അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി; കേന്ദ്രീയ വിദ്യാലയങ്ങൾ ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾക്കും അവധി ബാധകം

കൊച്ചി: അഞ്ച് ജില്ലകളിലെ പ്രൊഫഷണൽ കോളജ് ഉൾപ്പടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. തൃശൂർ, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് അവധി. ഈ ജില്ലകളിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതും സ്കൂളുകളിൽ ഭൂരിഭാഗവും ദുരിതാശ്വാസ ക്യാന്പുകളായി പ്രവർത്തിക്കുന്നതുമാണ് അവധി നൽകാൻ കാരണം. കേന്ദ്രീയ വിദ്യാലയങ്ങൾ ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമായിരിക്കും. ആരോഗ്യവിദ്യാഭ്യാസ കാര്യാലയം ചൊവ്വാ, ബുധൻ ദിവസങ്ങളിൽ നടത്താനിരുന്ന പാരാമെഡിക്കൽ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Read More

ജലനിരപ്പ് താഴ്ന്ന് പെരിങ്ങൽക്കുത്ത്; ചാലക്കുടിയിൽ പ്രളയഭീഷണി ഒഴിയുന്നു

ചാലക്കുടി: മഴ കുറഞ്ഞതോടെ ആശ്വാസമായി പെരിങ്ങൽക്കുത്ത് ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. ജലനിരപ്പ് താഴ്ന്ന് ഡാമിന്‍റെ ഏഴ് ക്രസ്റ്റ് ഗേറ്റുകളിലൂടെയും ചാലക്കുടി പുഴയിലേക്ക് ജലം ഒഴുകിയിരുന്നത് നിലച്ചു. നിലവിൽ ഡാമിന്‍റെ നാല് സ്ലൂയിസ് ഗേറ്റുകളിൽ രണ്ടെണ്ണത്തിലൂടെ മാത്രമാണ് ജലം പുഴയിലേക്ക് ഒഴുകുന്നത്. ഇന്നലെ വൈകീട്ട് ആറിന് ഡാമിൽ സംഭരണ ശേഷിയുടെ 58.6 ശതമാനം മാത്രം ജലമാണുള്ളത്. ഡാമിന്‍റെ ഇപ്പോഴത്തെ ജലനിരപ്പ് 418.95 മീറ്ററാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണു ക്രസ്റ്റ് ഗേറ്റുകളിലൂടെയുള്ള ജലമൊഴുക്ക് നിലച്ചത്. ഡാമിന്‍റെ ഏഴ് ക്രസ്റ്റ് ഗേറ്റുകളും ഏറ്റവും താഴത്തെ നിലയിൽ ക്രമീകരിച്ചിരിക്കുകയായിരുന്നു. ഒഴുകിയെത്തുന്ന വെള്ളം ഡാമിൽ സംഭരിക്കപ്പെടാതെ അതേ അളവിൽ ചാലക്കുടി പുഴയിലേക്ക് ഒഴുകിപ്പോകാൻ അനുവദിക്കുന്നതിനായിരുന്നു ഇത്. ഡാമിലേക്ക് വൃഷ്ടി പ്രദേശത്തു നിന്നുള്ള നീരൊഴുക്ക് കുറഞ്ഞതായി അധികൃതർ അറിയിച്ചു. രണ്ടു ദിവസം മുന്പത്തെ അപേക്ഷിച്ച് നാലിലൊന്ന് മാത്രമാണ് നീരൊഴുക്ക്. 267.68 ക്യൂമെക്സ് ജലമാണ് ഡാമിലേക്കുള്ള നീരൊഴുക്കെങ്കിൽ…

Read More

 കാനം രാജേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കടുത്ത ശ്വാസ തടസത്തെതുടർന്നാണ് ചികിത്‌സതേടിയത്

തൃശൂർ: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസം തടസം കൂടിയതിനാൽ സിസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തൃശൂരിലെത്തിയ കാനം രാജേന്ദ്രനെ ഇന്നു രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. മന്ത്രി വി.എസ്.സുനിൽകുമാർ, ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് തുടങ്ങിയവർ ആശുപത്രിയിലെത്തി കാനത്തെ സന്ദർശിച്ചു.

Read More

മഴ നിലയ്ക്കുന്നില്ല; നഗരത്തിൽ തിരക്കൊഴിയുന്നു; ബസുകൾ കുറവ്; കയ്പമംഗലത്ത് ജനപ്രതിനിധികൾ ക്യാന്പുകൾ സന്ദർശിച്ചു

സ്വന്തം ലേഖകൻ തൃശൂർ: ഇന്നുരാവിലെ ഏഴുമണിവരെ ഏറെക്കുറെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു തൃശൂരിൽ. എന്നാൽ അതു കഴിഞ്ഞ് അൽപസമയത്തിനകം മഴ ചാറിത്തുടങ്ങി. പിന്നെ മഴ പതിയെപ്പതിയെ ശക്തപ്പെട്ടു. അപ്പോഴേക്കും നഗരത്തിനു ചുറ്റുമുള്ള ഇടങ്ങളിലെല്ലാം കഴിഞ്ഞ പ്രളയത്തെ ഓർമിപ്പിക്കുമാറ് വെള്ളം നിറഞ്ഞുകഴിഞ്ഞിരുന്നു.പുഴയ്ക്കൽ പാടത്ത് വെള്ളം നിറഞ്ഞുകൊണ്ടേയിരുന്നു. ഒരു ഭാഗത്താണ് വെള്ളക്കെട്ട് കൂടുതലായുള്ളത്. ഇരുചക്രവാഹനയാത്രക്കാരോട് സൂക്ഷിച്ചു പോകണമെന്ന് പരിസരവാസികൾ മുന്നറിയിപ്പ് നൽകുന്നുണ്ടായിരുന്നു. വലിയ വാഹനങ്ങൾ തടസമില്ലാതെ കടന്നുവന്നു.പാടം നിറഞ്ഞ് വെള്ളം റോഡിലേക്ക് കയറിയിരുന്നു. ചൂണ്ടൽ ഭാഗത്തെത്തുന്പോഴേക്കും റോഡും പാടവുമെല്ലാം ഒരുപോലെയായിരുന്നു. മുന്നോട്ട് ബൈക്കിൽ അധികം പോകേണ്ടെന്ന് വഴിയിൽ നിന്നിരുന്നവരും രക്ഷാപ്രവർത്തകരും മുന്നറിയിപ്പ് തന്നു. വെള്ളത്തിന്‍റെ ഒഴുക്ക് പെട്ടന്ന് കൂടുമെന്നും ബൈക്കുകൾ തെന്നിപ്പോകാൻ ഇടയുണ്ടെന്നുമായിരുന്നു മുന്നറിയിപ്പ്. അതിനാൽ മുന്നോട്ടുപോകാനാതെ മടങ്ങി. തിരിച്ച് വിയ്യൂരിലെത്തുന്പോൾ പാലത്തിന് അധികം താഴെയല്ലാതെ വെള്ളം കുത്തിയൊലിച്ച് പോകുന്നത് കണ്ടു. മഴ കനത്താൽ കഴിഞ്ഞ തവണത്തെ പോലെ വിയ്യൂർ പാലം…

Read More

ഡാമുകൾ നിറയല്ലേ…വെള്ളം പെട്ടന്ന് ഉയരാത്തത് ആശ്വാസമാകുന്നു ; തൽക്കാലം ഡാം തുറക്കുമെന്ന ഭീതി വേണ്ടെന്ന് ഉദ്യോഗസ്ഥർ 

തൃശൂർ: എല്ലാവർഷവും ഡാമുകൾ നിറയാൻ കാത്തിരുന്നവർ ഇപ്പോൾ പേടിയോടെയാണ് ഡാമുകളിലെ ജലനിരപ്പ് എത്രയായെന്ന് അന്വേഷിക്കുന്നത്. ഡാമുകൾ കൂടി നിറഞ്ഞാൽ വെള്ളം തുറന്നുവിടുന്നതോടെ മുങ്ങിചാകുന്ന സാഹചര്യത്തിലേക്ക് എത്തുമെന്ന ഭീതിയാണ് പലർക്കും. എന്നാൽ ജില്ലയിലെ പ്രധാനപ്പെട്ട ഡാമുകളൊക്കെ അത്രപെട്ടന്ന് നിറയില്ലെന്നത് ആശ്വാസം നൽകുന്നു. കഴിഞ്ഞ വർഷം ഇതേ സമയം ഡാമുകൾ നിറയുകയും മഴയോടൊപ്പം തുറന്നുവിടുകയും ചെയ്തതോടെയാണ് കാര്യങ്ങളെല്ലാം കൈവിട്ടത്. മഴവെള്ളവും ഡാമുകളിലെ വെള്ളവും കൂടിയെത്തിയതോടെ നിലയില്ലാകയത്തിലകപ്പെട്ട പോലെയായിരുന്നു ഒട്ടു മിക്ക പ്രദേശങ്ങളിലും. കൂടാതെ കൃഷി നാശവും വളർത്തുമൃഗങ്ങൾ ചത്തൊടുങ്ങുന്ന സംഭവവും എല്ലാവർക്കും നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. മഴവെള്ളം മാത്രമായാൽ പരമാവധി കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട പീച്ചി ഡാമിൽ മുൻ വർഷത്തെ വെള്ളവുമായി താരതമ്യം ചെയ്യുന്പോൾ പകുതി വെള്ളം പോലും എത്തിയിട്ടില്ല. മഴ കൂടിയതിനാൽ നീരൊഴുക്ക് കൂടുന്നുണ്ടെങ്കിലും ഡാമിന്‍റെ സംഭരണശേഷി വിസ്തൃതമായതിനാൽ ജലനിരപ്പ് അത്രപെട്ടന്ന്…

Read More

എൺപത്  വയസുള്ള വൃദ്ധയെ പീഡിപ്പിച്ച യുവാവിന് പത്തുവർഷം കഠിന തടവും പിഴയും

ഇരിങ്ങാലക്കുട: 80 വയസുള്ള മാനസികരോഗിയായ വൃദ്ധയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയെ പത്തുവർഷം കഠിന തടവിനും ഒരുലക്ഷം രൂപ പിഴയടക്കുന്നതിനും ഇരിങ്ങാലക്കുട അഡീഷണൽ അസിസ്റ്റന്‍റ് സെഷൻസ് ജഡ്ജ് ജോമോൻ ജോണ്‍ ശിക്ഷ വിധിച്ചു. കോടശേരി വില്ലേജ് നായരങ്ങാടി കുറ്റിക്കാടൻ ജോജു (35) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. 2013 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ബന്ധുവും മാനസികരോഗിയുമായ വൃദ്ധയെ വീട്ടിൽ ആരുമില്ലാത്ത അവസരത്തിൽ പ്രതി പീഡിപ്പിക്കുകയായിരുന്നു. വൃദ്ധയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി വൃദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദൃക്സാക്ഷികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. പ്രതിയെ പിഴയടക്കാത്ത പക്ഷം ഒരുവർഷം കഠിന തടവ് അനുഭവിക്കണം. ചാലക്കുടി എസ്ഐ വി.ടി. ഷാജൻ ആണ് കേസ് അന്വേഷിച്ചത്.

Read More

മഴയ്ക്കിടെ മോഷണം! 20,000 രൂപ നഷ്ടപ്പെട്ടു; നിലം തൊടാതെ ഫയർഫോഴ്സ്

ചാവക്കാട്: തിരുവത്രിയിൽ വീട് കുത്തിത്തുറന്ന് മോഷണം. 20,000 രൂപ നഷ്ടപ്പെട്ടു. തിരുവത്ര കുമാർ യുപി സ്കൂളിന് സമീപം തേർളി ജനാർദന്‍റെ വീട്ടിൽനിന്നുമാണ് മോഷണം.വീടിന്‍റെ പുറത്തെ മുറി കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു. വീട്ടുകാർ അകത്തെ മുറിയിൽ ഉറങ്ങിക്കിടക്കുന്പോഴായിരുന്നു മോഷണം. മഴകാരണം ശബ്ദം കേട്ടില്ല. രാവിലെയാണ് മോഷണവിവരം അറിയുന്നത്. നിലം തൊടാതെ ഫയർഫോഴ്സ് തൃശൂർ: മഴ തുടരുന്നതോടെ വെള്ളം പൊങ്ങി കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനും റോഡിലേക്കും വീടുകളിലേക്കും മരങ്ങൾ വീണത് മുറിച്ചു മാറ്റുന്നതിനുമായി ഇന്നലെ മുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ തലങ്ങും വിലങ്ങും പായുകയാണ്. ഏഴ് യൂണിറ്റുകളും വിവിധ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്തി വരികയാണ്. മരങ്ങൾ കടപുഴകി വീണതോടെ പല സ്ഥലങ്ങളിലും റോഡ് ഗതാഗതവും വൈദ്യുതി ബന്ധവും നിലച്ചു. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പാഞ്ഞെത്തിയാണ് റോഡ് ഗതാഗതം പുനസ്ഥാപിക്കാൻ ഓടുന്നത്. എല്ലാ സേനാംഗങ്ങളും വിശ്രമമില്ലാതെയാണ് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നത്.

Read More

ചാലക്കുടി പുഴ കരകവിഞ്ഞു! പുഴയോരത്തെ വീടുകളിൽ വെള്ളം കയറി; ബസ് സർവീസുകൾ നിർത്തി; ജനം ഭീതിയിൽ

ചാലക്കുടി: പുഴ കരകവിഞ്ഞൊഴുകി ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തി. ഇതിനെ തുടർന്ന് നിരവധി വീടുകൾ വെള്ളത്തിനടിയിലായി. പുഴയോരത്തുള്ള ആളുകൾ വീടുകളിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിഞ്ഞുപോകുകയാണ്. വെട്ടുകടവ് പ്രദേശത്ത് നിരവധി വീടുകൾ വെള്ളത്തിനടിയിലായി. ഇന്നലെ രാത്രി മുതൽ ചാലക്കുടി പുഴ കരകവിഞ്ഞൊഴുകി വെട്ടുകടവ് പ്രദേശത്തേക്കെത്തിയത്. ഇതിനെ തുടർന്ന് ആളുകൾ രാത്രിയോടെ തന്നെ വീടുകളിൽ നിന്ന് ഒഴിഞ്ഞുപോയി. വെട്ടുകടവ് പാലത്തിനടയിൽ കഴിഞ്ഞവർഷമുണ്ടായ പ്രളയത്തിൽ വന്നടിഞ്ഞ മരങ്ങൾ തടസം സൃഷ്ടിച്ചിരിക്കുകയാണ്. പുഴയിൽ വെള്ളം ഉയർന്നതോടെ മരക്കൂട്ടങ്ങൾ പാലത്തിനടയിൽ പൊന്തിവന്നതിനാൽ ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. ചാലക്കുടി സിഐ ജെ. മാത്യു, ഫയർഫോഴ്സ് എന്നിവരുടെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് മരങ്ങൾ മാറ്റാൻ ശ്രമിച്ചെങ്കിലും വിഫലമായി. വെട്ടുകടവ് ഭാഗത്ത് വെള്ളമുയർന്നത് കാണാൻ വൻ ജനത്തിരക്കാണ്. ഇനിയും വെള്ളം പുഴയിൽ ഉയരുമെന്ന ഭീതിയിലാണ് ജനങ്ങൾ. ചാലക്കുടി കൂടപ്പുഴ ഭാഗത്തും, അതിരപ്പിള്ളി റോഡിലും വെള്ളം കയറിയിട്ടുണ്ട്. ഇവിടെ പ്രവർത്തിക്കുന്ന വർക്ക്ഷോപ്പ്…

Read More

പ്രളയം ഭയന്ന് ജനം പലായനം തുടങ്ങി! പുലർച്ചെ മൂന്നിന് വിളിച്ചുണർത്തി ചാലക്കുടിയിൽ രക്ഷാപ്രവർത്തനം; പത്തു ബോട്ടുമായി 25 നീന്തൽ വിദഗ്ധർ തൃശൂരിലെത്തി

സ്വന്തം ലേഖകൻ തൃശൂർ: പ്രളയത്തിന് സമാനമായ സ്ഥിതിയിലേക്ക് തൃശൂർ ജില്ലയിൽ മഴയും കാറ്റും ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലയിടത്തു നിന്നും പലായനം തുടങ്ങി. കനത്ത മഴയും ഡാമുകളുടെ ഷട്ടറുകൾ തുറക്കുന്നതും പ്രളയത്തിന് സാധ്യതയുണ്ടെന്ന ആശങ്കയിലാണ് ജനങ്ങൾ. ഇന്നലെ രാത്രിയും ഇന്നു രാവിലെയും ജില്ലയിൽ മഴ കനക്കുകയാണ്.ജില്ലയിലെ ചെറുതും വലുതുമായ ഡാമുകളുടെ ഷട്ടറുകൾ പലയിടത്തും തുറന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ആളപായങ്ങൾ എവിടെയും റിപ്പോർട്ടു ചെയ്തിട്ടില്ല. പറന്പിക്കുളം ഗ്രൂപ്പ് ഡാമുകളിലൊന്നായ തൂണക്കടവ് ഡാമിൽ നിന്ന് തമിഴ്നാട്ടിലേക്കു വെളളം കൊണ്ടുപോകുന്ന കനാൽ തകർന്നതിനാൽ തൂണക്കടവിൽ നിന്നും പെരിങ്ങൽകുത്തിലേക്കു വെള്ളം ഒഴുക്കിത്തുടങ്ങി. ഏകദേശം 400 ക്യൂബിക് മീറ്റർ വെള്ളമാണ് പെരിങ്ങൽകുത്തിലേക്ക് എത്തുന്നത്. ഇതിനാൽ ചാലക്കുടി പുഴയിലെ ജലനിരപ്പ് നിലവിലുള്ളതിൽ നിന്ന് ഒരടിയോളം ഉയരാൻ ഇടയുണ്ടെന്ന് അധികൃതർ അറിയിച്ചു. ജില്ലയിലെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. തുന്പൂർമൂഴി, അതിരപ്പിള്ളി,…

Read More

എട്ടാമത്തെ കുഞ്ഞും സിസേറിയനിലൂടെ; ചരിത്രം പിറന്നതു കുഴിക്കാട്ടുശേരിയിൽ

തൃശൂർ: രണ്ടു പ്രസവശസ്ത്രക്രിയ (സിസേറിയൻ) കഴിഞ്ഞാൽ മൂന്നാമതൊരു കുഞ്ഞിനെക്കുറിച്ച് ചിന്തിക്കാൻപോലും ബുദ്ധിമുട്ടുന്നവരെ ഞെട്ടിച്ചിരിക്കുകയാണ് എറണാകുളം ജില്ലയിലെ നെട്ടൂർ സ്വദേശികളായ ദന്പതികളും ഡോ. ഫിന്‍റോ ഫ്രാൻസീസും. ഇന്നലെ രാവിലെ എട്ടരയ്ക്ക് തൃശൂർ ജില്ലയിലെ കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ഹോസ്പിറ്റലിൽ സിസേറിയനിലൂടെ ദന്പതികളുടെ എട്ടാമത്തെ കുഞ്ഞിനെ പുറത്തെടുത്തു. നെട്ടൂർ പള്ളിപ്പറന്പിൽ മാർട്ടിൻ ന്യൂനസിനും ലിനറ്റിനുമാണ് പെണ്‍കുഞ്ഞു പിറന്നത്. എട്ടു പ്രസവവും സിസേറിയനായിരുന്നു. കേരളത്തിൽതന്നെ ഇതാദ്യമാണ്. മാർട്ടിൻ – ലിനറ്റ് ദന്പതിക ൾക്കു മക്കളായി മൂന്നു പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളും. മൂത്തവൾ ഗ്രേസ് അനീറ്റ പ്ലസ് ടു വിദ്യാർഥിയാണ്. “ആദ്യ നാലു പ്രസവങ്ങൾ എറണാകുളത്തായിരുന്നു. അഞ്ചാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചതോടെ ഡോക്ടർമാരെല്ലാം കൈയൊഴിഞ്ഞു. അങ്ങനെയാണ് കിടങ്ങൂർ ലിറ്റിൽ ലൂർദ് ആശുപത്രിയിലെ ഡോ. സിസ്റ്റർ മാഴ്സലിറ്റിന്‍റെ അരികിലെത്തുന്നത്. അഞ്ചും ആറും സിസേറിയൻ അവിടെയായിരുന്നു. ഏഴാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്പോഴാണ് മാഴ്സലമ്മ മരിക്കുന്നത്. അങ്ങനെയാണ്…

Read More