തൃശൂർ: സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രാഷ്ട്രീയ പ്രവർത്തകർ പെൻഷൻ വിതരണം ഇലക്ഷൻ കാന്പയിനായി ഉപയോഗിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കെപിസിസി സെക്രട്ടറി സി.സി. ശ്രീകുമാർ ഇലക്ഷൻ കമ്മീഷനു പരാതി നൽകി. വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ഇന്നലെ മുതൽ വിതരണം ആരംഭിച്ചിട്ടുണ്ട്. സഹകരണ സ്ഥാപനങ്ങളിലൂടെയാണ് പെൻഷൻ വീട്ടിലെത്തിച്ചുനൽകുന്നത്. സംസ്ഥാനത്തു സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ വീടുകളിൽ നേരിട്ടെത്തി പെൻഷൻ വിതരണം ചെയ്യുകയാണ് പതിവ്. ഇതാണ് ഇലക്ഷൻ കാന്പയിനായി ഉപയോഗിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. അതിനാൽ ഈ സന്ദർഭം കാന്പയിനായി ഉപയോഗിക്കാതിരിക്കാൻ ഉചിതമായ നടപടി സ്വീകരിക്കാൻ ശ്രീകുമാർ ഇലക്ഷൻ കമ്മീഷനോട് അഭ്യർഥിച്ചു. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ നൂറു ശതമാനവും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയോ മുന്നണികളുടേയോ പ്രവർത്തകരോ വക്താക്കളോ ആണ്. ഇവർ തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ ഭാരവാഹികൾകൂടിയാണ്. പലരും സ്ഥാനാർഥികളുടെ ചീഫ് ഏജന്റുമാരായും പ്രവർത്തിച്ചുവരുന്നതായി ശ്രീകുമാർ ചൂണ്ടിക്കാട്ടി.
Read MoreCategory: Thrissur
ചെറിയ ശബ്ദം കേട്ടപ്പോൾതന്നെ പുറത്തേയ്ക്കിറങ്ങിയപ്പോൾ കണ്ടത് വീടു തകർന്നു വീഴുന്നത്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പുത്തൻചിറ: കയറിക്കിടക്കാനുണ്ടായിരുന്ന വീട് രാത്രിയിൽ തകർന്നു വീണു. വീട്ടുകാർ ചെറിയ ശബ്ദം കേട്ടപ്പോഴേക്കും ഇറങ്ങി ഓടിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പുത്തൻചിറ കൂവക്കാട്ടിൽ മണിയുടെയും മകൻ ലിജിമോന്റെയും വീടാണ് കഴിഞ്ഞ രാത്രിയിൽ 11 മണിയോടെ നിലംപൊത്തിയത്. നാല് ചുമരുകൾ തകർന്ന് വീട് നിലം പൊത്തുകയായിരുന്നു. ലൈഫ് പദ്ധതിയിലും പ്രധാനമന്ത്രിയുടെ ആവാസ് പദ്ധതിയിലും ഇവർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ നടപടികൾ ഒന്നുമായിട്ടില്ല. ഗ്രാമസഭകളിലും ഇവരുടെ വീടിനായുള്ള നടപടികൾ എടുത്തിരുന്നു. ആകെയുണ്ടായിരുന്ന കിടപ്പാടം നിലംപതിച്ചതോടെ ഇനിയെന്ത് എന്ന ആശങ്കയിലാണിവർ. ഇനി തലചായ്ക്കാനിടത്തിനായി സുമനസുകളോ അധികൃതരോ കനിയേണ്ട അവസ്ഥയിലാണ്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വില്ലേജ് അധികൃതർ താത്ക്കാലിക സൗകര്യം ഒരുക്കി നൽകാമെന്ന് അറിയിച്ചതായി വീട്ടുകാർ പറഞ്ഞു.
Read Moreകോർപറേഷൻ തെരഞ്ഞെടുപ്പിൽ ആറുവരിപാതയും! ഉത്തരം മുട്ടി ബിജെപി
തൃശൂർ: കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആറുവരിപാതയുടെ ശോച്യാവസ്ഥയും ചർച്ചയ്ക്കു വരുമെന്ന് ബിജെപി ഒരിക്കലും കരുതിയിരുന്നില്ല. എന്നാൽ തൃശൂർ കോർപറേഷനിലൂടെ മണ്ണുത്തി, മുല്ലക്കര വഴി കടന്നു പോകുന്ന ആറുവരിപാതയുടെ നിർമാണം 11 വർഷമായിട്ടും കഴിയാത്തതിനെ കുറിച്ച് ചോദിക്കുന്പോൾ ബിജെപിയും വിയർക്കുകയാണ്. കോർപറേഷനിലെ റോഡുകൾക്ക് ആറു മാസം പോലും ആയുസില്ലെന്ന് ആരോപണം ഉന്നയിച്ച ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാറിനോടാണ് പ്രസ്ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ ചോദ്യമുയർന്നത്. കേന്ദ്ര സർക്കാർ കരാർ നൽകി 2009ൽ തുടങ്ങിയ ആറുവരി പാതയുടെ നിർമാണം പതിനൊന്ന് വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാത്തതിൽ ബിജെപി മൗനം പാലിക്കുന്നതിനെ കുറിച്ച് വ്യക്തമായ ഉത്തരം പറയാതെ ഒഴിഞ്ഞു മാറി. കേന്ദ്രമന്ത്രി ഇവിടെയെത്തി പണികൾ ഉടൻ തീർക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നായിരുന്നു അനീഷ്കുമാറിന്റെ മറുപടി. എന്നാൽ നിർദ്ദേശം നൽകി പോയിട്ട് മാസങ്ങളായിട്ടും ഇതുവരെ ഒന്നും സംഭവിച്ചില്ലല്ലോ എന്ന ചോദ്യത്തിന് എല്ലാം നടക്കുമെന്ന പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്.…
Read Moreപട്ടിലുംകുഴിക്കാർ വാർക്കുന്നത് സ്വപ്നത്തിലെ ഫുട്ബോൾ കോർട്ട്
ഫ്രാങ്കോ ലൂയിസ്തൃശൂർ: പീച്ചി പട്ടിലുംകുഴിയിലെ ചെറുപ്പക്കാർ ഇന്നലെ വാർക്കപ്പണിയിലായിരുന്നു. ഈ പ്രദേശത്തെ ചെറുപ്പക്കാരുടെ ദശാബ്ദങ്ങളായുള്ള സ്വപ്നം സാക്ഷാത്കരിക്കാനുള്ള വാർക്കപ്പണി. ഫുട്ബോൾ കോർട്ട് സ്ഥാപിക്കാനാണ് അവർ ഇന്നലെ ചട്ടിയെടുത്ത് സിമന്റുപണി നടത്തിയത്. അവരുടെ ഫുട്ബോൾ സ്വപ്നം കൈയെത്തിപ്പിടിക്കാൻ നേതൃത്വം നൽകുന്ന കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്തും അവർക്കൊപ്പം സിമന്റുചട്ടിയെടുത്തു. ഫുട്ബോൾ കോർട്ടിന്റെ ആദ്യഘട്ടം കോണ്‍ക്രീറ്റു പണിയാണു ഇവരെല്ലാം ചേർന്നു പുർത്തിയാക്കിയത്. അടുത്ത രണ്ടാഴ്ചകളിലും ഇങ്ങനെ ഇവർ പണിക്കിറങ്ങും. രണ്ടുമാസത്തിനകം പണി പൂർത്തിയാകും. പട്ടിലുംകുഴി, പീച്ചി, മൈലാട്ടുംപാറ, കട്ടച്ചിറക്കുന്ന് പ്രദേശങ്ങളിലെ ചെറുപ്പക്കാരുടെ കലാകായിക മേഖലയിലെ ഉന്നമനത്തിനുവേണ്ടി രൂപം കൊടുത്ത പട്ടിലുംകുഴി ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഫുട്ബോൾ കോർട്ട് പണിയുന്നത്. പട്ടിലുംകുഴിയിൽ ജനകീയനായിരുന്ന അരവിന്ദാക്ഷേട്ടന്റെ പേരിലാണ് ടർഫ് ഫുട്ബോൾ കോർട്ട് സ്ഥാപിക്കുന്നത്. തൃശൂരിലെ ടർഫ് കോർട്ടിൽ ഫുട്ബോൾ കളിക്കാൻ 10 പേർക്കു മണിക്കൂറിന് 1000, 1500…
Read Moreജിൻസനും പൾസർ സുനിയും കണ്ടുമുട്ടിയത് കാക്കനാട് ജയിലിൽവച്ച് ജിൻസൻ നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക സാക്ഷി
സ്വന്തം ലേഖകൻതൃശൂർ: കാക്കനാട് ജയിലിൽ വച്ചാണ് ജിൻസനും പൾസർ സുനിയും തമ്മിൽ കാണുന്നത്. നെടുന്പാശേരി പോലീസ് അറസ്റ്റു ചെയ്ത ഒരു കേസിൽ പെട്ട് കാക്കനാട് ജയിലിലെത്തിയപ്പോഴാണ് ജിൻസൻ പൾസർ സുനിയെ കണ്ടുമുട്ടിയത്. ഇരുവരും ഒരേ സെല്ലിലായിരുന്നു. ഇവിടെവച്ച് നടി ആക്രമിക്കപ്പെട്ട കേസിലെ പല നിർണായക വിവരങ്ങളും സുനി ജിൻസനോട് പറഞ്ഞതായാണ് നേരത്തെ പുറത്തുവന്ന വാർത്തകൾ. കേസിൽ ഇനിയും വെളിപ്പെട്ടിട്ടില്ലാത്ത പല വിവരങ്ങളും സുനി പങ്കുവെച്ചതായും സൂചനകളുണ്ട്. പൾസർ സുനി ജയിലിൽനിന്ന് ഫോണ്‍ വിളിച്ച് പണം ആവശ്യപ്പെട്ട വിവരമടക്കം ജിൻസന് അറിയാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. സുനി ജയിലിൽ വെച്ചെഴുതിയ കത്ത് ജിൻസൻ മുഖേനയാണ് പുറത്തേക്ക് എത്തിച്ചതെന്നാണ് വിവരം.ജയിലിൽ നിന്ന് പൾസർ സുനി പല പ്രമുഖരേയും വിളിച്ചതായും നേരത്തെ ജിൻസൻ മൊഴി നൽകിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ ജിൻസന്റെ രഹസ്യമൊഴി കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു. വിചാരണ കോടതിയിൽ ജിൻസനെ ഇതുവരെ വിചാരണ…
Read Moreഈ തൃശൂരിനെ ഞങ്ങൾക്ക് വേണം….ഞങ്ങൾക്ക് തരണം…തൃശൂരിൽ ബിജെപി പ്രചരണങ്ങൾക്ക്ആവേശം പകരാൻ സുരേഷ്ഗോപി വരുന്നു
സ്വന്തം ലേഖകൻതൃശൂർ: ഈ തൃശൂരിനെ ഞങ്ങൾക്ക് വേണം…ഈ തൃശൂരിനെ ഞങ്ങൾക്ക് തരണം..ഓർമയുണ്ടോ ഇതുപോലെയുള്ള ഒരു ഡയലോഗ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നുമുയർന്ന ഏതാണ്ടിതുപോലെയുള്ള ഒരു സുരേഷ്ഗോപി ഡയലോഗ് കേരളമാകെ വൈറലായത് നിമിഷനേരം കൊണ്ടാണ്. തൃശൂരിൽ ബിജെപിയുടെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആവേശം പകരാൻ സുരേഷ്ഗോപി എത്തുകയാണ്.ലോക്സഭ തെരഞ്ഞെടുപ്പിൽ മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാൻ തൃശൂരിൽ ബി.ജെ.പിക്ക് സാധിച്ചിരുന്നു. തൃശൂർ നിയമസഭ മണ്ഡലത്തിൽ ഇടതുപക്ഷത്ത മൂന്നാമതാക്കി ബിജെപി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. തന്നെ സ്നേഹിക്കുന്ന തൃശൂർക്കാർക്കു മുന്നിലേക്ക് വീണ്ടും വോട്ടഭ്യർത്ഥിച്ച് സുരേഷ്ഗോപി എത്തുകയാണ്. ഡിസംബർ അഞ്ച്, ആറ് തിയതികളിലായിരിക്കും സുരേഷ്ഗോപി തൃശൂരിൽ ബിജെപിയുടെ പ്രചരണത്തിനെത്തുകയെന്നാണ് ഇപ്പോഴത്തെ വിവരം. സുരേഷ്ഗോപിയെത്തുന്നുവെന്നറിഞ്ഞതോടെ തൃശൂരിലെ ബി.ജെ.പി ക്യാന്പിൽ ആവേശം ഇരട്ടിയായിട്ടുണ്ട്. എല്ലാ സ്ഥാനാർത്ഥികളും സുരേഷ്ഗോപി എംപിയെ തങ്ങളുടെ പ്രചരണത്തിൽ ഉൾപ്പെടുത്തണമെന്ന അപേക്ഷയുമായി ജില്ല കമ്മിറ്റിയെ സമീപിച്ചിട്ടുണ്ട്. പരമാവധി ജില്ലയിലെല്ലായിടത്തും എത്തുന്ന രീതിയിലാണ്…
Read Moreസ്ഥാനാർഥി ഞാൻ, ചുമരെഴുത്തും ഞാൻ തന്നെ…തിരുവില്വാമലയിൽ നിന്നൊരു വേറിട്ട പ്രചാരണക്കാഴ്ച
തിരുവില്വാമല: സെൽഫിയുടെ ഇക്കാലത്ത് സ്ഥാനാർഥിയുടെ സെൽഫി ചുമരെഴുത്ത് കൗതുകമാകുന്നു. തിരുവില്വാമല പഞ്ചായത്തിലെ പട്ടിപ്പറന്പ് ഒൻപതാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയാണ് തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സ്വന്തമായി ചുമരെഴുത്ത് നടത്തുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായ ടി.കെ.സുരേഷ് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയും ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറുമാണ്. കലാകാരനും ശിൽപിയുമായ സുരേഷ്ബാബു തന്റെ സ്വന്തം പ്രചരണത്തിന് ചുമരെഴുതാൻ സമയം കണ്ടെത്തുകയാണ്. ചിഹ്നത്തോടൊപ്പം മതിലുകളിലും ഒഴിഞ്ഞ വീടുകളിലെ ചുമരുകളിലും ബഹുവർണങ്ങളിൽ ഉത്സവത്തിന്റെയും ആനപ്പൂരത്തിന്റെയും ചിത്രങ്ങൾ വരിച്ച് മനോഹരമാക്കിയ കാഴ്ച സോഷ്യൽ മീഡിയയിലും വൈറലായിരുന്നു. ലോക്ഡൗണ്‍ കാലത്ത് വില്വമലയുടെ സാഹിത്യകാരൻ വി.കെ.എന്നിന്റെ ശിൽപം നിർമിച്ചതും ശ്രദ്ധേയമായിരുന്നു.തെരഞ്ഞെടുപ്പ് ഗോദയിൽ സംഘടനാരംഗത്ത് ഒന്നര പതിറ്റാണ്ടായി നിറസാന്നിധ്യമായ സിപിഎമ്മിലെ സി.ഗോപിദാസും ബിജെപി സ്ഥാനാർഥി ആർ. ഉണ്ണികൃഷ്ണനുമാണ് സുരേഷ്ബാബുവിന്റെ എതിരാളികൾ.
Read Moreനോട്ടയ്ക്ക് കുത്താമെന്നത് അതിമോഹമാണ് മോനേ ദിനേശാ..! പക്ഷേ എൻഡുണ്ട്…
സ്വന്തം ലേഖകൻ തൃശൂർ: നോട്ടയ്ക്ക് കുത്താമെന്ന് കരുതി തദ്ദേശ തെരഞ്ഞെടുപ്പിൽ ആരും പോളിംഗ് ബൂത്തിലേക്ക് പോകണ്ട. നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ ആരെയും താത്പര്യമില്ലെങ്കിൽ വോട്ടർക്ക് നോട്ടയിൽ വോട്ടു രേഖപ്പെടുത്താൻ അധികാരമുണ്ടെങ്കിലും തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് ഇടമില്ല. പകരം വോട്ട് ചെയ്യാതിരിക്കാൻ അവസരം നൽകി ’എൻഡ്’ എന്നൊരു ബട്ടൻ വോട്ടിഷ് മെഷീനിൽ ഉണ്ടാവും. തദ്ദേശതിരഞ്ഞെടുപ്പിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളിൽ ആർക്കും വോട്ടുചെയ്യാൻ താൽപര്യമില്ലെങ്കിൽ ആദ്യമേ എൻഡ് ബട്ടണ്‍ അമർത്തി മടങ്ങാം. ഇഷ്ടമുള്ള സ്ഥാനാർത്ഥിക്കു വോട്ടുചെയ്തശേഷം എൻഡ് ബട്ടണ്‍ അമർത്താനും അവസരമുണ്ട്. വോട്ടർ എൻഡ് ബട്ടണ്‍ അമർത്തിയില്ലെങ്കിൽ പോളിങ് ഉദ്യോഗസ്ഥൻ ബട്ടണ്‍ അമർത്തി യന്ത്രം സജ്ജീകരിക്കണം. ഒരു ബാലറ്റ് യൂണിറ്റിൽ 15 സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും ഏറ്റവും താഴെ എൻഡ് ബട്ടണുമാണുണ്ടാവുക. സ്ഥാനാർത്ഥികൾ 15ൽ കൂടുതലുണ്ടെങ്കിൽ രണ്ടു ബാലറ്റ് യൂണിറ്റുകളുണ്ടാകുമെങ്കിലും എൻഡ് ബട്ടണ്‍ ഒന്നാമത്തേതിലാകും. മുനിസിപ്പാലിറ്റി,…
Read Moreപ്രായം കുറഞ്ഞ സ്ഥാനാർഥി, വിദ്യാർഥിനിയാണ്!
തൃശൂർ: ജില്ലാ പഞ്ചായത്തിലേക്ക് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി അമ്മാടം ഡിവിഷനിൽ. ആഗ്നസ് മേരി തെരേസയ്ക്ക് 22 വയസുമാത്രം. സിഎംപി സ്ഥാനാർഥിയായി നക്ഷത്രം അടയാളത്തിലാണ് ആഗ്നസ് മൽസരിക്കുന്നത്. ഇപ്പോഴും വിദ്യാർഥിനിയാണ്. കോടന്നൂർ തറയിൽ വീട്ടിൽ അഡ്വ. സാം സക്കറിയാസിന്റെ മകളാണ്. തൃശൂർ സെന്റ് മേരീസ് കോളജിൽ എം.എ. ഹിസ്റ്ററി വിദ്യാർഥിനിയാണ് ഈ മിടുക്കി. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിൽനിന്നാണ് ബിഎ ഹിസ്റ്ററി ബിരുദം നേടിയത്. അമ്മാടം ഡിവിഷനിൽ സിപിഐയുടെ ഷീന പറയങ്ങാട്ടിൽ, ബിജെപിയുടെ റിനി പ്രദീപ് എന്നിവരാണ് ഇതര സ്ഥാനാർഥികൾ. കഴിഞ്ഞ തവണ സിപിഐയുടെ ഷീല വിജയകുമാർ മൽസരിച്ച ഡിവിഷനാണിത്.
Read Moreതൃശൂരിന്റെ പ്രിയങ്കരനായ കൊമ്പൻ! ഐഎസ്എൽ ആവേശത്തിൽ തലപ്പൊക്കത്തോടെ കാളിദാസനും താരമാകുന്നു
തൃശൂർ: ഫുട്ബോൾ പ്രേമികൾ ഐഎസ്എൽ ആവേശത്തിലാഴുമ്പോൾ തലപ്പൊക്കത്തോടെ തൃശൂരിന്റെ പ്രിയങ്കരനായ കൊമ്പൻ കാളിദാസനും താരമാകുന്നു. ചിറയ്ക്കൽ കാളിദാസൻ എന്ന പ്രശസ്തനായ ആനയാണ് ഐഎസ്എൽ പരസ്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രമോഷണൽ വീഡിയോയിൽ തലയെടുപ്പോടെ നിറഞ്ഞുനിൽക്കുന്നത്. നേരത്തെ സൂപ്പർഹിറ്റ് ചിത്രമായ ബാഹുബലിയിലും കാളിദാസൻ അഭിനയിച്ചിട്ടുണ്ട്. ബാഹുബലിയിൽ പ്രഭാസ് ചവിട്ടിക്കയറുന്നതു കാളിദാസന്റെ പുറത്തേക്കാണ്. കോവിഡ് കാലത്തെ ഉത്സവാഘോഷ നിയന്ത്രണങ്ങൾ മൂലം പുറത്തെഴുന്നള്ളിപ്പുകളൊന്നുമില്ലാതെ വിശ്രമത്തിലായിരുന്നു കാളിദാസൻ. ഇതിനിടെയാണ് കേരളത്തിന്റെ ആവേശമായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ പരസ്യം വരുന്നത്. തുമ്പിക്കൈ ഉയർത്തി തലയെടുപ്പോടെ നിൽക്കുന്ന കാളിദാസന്റെ ചുറ്റുമായി ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പട ആരവം മുഴക്കുന്ന പരസ്യം ഫുട്ബോൾ പ്രേമികളിലും ആനക്കമ്പക്കാരിലും ഒരുപോലെ ആവേശമുണർത്തുന്നതാണ്.
Read More