ചാലക്കുടി: മണ്ഡലത്തിലെ ടൂറിസം പ്രോജക്ടുകളുടെ ഒരു അവലോകനയോഗം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്നു. അതിരപ്പിള്ളി യാത്രിനിവാസ് നിർമാണത്തിനായി പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിക്കുന്നതിന് യോഗത്തിൽ നിർദേശം നൽകി. ആറു നിലകളിലായി 25 സ്യൂട്ട് റൂമുകൾ, ലിഫ്റ്റ്, ഫയർ സർവീസ് സൗകര്യങ്ങളോടെ ഒന്പതു കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റാണ് ഇതിനായി സമർപ്പിക്കുന്നത്. അതിരപ്പിള്ളിയിൽ ഫെസിലിറ്റേഷൻ സെന്റർ നിർമാണത്തിനായി വാച്ച് ടവർ, മുകളിൽ കടമുറികൾ, ടോയ്ലെറ്റ് സൗകര്യങ്ങൾ പുതുക്കി നൽകുന്നതിന് നടപടി സ്വീകരിക്കും. ചാലക്കുടിയിലെ ടേക്ക് എ ബ്രേക്ക് കെട്ടിടം ചാലക്കുടി നഗരസഭയ്ക്ക് കൈമാറുന്നതിന് യോഗത്തിൽ മന്ത്രി നിർദേശിച്ചു. തുന്പൂർമുഴിയിലേയും ചാലക്കുടി നഗരസഭ പാർക്കിന്റേയും നിർമാണപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും യോഗത്തിൽ തീരുമാനമായി. ബി.ഡി.ദേവസി എംഎൽഎയുടെ നിർദേശാനുസരണം വിളിച്ചുചേർത്ത യോഗത്തിൽ ടൂറിസം ഡയറക്ടർ ബാലകിരണ് ഐഎഎസ്, ടൂറിസം പ്ലാനിംഗ് ഓഫീസർ സനീഷ്, ടൂറിസം ജോയിന്റ് ഡയറക്ടർ കെ.രാജ്കുമാർ, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്…
Read MoreCategory: Thrissur
നിത്യവഴിപാട് എന്ന നിലയലിൽ പതിവില്ല..! ഗുരുവായൂർ ക്ഷേത്രത്തിൽ പറ നിറയ്ക്കൽ വഴിപാട് പിൻവലിക്കണമെന്ന് തന്ത്രി; വഴിപാട് ചർച്ചകൾക്ക് ശേഷമെന്ന് ദേവസ്വം ചെയർമാൻ
ഗുരുവായൂർ: ക്ഷേത്രത്തിൽ പുതിയതായി പറനിറയ്ക്കൽ വഴിപാട് ആരംഭിച്ചു. എന്നാൽ, വഴിപാട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് തന്ത്രി ചേന്നാസ് നാരായണൻ നന്പൂതരിപ്പാട് അഡ്മിനിസ്ട്രേറ്റർക്കു കത്തു നൽകി. ക്ഷേത്രത്തിൽ പറനിറയ്ക്കൽ ഇതുവരെ നിത്യവഴിപാടല്ലാത്തതിനാൽ പുതിയതായി തുടങ്ങുന്നതിനു മുൻപ് കൂടുതൽ ആലോചന നടത്തേണ്ടതുണ്ടെന്നാണ് തന്ത്രിയുടെ അഭിപ്രായം. ഉത്സവത്തിന്റെ ആറാട്ട് ദിവസം രാത്രി ക്ഷേത്രകൊടിമരത്തിനു സമീപം പറനിറയ്ക്കൽ നടത്താറുണ്ട്.ഉത്സവ പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ ഭഗവാൻ പുറത്തേക്കെഴുന്നുന്പോൾ ഭക്തർ പുറത്ത് പറവച്ച് എതിരേൽക്കാറുണ്ട്. എന്നാൽ, നിത്യവഴിപാട് എന്ന നിലയലിൽ പതിവില്ല. പുതിയാതായി പറ നിറയ്ക്കൽ വഴിപാട് ആരംഭിക്കുന്ന വിവരം തന്ത്രി അറിഞ്ഞിട്ടില്ല. ഇതിന്റെ അടിസ്ഥനത്തിലാണ് തന്ത്രി ഇന്നലെ കത്തു നൽകിയിട്ടുള്ളത്. കഴിഞ്ഞ ആഴ്ച ഭഗവതിയുടെ കലശച്ചടങ്ങിനിടെ തന്ത്രി ചെയർമാനോട് മാറി നിൽക്കാൻ പറഞ്ഞതും തുടർന്ന് ചെയർമാൻ തന്ത്രിയോട് വിശദീകരണം തേടിയതും വലിയ വിവാദമായിരുന്നു. ആ വിവാദം അവസാനിക്കുന്പോഴേക്കാണ് പുതിയ വഴിപാടിന്റെ പേരിൽ വീണ്ടും തർക്കമുണ്ടായിട്ടുള്ളത്. തിങ്കളാഴ്ച രാത്രി…
Read Moreതീയതി പറഞ്ഞാൽ ദിവസം പറഞ്ഞ് ഞെട്ടിച്ച് ആന്റണി; തന്റെ മുന്നിൽ എംബിഎക്കാർക്കും പരാജയം ലക്ഷ്യം. ഗിന്നസ് റിക്കാർഡ്
സ്വന്തം ലേഖകൻ തൃശൂർ: രണ്ടായിരം വർഷങ്ങൾക്കു മുന്പുള്ള ഒരു തീയതി പറഞ്ഞാൽ ദിവസം പറയാമോ. കഴിയുമെന്നു തെളിയിക്കുന്ന ഒരാളുണ്ട് തൃശൂരിൽ. ഏതു വർഷത്തിലെയായാലും തീയതി പറഞ്ഞോളൂ, ദിവസം ഏതാണെന്നു സെക്കൻഡുകൾക്കുള്ളിൽ തൃശൂർ വല്ലച്ചിറ സ്വദേശി ആന്റണി വള്ളൂപ്പാറ പറയും. രണ്ടായിരം വർഷം മുന്പിലേക്കോ രണ്ടായിരം വർഷം പിന്നിലേക്കോ, ഏതു തീയതി പറഞ്ഞാലും ദിവസം ഏതാണെന്നു വ്യക്തമായി പറഞ്ഞു തരും. യേശു ജനിച്ച ദിവസം എല്ലാവർക്കും അറിയാം, പക്ഷേ, ദിവസം ചോദിച്ചാൽ കുടുങ്ങും. എന്നാൽ ആന്റണി ചേട്ടൻ ദിവസം കൃത്യമായി പറയും. യേശു ജനിച്ചത് ഒരു ഞായറാഴ്ചയാണെന്ന്. വലിയ കണക്കപ്പിള്ളയൊന്നുമല്ല, കാര്യമായ പഠിപ്പുമില്ല. ജോലി സെക്യൂരിറ്റിയാണ്. ചെന്പൂക്കാവിലാണ് ജോലി. പത്താം ക്ലാസ് പഠിപ്പു മാത്രമേയുള്ളൂ. എന്നിട്ടും എങ്ങനെ സാധിക്കുന്നുവെന്നു ചോദിച്ചാൽ ആന്റണി ചിരിച്ചുകൊണ്ടു പറയും. വെറുതെയിരിക്കുന്പോൾ കലണ്ടർ തീയതിയും ദിവസങ്ങളുമൊക്കെ ഒത്തുനോക്കി പഠിച്ചുനോക്കിയതാ. അത്ര തന്നെ. ഇപ്പോൾ എത്ര…
Read Moreകരഞ്ഞ കുഞ്ഞിനു മാർപാപ്പയുടെ സ്നേഹചുംബനം; അപൂർവ അനുഗ്രഹം ലഭിച്ച അഗാത്തയെ അറിയാം…
തൃശൂർ: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ പേപ്പൽ ഓഡിയൻസിൽ മാർപാപ്പയെ കാണാൻ കാത്തുനിന്നു കരഞ്ഞ കുഞ്ഞിനെ ഫ്രാൻസിസ് മാർപാപ്പ ആശ്ലേഷിച്ചു ചുംബിച്ചു. കുരിയച്ചിറയിലെ ആന്റണി ചിറമ്മലിന്റെ മകൾ ഡോ. ജസ്റ്റി ആന്റണി ചിറമ്മലിന്റെയും കാഞ്ഞിരപ്പള്ളി ഒറ്റപ്ലാക്കൽ ഡൊമിനിക്കിന്റെയും മകൾ അഗാത്തയ്ക്കാണ് ഈ അപൂർവ അനുഗ്രഹം ലഭിച്ചത്. മാർപാപ്പയെ കാണാൻ ജനക്കൂട്ടത്തിൽ ദീർഘസമയം കാത്തുനിന്ന ഇവർക്കരികിലൂടെയാണ് മാർപാപ്പയുടെ വാഹനം കടന്നുപോയത്. വാഹനം അരികിലെത്തുമ്പോൾ അഗാത്ത കരയുകയായിരുന്നു. ഇതു ശ്രദ്ധയിൽപെട്ട ഫ്രാൻസിസ് മാർപാപ്പ വാഹനം നിർത്താൻ നിർദേശം നൽകി. സുരക്ഷാ ഉദ്യോഗസ്ഥനോടു കുഞ്ഞിനെ അരികിലേക്കു കൊണ്ടുവരാൻ ആവശ്യപ്പെട്ടു. നിമിഷങ്ങൾക്കകം കുഞ്ഞ് മാർപാപ്പയ്ക്ക് അരികിലെത്തി. കുഞ്ഞിനെ ആശ്ലേഷിച്ചു ചുംബിക്കുകയും ചെയ്തു. ഡോ. ജസ്റ്റിയും ഡൊമിനിക്കും ബംഗളൂരുവിലാണു താമസിക്കുന്നത്.
Read Moreമലയോര ഹൈവേയ്ക്കു റെഡ് സിഗ്നൽ; സർക്കാരിനെതിരേ നാട്ടുകാർ സമരത്തിന്; 50 കോടി അധികച്ചെലവ്, പദ്ധതി വൈകുമെന്നും സർക്കാർ
തൃശൂർ: മലയോരങ്ങളിലൂടെ മലയോര ഹൈവേ നിർമിക്കാൻ അന്പതു കോടി രൂപയുടെ അധികച്ചെലവു വരുമെന്നു വാദിച്ച സർക്കാർ പദ്ധതി നടപ്പാക്കാൻ വൈകുമെന്നും ഹൈക്കോടതിയിൽ. സർക്കാർ നിലപാടിനെതിരേ നാട്ടുകാർ പ്രക്ഷോഭത്തിന്. മലയോര ഹൈവേ പാണഞ്ചേരി പഞ്ചായത്തിൽ മാത്രം ദേശീയപാതയിലൂടെയും തുടർന്ന് പീച്ചി റോഡിലൂടെയുമാക്കി റൂട്ട് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡിസിസി ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത്, പഞ്ചായത്ത് മെന്പർമാരായ കെ.പി. എൽദോസ്, സാലി തങ്കച്ചൻ എന്നിവർ കൊടുത്ത ഹർജിയിലാണ് സർക്കാർ ഈ നിലപാടെടുത്തത്. പാണഞ്ചേരിയിൽ റൂട്ട് മാറ്റിയാൽ 50 കോടി അധികച്ചെലവ് വരുമെന്നും കാലതാമസം വരുമെന്നുമാണ് സർക്കാർ നിലപാടെടുത്തത്. മലയോര ഹൈവേയുടെ സർവേ നടത്തി റിപ്പോർട്ട് സമർപ്പിച്ച് 10 വർഷമായിട്ടും ഇതുവരെ അതിർത്തി നിർണയിക്കാനോ ഭൂമി ഏറ്റെടുക്കാനോ നടപടി ആരംഭിച്ചിട്ടില്ല. ഇത്രയും കാലതാമസം വന്നിട്ടും റൂട്ട് മാറ്റം പദ്ധതി നടപ്പാക്കാൻ വൈകുമെന്ന വിചിത്രവാദമാണ് സർക്കാർ ഉന്നയിച്ചത്. മലയോര മേഖലയിലൂടെ റൂട്ട്…
Read Moreതിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്നത് തൃശൂരിലെ ഗുണ്ടകൾ: പ്രതികൾ വലയിലായതായി സൂചന
തൃശൂർ: തിരുവനന്തപുരം നഗരത്തിൽ സ്വർണവ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്നത് തൃശൂരിലെ ഗുണ്ടാ സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. നാലംഗ സംഘമാണ് കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ ശ്രീവരാഹത്തിന് സമീപത്തുവച്ച് ബിജു എന്നയാളെ ആക്രമിച്ച് ഒന്നര കിലോയോളം സ്വർണം കവർന്നത്. ഗുണ്ടാസംഘത്തെ പോലീസ് തൃശൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തുവെന്നാണ് സൂചന. ഉടൻ അറസ്റ്റ് രേഖപ്പെടുത്തും. ക്വട്ടേഷനെടുത്ത് സംഘം ആക്രമണം നടത്തിയതാണെന്ന് പറയുന്നു. പ്രതികളെ പിടികൂടി ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ പുറത്തു വരൂ. കാർ വാടകയ്ക്കെടുത്ത് തിരുവനന്തപുരത്തെത്തിയാണ് കവർച്ച നടത്തിയത്. റെന്റ് എ കാറെടുത്ത് ഉയർന്ന വാടകയ്ക്ക് മറിച്ചു നൽകുന്ന സംഘത്തിൽ നിന്നാണ് സംഘം കാർ തരപ്പെടുത്തിയത്. കാറുടമയിൽനിന്ന് വാഹനം വാടകയ്ക്കെടുത്ത സോമൻ എന്നയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. കവർച്ചയ്ക്കു ശേഷം നെയ്യാറ്റിൻകരയിൽ ഉപേക്ഷിച്ച വാഹനത്തിൽ നിന്ന് സംഘത്തിന്റെ വിരലടയാളം ശേഖരിച്ചിരുന്നു. ഫോട്ടോയും നേരത്തെ സംഘടിപ്പിച്ചിരുന്നതിനാൽ പ്രതികളെ തിരിച്ചറിയാൻ…
Read Moreകെ-ടെറ്റ് പരീക്ഷ ; പ്രൊബേഷനും ഇൻക്രിമെന്റും തടഞ്ഞ് സർക്കാർ; അധ്യാപകർ ആശങ്കയിൽ
സ്വന്തംലേഖകൻ തൃശൂർ: അധ്യാപകരുടെ യോഗ്യത നിർണയ പരീക്ഷയായ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്(കെ-ടെറ്റ്) പാസാകാത്ത അധ്യാപകരുടെ പ്രൊബേഷനും ഇൻക്രിമെന്റും തടഞ്ഞുവയ്ക്കാൻ സർക്കാർ ഉത്തരവായതോടെ കടന്പ കടക്കാനാകാതെ നൂറുകണക്കിന് അധ്യാപകർ പ്രതിസന്ധിയിലായി. സംസ്ഥാനത്ത് 2012ൽ സർവീസിൽ പ്രവേശിച്ച അധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്ന യോഗ്യത നിർണയ പരീക്ഷ പാസാകാനുള്ള സമയപരിധി 2019 മാർച്ച് 31 ആയിരുന്നു. ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് കെ-ടെറ്റ് നേടുന്നതിന് ഒരു വർഷം കൂടി ഇളവ് അനുവദിച്ചിരുന്നു. എന്നാൽ സർക്കാർ സർവീസിൽ തുടരുന്ന അധ്യാപകരുടെ കാര്യത്തിൽ കർശന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഹയർ സെക്കൻഡറി അധ്യാപകരുടെ യോഗ്യതനിർണയ പരീക്ഷയായ സെറ്റ് പാസാകാൻ അന്പത് ശതമാനം മാർ്ക്ക് മതിയെന്നിരിക്കേ കെ-ടെറ്റ് പാസാകൻ അറുപത് ശതമാനം മാർക്കാണ് വേണ്ടത്. ഇത് വിജയശതമാനം കുറയ്ക്കാനും അധ്യാപകരെ മനപ്പൂർവം തോൽപ്പിക്കാനുമാണെന്ന് ആരോപണമുണ്ട്. 2012 മുതൽ 2017 വരെയുള്ള അഞ്ചു…
Read Moreസുഹൃത്തിന്റെ പിറന്നാളാഘോഷം മുട്ടയെറിഞ്ഞ് ആഘോഷിച്ച് കുട്ടികൾ; മുട്ടയേറ് യാത്രക്കാരിലേക്കും നീണ്ടു; പഴയന്നൂർ ബസ് സ്റ്റാന്റിലെ ആഘോഷത്തിന് സമാപനം പോലീസ് സ്റ്റേഷനിലും
പഴയന്നൂർ: സഹപാഠിക്കുനേരെ മുട്ടയെറിഞ്ഞ് ബസ് സ്റ്റാൻഡിൽ നടത്തിയ പിറന്നാൾ ആഘോഷം അതിരുകടന്നപ്പോൾ ടാക്സി ഡ്രൈവർമാർ പിടിച്ച് പോലീസിലേൽപിച്ചു. പഴയന്നൂർ ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം അരങ്ങേറിയത്. പ്ലസ് ടു വിദ്യാർഥികളായ നാലഞ്ചുപേർ ചേർന്നാണ് കൂട്ടുകാരനു നേരെ മുട്ടയെറിഞ്ഞ് ആഘോഷമാക്കിയത്. ഒടുവിൽ മുട്ടകൾ അടുത്തുനിന്ന യാത്രക്കാരുടെ ദേഹത്തും സ്റ്റാൻഡിലെ ടാക്സി കാറുകളിലും ചെന്നു പതിച്ചതോടെയാണ് ഡ്രൈവർമാർ ഇടപെട്ടത്. പിന്നീട് പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തിയപ്പോഴും ഓരോരുത്തരുടെ കൈയിൽ നാലഞ്ച് മുട്ടകൾ അടങ്ങിയ കവറുകൾ ഉണ്ടായിരുന്നു. പോലീസ് ഇവരെ സ്റ്റേഷനിലെത്തിച്ചു. പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ടയച്ചു.
Read Moreകൈക്കൂലി നൽകാത്തതിനാൽ ബില്ല് പാസാകുന്നില്ല; ആത്മഹത്യയ്ക്കൊരുങ്ങി സർക്കാർ കോൺട്രാക്ടറായ കരാറുകാരൻ
തൃശൂർ: കൈക്കൂലി നൽകാത്തതിനാൽ പണി ചെയ്തതിന്റെ ബില്ല് പാസാക്കാത്തതു മൂലം ആത്മഹത്യ ചെയ്യേണ്ട ഗതികേടിലാണെന്നു കരാറുകാരൻ. സർക്കാർ കോണ്ട്രാക്ടറായ പെരിങ്ങോട്ടുകര സ്വദേശി കെ.വി.അനിൽകുമാറാണ് താൻ ആത്മഹത്യയിലൂടെ വക്കിലാണെന്നു പത്രസമ്മേളനത്തിൽ വ്യക്തമാക്കിയത്. 2016ൽ തൃശൂർ-പെരുന്പുഴ കനാലിലെ ചണ്ടിവാരിയ പണിക്ക് 4,20,000 രൂപയാണ് ലഭിക്കാനുള്ളത്. പെരുന്പുഴ കനാലിലെ 56,000 സ്ക്വയർ മീറ്റർ സ്ഥലത്തെ ചണ്ടി വാരാനാണ് മൂന്നുമാസ കാലാവധിയുള്ള കരാർ നൽകിയിരുന്നത്. മുണ്ടകൻ കൃഷിക്കായി അടിയന്തര പ്രാധാന്യമുള്ളതിനാൽ ഒരു മാസം കൊണ്ടുതന്നെ പറഞ്ഞതിലും കൂടുതൽ സ്ഥലത്തെ ചണ്ടിവാരി പണി തീർത്തിരുന്നു. തുടർന്ന് ബില്ല് പാസാക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് തൃശൂർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ പത്തുശതമാനം കൈക്കൂലി നൽകാതെ പണം തരില്ലെന്നു പറഞ്ഞത്. കൈക്കൂലി നൽകില്ലെന്നു പറഞ്ഞതോടെ കരാറിലില്ലാത്ത പണി ചെയ്തതിനാൽ ബില്ല് തടഞ്ഞുവയ്ക്കുകയാണെന്നു പറഞ്ഞു. കനാലിന്റെ ഇരുഭാഗത്തുനിന്നുമാണ് ചണ്ടിനീക്കേണ്ടതെന്നാണ് പറഞ്ഞത്. എന്നാൽ, എത്ര വീതിയിലാണെന്നു പറഞ്ഞിട്ടില്ല. ജലാശയത്തിൽ പൊങ്ങിക്കിടക്കുന്ന ചണ്ടി, കുളവാഴ…
Read Moreബികോം വിദ്യാർഥികൾ വെട്ടിൽ; വൈകി വന്ന പരീക്ഷാഫലത്തിൽ ഇംഗ്ലീഷിൽ കൂട്ടത്തോൽവി
സ്വന്തം ലേഖകൻ തൃശൂർ: ബികോം അഞ്ചാം സെമസ്റ്ററിനു പഠിക്കുന്ന വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റർ പരീക്ഷാഫലമെത്തിയതു കഴിഞ്ഞയാഴ്ച. റിസൾട്ട് വന്നപ്പോൾ ഇംഗ്ലീഷ് പരീക്ഷയിൽ കൂട്ടത്തോൽവി. കാലിക്കട്ട് യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ സന്പ്രദായത്തിൽ രജിസ്റ്റർ ചെയ്ത ബികോം വിദ്യാർഥികളാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. തൃശൂരിലെ ചില സെന്ററുകളിൽ പരീക്ഷയെഴുതിയ വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റർ റീഡിംഗ് ഓണ് കണ്ടംപററി കൾച്ചർ എന്ന ഇംഗ്ലീഷ് പേപ്പറിലാണ് കൂട്ടത്തോൽവിയുണ്ടായിട്ടുള്ളത്. ഭൂരിപക്ഷം വിദ്യാർഥികൾക്കും ഒറ്റയക്ക മാർക്കു നല്കിയാണ് യൂണിവേഴ്സിറ്റിയുടെ ഇരുട്ടടി. മറ്റു ജില്ലകളിലും അതേ അവസ്ഥാവിശേഷമുണ്ട്. ഇപ്പോൾ അഞ്ചാം സെമസ്റ്റർ ബികോം പഠിക്കുന്ന ഈ വിദ്യാർഥികൾക്കു മറ്റു വിഷയങ്ങൾക്കു മികച്ച മാർക്കുമുണ്ട്. ഈ പരീക്ഷയിൽ പരാജയപ്പെട്ടവർക്ക് ഇനി പരീക്ഷയെഴുതാൻ സാധിക്കുക ഇപ്പോൾ രണ്ടാംവർഷം പഠിക്കുന്ന വിദ്യാർഥികളുടെ റഗുലർ പരീക്ഷയ്ക്കൊപ്പമാണ്. അതിന്റെ ഫലം വരുവാൻ കുറഞ്ഞത് ഒരുവർഷമെങ്കിലുമെടുക്കും. പരീക്ഷാഫലം വൈകിയാൽ തുടർവിദ്യാഭ്യാസത്തിന് ഒന്നുമുതൽ രണ്ടുവർഷം വരെ നഷ്ടപ്പെടാനും സാധ്യതയുണ്ട്.…
Read More