വടക്കഞ്ചേരി: പവർഗ്രിഡ് കോർപറേഷന്റെ ഭൂഗർഭ വൈദ്യുതിലൈൻ നിർമാണം നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം നടപ്പിലാക്കിയ കുതിരാനിൽ വാഹനക്കുരുക്കും. വണ്‍വേ ആയാണ് വാഹനങ്ങൾ വിടുന്നത്. പല വാഹനങ്ങളും പതിനഞ്ചോ ഇരുപതോ മിനിറ്റു നേരം ഉൗഴംകാത്തു കിടക്കേണ്ട അവസ്ഥയുണ്ട്. ബസുകളും കാറുകളും ഉൾപ്പെടെ എല്ലാ ചെറിയ വാഹനങ്ങളും കുതിരാൻ ക്ഷേത്രംവഴി തന്നെയാണ് വിടുന്നത്. പാലക്കാടുനിന്നും തൃശൂർ ഭാഗത്തേക്കുള്ള ചരക്കുവാഹനങ്ങൾ മാത്രമാണ് ഇന്നലെ ഇടതു തുരങ്കപ്പാതയിലൂടെ കടത്തിവിട്ടത്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു രാവിലെ കുറച്ചു മണിക്കൂറുകൾ തുരങ്കപ്പാതയിലൂടെയുള്ള ഗതാഗതവും നിർത്തിവച്ചു. കുതിരാനിൽ വൻസുരക്ഷാ സന്നാഹങ്ങളോടെയാണ് പവർഗ്രിഡ് കോർപറേഷൻറെ ഭൂഗർഭ വൈദ്യുതിലൈൻ നിർമാണം പുരോഗമിക്കുന്നത്. ഫെബ്രുവരി, മാർച്ചിൽ രണ്ടു ഘട്ടങ്ങളിലായി വാഹനനിയന്ത്രണത്തോടെ കുതിരാൻകുന്നിലെ ഭൂഗർഭ വൈദ്യുതിലൈൻ സ്ഥാപിക്കൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ട്രയൽ റണ്ണിന്റെ ഭാഗമായാണ് ഇന്നലത്തെയും ഇന്നത്തെയും ഗതാഗത നിയന്ത്രണം.
Read MoreCategory: Thrissur
ആശങ്കപ്പെടേണ്ടന്ന് പറയുമ്പോഴും ജില്ലയിൽ കൊറോണ നിരീക്ഷണത്തിൽ 56 പേർ; നാലുപേർ ആശുപത്രിയിൽ; വിദഗ്ദ്ധ സജ്ജീകരണങ്ങളുമായി മെഡിക്കൽ കോളജ്
സ്വന്തം ലേഖകൻ തൃശൂർ: ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്പോഴും ജില്ലയിൽ കൊറോണ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിൽ വർധന. തിങ്കളാഴ്ച 35 പേരായിരുന്നു തൃശൂരിൽ നിരീക്ഷണത്തിലുണ്ടായിരുന്നതെങ്കിൽ ചൊവ്വാഴ്ച ഇവരുടെ എണ്ണം 56 ആയി. ഇതിൽ നാലുപേർ ആശുപത്രിയിൽ ചികിത്സയിലും ബാക്കി 52 പേർ വീടുകളിൽ നിരീക്ഷണത്തിലുമാണ്. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് എത്തിയവരാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പാലക്കാട് ജില്ലയിൽ ഇന്നലെ 38 പേരാണ് നിരീക്ഷണത്തിലുള്ളത്. ആരും ആശുപത്രിയിൽ ചികിത്സയിലില്ല. കോഴിക്കോട് 115 പേരും എറണാകുളത്ത് 96 പേരും മലപ്പുറത്ത് 68 പേരും നിരീക്ഷണത്തിലുണ്ട്. സംസ്ഥാനത്ത് ആശുപത്രികളിൽ കഴിയുന്ന ഏഴിൽ നാലുപേരും തൃശൂരിലാണ്. എറണാകുളത്ത് രണ്ടുപേരും മലപ്പുറത്ത് ഒരാളും ചികിത്സയിലുണ്ട്. കൊറോണ ചികിത്സക്ക് മെഡിക്കൽ കോളജ് റെഡി മുളങ്കുന്നത്തുകാവ്: കൊറോണ വൈറസ് ബാധയുടെ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജിലും വിദഗ്ധ ചികിത്സക്ക് സജ്ജീകരണങ്ങൾ ഒരുക്കി. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ മുകൾനിലയിൽ പ്രത്യേക ഐസൊലേഷൻ…
Read Moreവിവാഹം നാളെയാണ്! വയോജനങ്ങളായ മാതാപിതാക്കളുടെ അനുഗ്രഹം തേടി പകൽവീട്ടിൽ പ്രതിശ്രുത വധുവും വരനും
മേലൂർ:വയോജങ്ങളായ മാതാപിതാക്കളുടെ അനുഗ്രഹം തേടി പകൽവീട്ടിൽ പ്രതിശ്രുതവധുവുംവരനുമെത്തി. പാലശേരി കിഴക്കേപുറത്ത്കുടി വീട്ടിൽ കെ.പി. റോയിയുടെയും രാഖിയുടെയും മകൾ അവനിയുടെയും പത്തനംതിട്ട തലചിറ സൻജീവ് ഭവൻ വീട്ടിൽ രാജീവ് കുമാറിന്റെയും ശ്രീജയുടെയും മകൻ നിധിൻ രാജിന്റെയും വിവാഹം നാളെയാണ്. വധുവിന് പുടവ കൊടുക്കൽ ചടങ്ങിന്റെ ഭാഗമായി പാലശേരിയിലെ വധു ഗൃഹത്തിൽ നടത്തിയ ചടങ്ങിനു ശേഷം വയോജങ്ങളായ മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങാൻ ബന്ധുക്കൾക്കൊപ്പം പൂലാനിയിലെ പകൽവീട്ടിൽ എത്തുകയായിരുന്നു ഇവർ. പി.കെ.അശോകന്റെ അധ്യക്ഷതയിൽ ചേർന്ന ആഘോഷ ചടങ്ങിൽ പകൽ വീട് അംഗങ്ങൾ പൂച്ചെണ്ടുനൽകി പ്രതിശ്രുത വധുവിനെയും വരനെയും സ്വീകരിച്ചു. പുഷ്പഗിരി ഫാത്തിമ മാത ഇടവക വികാരി ഫാ.സുഭാഷ് മാളിയേക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. പകൽ വീട്ടിൽ നിന്നും തെരഞ്ഞെടുത്ത 18 വയോജനങ്ങൾക്കും കുടാതെ പകൽവീടിന്റെ കെയർ ടെയ് ക്കറായി പ്രവർത്തിക്കുന്ന അജിതക്കും പുടവ നൽകി അനുഗ്രഹം തേടി.മേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.ബാബു,…
Read Moreനാട്ടുകാരെ നായയെക്കൊണ്ട് കടിപ്പിക്കൽ വിനോദം ? ചോദിക്കാൻ ചെന്നവരെ വടിവാൾ വീശി ഭീഷണിപ്പെടുത്തി യുവാവും സംഘവും; ഒളരിക്കരയെ വിറപ്പിച്ച സംഘത്തെ കുടുക്കി പോലീസ്
ഒളരിക്കര: നാട്ടുകാരെ വളർത്തുനായയെ വിട്ട് കടിപ്പിക്കൽ ഹോബിയാക്കിയ യുവാവിനെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി. ഒളരി എൽത്തുരുത്ത് ബാറിനു സമീപം താമസിക്കുന്ന തടിമില്ലുടമയായ ബിസിനസുകാരനായ യുവാവാണ് കഞ്ചാവ് ലഹരിയിൽ തന്റെ ഹോബിക്കൊടുവിൽ പോലീസിന്റെ പിടിയിലായത്. ഏറെ സാഹസികമായാണ് പോലീസ് ഇയാളെ പിടികൂടിയത്. കഞ്ചാവ് ലഹരിയിൽ വളർത്തു നായയെ വിട്ട് നാട്ടുകാരെ കടിപ്പിക്കലായിരുന്നു ഇയാളുടെ പണി. ബാറിൽ നിന്നും മദ്യപിച്ചിറങ്ങുന്നവർക്കാണ് കൂടുതലും കടിയേറ്റിരുന്നത്. ചിലർ ചികിത്സ തേടുകയും പലരും കാര്യമാക്കാതെ പോവുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് നാലുപേരെയാണ് ഇത്തരത്തിൽ ഈ നായ കടിച്ചത്. ഇതോടെ സഹികെട്ട നാട്ടുകാരും വഴിയാത്രികരും ഇയാളുടെ വീടിനു മുന്നിൽ തടിച്ചുകൂടി. ഇതുകണ്ടപ്പോൾ യുവാവും സഹായികളും വടിവാൾ വീശിയും കല്ലും കുപ്പിയും നാട്ടുകാർക്ക് നേരെയെറിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വിവരമറിഞ്ഞ് സ്ഥലത്ത് നാലുവണ്ടികളിലായി എത്തിയ പോലീസുകാർക്കും ആദ്യം ഇയാളെ കീഴ്പ്പെടുത്താൻ കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം…
Read Moreപാൽ കൊടുക്കുന്നതുകൊണ്ട് രണ്ടു കാര്യങ്ങളും നടക്കും! അജിത വിജയന് കോര്‍പറേഷനില്‍ എത്തിയിരുന്നത് ദിവസവും രാവിലെ വീടുകളില്‍ പാലെത്തിച്ചശേഷം; പടിയിറങ്ങിയതു പാല്‍ക്കാരി മേയര്‍
തൃശൂർ: മേയറായിട്ടും ദിവസവും രാവിലെ വീടുകളിൽ പാലെത്തിച്ചതിനുശേഷമാണ് അജിത വിജയൻ കോർപറേഷനിൽ എത്തിയിരുന്നത്. മേയറാകുന്നതിനു മുന്‍പും കൗണ്‍സിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമൊക്കെ ആയിരിക്കുന്പോഴും ദിവസവും ചെയ്യുന്ന തൊഴിൽ ഉപേക്ഷിക്കാൻ അജിത തയാറായിരുന്നില്ല. മേയർസ്ഥാനവും കൗണ്സിലർസ്ഥാനവുമൊക്കെ വരും,പോകും. എന്നാൽ സ്ഥിരമായി ഒരു ജോലിചെയ്ത് ജീവിക്കാനുള്ള പണമുണ്ടാക്കിയതിനുശേഷം സേവനപ്രവർത്തനങ്ങൾ നടത്തുന്പോൾ ഉണ്ടാകുന്ന സന്തോഷം ഒന്നു വേറെതന്നെയാണെന്ന് അജിത പറയുന്നു. ഭർത്താവിന്റെ പേരിലാണ് മിൽമ പാൽ ഏജൻസി. ഭർത്താവിനെ സഹായിക്കാനാണ് അജിതയും സ്കൂട്ടറിൽ നേരം വെളുക്കുന്നതിനുമുന്പ് വീടുകളിൽ പാലെത്തിക്കുന്നത്. പാൽ കൊടുക്കുന്നതുകൊണ്ട് രണ്ടു കാര്യങ്ങളും നടക്കും. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ വീട്ടുകാർക്കു നേരിട്ടുതന്നെ പറയാനുള്ള ഒരു അവസരമാണ്. കൂടാതെ പുലർച്ചെ പോകുന്നതിനാൽ വഴി വിളക്കുകൾ കത്തുന്നുണ്ടോയെന്ന് ആരും പരാതി പറയാതെതന്നെ കണ്ടെത്താനും കഴിയും. ഒട്ടേറെ വികസനപ്രവൃത്തികൾക്കു തുടക്കമിടാനും പൂർത്തീകരിക്കാനും കഴിഞ്ഞെന്ന ചാരിതാർഥ്യത്തോടെയാണ് അധികാരമൊഴിയുന്നതെന്ന് അജിത വിജയൻ പറഞ്ഞു.
Read Moreദേശീയപാത കോടതി ജംഗ്ഷനിലെ അടിപ്പാത നിർമാണം സ്തംഭിച്ചത് പ്രതിഷേധമെന്ന് ബെന്നി ബഹ്നാൻ എം പി
ചാലക്കുടി: ദേശീയപാത കോടതി ജംഗ്്ഷനിൽ നിർമിക്കുന്ന അടിപ്പാത നിർമാണം സ്തംഭിച്ചതിൽ പ്രതിഷേധിച്ച് ചാലക്കുടിയിൽ മുനിസിപ്പൽ ജംഗ്്ഷനിൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കൂട്ടധർണ നടത്തി. ബെന്നി ബെഹന്നാൻ എംപി ധർണ ഉദ്ഘാടനം ചെയ്തു. 2018ൽ മാർച്ചിൽ ആരംഭിച്ച പണി രണ്ടുവർഷക്കാലമായി സ്തംഭിച്ചിരിക്കുകയായിരുന്നു. എസ്റ്റിമേറ്റ് രിവൈസ് ചെയ്യാത്തതാണ് നിർമാണം സ്തംഭിക്കാൻ കാരണമെന്നു ബെന്നി ബെഹന്നാൻ എംപി പറഞ്ഞു. 14 കോടി രൂപയായിരുന്ന എസ്റ്റിമേറ്റ് 24 കോടി രൂപയായി വർധിപ്പിക്കുകയും തടസങ്ങൾ നീങ്ങിയതായി ദേശീയപാത അതോറിറ്റി എന്നെ അറിയിച്ചിട്ടുണ്ടെന്നു എംപി പറഞ്ഞു. എട്ടുദിവസത്തിനുള്ളിൽ പണി ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എട്ടുദിവസത്തിനകം പണി ആരംഭിച്ചില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ ആരംഭിക്കുന്ന പാർലമെന്റിൽ ഈ വിഷയം താൻ ശക്തമായി ഉന്നയിക്കുമെന്നും പ്രക്ഷോഭപരിപാടികൾ നടത്തുമെന്നും എംപി അറിയിച്ചു. ഇപ്പോൾ നിലവിലുള്ള സിഗ്നൽ ജംഗ്്ഷനിൽ മാൻഹോൾ കൂടി നിർമിക്കണമെന്നും നിർദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബി.ഡി.ദേവസി എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാ…
Read Moreതൃശൂർ മെഡിക്കൽ കോളജിൽ യുവതിക്ക് ചികിത്സ നിഷേധിച്ചതായി പരാതി; ആക്ഷേപം ന്യൂറോളജി വകുപ്പിനെതിരെ
തൃശൂർ: ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവതിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. പെരിഞ്ഞനെ ചെട്ടിപ്പറന്പിൽ ലെനിൻ ഭാര്യ ജെസി ലെനിനാണ് ഡോക്ടർമാർക്കെതിരെ ആരോഗ്യവകുപ്പ് മന്ത്രിക്കും ആരോഗ്യവകുപ്പ് സെക്രട്ടറിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരിക്കുന്നത്. കാലിന് തളർച്ച ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജെസി ലക്ഷങ്ങൾ ചിലവഴിച്ചിട്ടും രോഗം ഭേദമാകാത്തതിനെ തുടർന്നാണ് തൃശൂർ മെഡിക്കൽ കോളജിലെത്തിയത്. ന്യൂറോളജി വിഭാഗത്തിലാണ് ജെസി ചികിത്സ തേടിയത്. ഇവിടെയുണ്ടായിരുന്ന പ്രധാനിയാണ് തന്നോട് അപമര്യാദയായി പെരുമാറുകയും ഭ്രാന്താശുപത്രിയിൽ ചികിത്സിക്കാനും സ്വകാര്യ ആശുപത്രിയിലേക്ക് പോകാനും പറഞ്ഞതെന്നും ജെസി പരാതിയിൽ പറയുന്നു. മറ്റൊരു ഡോക്ടർ തന്റെ ഭർത്താവിനോട് വീട്ടിൽ വന്നു കാണണമെന്ന് പലതവണ ആവശ്യപ്പെട്ടതായും ജെസി പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. ഒരു കാരണവശാലും തുടർചികിത്സ ഇവിടെ അനുവദിക്കില്ലെന്ന് പറഞ്ഞ ന്യൂറോളജി വകുപ്പിലെ പ്രധാനിക്കെതിരെയും ഡോക്ടർക്കെതിരെയും ചികിത്സ നിഷേധിച്ച സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കണമെന്നാണ് ജെസി ആവശ്യപ്പെട്ടിരിക്കുന്നത്.
Read Moreകൊറോണ വൈറസ്; ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ തൃശൂരിൽ 35 പേരും പാലക്കാട് 24 പേരും
സ്വന്തം ലേഖകൻ തൃശൂർ: ലോകവ്യാപകമായി ഭീതി പരത്തുന്ന കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തൃശൂരിൽ 35 പേരും പാലക്കാട് 24 പേരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ. രോഗബാധിത പ്രദേശങ്ങളിൽ നിന്നും കേരളത്തിലെത്തിയവരാണവർ. തൃശൂരിൽ ഒരാൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ഇന്നലെവരെ 436 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ അഞ്ചുപേർ ആശുപത്രിയിലുമാണ്. മറ്റുള്ളവരെല്ലാം വീടുകളിൽ നിരീക്ഷണത്തിലാണ്. സംശയലക്ഷണങ്ങളുളളവരുടെ സാന്പിളുകളെടുത്ത് പൂനെയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട തൃശൂരിലെ ഉൾപ്പെടയുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്. ജില്ല മെഡിക്കൽ ഓഫീസർമാരോട് മിണ്ടരുതെന്ന് വിലക്ക് കൊറോണ വൈറസ് സംബന്ധിച്ച വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്ന് സംസ്ഥാനത്തെ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് കർശനനിർദ്ദേശം. കേരളത്തിലെ മിക്ക ജില്ലകളിലും കൊറോണ വൈറസ് ബാധയുള്ള ഇടങ്ങളിൽ നിന്നെത്തിയവർ നിരീക്ഷണത്തിലുണ്ടെങ്കിലും കൊറോണ വൈറസ് ബാധ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ഡിഎംഒമാർക്ക് ആരോഗ്യവകുപ്പ് രേഖാമൂലം നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇതുസംബന്ധിച്ച സർക്കുലർ…
Read Moreഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; മൂന്നിന ആവശ്യങ്ങളുന്നയിച്ച് രണ്ട് ദിവസം നീളുന്ന സമരവുമായി ബാങ്ക് ജീവനക്കാർ
തൃശൂർ: ഈ മാസം 31, ഫെബ്രുവരി ഒന്ന് തീയതികളിലായി രണ്ടുദിവസം നടത്തുന്ന ബാങ്ക് സമരത്തിൽനിന്നു പിൻമാറില്ലെന്ന് ഓൾ ഇന്ത്യ നാഷണലൈസ്ഡ് ബാങ്ക് ഓഫീസേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ശന്പള പരിഷ്കരണം നടപ്പാക്കുക, ബാങ്ക് ലയനം ഒഴിവാക്കുക, പെൻഷൻ പരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരത്തിനു നോട്ടീസ് നൽകിയിരിക്കുന്നത്. ബാങ്ക് ലയനം ബാങ്കുകളുടെ സ്വകാര്യവത്കരണത്തിന്റെ മുന്നോടിയാണെന്നു ഭാരവാഹികൾ പറഞ്ഞു. ലയനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ മറ്റെല്ലാ പ്രവർത്തനങ്ങളെയും പിന്നാന്പുറത്തേക്കു തള്ളിവിടും. ഇതു ബാങ്കുകളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. പത്രസമ്മേളനത്തിൽ ഫെഡറേഷൻ ഭാരവാഹികളായ ജേക്കബ് ടി.ചിറ്റേട്ടുകുളം, മാർക്ക് ഏലിയാസ്, വി.സി.സാലിഹ്, പി.എം.രാജേന്ദ്രപ്രസാദ്, എ.ആർ.രാജേഷ് എന്നിവർ പങ്കെടുത്തു.
Read Moreകുതിരാനിൽ ഗതാഗത നിയന്ത്രണം; പാലക്കാട്ടേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടും;നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയൊക്കെ
തൃശൂർ: കുതിരാൻ ദേശീയപാതയിൽ രണ്ടു ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പവർഗ്രിഡ് കോർപറേഷന്റെ ഭൂഗർഭ കേബിളിടുന്നതിന്റെ ട്രയൽ റൺ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ അഞ്ചു മുതൽ വൈകിട്ട് അഞ്ചുവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് ഭാഗത്ത് നിന്നുളള വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ബാധമകമല്ല. എറണാകുളം-തൃശൂർ ഭാഗത്തേക്ക് കുതിരാൻ വഴി പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം. 12 ടണ്ണിന് മുകളിലേക്കുള്ള ആറ് ചക്രവാഹനങ്ങൾ, കെഎസ്ആർടിസി, സ്വകാര്യ ആംബുലൻസ് പോലുളള അടിയന്തിര വാഹനങ്ങൾ എന്നിവയ്ക്കും നിയന്ത്രണം ബാധകമല്ല. എറണാകുളം, അങ്കമാലി ഭാഗത്ത് നിന്ന് തൃശൂർ ടൗൺ വഴി കോഴിക്കോട്, ഷൊർണൂർ, ഒറ്റപ്പാലം ഭാഗത്തേക്ക് പോകുന്ന വാഹങ്ങളെയും നിയന്ത്രണം ബാധിക്കില്ല.
Read More