നവീകരണം പൂർത്തിയാക്കി മുലത്തറ റെഗുലേറ്റർ; 16ന് വീഡിയോ കോണ്‍ഫറൻസ് വഴി മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്യും

ചിറ്റൂർ: അന്പതുകോടി രൂപ ചെലവിൽ നവീകരിച്ച മൂലത്തറ റഗുലേറ്റർ 16ന് ഉദ്ഘാടനം ചെയ്യാൻ ചിറ്റൂർ ബ്ലോക്ക് ഓഫീസിൽ ചേർന്ന യോഗം തീരുമാനിച്ചു. യോഗത്തിൽ സംസ്ഥാന ജലവിഭവമന്ത്രി കെ.കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. കെ.ബാബു എംഎൽഎ, ബ്ലോക്ക് പ്രസിഡന്‍റ് ധന്യ ജലസേചന വകുപ്പുമേധാവികളും യോഗത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോണ്‍ഫറൻസ് വഴിയാണ് റഗുലേറ്റർ ഉദ്ഘാടനം നടത്തുക. 1991-ലാണ് തമിഴ്നാട്ടിൽ കനത്ത മഴമൂലം അപ്രതീക്ഷിതമായെത്തിയ പ്രളയജലത്തിൽ ഷട്ടറുകൾ തകർന്നത്. ഷട്ടറുകൾ തുറക്കാൻ റഗുലേറ്ററിൽ കയറിയ രണ്ടുജീവനക്കാർ പതിനഞ്ചു മണിക്കൂറുകളോളം കുടുങ്ങിയ സംഭവവും നടന്നിരുന്നു. ഇതേ തുടർന്നു കോയന്പത്തൂരിൽനിന്നും ഹെലികോപ്റ്റർ എത്തിച്ചാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. 2009-ൽ റഗുലേറ്റർ നിർമാണത്തിനിടെ വലതുകനാൽ ജലഗതാത പാതയും സംരക്ഷണഭിത്തിയും തകർന്നിരുന്നു. റെഗുലേറ്ററിന്‍റെ ഇരുവശത്തായും പത്തുമീറ്റർ നീളത്തിൽ ആറു വൻകിട ഷട്ടറുകൾ നിർമിച്ചിട്ടുണ്ട്. ഇവ രണ്ടും യന്ത്രസഹായത്തിൽ പ്രവർത്തിക്കുന്നവയാണ്. ഇതിനായി ഷട്ടറിനു സമീപത്തായി ശക്തികൂടിയ ജനറേറ്ററും…

Read More

മഴമേഘങ്ങൾ കനിയാതെ പോത്തുണ്ടിഡാം; കാലവർഷം നീണ്ടുപോയാൽ കൃഷിക്കും കുടിവെള്ളത്തിനും ബുദ്ധിമുട്ടേണ്ടി വരുമെന്ന് കർഷകർ

നെന്മാറ: മഴമേഘങ്ങളുടെ കനിവുംകാത്ത് പോത്തുണ്ടിഡാം. ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ പെയ്തെങ്കിലും ജലനിരപ്പുയർന്നില്ല. ഇന്നലെ ജലനിരപ്പ് 8.5 അടിയാണ്. കൃഷി ആവശ്യത്തിനു ജലസേജനത്തിനു ശേഷം പത്തടിയോളം വെള്ളം ഡാമിൽ കുടിവെള്ളത്തിനു വേണ്ടി മാറ്റിവെയ്ക്കുകയായിരുന്നു. കുടിവെള്ളത്തിനു വേണ്ടി നല്ലൊരളവു വെള്ളം ദിവസവും പന്പു ചെയ്തെതെടുക്കുന്നുണ്ട്. നെല്ലിയാന്പതി വനമേഖലയിൽ മഴ കിട്ടിയെങ്കിലും ഡാമിലെ വെള്ളം കുടുന്നതിന് കാരണമായില്ല. മലകളിൽ നിന്നുള്ള നീരൊഴുക്കു ശക്തിയാക്കാത്തതിനാലാണ് ജലനിരപ്പുയരാതിരുന്നത്. കാലവർഷം നീണ്ടു പോകുന്നൊരവസ്ഥ തുടർന്നാൽ കൃഷി പണികൾക്ക് വെള്ളം തുറന്ന് വിടേണ്ടി വരും. കർഷക പ്രതിനിധികളും ജലവിതരണ വകുപ്പധികാരികളും ചേരുന്ന യോഗത്തിൽ കർഷകർക്ക് അനുയോജ്യമായ രീതിയിൽ ഘട്ടങ്ങളായി ജലവിതരണം നടത്തുന്നതിനു വേണ്ടുന്ന തീരുമാനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കഴിഞ്ഞ സീസണിൽ കൃഷിറിക്കാർ വാലറ്റ പ്രദേശങ്ങളിൽ വെള്ളം ലഭിയ്ക്കുന്നില്ലെന്ന പരാതിയുമുണ്ടായി. മഴ ലഭിക്കാൻ വൈകിയതും ഒന്നാം വിള കൃഷി പണികൾ തുടങ്ങാൻ ഡാമിലെ വെള്ളം ആശ്രയിക്കേണ്ടി വരുന്നതുമാണ്…

Read More

തീറ്റതേടി പുള്ളിമാനുകൾ കൃഷിയിടത്തിലേക്ക് ഇറങ്ങു; കർഷകർക്കു ദുരിതം

കല്ലടിക്കോട്: പുള്ളിമാനുകൾ കൃഷിയിടത്തിലേയ്ക്ക് ഇറങ്ങിയതോടെ പ്രദേശത്തെ കർഷകർ ദുരിതത്തിൽ. കല്ലടിക്കോടൻ മലയിൽ നിന്നിറങ്ങിയ ഒരുകൂട്ടം പുള്ളിമാനുകളാണ് കർഷകർക്ക് തലവേദനയാകുന്നത്. വാഴയും റബർതൈകളുടെ തൊലിയും കാർന്നുതിന്നുകയും പച്ചക്കറികൾ ചവിട്ടിനശിപ്പിക്കുകയും ചെയ്യുന്നത് പതിവാണ്. കഴിഞ്ഞദിവസം മേലേപയ്യാനി ഭാഗത്ത് ഇറങ്ങിയ മാൻകൂട്ടം പ്രദേശത്തെ കൃഷിയിടങ്ങളിൽ ഇറങ്ങി. കല്ലടിക്കോടൻ മലനിരകളിൽനിന്നും വനാതിർത്തിയിലൂടെ എത്തിയ മാനുകൾ വേലികൾ തകർത്താണ് കൃഷിയിടങ്ങളിലേയ്ക്ക് കയറിയത്. വേട്ടക്കര, പാങ്ങ്, ചെറുമല, വാക്കോട് തുടങ്ങിയ സ്ഥലങ്ങളിലും മാനുകളും കാട്ടുപന്നികളും മയിൽ, കുരങ്ങ് തുടങ്ങിയവയും സ്ഥിരം സന്ദർശകരാണ്. കഴിഞ്ഞദിവസം ബേട്ടക്കരഭാഗത്ത് പുലിയിറങ്ങി വളർത്തുനായയെ കടിച്ചുകൊന്നിരിന്നു. പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകളും സമീപത്തുകണ്ടെത്തിയിരുന്നു. വന്യമൃഗങ്ങൾ ജനവാസമേഖലയിലേയ്ക്ക് ഇറങ്ങുന്നതുമൂലം പ്രദേശവാസികൾ ഭീതിയിലാണ്. കാട്ടുജീവികളെ പേടിച്ച് റബർടാപ്പിംഗിനോ കൃഷിപ്പണികൾക്കോ തൊഴിലാളികൾ പോകാൻ തയാറാകുന്നുമില്ല.

Read More

കാലമിനിയുമുരുളും, പുതിയ പല വണ്ടികളും വരും… സൈക്കിൾ കൈവിടാതെ കൃഷ്ണൻകുട്ടി

കൊടകര: മുൻ പഞ്ചായത്തംഗവും ബിജെപി കൊടകര പഞ്ചായത്ത്് ജനറൽ സെക്രട്ടറിയുമായ പി.എം.കൃഷ്ണൻകുട്ടിക്കു (53) മുപ്പതു വർഷമായി സൈക്കിൾ സന്തത സഹചാരിയാണ്. 2010 -15 കാലയളവിൽ കൊടകര പഞ്ചായത്തിലെ 13-ാം വാർഡ് അംഗമായിരുന്ന കൃഷ്ണൻകുട്ടി സൈക്കിളിലാണു പഞ്ചായത്തോഫീസിൽ എത്തിയിരുന്നത്. സൈക്കിൾ ഒഴിവാക്കി ബൈക്കു വാങ്ങാൻ സഹപ്രവർത്തകരും കുടുംബാംഗങ്ങളും പല തവണ നിർബന്ധിച്ചെങ്കിലും സൈക്കിളിനെ കൈവിടാൻ കൃഷ്ണൻകുട്ടി തയാറല്ല. കൊടകര ചെറുവത്തൂർചിറ പാട്ടാളിവീട്ടിൽ മാക്കോതയുടെ മകനായ ഇദ്ദേഹം ഇപ്പോൾ വെല്ലപ്പാടിയിലാണു താമസം. കൊടകര പഞ്ചായത്ത് പരിധിയിലെ പ്രദേശങ്ങളിൽ മാത്രമല്ല സമീപപ്രദേശങ്ങളായ നെല്ലായി, കല്ലേറ്റുംകര, ഇരിങ്ങാലക്കുട, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിലേക്കും സൈക്കിളിൽ തന്നെയാണു യാത്ര. കഴിഞ്ഞ 30 വർഷത്തിനിടെ ആറോളം സൈക്കിളുകൾ ഇദ്ദേഹം വാങ്ങിയിട്ടുണ്ട്. ഇപ്പോൾ ഉപയോഗിക്കുന്ന സൈക്കിൾ ഒന്പതു വർഷം മുന്പു വാങ്ങിയതാണ്. കൊടകര പഞ്ചായത്ത് കേന്ദ്രവായനശാലയിലെ സജീവംഗം കൂടിയാണ് കൃഷ്ണൻകുട്ടി.

Read More

മറികടക്കാനായി വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ബ്രേക്ക് ചെയ്തു; രോഗിയുമായി പോയ ആംബുലൻസ് ഇടിച്ചു മറിഞ്ഞ് നഴ്സ് മരിച്ചു

വടക്കാഞ്ചേരി: രോഗിയുമായി പോയ ആംബുലൻസ് ഇടിച്ചു മറിഞ്ഞ് മെയിൽ നഴ്സ് മരിച്ചു. അഞ്ചുപേർക്ക് ഗുരുതരപരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നു രാവിലെ 11 മണിയോടെ തൃശൂർ -ഷൊർണൂർ സംസ്ഥാന പാതയിൽ റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു അപകടം. മെയിൽ നഴ്സ് ജിബു (32) ആണ് മരിച്ചത്. പാലക്കാട് പാലന ആശുപത്രിയിൽ നിന്ന് രോഗിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടം. മറികടക്കാനായി വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതോടെയാണ് ആംബുലൻസ് സമീപത്തെ പഴയ വെയർ ഹൗസിന്‍റെ ചുമരിൽ ഇടിച്ചു മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആക്ട്സ് പ്രവർത്തകരും പോലീസും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

Read More

വിശ്വസിച്ചാൽ സംരക്ഷിക്കും, ചതിച്ചാൽ ദ്രോഹിക്കും; വിവാദ പ്രസ്താവനയുമായി പി.കെ ശശി

പാലക്കാട്: വിവാദ പ്രസ്താവനയുമായി സിപിഎം എംഎൽഎ പി.കെ ശശി. വിശ്വസിച്ചാൽ പാർട്ടി സംരക്ഷിക്കും, ചതിച്ചാൽ ദ്രോഹിക്കുമെന്നും പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ പി.കെ ശശി പറഞ്ഞു. ‌ കരിമ്പുഴയില്‍ മുസ്‌ലീം ലീഗിൽ നിന്ന് രാജിവച്ച് സിപിഎമ്മിൽ എത്തിയവരെ സംഘടിപ്പിച്ച് നടത്തിയ യോഗത്തിലാണ് ഷൊർണൂർ എംഎൽഎയുടെ വിവാദ പ്രസ്താവന. പാർട്ടിയെ വിശ്വസിച്ചാൽ സംരക്ഷിക്കും, ചതിച്ചിട്ട് പോയാൽ ദ്രോഹിയ്ക്കുകയും ചെയ്യും. ഇതാണ് പാർട്ടി നയം- ശശി യോഗത്തിൽ പറഞ്ഞു. പാർട്ടിയുടെ പ്രത്യേകത പറഞ്ഞായിരുന്നു പി.കെ ശശി എംഎൽഎ സംസാരിച്ചത്. ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെയാണ് ആളെക്കൂട്ടി എംഎല്‍എ യോഗം നടത്തിയത്.

Read More

കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; രോഗം സ്ഥിരീകരിച്ചത് 85 പേർക്ക്; പാലക്കാടിന് ആശങ്ക

പാലക്കാട്: ഇന്നലെ ഒരു മലപ്പുറം സ്വദേശിയടക്കം 30 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങളുടെ ഭാഗമായി നിരോധനാജ്ഞ. ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 85 ആയി ഉയർന്നു. നിലവിൽ സംസ്ഥാനത്ത് കോവിഡ് രോഗികൾ കൂടുതലുള്ള രണ്ടാമത്തെ ജില്ലയായി മാറിയിരിക്കുകയാണ് പാലക്കാട്. സംസ്ഥാനത്തെ 68 തീവ്രബാധിത മേഖലകളിൽ 20 എണ്ണം പാലക്കാട് ജില്ലയിലാണുള്ളത് . ഇന്നലെ മണ്ണാർക്കാട് നഗരസഭയിലെ പത്താം ഡിവിഷനെയും ചെർപ്പുളശ്ശേരി നഗരസഭയിലെ ഇരുപത്തിയാറാം ഡിവിഷനെയും തീവ്രബാധിത പ്രദേശങ്ങളിൽ ഉൽപ്പെടുത്തിയിട്ടുണ്ട്. 8,448 പേരാണ് നിലവിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 8,362 പേർ വീടുകളിലും 74 പേർ ജില്ലാ ആശുപത്രിയിലുമാണുള്ളത്. രണ്ടുപേർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും അഞ്ചു പേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ദിവസവും വാളയാർ ചെക്ക് പോസ്റ്റ് വഴി ജില്ലയിൽ എത്തുന്നത് ആയിരത്തോളം പേരാണ്. രോഗ ലക്ഷണമുള്ളവരെ അവിടെവച്ചുതന്നെ ആശുപത്രിയിലേക്ക് മാറ്റുകയും മറ്റുള്ളവരെ…

Read More

സമൂഹവ്യാപനത്തിന് സാധ്യത; ഇതരസംസ്ഥാനത്തു നിന്നും വരുന്നവരെ കൊണ്ടുപോകുന്ന ടാക്സി ഡ്രൈവർമാർ ക്വാറന്‍റൈൻ ലംഘിക്കുന്നതായി ആക്ഷേപം

വാളയാർ: ഇതര സംസ്ഥാനങ്ങളിൽ നിന്നും അതിർത്തിയിലേത്തുന്ന ആളുകളെ കൊണ്ടു പോകുന്ന ടാക്സി ഡ്രൈവർമാർ ക്വാറന്‍റൈനിൽ പോകാത്തത് രോഗ വ്യാപനത്തിന് കാരണമാകുമെന്ന് ആശങ്ക. കോവിഡിന്‍റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാൽ സംസ്ഥാനത്തിലേക്ക് കടക്കുവാനുള്ള എല്ലാ അതിർത്തികളിലും കർശന പരിശോധന നടക്കുകയാണ്. പോലീസിന്‍റെയും ആരോഗ്യ വകുപ്പ് അധികൃതരുടെയും പരിശോധനയ്ക്ക് ശേഷമാണ് അതിർത്തികളിലൂടെ ആളുകളെ കടത്തിവിടുന്നത്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന പ്രധാന കവാടമായ വാളയാർ ചെക്ക് പോസ്റ്റിലൂടെ ദിനം പ്രതി നിരവധി ആളുകളാണ് കടന്നു വരുന്നത്. തമിഴ്നാട് സർക്കാരിന്‍റെയും കേരള സർക്കാരിന്‍റെയും പാസ് ലഭിച്ചവർക്ക് മത്രമേ കേരളത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. എന്നാൽ പാസ് ലഭിച്ച് അതിർത്തികടന്നെത്തുന്നവർ സ്വന്തം വാഹനം ഉപയോഗിച്ച് വീടുകളിലേയ്ക്ക് പോകണം എന്നാണ് സർക്കാർ നിർദ്ദേശം. സ്വന്തമായി വാഹനം ഇല്ലാത്തവർ വാളയാറിലെ ടാക്സി തൊഴിലാളികളെയാണ് ആശ്രയിക്കുന്നത്. തമിഴ്നാട്ടിൽ അതിവേഗം കോവിഡ് പടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ വിവിധ റെഡ് സോണ്‍, ഹോട്ട്…

Read More

വീട്ടിൽ വെറുതേയിരുന്നു സമയം കളഞ്ഞില്ല; വീടിന്‍റെ ചുമരുകൾ വർണ്ണാഭമാക്കി ജന്യ; കലകളെ സ്നേഹിക്കുന്ന പ്ലസ് വൺകാരിയുടെ മോഹങ്ങൾ ഇങ്ങനെ…

ഫ്രാൻസിസ് തയ്യൂർ വടക്കഞ്ചേരി: ജന്യയുടെ വീട്ടിലേക്ക് പ്രവേശിച്ചാൽ നിബിഢ വനത്തിനുള്ളിൽ അകപ്പെട്ട പ്രതീതിയാണ്. വന്യമൃഗങ്ങളും പക്ഷികളും വൻ മരങ്ങളുമൊക്കെയായി കാനന ദൃശ്യങ്ങളാണ് വീടിന്‍റെ ചുമരുകൾ നിറയെ. ഒരു പ്രൊഫഷണൽ ചിത്രകാരിയുടെ പെർഫെക്ഷനിലാണ് ജന്യ തന്‍റെ ചിത്രകൂട്ടുകൾ സമന്വയിപ്പിച്ചിരിക്കുന്നത്. വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ ബയോസയൻസ് വിദ്യാർത്ഥിനിയായ ജന്യയുടെ ഓരോ വർക്കുകളും ഒന്നിനൊന്ന് മെച്ചപ്പെട്ടത്. വിസിറ്റേഴ്സ് മുറിയിൽ ഏഴടി നീളത്തിൽ വരച്ചിട്ടുള്ള മരകൊന്പും അതിൽ നിരന്നിരിക്കുന്ന വെള്ളിമൂങ്ങകളുടെ ചിത്രം മാത്രം മതി ജന്യയിലെ കലാകാരിയെ തിരിച്ചറിയാൻ. അത്രയേറെ ആഴമേറിയ നിരീക്ഷണ പാടവവും നിരന്തരമായ പരിശീലനവുമുണ്ട് ചിത്ര പണികൾക്കെല്ലാം പിന്നിൽ. സ്വിച്ച് ബോർഡുകളിലെല്ലാം ഈ മിടുക്കികുട്ടിയുടെ ചിത്ര വൈഭവങ്ങൾ കാണാം. വവ്വാലുകളും പക്ഷികളുമാണ് സ്വിച്ച് ബോർഡുകൾക്ക് അഴകേകുന്നത്.ചിത്ര സൃഷ്ടികൾക്ക് പ്രത്യേക സമയമൊന്നുമില്ലെങ്കിലും പകൽ ചൂട് അസ്വസ്തതയുണ്ടാക്കുന്നതിനാൽ രാത്രികളിലാണ് ചിത്ര മഹിമ പരീക്ഷിക്കുന്ന സമയം. ഇത്…

Read More

വിൽപനയ്ക്ക് ക്ഷാമം നേരിടാതിരിക്കാൻ; ഒറ്റപ്പാലം പനമണ്ണയിൽ സ്പിരിറ്റ് ചേർത്ത 1000 ലിറ്റർ വ്യാജകള്ള് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ഒറ്റപ്പാലം: ഒറ്റപ്പാലം പനമണ്ണ ചെട്ടികുന്ന് കള്ള് ഷാപ്പിലേക്ക് കൊണ്ട് വന്ന 1000 ലിറ്റർ സ്പിരിറ്റ് കലർത്തിയ കള്ള്,7 ലിറ്റർ സ്പിരിറ്റ് എന്നിവ എക്സൈസ് സംഘം പിടികൂടി.കള്ള് കൊണ്ടുവന്ന വാഹനവും പിടിച്ചെടുത്തു.കള്ളിൽ സ്പിരിറ്റ് കലക്കിയതുമായി ബന്ധപ്പെട്ട കേസിൽ രണ്ടു പേർ പിടിയിലായി. വാണിയംകുളം കുണ്ടു കുളങ്ങര വീട്ടിൽ കണ്ണൻ എന്ന സോമസുന്ദരൻ (45) പനമണ്ണ സൗത്തിൽ മല്ലിപറന്പ് വീട്ടിൽ ശശികുമാർ (45) എന്നിവരാണ് പിടിയിലായത്. വണ്ടിയുടെ ഡ്രൈവർ ഉണ്ണികൃഷ്ണൻ ഓടി രക്ഷപ്പെട്ടു.പാലക്കാട് എക്സൈസ് ഇ‍ന്‍റലിജൻസ് ബ്യൂറോക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം റേഞ്ച് എക്സൈസ് വിഭാഗവുമായി ചേർന്ന് ഒറ്റപ്പാലം പനമണ്ണ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് വ്യാജ കള്ള് പിടികൂടിയത്. ചിറ്റൂരിൽ നിന്നും വന്ന ബൊലേറോ പിക്ക്അപ്പ് വാനിൽ കൊണ്ട് വന്ന 5 ബാരൽ കള്ളിലാണ് സ്പിരിറ്റ് കലക്കിയത്. ലോക്ക് ഡൗണ്‍ സമയത്ത് കള്ളിന്‍റെ ലഭ്യത കുറവായതിനാൽ കള്ള്…

Read More