വെളുക്കാൻ തേച്ചത് വിലക്കായി! തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്കിനു കാരണം തൃശൂരിൽ നിന്നുള്ള വിദഗ്ധസമിതി റിപ്പോർട്ട്; പ്രധാനപ്പെട്ട പല കാര്യങ്ങളും ഒളിച്ചുവെച്ചെന്ന്

സ്വന്തം ലേഖകൻ തൃശൂർ: ആനപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ എഴുന്നള്ളിപ്പുകൾ വീണ്ടും വിലക്കിക്കൊണ്ടുള്ള ഉത്തരവിന് കാരണം തൃശൂരിൽ നിന്നുള്ള വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലെ ഗുരുതര പിഴവ്. വെളുക്കാൻ തേച്ചത് വിലക്കായി മാറിയ അവസ്ഥയാണ് വിദഗ്ധസമിതിയുടെ റിപ്പോർട്ടിനെ തുടർന്നുണ്ടായത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ കണ്ണിനുള്ള പ്രശ്നങ്ങളെ കുറിച്ച് യാതൊന്നും പരാമർശിക്കാതെ നൽകിയ റിപ്പോർട്ടാണ് രാമന്‍റെ തിരിച്ചുവരവിന് പാരയായി മാറിയത്. ഒരു കണ്ണിന് പൂർണമായും മറ്റൊരു കണ്ണിന് ഭാഗികമായും കാഴ്ചശക്തിയില്ലെന്ന കാര്യം റിപ്പോർട്ടിലെവിടേയും പരാമർശിക്കാതെ ആനയെ എഴുന്നള്ളിപ്പിന് അനുമതി നൽകാമെന്ന തരത്തിലുള്ള റിപ്പോർട്ടാണ് തൃശൂരിൽ ആനയെ പരിശോധിച്ച വിദഗ്ധസമിതി നൽകിയത്. വനംവകുപ്പ് ഇത്രകാലം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കാൻ പ്രയോഗിച്ചിരുന്ന പ്രധാന പരാതി ആനയുടെ കാഴ്ചശക്തിയാണ്. എന്നാൽ ആ പോരായ്മയെ തൃശൂരിൽ നിന്നുള്ള വിദഗ്ധസംഘം തമസ്കരിച്ചതാണ് പ്രിൻസിപ്പൽ ഫോറസ്റ്റ് കണ്‍സർവേറ്ററും (വൈൽഡ് ലൈഫ്) ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ സുരേന്ദ്രകുമാർ തന്‍റെ…

Read More

കണ്ണ് നനയിച്ച് ഉള്ളി വില! പച്ചക്കറിക്കു നേരിയ വിലക്കുറവ്; സബോളയ്ക്കും വില വർധിച്ചിട്ടുണ്ട്

തൃശൂർ: കണ്ണു നനയിച്ച് ഉള്ളി വില. മാർക്കറ്റിൽ പച്ചക്കറിയിനങ്ങൾക്ക് വില അൽപ്പം കുറവുണ്ടെങ്കിലും ഉള്ളിവില 120 രൂപയായി. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കുമുന്പ് നൂറിൽ താഴെയായിരുന്ന ഉള്ളിവിലയാണ് കുതിച്ചുയർന്നത്. സബോളയ്ക്കും വില വർധിച്ചിട്ടുണ്ട്. 40 രൂപയുണ്ടായിരുന്ന സബോള 50 രൂപവരെയായി. ബീൻസ് ഉൾപ്പടെയുള്ള പയർ എന്നിവയക്കു കഴിഞ്ഞയാഴ്ച്ച 50 രൂപയായിരുന്നത് ഈ ആഴ്ച്ച 35 ആയി കുറഞ്ഞിട്ടുണ്ട്. തക്കാളിക്കും വിലക്കുറവുണ്ട്. 20 രൂപയ്ക്കു ലഭിച്ചിരുന്ന ചിര കെട്ടിനു 10 രൂപയ്ക്കു ലഭിക്കുന്നുണ്ട്. കോവിഡ് നിയന്ത്രണം മാറി പച്ചക്കറികൾ കൂടുതൽ എത്തിത്തുടങ്ങിയതോടെയാണ് പെട്രോൾ-ഡീസൽ വിലവർധനവിലും പച്ചക്കറിക്കു വില കുറയാൻ കാരണമെന്ന് കച്ചവടക്കാർ പറഞ്ഞു.

Read More

മരുന്നുകൊടുക്കാൻ വൈകിയെന്ന് ആരോപണം! മെഡിക്കൽ കോളജിൽ നഴ്സിനു മർദനം; നഴ്സിന്‍റെ ഫോട്ടോയും വീഡിയോയും എടുക്കാനുംശ്രമം; പിന്നിൽ ഇടതു യുവജന സംഘടനാ നേതാവ്

മുളങ്കുന്നത്തുകാവ്: മരുന്നു നല്കാൻ വൈകിയെന്നാരോപിച്ചു നഴ്സിനെ രോഗിയുടെ പിതാവ് മർദിച്ചെന്നു പരാതി. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ അഞ്ചിൽ ജോലി ചെയ്യുകയായിരുന്ന സ്റ്റാഫ് നഴ്സിനു നേരേയാണ് ആക്രമണം. ഇന്നലെ വൈകീട്ടാണു സംഭവം. മരുന്നിന്‍റെ ഡോസിനെക്കുറിച്ചു നഴ്സിനുണ്ടായ സംശയത്തെ തുടർന്നു നല്കാൻ വൈകുകയായിരുന്നു. വാർഡിൽ പരിശോധനയ്ക്കു വന്ന ജൂനിയർ ഡോക്ടർ എഴുതിയ മരുന്നിന്‍റെ ഡോസ് ശരിയല്ലെന്നു ബോധ്യം വന്ന നഴ്സ് മുതിർന്ന ഡോക്ടറെ കാര്യം പറഞ്ഞിരുന്നു. തുടർന്നു മരുന്നിന്‍റെ അളവു വീണ്ടും പരിശോധിച്ചു നല്കാൻ മുതിർന്ന ഡോക്ടർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ ഡോക്ടർ മറ്റൊരു വാർഡിലേക്കു പോയതിനെ തുടർന്നു മരുന്നു നല്കുന്നതു നീളുകയായിരുന്നു. ഇടതു യുവജനപക്ഷ സംഘടനാ നേതാവുകൂടിയായ രോഗിയുടെ അച്ഛൻ ഇതേ തുടർന്നു നഴ്സുമായി തർക്കത്തിലാകുകയും സഹപ്രവർത്തകരെ വിളിച്ചു വരുത്തുകയും ചെയ്തു. ഇതിനിടയിൽ നഴ്സിന്‍റെ ഫോട്ടോയും വീഡിയോയും എടുക്കാനും ഇയാൾ ശ്രമിച്ചതായി പറയുന്നു.…

Read More

നാലു കാലുകളുമായി ഒരു കോഴിക്കുഞ്ഞ്! കോഴിക്കുഞ്ഞിനെ കാണാൻ ഈ വീട്ടിലെത്തുന്നത് നിരവധി ആളുകള്‍

മുരിങ്ങൂർ: മുരിങ്ങൂരിൽ കോഴിക്കുഞ്ഞിനു നാലു കാൽ. മണ്ടിക്കുന്നിൽ എത്താടൻ ശശിയുടെ വീട്ടിൽ ഭാര്യ ഉഷ വളർത്തുന്ന പതിനഞ്ചോളം കോഴികളിലൊന്നിനെ എട്ടു മുട്ടയുമായി വിരിയിക്കുവാൻ വച്ചിരുന്നു. വിരിഞ്ഞു പുറത്തുവന്ന ആറു കോഴിക്കുഞ്ഞുങ്ങളിലൊന്നിനാണ് നാലു കാലുകളുള്ളത്. 15 ദിവസം പ്രായമായമാണു കോഴിക്കുഞ്ഞിന്. ചാലക്കുടിയിലെ ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ശശിയുടെയും ഭാര്യ ഉഷയുടേയും ഒഴിവു സമയങ്ങളിലെ ജീവിത മാർഗമാണ് കോഴി വളർത്തൽ. വിവരം കേട്ടറിഞ്ഞ് നാലു കാലുള്ള കോഴിക്കുഞ്ഞിനെ കാണാൻ നിരവധി ആളുകളാണ് ഇപ്പോൾ ശശിയുടെ വീട്ടിലെത്തുന്നത്.

Read More

ട്രെയിനില്‍ കുഴഞ്ഞുവീണ വീട്ടമ്മയെ കരങ്ങളിലേന്തി റെയില്‍വേ പ്ലാറ്റ്ഫോമിലൂടെ ഓടി; ഓമനക്കുട്ടനെ പൊന്നാടയണിയിച്ച് എംപി

സ്വന്തം ലേഖകന്‍ തൃശൂര്‍: ട്രെയിനില്‍ കുഴഞ്ഞുവീണ് ബോധരഹിതയായ വീട്ടമ്മയെ കരങ്ങളിലേന്തി റെയില്‍വേ പ്ലാറ്റ്ഫോമിലൂടെ ഓടി കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനുള്ള കരുതല്‍ പ്രകടിപ്പിച്ച തൃശൂര്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ഓമനക്കുട്ടനെ ടി.എന്‍. പ്രതാപന്‍ എംപി പൊന്നാടയണിയിച്ച് ആദരിച്ചു. കഴിഞ്ഞ ദിവസം തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോഴാണ് ഓമനക്കുട്ടനെ എംപി കണ്ടതും ട്രെയിനില്‍ കുഴഞ്ഞുവീണ വീട്ടമ്മയെ രക്ഷിച്ച ആളാണെന്നു മനസിലായപ്പോള്‍ പൊന്നാടയെത്തിച്ച് ആദരിച്ചതും. ഇക്കഴിഞ്ഞ ജനുവരിയിലാണു വടകര സ്വദേശിനിയായ അനിത എന്ന വീട്ടമ്മയെ ട്രെയിനില്‍ നിന്നും കൈകളില്‍ കോരിയെടുത്ത് കായംകുളം മുട്ടത്തുവിളയില്‍ ഭരണിക്കാവ് സൗത്തില്‍ ഓമനക്കുട്ടന്‍ പ്ലാറ്റ്ഫോമിലൂടെ ഓടി ആശുപത്രിയിലേക്ക് വാഹനത്തില്‍ കയറ്റിവിട്ടത്. കൃത്യസമയത്ത് ആശുപത്രിയിലെത്തിയതിനാലാണ് അനിതയുടെ ജീവന്‍ രക്ഷിക്കാനായത്. ഓമനക്കുട്ടന്‍റെ കൃത്യസമയത്തുള്ള ഇടപെടലും വീല്‍ചെയറെത്താന്‍ കാത്തുനില്‍ക്കാതെ കൈകളില്‍ താങ്ങിയെടുത്ത് ഓടിയതുമെല്ലാം വാര്‍ത്തയായിരുന്നു.

Read More

സൗജന്യ കിറ്റുണ്ട്; പക്ഷേ, കിട്ടില്ല! സൗജന്യ കിറ്റ് വാങ്ങാൻ റേഷൻ കടകളിലെത്തുന്നവർക്കു വെറുംകൈയോടെ മടങ്ങേണ്ട ഗതികേട്

സ്വന്തം ലേഖകൻ തൃശൂർ: സൗജന്യ കിറ്റ് വാങ്ങാൻ റേഷൻ കടകളിലെത്തുന്നവർക്കു വെറുംകൈയോടെ മടങ്ങേണ്ട ഗതികേട്. കുറ്റം മുഴുവൻ ഇ-പോസ് മെഷീനിൽ ചുമത്തി അധികൃതരുടെ കൈയൊഴിയൽ. റേഷൻ കടകളിൽ കിറ്റുകൾ റെഡിയാണെങ്കിലും കൊടുക്കാൻ പറ്റാത്ത സാഹചര്യമാണെന്നു റേഷൻ കടക്കാരും പറയുന്നു. ജനുവരിയിലെ കിറ്റാണ് ഇപ്പോൾ നല്കുന്നത്. ദിനംപ്രതി നിരവധി പേരാണ് കിറ്റ് വന്നതറിഞ്ഞ് റേഷൻ കടകളിലെത്തുന്നത്. പക്ഷേ കിറ്റു മാത്രമല്ല, റേഷൻ സാധനങ്ങളും വാങ്ങാൻ പലവട്ടം എത്തേണ്ട സാഹചര്യമാണിപ്പോൾ. ഇ-പോസ് മെഷീനിന്‍റെയും സർവറിന്‍റെയുമൊക്കെ കുഴപ്പമാണ് കാരണമെന്നാണ് വിശദീകരണം. ഇ-പോസ് മെഷീൻ എപ്പോൾ ശരിയാകുമെന്ന് ആർക്കും പറയാനും കഴിയില്ല. ജനുവരി മാസത്തെ കിറ്റുകൾ ലഭിക്കാൻ ഈ മാസം 25 വരെ സമയം നീട്ടിയിട്ടുണ്ടെന്നാണ് താലൂക്ക് സപ്ലൈ ഓഫീസറുടെ അറിയിപ്പ്. ഇ-പോസ് മെഷീൻ ശരിയാകുന്നതു നോക്കി റേഷൻ കടകളിലെത്തിയാൽ കിറ്റുമായി മടങ്ങാം. സമയത്തെത്താൻ കഴിയാത്തതിൽ പലർക്കും കിറ്റുകൾ നഷ്ടമാകുന്നുമുണ്ട്. ഇ-പോസ് മെഷീനോ…

Read More

ആൾക്കാര് മുഴുവൻ മെക്കട്ടു കയറണതു ഞങ്ങളോടാ…! പെട്രോളടിച്ച് അയാൾ പോയപ്പോൾ പമ്പുടമ പറഞ്ഞത് ഇങ്ങനെയൊക്കെ…

സ്വന്തം ലേഖകൻ തൃശൂർ: പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലവർധനയെക്കുറിച്ച് പ്രതികരിക്കണോ…ഞാൻ പ്രതികരിച്ചാൽ നാളെ വില കുറയ്വോ…കുറയുംച്ചാ പ്രതികരിക്കാം…… തൃശൂർ നഗരത്തിലെ പെട്രോൾ പന്പുകളിലൊന്നിൽ യാത്രക്കാർ ഇന്ധന വിലവർധനവിനെക്കുറിച്ച് എന്തു പറയുന്നു എന്നറിയാൻ കാത്തുനിന്നു ചോദിച്ചപ്പോൾ ഒരു ഇരുചക്രവാഹന ഉടമ പ്രതികരിച്ചതാണിത്. പെട്രോളടിച്ച് അയാൾ പോയപ്പോൾ പന്പുടമ പറഞ്ഞു – ആൾക്കാര് മുഴുവൻ മെക്കട്ടു കയറണതു ഞങ്ങളോടാ… അവർക്ക് പെട്രോളിയം കന്പനികളെയോ കേന്ദ്രമന്ത്രിമാരേയോ കാണാൻ കിട്ടണില്ലല്ലോ…പെട്രോളും ഡീസലും അടിച്ചുകൊടുക്കുന്നത് ഞങ്ങളല്ലേ…ഇത് ഇപ്പോ സ്ഥിരം സംഭവായിട്ടുണ്ട്. ചിലര് നല്ല ചീത്ത പറയും. മറുപടി പറയാൻ പോയാൽ ആകെ അലന്പാകും. അവര് അവരടെ വിഷമാ പറയണ്…അതോണ്ട് സ്റ്റാഫിനോട് ഒന്നും മറുപടി പറയാണ്ടാന്നാ പറഞ്ഞിരിക്കണേ…. അസംതൃപ്തും അസന്തുഷ്ടരുമാണ് ആൾക്കൂട്ടം. പലരേയും പ്രാകിയാണ് പെട്രോളടിക്കാൻ പന്പിൽ പോകുന്നത്. അടിക്കുന്നതിന്‍റെ അളവ് കുറഞ്ഞു വിലവർധന പതിവായതോടെ വണ്ടികളിൽ ഇന്ധനം നിറയ്ക്കുന്നതിന്‍റെ അളവ് കുത്തനെ കുറഞ്ഞിട്ടുണ്ടെന്നു പന്പുടമകൾ. കാറിൽ…

Read More

ആ പാട്ടു കേൾക്കാൻ…ഒന്നു കാണാൻ അവർ കാത്തിരിക്കുന്നു..! സഹോദരനെ തേടി ഒരു കുടുംബം നാടലയുന്നു

ഷാജി പൊന്നന്പുള്ളി തൃശൂർ: ആ പാട്ടുകളിനിയും കേൾക്കാൻ… തങ്ങളുടെ പ്രിയപ്പെട്ട സഹോദരനെ വീണ്ടും കാണാൻ അവർ കാത്തിരിക്കുകയാണ്….കാണാതായ സഹോദരനെ തേടി ഒരു കുടുംബം നാടലയുന്നു. എടത്തിരുത്തി മുനയംദ്വീപിലെ തട്ടാരപുരയ്ക്കൽ ശ്രീനിവാസനെ തേടിയാണ് അനുജൻ അമയനും സഹോദരിയും കുടുംബവും നാടായ നാടലയുന്നത്. അന്പലങ്ങളിലും നാൽക്കവലകളിലും തുടങ്ങി നാടാകെ അവർ അന്വേഷണത്തിലാണ്. കഴിഞ്ഞ എട്ടാം തിയതിക്ക് ശേഷമാണ് ശ്രീനിവാസനെ കാണാതായത്. കൈപ്പമംഗലം പോലീസിൽ സഹോദരനെ കാണാതായത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെങ്കിലും തങ്ങളുടെ ശ്രീനിപാപ്പനെ തേടി ഇവർ പലയിടത്തും ചുറ്റിക്കറങ്ങുകയാണ്. പതിനേഴു വയസുവരെ സ്റ്റേജുകളിലും അന്പലങ്ങളിലും ശ്രീനിവാസൻ തന്‍റെ ശബ്ദമാധുരി കൊണ്ട് ശ്രോതാക്കളുടെ മനം കവർന്നിരുന്നു. പതിനേഴുവയസിനു ശേഷം മനസിന്‍റെ താളം നഷ്ടപ്പെട്ട ശ്രീനിവാസന് പക്ഷേ പാടാനുള്ള തന്‍റെ ജ·സിദ്ധമായ കഴിവു നഷ്ടപ്പെട്ടില്ല. കാലം ചെല്ലും തോറും ശ്രീനിവാസന്‍റെ സ്വരമാധുരിക്ക് തിളക്കം ഏറിവന്നു. പുതിയതും പഴയതുമായ സിനിമാഗാനങ്ങൾ ശ്രീനിവാസൻ പാടി. സ്റ്റേജ്…

Read More

ഇന്ധനവില വർധനയോ… ? അത് ശീലമായി സാർ… !!! ആരോട് പറയാൻ…. എന്തു പറയാനെന്ന് ജനങ്ങൾ

സ്വന്തം ലേഖകൻ തൃശൂർ: പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലവർധനയെക്കുറിച്ച് പ്രതികരിക്കണോ…ഞാൻ പ്രതികരിച്ചാൽ നാളെ വില കുറയ്വോ…കുറയ്വോന്ന്…..കുറയുംച്ചാ പ്രതികരിക്കാം…… തൃശൂർ നഗരത്തിലെ പെട്രോൾ പന്പുകളിലൊന്നിൽ യാത്രക്കാർ ഇന്ധനവില വർധനവിനെക്കുറിച്ച് എന്തു പറയുന്നു എന്നറിയാൻ കാത്തുനിന്ന് ചോദിച്ചപ്പോൾ ഒരു ഇരുചക്രവാഹന ഉടമ പ്രതികരിച്ചതാണിത്. പെട്രോളടിച്ച് അയാൾ പോയപ്പോൾ പന്പുടമ പറഞ്ഞു – ആൾക്കാര് മുഴുവൻ മെക്കട്ട് കയറണത് ഞങ്ങളോടാ… അവർക്ക് പെട്രോളിയം കന്പനികളെയോ കേന്ദ്രമന്ത്രിമാരേയോ കാണാൻ കിട്ടണില്ലല്ലോ…അവർക്ക് പെട്രോളും ഡീസലും അടിച്ചുകൊടുക്കുന്നത് ഞങ്ങളല്ലേ…ഇത് ഇപ്പോ സ്ഥിരം സംഭവായിട്ടുണ്ട്. ചിലര് നല്ല ചീത്ത പറയും. മറുപടി പറയാൻ പോയാൽ ആകെ അലന്പാകും. അവര് അവരടെ വിഷമാ പറയണ്…അതോണ്ട് സ്റ്റാഫിനോട് ഒന്നും മറുപടി പറയാണ്ടാന്നാ പറഞ്ഞിരിക്കണ്…. അസംതൃപ്തും അസുന്തഷ്ടരുമാണ് ആൾക്കൂട്ടം. പന്പുകളിൽ കയറുന്പോൾ പലരേയും പ്രാകിയാണ് പെട്രോളടിക്കാൻ പോകുന്നത്. അടിക്കുന്നതിന്‍റെ അളവ് കുറഞ്ഞെന്ന് പന്പുടമകൾ ഇന്ധനവില വർധന പതിവായതോടെ വണ്ടികളിൽ ഇന്ധനം നിറയ്ക്കുന്നതിന്‍റെ അളവ്…

Read More

കള്ളനു കൊടു കൈ! കള്ളനാണെങ്കിലും മറ്റാരേക്കാളും അവന് വിവരമുണ്ട്; ബാറ്ററിയെങ്കിലും ഉപയോഗിച്ചല്ലോ

ഇരിങ്ങാലക്കുട: കള്ളനാണെങ്കിലും മറ്റാരേക്കാളും അവന് വിവരമുണ്ട്. അതുകൊണ്ടാണല്ലോ നശിച്ചുപോകും മുൻപ് അവനത് അടിച്ചോണ്ടു പോയത്. ആർക്കുമില്ലാതെ നശിച്ചുപോകുന്നതിലും നല്ലതാണല്ലോ അത്…പറഞ്ഞുവന്നത് കരുവന്നൂരിലെ പഴയ പൊറത്തിശേരി പഞ്ചായത്തോഫീസ് കോന്പൗണ്ടിൽ ആരും തിരിഞ്ഞുനോക്കാതെ നശിച്ചു പോകുന്ന ലക്ഷങ്ങൾ വിലയുള്ള ജനറേറ്ററിന്‍റെ അവസ്ഥയെക്കുറിച്ചാണ്. ആ ജനറേറ്ററിൽ നിന്നും ബാറ്ററി മോഷ്ടിച്ച വിരുതനെക്കുറിച്ചാണ്. 2008 ൽ ട്രയൽ റണ്‍ നടത്തിയതല്ലാതെ പിന്നൊരിക്കലും ഇതു പ്രവർത്തിപ്പിച്ചിട്ടില്ല.   കേന്ദ്ര തപാൽ വകുപ്പ് പോസ്റ്റൽ ബാങ്കിംഗ് ആരംഭിക്കുന്നതിന്‍റെ ഭാഗമായി വൈദ്യുതി തടസമില്ലാതെ ലഭ്യമാക്കുന്നതിന് സ്ഥാപിച്ചതാണ് ഇത്. മഴയും വെയിലും കൊണ്ടാണു ഇതു നശിച്ചത്. ഇതിനിടയിൽ ഉപയോഗിക്കാതെ കിടന്ന ജനറേറ്ററിൽ നിന്നും ബാറ്ററിയും മോഷണം പോയി. പൂർണമായും ഉപയോഗ ശൂന്യമായ ഈ ജനറേറ്റർ ഇവിടെ നിന്നും മാറ്റണമെന്നാവശ്യം ശക്തമായിട്ടുണ്ട്. അധികൃതരുടെ അനാസ്ഥയാണു ലക്ഷങ്ങൾ വിലയുള്ള ജനറേറ്റർ നശിക്കുന്നതിനു കാരണമായി ആരോപിക്കുന്നത്.    

Read More