ഇരിങ്ങാലക്കുട: നഗരസഭയിലെ കരുവന്നൂർ രണ്ടാം വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ശക്തമായ പോളിംഗ് . സെന്റ്് ജോസഫ്സ് കോണ്വെന്റ് സ്കൂളിലെ പോളിംഗ് സ്റ്റേഷനിൽ രാവിലെ ഏഴിനു തന്നെ വോട്ടിംഗ് ആരംഭിച്ചു. തുടക്കം മുതൽ തന്നെ വോട്ടർമാരുടെ നീണ്ടനിര ദ്യശ്യമാണ്. വിസ്തൃതിയുടെ കാര്യത്തിൽ ഏറെ മുന്നിലുള്ള കരുവന്നൂർ ബംഗ്ലാവ് രണ്ടാം വാർഡിൽ 1700 ഓളം വോട്ടർമാരാണുള്ളത്. ഒരു ഇലക്ട്രോണിക് മെഷീൻ മാത്രമാണ് പോളിംഗ് സെന്ററിലുള്ളത്. ഡെപ്യൂട്ടി കളക്ടറും റിട്ടേണിംഗ് ഓഫീസറുമായ രാധാക്യഷ്ണൻ, എആർഒ ജോസ് ജോണ്സ് എന്നിവർ വോട്ടിംഗ് നടപടികൾക്ക് മേൽനോട്ടം വഹിച്ചുകൊണ്ട് സ്ഥലത്തുണ്ട്. തർക്കങ്ങളെ തുടർന്ന് പോളിംഗ് സെന്ററിനു മുന്നിൽനിന്ന് സ്ഥാനാർഥികളെയും വിവിധ രാഷ്ട്രീയ കക്ഷികളിലെ പ്രവർത്തകരെയും എസ്ഐ സി.വി. ബിബിന്റെ നേതൃത്വത്തിലുള്ള സംഘം മാറ്റി. കൗണ്സിലറായിരുന്ന സിപിഐ അംഗം വി.കെ. സരളയുടെ നിര്യാണത്തെ തുടർന്നാണ് രണ്ടാംവാർഡ് ഉപതെരഞ്ഞെടുപ്പിനു വേദിയാകുന്നത്. എൽഡിഎഫ് സ്ഥാനാർഥിയായ വി.കെ. സരളയുടെ മകൻ കെ.എം. കൃഷ്ണകുമാർ,…
Read MoreCategory: Thrissur
തൃപ്രയാർ സബ് ആർടി ഓഫീസ്; ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ 575 പേർക്ക് ലൈസൻസ് നൽകി, 19 പേരുടെ ലൈസൻസ് റദ്ദാക്കി
തൃപ്രയാർ: പ്രവർത്തനം തുടങ്ങി ഒരു മാസം പിന്നിട്ടപ്പോൾ തൃപ്രയാർ സബ് ആർടി ഓഫീസിൽ നിന്ന് 756 അപേക്ഷകരിൽ 575 പേർക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകിയെന്ന് ജോയിന്റ് ആർടി ഓഫീസർ നസീർ അവലോകന യോഗത്തിൽ വ്യക്തമാക്കി. ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്ന ദിവസം ഉച്ചതിരിഞ്ഞ് നാലിന് തൃപ്രയാർ ആർടി ഓഫീസ് കോണ്ഫറൻസ് ഹാളിൽ വെച്ച് നേരിട്ട് ഒപ്പിട്ട് ലൈസൻസ് കൈയോടെ നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. 30 വില്ലേജുകളിൽ നിന്ന് മൊത്തം 3613 അപേക്ഷകൾ സ്വീകരിച്ചതിൽ 2397 അപേക്ഷകളിലും തീർപ്പാക്കി. സി.എഫ്. ടെസ്റ്റിൽ 951 വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകി.അശ്രദ്ധ, അനിയന്ത്രിത വേഗത, മൊബൈൽ ഉപയോഗിച്ച് വാഹനമോടിക്കൽ ഉൾപ്പടെയുള്ള കുറ്റ കൃത്യങ്ങൾ ചെയ്ത 16 പേരുടെ ഡ്രൈവിംഗ് ലൈസൻസും ഒരു മാസത്തിനുള്ളിൽ സസ്പെൻഡ് ചെയ്തുവെന്നും വാഹനസംബന്ധമായി കുറ്റകൃത്യങ്ങൾ ചെയ്തവരിൽ നിന്ന് 2 ലക്ഷത്തി 43,900 രൂപ പിഴയിനത്തിൽ ഈടാക്കിയെന്നും ജോയിന്റ് ആർടിഒ പറഞ്ഞു.…
Read Moreകോർപറേഷൻ വൈദ്യുതിബിൽ അടച്ചില്ല ;കണക്ഷൻ വിഛേദിച്ച് ഇലക്ട്രിസിറ്റി; കുടിവെള്ളം മുടങ്ങിയതിൽ പ്രതിഷേധിച്ച് സമരത്തിനിറങ്ങി നാട്ടുകാർ
തൃശൂർ: കോർപറേഷൻ വൈദ്യുതി ബിൽ അടയ്ക്കാത്തതുമൂലം നഗരത്തിലെ ചെറുകിട ശുദ്ധജല വിതരണ പദ്ധതികളുടെ വൈദ്യുതി കണക്ഷനുകൾ വിച്ഛേദിച്ചു. ഇതോടെ തൃശൂർ നഗരത്തിലെ അനേകം കുടുംബങ്ങൾക്കു കുടിവെള്ളം മുടങ്ങി. വൈദ്യുതി ബിൽ അടച്ച് ജലവിതരണം പുനസ്ഥാപിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നഗരവാസികൾ തൃശൂർ കോർപറേഷൻ സെക്രട്ടറിയുടെ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തി. കോണ്ഗ്രസ് കൗണ്സിലർമാരുടെ നേതൃത്വത്തിലായിരുന്നു സമരം. നഗരത്തിലെ എല്ലാ ഡിവിഷനുകളിലും അനേകായിരം കുടുംബങ്ങൾക്കാണു പ്രാദേശിക കുടിവെള്ള പദ്ധതികൾ കുടിവെള്ളം വിതരണം ചെയ്യുന്നത്. ഓരോ ഡിവിഷനിലും കുഴൽ കിണർ കുഴിച്ച് മോട്ടോർ സ്ഥാപിച്ച് പ്രദേശത്തെ അന്പതോ നൂറോ കുടുംബങ്ങൾക്കു കുടിവെള്ളം വിതരണം ചെയ്യുന്ന നിരവധി ചെറുകി ട പദ്ധതികളുണ്ട്. ഗുണഭോക്തൃ സമിതികളാണ് ഓരോന്നിന്റേയും മേൽനോട്ടം വഹിക്കുന്നത്. ഇത്തരം പദ്ധതികളിലെ വെള്ളം പന്പു ചെയ്യാൻ ഉപയോഗിക്കുന്ന വൈദ്യുതിയുടെ ബിൽ കോർപറേഷനാണ് അടച്ചിരുന്നത്. വൈദ്യുതി ബിൽ ഇനി കോർപറേഷൻ അടക്കില്ലെന്നും ഓരോ…
Read Moreസിപിഐയ്ക്ക് നിഷേധിച്ച മൈക്ക് അനുമതി സിപിഎം യോഗത്തിന് നൽകി; പോലീസ് നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു
പെരിങ്ങോട്ടുകര: സിപിഎം യോഗത്തിന് മൈക്ക് അനുമതി നൽകുകയും, സിപിഐയുടെ ഓഫീസ് ആക്രമണത്തിനെതിരെയുള്ള പ്രതിഷേധ യോഗത്തിന് പോഷക സംഘടനകൾക്ക് മൈക്ക് അനുമതി നിഷേധിച്ചതിൽ പോലീസിനെതിരെ പ്രതിഷേധം ശക്തമായി. ഇത് പോലീസിന്റെ ഇരട്ടത്താപ്പാണെന്ന് സിപി ഐ നേതാക്കൾ ആരോപിച്ചു. കഴിഞ്ഞ ദിവസം സിപിഐ താന്ന്യം ലോക്കൽ കമ്മറ്റി ഓഫീസ് ആക്രമിക്കുകയും, എഐഎസ്എഫ് വനിത പ്രവർത്തകരെയും നേതാക്കളെയും ആക്രമിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചും ഇന്നലെ സംഘടിപ്പിച്ച പ്രതിക്ഷേധ യോഗത്തിനാണ് മൈക്ക് അനുമതി നിഷേധിച്ചത്. കേരള മഹിളാസംഘം നാട്ടിക മണ്ഡലം കമ്മിറ്റിയും എ ഐ വൈ എഫ് വനിതാ സബ് കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പെരിങ്ങോട്ടുക്കര സെന്ററിൽ പ്രതിക്ഷേധ സായാഹ്നവും പ്രകടനവും സംഘടിപ്പിച്ചത്. യോഗം കേരള മഹിള സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷീല വിജയകുമാർ ഉദ്ഘാടനം ചെയ്തു. നാട്ടിക മണ്ഡലം സെക്രട്ടറി ഷീന അനിൽകുമാർ അധ്യക്ഷയായി. എഐഎസ് എഫ് സംസ്ഥാന കമ്മററി അംഗം…
Read Moreഅമിത വേഗത്തിലെത്തിയ മിനി ലോറിയിടിച്ച് അമ്മയും മകളും മരിച്ച സംഭവം; ഡ്രൈവർക്ക് ജയിൽശിക്ഷയും പിഴയും
തൃശൂർ: അമിതവേഗത്തിൽ മിനിലോറി ഓടിച്ചുണ്ടായ അപകടത്തിൽ അമ്മയും മകളും മരിച്ച കേസിൽ ഡ്രൈവർക്കു മൂന്നുവർഷവും മൂന്നുമാസവും തടവും 12,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഡ്രൈവർ പാലക്കാട് വടക്കഞ്ചേരി കിഴക്കേത്തറ കുന്നുംപുറം വീട്ടിൽ എ. മോഹൻദാസി(42)നെയാണ് തൃശൂർ മൂന്നാം അഡീഷണൽ ജില്ലാ ജഡ്ജി നിസാർ അഹമ്മദ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ നാലുമാസം കൂടുതൽ തടവ് അനുഭവിക്കേണ്ടി വരും. പിഴസംഖ്യ മരിച്ച സീനയുടെ ഇളയ മകൾ അഞ്ജനയ്ക്കു നല്കണമെന്നും വിധിയിലുണ്ട്.കേച്ചേരി മുസ്ലിം പള്ളിക്കു മുമ്പിൽ 2011 ഏപ്രിൽ ഒന്നിനു പുലർച്ച 4.45 നാണ് അപകടമുണ്ടായത്. എരനെല്ലൂർ പാങ്ങിൽ വീട്ടിൽ സുജനേന്ദ്രന്റെ ഭാര്യ സീന (38), മകൾ അപർണ (ഒമ്പത്) എന്നിവരാണ് മരിച്ചത്. ഇളയമകൾ അഞ്ജനയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. കേച്ചേരി പറപ്പൂക്കാവ് പൂരം കാണുന്നതിനു സുജനേന്ദ്രനും സീനയും രണ്ടു മക്കളും റോഡരികിലൂടെ നടന്നുപോകുമ്പോഴാണ് കുന്നംകുളം ഭാഗത്തുനിന്ന് അമിതവേഗത്തിൽ വന്ന മിനി ലോറി…
Read Moreപഴയന്നൂർ ആശുപത്രിയിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി വിജയ് ഫാൻസ്
പഴയന്നൂർ: വിജയ് ഫാൻസ് പഴയന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയന്നൂർ സർക്കാർ ആശുപത്രിയിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. നെബുലൈസർ, ഡിജിറ്റൽ ആജ ചെക്കർ, ഡിജിറ്റൽ തെർമോമീറ്റർ,പൾസോക്സിമീറ്റർ എന്നിവയാണ് നൽകിയത് . മെഡിക്കൽ സുപ്രണ്ട് ഡോ. പ്രേംകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. വിജയ്ഫാൻസ് അസോസിയേഷൻ പഴയന്നൂർ ഏരിയാ പ്രസിഡന്റ് കെ.ആർ. രോഷിത് സ്വാഗതവും, അസിസ്റ്റൻറ് സർജൻ ഡോ. കാവ്യ, പൊതുപ്രവർത്തകനായ ഷെമീർ ചീരക്കുഴി എന്നിവർ സംസാരിച്ചു. ഫാൻസ് അസോസിയേഷൻ സെക്രട്ടറി എ.യു. സുബൈർ നന്ദി പറഞ്ഞു ചടങ്ങിന് ശേഷം ലഡു വിതരണം നടത്തി
Read Moreപോലീസിൽ നിന്ന് നീതി ലഭിക്കുന്നില്ലെന്ന പരാതി ലഭിച്ചതായി പട്ടികജാതി പട്ടികവർഗ കമ്മീഷൻ
തൃശൂർ: പട്ടികജാതി – പട്ടികവർഗക്കാർക്കുള്ള സഹായ ലഭ്യതയുടെയും സമീപനത്തിന്റെയും കാര്യത്തിൽ തൃശൂർ മറ്റു ജില്ലകൾക്കു മാതൃകയാണെന്നു പട്ടികജാതി പട്ടികവർഗ കമ്മീഷൻ ചെയർമാൻ ബി.എസ്. മാവോജി പറഞ്ഞു. തൃശൂർ ജില്ലയിൽ നടന്ന കമ്മീഷന്റെ ആദ്യ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് സ്റ്റേഷൻ, ഭൂപട്ടയം സംബന്ധിച്ച പരാതികളാണ് അദാലത്തിൽ ഏറെയും ലഭിച്ചതെന്നു കമ്മീഷൻ ചെയർമാൻ പറഞ്ഞു. പോലീസ് സ്റ്റേഷനുകളിൽനിന്നു നീതി കിട്ടുന്നില്ല, പരാതികളിന്മേൽ ഗൗരവമനുസരിച്ച് നടപടികൾ എടുക്കുന്നില്ല തുടങ്ങിയ പരാതികളാണ് പോലീസുമായി ബന്ധപ്പെട്ടു കമ്മീഷനു ലഭിക്കുന്നത്. ഇത്തരത്തിൽ അഞ്ച് കേസുകൾ തൃശൂരിൽ ലഭിച്ചിട്ടുണ്ട്. മറ്റ് ജില്ലകളെ അപേക്ഷിച്ച് കുറവാണിതെന്നു കമ്മീഷൻ പറഞ്ഞു. ആദ്യദിനത്തിൽ 95 കേസുകളാണ് പരിഗണിച്ചത്. 61 കേസുകൾ തീർപ്പാക്കി. 29 കേസുകൾ വിവിധ റിപ്പോർട്ടുകൾക്കും വിശദീകരണങ്ങൾക്കും തുടരന്വേഷണങ്ങൾക്കുമായി മാറ്റിവച്ചു. 31 പുതിയ പരാതികളും ആദ്യഅദാലത്തിൽ ലഭിച്ചു. അദാലത്ത് ഇന്നും തുടരും.
Read Moreപെൻഷൻ ആനുകൂല്യങ്ങൾ അട്ടിമറിച്ച് സർക്കാർ; അധ്യാപകർ കോടതിയിലേക്ക്; കോടതിവിധിയെ മറികടക്കാൻ ഉത്തരവുമായി സർക്കാർ
പോൾ മാത്യു തൃശൂർ: പെൻഷൻ ആനുകൂല്യങ്ങൾ അട്ടിമറിച്ച സർക്കാർ നടപടിക്കെതിരെ അധ്യാപകർ കൂട്ടത്തോടെ ഹൈക്കോടതിയിൽ. പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനത്തിനു വിരുദ്ധമായി നിലവിലുണ്ടായിരുന്ന ആനുകൂല്യങ്ങൾവരെ ഇല്ലാതാക്കിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് നീതിതേടി ആയിരത്തിലധികം അധ്യാപകർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അധ്യാപകരുടെ ഹ്രസ്വകാല അവധി ഒഴിവുകളിലെ(ബ്രോക്കണ് സർവീസ്) സേവനകാലം ഇനിമുതൽ പെൻഷനു പരിഗണിക്കേണ്ടതില്ലെന്ന 2016 ഓഗസ്റ്റ് അഞ്ചിലെ സർക്കാർ ഉത്തരവാണ് പ്രശ്നങ്ങൾക്കു തുടക്കമിട്ടത്. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ ഭൂരിപക്ഷം വരുന്ന എയ്ഡഡ് സ്കൂൾ അധ്യാപകരെയാണ് ഇതു പ്രധാനമായും ബാധിക്കുന്നത്. ഈ ഉത്തരവു മൂലം റഗലുർ തസ്തികയ്ക്കു മുന്പുള്ള നിരവധി മാസത്തെ സർവീസ് പെൻഷനു പരിഗണിക്കാതെയായി. വിവിധ കോർപറേറ്റ് മാനേജ്മെന്റുകളിൽ ജോലി ചെയ്യുന്നവർ നിരവധി ഹ്രസ്വകാല ഒഴിവുകളിൽ സേവനം ചെയ്തതിനുശേഷമാണ് റഗുലർ തസ്തികയിൽ പ്രവേശിക്കുന്നത്. പലരും മൂന്നും നാലും വർഷം ഇത്തരത്തിൽ ജോലി ചെയ്തവരാണ്. നിലവിൽ മുപ്പതുവർഷത്തെ സർവീസുണ്ടെങ്കിലാണ് മുഴുവൻ…
Read Moreഅയ്യപ്പഭക്തിഗാനങ്ങൾ കുറവ്! ഓഡിയോ വിപണി കഠിനമെന്റയ്യപ്പാാ!!
സ്വന്തം ലേഖകൻ തൃശൂർ: വൃശ്ചികം വിരുന്നെത്തും മുൻപേ അയ്യപ്പഭക്തിഗാനങ്ങളുടെ കാസറ്റുകളും ഓഡിയോ-വീഡിയോ സിഡികളും കേരളത്തിലെ കാസറ്റു കടകളിൽ നിറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടുവർഷമായി കേരളത്തിൽ അയ്യപ്പഭക്തിഗാന വിപണിയിൽ പുതിയ ഗാനങ്ങളെത്തുന്നത് പേരിനു മാത്രം. പല പ്രമുഖ കന്പനികളും അയ്യപ്പഭക്തിഗാനങ്ങൾ വിപണിയിലിറക്കിയിരുന്നുവെങ്കിലും ഡിമാന്റ് കുറഞ്ഞതോടെ ഇവരെല്ലാം പിൻമാറിയിരിക്കുകയാണ്. ശബരിമല വിവാദം ആളിക്കത്തുന്പോൾ അയ്യപ്പഭക്തഗാനവിപണിയിൽ കച്ചവടം മന്ദഗതിയിലാണ്. യേശുദാസിന്റെയും എം.ജി.ശ്രീകുമാറിന്റെയും രണ്ടു പുതിയ സിഡികൾ ഇത്തവണ വിപണിയിലെത്തിയിട്ടുണ്ടെന്ന് തൃശൂരിലെ മ്യൂസിക് ഷോപ്പുകാർ പറഞ്ഞു. മുടക്കുമുതൽ പോലും തിരിച്ചുപിടിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കന്പനികൾ പലരും അയ്യപ്പഭക്തിഗാനങ്ങൾ വിപണിയിലിറക്കാതെയായത്. ഇടക്കാലത്ത് കേരളത്തിലെ കാസറ്റ്-സിഡി വിപണിയിൽ മണ്ഡലകാലം അയ്യപ്പഭക്തിഗാനങ്ങളിറക്കുന്നവരുടെ കൊയ്ത്തുകാലമായിരുന്നു. ചെറുതും വലുതുമായ നിരവധി കന്പനികൾ കാസറ്റുകളിറിക്കിയിരുന്നു. നിരവധി ഗായകർക്കും ഗാനരചിയിതാക്കൾക്കും സംഗീതസംവിധായകർക്കും ഇതുവഴി അവസരങ്ങൾ ലഭിച്ചിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്തരായിരുന്നു കാസറ്റുകളുടെ പ്രധാന ഉപഭോക്താക്കൾ. എന്നാൽ കഴിഞ്ഞ രണ്ടുവർഷമായി കച്ചവടം…
Read Moreപട്ടാളം കുപ്പികഴുത്ത് പൊട്ടിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരില്ല; കാത്തിരിക്കുന്നത് ഒരൊറ്റ ഒപ്പിന് വേണ്ടി…
തൃശൂർ: പട്ടാളം കുപ്പിക്കഴുത്ത് ഇപ്പോ പൊട്ടുമെന്ന് കേൾക്കാൻ തുടങ്ങിയിട്ട് എതാണ്ട് മൂന്നു വർഷത്തോളമായെങ്കിലും ഇനിയും കാത്തിരിക്കേണ്ടി വരില്ലെന്നാണ് അധികാരികളുടെ ഉറപ്പ്. ഒരൊറ്റയൊപ്പ് കിട്ടിയിരുന്നെങ്കിൽ പട്ടാളം കുപ്പിക്കഴത്തു കൂടി പൊട്ടിച്ചിട്ടേ കസേരയിൽ നിന്നറിങ്ങുമായിരുന്നുള്ളൂവെന്ന് മുൻ മേയർ അജിത ജയരാജൻ പറഞ്ഞിരുന്നു. എല്ലാ ഫയലുകളും ശരിയായി. ഇനി പോസ്റ്റ് മാസ്റ്റർ ജനറൽ (പിഎംജി) ഒപ്പിട്ടാൽ പട്ടാളം കുപ്പിക്കഴുത്ത് പൊട്ടിക്കാൻ കഴിയുമെന്നാണ് പറയുന്നത്. എന്തായാലും ഒപ്പിടുന്നതിനുമുന്പ് പിഎംജി അവധിയിൽ പോയതാണ് പട്ടാളം കുപ്പിക്കഴുത്തിന്റെ ആയുസ് നീളാൻ കാരണമത്രേ. ഇനി അടുത്തുവരുന്ന സിപിഐ മേയറാകും കുപ്പിക്കഴുത്ത് പൊട്ടിക്കാനുള്ള യോഗം ഉണ്ടാകുക. തെക്കേഗോപുര നടയിൽ നിന്ന് നോക്കിയാൽ ശക്തൻ സ്റ്റാൻഡ് കാണണമെന്ന കാഴ്ചപ്പാടാണ് പട്ടാളം കുപ്പിക്കഴുത്ത് പൊട്ടുന്നതോടെ യാഥാർഥ്യമാകുക. പട്ടാളം റോഡിന് വീതി കൂടുന്നതോടെ ഇത് ഏതാണ്ട് യാഥാർഥ്യമാകും. രാജൻ പല്ലൻ മേയറായിരിക്കുന്ന കാലത്താണ് പട്ടാളം കുപ്പിക്കഴുത്ത് പൊട്ടിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. നഗരത്തിലെ ഗതാഗതകുരുക്കിന്…
Read More