സൂക്ഷിച്ചാൽ ദുഖിക്കേണ്ട… ചിമ്മിനി ഡാം തുറക്കുന്നത് കാണാനെത്തുന്നവരുടെ സുരക്ഷയ്ക്ക് സ്ഥാപിച്ച കൈവരികൾ തകർന്ന നിലയിൽ

പുതുക്കാട്: ചിമ്മിനി ഡാമിൽ സന്ദര്‍ശകര്‍നില്‍ക്കുന്ന ഭാഗത്തെ കൈവരി തകര്‍ന്നത് അപകടഭീഷണിയാകുന്നു.കോണ്‍ക്രീറ്റ് കാലില്‍ ഘടിപ്പിച്ച ഇരുമ്പ് പൈപ്പുകളാണ് നശിച്ചത്. ഡാം തുറക്കുന്നത് കാണാന്‍പുഴയുടെ ഇരുവശത്തുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കൈവരി സ്ഥാപിച്ചത്. ഇതില്‍ പുഴയുടെ വലതുവശത്തെ കൈവരികളാണ് തകര്‍ന്നത്. മാസങ്ങളായി തകര്‍ന്ന കൈവരികള്‍ മാറ്റിസ്ഥാപിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. വേനലില്‍ ഡാം തുറക്കുന്നത് കാണാന്‍ നൂറുകണക്കിന് വിനോദസഞ്ചാരികളാണെത്തുന്നത്. തകര്‍ന്ന കൈവരിയോടുചേര്‍ന്ന് നില്‍ക്കുന്നവര്‍ പുഴയിലേക്കുവീണ് അപകടം സംഭവിക്കാന്‍ സാധ്യതയേറെയാണ്. അപകടാവസ്ഥയിലായ കൈവരികള്‍ മാറ്റി സംരക്ഷണഭിത്തി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ സുരേഷ് ചെമ്മനാടന്‍ ജില്ലാ കളക്ടര്‍ക്ക് പരാതിനല്‍കി.

Read More

തൃശൂരിൽ അമ്മയും മകനും വീടിനുള്ളിൽ മരിച്ചനിലയിൽ; മൊബൈലിൽ ആത്മഹത്യാ വോയ്സ് നോട്ട്

അടാട്ട് : തൃശൂർ അടാട്ട് ആമ്പലക്കാവിൽ അമ്മയെയും അഞ്ചര വയസുള്ള മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാനാട്ട് വീട്ടിൽ മോഹിത്തിന്‍റെ ഭാര്യ ശില്പ (30), മകൻ അക്ഷീജിത്ത് (അഞ്ചര വയസ്) എന്നിവരാണു മരിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയതാണെന്നാണു പ്രാഥമിക നിഗമനം. സ്വകാര്യ ബാങ്ക് ജീവനക്കാരനായ ഭർത്താവ് മോഹിത്ത് പനിയും ജലദോഷവും കാരണം മറ്റൊരു മുറിയിലായിരുന്നു രാത്രി ഉറങ്ങിയിരുന്നത്. മോഹിത്തിന്‍റെ മാതാപിതാക്കളായ രവീന്ദ്രനും രുഗ്മിണിയും വീട്ടിലുണ്ടായിരുന്നെങ്കിലും രാവിലെയാണ് മരണവിവരം പുറംലോകമറിയുന്നത്. അമല മേരി റാണി സ്കൂളിലെ യുകെജി വിദ്യാർഥിയാണ് മരിച്ച അക്ഷീജിത്ത്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരികയാണ്. മരിച്ച ശിൽപ്പ പിഎസ്‌സി പരീക്ഷകൾക്കായി പരിശീലനത്തിലായിരുന്നു. മരണകാരണം വ്യക്തമല്ല. മൊബൈലിൽ സൂക്ഷിച്ചിരുന്ന ആത്മഹത്യാ വോയ്സ് നോട്ട് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Read More

തൃശൂർ റെയിൽവേ പാർക്കിംഗിലെ തീപിടിത്തം; നഷ്ടം കണക്കാക്കാൻ രണ്ടുദിവസമെടുക്കും

തൃശൂർ: റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയായിലെ തീപിടിത്തത്തിന്‍റെ നഷ്ടം കണക്കാക്കാനുള്ള പരിശോധനകൾ ഇന്നും നാളെയുമായി നടക്കും. കത്തിനശിച്ച വാഹനങ്ങളുടെ കാലപ്പഴക്കം കണ്ടെത്താനുള്ള പരിശോധനയാണ് ആദ്യം നടക്കുക. അതിനുശേഷമേ വാഹനങ്ങളുടെ നിലവിലെ വില നിശ്ചയിക്കാനാകൂ. പരിശോധനകൾക്ക് ഫയർ ആൻഡ് സേഫ്റ്റി ഒാഫീസർ നേതൃത്വം നല്കും. തീ പിടിത്തത്തിനുള്ള യഥാർഥ കാരണം കണ്ടെത്താനുള്ള പരിശോധനകൾ പോലീസിന്‍റെയുംകൂടെ സഹായത്തോടെ നിർവഹിക്കും. നന്പർ പ്ലേറ്റുകളടക്കം കത്തിപ്പോയതിനാൽ വാഹനങ്ങളുടെ ചേസ് നന്പർ പരിശോധിച്ച് രജിസ്ട്രേഷൻ നന്പർ കണ്ടെത്തിവേണം കാലപ്പഴക്കം നിർണയിക്കാൻ. മൂന്നൂറോളം വാഹനങ്ങൾ കത്തിനശിച്ചെന്നാണു പ്രാഥമിക നിഗമനം. തീപിടിത്ത അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഇത്രയും വാഹനങ്ങളുടെ ചേസ് നന്പർ പരിശോധിക്കാൻ രണ്ടുദിവസമെങ്കിലും വേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനങ്ങൾ കത്തിനശിച്ചവരുടെ പരാതികൾ ഇനിയും ലഭിക്കാനുണ്ട്. അതിനുശേഷമേ യഥാർഥ നഷ്ടം കണക്കാക്കാനാകൂ. തുടർന്ന് റെയിൽവേ സാമഗ്രികളുടെ നഷ്ടവും റെയിൽവേയുടെകൂടെ സഹായത്തോടെ കണക്കാക്കും. പാർക്കിംഗ് കേന്ദ്രത്തിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളുലൊന്നിനു തീപിടിച്ചതിനു പിന്നാലെ…

Read More

കൂറുമാറാൻ 50 ലക്ഷം സിപിഎം വാഗ്ദാനം ചെയ്തു; ലീഗ് സ്വതന്ത്രൻ ഇ.യു. ജാഫറിന്‍റെ ശബ്ദരേഖ പുറത്ത്

തൃശൂർ: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ കൂറുമാറി എൽഡിഎഫിന് വോട്ടുചെയ്യാൻ സിപിഎം 50 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തതായി ലീഗ് സ്വതന്ത്രൻ പറയുന്ന ശബ്ദരേഖ പുറത്ത്. വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനിൽനിന്ന് വിജയിച്ച ഇ.യു. ജാഫർ കോണ്‍ഗ്രസ് നേതാവിനോട് നടത്തിയ വെളിപ്പെടുത്തലാണ് പുറത്തായത്. പ്രസിഡന്‍റ്് തിരഞ്ഞെടുപ്പിന് തലേന്നായിരുന്നു സംസാരം. എൽഡിഎഫിനും യുഡിഎഫിനും ഏഴ് വീതം അംഗങ്ങൾ ഉണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്തിൽ ജാഫർ കൂറുമാറി വോട്ട് ചെയ്തതോടെ എൽഡിഎഫ് വിജയിച്ചിരുന്നു. അടുത്ത ദിവസം ജാഫർ ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ചിരുന്നു. “”-എന്‍റെ ലൈഫ് സെറ്റിലാക്കാൻ വേണ്ടിയിട്ടാണ് ഞാൻ ജീവിക്കുന്നത്. അതിനുള്ള ഒരു ഓപ്ഷൻ വരികയാണ്. ഇവിടെ 50 ലക്ഷമാണിപ്പോ ഓഫർ കിടക്കുന്നത്. ഒന്നും രണ്ടും റുപ്യ അല്ല. ഇയ്യാണേൽ അന്‍റെ കണ്ണ് മഞ്ഞളിക്കും. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്‍റെ പ്രസിഡന്‍റ്. പ്രസിഡന്‍റെന്ന് പറയുന്പോ നീ എന്താ വിചാരിച്ചത്? അതിന്‍റെ…

Read More

ജയിൽച്ചാട്ടം; തമിഴ്നാട്ടിൽ റിമാന്‍റിലായ ബാലമുരുകനെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി വിയ്യൂർ പോലീസ്

തൃശൂർ: ജയിൽചാടി ഒളിവിൽ കഴിയവേ അറസ്റ്റിലായി തമിഴ്നാട്ടിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലായ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകനെ(44) കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി വിയ്യൂർ പോലീസ്. എന്നാൽ തമിഴ്നാട് ക്യു ബ്രാഞ്ചിന്‍റെ ചോദ്യംചെയ്യൽ നടപടി അവസാനിച്ചശേഷമേ കസ്റ്റഡി അപേക്ഷയുമായി വിയ്യൂർ പോലീസ് മധുരപാളയംകോട്ടയിൽ കോടതിയിൽ അപേക്ഷ സമർപ്പിക്കൂ. വിയ്യൂർ ജയിലിലേക്കു കൊണ്ടുവന്ന ബാലമുരുകൻ വിയ്യൂർ സ്റ്റേഷൻ പരിധിയിൽവച്ചാണു തമിഴ്നാട് പോലീസിന്‍റെ കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടത്. അതുകൊണ്ടാണു നടപടിക്രമങ്ങൾക്കായി വിയ്യൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്. മറ്റൊരു സ്കൂട്ടർ മോഷണക്കേസ് മാത്രമാണു ബാലമുരുകനെതിരേ വിയ്യൂർ പോലീസിലുള്ളത്. മൂന്നാംതവണയും ജയിൽചാടാനുണ്ടായ സാഹചര്യവും ഇത്രയുംനാൾ ഒളിവിൽ കഴിഞ്ഞതും സംബന്ധിച്ചു തമിഴ്നാട് ക്യു ബ്രാഞ്ചാണ് അന്വേഷണം നടത്തുക. പലയിടങ്ങളിലായി ജയിലിൽ കഴിഞ്ഞപ്പോൾ ഉണ്ടാക്കിയെടുത്ത സൗഹൃദവലയമാണു ബാലമുരുകന് ഒളിവിൽ കഴിയാൻ തുണയൊരുക്കിയതെന്നു തമിഴ്നാട് പോലീസിനു സൂചനയുണ്ട്. അത്തരം സൗഹൃദങ്ങൾ ഉപയോഗിച്ച് കേരളത്തിൽ ഒളിവിൽ കഴിഞ്ഞിട്ടുണ്ടോയെന്നും ക്യു ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. എന്തെങ്കിലും…

Read More

സുരേഷ് ഗോപി ദത്തെടുത്ത അവിണിശേരി പഞ്ചായത്തിൽ ബിജെപിക്ക് തിരിച്ചടി; ഭരണം യുഡിഎഫിന്

തൃശൂർ: സുരേഷ് ഗോപി ദത്തെടുത്ത അവിണിശsരി പഞ്ചായത്തിൽ യുഡിഎഫിന് അട്ടിമറി വിജയം. കഴിഞ്ഞ പത്തു വർഷമായി ബിജെപി കുത്തകയാക്കി വച്ചിരുന്ന പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെയാണ് കോൺഗ്രസ് തിരിച്ചുപിടിച്ചത്. കോൺഗ്രസിലെ റോസിലി ജോയി പുതിയ പഞ്ചായത്ത് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. 16 അംഗങ്ങളുള്ള പഞ്ചായത്തിൽ ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. തെരഞ്ഞെടുപ്പിൽ യുഡിഎഫിനും ബിജെപിക്കും ഏഴ് വോട്ടുകൾ വീതം ലഭിച്ചതോടെയാണ് വിജയിയെ തീരുമാനിക്കാൻ നറുക്കെടുപ്പ് നടത്തിയത്. രണ്ട് മെമ്പർമാരുള്ള എൽഡിഎഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇതോടെയാണ് ഇരുമുന്നണികളും തുല്യനിലയിലായത്. 2020-ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മൂന്നും ബിജെപിക്ക് ആറും എൽഡി എഫിന് അഞ്ചും സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ യുഡിഎഫും ബിജെപിയും ഏഴ് സീറ്റുകൾ വീതം നേടി കരുത്തു തെളിയിച്ചു.

Read More

ഗുരുവായൂർ ക്ഷേത്രത്തിൽ ഡിസംബർ മാസത്തെ ഭണ്ഡാരവരവ് 6.53 കോടി; പിൻവലിച്ച 2000 രൂപ നോട്ട് കാണിക്ക വഞ്ചിയിൽ

ഗുരുവായൂർ: ക്ഷേത്രത്തിൽ ഡിസംബർ മാസത്തെ ഭണ്ഡാരവരവായി 6,53,16,495 രൂപ ലഭിച്ചു. ഒരുകിലോ 444 ഗ്രാം 300 മില്ലിഗ്രാം സ്വർണവും എട്ടുകിലോ 25 ഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്രം പിൻവലിച്ച രണ്ടായിരംരൂപയുടെ 14, നിരോധിച്ച ആയിരംരൂപയുടെ 16, അഞ്ഞൂറിന്‍റെ 38 കറൻസിയും ലഭിച്ചു. കെജിബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽച്ചുമതല. ക്ഷേത്രത്തിനുപുറത്ത് വിവിധ ബാങ്കുകൾ സ്ഥാപിച്ച ഇ ഭണ്ഡാരങ്ങൾ വഴി 6,51,401രൂപയും ലഭിച്ചു.

Read More

അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ; മാർട്ടിനെതിരേ സൈബർ പോലീസ് കേസെടുത്തു

തൃശൂർ: അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാംപ്രതി മാർട്ടിനെതിരേ തൃശൂർ സൈബർ പോലീസ് കേസെടുത്തു. മാർട്ടിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചവർക്കെതിരേയും നടപടിയുണ്ടാകും. വിയ്യൂർ സെൻട്രൽ ജയിലിലാണു മാർട്ടിൻ ശിക്ഷ അനുഭവിക്കുന്നത്. അതിജീവിതയുടെ കുടുംബാംഗം ഡിഐജി എസ്. ഹരിശങ്കറിനു നൽകിയ പരാതിയുടെ അടിസ്ഥാ നത്തിലാണു പോലീസ് നടപടി. സംഭവം അന്വേഷിക്കാൻ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേ ഷകസംഘമാണു കേസ് അന്വേഷിക്കുക.നടിയെ ആക്രമിച്ചകേസിലെ കുറ്റവാളി മാർട്ടിൻ സംസാരിക്കുന്ന വീഡിയോയാണു കേസിൽ വിധി വന്നശേഷം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. അതിജീവിത ഉൾപ്പടെ ചേർന്നുകൊണ്ടുള്ള ഗൂഢാലോചനയാണു കേസെന്നാണു മാർട്ടിൻ വീഡിയോയിൽ പറയുന്നത്. വീഡിയോയിൽ മാർട്ടിൻ അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്നുമുണ്ട്. ദിലീപിനെ കുടുക്കാൻ സൃഷ്‌ടിച്ചതാണു കേസെന്നും മാർട്ടിൻ ആരോപിക്കുന്നു. വീഡിയോ ചിത്രീകരിച്ചതിന്‍റെ ഉദ്ദേശലക്ഷ്യമടക്കം അന്വേഷണപരിധിയിൽ കൊണ്ടുവരും. കേസിൽ അഞ്ചുവർഷം ജയിലിൽ കിടന്ന മാർട്ടിൻ…

Read More

തൃശൂർ ചേലക്കരയിൽ കെഎസ്ആർടിസി ബസും സ്വകാര്യബസും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

ചേലക്കര (തൃശൂർ): വാഴക്കോട് – പ്ലാഴി സംസ്ഥാനപാതയിൽ കെഎസ്ആർടിസി ബസും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7.15ന് ഉദുവടിയിൽ വച്ചാണ് അപകടം നടന്നത്. തിരുവില്വാമലയിൽ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും തിരുവില്വാമലയിലേക്ക് വരികയായിരുന്ന മനമേൽ എന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ടു ബസുകളുടെയും മുൻഭാഗം തകര്‍ന്നു. അപകടത്തെ തുടർന്ന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ സീറ്റിനിടയിൽ കുടുങ്ങിപോവുകയായിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. സ്വകാര്യ ബസിലെയും കെഎസ്ആര്‍ടിസി ബസിലെയും യാത്രക്കാര്‍ക്ക് പരിക്കേറ്റിണ്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലും, തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. അപകടത്തെതുടര്‍ന്ന് സംസ്ഥാന പാതയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു.തൃശൂരിൽ രാവിലെ മുതൽ കനത്ത മഴ പെയ്യുന്നുണ്ട്. മഴയെതുടര്‍ന്ന് റോഡിൽ ബസ് തെന്നി നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സിസിടിവി…

Read More

വേദമന്ത്രങ്ങൾ മുഴങ്ങി, ഭക്തിയുടെ നിറവിൽ കല്പാത്തി: രഥപ്രയാണം തുടങ്ങി

പാലക്കാട്: ദേവഗണങ്ങളെ സാക്ഷിയാക്കി കല്പാത്തിയിൽ രഥാരോഹണം. ഇന്നലെ രാവിലെ കല്പാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ ഉപനിഷത് പാരായണം, വേദപാരായണം, വിശ്വനാഥസ്വാമിക്ക് കല്യാണോത്സവം എന്നീ ചടങ്ങുകൾക്ക് ശേഷം 9.30നും 10.15നും ഇടയിൽ ആയിരക്കണക്കിന് ഭക്തരെ സാക്ഷിയാക്കി കല്പാത്തി രഥോത്സവത്തിന് തുടക്കംകുറിച്ച് രഥാരോഹണം നടന്നു. വേദമന്ത്രത്താൽ പരിസരം ഭക്തിയുടെ നിറവിലായി. പിന്നീട് ശിവപാർവതിമാരെയും ഗണപതിയെയും വള്ളി ദൈവാനിസമേത സുബ്രഹ്മണ്യസ്വാമിയെയും തേരിലേറ്റിയതോടെ രഥപ്രദക്ഷിണത്തിന് തുടക്കമായി. പുതിയ കല്പാത്തി ഗ്രാമത്തിലൂടെ അല്പനേരം സഞ്ചരിച്ചതോടെ പകൽയാത്ര സമാപിച്ചു. വൈകുന്നേരം നാലുമണിയോടെ യാത്ര പുന:രാരംഭിച്ചു. പുതിയ കല്പാത്തി മന്ദക്കര മഹാഗണപതി ക്ഷേത്രത്തിൽ ഇന്നലെ വേദപാരായണം, രുദ്രാഭിഷേകം, ക്രമാർച്ചന എന്നിവക്കുശേഷം അശ്വവാഹനത്തിലായിരുന്നു ഗ്രാമപ്രദക്ഷിണം. ഇന്ന് രാവിലെ വിവിധ പൂജകൾക്കുശേഷം രാവിലെ ഒന്പതിനു ഗണപതിയുമായി വിശ്വനാഥസ്വാമി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് നടന്നു. 9.45നു വേദപാരായണം സമാപനവും, ആശീർവാദ ചടങ്ങുകളും നടന്നു. ഗണപതി എഴുന്നള്ളത്ത് വിശാലാക്ഷി സമേത വിശ്വനാഥസ്വാമി…

Read More