പാലക്കാട്: വാളയാറിലെ പെണ്കുട്ടികളുടെ ദുരൂഹമരണം അന്വേഷിക്കുന്ന സിബിഐ സംഘം വാളയാറിലെത്തി അന്വേഷണം തുടങ്ങി. ഇന്നു രാവിലെയാണ് സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘം വാളയാറിലെ പെണ്കുട്ടികളുടെ വീട്ടിലെത്തി പരിശോധന നടത്തിയത്. കുട്ടികൾ തൂങ്ങിമരിച്ച നിലയിൽകണ്ട ഷെഡിലും പരിശോധന നടത്തി. കുട്ടികളുടെ മാതാപിതാക്കളിൽ നിന്നും വിവരങ്ങൾ സംഘം ചോദിച്ചറിഞ്ഞു.കഴിഞ്ഞ മാസം 30-നാണ് സിബിഐ കേസന്വേഷണം ഏറ്റെടുത്തത്. അതിനു ശേഷം ആദ്യമായാണ് സംഭവം നടന്ന വീട്ടിലെത്തി പരിശോധന നടത്തുന്നത്. രണ്ടു കുട്ടികളുടേയും മരണത്തിൽ രണ്ട് എഫ്ഐആറുകളാണ് പാലക്കാട് പോക്സോ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. മുന്പ് കേസന്വേഷിച്ച പ്രത്യേക സംഘത്തിൽ നിന്നും സിബിഐ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. വരും ദിവസങ്ങളിൽ അന്വേഷണം കൂടുതൽ ഊർജിതമാക്കുമെന്ന് സിബിഐ സംഘം അറിയിച്ചു.
Read MoreCategory: Palakkad
നൂറുകോടി 30 ലക്ഷം രൂപയുടെ കഞ്ചാവുമായി പാലക്കാട് പിടിയിലായത് ഏഴ് പേർ; സംസ്ഥാനത്തെ എക്സൈസ് വകുപ്പിന്റെ ഏറ്റവും വലിയ കഞ്ചാവു വേട്ട
പാലക്കാട്: ജില്ലയിൽ ഇന്നലെ മാത്രം പിടികൂടിയത് 1029 കിലോ കഞ്ചാവ്. ഇവയുടെ ആകെ മൂല്യം നൂറുകോടി 30 ലക്ഷം രൂപ. മൂന്നിടങ്ങളിലായാണ് ഇത്ര യും കഞ്ചാവ് പിടികൂടി യത്. ആകെ ഏഴു പേർ അറസ്റ്റിലായി. സംസ്ഥാനത്തെ തന്നെ എക്സൈസ് വകുപ്പിന്റെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്നാണ് ഇന്നലെ വാളയാറിൽ നടന്നത്. ഇവിടെ ചരക്കുലോറിയിൽ കടത്തിയ ആയിരം കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ചരക്കുലോറിയുടെ രഹസ്യ അറയിൽ കടത്തിയ കഞ്ചാവ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് പിടികൂടിയത്.ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. വാഹനം കാലിയായിരുന്നു എന്നും രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയതെന്നും എക്സൈസ് അറിയിച്ചു. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റുചെയ്തു.പെരിന്തൽമണ്ണ മേലാറ്റൂർ എപ്പിക്കാട് സ്വദേശികളായ ബാദുഷ (26), ഫായിസ് (21) ഇടുക്കി ഉടുന്പൻചോല കട്ടപ്പന ജിഷ്ണു എന്ന ബിജു(24) എന്നിവരാണ് പിടിയിലായത്. 23 കിലോ കഞ്ചാവുമായി മൂന്ന് മലപ്പുറം…
Read Moreസ്വന്തം വീട്ടിലെ കൃഷി സംരക്ഷിക്കാൻ അമേരിക്കൻ മലയാളിയുടെ സാഹസം! ചക്കപ്പഴം തിന്നാനുള്ള കൊതിയിൽ ചക്ക വാങ്ങുന്നതിനേക്കാൾ കൂടുതൽ പണം ചെലവഴിച്ചു
വടക്കഞ്ചേരി: പന്നി ശല്യത്തിൽ നിന്നും പ്ലാവും ചക്കയും സംരക്ഷിക്കാനുള്ള അമേരിക്കൻ മലയാളിയുടെ സാഹസമാണിത്. ദേശീയപാതയോട് ചേർന്ന് തേനിടുക്കിലെ കൂടത്തിനാലിൽ ജോണ് തോമസാണ് വീട്ടുവളപ്പിൽ ഓമനിച്ചു വളർത്തിയ പ്ലാവിലെ ചക്കപ്പഴം തിന്നാനുള്ള കൊതിയിൽ ചക്ക വാങ്ങുന്നതിനേക്കാൾ കൂടുതൽ പണം ചെലവഴിച്ച് പ്ലാവിനു ചുറ്റും കന്പിവേലി കെട്ടി സംരക്ഷണം തീർത്തിട്ടുള്ളത്. കഴിഞ്ഞ വർഷമാണ് പ്ലാവിൻ തൈയിൽ ആദ്യമായി ചക്ക ഉണ്ടായത്. ചക്കകൾ നന്നായി മൂത്തതിനു ശേഷം പറിക്കാമെന്ന് കരുതി നിർത്തി. എന്നാൽ ഒരു രാത്രി കാട്ടുപന്നികൾ കൂട്ടമായെത്തി ചക്കകളെല്ലാം നശിപ്പിച്ചു. ഈ വർഷമെങ്കിലും ചക്കയുടെ രുചിയറിയാനാണ് ഈ മുൻകരുതൽ എടുത്തതെന്ന് ജോണ് തോമസ് പറഞ്ഞു. ഈ പ്രദേശങ്ങളിലെല്ലാം പന്നി ശല്യം അതിരൂക്ഷമാണ്. കിഴങ്ങുവർഗ്ഗങ്ങളൊന്നും വീട്ടുവളപ്പിൽ കൃഷി ചെയ്യാനാകില്ല. താഴെ വീഴുന്ന നാളികേരവും പന്നികൾ പൊളിച്ച് തിന്നും. നാളികേരത്തോടെ തെങ്ങിൻ തൈ നട്ടാലും പന്നികൾ മണ്ണ് മാറ്റി നാളികേരം പുറത്തെടുത്ത് തൈ…
Read Moreക്ഷേത്ര പരിസരത്തെ സിനിമാ ചിത്രീകരണം ബിജെപി പ്രവർത്തകർ തടഞ്ഞു
പാലക്കാട്: ക്ഷേത്ര പരിസരത്തെ സിനിമാ ചിത്രീകരണം ബിജെപി പ്രവർത്തകർ തടഞ്ഞു. പാലക്കാട് കടമ്പഴിപ്പുറം വായില്യാംകുന്ന് ക്ഷേത്ര പരിസരത്ത് നടന്ന “നീയാം നദി’ എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്. ചിത്രീകരണ സെറ്റിലെ ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. അതേസമയം, അണിയറ പ്രവര്ത്തകര് ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല. അതേസമയം ക്ഷേത്ര പരിസരത്ത് അനുമതിയില്ലാതെ ചിത്രീകരിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് പ്രാദേശിക ബിജെപി നേതൃത്വത്തിന്റെ വിശദീകരണം.
Read Moreനട്ടുച്ചക്കുപോലും നല്ല തണുപ്പുള്ള തെളിഞ്ഞ ശുദ്ധജലം..! കുരുത്തിച്ചാലിൽ സന്ദർശകരുടെ കുത്തൊഴുക്ക്
മണ്ണാർക്കാട് : കുന്തിപ്പുഴയിലെ കുരുത്തിച്ചാലിൽ സന്ദർശകരുടെ എണ്ണം കൂടി. ദിവസവും ആയിരത്തിലധികം പേർ ഇവിടെയെത്തുന്നുണ്ടെന്ന് സമീപവാസികൾ പറയുന്നു. മലപ്പുറം ജില്ലയിൽ നിന്നുൾപ്പെടെ നിരവധിയാളുകൾ ഇവിടെയെത്തുന്നുണ്ട്. തെളിഞ്ഞ ശുദ്ധമായ ജലവും നട്ടുച്ചക്ക്പോലും നല്ല തണുപ്പുമുള്ള വെള്ളമാണ് കുരുത്തിച്ചാലിലുള്ളത്. അതാണ് സന്ദർശകരെ ഇവിടേക്ക് ആകർഷിക്കുന്നത്. കടുത്ത വേനലിൽ അസഹനീയമായ ചൂടിൽ വലിയ ആശ്വാസമാണ് ഇവിടെ വന്ന് വെള്ളത്തിൽ കുളിച്ചാലെന്ന് സന്ദർശകർ പറയുന്നു. പലരും രണ്ടും മൂന്നും മണിക്കൂറുകൾ വെള്ളത്തിൽ കിടന്ന് ഉല്ലസിച്ചാണ് തിരിച്ചു പോവാറെന്ന് ഇവർ പറയുന്നു. കുരുത്തിച്ചാൽ വരെ വാഹനങ്ങൾക്ക് യഥേഷ്ടം കടന്നു ചെല്ലാനാവുമെന്നതും സന്ദർശകരെ ഇവിടേക്ക് വീണ്ടും വീണ്ടും വരാൻ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. കൂടാതെ സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാം ഇത് വലിയൊരു സൗകര്യമാണ്. കൂടാതെ സ്വകാര്യ വ്യക്തികൾ ഉൾപ്പെടെ ഇവിടെയെത്തുന്നവർക്ക് പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 10 രൂപയാണ് പാർക്കിംഗിന് ഈടാക്കുന്നത്. സന്ദർശകർ കൂടിയതിനാൽ സമീപവാസികൾ കച്ചവടം വരെ…
Read Moreതെരഞ്ഞെടുപ്പിനു പിന്നാലെ പാലക്കാട് കോൺഗ്രസിൽ കലഹം; മുൻ ഡിസിസി അധ്യക്ഷനെതിരേ വി.കെ. ശ്രീകണ്ഠൻ രംഗത്ത്
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് പൂർത്തിയായതിനു പിന്നാലെ പാലക്കാട് കോണ്ഗ്രസ് കമ്മിറ്റിയിൽ കലഹം പുനരാരംഭിച്ചു. മൂൻ ഡിസിസി അധ്യക്ഷൻ എ.വി. ഗോപിനാഥിനെതിരേ ഡിസിസി അധ്യക്ഷൻ വി.കെ. ശ്രീകണ്ഠനാണ് രംഗത്തെത്തിയത്. ഏതെങ്കിലുമൊരാൾ വിളിച്ചുകൂവിയാൽ പാർട്ടിയിൽ പ്രശ്നമാണെന്നു വരുത്തിത്തീർക്കാനാണ് ശ്രമം. അതിനു പിന്നിൽ ചിലർ പ്രവർത്തിച്ചിട്ടുണ്ട്. അതൊന്നും തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. പാർട്ടിയിൽ പുനഃസംഘടന നിശ്ചയിക്കുന്നതു ഹൈക്കമാൻഡ് ആണ്. പ്രശ്നമുണ്ടായപ്പോൾ ഉമ്മൻ ചാണ്ടിയടക്കം മുതിർന്ന നേതാക്കൾ വിളിച്ചിരുന്നുവെന്നും ശ്രീകണ്ഠൻ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തതോടെ പാലക്കാട് ഡിസിസിയിലുണ്ടായ പൊട്ടിത്തെറി പാർട്ടിയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഒരുഘട്ടത്തിൽ പാർട്ടി വിട്ട് ഇടതു സ്ഥാനാർഥിയായി ഗോപിനാഥ് മത്സരിക്കുമെന്ന റിപ്പോർട്ടുകൾവരെ ഉണ്ടായിരുന്നു. കെ. സുധാകരൻ നടത്തിയ അനുരഞ്ജന നീക്കമാണ് ഡിസിസിയിലെ പ്രതിസന്ധിക്ക് അയവു വരുത്തിയത്.
Read Moreഏഴ് ദിവസം മുമ്പ് അപകടത്തിൽ ഭർത്താവും അച്ഛനും മരിച്ചു; വേദനയും അവശതകളും ഉള്ളിലൊതുക്കി ഉണങ്ങാത്ത മുറിവുമായി ചിത്ര വോട്ടു ചെയ്യാനെത്തി
മംഗലംഡാം : ഭർത്താവുൾപ്പെടെയുള്ളവരുടെ വേർപാടുകളും അപകടത്തിൽപ്പെട്ടുള്ള പരിക്കുകളുടെ വേദനയും അവശതകളും ഉള്ളിലൊതുക്കി മുപ്പത്തിയഞ്ചുകാരിയായ ചിത്രയും ഇന്നലെ വോട്ടു ചെയ്യാനെത്തി. വനത്തിനകത്ത് കാടർ വിഭാഗത്തിൽപ്പെട്ട തളിക കല്ല് ആദിവാസി കോളനിയിലെ ചിത്രയാണ് ഉണങ്ങാത്ത മുറിവുകളുടെ വേദനകളുമായി കടപ്പാറ ഗവണ്മെന്റ് എൽപി സ്കൂളിൽ രാവിലെ വോട്ട് രേഖപ്പെടുത്താനെത്തിയത്. കോളനിയിലെ മറ്റു സ്ത്രീകൾക്കൊപ്പമാണ് അവർ വന്നത്. ഒരാഴ്ച മുന്പാണ് കോളനിയിൽ നിന്നും 20 കിലോമീറ്റർ മാറി ഉൾക്കാട്ടിൽ ജീപ്പ് മറിഞ്ഞ് ചിത്രയുടെ ഭർത്താവ് ബാബു (40), അച്ഛൻ രാജഗോപാൽ (60) എന്നിവർ മരിച്ചത്. അപകടത്തിൽ ചിത്രക്കും സാരമായ പരിക്കേറ്റു. നെറ്റിയിൽ നല്ല മുറിവുണ്ടായി. അത് ഭേതപ്പെട്ട് വരുന്നതേയുള്ളു. ശരീരവേദനയും അസഹനീയമാണെന്ന് അവർ പറഞ്ഞു. കഴിഞ്ഞ ദിവസം ചിത്രയുടെ ഭർതൃമാതാവ് വള്ളിക്കുട്ടിയും മരിച്ചു. ഒരു വർഷം മുന്പ് ചിത്രയുടെ ഏക സഹോദരൻ മോഹനൻ കാട്ടിനുള്ളിൽ തേൻ ശേഖരണവുമായി ബന്ധപ്പെട്ട സംഘട്ടനത്തിൽ കൊല്ലപ്പെട്ടിരുന്നു. ഒരു…
Read Moreപാലക്കാട് വിജയം ഉറപ്പ്, 45 സീറ്റുകൾ വരെ എൻഡിഎക്ക് ലഭിക്കും: ഇ. ശ്രീധരൻ
പാലക്കാട്: സംസ്ഥാനത്ത് എൻഡിഎ 45 സീറ്റുകൾ വരെ നേടുമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി ഇ. ശ്രീധരൻ. പാലക്കാട്ടെ തന്റെ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. മെട്രോമാൻ എന്ന വ്യക്തിപ്രഭാവത്തിനാണ് തനിക്ക് വോട്ട് ലഭിച്ചത്. എല്ലാക്കാലവും ബിജെപിയിൽ ഉണ്ടാകുമെന്നും ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്നും തൂക്കുമന്ത്രിസഭ വന്നാല് ഒരു പക്ഷേ രാഷ്ട്രപതി ഭരണമാവാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreമലയോരങ്ങളിൽ അപകട ഭീഷണിയായി കാട്ടുവഴികളിലെ ചതിക്കുഴികളും ആനശല്യവും; അപകട പരമ്പരകൾ നിത്യസംഭവമാകുന്നു
മംഗലംഡാം: കാട്ടുവഴികളിലെ ചതിക്കുഴികളും ആനശല്യവും മലയോരങ്ങളിൽ അപകട പരന്പരകൾ നിത്യസംഭവമാകുന്നു. കഴിഞ്ഞ രാത്രി കുഞ്ചിയാർപ്പതിക്കടുത്ത് താമരകുളം വളവിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആദിവാസികളായ രണ്ട് പേർ മരിക്കാനിടയായതും വഴിയിലെ ഇത്തരം ചതിക്കുഴികൾ മൂലമാണ്. ഉരുൾപൊട്ടലിൽ അടിയിലെ മണ്ണ് ഒലിച്ച് പോയി ഗുഹ പോലെയാണ് വഴിയുടെ അടിഭാഗം. ഇവിടെ വളവ് തിരിയാൻ പല തവണ ജീപ്പ് പുറകോട്ട് എടുക്കണം.ഇങ്ങനെ ജീപ്പ് പുറകോട്ട് എടുക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞു ജീപ്പ് 50 അടി താഴ്ചയിലേക്ക് നിരവധി തവണ കരണം മറിഞ്ഞത്. രാത്രി സമയം കൂടിയായതിനാൽ അപകടത്തിന്റെ തീവ്രത കൂട്ടി. ഇത്തരത്തിൽ കടപ്പാറ തളികകല്ല് ആദിവാസി കോളനി വഴിയിലും മണ്ണിടിഞ്ഞുള്ള അപകട സാധ്യതാ സ്ഥലങ്ങളുണ്ട്. പോത്തംതോട് കാട്ടുചോലക്ക് മുകളിലെ കുത്തനെയുള്ള കയറ്റത്തിൽ പുറമേക്ക് കാണുന്ന കോണ്ക്രീറ്റ് പാളികൾക്കടിയിൽ മണ്ണില്ല. ഇവിടെ വശം ചേർന്ന് വാഹനം പോയാൽ ഇടിഞ്ഞു വലിയ കൊക്കയിലേക്ക് മറിയും. തിപ്പിലികയം…
Read Moreപാലക്കാട് മണ്ഡലത്തിൽ വികസനത്തിന്റെ കാര്യത്തിൽ സ്ഥാനാർത്ഥികൾ ഒറ്റക്കെട്ട്! മൂവരും പറഞ്ഞത് ഇങ്ങനെ…
പാലക്കാട്: തങ്ങൾ വിജയിച്ചാൽ പാലക്കാട് മണ്ഡലത്തിൽ സമഗ്ര വികസനം നടപ്പാക്കുമെന്ന് നയം വ്യക്തമാക്കി പാലക്കാട് നിയോജകമണ്ഡലത്തിലെ സ്ഥാനാർഥികൾ. ജില്ല നേരിടുന്ന അടിസ്ഥാനപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുമെന്നും സ്ഥാനാർഥികൾ പറഞ്ഞു. പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറന്പിൽ, എൽഡിഎഫ് സ്ഥാനാർഥി സി.പി.പ്രമോദ്, എൻഡിഎ സ്ഥാനാർഥി ഇ.ശ്രീധരൻ എന്നിവർ വികസന കാഴ്ചപ്പാടും ആശയങ്ങളും തുറന്നുപറഞ്ഞത്. തന്റെ 67 വർഷത്തെ ഒൗദ്യോഗിക ജീവിതത്തിലെ അനുഭവ സന്പത്തും പരിചയവും ജില്ലയെ വികസനകുതിപ്പിലേക്ക് എത്തിക്കാൻ ഉപയോഗിക്കുമെന്ന് മെട്രോമാൻ ഇ.ശ്രീധരൻ പറഞ്ഞു. വ്യാവസായിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ ഉൗന്നൽ നൽകിയിട്ടുള്ള വികസനമായിരിക്കും നടപ്പിലാക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്ത് വർഷക്കാലം എംഎൽഎ എന്ന നിലയിൽ ജില്ലയിലെ വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഷാഫി പറന്പിൽ പറഞ്ഞു. മെഡിക്കൽ കോളജ്, വിക്ടോറിയ കോളജിലെ സിവിൽ സർവീസ് അക്കാദമി എന്നിവക്ക് പുറമെ…
Read More