തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത നിർമാണത്തിൽ കരാറുകാർ നടത്തുന്ന അലംഭാവത്തിനും സുരക്ഷാ വീഴ്ചകൾക്കും ദേശീയപാത അഥോറിറ്റി അധികൃതർകൂടി ഉത്തരവാദികളാണെന്ന് ആരോപിച്ച് വി.എം. സുധീരൻ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്കു കത്തയച്ചു. കരാർ കന്പനിയുടെ സാന്പത്തിക ക്ലേശങ്ങളെ സഹാനുഭൂതിയോടെ നോക്കിക്കാണുന്ന സർക്കാരിന്റെ നിലപാടിനേയും സുധീരൻ കത്തിൽ വിമർശിച്ചിട്ടുണ്ട്. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി നടപടിയെടുക്കണം. 2012 ഫെബ്രുവരിക്കുമുന്പേ 88 ശതമാനം ഭൂമി കൈമാറിയിട്ടും പണിയിൽ പുരോഗതി വരുത്താതിരുന്നതു കരാറുകാരുട വീഴ്ചയാണ്. കരാർ ലംഘിച്ച കന്പനിയെ അയോഗ്യരായി പ്രഖ്യാപിച്ച് പണി പെട്ടെന്നു തീർക്കാനുള്ള നടപടികളാണു സ്വീകരക്കേണ്ടത്: സുധീരൻ കത്തിൽ പറഞ്ഞു.
Read MoreCategory: Thrissur
സ്കൂൾ വിദ്യാർഥിനികളെ ലൈംഗിക ചൂഷണം ചെയ്ത പ്രതിക്കായി വലവിരിച്ച് പോലീസ്;കടയിലെത്തുന്ന കുട്ടികളെ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം
പട്ടാന്പി: 59 സ്കൂൾ വിദ്യാർഥിനികൾ ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവത്തിലെ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇയാൾ ജില്ല വിട്ടതായാണ് സൂചന. ഒരു യു.പി സ്കൂളിലെ 59 വിദ്യാർഥിനികളെ ചൂഷണത്തിന് ഇരയാക്കിയെന്ന പരാതിയിൽ സ്കൂളിന് സമീപം ബേക്കറികട നടത്തുന്ന കക്കാട്ടിരി സ്വദേശി പൂലേരി വളപ്പിൽ കൃഷ്ണനെതിരെയാണ് (57)പോലീസ് കേസെടുത്തിട്ടുള്ളത്. കേസെടുത്തതോടെയാണ് ഇയാൾ ഒളിവിൽ പോയത്. ഇയാൾക്കായി കക്കാട്ടിരിയിലെ വീട്ടിലും എറണാകുളത്തെ ബന്ധു വീട്ടിലും മറ്റും കഴിഞ്ഞദിവസങ്ങളിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലന്ന് തൃത്താല എസ്ഐ അനീഷും, എഎസ്ഐ പി. മാരിമുത്തുവും പറഞ്ഞു. വലിയ ബന്ധുബലമോ സുഹൃത്തുക്കളോ സാന്പത്തികചുറ്റുപാടോ ഇല്ലാത്തതിനാൽ ഇയാൾ അധികം ദൂരേക്ക് പോകാൻ സാധ്യതയില്ലെന്നും ഉടൻ പിടിയിലാവുമെന്നുമാണ് പോലീസ് പറയുന്നത്. കടയിൽ മിഠായിയും മറ്റും വാങ്ങാനെത്തുന്ന പെണ്‍കുട്ടികളെയാണ് ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തു വന്നിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒരു കുട്ടി ചൂഷണശ്രമം പുറത്തു പറഞ്ഞത്.…
Read Moreപുതുക്കാട് ചരക്കുലോറിയും, ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിയും കൂട്ടിയിടിച്ച് ഒരുമരണം; ഒഴിവായത് വൻദുരന്തം
പുതുക്കാട് (തൃശൂർ): കുറുമാലിയിൽ ചരക്കുലോറിയും, ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയിലെ ഡ്രൈവർ ഇടുക്കി നെടുങ്കണ്ടം സ്വദേശി കുന്നത്ത് വീട്ടിൽ തോമസിന്റെ മകൻ സജി (50) ആണ് മരിച്ചത്. ഇന്നുരാവിലെ 8.30നാണ് അപകടം. കുറുമാലിയിൽ യു ടേണ്‍ തിരിയുകയായിരുന്ന ചരക്ക് ലോറിയുടെ പുറകിൽ ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം തകർന്നു. ലോറി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഡ്രൈവറെ ഉടനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയിൽ എല്ലാ സിലിണ്ടറും കാലി ആയതിനാൽ വൻ ദുരന്തം ഒഴിവായി. ചാലക്കുടി ഭാഗത്ത് നിന്നു തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി. പുതുക്കാട് പോലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു.
Read Moreചാലക്കുടി ട്രാംവെ പൈതൃക മ്യൂസിയം; സർക്കാർ നടപടികൾ അനിശ്ചിതാവസ്ഥയിൽ
ചാലക്കുടി: ചാലക്കുടിയിൽ ആദ്യകാലത്ത് പ്രവർത്തിച്ചിരുന്ന ലോക പ്രസിദ്ധമായ ട്രാംവെയുടെ ചരിത്ര അവശേഷിപ്പുകളുടെ പൈതൃക മ്യൂസിയം സ്ഥാപിക്കാനുള്ള സർക്കാർ നടപടികൾ അനിശ്ചിതത്വത്തിൽ. 2014-ലാണ് ട്രാംവെ മ്യൂസിയം സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചത്. മ്യൂസയത്തിനുവേണ്ടി ബി.ഡി. ദേവസി എംഎൽഎ ചെയർമാനായി ഒരു സമിതി രൂപീകരിക്കുകയും മ്യൂസിയത്തിൽ പ്രദർശിപ്പിക്കേണ്ട വസ്തുക്കളുടെ ലഭ്യത ഇവ ശേഖരിക്കുന്നതിന് അവലംഭിക്കേണ്ട മാർഗങ്ങൾ, ആവശ്യമായ മനുഷ്യ വിഭവശേഷി എന്നിവ സംബന്ധിച്ച് സാധ്യത പഠനം നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. മ്യൂസിയം സജീകരിക്കുന്നതിന് അനുയോജ്യമായ സ്ഥലവും കണ്ടെത്താനും തീരുമാനിച്ചിരുന്നു.പിന്നീട് 2016 ഡിസംബർ 23-ന് ഇതുസംബന്ധിച്ച് വീണ്ടും ആലോചനയോഗം നടന്നു. സംസ്ഥാന മ്യൂസിയം, പുരാവസ്തു തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി യോഗത്തിൽ സന്നിഹിതനായിരുന്നു. മൂന്നുമാസത്തിനകം ട്രാംവെ മ്യൂസിയം നിർമാണത്തിനാവശ്യമായ ഡിപിആർ തയാറാക്കി സമർപ്പിക്കുവാൻ മന്ത്രി നിർദേശിച്ചിരുന്നു. ഇതിനുശേഷം ഇറിഗേഷൻ, വനം, പൊതുമരാമത്ത്, ടൂറിസം തുടങ്ങിയ മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ യോഗം വിളിച്ച് മ്യൂസിയം നിർമാണത്തിനാവശ്യമായ…
Read Moreകുട്ടികളെ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം മുങ്ങിയ യുവതിയെ പോലീസ് പൊക്കി; അവിവാഹിതയാണെന്നാണ് യുവതി കാമുകനോട് പറഞ്ഞിരുന്നത്
പഴയന്നൂർ: കുട്ടികളെ ഉപേക്ഷിച്ച് ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം പോയ യുവതിയെ പഴയന്നൂർ പോലീസ് അറസ്റ്റു ചെയ്തു.കുന്പളക്കോട് സ്വദേശിനിയെയാണ് ബാലനീതി നിയമപ്രകാരം അറസ്റ്റു ചെയ്തത്. പിന്നീട് കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു. പത്തും ഏഴും വയസുള്ള കുട്ടികളുടെ അമ്മയായ യുവതി കണ്ണൂർ സ്വദേശിയായ യുവാവിനെ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. 23കാരിയായ അവിവാഹിതയാണെന്നാണ് ഇയാളെ അറിയിച്ചത്. പരിചയം പിന്നീടു പ്രണയ മായി. വീട്ടുകാർ വിവാഹം ആലോചിക്കുന്നതിനാൽ എത്രയും വേഗം വിവാഹം നടത്തണമെന്നും യുവതി കാമുകനോടു പറഞ്ഞത്രേ. അതനുസരിച്ച് കഴിഞ്ഞയാഴ്ചയാണ് യുവതി കാമുകനോടൊപ്പം കണ്ണൂരിലേക്ക് പോയത്. യുവതിയെ കാണാനില്ലെന്നു കാണിച്ച് ഭർതൃവീട്ടുകാർ പഴയന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പോലീസ് കസ്റ്റഡിയിലായത്.
Read Moreവെയിലും മഴയുമേറ്റ്…! വടക്കാഞ്ചേരി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരു ചേർക്കാൻ ഉദ്യോഗാർഥികൾ മണിക്കൂറുകൾ കാത്തുനില്ക്കണം
വടക്കാഞ്ചേരി: ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരു ചേർക്കാനെത്തുന്ന ഉദ്യോഗാർത്ഥികൾ കടുത്ത വെയിലും, പെരുമഴയും കൊണ്ട് മണിക്കൂറുകളോളംറോഡിൽ കാത്തു നിൽക്കുന്നതായി ആക്ഷേപം.കഴിഞ്ഞ ദിവസങ്ങളിൽ എക്സ്ചേഞ്ചിനു മുൻപിൽ നിന്നും ആരംഭിച്ച ഉദ്യോഗാർത്ഥികളുടെ വരി ഒരു കിലോമീറ്റർ വരെ നീണ്ടിരുന്നു. ഇതിനെ തുടർന്ന് ക്യൂവിൽ നിന്നിരുന്ന പലരും തലകറങ്ങി വീണ സംഭവവും ഉണ്ടായി.എന്നാൽ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനു മുന്നിൽ കോടികൾ മുടക്കി സർക്കാർ പണിതീർത്ത ഓഫീസ് സമുച്ചയത്തിൽ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു സ്ഥലം അനുവദിച്ച ിരുന്നതാണ്. സർക്കാരിനെ കൊണ്ടു പ്രത്യേക ഉത്തരവും ഇറക്കിയിരുന്നു. എന്നിട്ടും എക്സ്ചേഞ്ച് മാറ്റാത്ത സാഹചര്യത്തിലാണ് വടക്കാഞ്ചേരി നഗരസഭാ ഓഫീസായി ഇപ്പോൾമാറ്റിയത്. എക്സ്ചേഞ്ചുകളിലെ ഉദ്യോഗാർത്ഥികളുടെ തിരക്കുമൂലം അവധി ദിനങ്ങളായ ഇന്നും നാളെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾക്ക് സർക്കാർ അവധി നൽകിയിട്ടില്ല.
Read Moreമണ്ണുത്തി -വടക്കഞ്ചേരി ആറുവരിപ്പാത; പ്രതിസന്ധി പരിപരിഹരിക്കാൻ കേന്ദ്രം ഇടപെടും; കുതിരാനിലെ ഒരു തുരങ്കം എത്രയും വേഗം തുറക്കും
സ്വന്തം ലേഖകൻ തൃശൂർ: മണ്ണുത്തി -വടക്കഞ്ചേരി ആറുവരി ദേശീയപാതയുടേയും കുതിരാനിലെ തുരങ്കങ്ങളുടെയും നിർമാണം പൂർത്തിയാക്കാൻ വൈകുന്നതിനു കാരണം കരാർ കന്പനിയുടെ സാന്പത്തിക പ്രതിസന്ധിയാണെന്നും പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടുമെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. തുരങ്കങ്ങൾക്കു സുരക്ഷാസൗകര്യം ഒരുക്കാൻ ആവശ്യമായ വനഭൂമി വിട്ടുകൊടുക്കാനുള്ള നടപടിക്രമങ്ങൾ സംസ്ഥാന സർക്കാർ പൂർത്തിയാക്കിയിട്ടില്ല. അതു പൂർത്തിയാക്കിയാൽ കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ അനുമതി നേടിയെടുക്കും. പണി പൂർത്തിയായ ഒരു തുരങ്കം എത്രയുംവേഗം ഗതാഗതത്തിനു തുറന്നുകൊടുക്കാമെന്നും അദ്ദേഹം ഉറപ്പു നൽകി. തുരങ്കം സുരക്ഷിതമാക്കാൻ തുരങ്കത്തിനു സമീപത്തുള്ള 1.8 ഹെക്ടർ വനഭൂമി വിട്ടുകിട്ടണമെന്നു കരാറുകാർ കഴിഞ്ഞവർഷം സർക്കാരിന് അപേക്ഷ നൽകിയതാണ്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ നടപടിയെടുത്തിട്ടില്ലെന്നു കേന്ദ്രമന്ത്രി പറഞ്ഞു. ടി.എൻ. പ്രതാപൻ എംപി മുൻകൈയെടുത്ത് കേന്ദ്രമന്ത്രിയുടെ ഡൽഹിയിലെ ഓഫീസിൽ വിളിച്ചുകൂട്ടിയ യോഗത്തിലാണ് ഈ തീരുമാനം. കേന്ദ്രമന്ത്രി വി. മുരളീധരൻ, എംപിമാരായ രമ്യ ഹരിദാസ്,…
Read More“സൗമ്യ’മാർ ഏതു നിമിഷവും..! എറണാകുളം-ഷൊർണൂർ പാസഞ്ചർ ട്രെയിൻ പഴയപടി; ഭയന്നു വിറച്ച് സ്ത്രീ യാത്രക്കാർ
തൃശൂർ: വർഷങ്ങൾക്കു മുന്‍പ് സൗമ്യയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ഇനിയും ആവർത്തിക്കരുതെന്ന തീരുമാനങ്ങൾ ഇല്ലാതാകുന്നു. ഏതു നിമിഷവും സൗമ്യമാർ എറണാകുളം-ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ ഉണ്ടാകാമെന്ന അവസ്ഥയാണെന്ന് ഭയത്തോടെ സ്ത്രീ യാത്രക്കാർ പറയുന്നു. എറണാകുളം-ഷൊർണൂർ പാസഞ്ചർ ട്രെയിനിന്റെ വൈകിയോട്ടം മൂലം സ്ത്രീ യാത്രക്കാർ തൃശൂരിൽ നിന്ന് സുരക്ഷിതമായി വീട്ടിലെത്താൻ മറ്റു വഴികൾ തേടേണ്ട ഗതികേടിലാണ്. എറണാകുളത്തു നിന്ന് വൈകീട്ട് 5.35ന് പുറപ്പെടുന്ന ട്രെയിൻ ക്ഴിഞ്ഞ ദിവസങ്ങളിൽ പല സ്ഥലങ്ങളിലും പിടിച്ചിട്ടതിനെ തുടർന്ന് പാതിരാത്രിക്കാണ് ഷൊർണൂരിലെത്തുന്നത്. രാത്രി 9.40ന് ഷൊർണൂരിലെത്തേണ്ട ട്രെയിൻ കഴിഞ്ഞ ദിവസം തൃശൂരിലെത്തിയത് ഒന്‍പതരയ്ക്കാണ്. അഞ്ചു സ്ഥലങ്ങളിലാണ് മറ്റു ട്രെയിനുകൾ കടത്തിവിടുന്നതിനായി പിടിച്ചിട്ടത്. ഇതോടെ രാത്രി ഏഴിന് തൃശൂരിലെത്തേണ്ട ട്രെയിനാണ് രണ്ടര മണിക്കൂറിലധികം വൈകിയെത്തിയത്. എറണാകുളത്ത് ജോലി ചെയ്യുന്ന നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമാണ് ട്രെയിൻ. എന്നാൽ വൈകിയോടുന്നതിനാൽ പലപ്പോഴും മരണഭീതിയിലാണ് സ്ത്രീ യാത്രക്കാർ…
Read Moreകുന്നംകുളത്ത് പോലീസ് കസ്റ്റഡിയിൽ പീഡനമില്ല, പരിപാലനം മാത്രം; അറിയാം ആ നന്മകളെക്കുറിച്ച്
കുന്നംകുളം: പോലീസ് കസ്റ്റഡി പീഡനം വാർത്തയാകുന്പോൾ, കുന്നംകുളം പോലീസും വാർത്തയിൽ നിറയുകയാണ്, ഇത് പ്രതികളെ പീഡിപ്പിച്ചതിനല്ല, കസ്റ്റഡിയിലുള്ള ഭൂമിയെ പരിപാലിച്ചാണ് ജനശ്രദ്ധ നേടുന്നത്. സ്റ്റേഷനോട് ചേർന്ന് വെറുതെ കിടന്നിരുന്ന 20 സെന്റ് സ്ഥലത്ത് കുന്നംകുളം പോലീസിന്റെ നേതൃത്വത്തിൽ പച്ചക്കറികളും, ചെണ്ടമല്ലി പൂ കൃഷിയും ആരംഭിച്ചാണ് പോലീസ് പ്രകൃതി നീതി പാലിക്കുന്നത്. കുന്നംകുളം സിഐ കെ.ജി.സുരേഷ് മുൻകൈയെടുത്ത് കൃഷി വകുപ്പുമായി സഹകരിച്ചാണ് സ്റ്റേഷൻ വളപ്പ് ഹരിതാഭമാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വിഷരഹിത പച്ചക്കറി പൂ കൃഷിയുടെ വ്യാപനമാണ് പോലീസ് സ്റ്റേഷനിലും കൃഷി ആരംഭിക്കാൻ പ്രേരണയായതെന്ന് സിഐ സുരേഷ് പറഞ്ഞു. തുടർച്ചയായി നാല് വർഷം നീണ്ടുനിൽക്കുന്ന വിധത്തിലാണ് പച്ചക്കറി പൂ കൃഷിയിറക്കുന്നത്. കൃഷി സ്ഥലം മൾച്ചിംഗ് ഷീറ്റ്പൊതിഞ്ഞ് ഡ്രിപ്പ് വാട്ടർ സംവിധാനം ഉൾപ്പെടെ ഏർപ്പെടുത്തിയാണ്കൃഷി ആരംഭിച്ചിട്ടുള്ളത്. പോലീസ് സ്റ്റേഷന്റെ മുറ്റത്തും അരികുകളിലും ഗ്രോ ബാഗിലാണ് പച്ചക്കറികൃഷി നടത്തുന്നത്. ചൂണ്ടൽ കൃഷിഭവനിലെ കർഷകമിത്ര…
Read Moreബസില്‍ യുവതിയോട് ലൈംഗികാതിക്രമം: യുവാവ് അറസ്റ്റില്‍
ചാലക്കുടി: സ്വകാര്യ ബസിൽ വച്ച് യുവതിയോട് ലൈംഗിക അതിക്രമം കാണിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പേരാന്പ്ര സ്വദേശി കളരിക്കൽ ഗിരീഷ്(38)നെയാണ് സിഐ ജെ.മാത്യു അറസ്റ്റ് ചെയ്തത്. മാളയിൽ നിന്ന് വന്ന സ്വകാര്യ ബസിൽ വച്ചാണ് യുവതിയെ ലൈംഗീകമായി അതിക്രമം കാണിച്ചത്. യുവാവിന്റെ ശല്യം സഹിക്കവയ്യാതായപ്പോൾ യുവതി ബഹളം വയ്ക്കുകയും തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. യാത്രക്കാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു.
Read More