തൃശൂർ: കോവിഡുകാലത്തു വ്യത്യസ്തരീതിയിൽ പുസ്തകരചന നടത്തി വൈദികൻ. മൊബൈൽ ഫോണിൽ വിരലുകൾ കൊണ്ട് എഴുതിയാണ് പുസ്തകരചന നടത്തിയതെന്നതാണ് സവിശേഷത. ചെറുതുരുത്തി ജ്യോതി എൻജിനിയറിംഗ് കോളജിന്റെ ഡയറക്ടറായ ഫാ. റോയ് ജോസഫ് വടക്കനാണ് മൊബൈലിൽ പുസ്തകമെഴുതിയത്. ലോക്ക്ഡൗണ് കാലഘട്ടത്തിൽ തയാറാക്കിക്കൊണ്ടിരിക്കുന്ന മൂന്നു പുസ്തകങ്ങളിൽ ഒന്നാമത്തെ പുസ്തകം വെളിച്ചം കണ്ടു. “മൗനത്തിന്റെ നാൾവഴികൾ’ എന്ന പുസ്തകം ആർച്ച്ബിഷപ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴി പ്രകാശനം ചെയ്തു. ഫാ.ഫ്രാൻസീസ് കൂത്തൂർ പുസ്തക ആസ്വാദനം നടത്തി. തൃശൂർ അതിരൂപത മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. പ്രതീഷ് കല്ലറയ്ക്കൽ, ജ്യോതി എൻജിനിയറിംഗ് കോളജ് അസിസ്റ്റന്റ് പ്രഫസർ ഫാ.സിജോ ചെറുവത്തൂർ, ജെയ്സണ് ജോസഫ് പുതിയേടത്ത് തുടങ്ങിയവർ ആശംസകളർപ്പിച്ചു.
Read MoreCategory: Thrissur
വിഷം കഴിച്ചു മരിച്ചയാളുടെ മൃതദേഹം നാലു ദിവസമായി മോർച്ചറിയിൽ; സ്രവപരിശോധനക്ക് കിറ്റില്ലെന്ന് അധികൃതർ ; ഇൻക്വസ്റ്റിനെത്താതെ പോലീസ്; മനസു മടുത്ത് ബന്ധുക്കൾ
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: വിഷം അകത്തു ചെന്ന് മരിച്ചയാളുടെ മൃതദേഹം നാലു ദിവസമായി മെഡിക്കൽ കോളജ് മോർച്ചറിയിൽ. അസ്വഭാവിക മരണം സംഭവിച്ചതിനാൽ ഇയാളുടെ സ്രവം കോവിഡ് പരിശോധനക്കായി എടുത്ത ശേഷമേ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ പാടുള്ളു. എന്നാൽ സ്രവ പരിശോധനയ്ക്ക് കിറ്റില്ലെന്ന് പറഞ്ഞ് മെഡിക്കൽ കോളജ് അധികൃതർ നടപടികൾ നീട്ടിക്കൊണ്ടുപോവുകയാണെന്നും ഇൻക്വസ്റ്റ് നടത്തേണ്ട പോലീസ് ഇതുവരെ അതിനെത്തിയിട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു. പീച്ചി സ്വദേശിയായ മോഹനൻ(65) ആണ് ഇക്കഴിഞ്ഞ ഒന്പതിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. പത്താം തിയതി പുലർച്ചെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അസ്വഭാവിക മരണം സംഭവിച്ച ഇയാളുടെ സ്രവം പരിശോധനക്കെടുക്കേണ്ട ഡോക്ടർമാർ അത് യഥാസമയം ചെയ്തിട്ടില്ല. കാഷ്വാൽറ്റിയിൽ വെച്ചാണ് മരണം സംഭവിച്ചതെങ്കിൽ കാഷ്വാൽറ്റിയിലെ ഡോക്ടർമാരും വാർഡിൽ വെച്ചാണെങ്കിൽ വാർഡിലെ ഡോക്ടർമാരുമാണ് സ്രവം പരിശോധനക്കെടുക്കേണ്ടത്. എന്നാൽ ആരും ഇത് ചെയ്തില്ല. ഇൻക്വസ്റ്റ് നടത്തേണ്ട പീച്ചിപോലീസും മെഡിക്കൽ…
Read Moreപലതുള്ളിയായി കൂട്ടായ്മകൾ;സംരക്ഷിക്കാൻ ആരുമില്ലാതിരുന്ന തങ്കുവിനു തലചായ്ക്കാനൊരു വീട്
കുന്നംകുളം: സംരക്ഷിക്കാൻ ആരുമില്ലാതെ തകർന്ന വീട്ടിൽ കഴിഞ്ഞിരുന്ന കുന്നംകുളം അടുപ്പുട്ടി കാക്കശേരി തങ്കുവിന്റെ വീടിന്റെ പുനർ നിർമാണ പ്രവർത്തികൾക്കു തുടക്കമായി. വീട് പൂർണമായി പൊളിച്ച് പുതിയ വീട് നിർമിക്കുകയാണ് ചെയ്യുന്നത്. കുന്നംകുളം ഫയർ ആൻഡ് റസ്ക്യൂ ഫോഴ്സിന് കീഴിലെ സിവിൽ ഡിഫൻസ് സേനയും, കുന്നംകുളം ഷെയർ ആൻഡ് കെയറും, എൻജിനീയർസ് ആൻഡ് സൂപ്പർ വൈസേഴ്സിന്റെ ലെൻസ്ഫെഡും സംയുക്തമായാണ് ഇവർക്കു വീടൊരുക്കുന്നത്. തകർന്നു വീഴാറായ അവസ്ഥയിലുള്ള ഒരു കൂരയിലാണ് 72 വയസുള്ള കാക്കശ്ശേരി തങ്കു കഴിഞ്ഞിരുന്നത്. ഉറപ്പില്ലാത്ത തറയും ഒരു ഭാഗം മാത്രം ചുമരും ഓലയും ടാർപ്പായും കൊണ്ടു മൂടിയ മേൽക്കൂരയും ഉള്ള ഈ വീടിന്റെ ദയനീയ അവസ്ഥ നേരിട്ടറിഞ്ഞ കുന്നംകുളം ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി കുന്നംകുളം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരുമായി സംസാരിച്ചാണ് വീട് പുതുക്കി പണിത് നൽകുന്നത്. രണ്ട് ദിവസത്തിനികം സന്നദ്ധ സേവന…
Read Moreഅതിരപ്പിള്ളി പദ്ധതി എന്നെന്നേയ്ക്കുമായി ഉപേക്ഷിക്കുക; തൂക്കുകയർ സത്യഗ്രഹം നടത്തി ജയൻ ജോസഫ്
ചാലക്കുടി: അതിരപ്പിള്ളി പദ്ധതിക്കെതിരെ ജയൻ ജോസഫ് പട്ടത്തിന്റെ കെഎസ്ഇബി ഓഫീസിനുമുന്നിൽ തൂക്കുകയർ സത്യഗ്രഹം. അതിരപ്പിള്ളി പദ്ധതി എന്നെന്നേയ്ക്കുമായി ഉപേക്ഷിക്കണമെന്ന പ്ലേകാർഡുമായി കഴുത്തിൽ തൂക്കുകയർ കുരുക്കി കെഎസ്ഇബിയുടെ ഗേറ്റിൽ ബന്ധിച്ചാണ് ജയൻ ജോസഫ് പട്ടത്ത് ഒറ്റയാൾ സമരം നടത്തുന്നത്. ഭീമമായ വൈദ്യുതി ബില്ല് പിൻവലിക്കാൻ കൂടിയാണ് ഈ സമരമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നുരാവിലെയാണ് കെഎസ്ഇബി ഓഫീസിനുമുന്നിൽ സത്യഗ്രഹം ആരംഭിച്ചത്. നേരത്തെ അതിരപ്പിള്ളി പദ്ധതിക്കെതിരെ ജയൻ ജോസഫ് പട്ടത്ത് നടത്തിയ സമരങ്ങൾ വേറിട്ട രീതിയിലായിരുന്നു. അതിരപ്പിള്ളിയിൽ പുഴയിൽ കഴുത്തിനൊപ്പം വെള്ളത്തിൽ മുങ്ങിനിന്നുകൊണ്ടും ചാലക്കുടി പുഴപാലത്തിനു സമീപം പുഴയിൽ ഇറങ്ങിനിന്ന് രാപ്പകൽ സമരവും അതിരപ്പിള്ളിയിൽനിന്നും വെള്ളം ശേഖരിച്ച് സെക്രട്ടേറിയറ്റിന്റെ നടയിലൊഴിച്ചും സമരം നടത്തിയിരുന്നു. ഇതുകൂടാതെ എയ്ഡ്സ് രോഗികളെ സംസ്കരിക്കാൻ സ്ഥലം നൽകാത്തതിൽ പ്രതിഷേധിച്ച് കളക്ടറേറ്റിൽ മഞ്ചയിൽ കിടന്നും മറ്റും നിരവധി ഒറ്റയാൻ സമരങ്ങളിലൂടെ ജയൻ ജോസഫ് അധികാരികളുടെ ശ്രദ്ധ നേടിയിരുന്നു. കാടിനും…
Read Moreകോവിഡ് കാലത്തും സ്റ്റൈജു മാസ്റ്റർ തിരക്കിലാണ്! രക്തം ദാനം ചെയ്തും രക്തം ദാനം ചെയ്യിപ്പിച്ചും രക്തക്ഷാമം ഇല്ലാതിരിക്കാനുള്ള ഓട്ടത്തില്…
സ്വന്തം ലേഖകൻ തൃശൂർ: കോവിഡ് കാലത്തും സ്റ്റൈജു മാസ്റ്റർ തിരക്കിലാണ്; രക്തം ദാനം രക്തം ദാനം ചെയ്യിപ്പിച്ചും കോവിഡ് കാലത്തും രക്തക്ഷാമം ഇല്ലാതിരിക്കാനുള്ള ഓട്ടത്തിലാണ് മറ്റം സെന്റ് ഫ്രാൻസിസ് ഹയർസെക്കണ്ടറി സ്കൂൾ സംസ്കൃത അധ്യാപകൻ പി.ജെ. സ്റ്റൈജു. കോവിഡ് കാലത്ത് രക്തബാങ്കുകളിൽ രക്ത ദൗർലഭ്യം മുൻകൂട്ടി കണ്ട് സന്നദ്ധ രക്തദാന പ്രവർത്തകരുമായി ചുണ്ടൽ സെന്റ് ജോസഫ് ഹോസ്പിറ്റലിലെ രക്തബാങ്കിലെത്തി തന്റെ 65-ാം രക്തദാനം ആഘോഷമാക്കിയതിന്റെ ത്രില്ലിലാണ് സ്റ്റൈജു മാസ്റ്റർ. രക്തദാനം നിരന്തരമായ ഈശ്വര സേവയാണെന്നാണ് മാസ്റ്ററുടെ വിശ്വാസം. നിരവധി യുവാക്കളെ രക്തദാന മേഖലയിലേക്ക് അദ്ദേഹം കൊണ്ടുവന്നിട്ടുണ്ട്. എൻ.സി.സി, എൻ.എസ്.എസ് വിദ്യാർഥികളെ പങ്കെടുപ്പിച്ചുള്ള പല രക്തദാന ക്യാന്പുകളും നടത്തുന്നതിന് നേതൃത്വം നൽകിയിട്ടുണ്ട്. താൻ പഠിപ്പിക്കുന്ന സ്കൂളിലെ ഹയർ സെക്കണ്ടറി വിദ്യാർഥികളെ അവരുടെ പതിനെട്ടാം പിറന്നാളിന് രക്തദാനം നടത്തി പിറന്നാൾ വേറിട്ട ആഘോഷമാക്കാനും അതുവഴി ഈ പ്രായത്തിലുള്ള യുവരക്തങ്ങളെ രക്തദാന…
Read Moreഎന്നാലും എന്റെ ഗോപാലകൃഷ്ണ..! കോവിഡ് പടർത്തിയതു മുസ്ലിംകളെന്ന് പ്രചാരണം; ഗോപാലകൃഷ്ണനെതിരേ കേസ്
തൃശൂർ: വർഗീയ പ്രചാരണം നടത്തിയ സംഘപരിവാർ സൈദ്ധാന്തികൻ എൻ. ഗോപാലകൃഷ്ണനെതിരേ കേസ്. രാജ്യത്ത് കോവിഡ് പടർത്തിയത് മുസ്ലിംകളാണെന്ന പരാമർശത്തിന്റെ പേരിലാണു കേസ്. ഐപിസി 153, കേരള പോലീസ് ആക്ട് 120 വകുപ്പുകൾ പ്രകാരമാണു കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ഉസ്മാനാണു പരാതിക്കാരൻ. രാജ്യത്ത് കോവിഡ് പടർത്തിയതു മുസ്ലിംകളാണെന്നു പറയുന്ന വീഡിയോ ഗോപാലകൃഷ്ണൻ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചെന്നു പരാതിയിൽ പറയുന്നു. ഇതിന്റെ വീഡിയോയും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.
Read Moreവിൽപനക്കാരെ കാത്തുനിൽക്കേ ചാലക്കുടിയിൽ കഞ്ചാവുമായി കോട്ടയം സ്വദേശിനിയായ യുവതിയടക്കം രണ്ടുപേർ പിടിയിൽ
ചാലക്കുടി: കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിൽവച്ച് കാറിൽനിന്ന് കഞ്ചാവു സഹിതം യുവതിയടക്കം രണ്ടുപേർ അറസ്റ്റിലായി. കോട്ടയം വെച്ചൂർ ഇടയാഴം ഹരിതാലയത്തിൽ സരിത (28), പാലക്കാട് വല്ലപ്പുഴ മണത്തൊടി സുധീർ (46) എന്നിവരെയാണ് ഡിവൈഎസ്പി സി.ആർ. സന്തോഷ്, സിഐ കെ.എസ്. സന്ദീപ് എന്നിവർ ചേർന്ന് അറസ്റ്റുചെയ്തത്. കാറിൽനിന്നും 1050 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പുലർച്ചെ 1.15നാണ് ഇവരെ പിടികൂടിയത്. കഞ്ചാവ് വില്പനക്കാർക്ക് കൈമാറുന്നതിനുവേണ്ടി കെഎസ്ആർടിസി ബസ് സ്റ്റേഷനു മുന്നിൽ കാർ പാർക്ക് ചെയ്ത് കാത്തുനിൽക്കുന്പോഴാണ് പോലീസ് പിടിയിലായത്. ഡിവൈഎസ്പിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ്.
Read Moreചെറിയ പിഴ; ആംബുലൻ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചു; ക്വാറന്റൈനിൽ കഴിഞ്ഞത് മറ്റ് ഡ്രൈവർമാർക്കൊപ്പം; 108 ആംബുലൻസ് സർവീസ് പ്രതിസന്ധിയിൽ
തൃശൂർ: കോവിഡ് പോസിറ്റീവായ 108 ആംബുലൻസ് ഡ്രൈവറെ മറ്റു ഡ്രൈവർമാർക്കും ആരോഗ്യപ്രവർത്തകർക്കുമൊപ്പം ക്വാറന്ൈറനിലാക്കിയതോടെ സർവീസ് മൊത്തം പ്രതിസന്ധിയിലായി. ആരോഗ്യ പ്രവർത്തകരുടെ വീഴ്ചയാണ് ഇത്തരത്തിൽ ഗുരുതരമായ പ്രശ്നത്തിന് കാരണമെന്ന് പറയുന്നു. ആംബുലൻസ് ഡ്രൈവർമാർ താമസിക്കുന്ന മണ്ണുത്തിയിലെ കേന്ദ്രത്തിലാണ് കോവിഡ് സംശയിച്ച ഡ്രൈവറെയും നിരീക്ഷണത്തിലാക്കിയത്. ഈ ഡ്രൈവർക്ക്് കോവിഡ് പോസിറ്റീവായതോടെ കൂടെ താമസിച്ചിരുന്ന മുപ്പത് ഡ്രൈവർമാർക്കും മറ്റു ആരോഗ്യ പ്രവർത്തകർക്കും നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യമായി. ഇതോടെ ഏറ്റവും അത്യാവശ്യ സർവീസായ 108 ആംബുലൻസിന്റെ സർവീസും പ്രതിസന്ധിയിലായി. കോവിഡ് കേസുകൾ മുഴുവൻ 108 ആംബുലൻസിലാണ് എത്തിച്ചുകൊണ്ടിരുന്നത്. ഈ സർവീസ് പ്രശ്നത്തിലായതോടെ മറ്റു ആംബുലൻസുകളെ ആശ്രയിക്കേണ്ടി വരും. എന്നാൽ കോവിഡ് കേസുകൾ എടുക്കാൻ വേണ്ട ക്രമീകരണങ്ങൾ മറ്റു ആംബുലൻസുകളിൽ ഉണ്ടാകില്ല. അതിനാൽ പ്രതിസന്ധി പരിഹരിക്കാൻ 108 ആംബുലൻസിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഡ്രൈവർമാരെ ക്ഷണിച്ചിരിക്കയാണിപ്പോൾ. കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഡ്രൈവർമാരെ കിട്ടുമോയെന്നതും ആരോഗ്യവകുപ്പിന് വെല്ലുവിളിയായി…
Read Moreമൈ ഫോണ് നമ്പർ ഈസ് 9497947202 …വിയ്യൂർ പോലീസ് സ്റ്റേഷനിലേക്കിനി പരാതിയും കൊണ്ട് ആരും പോകേണ്ട; എല്ലാം വാട്സാപ്പ് വഴി മാത്രം
സ്വന്തം ലേഖകൻ തൃശൂർ: വിയ്യൂർ പോലീസ് സ്റ്റേഷനിലേക്ക് പരാതിയും കൊണ്ട് ഇനി ആരും പോകേണ്ട. അതെന്താ അവിടെ പരാതി വാങ്ങൽ നിർത്തിയോ എന്ന് സംശയമയോ….വിയ്യൂർ സ്റ്റേഷനിൽ ഇനി പരാതി നേരിട്ട് സ്വീകരിക്കുന്നതിന് പകരം വാട്സാപ്പ് വഴിയാണ് സ്വീകരിക്കുന്നത്. കോവിഡ് പടരുന്ന സാഹചര്യത്തിലും താണിക്കുടത്ത് പോസിറ്റീവ് കേസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലും പോലീസുകാരടക്കമുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പരാതികൾ വാട്സാപ്പ് വഴി സ്വീകരിക്കാൻ വിയ്യൂർ പോലീസ് തീരുമാനിച്ചത്. ഏതാനും ദിവസം മുൻപുതന്നെ ഇത്തരത്തിൽ വാട്സാപ്പ് വഴി പരാതികൾ സ്വീകരിക്കാൻ തുടങ്ങിയെങ്കിലും കഴിഞ്ഞ ദിവസം മുതൽ ഇത് കർശനമായി നടപ്പാക്കി. പരാതിയെഴുതി പേപ്പറുമായി ആരും സ്റ്റേഷനിൽ വരേണ്ടെന്ന അറിയിപ്പ് വാട്സാപ്പ് വഴിയും ഫെയ്സ്ബുക്ക് വഴിയും പോലീസ് പൊതുജനങ്ങൾക്ക് നൽകിയിരുന്നു. സ്റ്റേഷനിൽ ഇതു സംബന്ധിച്ച അറിയിപ്പ് പതിക്കുകയും ചെയ്തു. പരാതികൾ എഴുതി തയ്യാറാക്കി അതിന്റെ ഫോട്ടോയെടുത്ത് വിയ്യൂർ പോലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒയുടെ വാട്സാപ്പ് നന്പറായ…
Read Moreരോഗ വ്യാപനം; തൃശൂർ ജില്ല അടച്ചിടണമെന്ന് പ്രതാപൻ; വൈകുന്നേരം നിർണായക യോഗം
തൃശൂർ: രോഗവ്യാപനം വർധിച്ച സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ സന്പൂർണ അടച്ചിടൽ വേണമെന്ന് ടി.എൻ. പ്രതാപൻ എംപി. സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് വൈകുന്നേരം മൂന്നിന് മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയിൽ യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചേക്കും. എന്നാൽ ഭീതിജനകമായ അന്തരീക്ഷം ഇല്ലെന്നും ഉച്ചയ്ക്കുശേഷം വിദഗ്ധർ പങ്കെടുക്കുന്ന യോഗത്തിൽ തീരുമാനങ്ങളുണ്ടാകുമെന്നും മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. കഴിഞ്ഞ ദിവസം സന്പർക്കത്തിലൂടെ 14 പേർക്കു രോഗം ബാധിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കേണ്ടതാണ്. ശുചീകരണ തൊഴിലാളികൾ, വെയർഹൗസിലെ തൊഴിലാളികൾ തുടങ്ങിയവർക്കു രോഗം ബാധിച്ചിട്ടുണ്ടെങ്കിലും അവരുമായി ബന്ധപ്പെട്ടവരെയെല്ലാം ക്വാറന്റൈനിലാക്കിയിട്ടുണ്ട്. അവരുടെ പ്രവർത്തന മേഖലയെല്ലാം അടച്ചിട്ടുണ്ട്. ജില്ലയിൽ അതിവേഗമാണു രോഗവ്യാപനം ഉണ്ടാകുന്നതെന്നും കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ടി.എൻ. പ്രതാപൻ എംപി പറഞ്ഞു. തൃശൂർ കോർപറേഷൻ ഓഫീസും കുരിയച്ചിറയിലെ വെയർഹൗസും അടച്ചിട്ടു. തൃശൂർ നഗരത്തിലെ പത്തിലേറെ ഡിവിഷനുകളും ജില്ലയിലെ നിരവധി മേഖലകളും…
Read More