ചാലക്കുടി: നഗരസഭ തെരഞ്ഞെടുപ്പിൽ സെന്റ് മേരീസ് ചർച്ച് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥികളായി രണ്ടുപേർ മത്സരരംഗത്തിറങ്ങിയത് സിപിഎം നേതൃത്വത്തിന് തലവേദനയായി. സിപിഎം അംഗമായ സീമ ജോജോയാണ് ഇപ്പോഴത്തെ ഈ വാർഡിലെ കൗണ്സിലർ. ഇക്കുറി ജനറൽ വാർഡായതോടെ ഈ വാർഡിലെ മുൻ കൗണ്സിലർ സി.എസ്. സുരേഷ് (വിനു) സ്ഥാനാർഥിയായി രംഗത്തിറങ്ങിയപ്പോൾ സീമയുടെ ഭർത്താവായ ജോജോ ഈ സീറ്റിനുവേണ്ടി അവകാശവാദം ഉന്നയിച്ച് രംഗത്തിറങ്ങിയതോടെ ഈ വാർഡിൽ അങ്കം മുറുകിയിരിക്കയാണ്. രണ്ടുപേരും പ്രചരണരംഗത്ത് സജീവമാണ്. ഇതോടെ സിപിഎം ആരെ സ്ഥാനാർഥിയാക്കും എന്ന കാര്യത്തിൽ ആശയക്കുഴപ്പത്തിലായിരിക്കയാണ്. എന്തായാലും സിപിഎം ആരെ സ്ഥാനാർഥിയാക്കിയാലും മറ്റേയാൾ സ്വതന്ത്രനായി മത്സരരംഗത്തുണ്ടാകും. വാശിയേറിയ തെരഞ്ഞെടുപപ്പ് ച്രചരണവുമായിട്ടാണ് ഇവർ കളത്തിലിറങ്ങിയിരിക്കുന്നത്. ഇതിനിടയിൽ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് ജോയി മൂത്തേടൻ ഇവിടെ യുഡിഎഫ് സ്ഥാനാർഥിയായി രംഗത്തിറങ്ങിയെങ്കിലും പിൻവാങ്ങി. കോണ്ഗ്രസുകാർ ചിലർ ഇവിടെ വിമതശബ്ദം ഉയർത്തിയതോടെ അപകടം മനസിലാക്കിയാണ് ജോയി…
Read MoreCategory: Thrissur
ഗുരുവായൂരിൽ അഷ്ടമിരോഹിണി ആഘോഷം നാളെ ;ക്ഷേത്രത്തിൽ നാളെ മുതൽ 1000 ഭക്തർക്കു പ്രവേശനം
ഗുരുവായൂർ: കോവിഡിന്റെ നിയന്ത്രണങ്ങളോടെ ഉണ്ണി കണ്ണന്റെ പിറന്നാളാഘോഷം നാളെ ക്ഷേത്രത്തിൽ നടക്കും.അഷ്ടമിരോഹിണിയായ നാളെ മുതൽ ആയിരം ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കും. ഓണ്ലൈനിലൂടെ ബുക്ക് ചെയ്തവർക്കാണ് പ്രവേശനം. ചുറ്റന്പലത്തിൽ പ്രവേശിപ്പിച്ച് വലിയ ബലിക്കല്ലിന് മുന്നിൽ നിന്നു ദർശനം നടത്തി പ്രദിക്ഷണം ചെയ്ത് പുറത്തിറങ്ങുന്ന വിധമാണ് ക്രമീകരണം ഒരുക്കിയിട്ടുള്ളത്. അഷ്ടമിരോഹിണി ദിവസം ഗുരുവായൂരപ്പന്റെ സ്വർണക്കോലം എഴുന്നെള്ളിച്ചുള്ള കാഴ്ചശീവേലിയാണ്. ഒരാനയാണ് എഴുന്നെള്ളിപ്പിനുണ്ടാവുക.രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻ മാരാർ നേതൃത്വം നൽകുന്ന മേളം അകന്പടിയാകും. മേളത്തിന് വാദ്യ കലാകാരന്മാരുടെ എണ്ണം നിയന്ത്രിക്കും. രാത്രി വിളക്കെഴുന്നെള്ളിപ്പിനു വിശേഷാൽ ഇടയക്ക നാദസ്വരം അകന്പടിയാകും.അഷ്ടമിരോഹിണി ദിവസത്തെ പ്രധാന നിവേദ്യമായ അപ്പം 10,000 എണ്ണം തയ്യാറാക്കി നിവേദിക്കും. 200 ലിറ്റർ പാൽപായസ നിവേദ്യവും ഉണ്ടാകും.നാളെ മുതൽ നിവേദ്യങ്ങൾ സീൽ ചെയത കവറുകളിലാക്ക് ഭക്തർക്ക് നൽകി തുടങ്ങും.അഷ്ടമിരോഹിണി ദിവസം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടക്കാറുള്ള ആഘോഷങ്ങൾ ഇക്കുറി…
Read Moreസൂക്ഷിച്ചുപോയാൽ വീടെത്താം! ടോൾ പരിസരത്തെ റോഡരികിൽ അപകടം പാർക്കു ചെയ്യുന്നു ; ഭാഗ്യവും അഭ്യാസവും അറിയാമെങ്കിൽ നല്ലത്…
വി.യു. അജീഷ് തൃശൂർ: രാത്രികാലങ്ങളിൽ ടോൾപ്ലാസ കടന്ന് ആന്പല്ലൂരിൽ സുരക്ഷിതമായി എത്തണമെങ്കിൽ വാഹനമോടിക്കാൻ സഞ്ചാരികൾക്കു ഡ്രൈവിംഗ് അറിഞ്ഞാൽമാത്രം പോരാ, ദൈവാനുഗ്രഹവും ഭാഗ്യവും അല്പം അഭ്യാസവും വേണം. ടോൾപ്ലാസയ്ക്കു സമീപത്തെ വാഹന പാർക്കിംഗാണ് രാത്രികാലങ്ങളിൽ അപകടത്തിനു വഴിവയ്ക്കുന്നത്. റോഡിന്റെ പകുതിയിലധികം കവർന്നാണ് ഇവിടെ വാഹന പാർക്കിംഗ്. ഇരുചക്രവാഹനങ്ങളാണ് കൂടുതൽ അപകടങ്ങളിൽപ്പെടുന്നത്. തൃശൂർ- മണ്ണുത്തി ഭാഗങ്ങളിൽനിന്നു വരുന്ന ഇരുചക്രവാഹനങ്ങൾക്കു റോഡിലേക്കു തള്ളി നിർത്തിയിടുന്ന ഈ വലിയ വാഹനങ്ങളെ മറികടന്നുവേണം മുന്നോട്ടുപോകാൻ. അന്യസംസ്ഥാന വാഹനങ്ങളുൾപ്പടെ പാർക്കുചെയ്യുന്ന ഇവിടെ, വാഹനങ്ങൾ പാർക്കുചെയ്യുന്നിടത്തുനിന്നും അശ്രദ്ധമായി റോഡിലേക്കെടുക്കുന്നതും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. ടോൾബൂത്തിനു മുന്നിലും വാഹനങ്ങളുടെ അശ്രദ്ധമായ കയറിവരവുമൂലം സമീപത്തെ പെട്രോൾ പന്പിനുള്ളിലൂടെവേണം ഇരുചക്രവാഹനങ്ങൾക്കു കടന്നുവരാൻ. തിരക്കേറിയ സമയങ്ങളിൽ ആംബുലൻസുകൾ പോലും ഇതിലൂടെയാണ് കടന്നുവരുന്നത്. കഴിഞ്ഞ ശനിയാഴ്ച പാർക്കുചെയ്ത വാഹനത്തിനു പിന്നിൽ ബൈക്കിടിച്ച് ഒരാൾ അന്നും രണ്ടാമത്തെയാൾ കഴിഞ്ഞദിവസവും മരണപ്പെട്ടത് അശ്രദ്ധവും അശാസ്ത്രീയവുമായ പാർക്കിംഗിന്റെ ഫലമായിരുന്നു. പകൽസമയങ്ങളിലും…
Read Moreജീവനക്കാരന് കോവിഡ്; മെഡിക്കൽ കോളജിലെ ഇന്ത്യൻ കോഫിഹൗസ് അടച്ചത് ദുരിതമാകുന്നു
മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇന്ത്യൻ കോഫി ഹൗസ് അടച്ചതോടെ രോഗികളടക്കമുള്ളവർ ദുരിതത്തിൽ. ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇന്ത്യൻ കോഫി ഹൗസ് അടച്ചത്. ആശുപത്രിയിലെത്തുന്നവർ ഏറ്റവുമധികം ആശ്രയിക്കുന്ന കോഫീ ഹൗസ് അടച്ചതോടെ ഭക്ഷണത്തിനും ചൂടുവെള്ളത്തിനുമായി ആളുകൾ ഏറെ ദൂരത്തേക്കു പോകേണ്ട സ്ഥിതിയാണ്. സ്ത്രീകളടക്കമുള്ളവർക്ക് രാത്രിയിൽ തെരുവുവിളക്കുകളില്ലാത്ത വഴിയിലൂടെ ഹോട്ടലുകളിലേക്ക് പോകേണ്ടത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു കാന്റീൻ കൂടി വേണമെന്ന ആവശ്യം ഇതോടെ വീണ്ടും ശക്തമായിരിക്കുകയാണ്. രണ്ടര കോടി രൂപയ്ക്ക് പുതിയ കാന്റീൻ ആരംഭിക്കാൻ കഴിഞ്ഞ ജനുവരിയിൽ അനുമതി നൽകിയിരുന്നു. മാർച്ച് 31ന് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും കോവിഡിന്റെ പശ്വത്തലത്തിൽ കാന്റീൻ ആരംഭിക്കാൻ കരാറുകാരൻ തയ്യാറായില്ല. മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണം ഉച്ചയ്ക്ക് മാത്രമാണുള്ളത്. ഇത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ ആശ്വാസമാകുന്നുണ്ട്. എന്നാൽ മെഡിക്കൽ കോളജ്…
Read Moreതെരഞ്ഞെടുപ്പ് മുന്നിലെത്തി;ആവശ്യമുണ്ട് ഉദ്ഘാടകരെയും, കാണികളെയും !!
ഇരിങ്ങാലക്കുട: തെരഞ്ഞെടുപ്പ് മുന്നിലെത്തിയതോടെ തദ്ദേശ ഭരണസ്ഥാപനങ്ങളിൽ ഉദ്ഘാടന മാമാങ്കൾക്ക് അരങ്ങൊരുങ്ങി. ഭരണകക്ഷിയുടെ പ്രകടന പത്രികയിലെ വികസന വാഗ്ദാനങ്ങളാണ് തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ ധൃതി പിടിച്ച് ഉദ്ഘാടനം നടത്തി ജനങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നത്. കോവിഡ് പശ്ചാത്തലവും നിയന്ത്രണങ്ങളുടെയും നടുവിൽ തങ്ങളുടെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ എല്ലാ അടവും പയറ്റുകയാണ് നേതാക്കൾ. കോവിഡ് പ്രോട്ടോക്കോൾ ഉള്ളതിനാലും ആളെ കൂട്ടാൻ സാധിക്കാത്തതിനാലും തെരഞ്ഞെടുപ്പ് നിയന്ത്രണങ്ങൾ നടപ്പിൽ വരുന്നതിനുമുന്പ് കിട്ടിയ നേതാക്കളെ ഉപയോഗിച്ച് പരമാവധി ഉദ്ഘാടനം നടത്തി നേട്ടങ്ങളുടെ പട്ടിക വലുതാക്കാനാണ് ഭരണകക്ഷികളും പ്രതിനിധികളും കിണഞ്ഞു പരിശ്രമിക്കുന്നത്. കോവിഡ് പ്രതിസന്ധിയും ലോക് ഡൗണും അനിശ്ചിതത്തിലാക്കിയ നിർമാണങ്ങളാണ് അടിയന്തര പ്രധാന്യത്തോടെ പൂർത്തിയാക്കി ഉദ്ഘാടനങ്ങൾ നടത്തുന്നത്. പടിയൂർ, പൂമംഗലം, ആളൂർ, മുരിയാട്, വേളൂക്കര, കാട്ടൂർ, കാറളം പഞ്ചായത്തുകളിൽ നിരവധി പദ്ധതികളാണ് ഉദ്ഘാടന ചടങ്ങുകളായി ഇപ്പോൾ നടക്കുന്നത്. എല്ലാ വാർഡുകളിലും എന്തെങ്കിലും ഉദ്ഘാടനം പ്രതീക്ഷിക്കാമെന്നാണ് പഞ്ചായത്ത് പ്രസിഡന്റുമാർ പറയുന്നത്. എംഎൽഎ…
Read Moreഇരുനൂറേക്കറിലെ നെല്ല് കൊയ്തിട്ടിരിക്കുന്നു; സർക്കാരിന് വേണ്ടേ വേണ്ട; എന്തുചെയ്യണമെന്നറിയാതെ കർഷകർ
സ്വന്തം ലേഖകൻവടക്കാഞ്ചേരി: ഇരുനൂറേക്കറോളം വരുന്ന പാടത്തെ നെല്ല് കൊയ്തിട്ടത് എടുക്കാൻ സർക്കാരും സർക്കാർ ഏജൻസികളും തയ്യാറാവാത്തതു മൂലം കർഷകർ ദുരിതത്തിൽ. വടക്കാഞ്ചേരി എങ്കക്കാട് കിഴക്കുപടിഞ്ഞാറ് പാടശേഖര സമിതിയാണ് കൊയ്ത നെല്ല് എടുക്കാൻ സർക്കാർ തയ്യാറാവാത്തതു മൂലം ബുദ്ധിമുട്ടിലായിരിക്കുന്നത്. സർക്കാരും സപ്ലൈകോയും കൃഷിവകുപ്പും നെല്ലെടുക്കാൻ തയ്യാറല്ലെന്നാണ് കർഷകരെ അറിയിച്ചിരിക്കുന്നത്. നെല്ലെടുക്കാൻ പറ്റിയ സാഹചര്യമല്ലെന്നാണ് ഇവരുമായി ബന്ധപ്പെട്ടപ്പോൾ കർഷകർക്കു കിട്ടിയ മറുപടി. ഓണത്തിന് മുൻപു കൊയ്യേണ്ട നെല്ലാണ് ഇപ്പോൾ കൊയ്തിരിക്കുന്നത്. തൊഴിലാളികളെ കിട്ടാനില്ലാത്തതു മൂലം കൊയ്ത്തുയന്ത്രം ഉപയോഗിച്ചായിരുന്നു കൊയ്ത്ത്. സ്വകാര്യ പണമിടപാടുകാരിൽ നിന്നും മറ്റും വായ്പയെടുത്താണ് കർഷകർ കൃഷിയിറക്കിയത്. സർക്കാർ കയ്യൊഴിഞ്ഞതോടെ കുറഞ്ഞ വിലയ്ക്ക് നെല്ലെടുക്കാൻ കാത്തുനിൽക്കുന്ന സ്വകാര്യ വ്യക്തികളെ തന്നെ ഗതിയില്ലാതെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കർഷകർ. ഇടവിട്ട് മഴ പെയ്യുന്നതിനാൽ കൊയ്തിട്ട നെല്ല് അധികം വെച്ചുകൊണ്ടിരിക്കാനും കഴിയില്ലെന്നും നെല്ല് സൂക്ഷിച്ചുവെക്കാൻ ഇടമില്ലാത്തതും വലിയ പ്രശ്നമാണെന്നും സർക്കാർ അടിയന്തിരമായി വിഷയത്തിൽ…
Read Moreരാഷ്ട്രീയ സംഘർഷങ്ങൾ;പൊതുസ്ഥലത്തെ കൊടിതോരണങ്ങളും സ്തൂപങ്ങളും നീക്കം ചെയ്തു
കുന്നംകുളം: രാഷ്ട്രീയ സംഘർഷങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി കുന്നംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വിവിധ രാഷ്ട്രീയ കക്ഷികളുടെ കൊടിതോരണങ്ങളും സ്തൂപങ്ങളും പോലീസിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. തൃശൂർ സിറ്റി പോലീസ് കമ്മിഷണർ ആദിത്യയുടെ നിർദേശത്തിൽ കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ടി.എസ്.സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവയെല്ലാം നീക്കം ചെയ്തത്. കടവല്ലൂർ പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ ആദ്യഘട്ടമായി വിവിധയിടങ്ങളിലെ കൊടികൾ നീക്കം ചെയ്തു. അംഗീകൃത രാഷ്ട്രീയ കക്ഷികൾക്ക് കൊടി തോരണങ്ങൾ സ്വമേധയാ നീക്കം ചെയ്യുന്നതിനുള്ള നിർദേശം നേരത്തേ നൽകിയിരുന്നു. ആയതിനുള്ള സമയപരിധി കഴിഞ്ഞതിനു ശേഷമാണു നടപടിയിലേക്ക് കടന്നത്. കുന്നംകുളം സി.ഐ. സുരേഷ്, എസ് ഐമാരായ ജോയ്, ജോർജ് സിപിഒമാരായ ഹംദ്, അഭിലാഷ്, അനൂപ്, സന്ദീപ്, വിജിത്, വിനീത്, ലിമേഷ്, ഇക്ബാൽ എന്നിവർ ചേർന്ന് സ്തൂപങ്ങളും മറ്റും നീക്കം ചെയ്തത്. വരും ദിവസങ്ങളിൽ കടങ്ങോട്, കാട്ടകാന്പാൽ, പോർക്കുളം, ചൊവന്നുർ,…
Read Moreകൂടൽമാണിക്യം ക്ഷേത്രത്തിൽ ചരിത്രമ്യൂസിയം നിർമിക്കാൻ അനുമതി
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വം ചരിത്രമ്യൂസിയം ഒരുക്കുന്നതിനായി സമർപ്പിച്ച പദ്ധതിനിർദേശത്തിന് സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചു. ആറുമാസം മുന്പ് ദേവസ്വംമന്ത്രിക്കും ദേവസ്വം കമ്മിഷണർക്കും സമർപ്പിച്ച നിർദേശത്തിനാണ് അംഗീകാരം ലഭിച്ചത്. ഇതേത്തുടർന്ന് സാഹിത്യ അക്കാദമി മുൻ ചീഫ് ലൈബ്രറേറിയൻ ഡോ. കെ. രാജേന്ദ്രനെ കണ്സൾട്ടന്റായി ദേവസ്വം ഭരണസമിതി നിയമിച്ചു. കൂടൽമാണിക്യം ദേവസ്വം പഴയ ഓഫീസായി പ്രവർത്തിച്ചിരുന്ന തച്ചുടയ കൈമളുടെ മന്ദിരമാണ് മ്യൂസിയമാക്കി മാറ്റുന്നത്. ഇതിനു പുറമേ, കൈമൾ ഉപയോഗിച്ചിരുന്ന പല്ലക്ക്, പലപ്പോഴായി കണ്ടുകിട്ടിയ അമൂല്യവസ്തുക്കൾ ഇവയെല്ലാം മ്യൂസിയത്തിൽ ഉൾപ്പെടുത്തും. തച്ചുടയ കൈമളുടെ കെട്ടിടം സാംസ്കാരിക പൈതൃകമായി സംരക്ഷിക്കുന്നതിനും ക്ഷേത്രത്തിലെ അമൂല്യങ്ങളായ താളിയോലഗ്രന്ഥങ്ങളും ഇതര വിഷയങ്ങളിലുള്ള ശാസ്ത്രഗ്രന്ഥങ്ങളും പുരാവസ്തുരേഖകളും ശേഖരങ്ങളും സംരക്ഷിക്കുന്നതിനുമായിട്ടാണ് മ്യൂസിയം ആൻഡ് ആർക്കൈവ്സ് ആരംഭിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ദേവസ്വം ബംഗ്ലാവ് പൈതൃകസ്മാരകമായി സംരക്ഷിക്കുന്നതിനാവശ്യമായ പ്രോജക്റ്റ് തയ്യാറാക്കി കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്ന് ഫണ്ടു കണ്ടെത്തുന്നതിന് ദേവസ്വം ഭരണസമിതി…
Read Moreകോവിഡ് കാലത്തും മലയാളിക്ക് മാറ്റമില്ല; വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയുടെ വശങ്ങളിൽ മാലിന്യം തള്ളുന്നതായി പരാതി
വടക്കഞ്ചേരി: നിർമാണപ്രവൃത്തികൾ നിർത്തിവച്ച വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാതയോരങ്ങളിൽ വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി. പാതയോരങ്ങളെല്ലാം പൊന്തക്കാട് നിറഞ്ഞതോടെ മാലിന്യം തള്ളാനും സൗകര്യമാണിപ്പോൾ. വലിയ ചാക്കുകളിലാക്കിയും ലോറികൾ വശത്തേക്ക് ചേർത്തിയിട്ടുമാണ് എല്ലാവിധ മാലിന്യം തള്ളുന്നത്. അയൽസംസ്ഥാനങ്ങളിൽനിന്നുള്ള മാലിന്യം തള്ളുന്നതും ഇവിടെയാണ്. കന്പനികളിൽനിന്നുള്ള വേയ്സ്റ്റ് മെറ്റീരീയൽ, ഇലക്ട്രോണിക് മാലിന്യങ്ങൾ തുടങ്ങി മണ്ണിൽ ലയിച്ച് ചേരാത്ത പരിസ്ഥിതിക്കു ദോഷംചെയ്യുന്ന മാലിന്യങ്ങളാണ് കൂടുതലും. കടകളോ വീടുകളോ ഇല്ലാത്ത പ്രദേശങ്ങളിൽ ടാർ റോഡിനോട് ചേർന്നുതന്നെ മാലിന്യം തള്ളുന്ന സ്ഥിതിയുമുണ്ട്. ഇത് വാഹനങ്ങൾക്കും ഭീഷണിയാകുകയാണ്.
Read Moreക്വാറന്റൈൻ കഴിഞ്ഞ് തെങ്ങിൻ തോപ്പിലെത്തിയ കർഷകൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; മണ്ണാർക്കാട്ടെ കർഷകരുടെ ദുരിതം കാണാതെ പോകരുത്
മണ്ണാർക്കാട്: കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ കണ്ടമംഗലം മേക്കളപ്പാറ ഭാഗത്ത് കുരങ്ങുശല്യം രൂക്ഷമായതോടെ കർഷകർ പ്രതിസന്ധിയിലായി. ആന, പുലി തുടങ്ങിയവയുടെ ഭീഷണി നിലനില്ക്കേയാണ് പന്നി, മയിൽ, കുരങ്ങ് എന്നിവ വിളകൾ നശിപ്പിക്കുന്നത്. കണ്ടമംഗലം ടോമി എന്ന കർഷകന്റെ 800 തേങ്ങയാണ് കുരങ്ങുകൾ നശിപ്പിച്ചത്. ഹൃദ്രോഗി കൂടിയായ ഇദ്ദേഹം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. 14 ദിവസം കഴിഞ്ഞ് വന്നുനോക്കിയപ്പോഴാണ് കുരങ്ങ് കടിച്ചു നശിപ്പിച്ച തേങ്ങകൾ കാണുന്നത്. നിലവിൽ കർഷകർ ആത്മഹത്യയുടെ വക്കിലാണ്. വാർത്തകളും സമരങ്ങളും നടത്തിയിട്ടും സർക്കാരിനോ ഉദ്യോഗസ്ഥർക്കോ യാതൊരു അനക്കവുമില്ല, കർഷകർക്ക് തക്കതായ നഷ്ടപരിഹാരം നല്കണമെന്നാണ് നാട്ടുകാരും പൊതുപ്രവർത്തകനുമായ നിജോ വർഗീസ് ആവശ്യപ്പെട്ടു. എത്രയുംവേഗം വനംവകുപ്പ് ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.
Read More