കൊടകര: വിദേശത്തേക്കു ഉല്ലാസ യാത്ര പോകാൻ സ്വരൂപിച്ച തുക നിർധന വിദ്യാർഥികൾക്കായി ഓണ്‍ ലൈൻ പഠന സൗകര്യമൊരുക്കാൻ വിനിയോഗിച്ച് കനകമല സ്റ്റാർസ് ക്ലബ് മാതൃകയായി. ഒന്നരലക്ഷം രൂപയോളം ചെലവഴിച്ചാണ് ക്ലബ് നിർധന വിദ്യാർഥികൾക്ക് ടിവിയും സ്മാർട്ട് ഫോണുകളും വാങ്ങി നൽകിയത്. 2019 നവംബർ മുതൽ മാസം തോറും ആയിരം രൂപ വീതം ഓരോ അംഗവും സ്വരൂപി ച്ചാണ് 2021 ൽ ദുബായ് യാത്ര പ്ലാൻ ചെയ്തിരുന്നത്. ഈ യാത്ര ഉപേക്ഷിച്ചാണ് 20 വിദ്യാർഥികൾക്കാവശ്യമായ ടെലിവിഷൻ സെറ്റുകളും സ്മാർട്ട് ഫോണുകളും വാങ്ങിയത്.കനകമലയിൽ നടന്ന ചടങ്ങിൽ ബെന്നി ബഹനാൻ എംപി വിതരണോദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് വർഗീസ് കളത്തിങ്കൽ അധ്യക്ഷത വഹിച്ചു. കൊടകര പഞ്ചയത്ത് പ്രസിഡന്റ് പി.ആർ. പ്രസാദൻ മുഖ്യാതിഥിയായി. കനകമല തീർഥാടന കേന്ദ്രം റെക്ടർ ഫാ.ജോയി തറയ്ക്കൽ, ഷോജൻ ഡി. വിതയത്തിൽ, ബിജു ചുള്ളി, ബൈജു അറയ്ക്കൽ എന്നിവർ…
Read MoreCategory: Thrissur
അധികൃതർക്കറിയാമെങ്കിലും ഓർമിപ്പിക്കുകയാണ്… കാൻസർ ചികിത്സാ യന്ത്രം ഇപ്പോഴും, പെട്ടിക്കുള്ളിൽ തന്നെയാണ് കേട്ടോ…
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് അധികൃതർക്ക് അറിയാത്ത കാര്യമൊന്നുമല്ലെങ്കിലും ഒരു വട്ടം കൂടി ഓർമിപ്പിക്കുകയാണ് – കാൻസർ രോഗികളുടെ ചികിത്സക്കായി കൊണ്ടുവന്ന ആധുനിക ലീനിയർ ആക്സിലേറ്റർ മെഷിൻ ഇപ്പോഴും പെട്ടിക്കുള്ളിൽ തന്നെയാണ്. പെട്ടിക്കുള്ളിൽ നിന്ന് ഇതൊന്നെടുത്ത് എന്നാണ് രോഗികൾക്ക് ഉപകാരപ്രദമാകും വിധം സ്ഥാപിക്കുകയെന്ന ചോദ്യത്തിന് ഉത്തരം ആർക്കുമില്ല. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തുന്നത് നിരവധി കാൻസർ രോഗികളാണ്. ഇവിടെയുള്ള കാലപ്പഴക്കം ചെന്ന റേഡിയേഷൻ യന്ത്രം കണ്ടം ചെയ്യേണ്ട കാലമായെങ്കിലും ഇപ്പോഴും ചുമച്ചും കിതച്ചും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. മുൻപ് ഇരുനൂറോളം പേർക്ക് തൃശൂർ മെഡിക്കൽ കോളജിൽ റേഡിയേഷൻ ചികിത്സ നൽകിയിരുന്നുവെങ്കിൽ ഇപ്പോൾ അറുപതോളം പേർക്കേ ഇപ്പോൾ റേഡിയേഷൻ നടത്താൻ സാധിക്കുന്നുള്ളു. ഇവിടെയെത്തുന്ന കാൻസർ രോഗികളുടെ ദുരിതവും കഷ്ടപ്പാടുകളും വേദനകളും ആർക്കും ഒരു വിഷയമേ അല്ലാത്ത സ്ഥിതിയാണ്. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നും ചികിത്സ തേടി തൃശൂർ…
Read Moreനാളെ വായനാദിനം ; പബ്ലിക് ലൈബ്രറിയിൽ നിന്നു പുസ്തകമെടുക്കാം , പക്ഷേ പബ്ലിക് റീഡിംഗ് ഇല്ല
സ്വന്തം ലേഖകൻ തൃശൂർ: ഒരു വായനാദിനം കൂടി കടന്നെത്തുന്പോൾ തൃശൂർ പബ്ലിക് ലൈബ്രറിയും സജീവം. മെംബർഷിപ്പ് ഉള്ളവർക്ക് മാത്രമായി പ്രവേശനം ഇപ്പോൾ പരിമിതപ്പെടുത്തിയിരിക്കുകയാണ്. പുസ്തകം എടുത്തുകൊണ്ടുപോകാൻ അനുമതി നൽകിയിട്ടുണ്ട്. ലൈബ്രറിയിലിരുന്ന് വായിക്കുന്നതിന് അനുമതിയില്ല. മെംബർഷിപ്പില്ലാത്ത പൊതുജനങ്ങൾക്ക് പത്രങ്ങളും മറ്റും വായിക്കുന്നിന് സൗകര്യമുണ്ടായിരുന്ന പബ്ലിക് റീഡിംഗ് റൂം ഇപ്പോൾ അടച്ചിരിക്കുകയാണ്. ലോക്ഡൗണ്‍ ഇളവു വന്നതിന് ശേഷം ഇക്കഴിഞ്ഞ ഒന്നാം തിയതിയാണ് ലൈബ്രറി തുറന്നത്. സാധാരണ ഗതിയിൽ രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണ് ലൈബ്രറി പ്രവർത്തിച്ചിരുന്നതെങ്കിൽ ഇപ്പോൾ രാവിലെ ഒന്‍പതു മുതൽ വൈകീട്ട് നാലുവരെയാണ് പ്രവർത്തനം. കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. ലോക്ഡൗണ്‍ കാലത്തും ജീവനക്കാർ ലൈബ്രറിയിലെത്തി പുസ്തകങ്ങൾ ഒതുക്കി വെക്കുകയും മറ്റും ചെയ്തിരുന്നതിനാൽ പുസ്തകങ്ങൾക്ക് യാതൊരു നാശനഷ്ടവും സംഭവിച്ചിട്ടില്ല.
Read Moreസ്വകാര്യബസ് തൊഴിലാളികൾ ദുരിതത്തിൽ; മുഖ്യമന്ത്രിക്ക് ലക്ഷം കത്ത്’
ചാവക്കാട്: സ്വകാര്യ ബസ് തൊഴിലാളികൾ, പരിഹാരം തേടി മുഖ്യമന്ത്രിക്ക് കത്ത്. ലോക്ക് ഡൗണ്‍ 100 ദിവസമായിട്ടും സംസ്ഥാനത്തെ സ്വകാര്യബസ് തൊഴിലാളികളെ സർക്കാർ സംരക്ഷിക്കുന്നില്ലെന്ന് പരാതിപ്പെട്ടാണ് മുഖ്യമന്ത്രിക്ക് 20ന് ലക്ഷം കത്ത് അയയ്ക്കുന്നത്. ബസ് തൊഴിലാളികളും അനുബന്ധ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ചേർന്ന് മുഖ്യമന്ത്രിക്ക് ഒരു ലക്ഷം കത്താണ് അയയ്ക്കുന്നതെന്ന് സംയുക്ത തൊഴിലാളി യൂണിയൻ നേതാക്കളായ ഒ.വി.സജീവൻ, കെ.എം.ബാബു, കെ.കെ.മുബാറക്, പി.എം.ഉസ്മാൻ എന്നിവർ അറിയിച്ചു. കേരളത്തിൽ 12,600 സ്വകാര്യബസുകളാണ് നിശ്ചലമായത്. അനുബന്ധ തൊഴിലാളികളും കൂടി രണ്ടു ലക്ഷത്തോളം വരുന്ന കുടുംബാംഗങ്ങളാണ് ദുരിതത്തിലായത്. എല്ലാ മേഖലയിലും സഹായം എത്തിയപ്പോൾ ബസ് ജീവനക്കാർക്ക് സഹായം ലഭിച്ചില്ലെന്നാണ് ആക്ഷേപം. സ്വകാര്യബസ് തൊഴിലാളികളിൽ ഭൂരിഭാഗവും ക്ഷേമനിധിയിൽ അംഗമല്ല. സർക്കാർ ബസ് തൊഴിലാളികൾക്ക് പ്രഖ്യാപിച്ച അടിയന്തര സഹായം തൊഴിൽ രജിസ്ട്രേഷൻ നടത്തിയ മുഴുവൻ തൊഴിലാളികൾക്കും ലഭിക്കണം-നേതാക്കൾ ആവശ്യപ്പെട്ടു.
Read Moreജീവനക്കാരുടെ സംരക്ഷണം ഉറപ്പാക്കുകയെന്ന കമ്പനി യുടെ ധാർമിക ഉത്തരവാദിത്വം; ജീവനക്കാർക്കായി ചാർട്ടേർഡ് വിമാനമൊരുക്കി ജോയ്ആലുക്കാസ് ഗ്രൂപ്പ്
ദുബായ്: ലോക്ക്ഡൗണ്‍ കാലത്തെ കാത്തിരിപ്പിനൊടുവിൽ ജീവനക്കാർക്ക് നാട്ടിലേക്കു മടങ്ങാൻ ജോയ്ആലുക്കാസ് ഒരുക്കിയ ചാർട്ടേർഡ് വിമാനം കൊച്ചിയിലിറങ്ങി. ദുബായിയിലെ ഇന്ത്യൻ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെയാണ് ചാർട്ടേർഡ് വിമാന സർവീസിന് അനുമതി ലഭിച്ചത്. ഷാർജയിൽനിന്ന് പുറപ്പെട്ട വിമാനത്തിൽ 25 കുട്ടികളും ആറു നവജാത ശിശുക്കളുമടക്കം 174 പേർ നാട്ടിലെത്തി. സുരക്ഷ ഉറപ്പാക്കാൻ എല്ലാ യാത്രക്കാർക്കും റാപ്പിഡ് ടെസ്റ്റ് നടത്തി സുരക്ഷാ കിറ്റുകളും നൽകിയ ശേഷമാണ് വിമാനം പുറപ്പെട്ടത്. മുഴുൻപേരുടെയും പരിശോധനാഫലം അനുകൂലമായിരുന്നു. ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ഒൗദ്യോഗിക ആവശ്യങ്ങൾക്ക് വിവിധ രാജ്യങ്ങളിൽനിന്ന് യുഎഇയിൽ എത്തിയ ജീവനക്കാർ, നാട്ടിൽനിന്ന് സന്ദർശകവിസയിൽ എത്തിയ മാതാപിതാക്കൾ, മറ്റു കുടുംബാംഗങ്ങൾ എന്നിവർക്കുകൂടി വേണ്ടിയാണ് പ്രത്യേക സൗകര്യം ഒരുക്കിയത്. ജീവനക്കാരുടെ സംരക്ഷണം ഉറപ്പാക്കുകയെന്ന കന്പനിയുടെ ധാർമിക ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് ചാർട്ടേർഡ് വിമാനം ഏർപ്പെടുത്തിയതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു.
Read Moreസംവിധായകൻ സച്ചിയുടെ നില മാറ്റമില്ലാതെ തുടരുന്നു; 48 മുതൽ 72 മണിക്കൂർ നിരീക്ഷണത്തിൽ, ആശുപത്രി വൃത്തങ്ങൾ പറയുന്നതിങ്ങനെ…
സ്വന്തം ലേഖകൻ തൃശൂർ: ഹൃദയാഘാതത്തെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സ്വന്തം ലേഖകൻ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ സി.സി.യുവിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ് സച്ചിദാനന്ദൻ എന്ന സച്ചി. 48 മുതൽ 72 മണിക്കൂർ നിരീക്ഷണത്തിലാണ് സച്ചിയെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇടുപ്പെല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയക്കിടെയാണ് സച്ചിക്ക് ഹൃദയാഘാതമുണ്ടായത്. ഹൃദയാഘാതത്തെ തുടർന്ന് തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ചതോടെ സ്ഥിതി ഗുരുതരമാവുകയായിരുന്നു.
Read Moreക്വാറന്റൈൻ വാസികളുടെ സവാരി ഗിരി ഗിരി; ചാലക്കുടി താലൂക്ക് ആശുപത്രി കാന്റീൻ പൂട്ടി
ചാലക്കുടി: കോവിഡ് ആശുപത്രി ആക്കിയതോടെ ചാലക്കുടി താലൂക്ക് ആശുപത്രി കാലിയായി. കിടക്കാൻ പോലും സ്ഥലമില്ലാതെ രോഗികൾ തിങ്ങി നിറഞ്ഞിരുന്ന ആശുപത്രി വാർഡുകൾ ശൂന്യമാണ്. ഒപിയിൽ എത്തുന്നത് വിരലിലെണ്ണാവുന്നവർ മാത്രം. ആശുപത്രി കാന്റീനും അടച്ചു. കോവിഡ് രോഗികളിൽ ഒരാൾ ആശുപത്രി കാന്റീനിൽ വന്ന് ചായ കുടിച്ചതായി പറയുന്നു. വാർഡിൽ നിന്നും ടെസ്റ്റിനു പുറത്തു കടത്തിയപ്പോഴാണ് രോഗി ആരോഗ്യവിഭാഗം ജീവനക്കാരുടെ കണ്ണു വെട്ടിച്ച് കാന്റീനിലെത്തി ചായ കുടിച്ചതെന്നു പറയുന്നു. ഇതറഞ്ഞതോടെയാണ് കാന്റീൻ അടച്ചുപൂട്ടിയത്. വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർ പുറത്തിറങ്ങി സഞ്ചാരം നടത്തുന്നതു നാട്ടുകാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ആശുപത്രി പരിസരത്തുള്ള ഒരു ബാർബർ ഷോപ്പിൽ ക്വാറന്റൈനിൽ കഴിയുന്ന ഒരാൾ മുടിവെട്ടാനെത്തി. സംശയം തോന്നിയ ബാർബർ ഷോപ്പ് ഉടമ മുടിവെട്ടാൻ വിസമ്മതിച്ചു. ബാർബർ ഷോപ്പ് അടച്ചിടുകയും ചെയ്തു. രാത്രി സമയത്ത് ക്വാറന്റൈനിൽ കഴിയുന്ന ചിലർ സവാരിക്കിറങ്ങുന്നതായും നാട്ടുകാർക്ക് പരാതിയുണ്ട്.
Read Moreക്വട്ടേഷൻ സംഘങ്ങളും മോഷ്ടാക്കളും ഉപേക്ഷിക്കുന്ന ബൈക്കുകളുടെ ശവപ്പറമ്പായി സൗത്ത് ജംഗ്ഷനിലെ മേൽപ്പാലം
ചാലക്കുടി: ബൈക്കുകളുടെ ശവപ്പറന്പായി സൗത്ത് ജംഗ്ഷനിലെ മേൽപ്പാലം. മേൽപ്പാലത്തിനു താഴെ നിരവധി ബൈക്കുകളാണ് ഉടമകളാരെന്നറിയാതെ കിടന്നു നശിക്കുന്നത്. വർഷങ്ങളായി മേൽപാലത്തിനു താഴെ കിടക്കുന്ന ബൈക്കുകൾ പലതും ഉപയോഗയോഗ്യമല്ലാതെ തുരുന്പെടുത്തു നശിച്ചുകൊണ്ടിരിക്കയാണ്. ബൈക്ക് മോഷ്ടാക്കളുടെ വിഹാരകേന്ദ്രമാണ് മേൽപ്പാലം. രാവിലെ ജോലിക്കു പോകുന്നവർ ഇവിടെ വച്ചു പോകുന്ന ബൈക്കുകൾ തിരിച്ചു വരുന്പോഴേക്കും അപ്രത്യക്ഷമായി കഴിഞ്ഞിരിക്കും. ഇവിടെ നിന്ന് ബൈക്ക് മോഷണം നടത്തിയ കുട്ടി മോഷ്ടാക്കളടക്കം നിരവധി പേർ പോലീസ് പിടിയിലായിട്ടുണ്ട്. ഇവിടെ നിന്ന് മോഷ്ടിക്കുന്ന ബൈക്കുകൾ മാല മോഷണം, ക്വട്ടേഷൻ പണികൾ എന്നിവക്ക് ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുകയാണ് പതിവ്. ഇതുപോലെ മറ്റ് പല സ്ഥലങ്ങളിൽ നിന്നും മോഷണം നടത്തിയ ബൈക്കുകൾ ലക്ഷ്യം നേടിയശേഷം മേൽപ്പാലത്തിനു ശേഷം തള്ളുകയും ചെയ്യും. ഇത്തരത്തിലുള്ള ബൈക്കുകളാണ് ഇവിടെ തുരുന്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്നത്. ഇത് ആരുടേതാണെന്നോ ഒന്നും ആരും അന്വേഷിക്കുന്നുമില്ല.
Read Moreമഴയെത്തും മുൻപേ… കരുതലിൻ മേൽക്കൂര ഉയരുന്നു; വിസ്മയ ഹാപ്പിയാണ്
സ്വന്തം ലേഖകൻ തിരുവില്വാമല: മഴയെത്തും മുൻപേ നാലു ചുമരുകൾക്ക് മീതെ കരുതലിൻ മേൽക്കൂര ഉയർന്നു തുടങ്ങി. വിസ്മയ ഹാപ്പിയാണിപ്പോൾ. അടച്ചുറപ്പുള്ള ഒരു വീട് എന്ന വർഷങ്ങളുടെ സ്വപ്നം തിരുവില്വാമല കണിയാർകോട് പള്ളിപ്പെറ്റ അപ്പുനായരുടേയും ഭാര്യ ഉഷാകുമാരിയുടേയും മക്കളുടേയും തലയ്ക്കു മുകളിൽ ഇപ്പോൾ യാഥാർത്ഥ്യമാവുകയാണ്. അയൽവീട്ടിലെ ടെറസിൽ അച്ഛനുമമ്മയ്ക്കുമൊപ്പം രാത്രി ഉറങ്ങേണ്ടി വന്ന വിസ്മയയുടെ കഥയറിഞ്ഞ സുമനസുകൾ വിസ്മയയുടെ ചുമരുകൾ മാത്രമുള്ള വീടിന് മേൽക്കൂര പണിതു നൽകുന്ന പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. തിരുവില്വാമല ലയണ്‍സ് ക്ലബ്, വില്വാദ്രി പാന്പാടി ലയണ്‍സ് ക്ലബ്, വാട്സാപ്പ് കൂട്ടായ്മയായ കൈകോർത്ത് തിരുവില്വാമല എന്നിവർ ചേർന്നാണ് മേൽക്കൂരയും വാതിലും ജനലും നിർമിച്ച് നൽകുന്നത്. വൈദ്യുതി കണക്ഷനും എടുത്തു നൽകുന്നുണ്ട്. വിസ്മയയുടെ ദുരിതകഥ രാഷ്ട്രദീപിക റിപ്പോർട്ടു ചെയ്തതിനെ തുടർന്നാണ് സഹായഹസ്തങ്ങളുമായി സംഘടകൾ വീടെന്ന് വിളിക്കാൻ കഴിയാത്ത ഈ നാലു ചുമരുകൾക്കുള്ളിലേക്കെത്തിയതും അതിനെ ഒരു വീടാക്കി മാറ്റുന്നതും.
Read Moreകോവിഡ് രോഗ വ്യാപനത്തിൽ കുറവ്; തൃശൂരിൽ നിയന്ത്രണങ്ങളിൽ ഇളവ്; മാർക്കറ്റുകൾ അണുവിമുക്തമാക്കിത്തുടങ്ങി
തൃശൂർ: കോവിഡ് രോഗ വ്യാപനത്തിൽ കുറവ് കണ്ടെത്തിയ സാഹചര്യത്തിൽ അതിതീവ്രബാധിത മേഖലകളായി പ്രഖ്യാപിച്ചിരുന്ന വടക്കേകാട്, അടാട്ട് പഞ്ചായത്തുകളിലും തൃക്കൂർ പഞ്ചായത്തിലെ ഏഴ് വാർഡുകളിലും ജില്ല കളക്ടർ ഇളവുകൾ പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ചിരുന്ന കോർപറേഷൻ പരിധിയിലെ ഡിവിഷനുകളും ചാവക്കാട് നഗരസഭയും അടക്കമുള്ളവ കണ്ടെയ്ൻമെന്റ് മേഖലകളായി തുടരും. വടക്കേകാട്, അടാട്ട് പഞ്ചായത്തുകളെ പൂർണമായും തൃക്കൂർ പഞ്ചായത്തിലെ ഒന്ന്, നാല്, ആറ്, 11, 12, 13, 14 വാർഡുകളെയുമാണ് ഒഴിവാക്കിയത്. ബാക്കിയുള്ള വാർഡുകൾ കണ്ടെയൻമെന്റ് മേഖലകളായി തുടരും. ഇരിങ്ങാലക്കുട നഗരസഭയിലെ ഒന്ന് മുതൽ 10 വരെയുള്ള വാർഡുകളും 32 മുതൽ 41 വരെയുള്ള വാർഡുകൾ, മണത്തല, ഗുരുവായൂർ വില്ലേജുകൾ ഉൾപ്പെടുന്ന ചാവക്കാട് നഗരസഭാ വാർഡുകൾ, കോർപറേഷനിലെ 24 മുതൽ 34 വരെയുള്ളവയും 41 ആം ഡിവിഷനും ഏങ്ങണ്ടിയൂർ, അവണൂർ, ചേർപ്പ്, വാടാനപ്പിള്ളി പഞ്ചായത്തുകളിലും നിയന്ത്രണങ്ങൾ തുടരും.
Read More