പാലക്കാട്: പാർട്ടിയിൽ അർഹിക്കുന്ന പരിഗണനയെന്ന ഉറപ്പിൽ പാലക്കാട്ടെ കോൺഗ്രസ് നേതാവ് എ.വി.ഗോപിനാഥിനെ ഒപ്പം നിർത്തി ഉമ്മൻചാണ്ടി. വിമതസ്വരം ഉയർത്തിയ ഗോപിനാഥുമായി അർധരാത്രി ചർച്ച നടത്തിയ ഉമ്മൻചാണ്ടി വെറും പതിനഞ്ചു മിനുട്ടുകൊണ്ടാണ് പ്രശ്നം പരിഹരിച്ചത്. ചർച്ചയിൽ തൃപ്തനാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്നും എ.വി.ഗോപിനാഥ് പറഞ്ഞു ഗോപിനാഥുമായി അടച്ചിട്ട മുറിയിൽ നടന്ന ചർച്ചയ്ക്ക് ശേഷം ഗോപിനാഥിനെ പാർട്ടിക്ക് വേണമെന്നും സംഘടനയെ ശക്തിപ്പെടുത്തുകയെന്ന ആവശ്യത്തെ അംഗീകരിക്കുന്നതായും ഉമ്മൻചാണ്ടി പറഞ്ഞു. ചർച്ചയിൽ തൃപ്തനാണെന്നും ചില ഉറപ്പുകൾ ലഭിച്ചിട്ടുണ്ടെന്നും എ.വി ഗോപിനാഥിന്റെ പ്രതികരണം.ചൊവ്വാഴ്ച കോട്ടയത്തു നിന്ന് രാത്രി ഏഴിന് ശേഷം പുറപ്പെട്ട ഉമ്മൻചാണ്ടി അർധരാത്രി 12നാണ് പെരിങ്ങോട്ടുകുറിശിയിൽ എത്തിയത്. ഉമ്മൻചാണ്ടിയുടെ വരവറിഞ്ഞ് പെരിങ്ങോട്ടുകുറിശിയിലെ, ഗോപിനാഥിന്റെ വീടും പരിസരവും പ്രവർത്തകരെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു.
Read MoreCategory: Palakkad
കുപ്പി ജ്യൂസിന് ആവശ്യക്കാരില്ല; പാലക്കാടൻ ചൂടിനെ അതിജീവിക്കാൻ കരിക്ക്, തണ്ണിമത്തൻ, പനംനൊങ്ക് വിപണി സജീവം
പാലക്കാട്: പാലക്കാടൻ ചൂടിനെ അതിജീവിക്കാൻ പനംനൊങ്ക്, കരിക്ക്, തണ്ണിമത്തൻ വിപണി സജീവമായി. കോട്ടമൈതാനത്തിനു ചുറ്റും നിരന്ന് ഒട്ടേറെ കച്ചവടക്കാർ വിപണി കീഴടക്കിയിരിക്കയാണ്. ഒരു കുലപന നൊങ്കിന് നൂറ്റിമുപ്പത് രൂപക്ക് കച്ചവടക്കാർ വാങ്ങുന്നു. കൊഴിഞ്ഞാന്പാറയിൽ നിന്നുമാണ് വാങ്ങുന്നത്. ആയിരം രൂപ വണ്ടി വാടക നൽകണം.എന്നാൽ ഒരു നൊങ്കിന് എട്ടുരൂപക്ക് വിൽക്കുന്നു. അയ്യായിരം രൂപക്ക വരെ ഒരു ദിവസം കച്ചവടം നടക്കുന്നതായി പാറ സ്വദേശി ഫ്രാൻസീസ് സേവ്യർ പറഞ്ഞു.ഇരുപത്തിയഞ്ചു വർഷമായി കച്ചവടം നടത്തി വരുന്ന വ്യക്തിയാണ് ഫ്രാൻസീസ് സേവ്യർ. കരിക്കിന് ഇരുപത്തിയഞ്ചു രൂപ ചിലവു് വരും. മുപ്പതു രൂപക്കാണ് വിൽക്കുന്നത്.പ്രതിദിനം അഞ്ഞൂറു കരിക്കു വരെ വിൽക്കുന്നതായി കച്ചവടക്കാരനായ കൊഴിഞ്ഞാന്പാറ സ്വദേശി രാധാകൃഷ്ണൻ പറഞ്ഞു. തമിഴ്നാട്ടിലെ ദണ്ഡി വനത്തിൽ നിന്നുമാണ് തണ്ണി മത്തൻ കൊണ്ടുവരുന്നത്.ലോറി വാടക ഇരുപത്തി മുവ്വാ യി രം രൂപ വരും. കണക്കാക്കിയാൽ കിലോക്ക് ഇരുപതു രൂപ അസ്സൽവരും.…
Read Moreസർവേയിൽ എൽഡിഎഫും തെരഞ്ഞെടുപ്പിൽ യുഡിഎഫും ജയിക്കുമെന്ന് കെ.സി.വേണുഗോപാൽ
ചിറ്റൂർ: തെരഞ്ഞെടുപ്പിനു മുൻപുള്ള സർവ്വേകൾ എൽഡിഎഫും തിരഞ്ഞെടുപ്പിനു ശേഷമുള്ള ഫലത്തിൽ യുഡിഎഫും ജയിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ചിറ്റൂർ പാലാഴി കല്യാണമണ്ഡപത്തിൽ നടന്ന യുഡിഎഫ് നിയോജക മണ്ഡലം കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൂഡ് ഓയിൽ അന്താരാഷ്ട്ര വിപണിയിൽ ഏറെ താഴ്ന്നിട്ടും പെട്രോൾ ഡീസൽ വില കുറയ്ക്കാതെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണ്. കർഷക ദ്രോഹത്തിൽ ബിജെപിയ്ക്കും യുവജന ദ്രോഹത്തിൽ എൽഡിഎഫിനും നൽകാനുള്ള മറുപടി വോട്ടിലൂടെ ലഭിക്കും. ഇത്രയധികം ധൂർത്തും അഴിമതിയും നിറഞ്ഞ സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ല. ചിറ്റൂർ മണ്ഡലം തിരിച്ചുപിടിക്കുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. യുഡിഎഫ് ചെയർമാൻ രതീഷ് അധ്യക്ഷനായി. മുൻ എംഎൽഎമാരായ കെ.അച്യുതൻ, സി.ചന്ദ്രൻ, വി.എസ് വിജയരാഘവൻ എന്നിവർ സംസാരിച്ചു.
Read Moreപിണറായി നല്ല മുഖ്യമന്ത്രിയാകുന്നത് പാര്‍ട്ടിക്ക് മാത്രം; ഇടതു ഭരണത്തില്‍ വികസിച്ചത് പാര്‍ട്ടി മാത്രമെന്ന് ഇ. ശ്രീധരൻ
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി വീണ്ടും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി ഇ. ശ്രീധരൻ. പിണറായി നല്ല മുഖ്യമന്ത്രിയാകുന്നത് പാര്‍ട്ടിക്ക് മാത്രമാണ്. ഇടതു ഭരണത്തില്‍ വികസിച്ചത് പാര്‍ട്ടി മാത്രമാണെന്നും ശ്രീധരൻ വിമര്‍ശിച്ചു. എൽഡിഎഫ് ഭരണം അഴിമതിയിൽ മുങ്ങി നില്‍ക്കുകയാണെന്നും താൻ കൊണ്ടുവന്ന പല പദ്ധതികളും സര്‍ക്കാര്‍ മുടക്കിയെന്നും ശ്രീധരൻ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വികസനമാണ് ബിജെപിയുടെ പ്രധാന അജണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreഇലക്ഷൻ സംവിധാനങ്ങൾ വിലയിരുത്താൻ എഡിജിപി വിജയ് സാഖറെ അട്ടപ്പാടിയിൽ പറങ്ങിറങ്ങി
അഗളി : ഇലക്ഷൻ സംവിധാനങ്ങൾ വിലയിരുത്തുന്നതിനും ചർച്ച ചെയ്യുന്നതിനുമായി എഡിജിപി വിജയസാഖറെ ഇന്നലെ അട്ടപ്പാടിയിൽ സന്ദർശനം നടത്തി. രാവിലെ പതിനൊന്നിന് മട്ടത്തുകാട് ബഥനി സ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലാണ് എഡിജിപിയും സംഘവും എത്തിയത്.അഗളി എ എസ് പി പഥം സിംഗ് ന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇലക്ഷൻ സംബന്ധിച്ച കാര്യങ്ങൾ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.വെച്ചപ്പതി, വരഗംപാടി ഉൗരുകളിലും ഏതാനും ബൂത്തുകളിലും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഉച്ചക്ക് ഒരു മണിയോടെ എഡിജിപിയും സംസ്ഥാന ഇലക്ഷൻ കമ്മീഷൻ ഒബ്സർവർ ദീപക് മിശ്രയും അട്ടപ്പാടിയിൽ നിന്ന് മടങ്ങി. പാലക്കാട് ജില്ലാ കളക്ടർ മൃണ് മയി ജോഷി, എസ് പി വിശ്വനാഥൻ എന്നിവർ ഉദ്യോഗസ്ഥരുമായി കൂടുതൽ ചർച്ചകളും വിശകലനങ്ങളും നടത്തിയ ശേഷമാണ് മടങ്ങിയത്.
Read Moreനിന്നുനിന്ന് അവൾ അവിടെത്തന്നെ ചരിഞ്ഞു; കരയ്ക്ക് കയറിവരുമെന്ന് പ്രതീക്ഷിച്ച് നിന്ന കാട്ടാനക്കൂട്ടം കാട്ടിലേക്ക് മടങ്ങി; ആനയ്ക്ക് സംഭവിച്ചതെന്തന്നറിയാൻ പോസ്റ്റുാർട്ടം
നെന്മാറ : നെല്ലിയാന്പതി മണലാരൂ എസ്റ്റേറ്റിനകത്തെ നൂറടി പുഴയിലെ ചെക്ക് ഡാമിനകത്ത് പിടിയാന വെള്ളത്തിൽ ഇറങ്ങി കരയ്ക്കു കയറാതെ നിന്ന കാട്ടാന ചരിഞ്ഞു.ബുധനാഴ്ച്ച രാത്രി 10.30 ഓടെ കരയ്ക്കുകയറിയെങ്കിലും ഇന്നലെ രാവിലെ നിൽപ്പ് ഉറപ്പിച്ച സ്ഥലത്തിന് അല്പം മാറി നിന്നുവെങ്കിലും പിന്നീട് ചരിഞ്ഞ നിലയിൽ കാണപ്പെടുകയായിരുന്നു. ജെസിബി ഉപയോഗിച്ച് വടം കെട്ടി ചരിഞ്ഞ ആനയുടെ ജഡം കരയ്ക്ക് കയറ്റി കാവൽ ഏർപ്പെടുത്തി. ആനയുടെ ജഡം കരയ്ക്ക് കയറ്റാൻ വൈകിയതിനാൽ പോസ്റ്റുമോർട്ടം ഇന്നത്തേക്കു മാറ്റിയതായി നെന്മാറ വനം ഡിഎഫ്ഒ ആർ. ശിവപ്രസാദ് അറിയിച്ചു. വയനാട്ടിൽ നിന്നും വനം വകുപ്പ് വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിൽ ഇന്നു നടക്കുന്ന പോസ്റ്റ്മോർട്ടം പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാവൂ എന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കൃഷ്ണദാസ് പറഞ്ഞു.ഡെപ്യൂട്ടി വനം റേഞ്ച് ഓഫീസർ വിനോദിന്റെ നേതൃത്വത്തിൽ ചരിഞ്ഞ ആനയ്ക്ക് കാവൽ ഏർപ്പെടുത്തി. വനം ഫ്ളയിങ് സ്ക്വാഡ്…
Read Moreജയിച്ചാൽ പാലക്കാടിനെ കേരളത്തിലെ മികച്ച നഗരമാക്കും;പാലക്കാട്ടെ യുവാക്കളിലാണ് തന്റെ പ്രതീക്ഷയെന്ന് ഇ. ശ്രീധരൻ
പാലക്കാട്: ജയിച്ചാൽ രണ്ട് വർഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച നഗരമാക്കുമെന്ന് ഇ. ശ്രീധരൻ. അഞ്ചു കൊല്ലം കൊണ്ട് ഇന്ത്യയിലെ മികച്ച പട്ടണവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഒദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം നടത്തിയില്ലെങ്കിലും ഇ.ശ്രീധരൻ പാലക്കാട്ട് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. വിവാദങ്ങളല്ല വികസനമാണ് തന്റെ പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ യുവാക്കളിലാണ് തന്റെ പ്രതീക്ഷ. പ്രായക്കൂടുതൽ അനുഭവസമ്പത്താവും. പാലക്കാട് ജയിക്കുമെന്നും ഇ.ശ്രീധരൻ കൂട്ടിച്ചേർത്തു. ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ദേശീയ നേതൃത്വം ഇന്ന് അന്തിമ രൂപം നൽകുമെന്നാണ് സൂചന. സംസ്ഥാന ഘടകം തയാറാക്കിയ സാധ്യത പട്ടിക അധ്യക്ഷൻ കെ.സുരേന്ദ്രൻ തെരഞ്ഞെടുപ്പ് സമിതിക്ക് കൈമാറും.
Read Moreകടുത്ത വേനലിൽ നാട്ടുകാരുടെ ഏകആശ്രയമായ തോട് മാലിന്യത്തിൽ ചീഞ്ഞുനാറുന്നു; ഈസ്റ്റ് ഒറ്റപ്പാലം തോട്ടിൽ മാലിന്യം തള്ളുന്നതിനെതിരേ നാട്ടുകാർ രംഗത്ത്
ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലം തോട്ടിൽ വൻതോതിൽ മാലിന്യം തള്ളുന്നതു വ്യാപകം. ചാക്കുകളിൽ കെട്ടിയാണ് മാലിന്യങ്ങൾ തോട്ടിൽ തള്ളുന്നത്.അറവ് മാലിന്യങ്ങളും മുടി മാലിന്യങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. വേനലിന്റെ കാഠിന്യത്തിനിടയിലും ജലസമൃദ്ധിയോടെ നിലനിൽക്കുന്ന തോട്ടിൽ മാലിന്യങ്ങൾ ചാക്കിൽ കെട്ടി കൊണ്ടുവന്നിട്ടന്നത് പരിസരപ്രദേശങ്ങളിൽ അസഹ്യമായ ദുർഗന്ധത്തിന് ഇടവരുത്തുന്നുണ്ട്.ഒറ്റപ്പാലം പരിസരപ്രദേശങ്ങളിലുള്ളവർ തന്നെയാണ് ഇത് ചെയ്യുന്നതെന്ന് പരാതി ഉയർന്നിട്ടുണ്ട്. കോഴികടകളിലേയും മറ്റും മാലിന്യങ്ങളാണ് പ്രധാനമായും ഇത്തരത്തിൽ കൊണ്ടുവന്നിട്ടുന്നതെന്നാണ് സംശയിക്കുന്നത്. മുടി മാലിന്യങ്ങളും ഇതിലുണ്ട്. ഇവ വെള്ളത്തിൽ കിടന്ന് അഴുകി ദുർഗന്ധം വമിക്കുന്ന സ്ഥിതിയുമുണ്ട്. ഒറ്റപ്പാലം മായന്നൂർ പാലത്തിന്റെ പരിസര ഭാഗത്ത് പാർക്ക് നിർമാണത്തിനു വേണ്ടി ഈ തോടിനെ ബന്ധിപ്പിച്ചിട്ടുണ്ട്. ഇതുകൊണ്ടുതന്നെ വെള്ളം ഒഴുകി പോകാതെ സംരക്ഷിക്കാനും കഴിയുന്നുമുണ്ട്. ഈ ജലസമൃദ്ധിയാണ് തോടിന് വടക്ക് ഭാഗത്തേക്ക് ഉള്ളത്. ഈ ഭാഗത്താണ് രാത്രിയുടെ ഇരുളിൽ മാലിന്യങ്ങൾ കൊണ്ടുവന്ന് സാമൂഹ്യവിരുദ്ധർ നിക്ഷേപിക്കുന്നത്. ഒറ്റപ്പാലം നഗരത്തിന് പുറത്തുള്ള ചിലരാണ്…
Read Moreആനകളുടെ ഇണചേരുന്ന സമയം; നൂറടിപ്പുഴ ചെക്ക്ഡാമിൽ കാട്ടാനയുടെ നീണ്ടുനിൽക്കുന്ന കുളി; നിരീക്ഷണവുമായി വനം വകുപ്പ്
നെന്മാറ: നെല്ലിയാന്പതി മണലാരൂ എസ്റ്റേറ്റിനകത്തെ നൂറടി പുഴയിലെ ഗരുഡ ചെക്ക് ഡാം വെള്ളത്തിലിറങ്ങിയ കാട്ടാന മണിക്കൂറുകളായും കയറിയില്ല. ഇന്നലെ രാവിലെ മുതലാണ് പിടിയാന ചെക് ഡാമിനകത്തുനിൽക്കുന്നതു തൊഴിലാളികൾ കാണുന്നത്. രാവിലെ മുതൽ കാട്ടാന കൂട്ടത്തിന്റെ ചിഹ്നം വിളി കേട്ടത്തിനെ തുടർന്നു തൊഴിലാളികൾ വനം വകുപ്പ് ജീവനക്കാരെ വിവരമറിയിച്ചു. കാട്ടാനയുടെ ശരീരം മുക്കാൽ ഭാഗവും വെള്ളത്തിൽ ഇറങ്ങിയ നിലയിലാണ്. സമീപത്തുതന്നെയായി മൂന്ന് ആനകളും നിൽപ്പുണ്ട്. ഡാമിൽ ചെളിയിൽ പൂണ്ട് നിൽക്കുന്നതല്ല എന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. രാവിലെ മുതൽ തടയണയിൽ നിൽക്കുന്ന ആന ശരീരത്തിൽ വെള്ളം നനയ്ക്കുകയും മറ്റും ചെയ്യുന്നുണ്ടെങ്കിലും കരയ്ക്ക് കയറാൻ തയ്യാറാവുന്നില്ല. ആനകളുടെ ഇണചേരുന്ന സമയമായതിനാൽ അതുമായി ബന്ധപ്പെട്ടോ, ശരീരത്തിലോ കൈകാലുകളിലെ ഉണ്ടായ പരിക്കുകളിൽ ഈച്ചയുടെയുും മറ്റു പ്രാണികളുടെയും ശല്യം ഒഴിവാക്കാനാകുമോ വെള്ളത്തിൽ ഇറങ്ങി നിൽക്കുന്നതായിരിക്കാമെന്ന് വനം റേഞ്ച് ഓഫീസർ പറഞ്ഞു. ആന കരയ്ക്കു കയറുന്നതിന്…
Read Moreഇനി വന്നാൽ എട്ടിന്റെ പണികിട്ടും..! കാട്ടുപന്നി ശല്യം തടയാൻ ഉപകരണങ്ങൾ സ്ഥാപിച്ച് കൃഷിവിജ്ഞാന കേന്ദ്രം
പാലക്കാട് : ജില്ലയിലെ മുതലമട, വടവന്നൂർ പഞ്ചായത്തുകളിൽ നെൽവയലുകളിലെ കാട്ടുപന്നി ശല്യത്തിന് പരിഹാരമായി പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രം വിവിധ ഉപകരണങ്ങൾ സ്ഥാപിച്ചു. കൃഷിയിട പരീക്ഷണത്തിനായി ഇവിടങ്ങളിലെ നെൽവയലുകളിൽ കാട്ടുപന്നിയെ ഓടിക്കുന്നതിനായി പലതരത്തിൽ ശബ്ദം പുറപ്പെടുവിക്കുന്നതും വെളിച്ചം പരത്തുന്നതുമായ ഉപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. തെലങ്കാന സ്റ്റേറ്റ് കാർഷിക സർവകലാശാലയുടെ ബയോ അക്വാസ്റ്റിക് ഉപകരണമാണ് ഇതിലൊന്ന്. ഈ ഉപകരണം മറ്റ് കാട്ടുമൃഗങ്ങളുടെ ശബ്ദം മാറി മാറി പുറപ്പെടുവിക്കുന്നു. സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണത്തിന് ആറ് മുതൽ എട്ട് ഏക്കർ വിസ്തൃതിയിൽ സംരക്ഷണം നൽകാൻ സാധിക്കും. ഫാൻ ആൻഡ് പ്ലേറ്റ് ആണ് മറ്റൊരു ഉപകരണം. കാറ്റിന്റെ ഗതിക്കനുസരിച്ച് കറങ്ങുന്ന ഫാനാണിത്. ഫാൻ കറങ്ങുന്പോൾ അതിനോട് ബന്ധിപ്പിച്ചിരിക്കുന്ന ഒരു ലോഹകഷ്ണം അതിനടുത്തായി വെച്ചിരിക്കുന്ന സ്റ്റീൽ പ്ലേറ്റിൽ തട്ടി ശബ്ദമുണ്ടാക്കുന്നു. ഈ ശബ്ദം കാട്ടുപന്നികളെ വികർഷിക്കും. കാറ്റുള്ളപ്പോൾ ഇടയ്ക്കിടക്ക് ശബ്ദമുണ്ടാക്കുന്നതിനാൽ അലോസരപ്പെടുത്തും. കാറ്റത്തു ശബ്ദമുണ്ടാക്കുന്ന മറ്റൊരു…
Read More