തൃശൂര്‍: കളക്ട്രേറ്റ് സമുച്ചയത്തില്‍ അഭിഭാഷക അസോസിയേഷന് അനുവദിച്ചിരുന്ന മുറി ഏറ്റെടുത്ത കളക്ടറുടെ നടപടി ഹൈക്കോടതി തടഞ്ഞു. തൃശൂര്‍ ബാര്‍ അസോസിയേഷന് സെക്രട്ടറി ജോസ് മേച്ചേരി നല്കിയ റിട്ട് ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. നിയമ സെക്രട്ടറി, കളക്ടര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി. പ്രളയ ദുരിതാശ്വാസത്തിനായി വിവിധയിടങ്ങളില്‍ നിന്നെത്തിയ ഭക്ഷ്യസാമഗ്രികള്‍ സൂക്ഷിക്കുന്നതിനായി ഒഴിഞ്ഞു കിടന്നിരുന്ന അഭിഭാഷക അസോസിയേഷന്റെ മുറികള്‍ ആവശ്യപ്പെട്ടിട്ടും തുറന്നു നല്‍കാതിരുന്നതിനെ തുടര്‍ന്ന് മുറികള്‍ കളക്ടര്‍ നോട്ടീസ് പതിച്ച് ഏറ്റെടുത്തിരുന്നു. ഇത് വിവാദമാവുകയും ചെയ്തിരുന്നു. കളക്ടറുടെ നടപടിക്കെതിരെ അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Read MoreCategory: Thrissur
തെരുവുവിളക്കുകൾ കത്തുന്നില്ല; കൗൺസിൽ യോഗത്തിൽ ട്യൂബ് ലൈറ്റും മെഴുകുതിരിയുമായി പ്രതിഷേധം
ചാലക്കുടി: നഗരസഭ പ്രദേശത്ത് തെരുവുവിളക്കുകൾ കത്തിക്കാത്തതിൽ പ്രതിഷേധിച്ച് ഫ്യൂസായ ട്യൂബ് ലൈറ്റുകളും മെഴുകുതിരി കത്തിച്ചും കൗണ്‍സിലിൽ പ്രതിഷേധം. പ്രതിപക്ഷ അംഗമായ ജിജോ കിഴക്കുംതലയാണ് ഫ്യൂസായ ട്യൂബുലൈറ്റുകൾ കൗണ്‍സിലിൽ കൊണ്ടുവന്ന് മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചത്. പ്രതിപക്ഷ അംഗങ്ങൾ തെരുവ് വിളക്കുകൾ കത്തിക്കാത്തതിൽ പ്രതിഷേധിച്ചു. പ്രളയത്തെത്തുടർന്ന് നഗരസഭ പ്രദേശത്ത് നഗരസഭ നടത്തിവന്നിരുന്ന കുടിവെള്ള വിതരണം മുന്നറിയിപ്പില്ലാതെ നിർത്തിവച്ചതിൽ പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. ഇതിനെ തുടർന്ന് ആവശ്യമായ സ്ഥലങ്ങളിൽ കുടിവെള്ള വിതരണം പുനരാരംഭിക്കാൻ തീരുമാനിച്ചു. പ്രതിപക്ഷത്തെ ഷിബു വാലപ്പനാണ് വിഷയം കൗണ്‍സിലിൽ ഉന്നയിച്ചത്. കിണറുകളിലെ വെള്ളം മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിച്ചതിൽ വ്യാപകമായ മലിനീകരണമുണ്ടെന്ന റിപ്പോർട്ട് കൗണ്‍സിലിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന ഷിബു വാലപ്പൻ ശുദ്ധജലവിതരണം തുടരണമെന്ന് ആവശ്യപ്പെട്ടു. ചെയർപേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാർ അധ്യക്ഷത വഹിച്ചു.
Read Moreപ്രളയ നഷ്ടങ്ങളിൽ പതറാതെ മലയോര വാഴകർഷകർ; നഷ്ടക്കണക്കുകൾ മനസിൽ സൂക്ഷിച്ച് പ്രതീക്ഷകളുടെ വിളനിലങ്ങളിലേക്ക് കൈക്കൊട്ടെടുത്ത് കർഷകർ
കൊടകര: പ്രളയം സമ്മാനിച്ച നഷ്ടങ്ങളുടെ കണക്കുകൾ മനസിൽ സൂക്ഷിച്ച് പ്രതീക്ഷകളുടെ വിളനിലങ്ങളിലേക്ക് കൈക്കൊട്ടെടുത്ത് ഇറങ്ങിയിരിക്കയാണ് മലയോരത്തെ വാഴകർഷകർ. നഷ്ടങ്ങളിൽ തളരാതെ ഒരു നിയോഗം പോലെ ഇവർ വീണ്ടും നേന്ത്രവാഴകൾ നട്ടുവളർത്തുകയാണ്. മലയോരത്ത് വ്യാപകമായി നേന്ത്രവാഴകൾ കൃഷി ചെയ്യുന്നത്. ഏറെ പ്രതീക്ഷകളോടെ കഴിഞ്ഞ സീസണിൽ കൃഷിചെയ്ത നേത്രവാഴകളിൽ പകുതിയിലേറെ പെരുമഴയിൽ നശിച്ചുപോയി. വേനൽമഴയിലെ ചുഴലിക്കാറ്റും വാഴകൾക്ക് കനത്ത നാശം വിതച്ചു. അടുത്ത സീസണിലെങ്കിലും മികച്ച ഉൽപ്പാദനവും വിലയും പ്രതീക്ഷിച്ചാണ് കർഷകർ വാഴകൃഷി ചെയ്യുന്നത്. ്ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്താണ് പല കർഷകരുടേയും നേന്ത്രവാഴ കൃഷി. സ്വന്തമായി ഭൂമിയില്ലാത്തവർ പാട്ടഭൂമിയിലും വാഴകൃഷിചെയ്യുന്നു. തമിഴ്നാട്ടിലെ മേട്ടുപാളയം, ഈറോഡ് ,സേലം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കൊണ്ടുവരുന്ന വാഴക്കന്നുകളാണ് കൃഷിക്കുപയോഗിക്കുന്നത്. പ്രളയക്കെടുതികളുടെ മറവിൽ വാഴക്കന്നുകൾക്ക് തമിഴ്നാട്ടുകാർ വില കൂട്ടിയത് വാഴകർഷകരുടെ കൃഷി ചെലവ് വർധിപ്പിച്ചിട്ടുണ്ട്. പ്രളയത്തിൽ വാഴകൃഷി പാടെ നശിച്ചുപോയതിനാൽ തദ്ദേശീയമായ…
Read Moreകന്നിയിൽ പെരുമഴക്കാലം; വെള്ളിയാഴ്ച രാവിലെ വരെ കനത്ത മഴയ്ക്കു സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിൽ ഈ ആഴ്ച പെരുമഴയുടെ കാലമാണെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച രാവിലെ വരെയാണ് കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഏഴു മുതൽ 11 സെന്റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കും വെള്ളിയാഴ്ച പകലും രാത്രിയിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 12 മുതൽ 20 സെന്റീമീറ്റർ വരെയുള്ള അത്യന്തം കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനു പുറമെ അറബിക്കടലിൽ ലക്ഷദ്വീപിനും മാലിദ്വീപിനും സമീപത്തായി ആറാം തീയതിയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ന്യൂനമർദം ശക്തിപ്രാപിച്ചു വടക്കു പടിഞ്ഞാറൻ ദിശയിലേക്കു നീങ്ങുന്നതോടെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ആറു മുതൽ മറ്റൊരറിയിപ്പുണ്ടാകുന്നതു വരെ മത്സ്യബന്ധനത്തിനായി പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇടുക്കി, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂർ…
Read Moreചൂണ്ടലിൽ രണ്ടാമതും അജ്ഞാതമൃതദേഹം; സ്ത്രീയോ പുരുഷനോയെന്ന് തിരിച്ചറിയാനാവാത്തവിധം അഴുകിയ നിവയിൽ; ആറുമാനസത്തിനിടെ രണ്ടാമതും മൃതദേഹം കണ്ടതോടെ നാട്ടുകാർ ഭീതിയിൽ
കുന്നംകുളം: ചൂണ്ടലിൽ ആളൊഴിഞ്ഞ പറന്പിലെ മോട്ടോർ പുരയിൽ ഇന്നലെ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. മരിച്ചത് ആണെന്നോ പെണ്ണെന്നോ പോലും അറിയാതെ ചൂണ്ടലിലെ പാടത്തിന്റെ ഒരുഭാഗത്ത് കഴിഞ്ഞ ആറുമാസത്തിനുള്ളിൽ കണ്ടെത്തുന്ന രണ്ടാമത്തെ മൃതദേഹമാണിത്. ഇന്നലെ കണ്ടെത്തിയ സ്ഥലത്തുനിന്നും ഏതാനും മീറ്ററുകൾ അപ്പുറത്തെ പാടത്താണ് ആറുമാസം മുന്‍പ് കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയത്. ശരീരം ഏതാണ്ട് പൂർണമായും കത്തിയ നിലയിലായിരുന്നു അത്. കൈകാലുകളുടെ അവശിഷ്ടം മാത്രമാണ് ലഭിച്ചത്. ഡിഎൻഎ പരിശോധനകൾ ഉൾപ്പെടെയുള്ളവ നടത്തിയിട്ടും വിശദ അന്വേഷണങ്ങൾ നടത്തിയിട്ടും ആ മൃതദേഹം സംബന്ധിച്ച് ഒരു തുന്പും ഇതുവരെ കേസന്വേഷിക്കുന്ന പോലീസിനു ലഭിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യം നിലനിൽക്കുന്പോഴാണ് സമാനമായ നിലയിൽ മറ്റൊരു മൃതദേഹംകൂടി കണ്ടെത്തുന്നത്. ഇതും പൂർണമായി അഴുകിയ നിലയിലായിരുന്നു. പ്രളയകാലത്ത് ഈ ഭാഗത്ത് വെള്ളം ഉയർന്നിരുനനു. ഇതിനു മുന്‍പുതന്നെ മരണം സംഭവിച്ചതാണെന്നാണ് പോലീസ് അനുമാനം. മൃതദേഹം…
Read Moreമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തൃശൂർ ജില്ലാ പോലീസിന്റെ 17 ലക്ഷം
തൃശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ പോലീസ് സമാഹരിച്ച 17 ലക്ഷം രൂപ കൈമാറി. സാഹിത്യ അക്കാദമി ഹാളിൽ നടന്ന ജില്ലാ പോലീസ് സഹകരണ സംഘം പൊതുയോഗത്തിലാണ് തുക കൈമാറിയത്. ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര അധ്യക്ഷനായി. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കു വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. ദേശീയമത്സരങ്ങളിലെ വിജയികളായ സ്പോർട്സ് താരങ്ങളെയും വിരമിച്ച അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. വൈസ് പ്രസിഡന്റ് പി. രാജു, കെ.എസ്. ചന്ദ്രാനന്ദൻ, കെ.ഒ. വിൽസണ്‍, എം.ഡി. അന്ന എന്നിവർ പ്രസംഗിച്ചു.
Read Moreഇന്ന് ദേശീയ രക്തദാന ദിനം; വികസനത്തിന്റെ രക്തയോട്ടം കാത്ത് മെഡിക്കൽ കോളജ് രക്തബാങ്ക്
കെ.കെ.അർജുനൻ മുളങ്കുന്നത്തുകാവ്: ദേശീയ രക്തദാന ദിനം ഇന്ന് രാജ്യമെങ്ങും ആചരിക്കുന്പോൾ കേരളത്തിലെ മികച്ച സർക്കാർ ആശുപത്രികളിലൊന്നായ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ രക്തബാങ്കിന് പറയാനുള്ളത് പരിമിതികളും പ്രാരാബ്ധങ്ങളും. സ്ഥലപരിമിതിയും ജീവനക്കാരുടെ കുറവുമാണ് തൃശൂർ മെഡിക്കൽ കോളജിലെ രക്തബാങ്ക് നേരിടുന്ന പ്രധാന പ്രശ്നം. നൂറുകണക്കിന് രോഗികൾക്കാണ് തൃശൂർ മെഡിക്കൽ കോളജിൽ ദിവസവും രക്തം നൽകുന്നത്. 200 യൂണിറ്റ് രക്തം ഒരു ദിവസം നൽകുന്നുവെന്നാണ് കണക്ക്. വ്യക്തികൾ രക്തദാനം നടത്തുന്പോൾ അത് ശേഖരിച്ച് ആവശ്യമായ പരിശോധകൾ നടത്തി ഗുണമേൻമ ഉറപ്പുവരുത്തി സുരക്ഷിതമായി സംഭരിച്ചുവച്ച് ആവശ്യാനുസരണം രോഗികൾക്ക് വിതരണം ചെയ്യുകയാണ് വേണ്ടത്. എന്നാൽ ഈ സൗകര്യങ്ങളെല്ലാം മെഡിക്കൽ കോളജിൽ കുറവാണ്. തൃശൂരിൽ നിന്നും അയൽജില്ലകളിൽ നിന്നും നിരവധി രോഗികൾ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ തേടി ദിവസേന എത്തുന്നുണ്ടെങ്കിലും രക്തബാങ്കിന്റെ സൗകര്യങ്ങൾ വിപുലീകരിക്കാൻ കഴിഞ്ഞിട്ടില്ല. രക്തം ശേഖരിക്കുന്പോൾ പാലിക്കേണ്ടതും നടത്തേണ്ടതുമായ നിരവധി…
Read Moreചെലവുചുരുക്കി കലോത്സവം എങ്ങനെ നടത്താം; നിര്‍ദേശങ്ങളുമായി നൃത്താധ്യാപകർ
തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ചെലവ് ചുരുക്കി എങ്ങനെ കലോത്സവം സംഘടിപ്പിക്കാമെന്ന നിര്‍ദേശം നല്‍കുകയാണ് കേരള ഡാന്‍സ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് (എകെഡിടിഒ). 1996 ല്‍ സ്ഥാപിതമായ നൃത്ത അധ്യാപകരുടെ സംഘടനയാണ് ഓള് കേരള ഡാന്‍സ് ടീച്ചേഴ്സ് ഓര്ഗനൈസേഷന്. പ്രളയത്തിന്റെ പേരില്‍ കലോത്സവം ഒഴിവാക്കരുതെന്ന അഭ്യര്ഥനയാണ് ഇൗ അധ്യാപകര്‍ക്ക്. പ്രളയബാധിതരില്തന്നെ കലാരംഗത്തു പ്രവര്‍ത്തിക്കുന്നവരുണ്ട്. കലോത്സവം കൊണ്ടു ജീവിതം തള്ളിനീക്കുന്നവരും കുറവല്ല. കലോത്സവം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ എകെഡിടിഒ വിദ്യാഭ്യാസ വകുപ്പിനു മുമ്പില്‍ കലോത്സവം സുതാര്യമായും ചെലവു കുറച്ചും എങ്ങനെ നടത്താമെന്ന ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയുണ്ടായി. വകുപ്പ് ഇതു പരിഗണനയില്‍ വച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.പ്രളയംമൂലം വിദ്യാര്‍ഥികള്‍ക്കു പ്രവൃത്തി ദിനങ്ങള്‍ നഷ്ടമായ സാഹചര്യത്തില്‍ സബ് ജില്ലാ തലത്തില്‍ ഒരു സ്കൂള്‍ മാത്രം കേന്ദ്രീകരിച്ച് മത്സരങ്ങള്‍ നടത്തുന്നതിനു പകരം വിവിധ സ്കൂളുകളിലായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും പരിപാടികള്‍ നടക്കുന്ന…
Read More“ചാലക്കുടിക്കാരൻ ചങ്ങാതി’ യെ കാണാൻ ചാലക്കുടിയിൽ തിരക്ക്; എല്ലാം പുനരാവിഷ്കരിക്കപ്പെട്ടപോലെയെന്ന് കാണികൾ
ചാലക്കുടി: കലാഭവൻ മണിയുടെ ജീവിതകഥ പറയുന്ന “ചാലക്കുടിക്കാരൻ ചങ്ങാതി’ സിനിമ കലാഭവൻ മണിയുടെ നാട്ടിൽ വിതുന്പുന്ന ഓർമകൾ ഉണർത്തി. സിനിമാപ്രദർശനം ആരംഭിച്ച സുരഭി തിയറ്ററിൽ മണിയുടെ വേർപാടിന്റെ ദുഃഖവുമായി നിറയെ കാണികൾ എത്തി. പുതിയ സിനിമയുടെ റിലീസിന്റെ ആഹ്ലാദാരവങ്ങളോ ആഘോഷങ്ങളോ ഉണ്ടായിരുന്നില്ല. സിനിമയുടെ ആദ്യ പ്രദർശനത്തോടനുബന്ധിച്ച് ചെണ്ടമേളം ഒരുക്കിയിരുന്നുവെങ്കിലും പേരിനുമാത്രം നടത്തി അവസാനിപ്പിക്കുകയായിരുന്നു. ആദ്യ പ്രദർശനം കാണാൻ കലാഭവൻ മണിയെ സ്നേഹിച്ച ധാരാളം പേർ ഉണ്ടായിരുന്നു. മണിയുടെ ജീവിതം നേരിട്ടു കണ്ടവരും കലാജീവിതം ആസ്വദിച്ചവരും ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെ മണിയെ ഒന്നുകൂടി കാണാൻ തിയറ്ററിൽ എത്തി.നായകകഥാപാത്രമായ നടൻ “രാജാമണി’ കലാഭവൻ മണിയായി സിനിമയിൽ ജീവിക്കുകയായിരുന്നു. മണിയുടെ ജീവിതം തൊട്ടറിഞ്ഞ അനുഭവവുമായിട്ടാണ് പ്രേക്ഷകർ തിയറ്ററുകളിൽനിന്നും മടങ്ങിയത്. മണിയുടെ ജീവിതം പച്ചയായി സിനിമയിൽ ആവിഷ്കരിച്ചിട്ടുള്ളതായി കാണികൾ പറഞ്ഞു. മണിയുടെ ജീവിത പശ്ചാത്തലവും കൂട്ടുകാരെയും എല്ലാം നേരിൽ കണ്ടറിഞ്ഞിട്ടുള്ള നാട്ടുകാർക്കു മുന്നിൽ എല്ലാം…
Read Moreജോലി സമയത്ത് പൂസായി എഎസ്ഐ; കണ്ണിൽ കണ്ടവർക്കുനേരെ തെറിയഭിഷേകം; എസ്ഐ സ്ഥലത്തെത്തി വൈദ്യപരിശോധനയ്ക്ക് ഒരുങ്ങിയപ്പോൾ മുങ്ങി; ചാലക്കുടി പോലീസുകാരന്റെ ലീലകൾ ഇങ്ങനെ…
മാള: ജോലിസമയത്ത് മദ്യലഹരിയിലായിരുന്ന എഎസ്ഐയെ ജനങ്ങളുടെ പരാതിയെത്തുടർന്ന് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാനൊരുങ്ങവേ മുങ്ങി. കഴിഞ്ഞദിവസം അന്നമനടയിലാണ് സംഭവം. ചാലക്കുടി പുഴയിലെ ചൂണ്ടാണികടവിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായ സംഭവത്തിൽ ഡ്യൂട്ടിയ്ക്ക് ചുമതലയുണ്ടായിരുന്നത് ഈ എഎസ്ഐയ്ക്കാണ്. കാണാതായ യുവാവിനു വേണ്ടിയുള്ള തെരച്ചിൽ നടക്കുന്ന സമയത്ത് ഇവിടെയെത്തിയ ജനങ്ങളെ നിയന്ത്രിക്കുന്ന ചുമതലയാണ് എഎസ്ഐക്ക് ഉണ്ടായിരുന്നത്. ജോലിക്കിടയിൽ മദ്യലഹരിയിൽ കണ്ടവരെയൊക്കെ ചീത്തവിളിക്കാൻ തുടങ്ങിയതോടെ വിവരങ്ങൾ ജനങ്ങളിലാരോ എസ്ഐയെ അറിയിക്കുകയായിരുന്നു. സംഗതി പന്തിയല്ലെന്നു മനസിലാക്കിയ എസ്ഐ ഉടനെ സ്ഥലത്തെത്തി. എഎസ്ഐ മദ്യപിച്ചിട്ടുണ്ടെന്ന് ബോധ്യമായതോടെ വൈദ്യപരിശോധന നടത്താൻ തീരുമാനിച്ചു. ജീപ്പിൽ കയറ്റികൊണ്ടുപോകാനൊരുങ്ങവേ കുറ്റാരോപിതനായ എഎസ്ഐ കടന്നുകളയുകയായിരുന്നു.ഈ വിവരങ്ങൾ സ്റ്റേഷനിലെ ദൈനംദിനകാര്യങ്ങൾ രേഖപ്പെടുത്തുന്ന ജിഡിയിൽ എഴുതി ചേർത്തിട്ടുണ്ടെന്നാണ് അറിയുന്നത്. കുറ്റാരോപിതനായയാൾക്കെതിരെ ഡിപ്പാർട്ട്മെന്റ്തല നടപടിയുണ്ടാകുമെന്നാണറിയുന്നത്.
Read More