തൃശൂർ: ജില്ലയിലെ റവന്യൂ ഓഫീസുകളിലെത്തുന്ന ബധിര, മൂക വിഭാഗങ്ങൾക്കായി ആംഗ്യഭാഷയിൽ ആശയ വിനിമയം നടത്താൻ പരിശീലനം സിദ്ധിച്ച ഒരു ഉദ്യോഗസ്ഥൻ ഇനി മുതൽ ഉണ്ടാവും. ഈ സൗകര്യം ഏർപ്പെടുത്തുന്ന ആദ്യ ജില്ലയാണ് തൃശൂർ. ഇതിനായി റവന്യൂ ജീവനക്കാരെ പരിശീലിപ്പിക്കുന്ന ക്യാന്പിന് തുടക്കമായി. ജില്ലാ കളക്ടർ എസ്.ഷാനവാസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വിദഗ്ധ പരിശീലനത്തിന് ശേഷം ജീവനക്കാരെ സർക്കാർ ഓഫീസുകളിലെ അന്വേഷണ വിഭാഗത്തിൽ നിയോഗിക്കും. ആശയവിനിമയത്തിലെ തടസ്സങ്ങൾ മൂലം ബധിര-മൂക വിഭാഗത്തിൽപ്പെടുന്ന പൊതുജനങ്ങൾക്ക് വിവിധ സർക്കാർ ഓഫീസുകളിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യം. ജില്ലാ കളക്ടർ എസ് ഷാനവാസ് ആണ് പദ്ധതി നടപ്പാക്കാൻ മുൻകൈ എടുത്തത്. കളക്ടറേറ്റിലും എല്ലാ വില്ലേജ്, താലൂക്ക് ഓഫീസുകളിലുമെത്തുന്ന സംസാരശേഷിയും ശ്രവണ ശേഷിയും ഇല്ലാത്ത വ്യക്തികൾക്ക് അവരുടെ പരാതി ഇടനിലക്കാരുടെ സഹായമില്ലാതെ ഉദ്യോഗസ്ഥരോട് നേരിട്ട് അറിയിക്കാനും ആശയ വിനിമയം നടത്താനും ഇതിലൂടെ…
Read MoreCategory: Thrissur
വെള്ളം ചോദിച്ചെത്തി മാല പൊട്ടിച്ചു ഓടി; പ്രതി നിമിഷങ്ങൾക്കുള്ളിൽ പിടിയിൽ
മാള: വീട്ടിൽ വെള്ളം ചോദിച്ചെത്തിയ യുവതി വൃദ്ധയുടെ മാല പൊട്ടിച്ചെത്തു കടന്നു കളഞ്ഞു. ഏതാനും സമയങ്ങൾക്കുള്ളിൽ പ്രതിയെ പോലീസ് പിടികൂടുകയും ചെയ്തു. ഇന്നു രാവിലെ 8.35ന് മാള പോലീസ് ക്വട്ടേഴ്സിനു എതിർവശത്തുള്ള വീട്ടിലെ എഴുപതുവയസുള്ള കൊച്ചു ഷൗക്കത്തിന്റെ വീട്ടിലെ എഴുപതു വയസുള്ള കൊച്ചു ഷൗകത്തിന്റെ മാലയാണ് അപഹരിക്കപ്പെട്ടത്. അഞ്ച് പവൻ തൂക്കം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. ഉടൻ തന്നെ സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് നടത്തിയ ഉൗർജിതമായ അന്വേഷണത്തിൽ പ്രതിയായ ആശ എന്ന യുവതിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. മാല പൊട്ടിച്ചെടുക്കുന്നതിനിടെ നടന്ന പിടിച്ചുവലിയിൽ പരിക്കേറ്റ കൊച്ചുഷൗകത്ത് മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവം നടക്കുന്ന സമയം സ്റ്റേഷനിൽ ഉണ്ടായിരുന്നു എഎസ്ഐ ഷിബു, എസ്പിഒ അൻവർ, ഡ്രൈവർ വിപിൻ എന്നിവരുടെ അവസരോചിതമായ നടപടിയാണ് പ്രതിയെ പിടികൂടാൻ സഹായകമായത്.
Read Moreരാത്രിയിൽ ചായക്കും ചൂടുവെള്ളത്തിനുമായി ഇനിയധികം അലയേണ്ടി വരില്ല; മെഡിക്കൽ കോളജ് കാന്റീൻ രണ്ടാഴ്ചക്കുള്ളിൽ തുറക്കും
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: മാസങ്ങളായി അടച്ചുപൂട്ടിയ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ കാന്റീൻ രണ്ടാഴ്ചക്കുള്ളിൽ തുറക്കും. മെഡിക്കൽ കോളജ് കാന്റീൻ നടത്തിപ്പിനു വേണ്ടി പുതിയ ടെണ്ടർ വിളിച്ച് 15 ദിവസത്തിനെള്ളിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് കാന്റീൻ പ്രവർത്തനം ആരംഭിക്കുമെന്നാണ് അധികൃതർ ഇപ്പോൾ നൽകുന്ന വിവരം. രാത്രിയിൽ ഒരു ഗ്ലാസ് ചായക്കും ഒരു കപ്പ് ചൂടുവെള്ളത്തിനും വേണ്ടി അലയേണ്ടി വരുന്ന പാവപ്പെട്ട രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും ദയനീയാവസ്ഥ രാഷ്ട്രദീപിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. മാസങ്ങളായി കാന്റീൻ അടച്ചിട്ടതിനെ തുടർന്ന് രാത്രിയിൽ ചൂടുവെള്ളം കിട്ടാൻ പോലും വഴിയില്ലാതെ രോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടുന്ന വാർത്ത ചർച്ചയാവുകയും ടെണ്ടർ നടപടികൾ അതിവേഗം പൂർത്തിയാക്കാൻ തീരുമാനിക്കുകയുമായിരുന്നു. നേരത്തെ ഒരു മാസത്തോളം സമയമെടുക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും കാന്റീൻ സബ് കമ്മിറ്റിയുടെ തീരുമാനത്തെ തുടർന്നാണ് അടിയന്തരമായി ടെണ്ടർ വിളിക്കാൻ നിർദ്ദേശം ഉണ്ടായിരിക്കുന്നത്.
Read Moreഎൻഡോസൾഫാൻ ബാധിതരോടു സർക്കാർ ചെയ്തതു ഹിറ്റ്ലർ നടത്തിയതിനേക്കാൾ വലിയ ക്രൂരതയെന്ന് ദയാബായ്
തൃശൂർ: എൻഡോസൾഫാൻ ബാധിതരോടു സർക്കാർ ചെയ്തതു ഹിറ്റ്ലർ നടത്തിയതിനേക്കാൾ വലിയ ക്രൂരതയാണെന്നു മനുഷ്യാവകാശ പ്രവർത്തക ദയാബായ്. 2019ൽ പട്ടിണിസമരത്തിന്റെ ഭാഗമായി സർക്കാർ സമരക്കാരുമായി ഉണ്ടാക്കിയ ഒത്തുതീർപ്പുവ്യവസ്ഥകൾ ഇതുവരെ നടപ്പാക്കിയിട്ടില്ല. കുത്തക കമ്പനിക്കാർ സർക്കാരിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് സംശയമെന്നും ദയാബായ് പറഞ്ഞു. ഈ മാസം 30നു തിരുവനന്തപുരത്തു നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിനോടനുബന്ധിച്ച് കാസർഗോട്ടുനിന്നാരംഭിച്ച ബോധവത്കരണ പരിപാടിയുടെ ഭാഗമായി തൃശൂരിലെത്തിയ ദയാബായ് പ്രസ്ക്ലബിൽ പത്രസമ്മേളനത്തിലാണ് സർക്കാരിനെ വിമർശിച്ചത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഭരണത്തിലെത്തിയപ്പോൾ എൻഡോസൾഫാൻ ബാധിതരോടു തികഞ്ഞ അവഗണനയാണ് പ്രകടിപ്പിക്കുന്നത്. ഭരണമില്ലാതിരുന്നപ്പോൾ അവരുടെയടുത്തു പോകാനും മറ്റും തയാറായിരുന്നു. ഇപ്പോൾ കുട്ടികളുടെ അടുത്തു വന്നാൽ രോഗബാധയുണ്ടാകുമെന്നാണ് മന്ത്രി പറയുന്നത്. 2019 ജനുവരി 30നു സെക്രട്ടേറിയറ്റ് പടിക്കൽ നടന്ന പട്ടിണിസമരം നിർത്തിയതു മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ്. അന്ന് ഒത്തുതീർപ്പുവ്യവസ്ഥ ഒപ്പിട്ടുതരാൻ പറഞ്ഞപ്പോൾ എന്നെ വിശ്വാസമില്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. അതു വിശ്വസിച്ചു. എന്നാൽ…
Read Moreകുതിരാനിലെ ഗതാഗത നിയന്ത്രണം; മുൻകരുതൽ സ്വീകരിച്ചെന്ന് കളക്ടർ; തുരങ്കം താത്കാലികമായി തുറക്കും
തൃശൂർ: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത കുതിരാൻ മേഖലയിൽ പവർഗ്രിഡ് കോർപറേഷന്റെ അണ്ടർഗ്രൗണ്ട് കേബിളിംഗ് നടക്കുന്നതിനാൽ 28, 29 തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിനു എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. പാലക്കാടുനിന്ന് കുതിരാൻവഴി തൃശൂർ, എറണാകുളം ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെടാതിരിക്കുന്നതിനും എറണാകുളം, തൃശൂർ ഭാഗത്തുനിന്നു കുതിരാൻ വഴിയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം രാവിലെ അഞ്ചുമുതൽ വൈകീട്ട് അഞ്ചുവരെ നിയന്ത്രിക്കുന്നതിനുമാണ് തീരുമാനം. പാലക്കാടുനിന്നുള്ള ചെറിയ ചരക്കുവാഹനങ്ങളും മറ്റു ഭാരവാഹനങ്ങളും മാത്രം ഒരു വശത്തേക്കു കടന്നുപോവുന്നതിനു കുതിരാൻ തുരങ്കം ഉപയോഗിക്കാൻ സർക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. സുരക്ഷിത ഗതാഗതത്തിനായി തുരങ്കത്തിൽ വെളിച്ചം, ശുദ്ധവായു ലഭ്യമാക്കുന്നതിനും അശുദ്ധവായു പുറത്തുകളയുന്നതിനുമുള്ള ബ്ലോവർ, അഗ്നിശമന സംവിധാനം എന്നിവ ഏർപ്പെടുത്തും. ഇതിനായി നിർമാണ കന്പനിയുടെ വിദഗ്ധർ ഇന്നു ജില്ലയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോടെ ബ്ലോവറും വെളിച്ചവും പൂർത്തീകരിക്കും. അഗ്നിശമനസേനയുടെ വാഹനങ്ങൾ ഇരുവശത്തും സജ്ജമാക്കി നിർത്തും. ഒരു ദിശയിലേക്കു…
Read Moreകാർഷിക സർവകലാശാല അഴിമതി ഒതുക്കാൻ വിസമ്മതിച്ചു; മഞ്ചേശ്വരത്തേക്കു “നാടുകടത്തി’ പ്രതികാരം
സ്വന്തം ലേഖകൻ തൃശൂർ: കേരള കാർഷിക സർവകലാശാലയിലെ അഴിമതി വെളിച്ചത്താക്കിയ ഉദ്യോഗസ്ഥനെ സർവകലാശാല ആസ്ഥാനത്തുനിന്നു കാസർകോട് മഞ്ചേശ്വരത്തേക്കു “നാടുകടത്തി.’ തൃശൂർ സ്വദേശിയായ സെക്ഷൻ ഓഫീസർ ഇ.എം. ഷൈബുവിനെയാണ് ഇല്ലാത്ത തസ്തികയുണ്ടാക്കി കാർഷിക സർവകലാശാലയുടെ മഞ്ചേശ്വരം വൊർക്കാഡി എക്സ്റ്റൻഷൻ ട്രെയിനിംഗ് സെന്ററിലേക്കു സ്ഥലംമാറ്റിയത്. ഈയിടെ ബിജെപി ക്യാന്പിലെത്തിയ മുൻ പ്രഫസറുടെ 40 ലക്ഷത്തോളം രൂപയുടെ അഴിമതി കുഴിച്ചുമൂടാൻ വിസമ്മതിച്ചതിന്റെ പേരിലാണ് നടപടി. കർഷകർക്കുവേണ്ടി പദ്ധതികൾ നടപ്പാക്കുന്ന മണ്ണുത്തി വിജ്ഞാന ്യാപന വിഭാഗത്തിലെ സെക്ഷൻ ഓഫീസറുടെ തസ്തിക പ്രത്യേക ഉത്തരവിലൂടെ മഞ്ചേശ്വരത്തേക്കു മാറ്റിയാണ് ഈ ഉദ്യോഗസ്ഥനെ പറപ്പിച്ചത്. കാർഷിക സർവകലാശാലയിലെ സിപിഐ അധ്യാപക സംഘടനയുടെ പ്രസിഡന്റു കൂടിയായ രജിസ്ട്രാർ ഇൻ ചാർജിന് അധികച്ചുമതലയുള്ള ലാലൂർ മാതൃകാ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേടു നടന്നതായി ലോക്കൽ ഫണ്ട് ഓഡിറ്റ് കണ്ടെത്തിയിരുന്നു. ആരോപിതനായ പ്രഫസർ 2016 ൽ വിരമിച്ചെങ്കിലും അഴിമതി ഒതുക്കിത്തീർക്കാനായിരുന്നു അധികാരികളുടെ ശ്രമം.…
Read Moreവീട് കയറി ആക്രമിച്ചതിന്റെ പക; പുത്തൻപീടികയിൽ ഗുണ്ടാസംഘത്തിലെ രണ്ടുപേരെ വെട്ടി പരിക്കേൽപ്പിച്ചു; പോലീസ് അന്വേഷണം തുടങ്ങി
അന്തിക്കാട്: പുത്തൻപീടികയിൽ ഗുണ്ടാ സംഘത്തിൽപ്പെട്ട രണ്ടുപേർക്ക് വെട്ടേറ്റു. മുറ്റിച്ചൂർ സ്വദേശികളായ പേരോത്ത് ധനേഷ്(34), പള്ളിയിൽ സനൽ (22) എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരെയും പെരിങ്ങോട്ടുകര സർവ്വതോ ഭദ്രം ആബുലൻസ് പ്രവർത്തകർ തൃശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 8.30 യോടെ പുത്തൻപീടിക കൈതമുക്കിനു സമീപത്ത് വച്ചാണ് സംഭവം. ബൈക്കുകളിൽ വന്നിരുന്ന ഇരുവരെയും കാറിലെത്തിയ സംഘം കാർ ഉപയോഗിച്ച് ഇടിച്ചു വീഴ്ത്തിയ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിനു പിന്നിൽ കാരമുക്ക് സ്വദേശിയായ യുവാവും സംഘവുമാണെന്നാണ് സൂചന. നേരത്തെ ധനേഷിന്റെ നേതൃത്വത്തിൽ ഇയാളുടെ വീടാക്രമിച്ചതായി പറയുന്നു. ഇതാണ് ആക്രമണത്തിനു കാരണമെന്നാണ് സംശയം. ആക്രമണത്തിനു ശേഷം സംഘം കാറിൽ രക്ഷപ്പെട്ടു. പ്രതികൾ എത്തിയ വാഹനത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി കാമറകളുടെ ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും വെട്ടേറ്റ ധനേഷും സനലും ഒട്ടേറെ കേസുകളിലെ പ്രതിയാണ്. സംഭവ…
Read Moreജനകീയ വിഷയങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്ന് മന്ത്രി മൊയ്തീൻ
aതൃശൂർ: ജനകീയ വിഷയങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നു മന്ത്രി എ.സി. മൊയ്തീൻ. ലൈഫ് മിഷൻ പദ്ധതി പൂർത്തീകരണ പ്രഖ്യാപനവും കുടുംബസംഗമവും ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് മിഷൻ സംഗമങ്ങൾ ചില രാഷ്ട്രീയ കക്ഷികൾ ബഹിഷ്കരിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. പ്രശ്നം ജനകീയമാകുന്പോൾ രാഷ്ട്രീയകക്ഷികൾ ജനനന്മയ്ക്കൊപ്പം നില്ക്കണം. തദ്ദേശസ്ഥാപന ഭരണത്തിൽ പ്രതിപക്ഷമോ രാഷ്ട്രീയ കക്ഷികളോ ഇല്ലെന്നു മന്ത്രി പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് ഉപജീവനത്തിനായി കുടുംബശ്രീയും വ്യവസായ വകുപ്പുമായി ചേർന്നു തൊഴിൽപരിശീലനം കൂടി നൽകുമെന്നു മന്ത്രി വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു. മേയർ അജിത വിജയൻ മുഖ്യപ്രഭാഷണം നടത്തി. എംഎൽഎമാരായ ഇ.ടി. ടൈസണ് മാസ്റ്റർ, യു.ആർ. പ്രദീപ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ്, കേരള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.എസ്. വിനയൻ,…
Read Moreപുതുമയായി ചെസ് ടൂറിസം; കേരളം വേദി
തൃശൂർ: രാജ്യത്ത് ആദ്യമായി ചെസ് ടൂറിസം സംരംഭത്തിന് കേരളം വേദിയാകുന്നു. ആലപ്പുഴ, കുമരകം എന്നിവിടങ്ങളിൽ ഒഴുകുന്ന പുരവഞ്ചിയിലും മാരാരി കടലോരത്തും കൊച്ചിയിലെ ഹോട്ടലിന്റെ പതിനഞ്ചാം നിലയിലും ചാലക്കുടിപ്പുഴയുടെ തീരത്തുമായി വിദേശികളും സ്വദേശികളും ഒത്തുചേരുന്ന അന്തർദേശീയ ചെസ് മത്സരമാണ് ഒരുക്കുന്നത്. 26 മുതൽ ഫെബ്രുവരി രണ്ടു വരെയാണ് പരിപാടി. ചെസ് മത്സരത്തോടൊപ്പം മനോഹരങ്ങളായ ഇടങ്ങളിലേക്ക് പുരവഞ്ചി സവാരികൾ, കുമരകത്തെ റെസ്പോണ്സിബ്ൾ ടൂറിസം അനുഭവം, കടൽക്കരയിലെ അസ്തമയ ദൃശ്യം, ഫോർട്ട് കൊച്ചി വിനോദയാത്ര, പാരന്പര്യ കേരളീയ ഗ്രാമാനുഭവങ്ങൾ, അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര എന്നിവയും കോർത്തിണക്കിയിരിക്കുന്നു. കേരളത്തിന്റെ തനതായ കലാരൂപങ്ങളും ഭക്ഷ്യവിഭവങ്ങളും മത്സരാർഥികൾക്കായി ഒരുക്കും. ലോക ചെസ് ഒളിന്പ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പ്രഫ. എൻ.ആർ.അനിൽകുമാർ, മുൻ ഇന്ത്യൻ ചെസ് താരങ്ങളായ ഡോ.പി. മനോജ് കുമാർ, ജോ പറപ്പിള്ളി എന്നിവരും ചെസ് പ്രേമികളായ പ്രഫ.അജിത്കുമാർ രാജ , അഡ്വ. പ്രശാന്ത് സുഗതൻ, ജോജു…
Read Moreകാന്റീൻ പൂട്ടിയിട്ട് മാസങ്ങൾ പിന്നിടുന്നു; ഒരു ഗ്ലാസ് ചായക്കും ഒരു കപ്പ് ചൂടുവെള്ളത്തിനും വേണ്ടി അലയഞ്ഞ് മെഡിക്കൽ കോളജിലെത്തുന്ന രോഗികളും ബന്ധുക്കളും
മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി. സമയം രാത്രി ഒന്പതര. അടഞ്ഞുകിടക്കുന്ന കാന്റീനിനു മുന്നിൽ പാലക്കാട് നിന്നെത്തിയ കുഞ്ഞിക്കണ്ണൻ എന്നയാളെ കണ്ടു. കൈയിലൊരു പാത്രവുമായി ആൾ കാന്റീനിനു മുന്നിൽ നിന്നു പരുങ്ങുകയാണ്. എന്താ കാര്യമെന്ന് തിരക്കിയപ്പോഴാണ് കുറച്ചു ചായ കിട്ടാനാണ് നിൽക്കുന്നതെന്നും കാന്റീൻ അടച്ചതുകൊണ്ട് ഇനിയെന്തു ചെയ്യുമെന്നറിയാതെ നിൽക്കുകയാണെന്നും മറുപടി കിട്ടിയത്. ഇനിയെപ്പഴാ മോനേ കാന്റീൻ തുറക്കുക എന്നായിരുന്നു ആ വൃദ്ധന് അറിയേണ്ടത്. ഈ കാന്റീൻ അടച്ചുപൂട്ടിയിട്ട് മാസങ്ങളായെന്ന് ആ പാവത്തിന് അറിയില്ലല്ലോ…. കുഞ്ഞിക്കണ്ണനെ പോലെ രാത്രിയിൽ ചായയും ചൂടുവെള്ളവും തേടി മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽ അലയുന്നവർ നിരവധിയാണ്. കാന്റീൻ അടച്ചുപൂട്ടി മാസങ്ങൾ പിന്നിടുന്നു. ആകെയുള്ള ഇന്ത്യൻ കോഫീഹൗസ് രാത്രി എട്ടിന് അടയ്ക്കും. പിന്നെ ചൂടുവെള്ളമോ ചായയോ കിട്ടാൻ ആശുപത്രിക്ക് പുറത്തുള്ള ഹോട്ടലുകളേയോ തട്ടുകടകളേയോ ആശ്രയിക്കണം. പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പുറത്തെ ഹോട്ടലുകളേക്കാൾ ന്യായവിലയ്ക്ക് കാന്റീനിൽ…
Read More