തൃശൂർ: ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ വില്ലേജ് ഓഫീസുകളിലും ഇനി ഇ പോസ് മെഷീനിലൂടെ പണമിടപാട് നടത്താം. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യുപിഎ ആപ്പുകൾ വഴി ഒരു രൂപ മുതലുള്ള പണമിടപാടുകൾ ഇ പോസ് മെഷീനുകളിലൂടെ സ്വീകരിക്കും. പണമിടപാടുകൾ എളുപ്പത്തിൽ നടത്താനും, ചില്ലറക്ഷാമം പരിഹരിക്കുന്നതിനും കള്ളനോട്ടുകളുടെ വ്യാപനം തടയുന്നതിനും ഇതിലൂടെ സാധിക്കും. വില്ലേജ് ഓഫീസുകൾ ഡിജിറ്റൽ ആകുന്നതോടെ ഭൂനികുതി ഉൾപ്പെടെയുള്ള എല്ലാ പണ ക്രയവിക്രയങ്ങളും അതാതു ദിവസംതന്നെ സർക്കാരിലേക്കെത്തുമെന്ന പ്രത്യേകതയുമുണ്ട്. ജില്ലയിലെ 255 വില്ലേജുകളിലും നാളെ മുതൽ ഇ പോസ് മെഷിൻ പ്രയോഗത്തിൽ വരും. ഫെഡറൽ ബാങ്കുമായി ചേർന്നാണ് ഇ പേമെന്റ് പദ്ധതി നടപ്പിലാക്കുന്നത്. റവന്യൂ വകുപ്പ് സംഘടിപ്പിച്ച മെഷീൻ വിതരണ പരിശീലന പരിപാടി ജില്ലാ കളക്ടർ ഷാനവാസ് ഉദ്ഘാടനം ചെയ്തു.
Read MoreCategory: Thrissur
സ്ഥലം ലഭിച്ചാൽ ഭരതന് ജന്മനാട്ടിൽ സാംസ്കാരി നിലയം നിർമിക്കാൻ ഉറപ്പ് ലഭിച്ചെന്ന് കെ.പി.എ.സി. ലളിത
വടക്കാഞ്ചേരി: സ്ഥലം വിട്ടു നൽകിയാൽ ഭരതന്റെ പേരിൽ ജന്മനാട്ടിൽ സാംസ്ക്കാരിക നിലയം നിർമ്മിക്കുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ അറിയിച്ചതായി കെ.പി.എ.സി.ലളിത പറഞ്ഞു. കേരളവർമ്മ പബ്ലിക്ക് ലൈബ്രറിയും, ഭരതൻ ഫൗണ്ടേഷനും സംയുക്തമായി വടക്കാഞ്ചേരി കേരളവർമ്മ വായനശാല ഹാളിൽ സംഘടിപ്പിച്ച 21-മത് ഭരതൻ സ്മൃതിയിൽ ദീപം തെളിയിച്ച് പ്രസംഗിക്കുകയായിരുന്നു കെ.പി.എ.സി.ലളിത. നിമകളുടെ ആചാര്യനായിരുന്നു ഭരതനെന്ന് സ്മൃതി ഉദ്ഘാടനം ചെയ്തു കൊണ്ട് കവി ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. ചടങ്ങിൽ നടിയും, ഭരതന്റെ സഹധർമ്മിണിയുമായ കെ.പി.എ.സി.ലളിത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ, ജയരാജ് വാര്യർ, രചന നാരായണൻകുട്ടി, രമാദേവി, നഗരസഭ കൗണ്സിലർ സിന്ധു സുബ്രഹ്മണ്യൻ, കുന്നംകുളം ഡിവൈഎസ്പി ടി.എസ്.സിനോജ്, വി. മുരളി, ജി. സത്യൻ, വേണു മച്ചാട്, പി.ഭാഗ്യലക്ഷ്മിഅമ്മ, കെ.അജിത്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ മാധ്യമ പ്രവർത്തകർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രിയ -സാമൂഹ്യ-സാംസ്ക്കാരിക-സാഹിത്യ പ്രവർത്തകർ പങ്കെടുത്തു.
Read Moreഗുരുവായൂർ നഗരസഭയിൽ ഭരണ-പ്രതിപക്ഷ വാക്കേറ്റം; ജനകീയ വിഷയങ്ങളിൽ നഗരസഭ പരാജയമെന്ന് പ്രതിപക്ഷം
ഗുരുവായൂർ: തെരുവ് വിളക്ക് പ്രകാശിപ്പിക്കുന്നതുൾപ്പെടെയുള്ള ജനകീയ വിഷയങ്ങളിൽ നഗരസഭ ഭരണാധികാരികൾ പരാജയമാണെന്ന് കൗണ്സിൽ യോഗത്തിൽ പ്രതിപക്ഷം ആരോപിച്ചു. ഇക്കാര്യത്തിൽ ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്കേറ്റുണ്ടായി. നഗരസഭയിൽ പ്രകാശനഗരം പദ്ധതി നടപ്പിലാക്കുമെന്ന് പറഞ്ഞിട്ട് തെരുവ് വിളക്കുകൾ പ്രകാശിക്കാത്ത സ്ഥിതിയാണ്, നെന്മിനി കോളനിയിലെ പൊതുകിണറിന്റെ മോട്ടോർ കേടായിട്ട് നാളുകൾ ഏറെ കഴിഞ്ഞിട്ടും അതു ശരിയാക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഭവന പദ്ധതികൾ നടപ്പിലാക്കുന്നതിലും പാളിച്ചയാണെന്നും പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ നഗരസഭയുടെ വികസനങ്ങൾക്കാവശ്യമായ പദ്ധതികൾ തയാറാക്കി പ്രധാനമന്ത്രിക്കു നിവേദനം നൽകാൻ പോലും ചെയർമാൻ തയാറായില്ലെന്നും പ്രതിപക്ഷത്തെ കോണ്ഗ്രസ് കൗണ്സിലർമാർ ആരോപിച്ചു. ഭവന പദ്ധതികളിൽ ആയിരത്തിലേറെ വീടുകൾ നൽകിയ നഗരസഭയാണെന്നും ഭൂരഹിതർക്ക് വീടുകൾ നൽകുന്നതിന് നിയമതടസമുണ്ടെന്നും നഗരസഭ ചെയർപേഴ്സൺ വി.എസ്. രേവതി, വൈസ് ചെയർമാൻ കെ.പി. വിനോദ് എന്നിവർ വിശദീകരിച്ചു. വാർഡുകളിൽ ശുചീകരണം നടത്തിയ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മൂന്നു മാസമായി വേതനം നൽകിയിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.…
Read Moreചിരിക്കുന്ന ബുദ്ധൻ…! ചിത്രങ്ങളിൽ കാണുന്ന മനോഹര രൂപങ്ങൾക്ക് മുളയളികളിലൂടെ രൂപം നൽകി ശ്രദ്ധേയമായി തങ്കമ്മ
കൊടകര: ചിത്രങ്ങളിൽ കാണുന്ന മനോഹര രൂപങ്ങൾക്ക് മുളയളികളിലൂടെ ജീവൻ നൽകുകയാണ് അറുപതു പിന്നിട്ട തങ്കമ്മ. മുളയും ഈറ്റയും ഉപയോഗിച്ച് കുട്ടയും മുറയും നെയ്തുണ്ടാക്കി ഉപജീവനം നടത്തുന്ന തങ്കമ്മ കഴിഞ്ഞ വർഷം മുതലാണ് ഒരു പരീക്ഷണമെന്ന് നിലയിൽ മുളംചീളുകൾകൊണ്ട് കലാരൂപങ്ങളൊരുക്കാൻ തുടങ്ങിയത്. തങ്കമ്മ മുളകൊണ്ട് നെയ്തുണ്ടാക്കിയ മനോഹരമായ നിലവിളക്ക് കണ്ട് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് തങ്കമ്മയെ അനുമോദിച്ചു. മന്ത്രിയുടെ അനുമോദനവാക്കുകൾ നിധി പോലെ മനസിൽ സൂക്ഷിക്കുകയാണ് ഈ വയോധിക. ആലത്തൂർ മൂന്ന് സെന്റ് കോളനിയിലെ വടക്കേക്കര കുഞ്ഞിറ്റിയുടെ ഭാര്യയാണ് തങ്കമ്മ. ഭർത്താവ് കുഞ്ഞിറ്റി നാലുവർഷം മുന്പ് മരിച്ചു. ഇപ്പോൾ മക്കളോടും പേരക്കുട്ടികളുമോടൊപ്പമാണ് തങ്കമ്മ താമസിക്കുന്നത്. ഈറ്റയുടേയും മുളയുടേയും ക്ഷാമം രൂക്ഷമായപ്പോൾ അതിനെ മറികടക്കാൻ വീട്ടുമുറ്റത്ത് മുളങ്കൂട്ടം തന്നെ ഇവർ വച്ചുപിടിപ്പിച്ചു. കലാരൂപങ്ങളൊരുക്കാനും കുട്ടയും മുറവും നെയ്യാനും ആവശ്യമായ മുളകൾ സ്വന്തം വീട്ടുമുറ്റത്തുനിന്ന് തന്നെയാണ് തങ്കമ്മ ശേഖരിക്കുന്നത്. പേരക്കുട്ടികളായ അനന്യൻ,…
Read Moreമാതൃമരണം കുറയ്ക്കാൻ നഴ്സിംഗ് സ്റ്റാഫിനും പരിശീലനം; കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജിയുടെ പദ്ധതികൾ ഇങ്ങനെ…
സ്വന്തം ലേഖകൻ തൃശൂർ: പ്രസവത്തിനിടെയുള്ള മാതൃമരണങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി പുതിയ പദ്ധതികൾ വ്യാപിപ്പിക്കുന്നു. പെട്ടന്ന് അബോധാവസ്ഥയിലാകുന്ന ഗർഭിണികളെ സഹായിക്കാനും പരിചരിക്കാനും ഡോക്ടർമാർക്കൊപ്പം നഴ്സിംഗ് സ്റ്റാഫിനേയും പരിശീലിപ്പിക്കുന്ന ഒ.ആർ.ആർ.ടി എന്ന ഒബ്സ്റ്റെട്രിക് റാപ്പിഡ് റെസ്പോണ്സ് ടീം പ്രോഗ്രാം ഇപ്പോൾ പ്രസവം നടക്കുന്ന അഞ്ഞൂറോളം ആശൂപത്രികളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചു. ഇപ്പോഴുള്ള മാതൃമരണ നിരക്ക് കുറയ്ക്കാനുള്ള വിപുലമായ പരിപാടികളും ബോധവത്കരണ പരിപാടികളും കെ.എഫ്.ഒ.ജി സർക്കാരുമായി സഹകരിച്ച് നടപ്പാക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.വർഷം ഒരു ലക്ഷം പ്രസവങ്ങളിൽ 42 മാതൃമരണങ്ങൾ എന്ന ഇപ്പോഴത്തെ കണക്ക് 30 എന്ന നിലയിലേക്ക് ചുരുക്കാൻ വിവിധ മാർഗങ്ങൾ ആവിഷ്കരിച്ചു വരികയാണ്. കേരള സർക്കാരും ഐഎംഎയും കെഫ്ഒജിയും സംയുക്തമായി സർക്കാർ-സ്വകാര്യ ആശുപത്രികളിൽ താഴെതട്ടു മുതൽ ശാക്തീകരണം നടത്തി മാതൃമരണ നിരക്ക് തോത് കുറയ്ക്കാനാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ മാതൃമരണ…
Read Moreഅലഞ്ഞുതിരിഞ്ഞു നടക്കാൻ ഇനി ഒരു തലമുറവേണ്ട…! തൃശൂർ മെഡിക്കൽ കോളജ് പരിസരത്തെ തെരുവുനായ്ക്കളെ വന്ധ്യംകരിച്ചു തുടങ്ങി
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജിലും പരിസരത്തും അലഞ്ഞുതിരിഞ്ഞ് അക്രമാസക്തരാകുന്ന തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതി ഫണ്ട് ലഭിക്കുന്നതനുസരിച്ച് നടത്തിക്കൊണ്ടിരിക്കും. നൂറു കണക്കിന് തെരുവുനായ്ക്കൾ ഇവിടെയുണ്ടെങ്കിലും ഇപ്പോൾ ലഭ്യമായ തുക ഉപയോഗിച്ച് ഇവയെ മുഴുവൻ വന്ധ്യംകരിക്കാൻ സാധ്യമല്ല. അതിനാൽ ഈ തുക ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന നായ്ക്കളെ വന്ധ്യംകരണം നടത്തും. ഈ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഒന്പത് നായ്ക്കളെ വന്ധ്യംകരണം നടത്തിക്കഴിഞ്ഞു. അവണൂർ പഞ്ചായത്ത് അന്പതിനായിരം രൂപ ആദ്യഘട്ടത്തിൽ അനുവദിച്ചിട്ടുണ്ട്. ജില്ല കുടുംബശ്രീമിഷനാണ് വന്ധീകരണപ്രക്രിയ നടത്തുന്നത്. 25 നായ്ക്കളെ ഈ ഫണ്ട് ഉപയോഗിച്ച് വന്ധ്യംകരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ബാക്കിയുള്ളവയെ വന്ധീകരിക്കുന്നതിന് ഒരു ലക്ഷംരൂപ വടക്കാഞ്ചേരി നഗരസഭ കുടുംബശ്രീ മിഷന് കൈമാറുമെന്നാണ് ഇപ്പോൾ അറിയിച്ചിട്ടുള്ളത്. ഈ തുക കിട്ടുന്ന മുറയ്ക്ക് ബാക്കിയുള്ളവയെയും വന്ധ്യംകരണത്തിന് വിധേയമാക്കും. കഴിഞ്ഞയാഴ്ച കാൻസർ രോഗികളടക്കം എട്ടുപേർക്ക് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇതെത്തുടർന്നാണ് അധികാരികൾ തെരുവുനായ വന്ധ്യംകരണ…
Read Moreതൃശൂർ മെഡിക്കൽ കോളജിൽ ‘അങ്ങനെ അതും കട്ടപ്പുറത്തായി’; നെഞ്ചുരോഗാശുപത്രിയിലെ എക്സ് റേ യന്ത്രവും കേടായി
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: പാലക്കാട് നിന്നെത്തിയ ക്യാൻസർ രോഗിയാണ്. ഏറെ നേരമായി മെഡിക്കൽ കോളജ് പുതിയ ആശുപത്രിയിൽ എക്സ് റേ എടുക്കാനായി സ്ട്രെക്ചറിൽ കിടക്കാൻ തുടങ്ങിയിട്ട്. തിരക്കോട് തിരക്കാണ് എക്സ്റേ വിഭാഗത്തിൽ. സഹികെട്ട് ആ രോഗി ചോദിക്കുന്നത് കേട്ടു – ഇവിടെ ഈ ഒരൊാറ്റ മെഷിനേ ഉള്ളൂ ആകെ…. ഇത് ഈ രോഗിയുടെ മാത്രം രോദനമല്ല. വേദനസഹിച്ച് എക്സ് റേ എടുക്കാൻ കാത്തുകിടക്കുന്ന എത്രയോ രോഗികളുടെ രോദനങ്ങളിൽ ഒന്നുമാത്രമാണ്. നെഞ്ചുരോഗാശുപത്രിയിലെ ഏക എക്സ് റേ യന്ത്രം കേടായതോടെ ഇവിടെയുള്ള കിടപ്പുരോഗികളായ ക്യാൻസർരോഗികളെ എക്സ് റേ എടുക്കാൻ പുതിയ ആശുപത്രിയിലേക്കാണ് കൊണ്ടുപോകുന്നത്. അവിടെ എക്സ് റേ മെഷിനുകൾ പലതും കേടായതു മൂലം ഉള്ളവയിൽ അഡ്ജസ്റ്റ് ചെയ്താണ് എടുക്കുന്നത്. അതുകൊണ്ടുതന്നെ തിക്കുംതിരക്കുമേറെയാണ്. നെഞ്ചുരോഗാശുപത്രിയിൽ കിടക്കുന്ന അന്പതോളം രോഗികൾക്കാണ് എക്സ് റേ എടുക്കാറുള്ളത്. ഇത് കേടായത് ശനിയാഴ്ചയാണ്. തുടർന്നാണ് കിടപ്പുരോഗികളെ…
Read Moreവിടപറഞ്ഞത് ഡോഗ് സ്ക്വാഡിലെ മികച്ച പോലീസ് ആണ്നായ ; ഔദ്യോഗിക ബഹുമതികളോടെ തണ്ടറിന് കേരള പോലീസിന്റെ യാത്രാമൊഴി
സ്വന്തം ലേഖകൻ രാമവർമപുരം: കേരള പോലീസിന്റെ ഡോഗ് സ്ക്വാഡിലെ മികച്ച പോലീസ് ആണ്നായ തണ്ടറിന് ഒൗദ്യോഗിക ബഹുമതികളോടെ കേരള പോലീസിന്റെ യാത്രാമൊഴി. ഇന്നലെ ചത്ത തണ്ടറിനെ രാമവർമപുരം കേരള പോലീസ് അക്കാദമിയിൽ ഒൗദ്യോഗിക ബഹുമതികളോടെ അടക്കം ചെയ്തു.ആകാശത്തേക്ക് വെടി ഉതിർത്ത് ഒൗദ്യോഗിക ബഹുമതികളോടെയാണ് തണ്ടറിന് കേരള പോലീസ് അന്ത്യാഞ്ജലിയർപ്പിച്ചത്. സ്ഫോടകവസ്തുക്കൾ മണത്തുപിടിക്കുന്നതിൽ മികവ് തെളിയിച്ച തണ്ടർ രാമവർമപുരത്തുള്ള പോലീസ് നായ്ക്കളുടെ വിശ്രമകേന്ദ്രത്തിലായിരുന്നു റിട്ടയർമെന്റിന് ശേഷം കഴിഞ്ഞിരുന്നത്.പതിനൊന്ന് വയസായിരുന്നു തണ്ടറിന്.കേരള പോലീസിനായി സേവനം അനുഷ്ഠിച്ച നായ്ക്കളെ പരിപാലിക്കുന്നതിനായി രാമവർമപുരം കേരള പോലീസ് അക്കാദമിയിൽ വിശ്രാന്തി കെ 9 റിട്ടയർമെന്റ് സെന്ററിൽ പാർപ്പിക്കുന്നുണ്ട്. 2009ൽ കേരള പോലീസ് അക്കാദമിയിൽ നിന്ന് ട്രെയിനിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയ തണ്ടർ കൊല്ലം സിറ്റി പോലീസിന്റെ കീഴിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. എട്ടുവയസുവരെയാണ് ഇവയുടെ സർവീസ് കാലം. ഈ വരുന്ന ഡിസംബർ 30ന് തണ്ടറിന് 11 വയസ് തികയും.…
Read Moreകോട്ടയത്തിന് പിന്നാലെ തൃശൂരും പോലീസ് നേരെ പ്രതിയുടെ ആക്രമണം; പോലീസുകാരനെ വിലങ്ങിനു തലയ്ക്കടിച്ച് വീഴ്ത്തി രക്ഷപ്പെടാൻ ശ്രമം
തൃശൂർ: പോലീസുകാരനെ വിലങ്ങുകൊണ്ട് തലയ്ക്കടിച്ച് രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം. കൊല്ലം സ്വദേശി രാമചന്ദ്രനാണ് പോലീസുകാരനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ചത്. ചാലക്കുടി കോടതിയിൽ ഹാജരാക്കവെയാണ് പ്രതി രക്ഷപ്പെടാൻ ശ്രമം നടത്തിയത്. കളവ്, കഞ്ചാവ് കേസുകളിൽ പ്രതിയാണ് രാമചന്ദ്രൻ. രാമചന്ദ്രന്റെ ആക്രമണത്തിൽ പരിക്കേറ്റ തിരുവനന്തപുരം സിറ്റി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ പ്രഭിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഭിന്റെ പരിക്ക് ഗുരുതരമല്ലെന്നാണു വിവരം.
Read Moreഓർമ്മയുണ്ടോ ഈ വാഗ്ദാനം..! ഭരതനു ജന്മനാട്ടിൽ സാംസ്കാരിക നിലയമെന്ന സുരേഷ്ഗോപി എംപിയുടെ വാഗ്ദാനം ജലരേഖപോലെ
വടക്കാഞ്ചേരി: ഭരതന്റെ പേരിൽ ജന്മനാട്ടിൽ സാംസ്ക്കാരിക നിലയം നിർമിക്കുമെന്ന സുരേഷ്ഗോപി എം.പി.യുടെയും, നഗരസഭ വൈസ് ചെയർമാന്റെയും വാക്കുകൾ ജലരേഖയായിമാറി. 2017ൽ എം.പി.യായ സുരേഷ് ഗോപിയും, 2018ൽ നഗരസഭ വൈസ് ചെയർമാൻ എം.ആർ.അനൂപ് കിഷോറുമാണ് റവന്യൂ വകുപ്പിന്റെ സ്ഥലം ഏറ്റെടുത്ത് ഭരതന്റെ പേരിൽ ജന്മനാടായ വടക്കാഞ്ചേരിയിൽ സാംസ്ക്കാരിക നിലയം വാഗ്ദാനം ചെയ്തത്. സുരേഷ് ഗോപി അന്ന്ഒരു കോടി രുപയാണ് വാഗ്ദാനം ചെയ്തിരുന്നത്.ഇതിനിടെ നഗരസഭ സ്ഥലം നൽകിയാൽ സ്മാരകം നിർമിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലനും അന്ന് സംഘാടകരെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട്ഉന്നതതല ചർച്ചകൾ നടന്നുവരികയാണെന്ന് അന്ന് സംഘാടകരും യോഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഭരതന്റെ 21-ാം ചരമ വർഷികം പിന്നിടുന്പോഴും ഭരതന്റെ പേരിലുള്ള സാംസ്ക്കാരിക നിലയം നാടിന് ഒരു സ്വപ്നമായി മാറുകയാണ്.കേരളവർമ്മ പബ്ലിക്ക് ലൈബ്രറിയും, ഭരതൻഫൗണ്ടേഷനും സംയുക്തമായിട്ടാണ് ഇത്തവണയും ഭാരതൻ സ്മൃതി സംഘടിപ്പിക്കുന്നത്. 30-ന് രാവിലെ…
Read More