മുളങ്കുന്നത്തുകാവ്: കലശലായ വയറു വേദനയുമായി എത്തിയ രോഗിയുടെ വയറ്റിൽ നിന്നും ശസ്ത്രക്രിയ വഴി 111 ഇരുന്പ് ആണികൾ പുറത്തെടുത്തു. ചാവക്കാട് മേത്തല സ്വദേശിയായ 49കാരന്റെ വയറ്റിൽ നിന്നുമാണ് തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജറി വിഭാഗത്തിലെ ഡോക്ടർമാർ അഞ്ച് മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെ 111 ആണികൾ പുറത്ത് എടുത്തത്. മാനസിക വിഭ്രാന്ത്രി കാട്ടുന്ന ഇയാൾ കഴിഞ്ഞ 10 വർഷമായി ഇരുന്പ് ആണി കഴിക്കാറുണ്ടന്ന് പറയുന്നു. മാസങ്ങളായി വേദന പ്രകടിപ്പിക്കുന്ന ഇയാളെ ബന്ധുക്കൾ ആശുപത്രികളിൽ കാണിച്ചുവെങ്കിലും വേദന സംഹരി കൊടുത്ത് തൽക്കാലം പ്രശ്നം പരിഹരിക്കുകയാണ് പതിവ.് തുടർച്ചയായ വേദന വന്നതിനെ തുടർന്ന് നടത്തിയ സ്കാനിംഗിൽ ആണ് എന്തോ സാധനങ്ങൾ വയറ്റിൽ കിടക്കുന്നതായി കണ്ടെത്തുന്നത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജറി വിഭാഗത്തിലെ ഡോ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഡോ.പി.വി .സന്തോഷ്, ഡോ.സേതു, ഡോ.ആനന്ദൻ, ഡോ. സുനിൽകുമാർ എന്നിവർ അടങ്ങിയ…
Read MoreCategory: Thrissur
വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; സഹായിയായ ഒരാൾകൂടി അറസ്റ്റിൽ
വടക്കഞ്ചേരി: വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. എളവന്പാടം തച്ചക്കോട് വിനോദി (27) നെയാണ് ഡിവൈഎസ്പി കെ.എം. ദേവസ്യ, സി.ഐ ബി.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. പെണ്കുട്ടികളെ കാറിൽ കൊണ്ടുപോകാൻ വിനോദ് സഹായിച്ചിരുന്നതായി കണ്ടെത്തിയതിനാലാണ് അറസ്റ്റ്. പോലീസ് കസ്റ്റഡിയിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മറ്റു രണ്ടു പ്രതികളെ ഡിസ്ചാർജ് ചെയ്ത് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി. ആലത്തൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ മൂന്നു പ്രതികളേയും 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.ഡ്രൈവർമാരായ എളവന്പാടം തച്ചക്കോട് രതീഷ് (34), സുഹൃത്ത് എളന്പാടം കണിയമംഗലം ചെറുകുന്നം മൂഴി വിളയിൽ ജിന്റോ പീറ്റർ (29) എന്നിവരാണ് പോലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എസ്സി വിഭാഗത്തിൽപ്പെട്ട ഒരു കുട്ടി ഉൾപ്പെടെ രണ്ടു വിദ്യാർത്ഥിനികളെയാണ് യുവാക്കൾ രതീഷ് വാടകയ്ക്കു…
Read Moreപൂസായപ്പോഴും കെട്ടിറങ്ങിയപ്പോഴും കേരള പോലീസ് തുണ; ലക്ഷ്മണന്റെ മനസിൽ കെപി സൂപ്പർ
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: പൂസായപ്പോഴും കെട്ടിറങ്ങിയപ്പോഴും അന്യസംസ്ഥാന തൊഴിലാളിക്ക് തുണയായത് പോലീസ്. മദ്യപിച്ച് അബോധാവസ്ഥയിൽ തേക്കിൻകാട് മൈതാനിയിൽ കണ്ടെത്തിയ അന്യസംസ്ഥാന തൊഴിലാളിയായ ബംഗാൾ സ്വദേശി ലക്ഷ്മണിനെ(30) മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത് പോലീസാണ്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജായപ്പോൾ പോകാൻ പൈസയില്ലാത്ത അവസ്ഥയിൽ ലക്ഷ്മണന് തുണയായതും പോലീസു തന്നെ. ചേർപ്പ് – അമ്മാടം മേഖലയിലെ സിമന്റ് കട്ട നിർമാണ കന്പനിയിലെ തൊഴിലാളിയായ ലക്ഷ്മണൻ അവധിദിവസം ആഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പം തൃശൂരിലെത്തി മദ്യപിക്കുകയും ബോധം നശിക്കുകയും ചെയ്തു. ലക്ഷ്മണന് ബോധം നഷ്ടപ്പെട്ടതോടെ സുഹൃത്തുക്കൾ മുങ്ങി. രാത്രി തേക്കിൻകാട് മൈതാനിയിൽ ഇരുട്ടത്ത് കിടന്നിരുന്ന ഇയാളുടെ പണം അടങ്ങിയ പേഴ്സും മൊബൈൽ ഫോണും നഷ്ടമായിരുന്നു. തേക്കിൻകാട് മൈതാനിയിലെ സ്ഥിരം മോഷ്ടാക്കളാണ് ഇയാളുടെ പണം കവർന്നതെന്ന് കരുതുന്നു. രാത്രികാല പട്രോളിംഗിനെത്തിയ പോലീസ് ലക്ഷ്മണിനെ ആദ്യം കോർപറേഷൻ ജനറൽ ആശുപത്രിയിലും പിന്നീട് മുളങ്കുന്നത്തുകാവിലെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും…
Read Moreവിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ചികിത്സയിലിരുന്ന യുവാക്കളെ ഡിസ്ചാർജ് ചെയ്ത് അറസ്റ്റ് ചെയ്തു
വടക്കഞ്ചേരി: വിദ്യാർത്ഥിനികളെ തട്ടികൊണ്ടു പോയി ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രതികളെ ഡിസ്ചാർജ് ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. യുവാക്കളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഡ്രൈവർന്മാരായ എളവന്പാടം തച്ചക്കോട് രതീഷ് (34), സുഹൃത്ത് എളവന്പാടം കണിയമംഗലം ചെറുക്കുന്നം മൂഴിവിളയിൽ ജിന്റോ പീറ്റർ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടികളെ തട്ടികൊണ്ട് പോകാൻ കൂട്ടുനിന്നയാളാണ് പിടിയിലായിട്ടുള്ളതെന്ന് സൂചനയുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എസ്.സി വിഭാഗത്തിൽപ്പെട്ട ഒരു കുട്ടി ഉൾപ്പെടെ പതിനഞ്ചും പതിനാറും വയസുള്ള രണ്ട് വിദ്യാർഥിനികളെയാണ് യുവാക്കൾ തട്ടികൊണ്ട് പോയി രതീഷ് വാടകക്ക് താമസിക്കുന്ന വീട്ടിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. സുഹൃത്ത് ജിന്റോ പീറ്ററിനേയും വിളിച്ചു വരുത്തിയായിരുന്നു സംഭവം. കുട്ടികളെ കാണാതായതിനെ തുടർന്നുള്ള തെരച്ചിലിൽ യുവാക്കൾ കഴിഞ്ഞിരുന്ന വാടക വീട്ടിൽ കണ്ടെത്തുകയായിരുന്നു. പ്രകോപിതരായ നാട്ടുകാർ യുവാക്കളെ…
Read Moreയൂത്തിന്റെ ചാണകക്കളി പാളി..! എംഎൽഎ ഇരുന്നയിടത്ത് യൂത്ത് കോൺഗ്രസ് ചാണം തളിച്ച സംഭവം; ഗീതഗോപി എംഎൽഎയുടെ മൊഴിയെടുത്തു; 11 പേർക്കെതിരെ കേസ്
തൃശൂർ: റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ഗീതഗോപി എംഎൽഎ ഉപരോധ സമരം നടത്തിയ സ്ഥലത്ത് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ച സംഭവത്തിൽ എംഎൽഎയുടെ മൊഴി പോലീസ് രേഖപ്പെടത്തി. യൂത്ത് കോണ്ഗ്രസുകാർ ജാതീയധിക്ഷേപം നടത്തിയെന്ന ഗീത ഗോപിയുടെ പരാതിയെ തുടർന്നാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരാണ് തനിക്കെതിരെ ജാതീയധിക്ഷേപം നടത്തിയതെന്ന് എംഎൽഎ മൊഴിയെടുത്ത ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫെയ്മസ് വർഗീസിനോടു പറഞ്ഞു. ചാണകവെള്ളം തളിച്ച സംഭവത്തിൽ ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ്, മൂന്ന് പഞ്ചായത്ത് അംഗങ്ങൾ എന്നിവരടക്കം 11 ആളുകളുടെ പേരിൽ പോലീസ് കേസെടുത്തു. സർക്കാർ നിയമോപദേശം ലഭിച്ച ശേഷം തുടർനടപടികളുണ്ടാകുമെന്ന് പോലീസ് പറഞ്ഞു. സ്പീക്കർ, മുഖ്യമന്ത്രി, പട്ടികജാതി-നിയമവകുപ്പ് മന്ത്രി, റവന്യൂ മന്ത്രി, പട്ടികജാതി കമ്മീഷൻ എന്നിവർക്കെല്ലാം എംഎൽഎ പരാതി നൽകിയിരുന്നു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ വനിതാകമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
Read Moreപാർലമെന്റിനെ നോക്കുകുത്തിയാക്കി മോദി പ്രസിഡൻഷ്യൽ ഭരണം തുടങ്ങിയെന്ന് എം.എ. ബേബി
തൃശൂർ: പാർലമെന്റിനെ നോക്കുകുത്തിയാക്കി മോദി സർക്കാർ രാജ്യത്തെ അപ്രഖ്യാപിത പ്രസിഡൻഷ്യൽ ഭരണക്രമത്തിലാക്കിയെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. സിപിഎം തൃശൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രഫ.എം. മുരളീധരൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടികളേയും എംപിമാരേയും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും വരുതിയിലാക്കി അപ്പം ചുട്ടെടുക്കുന്നതുപോലെ നിയമങ്ങൾ പാസാക്കുന്നു. പാർലമെന്റിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റികളേയും സെലക്ട് കമ്മിറ്റികളേയും അപ്രസക്തമാക്കി. ഗാന്ധിവധവും ഗുജറാത്ത് കൂട്ടക്കൊലയും നടത്തിയ പ്രസ്ഥാനം നേതൃത്വം നൽകുന്ന സർക്കാർ തീവ്രവാദ നിയന്ത്രണ നിയമഭേദഗതി കൊണ്ടുവന്നതിൽ വൈരുധ്യമുണ്ട്. അങ്ങേയറ്റം അപകടകരവുമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ചരിത്രം രാജ്യത്തിനറിയാം. അദ്ദേഹവും പ്രധാനമന്ത്രിയും ചേർന്ന് സർക്കാരിനെ ഭരണകൂട ഭീകരശക്തിയാക്കുകയാണ്. മോദി സർക്കാരിന്റേതു വെറും സ്വേച്ഛാധിപത്യ ഭരണമെന്നു പറഞ്ഞ് തള്ളരുതെന്നും ബേബി അഭിപ്രായപ്പെട്ടു. പി.കെ. ഷാജൻ അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ, സെക്രട്ടറി കെ.പി. മോഹനൻ, പുരോഗമന കലാസാഹിത്യ…
Read Moreഓട്ടോ പെർമിറ്റിലെ അഴിമതി; അന്വേഷണം ദ്രുതഗതിയിൽ; പെർമിറ്റ് മറിച്ചു വിൽപനയ്ക്ക് ലഭിക്കുന്നത് രണ്ട് ലക്ഷത്തോളം രൂപ
തൃശൂർ: ജില്ലയിലെ ഓട്ടോ പെർമിറ്റുകളുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം അവസാനഘട്ടത്തിൽ. കടുത്ത നടപടികളുണ്ടായേക്കും. ഇതിനകം മിന്നൽ പരിശോധനകൾ നടത്തി ഉന്നതാധികാരികൾക്കു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. തൃശൂർ നേർക്കാഴ്ച്ച സമിതി സെക്രട്ടറി പി.ബി. സതീഷിനു ലഭിച്ച വിവരാവകാശ രേഖകളിലാണ് ഇതു വ്യക്തമാക്കുന്നത്. നേരത്തെ ജില്ലയിലെ ഓട്ടോ പെർമിറ്റ് അഴിമതി സംബന്ധിച്ചു ഇദ്ദേഹം നല്കിയ പരാതിയിൽ ജില്ലാ കളക്ടർ അന്വേഷണത്തിനു വിജിലൻസിനു നിർദേശം നല്കിയിരുന്നു. ഒരാളുടെ പേരിൽ മാത്രം മുപ്പതോളം ടൗണ് പെർമിറ്റ് നല്കിയതുമായി ബന്ധപ്പെട്ടായിരുന്നു പരാതി. ഈ ഓട്ടോകൾ 400 രൂപ ദിവസ വാടകയ്ക്ക് പ്രതിദിനം 12,000 രൂപയുടെ ലാഭമുണ്ടാക്കുന്നു. ചിലർ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പേരിൽ നിരവധി ടിപി, ടിസി 350 രൂപയുടെ പെർമിറ്റ് സ്വന്തമാക്കി സർക്കാരിനെയും കോടതിയെയും കബളിപ്പിക്കുന്നതായി പരാതിയിലുണ്ട്. ഈ രീതിയിൽ ജില്ലയിൽ മാത്രം ഇരുനൂറോളം ഓട്ടോറിക്ഷകൾ ഓടുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. ചിലർ പെർമിറ്റുകൾ രണ്ടുലക്ഷം രൂപയ്ക്കു…
Read Moreപൂരപ്പാടം കർഷക സംഘത്തിന്റെ ആഗ്രഹം ഫലപ്രാപ്തിയിൽ; പൂരപ്പാടത്ത് പൊൻ കതിർ വിളഞ്ഞു; ആറാട്ടുപുഴ ക്ഷേത്രത്തിൽ ഇല്ലംനിറ നാളെ
ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ ഇല്ലം നിറ നാളെ നടത്തും. രാവിലെ എട്ടിന് നമസ്കാര മണ്ഡപത്തിൽ വെച്ച് ഗണപതി പൂജയോടെയാണ് ഇല്ലം നിറയുടെ ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് ഇല്ലി, നെല്ലി, അത്തി, ഇത്തി, അരയാൽ, പേരാൽ എന്നിവയുടെ ഇലകൾ മണ്ഡപത്തിൽ സമർപ്പിച്ച് ലക്ഷ്മീപൂജക്ക് തുടക്കം കുറിക്കും. ലക്ഷ്മീപൂജയുടെ മധ്യേ അരിമാവ് കൊണ്ട് അണിഞ്ഞ് നാക്കിലയിൽ തയ്യാറാക്കി ഗോപുരത്തിൽ വച്ചിരിക്കുന്ന പൊൻകതിരുകൾ മേൽ ശാന്തി തീർത്ഥം തളിച്ച് ശുദ്ധി വരുത്തും. കുത്തുവിളക്കിന്േറയും മണിനാദത്തിന്േറയും ശംഖനാദത്തിന്േറയും ഭക്തജനങ്ങളുടേയും അകന്പടിയോടെ മേൽശാന്തിമാർ കതിർക്കറ്റകൾ ശിരസ്സിലേറ്റി ക്ഷേത്ര മതിൽക്കകത്ത് പ്രദക്ഷിണം വെച്ച് കതിരുകളെ ചുറ്റിനകത്തേക്ക് എഴുന്നെള്ളിക്കും. ക്ഷേത്രത്തിനുള്ളിൽ പ്രദക്ഷിണം വെച്ച് കതിർക്കറ്റകളെ നമസ്കാര മണ്ഡപത്തിൽ ഇറക്കി എഴുന്നെള്ളിക്കും. അവിടെ വെച്ച് ലക്ഷ്മീപൂജ പൂർത്തിയാക്കിയ ശേഷം പൂജിച്ച കതിരുകൾ ശ്രീകോവിലിൽ ശാസ്താവിന് സമർപ്പിക്കും. ക്ഷേത്ര പത്തായപ്പുരയിലും നെല്ലറയിലും മറ്റും കതിരുകൾ സമർപ്പിച്ചതിനു ശേഷം നെൽക്കതിരുകൾ…
Read Moreകാടെന്നാൽ കാടുമാത്രമല്ല വൈവിധ്യങ്ങളുടെ നിറച്ചാർത്തുംകൂടി; കാടകത്തിന്റെ വൈവിധ്യവുമായി ബയോം വന്യജീവി ചിത്രപ്രദർശനം
തൃശൂർ: കാടെന്നാൽ കാടുമാത്രമല്ല വൈവിധ്യങ്ങളുടെ നിറച്ചാർത്താണെന്നു തെളിയിക്കുകയാണിവിടെ ഒരൂകൂട്ടം ഫോട്ടോഗ്രാഫർമാർ. ബാങ്കിംഗ്, ഐടി, എൻജിനീയറിംഗ്, പ്രഫഷണൽ ഫോട്ടോഗ്രഫി, ഗവേഷണം തുടങ്ങി വിവിധ മേഖലകളിൽ നിന്നെത്തിയ പതിനൊന്നുപേരുടെയും ഇഷ്ടം പ്രകൃതി, വന്യജീവി എന്നാകുന്പോൾ ബയോം ഫോട്ടോപ്രദർശനം സമ്മാനിക്കുന്നത് വന്യതയുടെ സൗന്ദര്യം. പശ്ചിമഘട്ടത്തിലെ വന്യജീവികളുടെ ചിത്രങ്ങൾ കോർത്തിണക്കി കേരളത്തിലെ പതിനൊന്നോളം ഫോട്ടോഗ്രാഫർമാരുടെ എക്സിബിഷനാണ് തുടക്കമായത്. ഈ ജൈവ വൈവിധ്യത്തെ ചിത്രീകരിച്ചുകൊണ്ടുള്ള പ്രദർശനത്തിലൂടെ പശ്ചിമഘട്ടത്തിന്റെ സംരക്ഷണ പ്രാധാന്യത്തെകുറിച്ച് വളർന്നുവരുന്ന തലമുറയേയും മുതിർന്നവരെയും ബോധവാന്മാരാക്കുക എന്നതാണ് എക്സിബിഷനിലൂടെ ലക്ഷ്യമിടുന്നത്. ഫോട്ടോകളുടെ വില്പനയിൽനിന്നു ലഭിക്കുന്ന തുക അടുത്തിടെ മരണപ്പെട്ട പ്രകൃതിനിരീക്ഷകൻ ബൈജു കെ. വാസുദേവിന്റെ കുടുംബത്തിനു കൈമാറുവാനാണ് ബയോം സംഘാടകരുടെ തീരുമാനം. ആദ്യ ദിനം തന്നെ മൂന്നു ചിത്രങ്ങളുടെ വില്പന നടന്നു. മൃദുല മുരളി, അഭിലാഷ് രവീന്ദ്രൻ, അരുണ് വിജയകുമാർ, പി.വി. മുരളിമോഹൻ, പി.കെ. മുഹമ്മദ് സയീർ, സലീഷ് മേനാച്ചേരി, സന്ദീപ് ദാസ്, കെ.…
Read Moreചോദിച്ചാൽ ചങ്കു മാത്രമല്ല പാസ്വേഡും കൊടുക്കും മലയാളി; ഓൺലൈൻ തട്ടിപ്പിന് ഉത്തരേന്ത്യൻ തട്ടിപ്പുകാർ തെരഞ്ഞെടുക്കുന്നത് മലയാളികളെ; എന്തുകൊണ്ടേന്ന കാരണം കേട്ടാൽ ഞെട്ടും….
ചോദിച്ചാൽ ചങ്കു പറിച്ചുകൊടുക്കുന്നതിനപ്പുറം എല്ലാ പാസ്വേഡുകളടക്കം കൊടുക്കുന്നവരാണ് മലയാളികൾ എന്നാണ് ഉത്തരേന്ത്യൻ തട്ടിപ്പുകാർ പറയുന്നത്. അതീവരഹസ്യമായി സൂക്ഷിക്കേണ്ട പാസ് വേഡുകൾ വരെ അപരിചിതർ ചോദിച്ചാൽ പോലും ഒരു ബുദ്ധിമുട്ടും കൂടാതെ എടുത്തുകൊടുക്കുന്ന ശീലം മലയാളിക്ക് മാറുന്നില്ല. എത്രയോ തവണ ഇതുസംബന്ധിച്ച് പോലീസും മാധ്യമങ്ങളും ബോധവത്കരണം നടത്തിയിട്ടും മലയാളികൾ പഠിക്കുന്നില്ലെന്ന് ഓരോ തട്ടിപ്പുകൾ പുറത്തുവരുന്പോഴും ബോധ്യമാകുന്നു. ഒന്ന് ഓർഡർ ചെയ്താൽ എല്ലാം വീട്ടിൽ കിട്ടുമെന്ന സൗകര്യം മലയാളികളെ കൂടുതൽ മടിയൻമാരാക്കുന്നു. എല്ലാം സുഖ സൗകര്യങ്ങളും പുറത്തേക്കിറങ്ങാതെ കിട്ടുമ്പോൾ മലയാളികൾ ഇത്തരത്തിലുള്ള അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാകുകയാണ്. പുറത്തുവരുന്ന തട്ടിപ്പുകളുടെ വിവരങ്ങൾ കുറവാണെങ്കിലും ഇതിലും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നാണ് അധികാരികൾ പറയുന്നത്. സ്വന്തം ലേഖകൻ തൃശൂർ: ഹോട്ടലുകളിൽ നിന്നും മറ്റും ഓണ്ലൈൻ വഴി പണം തട്ടുന്ന സംഘത്തലവൻ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽപേരുണ്ടെന്ന് പോലീസ്. ഇവർക്കായി തിരച്ചിൽ തുടരുന്നുണ്ടെങ്കിലും സംഘാംഗങ്ങൾ ക്യാന്പു ചെയ്യുന്ന ഉത്തരേന്ത്യൻ…
Read More