തൃശൂർ: ചാവക്കാട്ട് കോൺഗ്രസ് പ്രവർത്തകൻ നൗഷാദ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ ഇതുവരെ പിടികൂടാത്തത് അത്ഭുതകരമെന്ന് എഐസിസി ജനറൽസ സെക്രട്ടറി ഉമ്മൻ ചാണ്ടി. നൗഷാദിനെ എസ്ഡിപിഐ പ്രവർത്തകർ കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്ന് അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ എത്രയും വേഗം നടപടിയെടുക്കണമെന്നും യഥാർഥ പ്രതികളെ കണ്ടെത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.അറസ്റ്റ് വൈകിയാൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. നൗഷാദിന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടങ്കിൽ പോലീസ് നേരത്തെ നടപടികളെടുക്കേണ്ടിയിരുന്നെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കൊല്ലപ്പെട്ട നൗഷാദിന്റെ വസതിയിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read MoreCategory: Thrissur
ഹോട്ടലിൽനിന്ന് ഭക്ഷണം ഓർഡർ ചെയ്ത് ഓണ്ലൈനായി പണം തട്ടി; ഉത്തരപ്രദേശ് സ്വദേശി പോലീസ് പിടിയിൽ
തൃശൂർ: ഹോട്ടലുകളിൽനിന്ന് ഓണ്ലൈൻ വഴി പണം തട്ടുന്ന സംഘത്തലവൻ പിടിയിലായി. ഫോണ്വഴി ഭക്ഷണം ഓർഡർ കൊടുത്തു ഹോട്ടലുടമയുടെ ബാങ്ക് അക്കൗണ്ട് നന്പരും എടിഎം കാർഡ് നന്പരും പാസ് വേഡും ചോർത്തിയെടുത്തു പണം തട്ടിയെടുക്കുകയായിരുന്നു. ഉത്തർപ്രദേശ് മഥുര ബിഷംഭര സ്വദേശി ദിൽബാഗ് (23) ആണു തൃശൂർ സിറ്റി പോലീസിന്റെ പിടിയിലായത്. പട്ടാളക്കാരനാണെന്നു സ്വയം പരിചയപ്പെടുത്തി തങ്ങളുടെ ക്യാന്പിലെ പട്ടാളക്കാർക്കു ഭക്ഷണം വേണമെന്നു ഫോണിലൂടെ പറഞ്ഞു വലിയൊരു തുകയ്ക്കുള്ള ഭക്ഷണം പാഴ്സലായി ഓർഡർ ചെയ്താണു തട്ടിപ്പിനു തുടക്കം. തയാറാക്കിയ ഭക്ഷണം കൊണ്ടുപോകാൻ ആരും എത്താതിരുന്നപ്പോൾ കടയുടമ ഭക്ഷണം ഓർഡർ ചെയ്തയാളെ വിളിച്ചു. ഡ്യൂട്ടി തിരക്കുള്ളതിനാൻ തനിക്കു വരാൻ കഴിയില്ലെന്നും വേറെ ആളെ പറഞ്ഞയയ്ക്കാമെന്നും മറുപടി നൽകി. ഒപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വാട്സ് ആപ്പ് വഴി തന്നാൽ അക്കൗണ്ടിലേക്ക് ഓണ്ലൈനായി പണം അടയ്ക്കാമെന്നും വിശ്വസിപ്പിച്ച് കടയുടമയുടെ എടിഎം വിവരങ്ങളും പാസ്വേഡും…
Read Moreനൗഷാദിന്റെ കൊലപാതകം; “പള്ളിക്കാട്ടിൽ കുഴിവെട്ടി റെഡിയായി ഇരുന്നോളാൻ പറ’; എസ്ഡിപിഐ നേതാവിന്റെ ഫേസ്ബുക്ക് ആഹ്വാനം പുറത്ത്
തൃശൂർ: പുന്ന നൗഷാദിനെ കൊലപ്പെടുത്തുമെന്ന് എസ്ഡിപിഐ എഫ്ബി ഗ്രൂപ്പിലെ ഫേസ്ബുക്ക് ആഹ്വാനം പുറത്ത്. 2013 മാർച്ച് ആറിനും ഏഴിനുമാണ് ഫേസ്ബുക്ക് ഗ്രൂപ്പിൽ നൗഷാദിനെ ഇല്ലാതാക്കണമെന്ന ആഹ്വാനമുണ്ടായത്. പുന്ന സെന്ററിൽ എസ്ഡിപിഐ പ്രവർത്തകൻ നസീബിന് നേരയെുണ്ടായ ആക്രമണ ശ്രമത്തിനു പിന്നാലെയാണ് നൗഷാദിനെ വകവരുത്തണമെന്ന കമന്റുകളും പോസ്റ്റും. നസീബിനു നേരെനടന്ന അക്രമത്തിനു നേതൃത്വം നൽകിയത് നൗഷാദാണെന്നും മുതലും പലിശയും ചേർത്ത് തിരിച്ച് കൊടുക്കണമെന്നും പറഞ്ഞുള്ള കമന്റുകൾ ഗ്രൂപ്പിൽനിന്ന് പുറത്തുവന്നിട്ടുണ്ട്. പോസ്റ്റിൽ കമന്റ് ചെയ്തവരോട് കാത്തിരിക്കാൻ ആവശ്യപ്പെടുന്ന മറുപടിയും ഗ്രൂപ്പിലുണ്ട്. ’പള്ളിക്കാട്ടിൽ കുഴിവെട്ടി റെഡിയായി ഇരുന്നോളാൻ പറ’ നൗഷാദിനെ കൊല്ലാനാള് വരും. പോസ്റ്റിൽ പറയുന്നു. എന്നാൽ, എസ്ഡിപിഐയുടെ ഒൗദ്യോഗിക ഗ്രൂപ്പല്ലെന്നും പ്രവർത്തകർ സ്വയം ഉണ്ടാക്കിയ ഗ്രൂപ്പിനു ആഹ്വാനത്തിനും എസ്ഡിപിഐക്ക് പങ്കില്ലെന്നും മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇതിനിടെ, കൊലപാതകത്തിൽ പങ്കെടുത്തവരിൽ നാലുപേരെ പോലീസ് തിരിച്ചറിഞ്ഞു. അറസ്റ്റ് ഉടനെ നടക്കാൻ സാധ്യതയുണ്ട്. കൊലയ്ക്ക്…
Read Moreതെറ്റുകൾ ഏറ്റു പറഞ്ഞ് ക്ഷേത്രപരിചാരകർ; ഗുരുവായൂരിലെ അഷ്ടമംഗല്യ പ്രശ്ന പരിഹാരം; സായൂജ്യ പൂജയും വിളിച്ചുചൊല്ലി പ്രായശ്ചിത്തവും നടന്നു
ഗുരുവായൂർ: ക്ഷേത്രത്തിൽ നടന്നുവരുന്ന അഷ്ടമംഗല്യ പ്രശ്ന പരിഹാരചടങ്ങുകളുടെ ഭാഗമായി പ്രധാന പരിഹാര ചടങ്ങായ സായജ്യപൂജയും വിളിച്ചുചൊല്ലി പ്രായശ്ചത്തവും നടന്നു.ഗുരുവായൂരപ്പന്റെ വടക്കേമാതിൽമാടത്തിൽ പുലർച്ചെ അഞ്ചിന് സായൂജ്യപൂജ ആരംഭിച്ചു.ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നന്പൂതിരിപ്പാടിന്റെ സാനധ്യത്തിൽ തന്ത്രിചേന്നാസ് ഹരി നന്പൂതിരിപ്പാടാണ് സായൂജ്യപൂജ നിർവ്വഹിച്ചത്. മുന്പ് പ്രേതാവാഹനം നടത്തിയ ചെറിയ വെള്ളി പ്രതിമകളെ വിഷ്ണു പാദത്തിൽ ലയിപ്പിക്കുന്ന ചടങ്ങാണ് സായൂജ്യപൂജ.സായൂജ്യപൂജക്കിടെ 12ബ്രാഹമണർക്ക് കാൽകഴുകിച്ചൂട്ടും ഒരു ബ്രാഹ്മണന് ദാനവും നടത്തി.സായൂജ്യപൂജക്കുശേഷം രാവിലെ ഒന്പതോടെയായിരുന്നു വിളിച്ചുചൊല്ലി പ്രായശ്ചിത്തം.കൊടിമരത്തിനു മുന്നിൽ ക്ഷേത്രപരിചാരകർ,ഭരണാധികാരികൾ,ജീവനക്കാർ,ഭക്തർ എല്ലാവരും ചേർന്ന് തെറ്റുകൾ ഗുരുവായൂരപ്പനോട് ഏറ്റു പറഞ്ഞു.അറിഞ്ഞോ അറിയാതേയോ തങ്ങളോ പൂർവ്വികരോ ചെയ്ത തെറ്റുകൾക്ക് മാപ്പ് നൽകണമെന്ന് പറഞ്ഞായിരുന്നു പ്രാശ്ചിത്തം നടത്തിയത്. ക്ഷേത്രം ഉൗരാളൻ മല്ലിശ്ശേരി പരമേശ്വരൻ നന്പൂതിരിപ്പാടാണ് വിളിച്ചുചൊല്ലി പ്രായശ്ചിത്തത്തിന് നേതൃത്വം നൽകിയത്.വിളിച്ചുചൊല്ലി പ്രായശ്ചത്തിന്റെ ഭാഗമായി ഗുരുവായൂരപ്പന് സമർപ്പിക്കാനുള്ള എണ്ണാപ്പണം വെള്ളികുടത്തിലും ഉരുളിയിലുമായി നിക്ഷേപിച്ചു.വെള്ളി കുടത്തിൽ സ്വർണ പൊട്ട് സമർപ്പിച്ചശേഷം വെള്ളി…
Read Moreചരക്കുവാഹനങ്ങളുടെ രജിസ്ട്രേഷൻ നിരക്ക് നൂറിരട്ടി കൂട്ടി; ലോറികൾ കട്ടപ്പുറത്തേക്ക്; സമരത്തിനൊരുങ്ങി ലോറി ഓണേഴ്സ് ഫെഡറേഷൻ
തൃശൂർ: ചരക്കുവാഹനങ്ങളുടെ രജിസ്ട്രേഷൻ, റീ രജിസ്ട്രേഷൻ നിരക്കുകൾ നാനൂറു രൂപയിൽനിന്നു നാൽപ്പതിനായിരം രൂപയായി വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ മോട്ടോർ വാഹന നിയമ പരിഷ്കാരം നടപ്പാക്കിയാൽ ചരക്കുലോറി സർവീസുകൾ നിർത്തിവയ്ക്കേണ്ടിവരുമെന്നു ലോറി ഓണേഴ്സ് ഫെഡറേഷൻ. വാഹനങ്ങളുടെ ഓരോ കാര്യങ്ങൾക്കുമുള്ള ഫീസ് ഭീമമായി വർധിപ്പിച്ചു. ഇൻഷ്വറൻസ് തുക നാലിരട്ടിയാണു വർധിപ്പിച്ചത്. ഫിറ്റ്നസ്, ടാക്സ്, പെർമിറ്റ്, ക്ഷേമനിധി തുടങ്ങിയവയുടെ ബാധ്യതയുമുണ്ട്. ഭീമമായ നിരക്കുവർധനമൂലം വൻതോതിൽ ചരക്കുലോറികളുടെ വാടക വർധിപ്പിക്കേണ്ട അവസ്ഥയിലാണ്. നിത്യോപയോഗ സാധനങ്ങൾ അടക്കമുള്ളവയുടെ വിലവർധനയ്ക്കു വഴിയൊരുക്കുന്ന നിരക്കു വർധനയിൽനിന്ന് സർക്കാർ പിന്മാറണമെന്നു ഫെഡറേഷൻ ആവശ്യപ്പെട്ടു. പ്രതിഷേധവുമായി കേന്ദ്ര സർക്കാർ ഓഫീസുകൾക്കുമുന്നിൽ സമരം നടത്തുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ. ജോണ്, ജനറൽ സെക്രട്ടറി ഇ.കെ. ഷാജു, വൈസ് പ്രസിഡന്റ് പീച്ചി ജോണ്സണ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Read Moreമാംസാവശിഷ്ടങ്ങൾ അടങ്ങിയ ലോറി തട്ടിയെടുത്ത സംഭവം; സിസിടിവി കാമറകൾപരിശോധിക്കുന്നു; ഉപേക്ഷിക്കപ്പെട്ട നിലയിൽ ലോറി കണ്ടെത്തി
കൊരട്ടി: ടൺ കണക്കിന് മാംസാവശിഷ്ടങ്ങളും, മൃഗങ്ങളുടെ തോലുകളും വിദേശത്തേക്ക് കയറ്റി അയക്കുവാൻ കൊണ്ടുപോകുന്നതിനിടയിൽ നാലംഗസംഘം തട്ടിയെടുത്ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കേസുമായി ബന്ധപ്പെട്ട് ദേശീയപാതയിലെ സിസിടിവി കാമറകൾ പരിശോധന പോലീസ് തുടങ്ങി. ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ചൊവ്വാഴ്ചയാണ് മട്ടാഞ്ചേരിയിൽ നിന്നും ഹൈദരാബാദിലേക്ക് കൊണ്ടുപോകുകയായിരുന്ന മാംസാവശിഷ്ടങ്ങളടങ്ങിയ ലോറി നാലംഘ സംഘം തട്ടിക്കൊണ്ടുപോയത്. ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും ഭീഷണിപ്പെടുത്തിയാണ് ലോറി തട്ടിയെടുത്തത്. പിന്നീട് ലോറി ഉപേക്ഷിക്കപ്പെട്ട നിലയിൽ ദേശീയപാതയോരത്ത് കണ്ടെത്തിയെങ്കിലും ലോറിയിലെ ലോഡ് മോഷണം പോയിരുന്നു. ഏകദേശം എട്ട് ടണ് തൂക്കം വരുന്ന വസ്തുക്കൾ വാഹനത്തിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. മട്ടാഞ്ചേരിയിൽ നിന്നുള്ള യാത്രാമധ്യേ ദേശീയപാതയോരത്തെ ചിറങ്ങരയിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം ലോറിയിൽ കയറുന്പോഴാണ് നാലംഗ സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതത്രേ. പിന്നീട് ഡ്രൈവറും ക്ലീനറും കൊരട്ടി പോലീസ് സ്റ്റേഷനിലെത്തി…
Read Moreഅഭിമന്യൂ കേസിന്റെ ഗതിയാകുമോയെന്ന് ആശങ്ക; ചാവക്കാട്ടേത് എസ്ഡിപിഐ നടത്തിയ ആസൂത്രിത കൊലപാതമെന്ന് ചെന്നിത്തല
തൃശൂർ: ചാവക്കാട്ട് കോണ്ഗ്രസ് പ്രവർത്തകൻ നൗഷാദിന്റെ കൊലപാതകം ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ്ഡിപിഐ നടത്തിയ ആസൂത്രിത കൊലപാതകമാണിത്. അന്വേഷണത്തിൽ പോലീസിന് വീഴ്ച പറ്റിയതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അഭിമന്യൂ കേസിന്റെ ഗതിയാകുമോയെന്ന ആശങ്കയുണ്ട്. എസ്ഡിപിഐയുടെ പേര് മുല്ലപ്പള്ളി രാമചന്ദ്രൻ ആദ്യം പറയാതിരുന്നത് അതിനെക്കുറിച്ച് അറിയാത്തതിനാലെന്നും ചെന്നിത്തല പറഞ്ഞു. ചൊവ്വാഴ്ചരാത്രിയാണ് പുന്ന സെന്ററിൽ വച്ചാണ് നാലുപർക്ക് വെട്ടേറ്റത്. കോൺഗ്രസിന്റെ ബൂത്ത് പ്രസിഡന്റ് കൂടിയായ പുന്ന പുതുവീട്ടിൽ നൗഷാദ് (പുന്ന നൗഷാദ് -43) ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിച്ചത്. സംഭവത്തിൽ ഏഴുപേരെ ചാവക്കാട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 18 ഓളം പേർ നിരീക്ഷണത്തിലാണ്.
Read Moreഭീമന് കിഴങ്ങ് ! ഒരു മൂട് കപ്പയില് ഒരു കിഴങ്ങിന്റെ തൂക്കം 15 കിലോ; പറമ്പില് ആകെ നട്ടത് ഒരു കൊള്ളിത്തണ്ട് മാത്രം
ഏങ്ങണ്ടിയൂർ: ഒരു മൂട് കപ്പയിലെ ഒരു കൊള്ളിക്കിഴങ്ങിന്റെ മാത്രം തൂക്കം 15 കിലോ. ഏങ്ങണ്ടിയൂർ സെന്റ് തോമസ് സ്കൂളിനു സമീപം ചാലിശേരി ബെനഡിക്ടിന്റെ മകൻ സാജന്റെ വീട്ടുപറന്പിൽ നിന്നാണ് ഈ ഭീമൻ കിഴങ്ങ് ലഭിച്ചത്. പറന്പിൽ ആകെ നട്ടത് ഒരു കൊള്ളിത്തണ്ട് മാത്രം. അതും പറന്പിൽ കഴിഞ്ഞ വർഷമുണ്ടായ കൊള്ളിയുടെ തണ്ട് ഒടിച്ചു കുത്തിയത്. ആട്ടിൻ കാഷ്ഠവും വെണ്ണീറും വീട്ടിലുണ്ടാക്കിയ കന്പോസ്റ്റ് വളവും കടയ്ക്കിലിട്ടു. ഇപ്പോൾ ഒന്പതു മാസം. കർഷക ദിനമായ ചിങ്ങം ഒന്നിന് പറിച്ച് പഞ്ചായത്തിൽ പ്രദർശനത്തിന് നൽകാമെന്നാണ് സാജൻ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ദിവസം ചെട്ടിക്കാട് സെന്റ് ആന്റണീസ് പള്ളിയിൽ കുടുംബസമേതം പോയി വന്നപ്പോഴേക്കും പറന്പ് വൃത്തിയാക്കിയ തമിഴ് തൊഴിലാളികൾ കൊള്ളിത്തണ്ട് ഭൂമി നിരപ്പിനോട് ചേർന്ന് വെട്ടിമുറിച്ച് കളഞ്ഞിരുന്നു. ഇതുകണ്ട് അല്പംവിഷമം തോന്നിയ സാജൻ കപ്പ പറിച്ചപ്പോഴാണ് വലിപ്പമുള്ള കപ്പക്കിഴങ്ങ് കിട്ടിയത്. കടയിൽ കൊണ്ടുപോയി തൂക്കം…
Read Moreസുഖചികിത്സയ്ക്കും അറുതിക്കും അവധി; ചാകരയുടെ പ്രതീക്ഷയിൽ തീരം
കെ.ടി. വിൻസന്റ് ചാവക്കാട്: മുനക്കകടവിലെ മറൈൻ എൻജിനിയറിംഗ് കേന്ദ്രങ്ങളിൽ തിരക്കിട്ട പണി നടക്കുകയാണ്. തട്ടലും മുട്ടലും പെയിന്റിംഗുമായി അവസാന മിനുക്കു പണിയിലാണ് എല്ലാവരും. സഹായിക്കാൻ ബോട്ട് തൊഴിലാളികളും. ഒടുവിൽ കാത്തിരുന്ന ദിവസം എത്തി. ട്രോളിംഗ് നിരോധനം ഇന്ന് തീരും. നാളെ പുലർച്ചെ മുതൽ മത്സ്യബന്ധനം ആരംഭിക്കും. വറുതിക്ക് അറുതിവരുത്തി ചാകര പ്രതീക്ഷയിലാണ് എല്ലാവരും. കഴിഞ്ഞമാസം ഒന്പതിന് ആരംഭിച്ച ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും. അതിന്റെ തിരക്കിലാണ് മുനക്കകടവ് തീരത്ത്. ബോട്ടുകൾക്ക് സുഖ ചികിത്സ കൂടി നൽകുന്നകാലമാണ് നിരോധനം. തൊഴിലാളികൾക്ക് ദുരിതകാലമാണെങ്കിലും അന്നം തേടാൻ പോകുന്ന യാനങ്ങൾ അവർക്ക് ചങ്കാണ്. അറ്റകുറ്റപ്പണികൾക്ക് കരയ്ക്കു കയറ്റിയ ബോട്ടുകൾക്കൊപ്പം തൊഴിലാളികളും നിൽക്കും. നൂറുകണക്കിനു ബോട്ടുകൾ പണിക്കായി കരയ്ക്കു കയറുന്ന സമയമാണ്. ഒപ്പം നിന്നില്ലെങ്കിൽ അറ്റുകുറ്റപ്പണികൾ തീരില്ലെന്ന് അവർക്കറിയാം. മറൈൻ എൻജിനീയറിംഗ് തൊഴിലാളികൾക്കൊപ്പം അവരും പണിയെടുക്കും. അതിന്റെ അവസാനത്തെ തട്ടലും മുട്ടലുമാണ്…
Read Moreആശുപത്രിയിൽ കത്തിവീശി ഭീഷണിയുമായി യുവാവ്; കീഴ്പ്പെടുത്താനെത്തിയ പോലീസിന് പരിക്ക്
ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ രാത്രി കയറിച്ചെന്ന് കത്തികാണിച്ച് ഭീഷണിമുഴക്കിയ തമിഴ്നാട് സ്വദേശിയായ യുവാവിനെ പോലീസ് കീഴ്പ്പെടുത്തി. തമിഴ്നാട് തേനി സ്വദേശി രഞ്ജിത്ത് കുമാറിനെയാണ് (30) പോലീസ് കീഴ്പ്പെടുത്തിയത്. കീഴ്പ്പെടുത്തുന്നതിനിടയിൽ സീനിയർ സിപിഒ സുമേഷിന്റെ കൈയ്ക്കു പരിക്കേറ്റു. ഇന്നലെ രാത്രി 12.45നാണ് സംഭവം ഉണ്ടായത്. വിക്സ് ആവശ്യപ്പെട്ട് കാഷ്വാലിറ്റിയിലേക്ക് കയറിചെന്ന യുവാവ് അക്രമാസക്തനാകുകയായിരുന്നു. ആശുപത്രി ജീവനക്കാർ കാഷ്വാലിറ്റിയുടെ വാതിലടച്ച് രക്ഷപ്പെട്ടു. അക്രമാസക്തനായി നിന്ന് ഇയാളുടെ അടുത്തേക്ക് ആരും അടുത്തില്ല. ആശുപത്രി അധികൃതർ അറിയിച്ചതിനുസരിച്ച് എഎസ്ഐ ബെന്നി, സീനിയർ സിപിഒ സുമേഷ്, സിപിഒ ലിജോ എന്നിവർ ചേർന്ന് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Read More