ന് ഉറപ്പാക്കാനാണു സ്ക്വാഡ് പരിശോധനയ്ക്കു…
Read Moreകുന്നത്തുകാട്ടിൽ പത്തുദിവസത്തിനിടെ കാട്ടാന കൃഷി നശിപ്പിച്ചതു രണ്ടുതവണ; അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ
കല്ലടിക്കോട്: മലയോരമേഖലയിലെ കുന്നത്തുകാട്ടിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു. ഇന്നലെ വെളുപ്പിനു നാലുമണിയോടെയാണ് രണ്ടു കാട്ടാനകൾ പാപ്പിനിശേരി ബിനുവിന്റെ കൃഷിയിടത്തിലെത്തി വാഴകളും കമുകും കൊക്കോയും നശിപ്പിച്ചത്. സമീപത്തെ ചന്ദ്രന്റെ കൃഷിയിടത്തിലും കാട്ടാനകൾ കൃഷി നശിപ്പിച്ചിട്ടുണ്ട്. വൈദ്യുതിവേലി നിർമിച്ച് കൃഷിയിടങ്ങൾക്കു സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കാട്ടാനകൾ കമ്പികളിൽ മരംമറിച്ചിട്ട് വൈദ്യുതിബന്ധം വിഛേദിച്ചാണ് കൃഷിയിടത്തിലെത്തിയത്. 10 ദിവസംമുമ്പാണ് സമീപത്തെ ജോസ് തുറയ്ക്കലിന്റെ കൃഷിയിടത്തിലെത്തി വാഴയടക്കമുള്ള കൃഷികൾ നശിപ്പിച്ചത്. വനംവകുപ്പിന്റെ ദ്രുതകർമസേന സ്ഥലത്തെത്തി ആനകളെ വനത്തിലേക്ക് കയറ്റിവിട്ടു. നിരന്തരമായി കൃഷി നശിപ്പിക്കുന്ന കാട്ടാനകളെ വനത്തിനുള്ളിൽ തന്നെ നിർത്താൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Read Moreതാരമായി സാജുവും താമരച്ചക്കകളും; വിഷുവിപണിയിൽ ഇത്തിരിക്കുഞ്ഞൻ ചക്കയ്ക്ക് ആവശ്യക്കാരേറെ
വടക്കഞ്ചേരി: വിഷുവിപണിയിൽ താരമാകുന്ന താമരച്ചക്കകൾ നിറഞ്ഞിരിക്കുകയാണ് കണിയമംഗലം തട്ടാംപടവ് പുത്തൻപുരയിൽ സാജുവിന്റെ താമരപ്ലാവിൽ. ഓരോ കുലയിലുമുണ്ട് അമ്പതിലേറെ ചക്കകൾ.15 വർഷം പ്രായമായ പ്ലാവിൽ ചക്കകളുടെ എണ്ണമെടുത്താൽ ആയിരത്തിൽ കൂടുതലുണ്ടാകുമെന്നു സാജു പറഞ്ഞു. കുഞ്ഞൻചക്ക എന്നതു തന്നെയാണ് താമരച്ചക്കക്ക് വിപണി മൂല്യമുണ്ടാക്കുന്നത്. മോഹവിലയാണിതിന്. ചക്കകൾ മൂപ്പെത്തും മുമ്പേ മൊത്തമായി ചക്കയെടുക്കാൻ കച്ചവടക്കാരുടെ പ്രവാഹവും തുടങ്ങി. കിലോയ്ക്ക് 50 രൂപയിൽ കൂടുതൽ വില വരും. അതും തനിനാടനാകുമ്പോൾ ഈയിനം ചക്ക ചൂടപ്പംപോലെ വിറ്റുപോകുമെന്നാണ് കച്ചവടക്കാരും പറയുന്നത്. വളരെ ചെറുതും കാണാൻ ഭംഗിയുമുള്ള ചക്കകളായതിനാൽ കണിയൊരുക്കാനാണ് ആളുകൾ ചക്ക വാങ്ങുക. കടച്ചക്കയുടെ വലുപ്പമേ ഇതിനുള്ളുവെങ്കിലും സാധാരണ ചക്ക തന്നെയാണ് ഇതെന്നു സാജു പറഞ്ഞു. ഒരു ചക്ക കഷ്ടി ഒരുകിലോയേ തൂക്കം വരൂ. തിങ്ങിനിറഞ്ഞ് ചുളയുമുണ്ട്. നല്ല മധുരവും. കുരുവിനും ചുളയ്ക്കും വലുപ്പക്കുറവാണെന്നുമാത്രം. കുലകളായാണ് ഉണ്ടച്ചക്ക എന്നുപേരുള്ള ഈ ചക്കയുണ്ടാകുന്നത്. വീട്ടുമുറ്റത്തെ പ്ലാവിൽ…
Read Moreനേന്ത്രവാഴക്കുല ആർക്കും വേണ്ട; 10 രൂപയ്ക്കും കച്ചവടക്കാർ എടുക്കുന്നില്ല; കർഷകർ ദുരിതക്കയത്തിൽ
അഗളി: അട്ടപ്പാടിയിൽ നേന്ത്രവാഴക്കുല എടുക്കാൻ കച്ചവടക്കാരില്ല. ഏത്തക്കായ കിലോയ്ക്ക് 10 രൂപ തോട്ടത്തിൽ പറഞ്ഞിട്ടും കച്ചവടക്കാർ എടുക്കാൻ തയ്യാറാവുന്നില്ല എന്ന് കർഷകർ പറയുന്നു. ബാങ്ക് വായ്പ എടുത്തും സ്വർണം പണയപ്പെടുത്തിയും കടം വാങ്ങിയും നേന്ത്രവാഴ കൃഷി നടത്തിയ നൂറുകണക്കിന് കർഷകർ അട്ടപ്പാടിയിൽ ദുരിതം അനുഭവിക്കുകയാണ്. മുൻവർഷം ഫെബ്രുവരി മാർച്ച് മാസങ്ങളിൽ കിലോയ്ക്ക് 40-42 രൂപ വരെ വില ലഭിച്ചിരുന്ന നേന്ത്രക്കുലയ്ക്ക് ഇപ്പോൾ പത്തുരൂപയ്ക്ക് പോലും എടുക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. ഏറെ പ്രതീക്ഷകളോടെ വൻ തുക കടമെടുത്ത കൃഷിയിറക്കിയ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്ന് കർഷകൻ കുടിലുമറ്റത്തിൽ രാജേഷ് പറഞ്ഞു. കോട്ടത്തറ, ഭൂതിവഴി, പുലിയറ, അഗളി പ്രദേശങ്ങളിലായി പാട്ടത്തിനെടുത്ത സ്ഥലങ്ങളിൽ പതിനായിരത്തിലധികം നേന്ത്രവാഴകളാണ് രാജേഷ് കൃഷി ചെയ്തിട്ടുള്ളത്. വാഴക്കുലയുടെ വില കുത്തനെ ഇടിഞ്ഞതിൽ താങ്ങാനാകാത്ത നഷ്ടമാണ് കർഷകർ നേരിടുന്നത്. പാലക്കയം സ്വദേശി കൊച്ചേരിയിൽ വീട്ടിൽ അനീഷ് മാത്യു…
Read Moreറോഡ് നിർമാണം അനന്തമായി നീളുന്നു: മെല്ലെപ്പോക്കിനെതിരേ നാട്ടുകാരുടെ പ്രതിഷേധം ശക്തം
വടക്കഞ്ചേരി: വാൽകുളമ്പ്- പന്തലാംപാടം മലയോരപാതയിൽ പനംകുറ്റി ഭാഗത്തെ ടാറിംഗ് പണികൾ അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരേ നാട്ടുകാരിൽ ശക്തമായ പ്രതിഷേധം. റോഡിൽ ഉറവയുള്ള മൂന്നിടത്തായി കോൺക്രീറ്റ് പണികൾ കഴിഞ്ഞ് ആഴ്ചകളേറെ കഴിഞ്ഞിട്ടും മറ്റു ഭാഗങ്ങളിലെ ടാറിംഗ് പണികൾ വൈകിപ്പിക്കുകയാണെന്നാണ് പരാതി. ടാറിംഗിനായി റോഡിൽ വിരിച്ച മെറ്റലും പാറപ്പൊടിയുംമൂലം റോഡ് വശങ്ങളിലെ വീടുകൾ പൊടിയിൽ മുങ്ങുന്ന സ്ഥിതിയായി. വാഹനഗതാഗതം നിയന്ത്രിച്ചിട്ടുള്ളതിനാൽ ജനങ്ങളുടെ യാത്രയും ദുരിതത്തിലാണ്. പരീക്ഷകൾക്ക് പോകേണ്ട വിദ്യാർഥികൾ പൊടിയിലൂടെ നടന്ന് അവശരാകുകയാണെന്നു രക്ഷിതാക്കൾ പറയുന്നു.റോഡ് നവീകരണത്തിനായി രണ്ടുവർഷംമുമ്പ് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നുപറഞ്ഞ് തെരഞ്ഞെടുപ്പുകൾ വരുമ്പോഴൊക്കെ നിർമാണോദ്ഘാടനങ്ങൾ പലതവണ നടത്തി. എന്നിട്ടും പണികൾക്കിപ്പോഴും ഒച്ചിന്റെ വേഗതയേയുള്ളു. ഇനിയും കഷ്ടപ്പെടുത്താതെ ടാറിംഗ് വർക്കുകൾ പൂർത്തിയാക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
Read Moreകൂട് ചെറുതാണെന്ന് ആക്ഷേപം; കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട് മാറ്റി സ്ഥാപിക്കണമെന്നു നാട്ടുകാർ
മംഗലംഡാം: കടുവയെ പിടികൂടാൻ ഓടംതോട് ചടച്ചികുന്നിൽ സ്ഥാപിച്ചിട്ടുള്ള കെണിക്കൂട് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. കൂട് സ്ഥാപിച്ചതിനടുത്ത് മരംമുറിക്കലും തീയിടലും നടക്കുന്നതിനാൽ പ്രദേശത്തേക്ക് കടുവ വരാൻ സാധ്യതയില്ലെന്നു നാട്ടുകാർ പറയുന്നു. ഇതിനാൽ കടുവയെ കണ്ട സ്ഥലങ്ങളിൽ എവിടെയെങ്കിലും കൂട് സ്ഥാപിച്ചാൽ മാത്രമേ ദൗത്യം വിജയിക്കുകയുള്ളു എന്ന വിലയിരുത്തലാണുള്ളത്. കഴിഞ്ഞമാസം 23നാണ് ചടച്ചിക്കുന്നിൽ ചിറക്കൽ ജോസിന്റെ റബർത്തോട്ടത്തിൽ കൂട് സ്ഥാപിച്ചത്. പുലി സാന്നിധ്യം കൂടുതലുള്ള പ്രദേശമാണിവിടെ. ഇരയായി കൂട്ടിൽ ഇട്ടിരുന്ന ജൂലി എന്ന വളർത്തു പട്ടി ക്ഷീണിതയായതിനെ തുടർന്ന് അതിനെ മാറ്റി. ഇപ്പോൾ മറ്റൊരു നായയാണ് ഇരയായി കഴിയുന്നത്. അതേസമയം കടുവ കെണിയിൽപ്പെടാൻ ഇരയായി ആടിനെ കെട്ടിയിടണമെന്നാണു കടുവയുടെ ഇര തേടലുമായി ബന്ധപ്പെട്ടവർ പറയുന്നത്.നായയെ ഇട്ടാൽ പുലിപ്പെടാനുള്ള സാധ്യതയാണ് കൂടുതൽ. എന്നാൽ ഓടംതോട്ടിൽ പുലിയും കുടുങ്ങുന്നില്ല. കടുവയെ പിടികൂടാൻ സ്ഥാപിച്ചിട്ടുള്ള കൂട് വളരെ ചെറുതാണെന്ന വിലയിരുത്തലുകളുമുണ്ട്. കടുവയുടെ പാതിപോലും…
Read Moreമനംമയക്കും വിസ്മയ ചിത്രങ്ങളൊരുക്കി ചിത്രകലാധ്യാപകൻ സജീവ് ചന്ദ്രൻ
വടക്കഞ്ചേരി: വിവിധ ചിത്രകലാവഴികളിലൂടെ വിസ്മയചിത്രങ്ങൾ ഒരുക്കി വടക്കഞ്ചേരി സെന്റ് ഫ്രാൻസിസ് സ്കൂളിലെ ചിത്രകലാധ്യാപകനായ സജീവ് ചന്ദ്രൻ. അധികമാരും കടന്നുചെല്ലാത്ത രചനാ ലോകത്തേക്കുള്ള യാത്രകളാണ് കൂടുതലും. ചിത്രക്കൂട്ടുകളിലെല്ലാം നിറഞ്ഞു നിൽക്കുന്നത് ചിത്ര മോഹികളെ ത്രസിപ്പിക്കുന്ന വരവൈഭവങ്ങൾ. ഒന്ന് മറ്റൊന്നിനേക്കാൾ ശ്രേഷ്ഠമായ ചിത്രങ്ങൾ. അഴകാർന്ന ചിത്രമികവുകൾക്കെല്ലാം പിന്നിൽ ആഴമേറിയ നിരീക്ഷണവും നിരന്തരമായ പരിശീലനവുമുണ്ടെന്നു ഒറ്റനോട്ടത്തിൽതന്നെ കാണാനാകും. അത്രയും പെർഫെക്്ഷനിലാണ് ചിത്രസംയോജനം.സീനറികൾ, ഛായാചിത്രങ്ങൾ, പക്ഷികൾ, മൃഗങ്ങൾ തുടങ്ങി ഓരോ വർക്കുകളും ഒന്നിനൊന്നു മെച്ചം. തനതു ഗോത്രവിഭാഗത്തിന്റെ പാട്ടുപാടി അയ്യപ്പനും കോശിയും സിനിമയിലൂടെ ദേശീയ പുരസ്കാരം നേടിയ അട്ടപ്പാടിയിലെ നഞ്ചിയമ്മയുടെ ചിത്രം ഓയിൽ പെയിന്റിംഗിൽ ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ ശ്രദ്ധേയമായത്. അട്ടപ്പാടിയിൽ അവരുടെ വീട്ടിൽപോയി ചിത്രംകൈമാറിപ്പോൾ നഞ്ചിയമ്മക്കുണ്ടായ സന്തോഷവും സ്നേഹവും പറഞ്ഞറിയിക്കാനാകില്ലെന്നു സജീവ് പറയുന്നു. സ്കൂളിലെ കുട്ടികൾ, സെക്യുരിറ്റി ദേവൻ, ചുമടെടുക്കുന്നവർ തുടങ്ങി സജീവിന്റെ കൺമുന്നിൽപ്പെടുന്നവരൊക്കെ പലപ്പോഴായി ചിത്രങ്ങളായി മാറിയിട്ടുണ്ട്. തത്സമയം ചിത്രംവരച്ച്…
Read Moreപന്നിയങ്കര ടോൾപ്ലാസയിൽ “സൗജന്യപാസി’ന്റെ മറവിൽ അനധികൃത ടോൾപിരിവ്
വടക്കഞ്ചേരി: പന്നിയങ്കര ടോൾപ്ലാസയിൽ പ്രദേശവാസികളിൽനിന്നും അനധികൃത പിരിവ് നടത്തുന്നതായി പരാതി. സൗജന്യ പ്രവേശന യാത്രയ്ക്കുള്ള പാസിന്റെ മറവിലാണ് ഈ കൊള്ള. മൂന്നുമാസം കൂടുമ്പോൾ സൗജന്യ പ്രവേശനത്തിനുള്ള പാസ് പുതുക്കണമെന്നാണു കരാർകമ്പനിതന്നെ ഏകപക്ഷീയമായി തീരുമാനിച്ചിട്ടുള്ളത്.ഇതിനായി ഫോണിൽ സന്ദേശം വരുമെന്നാണ് കമ്പനി പറയുന്നത്.എന്നാൽ ഭൂരിഭാഗം പേരുടെ ഫോണിലേക്കും കമ്പനി സന്ദേശം അയക്കുന്നില്ല. ടോൾപ്ലാസ കടന്നു പോകുമ്പോൾ വാഹനത്തിലെ ഫാസ്ടാഗ് വഴി പണം നഷ്ടപ്പെടുകയും ചെയ്യും. പരാതിപ്പെട്ടാൽ പാസ് പുതുക്കേണ്ട കാലാവധി കഴിഞ്ഞതാണ് പ്രശ്നമെന്നും ഫാസ്ടാഗ് വഴി നഷ്ടപ്പെട്ട പണം തിരിച്ചു നൽകാൻ സംവിധാനമില്ലെന്ന മറുപടിയാണ് ടോൾ ഓഫീസിൽ നിന്നും ലഭിക്കുന്നതെന്നു യാത്രികർ പറയുന്നു. ഓരോ വാഹനത്തിൽനിന്നും ഇത്തരത്തിൽ രണ്ടോമൂന്നോ തവണ അനധികൃതമായി പണം വസൂലാക്കി കൊള്ളയടിക്കുകയാണ് കമ്പനി. സൗജന്യ പ്രവേശനപാസ് കൃത്യതയില്ലാതെ തോന്നും മട്ടിലാക്കുന്നതു വഴി വലിയൊരു തുക സമാഹരിക്കുന്നതിനൊപ്പം കൂടുതൽപേരെ സൗജന്യ പാസിൽ നിന്നും ഒഴിവാക്കാനുമാകുമെന്ന കണക്കുകൂട്ടലാണ് കരാർ…
Read More