ഏ.ജെ.വിൻസൻ വാടാനപ്പള്ളി: ആഘോഷം കാരുണ്യത്തിന് വഴിമാറുകയാണ്; നൻമനിറഞ്ഞ മനസുകൾ ഇവിടെയിപ്പോഴുമുണ്ടെന്ന് ഓർമിപ്പിച്ചുകൊണ്ട്. കൊട്ടുപാട്ടും വന്പിച്ച ഓഫറുകളും പരസ്യങ്ങളുമൊക്കെയായി പണം വീശിയെറിഞ്ഞ് ആഘോഷം നടത്തുന്നതിന് പകരം തന്റെ കടയുടെ 25-ാം വാർഷികത്തിൽ 140 വൃക്കരോഗികൾക്ക് ഡയലൈസർ കിറ്റ് സൗജനമായി നൽകി സഹായിച്ചുകൊണ്ട് ഒരു യുവ വ്യാപാരി മാതൃകയാവുകയാണ്. തന്റെ വ്യാപാരസ്ഥാപനം 25 വർഷം പിന്നിടുന്പോൾ അതിന്റെ ആഘോഷങ്ങൾ അർത്ഥവത്തായി എന്തെങ്കിലും ചെയ്തുകൊണ്ടായിരിക്കണമെന്ന വാടാനപ്പള്ളിയിലെ പ്രമുഖ സ്റ്റേഷനറി കടയായ ജനത ഫാൻസി ഉടമ എം.ടി.ടെന്നിയുടെ ചിന്ത ചെന്നെത്തിയത് വൃക്കരോഗത്താൽ ദുരിതമനുഭവിക്കുന്നവർക്കിടയിലാണ്. വാടാനപ്പള്ളി സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളിയിലെ മുൻ വികാരി കൂടിയായിരുന്ന കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ.ഡേവീസ് ചിറമ്മലിന്റെ പ്രഭാഷണമാണ് ടെന്നിയ്ക്ക് വൃക്കബാധിതരെ സഹായിക്കാൻ പ്രചോദനമായത്. പത്തു വൃക്കരോഗികൾക്ക് കടയുടെ വാർഷികത്തോടനുബന്ധിച്ച് സഹായം നൽകാമെന്നാണ് ടെന്നി ആദ്യം കരുതിയത്. എന്നാൽ ആദ്യദിവസം തന്നെ പത്തുവൃക്കരോഗികൾ ടെന്നിയുടെ സഹായം…
Read MoreCategory: Thrissur
രാജാജിക്കു സ്വന്തമായി വീടില്ല, മാറിമാറി താമസിച്ചത് 39 വാടക വീടുകളിൽ; 20 ലക്ഷത്തിന്റെ കടബാധ്യത; കൈയിലുള്ളത് അയ്യായിരം രൂപമാത്രം
തൃശൂർ: തൃശൂർ ലോക്സഭാ ഇടതുമുന്നണി സ്ഥാനാർഥി രാജാജി മാത്യു തോമസിനു സ്വന്തമായി ഒരു തുണ്ടു ഭൂമിയുമില്ല, വീടുമില്ല. 20 ലക്ഷം കടബാധ്യതയുള്ളതായും നാമനിർദേശ പത്രികയിൽ പറയുന്നു. സ്വന്തമായി വാഹനമില്ല. 30,296 രൂപ ബാങ്കിൽ നിക്ഷേപമായുണ്ട്. 5,000 രൂപ പണമായി കൈയിലുണ്ട്. ഭാര്യ ശാന്തയുടെ പേരിൽ 28 ലക്ഷം രൂപ വിലമതിക്കുന്ന 28 സെന്റ് ഭൂമിയും ഒരു പവൻ സ്വർണവുമുണ്ട്. മകൾ ധുന മരിയ ഭാർഗവിക്ക് ഒരു പവൻ സ്വർണവുമുണ്ട്. ഇതിന് 22,400 രൂപ വീതം വില കണക്കാക്കുന്നു. ഭാര്യയുടെ കൈവശം 3,000 രൂപയും മകളുടെ കൈവശം 1,000 രൂപയും പണമായുണ്ട്. രാജാജിയുടെ പേരിൽ കേസുകൾ നിലവിലില്ല. രാജാജിയുടെ സഹോദരി ഷീലയുടെ പേരിലുള്ള കണ്ണാറയിലെ വീട്ടിലാണ് താമസം. ഈ സ്ഥലം ഈടു നൽകിയാണ് സഹകരണബാങ്കിൽനിന്നു വായ്പയെടുത്തിട്ടുള്ളത്. 39 വാടകവീടുകളിൽ മാറിമാറി താമസിച്ചിട്ടുണ്ട്.
Read Moreസിനമാകഥ പോലെ ഒരു മാസ് എൻട്രിയുമായി സുരേഷ് ഗോപി ഇന്ന് തൃശൂരിലെത്തും; വൈകിയതിന്റെ ക്ഷീണം താരപരിവേഷം കൊണ്ടുമാറ്റാമെന്ന വിശ്വാസത്തിൽ ബിജെപി
തൃശൂർ: അല്ലെങ്കിലും സിനിമ തുടങ്ങി ഉടനെയൊന്നും നായകന്റെ എൻട്രിയുണ്ടാവില്ല. ഏറ്റവും നിർണായക ഘട്ടത്തിൽ എതിരാളികൾ കരുത്താർജ്ജിച്ചു തുടങ്ങുന്പോൾ ഒരു നായകനെ കിട്ടിയിരുന്നെങ്കിലെന്ന് ആളുകൾ ആഗ്രഹിക്കുന്പോഴാണ് നായകന്റെ മാസ് എൻട്രിയുണ്ടാകാറുള്ളത്. എത്രയോ സുരേഷ് ഗോപി സിനിമകളിൽ കണ്ടിട്ടുള്ള കിടിലൻ ഇൻട്രാഡക്ഷൻ സീനുകളുടെ ആവർത്തനമാണ് തൃശൂർ ലോക്സഭ സീറ്റിൽ ബിജെപിയുടെ സ്ഥാനാർഥിയായി അദ്ദേഹത്തിന്റെ വരവ്. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട തൃശൂർ സീറ്റിന് ഇനി രക്ഷകനാര് എന്ന് പാർട്ടിക്കാർ ആകാംക്ഷയോടെയും വേവലാതിയോടെയും ഉറ്റുനോക്കിയിരിക്കുന്പോഴാണ് നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാൻ ശക്തന്റെ മണ്ണിലേക്ക് മലയാളത്തിന്റെ പ്രിയപ്പെട്ട ആക്ഷൻഹീറോയെത്തുന്നത്. വൈകിയെത്തിയതിന്റെ ക്ഷീണം സുരേഷ്ഗോപിയുടെ താരപരിവേഷം കൊണ്ടും ജനകീയ ഇടപെടൽ കൊണ്ടും രണ്ടു ദിവസത്തിനകം നികത്തിയെടുക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി നേതൃത്വം. രാഷട്രീയ നേതാവെന്നതിനേക്കാൾ സാധാരണ ജനങ്ങൾക്കിഷ്ടമുള്ള പരിവേഷത്തിൽ പ്രചരണത്തിന് മുൻതൂക്കം നൽകാനാണ് പാർട്ടി നിർദ്ദേശിച്ചിരിക്കുന്നത്. വൈകിയവേളയിൽ ജനങ്ങളെ കൈയിലെടുക്കുകയെന്നതാണ് പ്രധാനമെന്ന് നേതാക്കൾ പറയുന്നു. അതുകൊണ്ടുതന്നെ നാളെ നാമനിർദ്ദേശ പത്രികസമർപ്പണത്തിന് മുന്നോടിയായി…
Read Moreഈ കവിതകൾക്കും പ്രിയനാം നിൻ ഓർമകൾക്കും മരണമില്ല..; ഭർത്താവിന്റെ ശ്രാദ്ധദിനത്തിൽ ഭാര്യയുടെ കവിതകളുടെ പ്രകാശനം
ഏ.ജെ. വിൻസൻ കാഞ്ഞാണി (തൃശൂർ): പ്രിയതമന്റെ ഓർമകൾക്ക് ബലിതർപണം നടത്താൻ സജിനി മണികണ്ഠൻ കയ്യിലെടുക്കുന്നത് ബലിച്ചോർ മാത്രമല്ല; ഒരു കവിതാസമാഹാരം കൂടിയാണ്. ഈ കവിതകൾക്കും പ്രിയനാം നിൻ ഓർമകൾക്കും മരണമില്ലെന്ന് മനസിൽ ഉരുവിട്ട് സജിനി ഭർത്താവ് മണികണ്ഠന്റെ ഒന്നാം ശ്രാദ്ധദിനമായ നാലിന് പ്രണയാർദ്രം എന്ന കവിതാസമാഹാരം അകാലത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ടവന് സമർപ്പിക്കും. പ്രണയം വാക്കിലും പ്രവൃത്തിയിലും നിറച്ച് ആ സ്നേഹം കൊതിതീരും വരെ അനുഭവിക്കുംമുന്പ് വിധി തട്ടിയെടുത്ത ഭർത്താവിന്റെ ഓർമകൾക്ക് മുന്നിലാണ് സജിനി പ്രണയാർദ്രം സമർപ്പിക്കുന്നത്. കാഞ്ഞാണി സെന്ററിലെ അന്തിക്കാട് റോഡിൽ ഹോട്ടൽ നടത്തുന്ന സജിനിയുടെ ഭർത്താവ് മണികണ്ഠൻ വാഹനാപകടത്തിലാണ് മരിച്ചത്. 20 കവിതകളുൾക്കൊള്ളുന്ന സമാഹാരമാണ് പ്രണയാർദ്രം. മണികണ്ഠൻ മരിച്ച് ഒരു വർഷത്തിനുള്ളിൽ സജിനി എഴുതിയ സുമംഗലി, തിരുത്ത്, അണയാത്ത പ്രണയം എന്ന കവിതകളും ഈ സമാഹാരത്തിലുണ്ട്. ഹോട്ടലിലെ തിക്കുംതിരക്കുമൊഴിയുന്ന നേരത്തായിരുന്നു കവിതകൾ കുറിച്ചിരുന്നതെന്ന് സജിനി പറയുന്നു.…
Read Moreരാഹുൽ ഗാന്ധിയെ പേരെടുത്തുപറയാതെ പിണറായി വിജയൻ, പേരുപറഞ്ഞ് വിമർശിച്ച് കാനം രാജേന്ദ്രൻ
വലപ്പാട് ( തൃശൂർ ):വയനാട് ലോകസഭ മണ്ഡലത്തിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധിയെ പേരെടുത്ത് പറയാതെ പിണറായി വിജയൻ. അതേ സമയം രാഹുൽ ഗാന്ധിയെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കാനം രാജേന്ദ്രൻ.ബിജെപിയെ എതിർക്കുന്നവരെ കോണ്ഗ്രസ് തുരങ്കം വെക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. അതിനിടയാക്കുന്ന നിലപാടാണ് കോണ്ഗ്രസ് പാർട്ടി സ്വീകരിക്കുന്നതെന്ന് പിണറായി ആരോപിച്ചു. കോണ്ഗ്രസിനും ബിജെപിക്കും ഒരേ സാന്പത്തിക നയത്തിലുൾപ്പടെ ജനദ്രോഹ നടപടികളാണെന്ന് പിണറായി കുറ്റപ്പെടുത്തി.വിവിധ പദ്ധതികളിലൂടെ വരും മാസങ്ങളിൽ ഇത് നടപ്പാക്കുമെന്നും പിണറായി അവകാശപ്പെട്ടു. സുരക്ഷിത സീറ്റെന്ന് പറഞ്ഞ് രാഹുൽ ഗാന്ധിയെ വയനാട് മത്സരിപ്പിക്കുന്നത് കോണ്ഗ്രസിന്റെ അതി മണ്ട ത്തരവും വിവരമില്ലായ്മയുമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കാനം രാജേന്ദ്രൻ കളിയാക്കി. എൽ ഡി എഫ് വിജയിക്കുന്ന മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി തന്നെ വിജയിക്കും.കേരളത്തിലെ മണ്ഡലങ്ങളിൽ യുഡിഎഫ് ചലനമുണ്ട ാക്കാനാണ് രാഹുൽ ഗാന്ധിയെ കൊണ്ട ുവരുന്നതെന്നാണ് യുഡിഎഫ് ന്യായം.അങ്ങനെയെങ്കിൽ…
Read Moreകഞ്ചാവ് വില്പനയ്ക്കെത്തിയ ബിരുദവിദ്യാർഥി പിടിയിൽ; കഞ്ചാവ് എത്തിച്ചിരുന്നത് സേലത്ത്നിന്നെന്നും യുവാവ്
ചാലക്കുടി/കൊരട്ടി: കാടുകുറ്റിയിൽ കഞ്ചാവ് വില്പനയ്ക്കെത്തിയ ബിരുദവിദ്യാർഥി പോലീസ് പിടിയിലായി. പുത്തൻവേലിക്കര തുരുത്തിപ്പുറം കൈതത്തറ പുത്തൻവീട്ടിൽ അബിൻ ജോസഫി(20)നെയാണ് ചാലക്കുടി ഡിവൈഎസ്പി കെ.ലാൽജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. കാടുകുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെട്ട യുവാവിനെ പരിശോധിച്ചപ്പോഴാണ് ജിൻസിന്റെ പോക്കറ്റിൽനിന്നും കഞ്ചാവ് പൊതികൾ കണ്ടെത്തിയത്. ചാലക്കുടിയിലെ സ്വകാര്യ സ്ഥാപനത്തിലാണ് പഠിച്ചിരുന്നതെന്നും സേലത്തിനടുത്ത് ഒക്കിയാപെട്ടിയിൽനിന്നുമാണ് കഞ്ചാവ് വാങ്ങുന്നതെന്നും പോലീസിൽ സമ്മതിച്ചു. കിലോയ്ക്ക് 7000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ചെറുപൊതികളാക്കി 500 രൂപയ്ക്കാണ് വിൽക്കുന്നതെന്നും യുവാവ് പറഞ്ഞു. കാടുകുറ്റിയിൽ ഇടപാടുകാരെ കാത്തുനിൽക്കുന്പോഴാണ് പോലീസിന്റെ പിടിയിലായത്. കുറച്ചു ദിവസങ്ങളായി പോലീസ് സംഘം മഫ്തിയിൽ ഈ പ്രദേശത്ത് രഹസ്യനിരീക്ഷണം നടത്തിവരികയായിരുന്നു. കൊരട്ടി എസ്ഐ ബി.ബിനോയി, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയി പൗലോസ്, പി.എം.മൂസ, വി.യു.സിൽജൊ, എ.യു.റെജി, പി.ജെ.തോമസ് കൊരട്ടി സ്റ്റേഷനിലെ വനിതാ സീനിയർ സിപിഒ…
Read Moreമുപ്ലിപുഴ വറ്റി; കാരിക്കടവ് ആദിവാസി കോളനി കുടിവെള്ളക്ഷാമത്തിന്റെ പിടിയി
കൊടകര: വനത്തിലൂടെ ഒഴുകുന്ന മുപ്ലി പുഴ വറ്റിവരണ്ടതോടെ മറ്റത്തൂർ പഞ്ചായത്തിലെ കാരിക്കടവ് ആദിവാസി കോളനിയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. പുഴയിൽ കുഴിയുണ്ടാക്കി അതിൽ നിന്ന് തെക്കിയെടുക്കുന്ന വെള്ളവും ആഴ്ചയിലൊരിക്കൽ ജനമൈത്രി പോലിസ് വാഹനത്തിൽ എത്തികൊടുക്കുന്ന വെള്ളവുമാണ് കോളനിയിലെ ആദിവാസി കുടുംബങ്ങൾക്കാശ്രയം. മലയർ വിഭാഗക്കാരായ 16 കുടുംബങ്ങളാണ് കാരിക്കടവ് ആദിവാസി കോളനിയിൽ താമസിക്കുന്നത്. കുറുമാലി പുഴയുടെ കൈവഴിയായ മുപ്ലിപുഴയോരത്താണ് കോളനി സ്ഥിതി ചെയ്യുന്നത്. മറ്റത്തൂർ പഞ്ചായത്തിലെ വടക്കുകിഴക്കേ കോണിലുള്ള ചൊക്കന വാർഡിൽപെട്ട ഈ കോളനിയിൽ വേനൽമാസങ്ങളായാൽ ശുദ്ധജലം കിട്ടാക്കനിയാണ് . വേനലാരംഭത്തോടെ പുഴയും കോളനിയിലുള്ള കിണറുകളും വറ്റിപോകും. പിന്നെ പുഴയിൽ കുഴിയുണ്ടാക്കി അതിൽ നിന്ന് കോരിയെടുക്കുന്ന വെള്ളമാണ് ഇവർ ഉപയോഗിക്കാറുള്ളത്. കാരിക്കടവ് കോളനിക്കാരുടെ ദുരിതം പരിഹരിക്കുന്നതിനായി രണ്ടുവർഷം മുന്പ് ജനമൈത്രി പോലിസ് പുതിയൊരു പദ്ധതി ഇവിടെ നടപ്പാക്കിയിരുന്നു. ജില്ല പോലിസിന്റെ കീഴിലുള്ള മെഴ്സികോപ്സിന്റെ സഹായത്തോടെയായിരുന്നു കോളനിയിലെ ജലക്ഷാമത്തിനു പരിഹാരമുണ്ടാക്കാൻ പദ്ധതി…
Read Moreഅരനൂറ്റാണ്ട് പിന്നിടുമ്പോഴും പട്ടയമോഹങ്ങൾ ഇപ്പോഴും ബാക്കി; ഓരോ ഇലക്ഷൻ വരുമ്പോഴും നായാട്ടുകുണ്ടുകാർക്ക് ചോദിക്കാനുള്ള ഒന്നു മാത്രം; പട്ടയം തരുമോ?
കൊടകര: തെരഞ്ഞെടുപ്പുകാലമായാൽ മറ്റത്തൂരിലെ മലയോരഗ്രാമമായ നായാട്ടുകുണ്ടിലെ ജനങ്ങൾക്ക് മുന്നണികളുടെ മുന്നിൽ വയ്ക്കാനുള്ളത് പട്ടയം വേണമെന്ന ആവശ്യമാണ്. ഓരോ തെരഞ്ഞെടുപ്പു വരുന്പോഴും ഇവർ ഈ ആവശ്യമുന്നയിക്കും. 2019ലെ ലോകസഭ തെരഞ്ഞെടുപ്പു കാലത്തും നായാട്ടുകുണ്ടുകാർക്ക് ആവശ്യപ്പെടാനുള്ളത് പട്ടയം തന്നെയാണ്. മറ്റത്തൂർ പഞ്ചായത്തിന്റെ വടക്കുകിഴക്കേ കോണിലാണ് മലയോരഗ്രമമായ നായാട്ടുകുണ്ട് സ്ഥിതിചെയ്യുന്നത്. വെള്ളിക്കുളങ്ങരയിൽ നിന്നും നാലുകിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. തോട്ടം തൊഴിലാളികുടംബങ്ങൾക്ക് ഭൂരിപക്ഷമുള്ള നായാട്ടുകുണ്ടിൽ ഇരുന്നൂറോളം കുടുംബങ്ങളാണുള്ളത്. ഇവരിൽ മിക്കവരും 45 വർഷത്തിലധികമായി ഇവിടെ താമസിച്ചു വരുന്നവരാണ്. ആർക്കും തന്നെ ഇതുവരെ പട്ടയം ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കാലത്ത് വിവിധ മുന്നണികൾ പട്ടയം ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും പിന്നീട് ഇക്കാര്യം വിസ്മരിക്കുകയാണ് പതിവെന്ന പ്രദേശവാസികൾ പറയുന്നു നേരത്തെ സഞ്ചാരയോഗ്യമായ റോഡുകൾ പോലും ഈ ഗ്രാമത്തിലേക്കുണ്ടായിരുന്നില്ല. പിന്നീട് വെള്ളിക്കുളങ്ങരയിൽ നിന്ന് നായാട്ടുകുണ്ടിലേക്ക് ടാറിംഗ് റോഡു നിർമിക്കുകയും വൈകാതെ ബസ് സർവീസ് ആരംഭിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ സഠക്…
Read Moreവിവാഹവേദിയിൽനിന്ന് വോട്ടഭ്യർഥിച്ച് കൗണ്സിലർ കെ.കെ ശ്രീജിത്തും വധു അശ്വതിയും
ഇരിങ്ങാലക്കുട: വിവാഹദിനം നഗരസഭ 29-ാം വാർഡ് കൗണ്സിലറായ കെ.കെ ശ്രീജിത്തും വധു അശ്വതിയും രാജാജി മാത്യു തോമാസിന് വോട്ടഭ്യർത്ഥനയുമായി എത്തിയത് പൊതുജനങ്ങൾക്ക് കൗതുകമായി. കാട്ടൂർ എസ്എൻഡിപി ഹാളിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം സത്കാരത്തിനായി ഇരിങ്ങാലക്കുട ടൗണ് ഹാളിൽ എത്തുന്നതിന് മുന്പായിരുന്നു ഇവർ സ്ക്വാഡ് പ്രവർത്തനത്തിറങ്ങിയത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളായ പി.മണി , ടി.എസ്.സജീവൻ മാസ്റ്റർ, കെ.ജി.മോഹനൻ മാസ്റ്റർ, വി.എ. അനീഷ് എന്നിവരും പ്രവർത്തകരും നവദന്പതികൾക്കൊപ്പമുണ്ടായിരുന്നു.
Read Moreതൃശൂർ വരന്തരപ്പിള്ളി കല്ലൂർ റൂട്ടിലെ ബസ് സമരം മൂന്നാം ദിവസത്തിലേക്ക്; കളക്ടർ ചർച്ച നടത്തും
പുതുക്കാട്: പാലിയേക്കര ടോൾ പ്ലാസയിൽ ബസുകൾക്ക് പ്രത്യേക ട്രാക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികൾ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.തൃശൂർ വരന്തരപ്പിള്ളി കല്ലൂർ റൂട്ടിലെ ബസുകളാണ് മൂന്ന് ദിവസമായി പണിമുടക്കുന്നത്. സമരക്കാരും ടോൾ പ്ലാസ അധികൃതരുമായും കളക്ടർ ഇന്ന് ചർച്ച നടത്തും. ശനിയാഴ്ചയും ഞായറാഴ്ചയും ബസുടമകളുമായി പുതുക്കാട് പോലീസ് ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. ഞായറാഴ്ച ടോൾ കന്പനി അധികൃതർ ചർച്ചയിൽ നിന്ന് വിട്ടുനിന്നിരുന്നു. ഞായറാഴ്ചത്തെ ചർച്ചയിൽ നിലവിലുള്ള പോലെ ബസുകൾ സർവീസ് നടത്തണമെന്ന പോലീസിന്റെ ആവശ്യം ബസ് ഓപ്പറേറ്റേഴ്സ് അംഗീകരിച്ചില്ല. ഇതോടെ സമരം സമരം തുടരുകയായിരുന്നു. ട്രാക്ക് അനുവദിച്ചു കിട്ടുന്നതുവരെ സമരം തുടരാനാണ് തീരൂമാനമെന്ന് ബസ് തൊഴിലാളികൾ പറഞ്ഞു. എന്നാൽ ദേശീയപാത അഥോറിറ്റിയുടെ നിർദേശമില്ലാതെ ബസുകൾക്ക് മാത്രമായി ട്രാക്ക് അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ടോൾ കന്പനി. ദേശീയപാത അഥോറിറ്റിയുടെ ഉത്തരവുകൾ കൃത്യമായി പാലിക്കാത്ത ടോൾ…
Read More