പുള്ള് : പുള്ള് ഗ്രാമത്തിൽ സിനിമാ താരം മഞ്ജു വാര്യരുടെ പേരിൽ വൈദ്യുതി പോസ്റ്റ് കെ എസ് ഇ ബി അമ്മാടം സെക്ഷന്റെ പരിധിയിലുള്ള മഞ്ജു വാര്യരുടെ വീടിന്റെ മുന്പിലെ പി പി യു 242 എന്ന വൈദ്യുതി പോസ്റ്റിൽ സ്ഥാപിച്ചിരിക്കുന്ന 11 കെ വി വൈദ്യുതി ലൈൻ ഏബി സ്വിച്ച് തിരിച്ചറിയാൻ വേണ്ടിയാണ് മഞ്ജു വാര്യർ എന്ന ലൊക്കേഷൻ പേർ നൽകിയത്. വൈദ്യുതി വകുപ്പിന്റെ പോസ്റ്റുകൾക്ക് പ്രധാനപ്പെട്ട ലൊക്കേഷൻ പേരുകൾ നൽകുന്നത് പതിവാണ്.
Read MoreCategory: Thrissur
ലെക്കിടിയിൽ റെയിൽവേ ഗേറ്റും പാലവും അപകടഭീഷണിയിൽ; മേൽപ്പാലം വേണമെന്ന് ആവശ്യവുമായി യാത്രക്കാർ
ശശികുമാർ പകവത്ത് തിരുവില്വാമല: ലെക്കിടി റെയിൽവേ സ്റ്റേഷനു സമീപം തൃശൂർ-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ പ്രവേശന കവാടത്തിലെ റെയിൽവേ ഗേറ്റിൽ മേൽപ്പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. റെയിൽവേ ഗേറ്റ് തകരാറിലാകുന്പോഴും അല്ലാത്തപ്പോഴും ഇവിടെ വാഹനഗതാഗതം തടസം പതിവാണ്. ഇതുമൂലം നിരവധിയാളുകളാണ് വിവിധ വാഹനങ്ങളിൽ ലക്ഷ്യസ്ഥാനത്ത് സമയത്തിന് എത്താൻ കഴിയാതെ കഷ്ടപ്പെടുന്നത്. ഏറെനേരം ഗേറ്റ് അടച്ചിടുന്ന സമയങ്ങളിൽ ആശുപത്രികളിലേക്ക് പോകേണ്ട രോഗികളും പാന്പാടി ഐവർമഠം ശ്മശാനത്തിലേക്ക് കൊണ്ടുവരുന്ന മൃതദേഹങ്ങളും വഴിയിൽ കുടുങ്ങിക്കിടക്കുന്നത് നിത്യസംഭവമാണ്. വാഹനങ്ങൾ പാലവും നിറഞ്ഞ് പാന്പാടിവരെ എത്താറുണ്ട്. 1975ൽ പണിത പാന്പാടി -ലക്കിടി പാലവും അപകടഭീഷണിയിലാണ്. പാലത്തിന്റെ സ്പാനുകൾക്ക് താഴെയുള്ള തൂണുകൾ അപകടാവസ്ഥയിലാണ്. പാന്പാടിയിൽനിന്നും പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗവും തകർച്ച ഭീഷണിയിലാണ്. പാലം പണികഴിപ്പിച്ച സമയത്ത് 20 ടണ് മുതൽ 30 ടണ്വരെയുള്ള ഭാരമായിരുന്നു വാഹനങ്ങൾക്ക് നിശ്ചയിച്ചിരുന്നത്. എന്നാൽ, 40 വർഷത്തിനുശേഷവും ഭാരകൂടുതലുള്ള നിരവധി വാഹനങ്ങളാണ്…
Read Moreറോഡിൽ മഴക്കെണി ഒരുക്കി കോർപറേഷൻ; പൈപ്പ് സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കിയില്ല; കെണിയിൽ വീണ് കാൽനടക്കാർ
സ്വന്തം ലേഖകൻ തൃശൂർ: പൈപ്പു സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കാതെ കോർപറേഷൻ. കാൽനട യാത്രക്കാർക്കു നടന്നുപോകാൻപോലും കഴിയാത്ത വിധത്തിലാണ് മണ്ണും അവശിഷ്ടങ്ങളും തിരക്കേറിയ റോഡിൽ നിറച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരി മാസത്തോടെ ആരംഭിച്ചതാണു റോഡ് പൊളിക്കൽ. ഹൈറോഡ്, മിഷൻ ക്വാർട്ടേഴ്സ്, ബസിലിക്ക പരിസരം, അരിയങ്ങാടി, പള്ളിക്കുളം റോഡ് തുടങ്ങിയ മേഖലകളിലെല്ലാം റോഡ് പൊളിച്ച് പൈപ്പുലൈൻ സ്ഥാപിച്ചു. റോഡ് പൊളിച്ചതുമൂലം റോഡിലെ മണ്ണും പൊടിയുമെല്ലാം പീടികമുറികളിലേക്കും വീടുകളിലേക്കും അടിച്ചുകയറി മാസങ്ങളോളം ദുരിതമായിരുന്നു. ഹൈറോഡ് അടക്കമുള്ള നഗരത്തിലെ പൊളിച്ച റോഡുകൾക്ക് ഇരുവശത്തുമുള്ള മിക്ക വ്യാപാര സ്ഥാപനങ്ങളിലേയും സാധനങ്ങൾ നശിച്ചു. സ്ഥാപനങ്ങളിലേക്ക് ഇടപാടുകാർക്കു കയറിവരാനാകാത്ത അവസ്ഥയായിരുന്നു. മാസങ്ങളോളം ഈ ദുരവസ്ഥ തുടർന്നു. തൃശൂർ പൂരത്തോടെ റോഡ് ടാർ ചെയ്തു വൃത്തിയാക്കുമെന്നായിരുന്നു കോർപറേഷൻ അധികാരികളുടെ വാഗ്ദാനം. എന്നാൽ ഇതുവരേയും റോഡ് നന്നാക്കുന്നതിന് ഒരു നടപടിയും ഉണ്ടായില്ല. റോഡിനു നടുവിലൂടെ ആഴത്തിൽ കുഴിയെടുത്തു പൈപ്പ് ലൈൻ…
Read Moreദാണ്ടേ പിന്നെയേയും സിപിഐ എംഎൽഎ; പൊതുമരാമത്ത് ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് സിപിഐ എംഎൽഎ ഗീതാ ഗോപിയുടെ സമരം
തൃശൂർ: റോഡ് നന്നാക്കുന്നതിൽ ഉദ്യോഗസ്ഥർ അലംഭാവം കാട്ടുന്നുവെന്ന് ആരോപിച്ച് നാട്ടിക എംഎൽഎ ഗീതാ ഗോപി ചേർപ്പ് പൊതുമരാമത്ത് വകുപ്പിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തൃപ്പയാർ-ചേർപ്പ് റോഡ് പൊതുമരാമത്ത് വകുപ്പ് യാത്രായോഗ്യമാക്കുമെന്ന് ഉറപ്പ് തരാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് സിപിഐയിലെ എംഎൽഎയുടെ നിലപാട്. ചേർപ്പ്-തൃപ്പയാർ റോഡ് ശോചനീയാവസ്ഥയിൽ ആയിട്ട് കാലങ്ങളായി. എന്നാൽ റോഡ് നന്നാക്കുന്നതിൽ ഉദ്യോഗസ്ഥർ ശ്രദ്ധചെലുത്തിയില്ല. കഴിഞ്ഞ ദിവസം റോഡിലെ കുഴിയിൽ ബൈക്ക് യാത്രികൾ വീണ് പരിക്കേറ്റിരുന്നു. ഇതേതുടർന്ന് പ്രദേശവാസികൾ എംഎൽഎയുടെ വാഹനം തടഞ്ഞ സംഭവം നടന്നു. ഇതോടെയാണ് പൊതുമരാമത്ത് വകുപ്പിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാൻ എംഎൽഎ തീരുമാനിച്ചത്.
Read Moreതൃശൂർ മെഡിക്കൽ കോളജ് പരിസരം തെരുവുനായയുടെ വിളയാട്ട കേന്ദ്രമാകുന്നു; ആശുപത്രിയിലെത്തിയ എട്ടുപേരെ കടിച്ചു കീറി; ഓടി രക്ഷപ്പെട്ട് ഡോക്ടർമാരും
മുളംകുന്നത്തുകാവ്: രോഗികളടക്കം എട്ടോളം പേർക്കു തെരുവുനായയുടെ കടിയേറ്റു. ഓടിരക്ഷപ്പെട്ടതിനാൽ ഡോക്ടർമാർക്കു കടിയേറ്റില്ല. നായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തിയെങ്കിലും തെരുവുനായ ഭീഷണയിൽ തന്നെയാണ് മെഡിക്കൽ കോളജ് പരിസരം. നെഞ്ചുരോഗ ആശുപത്രിയ്ക്കുള്ളിലും ആശുപത്രിയ്ക്കു സമീപം വളവ് ബസ്സ്റ്റോപ്പിലുമാണ് തെരുവുനായയുടെ വിളയാട്ടം അരങ്ങേറിയത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. ആശുപത്രിയിലേക്ക് എത്തിയ രോഗികൾ അടക്കമുള്ളവരെ കടിക്കുകയായിരുന്നു. രാവിലെ മുതൽ യാത്രക്കാരെ ഭീതിയിലാക്കി തെരുവുനായ കറങ്ങിനടക്കുന്നതു സംബന്ധിച്ച് നാട്ടുകാർ പോലീസിനെയും ബന്ധപ്പെട്ട അധികാരികളെയും അറിയിച്ചിരുന്നു. ഫോണിൽ വിളിച്ചിട്ടും ആരും സ്ഥലത്ത് എത്തിയില്ല. ബസ്സ് കയറാൻ എത്തുന്നവരെ സ്റ്റോപ്പിൽ എത്തുന്നതിനു മുന്നേ തന്നെ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവർമാരും തടഞ്ഞുനിർത്തി വിവരം അറിക്കുകയും ചെയ്തിരുന്നു. നെഞ്ചുരോഗ ആശുപത്രിയിൽ കാൻസർ രോഗത്തിന്റെ കീമോ തെറാപ്പി ചെയ്യു്ാൻ കാത്തിരിക്കുകയായിരുന്ന പട്ടാന്പി കൊടുമുണ്ട സ്വദേശിനിയുടെ തുടയിലാണ് തെരുവനായ കടിച്ചത്. ഇതുകണ്ട് തടയാൻ ശ്രമിച്ച പാലക്കാട് മണ്ണൂർ സ്വദേശിനിയ്ക്കും കടിയേറ്റു. ഈ…
Read Moreമരണം മുന്നിൽ കണ്ടൊരു യാത്ര; ശക്തനിലെ ഹൈറോഡ് ജംഗ്ഷനിൽ അപകട ഭീഷണിയായി കലുങ്കിന്റെ കമ്പി തെളിഞ്ഞു നിൽക്കുന്നു; അടിയന്തിര നടപടിവേണമെന്ന ആവശ്യം ശക്തമാകുന്നു
തൃശൂർ: ശക്തൻ നഗറിലെ ഹൈറോഡ് ജംഗ്ഷനിൽ മൂന്നു വർഷം മുന്പ് പണിത കൾവർട്ടിന്റെ കോണ്ക്രീറ്റ് കന്പികൾ അപകടകരമായ വിധത്തിൽ പുറത്ത്. റോഡിനു വിലങ്ങനെയുള്ള കനമുള്ള കന്പിയിൽ തട്ടി ഇരുചക്രവാഹന യാത്രക്കാരും കാൽനടക്കാരും തിരക്കേറിയ നടുറോഡിൽ വീഴുമെന്ന അവസ്ഥയാണ്. മാത്രമല്ല, കലുങ്കിനു കാലക്രമേണ ബലക്ഷയം ഉണ്ടാകുകയും ചെയ്യും. മഴക്കാലത്ത് ഈ പ്രദേശത്തുണ്ടായിരുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ ആറു മാസത്തോളം റോഡ് അടച്ചിട്ടു നിർമിച്ചതാണ് ഈ കൾവർട്ട്. 22 ലക്ഷം രൂപ ചെലവിട്ട് കൾവർട്ട് നിർമിച്ചെങ്കിലും ഈ പ്രദേശത്തെ വെള്ളക്കെട്ട് ഒഴിഞ്ഞില്ല. ഇക്കണ്ടവാര്യ റോഡിലും മറ്റുമുള്ള വെള്ളം ചാലുകളിലേക്ക് ഒഴുകിയെത്താനുള്ള ശാസ്ത്രീയ ക്രമീകരണങ്ങൾ ഇല്ലാത്തതാണ് കാരണം. റോഡുകൾക്ക് ഇരുവശത്തും ശാസ്ത്രീയമായി കാനകൾ നിർമിച്ചതു ശാസ്ത്രീയമായല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കാനകളിലൂടെ നീരൊഴുക്കിനുള്ള ഉയരവും സൗകര്യവും തർക്ക വിഷയമാണ്. പുതുതായി നിർമിച്ച കൾവർട്ടിന്റെ മെറ്റലുകൾ ഇളകിപ്പോയതിനാലാണ് കന്പി പുറത്തുചാടിയത്. കോർപറേഷൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ കന്പിയിൽ…
Read Moreതീരമേഖലയിലെ വെള്ളക്കെട്ട് വെള്ളക്കെട്ട് ഒഴിവാക്കാൻ കടപ്പുറത്ത് പുതിയ അറപ്പ് തുറന്നു
കയ്പമംഗലം: തീരമേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കുവാനായി പുതിയ റോഡ് കടപ്പുറത്ത് അറപ്പ് തുറന്നു . കിഴക്കൻ മേഖലയിൽ നിന്നും ഒഴുകി വരുന്ന മഴവെള്ളം കടലിലേക്ക് തുറന്നു വിടുന്ന പ്രവൃത്തിയാണ് അറപ്പതുറക്കൽ. എടവിലങ്ങ് – എറിയാട് പഞ്ചായത്തുകളുടെ അതിരിലുള്ള പുതിയ റോഡ് കടപ്പുറത്താണ് പെരുന്തോടിന്റെ കൈവഴി കടലിലേയ്ക്ക് തുറന്നു വിടുന്നത്. അറപ്പ് തുറക്കുന്നതോടെ ണ്ട പ്രദേശത്തെ വെള്ളക്കെട്ടിന് ഒരു പരിധി വരെ പരിഹാരമാകും. ഇ.ടി. ടൈസണ് എംഎൽഎ, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ആദർശ്, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പഞ്ചായത്തംഗങ്ങളായ പ്രസന്ന ശിവദാസൻ , കുഞ്ഞുകുട്ടൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു. മുൻ കാലങ്ങളിൽ വർഷകാലങ്ങളിൽ നടത്തിയിരുന്ന പ്രവൃത്തിയാണ് അറപ്പതുറക്കൽ ഉത്സവാന്തരീക്ഷത്തിൽ നൂറുകണക്കിനാളുകൾ ചേർന്നാണ് അറപ്പ് തുറന്നിരുന്നത്. എന്നാൽ ഇപ്പോൾ ജെസിബി ഉപയോഗിച്ചാണ് അറപ്പ് തോട്ടിലെ മണ്ണ് നീക്കം ചെയ്യുന്നത്.
Read Moreബ്ലാക്ക്മെയിൽ ചെയ്യപ്പെടുന്നുണ്ടോ എന്നറിയില്ല! കാനത്തിനെതിരേ ജയദേവന്റെ ഒളിയന്പ്
തൃശൂർ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ മുൻ എംപി സി.എൻ.ജയദേവന്റെ ഒളിയന്പ്. കാനം ഏതെങ്കിലും തരത്തിൽ ബ്ലാക്ക്മെയിൽ ചെയ്യപ്പെടുന്നുണ്ടോ എന്ന് അറിയില്ലെന്ന് ജയദേവൻ പറഞ്ഞു. എറണാകുളത്തെ പോലീസ് നടപടിയുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി നടത്തിയ പ്രതികരണത്തെക്കുറിച്ച് സംസാരിച്ചപ്പോഴായിരുന്നു ജയദേവന്റെ പ്രതികരണം. കൊച്ചിയിൽ സിപിഐ നേതാക്കളെയും എംഎൽഎയെയും തെരുവിൽ തല്ലിയ പോലീസുകാർക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കിൽ ജനങ്ങൾ തെരുവിൽ നേരിടേണ്ട സാഹചര്യമുണ്ടാകും. എംഎൽഎ ഉൾപ്പടെയുള്ള നേതാക്കളെ പോലീസുകാർ തിരഞ്ഞുപിടിച്ച് മർദ്ദിക്കുകയായിരുന്നു. ഭരണത്തിലിരുന്ന് തല്ലുകൊള്ളേണ്ടവരല്ല കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരെന്നും ജയദേവൻ കൂട്ടിച്ചേർത്തു. പോലീസ് നടപടിയെ ന്യായീകരിക്കുന്ന രീതിയിൽ സംസാരിച്ച സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ രാഷ്ട്രീയ ബന്ധത്തെക്കുറിച്ചുള്ള കരുതലാകാം കാനത്തിനെന്നും ഇത്രയ്ക്ക് വേണോ എന്നുമായിരുന്നു അദ്ദേഹത്തിൻറെ മറുപടി.
Read Moreപ്രണയാപേക്ഷ നിരസിച്ച പെണ്കുട്ടിയെ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചു; രക്ഷപ്പെടാനുള്ള മൽപ്പിടുത്തത്തിനിടെ പെൺകുട്ടിയുടെ കൈവിരലുകൾ ഒടിഞ്ഞു തൂങ്ങി
പഴയന്നൂർ: പ്രണയാപേക്ഷ നിരസിച്ച കോളജ് വിദ്യാർഥിനിയെ യുവാവ് വീട്ടിൽ കയറി കുത്തിപരിക്കേൽപ്പിച്ചു. പെണ്കുട്ടിയുടെ ഇടതു തോളിൽ പരിക്കേൽക്കുകയും കൈവിരലുകൾ ഒടിയുകയും ചെയ്തു. ബുധനാഴ്ച വൈകീട്ട് കല്ലേപ്പാടം തിരുത്തിപ്പുള്ളിപ്പറന്പിലാണ് സംഭവം. പരാതിയെ തുടർന്ന് ചെറുകര മേപ്പാടത്തുപറന്പിൽ ശരത്കുമാറിനെതിരെ (22) പഴയന്നൂർ പോലീസ് കേസെടുത്തു. സംഭവം നടക്കുന്പോൾ പെണ്കുട്ടിയും സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. യുവാവിന്റെ ആക്രമണത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിനിടെയാണ് ഇടതു തോളിൽ പരിക്കേറ്റത്. പിന്നീട് നടന്ന പിടിവലിയിലാണ് പെണ്കുട്ടിയുടെ കൈവിരലുകൾ ഒടിഞ്ഞത്. വൈകീട്ട് അച്ഛൻ വീട്ടിലെത്തിയ ശേഷമാണ് പോലീസിൽ പരാതി നൽകിയത്. ു
Read Moreകുസൃതിക്കുരുന്നുകളെ മെരുക്കാൻ ക്ലാസ് ടീച്ചറുടെ തന്ത്രം ഹിറ്റായി; പാഴ്കടലാസിൽ പിറന്നതു കൗതുകക്കാഴ്ച
പനങ്ങാട്: കുസൃതികളെ മെരുക്കാൻ ക്ലാസ് ടീച്ചർ പ്രയോഗിച്ച തന്ത്രം ഹിറ്റായി; പാഴ്കടലാസിൽ പിറന്നതു കൗതുകക്കാഴ്ച. ശ്രീനാരായണപുരം പനങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസിലാണ് ടീച്ചറുടെ തന്ത്രം. ക്ലാസിൽ ഇരിപ്പുറയ്ക്കാത്ത കുസൃതികളെ മര്യാദ രാമൻമാരാക്കുവാനായാണ് ക്ലാസ് ടീച്ചർ സിംപിൾ തന്ത്രം പ്രയോഗിച്ചത്. പല മാർഗങ്ങളും പരീക്ഷിച്ച് തോറ്റിടത്താണ് കടലാസ് സൂത്രം വിജയം കണ്ടത്. വായിച്ചു കഴിഞ്ഞ പത്രങ്ങൾ ഉപയോഗിച്ച് കൗതുക വസ്തുക്കൾ നിർമിക്കുന്നതു കുട്ടികളെ ഏറെ ആകർഷിച്ചു. ഒഴിവു സമയങ്ങളിലെല്ലാം കടലാസുമായി മല്ലിട്ട കുട്ടികൾ കൊച്ചു സൈക്കിൾ മാതൃക ഉൾപ്പടെ കരകൗശല വസ്തുക്കൾ നിർമിച്ചു. മലയാളം അധ്യാപികയായ സിംപിൾ ക്രാഫ്റ്റ് വിഷയത്തിലും വിദഗ്ധയാണ് . ടീച്ചറുടെ തന്ത്രം വിജയിച്ചതോടെ കുട്ടികൾ ഒന്നടങ്കം കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്ന തിരക്കിലാണ് .
Read More