വടക്കാഞ്ചേരി: ബൈക്ക് വാങ്ങാനെന്ന വ്യാജേന ട്രയൽ നോക്കാനായി ഓടിച്ച് ബൈക്കുമായി മുങ്ങുന്ന രണ്ടുപേരെ വടക്കാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു. നെല്ലുവായ് കുട്ടഞ്ചേരി കളത്തും പുറത്ത് സനീഷ് (29), കോലഴി എടശ്ശേരി സനിൽ എന്ന രാജേഷ് (25) എന്നിവരാണ് അറസ്റ്റിലായത്. മുള്ളൂർക്കര – വാഴക്കോട് എസ്എൻ നഗറിൽ അബ്ദുൾ നജീബിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ വടക്കാഞ്ചേരി ടൗണിൽ വച്ച് പോലീസ്സ് പിടികൂടിയത്. വിയ്യൂർ, നെടുപുഴ പോലീസ്സ് സ്റ്റേഷനുകളിൽ സമാനമായ കേസുകളിൽ ഇവർ പ്രതികളാണന്നും പോലീസ് പറഞ്ഞു. സ്റ്റേഷൻ ഹെഡ്ഓഫീസർ കെ എസ് ശെൽവരാജ് , എസ്ഐ കെ.ആർ. റെമിൻ, എഎസ്ഐ എ.എ. തങ്കച്ചൻ, സിപിഒ മാരായ എ.വി. സജീവൻ, രജ്ജിത്ത്, ജിനോ സെബാസ്റ്റൻ, ആനന്ദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read MoreCategory: Thrissur
ഇതോ സ്ത്രീസൗഹൃദനഗരം? സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ കാമറ സ്ഥാപിച്ച സംഭവം; ഗുരുവായൂർ നഗരസഭ കൗണ്‍സിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം
ഗുരുവായൂർ: ഗുരുവായൂർ നഗരസഭ കൗണ്‍സിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം. ഭരണപക്ഷ കൗണ്‍സിലർമാരുടെ വലയത്തിൽ ചെയർപേഴ്സണ്‍ അജണ്ടകൾ വായിച്ച് പാസാക്കിയതായി അറിയിച്ച് കൗണ്‍സിൽയോഗം പിരിച്ചുവിട്ടു. നഗരസഭ കൗണ്‍സിൽയോഗം തുടങ്ങിയ ഉടനെ ടൗണിൽഹാളിൽ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ കാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കൗണ്‍സിലർ ആന്റോ തോമസ് അടിയന്തര പ്രമേയത്തിന് അനുമതി വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഈവിഷയം പോലീസിൽ പരാതി നൽകിയിട്ടുള്ളതാണെന്നും പോലീസിന്റെ അന്വേഷണ റിപ്പോട്ട് വരുന്നതിനനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്നും ചെയർപേഴ്സണ്‍ വി.എസ്. രേവതി അറിയിച്ചു. കുറ്റം ആരോപിക്കപ്പെട്ട താൽക്കാലിക ജീവനക്കാരനെ ജോലിയിൽനിന്ന് ഒഴിവാക്കിയതായും ചെയർപേഴ്സണ്‍ പറഞ്ഞു. ഇതിനാൽ അടിയന്തര പ്രമേയം അനുവദിക്കാൻ ആവില്ലെന്ന് അറിയിച്ചു. എന്നാൽ, സ്ത്രീസൗഹൃദനഗരം എന്ന് കൊട്ടിഘോഷിക്കുന്ന നഗരസഭയിൽ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ കാമറ സ്ഥാപിച്ച സംഭവം അതീവ ഗൗരവമുള്ളതാണെന്നും ഇത് ചർച്ച ചെയ്യണമെന്നും കൗണ്‍സിലർമാരായ ഷൈലജ ദേവൻ, ജോയ് ചെറിയാൻ, പ്രിയ…
Read Moreതൃശൂർ നഗരത്തിൽ കണക്ടിംഗ് ലോഡിന്റെ പേരിൽ വൻ കൊള്ള; സെറ്റിൽമെന്റിന് ജീവനക്കാർ വാങ്ങുന്നത് ലക്ഷങ്ങളുടെ കൈക്കൂലി;കൈക്കൂലി നൽകാൻ പണമില്ലാതെ ചില കടകൾ അടച്ചുപൂട്ടി
സ്വന്തംലേഖകൻ തൃശൂർ: കോർപറേഷൻ വൈദ്യുതി വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ നഗരത്തിലെ വ്യാപാരികളെ കണക്ടിംഗ് ലോഡിന്റെ പേരിൽ കൊള്ളയടിക്കുന്നു. സ്ക്വാഡിനെ ഇറക്കി വൻതുക ഫൈനുള്ള ബില്ല് നൽകിയ ശേഷം രഹസ്യമായി സെറ്റിൽമെന്റ് നടത്തി ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയാണ് കൊള്ള നടത്തി വരുന്നത്. കൈക്കൂലി നൽകാൻ പണമില്ലാതെ നഗരത്തിലെ ചില കടകൾ അടച്ചു പൂട്ടി. വൻ കൊള്ള നടത്തുന്നത് കോർപറേഷൻ മേലധികാരികൾ അറിഞ്ഞിട്ടും നടപടിയെടുക്കാതെ മൗനം പാലിക്കുകയാണെന്നും ആക്ഷേപമുണ്ട്. നഗരത്തിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമടക്കം നിശ്ചിത കണക്ടിംഗ് ലോഡിനാണ് കണക്ഷൻ നൽകുന്നത്. എന്നാൽ ഭാവിയിൽ പലരും കൂടുതൽ പ്ലഗുകളും മറ്റുപകരണങ്ങളും സ്ഥാപിക്കാറുണ്ട്. മീറ്ററിലെ റീഡിംഗ് അനുസരിച്ച് ബില്ലും കൃത്യമായി അടയ്ക്കാറുണ്ട്. എന്നാൽ കണക്ടിംഗ് ലോഡ് കൂടുതലാണെന്ന് പരിശോധന നടത്തി മുന്നറിയിപ്പു നൽകാതെ നേരിട്ടെത്തി ഫൈൻ അടപ്പിക്കാനുള്ള നീക്കമാണ് പുതിയ കൊള്ള നടത്തുന്നതിനുള്ള മാർഗമായി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. പല വ്യാപാരികളും…
Read Moreവൈദ്യുത വാഹനങ്ങൾ വ്യാപകമാക്കുമെന്ന് കേന്ദ്ര ബജറ്റ്; തൃശൂർ കോർപറേഷൻ നാലു മാസം മുമ്പേ കണ്ടു; ചാർജിംഗ് സ്റ്റേഷനുകൾക്ക് എംഒയു ഒപ്പിട്ടു
സ്വന്തംലേഖകൻ തൃശൂർ: കേന്ദ്ര ബജറ്റിൽ വൈദ്യുതി വാഹനങ്ങൾ വ്യാപകമാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിക്കുന്പോൾ തൃശൂർ കോർപറേഷൻ ഇത് വളരെ മുന്‍പേ കണ്ട് അതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു. ഗതാഗത മേഖലയിൽ വൻകുതിപ്പിന് ലക്ഷ്യമിട്ട് പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി വൈദ്യുത വാഹനങ്ങൾ വ്യാപകമാക്കുമെന്നാണ് കേന്ദ്ര ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇത്തരം സാധ്യതകളൊക്കെ മുന്നിൽ കണ്ട് കഴിഞ്ഞ കോർപറേഷൻ വൈദ്യുതി ബജറ്റിൽ ഇതു സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ അവതരിപ്പിച്ചിരുന്നു. ബജറ്റിൽ പ്രഖ്യാപനം നടത്തുക മാത്രമല്ല ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങൾ നിരത്ത് കൈയടക്കുന്നത് മനസിലാക്കി നഗരത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങുന്നിതിനുള്ള പദ്ധതികൾക്ക് തുടക്കമിടുകയും ചെയ്തു. ഇതിനായി അനർട്ടുമായി എംഒയു വരെ ഒപ്പിട്ടതായി കഴിഞ്ഞ ഫൈബ്രുവരി 23ന് ഡെപ്യൂട്ടി മേയർ റാഫി ജോസ് അവതരിപ്പിച്ച ബജറ്റിൽ വ്യക്തമാക്കിയിരുന്നു. സോളാർ വൈദ്യുതിയിൽ നിന്നും ലഭിക്കുന്ന ഉൗർജം ചാർജിംഗ്…
Read Moreഈ ഞായറാഴ്ച കണ്യാർകളി കാണാം… പാലക്കാടിന്റെ സ്വന്തം കണ്യാർകളി തൃശൂരിൽ
സ്വന്തം ലേഖകൻ തൃശൂർ: പാലക്കാടിന്റെ തനത് നാടൻ കലയായ കണ്യാർകളി തൃശൂരിൽ കാണാം. ഈ വരുന്ന ഞായറാഴ്്ച വൈകീട്ട് 6.30ന് പാറമേക്കാവ് ക്ഷേത്രത്തിനടുത്തുള്ള പുഷ്പാഞ്ജലി ഹാൾ ഓപ്പണ്‍ ഓഡിറ്റോറിയത്തിലാണ് കണ്യാർകളി അവതരണം. പൂരപ്രേമി സംഘം എന്ന ആസ്വാദക സംഘടനയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായാണ് കണ്യാർകളി തൃശൂരിൽ സംഘടിപ്പിക്കുന്നത്.പാലക്കാട് കാക്കയൂർ കേളി കണ്യാർകളി സംഘമാണ് തൃശൂരിന്റെ ഹൃദയഭൂമികയിൽ കണ്യാർകളിത്താളമുണർത്താനെത്തുന്നത്. പാലക്കാട് ജില്ലയിൽ പ്രത്യേകിച്ച് കിഴക്കൻ പാലക്കാടിൽ (ആലത്തൂർ ചിറ്റൂർ താലൂക്കുകളിലായി കിടക്കുന്ന ഏകദേശം 30 ഓളം ദേശങ്ങൾ) നടക്കുന്ന അനുഷ്ഠാന കലയാണ് കണ്യാർകളി. ദേശത്തിലെ മുഖ്യ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ഈ കലാരൂപം കാവ് മുറ്റങ്ങളിലും “മന്ദു’ കളിലുമാണ് നടക്കുക. ഉത്തരായന കാലത്തിന്റെ മധ്യത്തിൽ അതായത് മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ നടക്കുന്ന ഈ കലാരൂപം അടിസ്ഥാന പരമായി കാർഷിക സംസ്കൃതിയുമായി ബന്ധപ്പെട്ടുള്ളതാണ്. കണ്യാർകളിയെന്നാൽ… മൂന്നും നാലും ദിവസങ്ങളിലായി…
Read Moreഓട്ടോ സ്റ്റാൻഡുകളിൽ ഫ്ലക്സ് ബോർഡ്; ഹൈക്കോടതി വഴിവന്ന ഓട്ടോറിക്ഷകൾക്കു ഗോ ബാക്ക്
തൃശൂർ: ഹൈക്കോടതി ഉത്തരവു പ്രകാരം തൃശൂർ ആർടിഒയിൽനിന്ന് പെർമിറ്റെടുത്ത ഓട്ടോറിക്ഷകളെ നഗരത്തിലെ ഓട്ടോസ്റ്റാൻഡുകളിൽനിന്ന് ആട്ടിയോടിക്കുന്നതായി പരാതി. ട്രാഫിക് പോലീസിന്റെ പിന്തുണയോടെയാണു ചില ഓട്ടോ ഡ്രൈവർമാർ ഇത്തരം ഓട്ടോറിക്ഷകളെ നഗരത്തിൽ ഓടിക്കാൻ അനുവദിക്കാതെ നാടുകടത്തുന്നത്. പല ഓട്ടോ സ്റ്റാൻഡുകളിലും ഹൈക്കോടതി അനുവദിച്ച പെർമിറ്റുള്ള ഒാട്ടോകൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല എന്ന ഫ്ലക്സ് ബോർഡ് എഴുതിവച്ചിട്ടുണ്ട്. ടിപി, ടിസി നന്പറുള്ള ഓട്ടോറിക്ഷകൾ മാത്രമേ സ്റ്റാൻഡുകളിൽ പാർക്ക് ചെയ്യാൻ പാടുള്ളൂവെന്നാണ് എഴുതിവച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് പ്രകാരം പെർമിറ്റ് അനുവദിച്ചു കിട്ടിയിട്ടുള്ള ഓട്ടോറിക്ഷ തൊഴിലാളികളെ പോലീസ് അകാരണമായി പീഡിപ്പിക്കുന്നതായും സർവീസ് നടത്തുന്നതിനിടെ വാഹനം തടഞ്ഞ് പരിശോധന നടത്തുന്നതായും പരാതികൾ ഉയരുന്നുണ്ട്. എന്നാൽ ഹൈക്കോടതി ഉത്തരവ് പ്രകാരമല്ലാതെയുള്ള പെർമിറ്റുമായി സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് ഈ പരിശോധന ബാധകമല്ലെന്നു പറയുന്നു. അടുത്തകാലത്ത് ഒരു അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചാണ് ആർടിഒ വഴി പെർമിറ്റ് അനുവദിക്കുന്നതിനുള്ള അനുവാദം നേടിയെടുത്തത്.…
Read Moreടൗണ്‍ഹാളിലെ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ കാമറ സ്ഥാപിച്ച സംഭവം: അന്വേഷണം ആവശ്യപ്പെട്ട് മന്ത്രിക്കു പരാതി നൽകി
ഗുരുവായൂർ: നഗരസഭയുടെ അനുമതി ഇല്ലാതെ ടൗണ്‍ഹാളിൽ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ കാമറ സ്ഥാപിച്ച സംഭവത്തിൽ ഹെൽത്ത് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെയും ജീവനക്കാരുടേയും പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലർ ആന്റോ തോമസ് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിക്കു പരാതി നൽകി. ഇവർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാർക്കതെിരെ നടപടി എടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
Read Moreമഴ തുണയ്ക്കുമോ? വെള്ളമില്ലാത്തതിനാൽ വിരിപ്പുകൃഷി പ്രതിസന്ധിയിൽ; ആശങ്കയോടെ കർഷകർ
കൊടകര: പഞ്ചായത്തിലെ ചാറ്റിലാംപാടത്ത് വെള്ളമില്ലാത്തതിനാൽ വിരിപ്പുകൃഷി പ്രതിസന്ധിയിൽ. വേണ്ടത്ര മഴ ലഭിക്കാത്തതാണ് ഇവിടത്തെ കർഷകരെ വലക്കുന്നത്.കൊടകര,മറ്റത്തൂർ കൃഷിഭവനുകളുടെ പരിധിയിലായി വ്യാപിച്ചുകിടക്കുന്നതാണ് വിസ്തൃതമായ ചാറ്റിലാംപാടം. 130 ഏക്കറോളം വരുന്ന പാടശേഖരത്തിൽ എണ്‍പതിലേറെ കർഷകരാണുള്ളത്. സാധാരണയായി മഴയെ ആശ്രയിച്ചാണ് ഈ പാടശേഖരത്ത് വിരിപ്പുകൃഷിയിറക്കാറുള്ളത്. ഇത്തവണ മഴ വേണ്ടത്ര പെയ്യാതിരുന്നതിനാൽ പാടശേഖരത്തിനു നടുവിലൂടെ ഒഴുകുന്ന തോട്ടിൽ ഇതുവരെ നീരൊഴുക്ക് ഉണ്ടായിട്ടില്ല. മഴ പ്രതീക്ഷിച്ച് നിലമൊരുക്കുന്ന പണികൾ കർഷകർ തുടങ്ങിവെച്ചെങ്കിലും കണ്ടങ്ങളിൽ വെള്ളമില്ലാത്തതിനാൽ ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. മഴ പെയ്ത് വെള്ളം ലഭ്യമായില്ലെങ്കിൽ കൃഷിയിറക്കാനായി തയ്യാറാക്കിയ ഞാറ്റടികളിൽ ഞാറുകൾ മൂപ്പെത്തി നശിച്ചുപോകുമെന്ന ആശങ്കയും കർഷകർക്കുണ്ട്്.
Read Moreമന്ത്രി ഇടപെട്ടു..! ഗുരുവായൂരിലെ വഴിപാട് വിവാദം; പറനിറയ്ക്കൽ നിർത്തിവച്ചു
ഗുരുവായൂർ: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇടപെടലോടെ ക്ഷേത്രത്തിൽ പുതിയതായി ആരംഭിച്ച പറനിറയ്ക്കൽ വഴിപാട് നിർത്തിവച്ചു. ജൂലൈ ഒന്നിന് ആരംഭിച്ച പുതിയ വഴിപാട് തന്ത്രിയുടെ എതിർപ്പിനെ തുടർന്നാണ് നിർത്തിവച്ചത്. പറനിറയ്ക്കൽ വഴിപാട് നിർത്തലാക്കുന്നതായുള്ള അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് ഇന്നലെ വൈകുന്നേരം ലഭിച്ചതായി തന്ത്രി ചേന്നാസ് നാരായണൻ നന്പൂതരിപ്പാട് അറിയിച്ചു. തന്ത്രിയുടെ എതിർപ്പിനെ തുടർന്ന് പുതിയ വഴിപാട് തുടങ്ങിയത് വിവാദമയാതോടെ സിപിഎം നേതൃത്വം വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസിനെ ബന്ധപെട്ടത്. മന്ത്രിയുടെ കർശന നിർദേശത്തെത്തുടർന്ന് ചെയർമാൻ തന്ത്രി ചേന്നാസ് നാരായണൻ നന്പൂതിരിപ്പാടിന്റെ വസതിയെിലത്തി ഒരു മണിക്കൂറോളം ചർച്ച നടത്തി. പുതിയ വഴിപാട് ആരംഭിച്ചത് തന്ത്രിയെ അറിയിക്കാതിരുന്നത് ശരിയായില്ലെന്ന് ചെയർമാൻ തന്ത്രിയെ ബോധ്യപ്പെടുത്തി. അറിയിക്കാതിരുന്നത് മനപൂർവമല്ല. ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തന്ത്രിയുമായി കൂടിയാലോചനകൾ ഉണ്ടാകും. തന്ത്രിയുടെ പ്രവർത്തന മേഖലയിൽ ഇടപെടാൻ…
Read Moreആറുവരിപ്പാതയ്ക്കു കരിങ്കൽ ഭിത്തിക്കു പകരം മണൽചാക്ക് നിരത്തി സിമന്റു പൂശൽ; അടിയന്തര നടപടി വേണമെ ന്ന് വി.എം. സുധീരൻ
സ്വന്തം ലേഖകൻ തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാതയിലെ കുതിരാനിൽ ഉയരത്തിലുള്ള റോഡിനു ബലമേകാൻ കരിങ്കല്ലുകൊണ്ടു സംരക്ഷണഭിത്തി നിർമിക്കേണ്ടതിനു പകരം മണൽ ചാക്കുകൾ നിരത്തി സിമന്റുപൂശുന്നു. ഈ സൂത്രപ്പണി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്തിന്റെ നേതൃത്വത്തിൽ കണ്ടുപിടിക്കുകയും നിർമാണം തടയുകയും ചെയ്തു. ഭാരവാഹനങ്ങൾ കടന്നുപോകുന്ന ആറുവരി ദേശീയപാതയുടെ അടിത്തറയാണ് മണ്ണുനിറച്ച ചാക്കുകൾ അടുക്കിവച്ച് അവയ്ക്കു മുകളിൽ സിമന്റു തേച്ചുകൊണ്ടിരുന്നത്. കരിങ്കല്ലോ കോണ്‍ക്രീറ്റ് ബാറുകളോ ഉപയോഗിച്ച് ബലപ്പെടുത്തേണ്ടതിനു പകരമാണ് ഈ വിദ്യ. മാസങ്ങൾക്കകം റോഡ് ഇടിഞ്ഞും തകർന്നും വീഴുമായിരുന്ന കള്ളപ്പണിയാണ് അഡ്വ. ഷാജിയുടെ നേതൃത്വത്തിൽ തടഞ്ഞത്. കരാറുകാരായ കഐംസി കന്പനിയുടെ മണൽചാക്കിൽ സിമന്റു തേച്ചുള്ള കള്ളപ്പണി ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു. റോഡ് ഇടിഞ്ഞുവീഴാതിരിക്കാൻ കരിങ്കല്ലുകൊണ്ടു സംരക്ഷണ ഭിത്തി നിർമിക്കുന്നതിനു പകരമാണ് മണൽചാക്ക്…
Read More