ചാലക്കുടി: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ കോൺഗ്രസ് പ്രാദേശിക നേതാക്കളെ പരിഗണിക്കുമോ എന്ന് മണ്ഡലത്തിൽ ചോദ്യമുയരുന്നു. ചാലക്കുടി സീറ്റിനുവേണ്ടി കോൺഗ്രസിലെ സംസ്ഥാന – ജില്ലാ നേതാക്കൾ വട്ടമിട്ടു പറക്കുന്പോൾ പ്രാദേശിക നേതാക്കൾ അവസരം കിട്ടുമോയെന്നറിയാൻ കാത്തുനിൽക്കുകയാണ്. യൂത്ത് കോൺഗ്രസ് ദേശീയ കോ- ഓർഡിനേറ്റർ അഡ്വ. ഷോൺ പല്ലിശേരിയുടെ പേരാണ് മുൻഗണനയിലുള്ളത്. ഷോൺ പല്ലിശേരിക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുണ്ട്. മൂന്നുതവണയായി തുടർച്ചയായി സിപിഎം വിജയിക്കുന്ന സീറ്റ് പിടിച്ചെടുക്കാൻ നാട്ടുകാരനും യുവാവുമായ ഷോൺ പല്ലിശേരിക്ക് കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഉറച്ചപിന്തുണ ഷോൺ പല്ലിശേരിക്കുണ്ട്. എന്നാൽ ചാലക്കുടിയിലെ മുതിർന്ന നേതാക്കൾ മൗനത്തിലാണ്. വർഷങ്ങളായി ചാലക്കുടിയിലെ പൊതുരംഗത്ത് ഷോൺ പല്ലിശേരി സജീവസാനിധ്യമാണ്. അതിരപ്പിള്ളി പദ്ധതിക്കെതിരെ നടന്ന പ്രക്ഷോഭങ്ങളിൽ ഷോൺ പല്ലിശേരി മുൻനിരയിലുണ്ടായിരുന്നു. നിയോജകമണ്ഡലത്തിൽ എല്ലായിടത്തും അറിയപ്പെടുന്ന യുവ നേതാക്കളുമാണ്. സിനിമ നടനായിരുന്ന അന്തരിച്ച ജോസ് പല്ലിശേരിയുടെ സഹോദരൻ…
Read MoreCategory: Thrissur
പിച്ചവച്ചവർ അവരുടെ വീടായ കടലിലേക്കു പോയി; ആദ്യത്തെ കണ്മണികളെ തിരമാലകൾ വാരിപ്പുണർന്നു
ചാവക്കാട്: ആദ്യത്തെ കണ്മണികൾ പുറത്ത് വന്നു, സംരക്ഷകരുടെ കൈവെള്ളയിൽ പിച്ചവച്ചവർ പഞ്ചാര പൂഴി മണലിൽ കൂടി നടന്ന് അവരുടെ വീടായ കടലിലേക്കു പോയി. ബ്ലാങ്ങാട് ബീച്ചിലെ കടലാമ കൂട്ടിൽനിന്നും 24 കുഞ്ഞുങ്ങളാണ് ഈ സീസണിൽ ആദ്യമായി പുറത്തുവന്നത്. ആദ്യത്തെ കുഞ്ഞുങ്ങളുടെ വരവിനായി ഒന്നര മാസത്തോളമായി ചാവക്കാട് ഫൈറ്റേഴ്സ് ക്ലബ് പ്രവർത്തകർ കാവലിലായിരുന്നു. ക്ലബ് അംഗങ്ങളായ വിബിൻ, ആർ.വി. സജിൻ, എ.സി. സുബീഷ്, കെ.എസ്. പ്രണവ്, കെ.എസ്. വിജീഷ്, സി.വി. ഗണേഷ് തുടങ്ങിയവർ ചേർന്നാണ് കടലിലേക്ക് വിട്ടത്. ഇതിനിടെ കടലാമകൾ കൂട്ടത്തോടെ തീരത്ത് കയറി മുട്ടയിട്ട അപൂർവ സംഭവവും കടപ്പുറത്ത് നടന്നു. പുത്തൻ കടപ്പുറത്ത് ഒറ്റ രാത്രിയിൽ 11 കടലാമകൾ തീരത്ത് വന്ന് 1133 മുട്ടകളിട്ടു. സീസണിൽ ഒന്നിച്ചെത്തി ഇത്രയും മുട്ടകൾ ഇടുന്നത് അപൂർവമാണെന്ന് പുത്തൻ കടപ്പുറം സൂര്യ കടലാമ സംരക്ഷണ സമിതി പ്രവർത്തകർ പറയുന്നു. കടലാമകളെ കുറിച്ച്…
Read Moreവിലയേറിയ വാഹനങ്ങൾക്കു സംശുദ്ധമായ പെട്രോൾ തൃശൂരിലും; വില 160 രൂപ
തൃശൂർ: മുന്തിയയിനം വാഹനങ്ങളിൽ ഉപയോഗിക്കാൻ മികച്ചയിനം പെട്രോളുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ. വില കൂടുതലാണെങ്കിലും ശുദ്ധമായ പെട്രോൾ വൻവിലയുള്ള വാഹനങ്ങളുടെ എൻജിന്റെ ആയുസും ഇന്ധനക്ഷമതയും മെച്ചപ്പെടുത്തുമെന്നാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ അവകാശപ്പെടുന്നത്. 100 ഒക്ടേൻ പെട്രോൾ എക്സ്പി 100 എന്ന പേരിൽ പുറത്തിറക്കിയ സംശുദ്ധ പെട്രോളിനു ലിറ്ററിന് 160 രൂപയാണു വില. സാധാരണ പെട്രോളിന് ഇന്നലത്തെ വില 90.86 രൂപയായിരുന്നു. മുന്തിയയിനം പെട്രോളായ എക്സ്പി 100 ന്റെ തൃശൂർ ജില്ലയിലെ വിതരണോദ്ഘാടനം തൃശൂർ പൂങ്കുന്നത്തെ മാധവം ഫ്യൂവൽസിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ ചീഫ് ജനറൽ മാനേജരും കേരള മേധാവിയുമായ വി.സി. അശോകൻ നിർവഹിച്ചു. ലംബോർഗിനി കാറുകളിൽ പെട്രോൾ നിറച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ മഥുര റിഫൈനറിയിലാണ് ഒക്ടോമാക്സ് വിദ്യ ഉപയോഗിച്ച് കൂടുതൽ സംശുദ്ധമായ ഒക്ടേൻ 100 പെട്രോൾ ശുദ്ധീകരിച്ചെടുക്കുന്നത്. വിലയേറിയ ആഡംബര വാഹനങ്ങളുടെ എൻജിനുകൾക്ക് ഈയിനം…
Read Moreപപ്പായെ തനിച്ചാക്കി കളികൂട്ടങ്ങളിലേക്ക് വഴിമാറാന് ഈ കുഞ്ഞുമക്കൾക്കാവില്ല! ശില്പ നിർമാണത്തിൽ തിരക്കിലാണ് ശില്പിയും മക്കളും
ഫ്രാൻസിസ് തയ്യൂർ മംഗലംഡാം: ശില്പിയും മക്കളും ഇവിടെ ശില്പ നിർമ്മാണതിരക്കുകളിലാണ്. പപ്പായെ തനിച്ചാക്കി കളികൂട്ടങ്ങളിലേക്ക് വഴിമാറാനൊന്നും ഈ കുഞ്ഞുമക്കൾക്കാവില്ല. മരകഷ്ണങ്ങൾ ഉരകടലാസിട്ട് മിനുസപ്പെടുത്താനും പോളിഷിംഗിനും ചില്ലറ ആശാരി പണികൾക്കും മക്കളും ഭാര്യ ഷീനയുമുണ്ടാകും. ശില്പങ്ങൾക്കെല്ലാം അഴകേകുന്നതിൽ ഈ കുരുന്നുകൾക്കുള്ള പങ്കും ചെറുതല്ല. ശില്പി തോണിപ്പാറ ജോബിനും മക്കളുമാണിത്. പൊൻകണ്ടത്ത് ഇവർ വാടകക്ക് താമസിക്കുന്ന വീടിന്റെ ഏത് മുക്കും മൂലയും ഇപ്പോൾ വിവിധ ശില്പങ്ങൾക്കായുള്ള പണിപ്പുരകളാണ്. എവിടേക്ക് തിരിഞ്ഞാലും പണിയായുധങ്ങളും മരകക്ഷണങ്ങളും വിസ്മയ ശില്പങ്ങളും മാത്രം. വീടിനു പുറകിലെ വീതി കുറഞ്ഞ വരാന്തയാണ് പ്രധാന പണിശാല. ജോബിൻ പണിപ്പുരയിലെത്തിയാൽ പിന്നാലെ മൂന്ന് മക്കളും ഒപ്പം കൂടും. എട്ട് വയസുകാരൻ ആരോണ്, അഞ്ചു വയസിനോടടുക്കുന്ന ജിയോണ്, രണ്ട് വയസുകാരൻ ഡിയോണ്. നാനോ ശില്പ നിർമ്മാണത്തിലാണ് ജോബിനു കൂടുതൽ നൈപുണ്യം. മരം കൊണ്ടുള്ള ഗണപതി രൂപവും അത് തൂക്കിയിടുന്ന മര ചങ്ങലയുമാണ്…
Read Moreഅനുമതിയുണ്ട്, പണവും തരും..! പക്ഷേ ഞങ്ങൾ പാലം പണിയില്ല; എംജി റോഡ് വികസന ചർച്ച തുടർന്നുകൊണ്ടേയിരിക്കും..!
സ്വന്തംലേഖകൻ തൃശൂർ: എംജി റോഡിൽ കോട്ടപ്പുറത്ത് 25 മീറ്റർ വീതിയിൽ മേൽപാലം പുതുക്കിപ്പണിയാൻ നാലു വർഷം മുന്പ് റെയിൽവേ അനുമതി നൽകിയിരുന്നു. പാലം പണിയാനുള്ള തുക തൃശൂരിലെ ഒരു വ്യവസായി നൽകാമെന്നും പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴും പാലവുമില്ല, എംജി റോഡ് വികസനവുമില്ല. നാട്ടുകാരെ പറ്റിക്കാൻ വീണ്ടും എംജി റോഡ് വികസന ചർച്ചകൾ തുടങ്ങിയിരിക്കയാണ്. 2017ലാണു കോട്ടപ്പുറത്തു മേൽപ്പാലം പുതുക്കി പണിയുന്നതിനുള്ള അനുമതി പത്രം റെയിൽവേ അന്നത്തെ കോർപറേഷൻ മേയർക്കു കൈമാറിയത്. മേൽപ്പാലം പണിയുന്നതിനുള്ള തുക കോർപറേഷൻ കെട്ടിവയ്ക്കണം. 18 കോടി രൂപയാണ് അന്നു പാലം പണിയാനുള്ള ചെലവായി കണക്കാക്കിയിരുന്നത്. നാലുവരിപ്പാതയുടെ വീതിയിലാണു പാലം പണിയാൻ അനുമതി നൽകിയത്. 25 മീറ്റർ വീതിയും 30 മീറ്റർ വീതിയുമായിരുന്നു. നില വിൽ പാലത്തിനു 13 മീറ്ററാണുള്ളത്. പാലം പണിയാനുള്ള തുക വ്യവസായി സി.കെ. മേനോൻ നൽകാമെന്നു കോർപറേഷൻ മേയറോട് സന്നദ്ധത…
Read Moreനടുവൊടിക്കുന്ന ഇന്ധനവില വർധനവിനെതിരെ ബസുടമകൾ ബസ് കെട്ടിവലിച്ച് സമരം
തൃശൂർ: നടുവൊടിക്കുന്ന ഇന്ധനവില വർധനവിനെതിരെ ബസുടമകൾ ബസ് കെട്ടിവലിച്ച് പ്രതിഷേധ സമരം നടത്തി. ശക്തൻ സ്റ്റാൻഡിലാണ് ബസ് കെട്ടിവലിച്ച് സമരം നടത്തിയത്. ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.കെ. പ്രേംകുമാർ, ജനറൽ സെക്രട്ടറി കെ.കെ. സേതുമാധവൻ,വൈസ് പ്രസിഡന്റ് കെ.എസ്. ഡൊമിനിക്, ട്രഷറർ ടി.കെ. നിർമലാനന്ദൻ, സി.എ. ജോയ് എന്നിവർ പങ്കെടുത്തു. വിലവർധനവുമൂലം ഡീസലടിക്കുന്നതിനോ തൊഴിലാളികൾക്ക് ശന്പളം നല്കുന്നതിനോ വരുമാനം തികയാത്തതുമൂലം സ്വകാര്യബസുകൾ ജിഫോം നല്കി സർവീസ് നിർത്തിവയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണെന്ന് ഉടമകൾ പറഞ്ഞു. ഡീസലിന്റെ വില കുറയ്ക്കാൻ കേന്ദ്രസർക്കാർ എക്സൈസ് നികുതിയിലും സംസ്ഥാന സർക്കാർ വില്പന നികുതിയിലും കുറവുവരുത്തുക, കേന്ദ്രസർക്കാരിന്റെ സ്ക്രാപ്പ് പോളിസിയിൽ 15 വർഷം എന്നത് 20 വർഷമായി ഉയർത്തുക, ലോക്ഡൗണ് കാലഘട്ടത്തിൽ ജിഫോം നല്കിയ ബസുകൾക്ക് സിഎഫ് കാലാവധി ഒരുവർഷംകൂടി ലഭിക്കത്തക്കവിധം മാറ്റം വരുത്തുക എന്നീ അവശ്യങ്ങളും ഉടമകൾ ഉന്നയിച്ചു.
Read Moreതലസ്ഥാനത്ത് ഉദ്യോഗാർഥികളുടെ സമരം;പിഎസ്സിയുടെ ആദ്യ പ്രിലിംസ് പരീക്ഷ നാളെ; പരീക്ഷ സെന്ററുകൾ പോലീസ് നിരീക്ഷണത്തിൽ
സ്വന്തം ലേഖകൻതൃശൂർ: തലസ്ഥാനത്ത് പിഎസ്സി ഉദ്യോഗാർഥികൾ നടത്തുന്ന സമരം ശക്തിയാർജിക്കുന്നതിനിടെ പത്താംക്ലാസ് യോഗ്യത അടിസ്ഥാനമാക്കിയുള്ള പിഎസ്സിയുടെ ആദ്യ പ്രാഥമിക പരീക്ഷ (പ്രിലിംസ്) നാളെ നടക്കും. തൃശൂർ ജില്ലയിൽ മുപ്പത്തിനാലായിരം പേരാണ് 148 സെന്ററുകളിലായി പരീക്ഷ എഴുതുക.നാലു ഘട്ടങ്ങളിലായാണ് പ്രാഥമിക പരീക്ഷ പൂർത്തിയാവുക. നാളെ ഉച്ചയ്ക്കാണ് പരീക്ഷ. പരീക്ഷയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ജില്ല പിഎസ്സി ഓഫീസ് അധികൃതർ അറിയിച്ചു. തലസ്ഥാനത്തെ സമരങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പരീക്ഷ സെന്ററുകൾ പോലീസ് നിരീക്ഷണത്തിലായിരിക്കും. ജില്ലയിലെ 148 പരീക്ഷ കേന്ദ്രങ്ങളുടേയും വിശദാശങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ട്.
Read Moreപാലിയേക്കര ടോൾ; തദ്ദേശീയ വാഹനങ്ങൾക്ക് രേഖകളുമായി എത്തിയാൽ യാത്രസൗജന്യം
പുതുക്കാട്: പാലിയേക്കര ടോൾപ്ലാസയിൽ ഫാസ്ടാഗുള്ള എല്ലാ തദ്ദേശീയ വാഹനങ്ങളെയും സൗജന്യപരിധിയിൽ ഉൾപ്പെടുത്താൻ തീരുമാനം. ഇന്നു മുതൽ മണലിയിലും പാലിയേക്കരയിലുമുള്ള സൗജന്യകൗണ്ടറുകളിൽ രേഖകളുമായി എത്തിയാൽ തദ്ദേശിയർക്ക് യാത്രസൗജന്യം ലഭ്യമാകും. തദ്ദേശീയരുടെ സ്വകാര്യ ചെറുവാഹനങ്ങൾക്കാണ് സൗജന്യം നൽകുന്നത്.നിലവിൽ സ്മാർട് കാർഡ് ഉള്ള വാഹനങ്ങൾക്ക് മാത്രമാണ് ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറാൻ കഴിയുന്നത്. സന്പൂർണ ഫാസ്ടാഗ് സംവിധാനം നിലവിൽ വന്നതോടെ ഫാസ്ടാഗില്ലാത്ത തദ്ദേശീയർ ഇരട്ടി തുക നൽകി പോകേണ്ട സാഹചര്യത്തിലായിരുന്നു. ഇതോടെ ഗതാഗതക്കുരുക്കും പ്രതിഷേധവും ശക്തമായതോടെയാണ് ടോൾ കന്പനിയുടെ തീരുമാനം. തദ്ദേശീയരുടെ വലിയ വാഹനങ്ങൾക്ക് ഫാസ്ടാഗ് അനുവദിക്കില്ല.നിലവിൽ 150 രൂപ നൽകിയാണ് തദ്ദേശീയർ ഒരുമാസം ടോൾപ്ലാസ മുറിച്ചുകടന്നിരുന്നത്. തദ്ദേശീയരുടെ ഫാസ്ടാഗിന്റെ തുക സർക്കാരാണ് ടോൾ കന്പനിക്ക് നൽകേണ്ടത്. ഇത്തരത്തിൽ 120 കോടി രൂപ കന്പനിക്ക് സർക്കാർ നൽകാനുണ്ട്. ടോൾ കന്പനിയുമായി ഫാസ്ടാഗ് അക്കൗണ്ട് ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകളാണ് ഇനി മുതൽ തദ്ദേശീയരുടെ ഫാസ്ടാഗ്…
Read Moreതെരഞ്ഞെടുപ്പു പ്രഖ്യാപനം നാളെ ? രണ്ടു മന്ത്രിമാർ മൽസരിച്ചേക്കില്ല; സിപിഐ-സിപിഎമ്മിൽ സ്ഥാനാർഥി ചർച്ച സജീവം; കോൺഗ്രസിൽ ചരടുവലിയും…
സ്വന്തം ലേഖകൻതൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനം നാളെയോ വ്യാഴാഴ്ചയോ ഉണ്ടാകാനിരിക്കേ, പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമായി.സ്ഥാനാർഥി നിർണയത്തിനും തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തന്ത്രങ്ങൾ ആവിഷ്കരിക്കാനും ബിജെപി സംസ്ഥാന നേതൃയോഗം ഇന്നു തൃശൂരിൽ ആരംഭിച്ചു. സിപിഎം, സിപിഐ പാർട്ടികളുടെ കീഴ്ഘടകങ്ങളിലും ജില്ലാ നേതൃത്വത്തിലും ചർച്ചകൾ ആരംഭിച്ചു. കോണ്ഗ്രസിൽ ചർച്ചകളേക്കാൾ ചരടുവലികളാണു മുറുകുന്നത്.ജില്ലയിലെ രണ്ടു മന്ത്രിമാർ മൽസരരംഗത്തുണ്ടാകില്ലെന്ന സൂചനയാണ് ആദ്യഘട്ടത്തിലുള്ളത്. സിപിഎമ്മിന്റെ മന്ത്രി സി. രവീന്ദ്രനാഥ് ഇനി മൽസരിക്കാനില്ലെന്ന നിലപാടെടുത്തിരിക്കുകയാണ്. മൂ ന്നിലേറെ തവണ മൽസരിച്ചവരെ മാറ്റി നിർത്താനുള്ള സിപിഐയുടെ തീരുമാനമനുസരിച്ച് മാറിനിൽക്കുമെന്നാണ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രി എ.സി. മൊയ്തീനെ കുന്നംകുളത്ത് വീണ്ടും മത്സരിപ്പിച്ചേക്കുമെങ്കിലും പുതുമുഖങ്ങളെ അവതരിപ്പിക്കണമെന്ന അഭിപ്രായവും സിപിഎമ്മിലുണ്ട്. സിപിഎമ്മിന്റെ അഞ്ച് സിറ്റിംഗ് എംഎൽഎമാരെ മാറ്റി പരീക്ഷിക്കാനാണു സാധ്യത. കുന്നംകുളത്തിനും പുതുക്കാടിനും പുറമേ, ഇരിങ്ങാലക്കുട, ചാലക്കുടി, മണലൂർ എന്നിവിടങ്ങളിലാണ് പുതുമുഖങ്ങളെ കൊണ്ടുവരാൻ…
Read Moreസമ്പൂർണ്ണ ഫാസ്ടാഗ് സംവിധാനത്തിൽ പാലിയേക്കരയിൽ വൻ ഗതാഗതകുരുക്ക്; യാത്രക്കാരെ കൊള്ളയടിക്കാനുള്ള തന്ത്രമായ ബൂത്ത് തുറന്നുകൊടുത്ത് എഐവൈഎഫ് പ്രവർത്തകർ
സ്വന്തം ലേഖകൻപാലിയേക്കര: ഫാസ്ടാഗ് നിർബന്ധമാക്കിയതോടെ പാലിയേക്കര ടോൾ പ്ലാസയിൽ വൻ ഗതാഗതക്കുരുക്ക്. ഫാസ്ടാഗില്ലാതെ കൂടുതൽ വാഹനങ്ങൾ എത്തിയതോടെ നിരവധി വാഹനങ്ങളാണ് വരിയിൽ കുടുങ്ങിയത്.ഗതാഗത കരുരുക്ക് രൂക്ഷമായതിനെ തുടർന്ന് എഐവൈഎഫ് പ്രവർത്തകരെത്തി ടോൾബൂത്തുകൾ തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു. പണം കൊടുത്ത് പോകുന്ന ട്രാക്കിലെ ടോൾ ബൂത്തുകളാണ് പ്രവർത്തകർ തുറന്നുകൊടുത്തത്. അര മണിക്കൂറിലേറെ ഇരുഭാഗത്തുള്ള രണ്ട് ബൂത്തുകൾ പ്രവർത്തകർ തുറന്നുകൊടുത്തു. ഫാസ്ടാഗ് ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്നും, സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാതെ യാത്രക്കാരെ കൊള്ളയടിക്കാനുള്ള തന്ത്രമാണ് ഫാസ്ടാഗെന്നും എഐവൈഎഫ് ആരോപിച്ചു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി വി.കെ.വിനീഷ്, പ്രവർത്തകരായ വി.ആർ.രബീഷ്, പി.യു.ഹരികൃഷ്ണൻ, സന്തോഷ് എന്നിവരാണ് ടോൾ ബൂത്തുകൾ തുറന്നുകൊടുത്തത്.നേരത്തെ ഒരു ലൈനിലൂടെ മാത്രമാണ് ഫാസ്റ്റ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ കടത്തിവിട്ടിരുന്നത്. തിരക്കുള്ള സമയങ്ങളിലെങ്കിലും മറ്റ് ലൈനുകൾകൂടി തുറന്നു നൽകണമെന്നാണ് യാത്രക്കാർ ആവശ്യപ്പെട്ടുവെങ്കിലും അധികൃതർ കൂട്ടാക്കിയില്ല. ഇതിനെ തുടർന്നാണ് എഐവൈഎഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.നിലവിൽ ഇരുവശത്തുമായി 12 ട്രാക്കുകളാണ്…
Read More