സ്വന്തം ലേഖകൻ തൃശൂർ: “ഒഡീസി നൃത്തം എന്റെ പ്രാണനാണ്. അത്രയേറെ ഞാൻ ആ കലയെ സ്നേഹിക്കുന്നു. മറ്റു നൃത്തരൂപങ്ങളെ അപേക്ഷിച്ച് ഒഡീസി ഒരു ഭാവഗീതമാണ്’. ഒഡീഷയിൽനിന്നുള്ള ഇരുപത്തിരണ്ടുകാരിയായ ഒഡീസി നർത്തകി പ്രാചി ഹോത്ത പറയുന്നു. “കൈ, കാൽ, മെയ്വഴക്കം വേണ്ട ഒഡീസി ഒരു കാവ്യാത്മക നൃത്തരൂപമാണ്. മറ്റു നൃത്തരൂപങ്ങളിൽനിന്ന് ഒഡീസിയെ വ്യത്യസ്തമാക്കുന്നതും ഈ പ്രത്യേകതയാണ്. പുരുഷ ഭാവമുള്ള താണ്ഡവവും സ്ത്രൈണഭാവമുള്ള ലാസ്യവും സമ്മേളിക്കുന്നതാണ് ഒഡീസി. റീജണൽ തിയേറ്ററിൽ ഒഡീസി നൃത്തം അവതരിപ്പിച്ച ഒഡീഷക്കാരി പറയുന്നു. ഒഡീഷയിലെ ഒരു നദിയാണു പ്രാചിയെന്ന് പ്രാചിയുടെ മാതാപിതാക്കളായ ഉമേഷ് ഹോത്തയും സ്മിതയും പറയും. ആ നദി ഒഴുകുന്നുതുപോലെയാണ് ഒഡീസി നർത്തകി പ്രാചി ഹോത്ത. പുഴയൊഴുകുംപോലെ അരങ്ങിൽ ഒഴുകുന്ന ഒഡീസി നൃത്തം. ഒഡീസി നൃത്തരൂപത്തിന് പുതിയ മാനങ്ങൾ നല്കി, കൂടുതൽ പ്രചാരണം നല്‍കുക എന്നാണു തന്റെ ദൗത്യമെന്ന് ഈ യുവ നർത്തകി പറയുന്നു.…
Read MoreCategory: Thrissur
അനിശ്ചിതത്വങ്ങൾക്കൊടുവിൽ രാഹുലിനെ നേരിടാൻ തുഷാർ; സ്ഥാനാർഥിയെ പ്രഖ്യാപിച്ച് എൻഡിഎ
ന്യൂഡൽഹി: വയനാട്ടിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി എൻഡിഎ സ്ഥാനാർഥിയാകും. ബിജെപി അധ്യക്ഷൻ അമിത് ഷായാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. എൻഡിഎ സ്ഥാനാർഥിയെ ഇന്ന് തന്ന് പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള വ്യക്തമാക്കിയിരുന്നു. തുഷാറിനെക്കൂട്ടി പ്രഖ്യാപിച്ചതോടെ വയനാട്ടിലെ തെരഞ്ഞെടുപ്പ് ചിത്രം പൂർണമായി. എൽഡിഎഫ് സ്ഥാനാർഥിയായ പി.പി.സുനീർ വളരെ നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചിരുന്നു. അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഞായറാഴ്ചയാണ് കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ പ്രഖ്യാപിച്ചത്.
Read Moreജേക്കബ് തോമസിന് സർക്കാരിന്റെ “മഞ്ഞക്കാർഡ്’; മത്സരിക്കില്ല; കാരണം ഇങ്ങനെ…
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മുൻ ഡിജിപി ജേക്കബ് തോമസ് മത്സരിക്കില്ല. അദ്ദേഹത്തിന്റെ രാജി സർക്കാർ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. ജേക്കബ് തോമസിന് പകരം മറ്റ് ആരെയും സ്ഥാനാർത്ഥിയാക്കില്ലെന്ന് എറണാകുളം കിഴക്കമ്പലത്തെ ട്വന്റി-20 വൃത്തങ്ങള്‍ അറിയിച്ചു. ചാലക്കുടിയിൽ മത്സരിക്കുന്നതിനായി ജേക്കബ് തോമസ് സർവ്വീസിൽ നിന്നും സ്വയം വിരമിക്കുന്നതിനുള്ള അപേക്ഷ നൽകിയിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനായതിനാൽ സ്വയം വിരമിക്കലിന്റെ നടപടി ക്രമങ്ങൾ പൂർത്തീകരിക്കേണ്ടത് കേന്ദ്ര തലത്തിലാണ്. എന്നാൽ, നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതിയായ ഏപ്രിൽ നാലിന് മുമ്പ് വിരമിക്കലിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാകില്ല. ഈ സാഹചര്യത്തിലാണ് പിന്മാറ്റം.
Read Moreതൃശൂർ മാത്രമല്ല കേരളം മുഴുവൻ ഏറ്റെടുക്കണം ഈ ചലഞ്ച്; “ട്രാഷ് ടാഗ് ചലഞ്ച്’ തരംഗമാകുന്നു
മാലിന്യം ലാവിഷായി എറിയാവുന്ന റോഡായി മാറിയ എംഎൽഎ റോഡ് ട്രാഷ് ടാഗ് ചലഞ്ചിലൂടെ വൃത്തിയാക്കി ഒരു കൂട്ടം ചെറുപ്പക്കാർ. വിദ്യ എൻജിനീയറിംഗ് കോളജിലെ പൂർവ വിദ്യാർഥികളും എൻഎസ്എസ് വളണ്ടിയർമാരുമായിരുന്ന ചെറുപ്പക്കാരാണ് അവരുടെ വാട്സാപ്പ് കൂട്ടായ്മയിൽ തുടങ്ങിയ ചർച്ചക്കൊടുവിൽ ട്രാഷ് ടാഗ് ചാലഞ്ച് എന്ന ആശയത്തിലേക്ക് എത്തിയത്. വൃത്തിഹീനമായതും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞതുമായ സ്ഥലം ശുചിയാക്കുകയെന്നതാണ് ട്രാഷ് ടാഗ് ചലഞ്ചുകൊണ്ട് ഇവർ ലക്ഷ്യമിടുന്നത്. മാലിന്യം കുന്നുകൂടിയ എംഎൽഎ റോഡിനെക്കുറിച്ച് ചിത്രം സഹിതം രാഷ്ട്രദീപിക കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. മാലിന്യം നിറഞ്ഞ സ്ഥലത്തിന്റെ ചിത്രവും മാലിന്യം നീക്കി വൃത്തിയായ സ്ഥലം അപകടം നിറഞ്ഞതും യാതൊരു ഗുണവുമില്ലാത്തതുമായ പല തരം ചലഞ്ചുകൾ കണ്ട സമൂഹമാധ്യമങ്ങളിൽ വ്യത്യസ്തമാവുകയാണ് ട്രാഷ് ടാഗ് ചലഞ്ച്. പ്രകൃതിയെ സംരക്ഷിക്കുകയെന്ന ദൗത്യം യുവതലമുറയെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതാണ് ഈ ചലഞ്ചെന്ന് ഇതിന് തുടക്കമിട്ടവർ പറയുന്നു. പ്രകൃതി-പരിസ്ഥിതി സ്നേഹികളായ നിരവധിപേർ ട്രാഷ്…
Read Moreസ്വർണ കവർച്ചയ്ക്കായി ബന്ധുവിനെ കൊലപ്പെടുത്തിയ പ്രതിക്ക് മൂന്നുജീവപര്യന്തം തടവും പിഴയും ; ട്രിപ്പിൾ ജീവപര്യന്തം അപൂർവം
തൃശൂർ: സ്വർണം കവരാൻ ഉറ്റബന്ധുവായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് മൂന്നുജീവപര്യന്തം തടവും പിഴയും. ഇരിങ്ങാലക്കുട കണ്ഠേശ്വരം പണ്ഡാരത്ത് സ്വർണാഭരണ നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്ന പശ്ചിമ ബംഗാൾ ഹൗറ ജില്ലക്കാരനായ ജാദബ് കുമാർ ദാസിനെ കൊലപ്പെടുത്തിയ കേസിലാണ് ബന്ധുവും ബംഗാൾ ഹൗറ ജില്ലയിൽ ശ്യാംപൂർകാന്തിലാബാർ സ്വദേശിയായ അമിയ സാമന്ത(38)യെ ശിക്ഷിച്ചത്. തൃശൂർ അഡീഷണൽ ജില്ല ജഡ്ജ് നിസാർ അഹമ്മദാണ് ട്രിപ്പിൾ ജീവപര്യന്തമെന്ന അപൂർവ ശിക്ഷ വിധിച്ചത്. കൊലപാതകം, ഭവനഭേദനം, സ്വർണക്കവർച്ച എന്നീ മൂന്നു കുറ്റകൃത്യങ്ങൾക്കാണ് മൂന്ന് ജീവപര്യന്തം വിധിച്ചത്. അതിക്രൂരമായ കൊലപാതകമാണ് പ്രതി നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. 27 വെട്ടുംകുത്തുമാണ് കൊല്ലപ്പെട്ടയാളുടെ ശരീരത്തിലുണ്ടായിരുന്നത്. ദൃക്സാക്ഷികളാരും ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രീയ പരിശോധനകളിലും അന്വേഷണത്തിലുമാണ് പ്രോസിക്യൂഷൻ വാദം നടത്തി വിജയിച്ചത്. ഏറെ ശ്രമകരമായ ദൗത്യമായിരുന്നിട്ടുപോലും പ്രതിക്ക് ശിക്ഷ നേടിക്കൊടുക്കാൻ കഴിഞ്ഞത് പ്രോസിക്യൂഷന്റെ മികവായി. 2012ലാണ് കേസിനാസ്പദമായ…
Read Moreഉള്ള് തണുപ്പിക്കാൻ ശ്രേയസ് രമേശന്റെ ‘തൈര് കഞ്ഞി’; ആവശ്യക്കാര്‍ കൂലിപ്പണിക്കാർ മുതൽ ന്യൂജെൻ കുട്ടികൾ വരെ
ഏ.ജെ. വിൻസൻ എറവ്: കൊടുംവേനലിൽ ഉള്ള് തണുപ്പിക്കാൻ ശ്രേയസ് രമേശന്റെ തൈര് കഞ്ഞി ക്ലിക്ക്ഡ്. രണ്ടാഴ്ച മുന്നേയാണ് സുഹൃത്തിന്റെ നിർദേശപ്രകാരം പരീക്ഷണാർഥം തൈര് കഞ്ഞി എറവ് കപ്പൽപ്പള്ളി സെന്ററിലെ ശേ്രയസ് ഹോട്ടലിൽ നൽകി തുടങ്ങിയത്. ഇപ്പോൾ തൈര് കഞ്ഞിക്കു ആവശ്യക്കാരേറി. കൂലിപ്പണിക്കാർ മുതൽ ന്യൂജെൻ കുട്ടികൾ വരെയാണ് കഞ്ഞിക്കുടിച്ച് ഉള്ള് തണുപ്പിച്ച് ഉള്ളം നിറഞ്ഞ് പോകുന്നത്. രാവിലെ ഏഴു മുതൽ 10 വരെയാണ് തൈര് കഞ്ഞി വിതരണം. ചെറുപയർ ഉപ്പേരി, ഇരുന്പാന്പുളി അച്ചാറും തൈര് കഞ്ഞിയോടൊപ്പം കിട്ടും. 30 രൂപക്കാണ് തൈര് കഞ്ഞി നൽകുന്നത്. തൃശൂർ ജില്ലയിൽ തൈര് കഞ്ഞി നൽകുന്ന ഹോട്ടലുകളെക്കുറിച്ച് കേട്ടിട്ടില്ലെന്ന് രമേശൻ പറഞ്ഞു. തൈര് കഞ്ഞി കഴിക്കുന്നതോടൊപ്പം പഴയകാല സംഭവങ്ങൾ, തെരഞ്ഞെടുപ്പ്, നേതാക്കൾ എന്നിവയടങ്ങുന്ന ഫോട്ടോ പ്രദർശനവും ഹോട്ടലിൽ കാണാം. ഹോട്ടൽ വരുമാനത്തിൽ നിന്ന് ഒരു വിഹിതം മാരക രോഗം ബാധിച്ച പാവപ്പെട്ട…
Read Moreകണ്ണനെ തൊഴുത് തുഷാർ തൃശൂരിൽ ഉഷാറായി
തൃശൂർ: അതിരാവിലെ ഗുരുവായൂരപ്പനെ തൊഴുതാണ് തൃശൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി പരസ്യപ്രചാരണത്തിനു തുടക്കമിട്ടത്. പൂങ്കുന്നത്തുനിന്ന് രാവിലെ പത്തോടെ ബൈക്ക് റാലിയോടെ നഗരത്തിലേക്കു സ്വീകരിച്ചാനയിച്ചു. തുറന്ന ജീപ്പിൽ തുഷാറിനൊപ്പം ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് കെ.വി. സദാനന്ദൻ, ബിജെപി നേതാക്കളായ എ. നാഗേഷ്, അഡ്വ. ബി. ഗോപാലകൃഷ്ണൻ, കെ.പി. ശ്രീശൻ എന്നിവരും ഉണ്ടായിരുന്നു. വടക്കുന്നാഥന്റെ മുൻവശത്തുനിന്നു വാഹനത്തിൽ നിന്നിറങ്ങിയ തുഷാറിനെ പിന്നീടു വാദ്യമേളങ്ങളുടെ അകന്പടിയോടെ നേതാക്കളും പ്രവർത്തകരും വോട്ടർമാരും ചേർന്നു ബിജെപി ഓഫീസിലേക്കു സ്വീകരിച്ചു. മുൻ ഡിജിപി ടി.പി. സെൻകുമാർ പ്രസംഗിച്ചു. ലോകത്തിനാകെ ഫലവും പ്രാണവായുവും നൽകാൻ കഴിയുന്ന നരേന്ദ്ര മോദിയെന്ന മഹാവൃക്ഷവും ഒരു ബോണ്‍സായിയും തമ്മിലാണ് ഇക്കുറി മത്സരമെന്നു ടി.പി. സെൻകുമാർ പറഞ്ഞു. ഒരിക്കലും ഭരണത്തിലെത്താൻ കഴിയില്ലെന്ന് അറിയുന്നവർക്ക് എന്തും പറയാമെന്ന നിലയിൽ രാഹുൽഗാന്ധിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ കണ്ടാൽ മതിയെന്നു തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.…
Read Moreവീടും സ്ഥലവും ലഭിക്കുമെന്ന വ്യാജ റിപ്പോർട്ട്; കളക്ടറേറ്റിൽ അപേക്ഷകരുടെ തിരക്ക്
തൃശൂർ: വീടും സ്ഥലവും ഇല്ലാത്തവർക്ക് ഇവ ലഭിക്കുമെന്ന വ്യാജ റിപ്പോർട്ടിനെ തുടർന്ന് അപേക്ഷ നൽകാൻ കളക്ടറേറ്റിൽ വൻ തിരക്ക്. ആരാണ് ഇത്തരത്തിലൊരു കാര്യം പറഞ്ഞതെന്ന് അപേക്ഷകരോട് ചോദിച്ചാൽ ആർക്കും ഉത്തരമില്ല. അപേക്ഷകരുടെ തിക്കും തിരക്കും മൂലം കളക്ടറേറ്റിലെ ഓഫീസ് പ്രവർത്തനം പോലും നടത്താൻ പറ്റാത്ത സാഹചര്യമായിരിക്കയാണ്. പാവപ്പെട്ട ആളുകളാണ് വീടും സ്ഥലവും ലഭിക്കുമെന്ന് പറഞ്ഞുകേട്ട് രാവിലെ മുതൽ കൈക്കുഞ്ഞുങ്ങളുമായൊക്കെ കളക്ടറേറ്റിലെത്തുന്നത്. എത്ര പറഞ്ഞാലും മനസിലാകാത്തതിനാൽ കൂടുതൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാനായി എല്ലാ അപേക്ഷകളും വാങ്ങി വയ്ക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്യുന്നത്. ജില്ലയുടെ വിവിധയിടങ്ങളിൽ നിന്നാണ് ആളുകൾ എത്തിക്കൊണ്ടിരിക്കുന്നത്. ദിവസവും മുന്നൂറു മുതൽ 500 വരെ അപേക്ഷകരാണ് കളക്ടറേറ്റിലെത്തിക്കൊണ്ടിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പലരും ഇവിടെ വരുന്പോഴാണ് ഇത്തരം പദ്ധതി ഇല്ലെന്ന് അറിയുന്നതും തിരികെ പോകുന്നതും. പലരും അപേക്ഷ നൽകാതെ മടങ്ങി പോകുന്നുണ്ട്. 2017 ൽ ആണ് ലൈഫ് പദ്ധതി പ്രകരം ഇത്തരം സഹായം…
Read Moreനിറങ്ങളായ നിറങ്ങളെല്ലാം ചിന്നിച്ചിതറിയ നിറക്കൂട്ടുകളുമായി ഗോപിമാഷിന്റെ ചിത്രപ്രദര്‍ശനം
സ്വന്തം ലേഖകന്‍ തൃശൂര്‍: നിറങ്ങളായ നിറങ്ങളെല്ലാം ചിന്നിച്ചിതറിച്ച് ഒരു ചിത്രപ്രദര്‍ശനം… സ്കാറ്റേഡ് എന്നു പേരിട്ടിരിക്കുന്ന, ചിത്രകലാധ്യാപകന്‍ ഗോപിമാഷെന്ന് എല്ലാവരും വിളിക്കുന്ന ഗോപി പി.എസിന്റെ ചിത്രപ്രദര്‍ശനം പേരിനോടു ചേര്‍ന്നുനില്‍ക്കുന്ന നിറക്കാഴ്ചകളാണ് സമ്മാനിക്കുന്നത്. നിറങ്ങളില്‍ മുങ്ങിനീരാടിയതാണ് ഓരോ ചിത്രവും. കാന്‍വാസില്‍ ചിന്നിച്ചിതറിക്കിടക്കുന്ന നിറങ്ങളില്‍നിന്ന് ഓരോചിത്രവം രൂപമെടുക്കുന്നതു കൗതുകം പകരുന്നു. പല സെക്ഷനുകളായി ആകെ 63 ചിത്രങ്ങളാണ് ലളിതകലാ ആര്‍ട്ട് ഗാലറിയിലെ പ്രദര്‍ശനത്തിലുള്ളത്.ജലസ്രോതസുകളുടെ സൗന്ദര്യവും പ്രാധാന്യവും അവ നശിക്കാതെ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും ഈ ചിത്രങ്ങളില്‍ കാണാം. നിറങ്ങള്‍ ഒഴുകിപ്പരന്നു ചിത്രങ്ങളായതാണോ എന്നു തോന്നുംവിധമാണ് ജലത്തെ ഗോപി എന്ന ചിത്രകാരന് കാന്‍വാസിലേക്കു പകര്‍ത്തിയിരിക്കുന്നത്. പതിവു ചിത്രരചനാ സങ്കേതങ്ങളില്‍നിന്നും രീതികളില്‍നിന്നും ചിത്രകാരന് മാറിനടക്കുന്നതു ചിത്രങ്ങളില്‍ കണ്ടറിയം. ജലത്തിന്റെ പ്രാധാന്യം പോലെതന്നെ തന്നെ കാലാവസ്ഥാ വ്യതിയാനം, പഴയതിനു പകരമായി പുതിയ കാലത്ത് ഉപയോഗിക്കുന്ന വസ്തുക്കളുടെ ദോഷങ്ങള്‍, മാര്ബളിംഗ് എന്നിങ്ങനെ പലതായി പ്രദര്‍ശനത്തിലെ ചിത്രങ്ങള്‍ ചിന്നിച്ചിതറിക്കിടക്കുന്നു. ഇനാമല്‍…
Read Moreഎഇആർബിയുടെ രജിസ്ട്രേഷൻ ഇല്ലാതെ അനധികൃത എക്സ്റേ യൂണിറ്റുകൾ കേരളത്തിൽ നാലായിരത്തിലേറെ
സ്വന്തം ലേഖകൻ തൃശൂർ: കേരളത്തിൽ എഇആർബിയുടെ രജിസ്ട്രേഷൻ ഇല്ലാതെ നാലായിരം മെഡിക്കൽ എക്സ്റേ യൂണിറ്റുകൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടെന്നു ഡയറക്ടർ ഓഫ് റേഡിയേഷൻ സേഫ്റ്റി ഹൈക്കോടതിയിൽ ബോധിപ്പിച്ചു. എക്സ്റേ യൂണിറ്റുകളും കാത്ത് ലാബ് അടക്കമുളള റേഡിയേഷൻ ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങളും പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന ഉത്തരവിനെത്തുടർന്നാണ് പരിശോധനാ റിപ്പോർട്ട് ഫയൽ ചെയ്തത്. എക്സ്റേ, റേഡിയേഷൻ സ്ഥാപനങ്ങളിലെ റേഡിയേഷൻ പരിശോധിക്കാത്തതുമൂലം ജോലി ചെയ്യുന്നവർക്കും രോഗികൾക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവുണ്ടായത്. ഡയറക്ടർ ഓഫ് റേഡിയേഷൻ സേഫ്റ്റിക്കുവേണ്ടി ഡയറക്ടർ കെ.എ. ഡേവിഡ് ഹാജരാക്കിയ മറുപടിയിലാണ് കേരളത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന എക്സ്റേ യൂണിറ്റുകൾ, സി.ടി, കാത്ത്ലാബ് എന്നിവയെ ക്കുറിച്ചുളള വിവരങ്ങൾ വെളിപ്പെടുത്തിയത്. വിദേശരാജ്യങ്ങളിൽ ഉപയോഗിച്ചു പുറന്തള്ളിയ എക്സ്റേ യൂണിറ്റുകളും മറ്റും നമ്മുടെ നാട്ടിൽ ഇറക്കുമതി ചെയ്ത്…
Read More