തൃശൂര്‍: കനത്ത മഴയ്ക്കും കാറ്റിനും സാധ്യത കാലാവസ്ഥാകേന്ദ്രം അറിയിച്ചതിനെത്തുടര്‍ന്ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി നല്കി. നാളെ പ്രത്യേക ക്ലാസുകളോ പരിശീലനങ്ങളോ സംഘടിപ്പിക്കരുതെന്നു വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍ദേശിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
Read MoreCategory: Thrissur
കുരിയച്ചിറയിലെ കാനനിർമാണം; ഗതാഗതക്കുരുക്ക് രൂക്ഷം; പോലീസിനെ ഗതാഗതനിയന്ത്രണത്തിനായി നിയോഗിച്ച് കുരുക്ക് നിയന്ത്രിക്കണമെന്ന് നാട്ടുകാർ
കുരിയച്ചിറ: കാനനിർമാണം നടക്കുന്ന കുരിയച്ചിറ സെന്ററിൽ ഗതാഗതക്കുരുക്ക് രൂക്ഷം. തിരക്കേറിയ ഈ റൂട്ടിൽ കാനനിർമാണം നടക്കുന്പോൾ ഗതാഗത നിയന്ത്രണത്തിന് പോലീസിനെ നിയോഗിക്കാത്തതാണ് ഗതാഗതക്കുരുക്ക് ഇത്രയും രൂക്ഷമാകാൻ കാരണമായിട്ടുള്ളതെന്നാണ് പരാതി. ഒറ്റവരിയായി മാത്രമാണ് വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ സാധിക്കുകയുള്ളു. എന്നാൽ പലവാഹനങ്ങളും ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതും രണ്ടുവരിയായി കടന്നുപോകാൻ നോക്കുന്നതുമെല്ലാം ഗതാഗതസ്തംഭനമുണ്ടാക്കുന്നുണ്ട്. രാവിലെ സ്കൂൾ-ഓഫീസ് സമയങ്ങളിലും വൈകുന്നേരങ്ങളിലും വൻഗതാഗതക്കുരുക്കനുഭവപ്പെടുന്നുണ്ട്. അടിയന്തിരമായി ഇവിടെ പോലീസിനെ ഗതാഗതനിയന്ത്രണത്തിനായി നിയോഗിച്ച് ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Read Moreമഴ ശക്തമാകുമെന്ന മുന്നറിയിപ്പ് ; ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ചു യൂണിറ്റുകൂടി കേരളത്തിലേക്ക്
തൃശൂർ: കേരളത്തിൽ വീണ്ടും മൂന്നു ദിവസം കനത്ത മഴയെന്ന മുന്നറിയിപ്പിനെത്തുടർന്ന് കേന്ദ്ര ദുരന്ത നിവാരണസേനയുടെ അഞ്ചു ബറ്റാലിയനുകൾ കേരളത്തിലേക്കു തിരിച്ചു. സേനയുടെ മൂന്നു യൂണിറ്റുകൾ നേരത്തെത്തന്നെ തൃശൂരിൽ തന്പടിക്കുന്നുണ്ട്. സേനാംഗങ്ങൾ കേരളത്തിലെ വിവിധ ജില്ലകളിലേക്കു വിന്യസിപ്പിക്കുന്നുണ്ട്. പ്രളയം, ചുഴലിക്കാറ്റ് തുടങ്ങിയ ദുരന്തങ്ങളുണ്ടായാൽ കൈകാര്യം ചെയ്യാവുന്ന ആധിനിക സംവിധാനങ്ങളുമായാണ് ദേശീയ ദുരന്ത നിവാരണ സേന എത്തിയിരിക്കുന്നത്.
Read Moreമലയാളിക്ക് വൃത്തിവേണം പക്ഷേ, മാലിന്യം സംസ്കരിക്കില്ലായെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ
ചാവക്കാട്: രണ്ടുനേരം കുളിക്കുകയും അതിനുള്ള സൗകര്യം വീട്ടിൽ ഒരുക്കുകയും ചെയ്യുന്ന മലയാളിയോട് മാലിന്യത്തെക്കുറിച്ച് സംസാരിക്കാൻ പാടില്ലാത്തതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. മാലിന്യസംസ്കരണത്തിന്റെ ശാല എവിടെ തുടങ്ങാനും സമ്മതിക്കാത്തവരാണ് നമ്മളിൽ പലരും . പിന്നെ മാലിന്യം എന്ത് ചെയ്യും. അതിന് ഉത്തരമില്ല. സ്പീക്കർ പറഞ്ഞു. ചാവക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി സിൻഡിക്കേറ്റ് ഗ്രൂപ്പ് ഓഫ് കന്പനീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന ധനസഹായത്തിന്റെ ഒന്നാംഘട്ടം പത്തുലക്ഷം രൂപ ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി ഗ്രൂപ്പ് ചെയർമാൻ കെ.വി. മോഹനൻ അധ്യക്ഷനായിരുന്നു. നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ആഷിത, പി.കെ. ബഷീർ, കൗണ്‍സിലർ എ.എച്ച്. അക്ബർ, പ്രവാസി എംഡി കെ.ജി. ശേഖരൻ, കെ.കെ. രാമകൃഷ്ണൻ, കെ.സി. രാജു, പി.കെ. ജയദേവൻ എന്നിവർ പ്രസംഗിച്ചു. പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തകരായ മത്സ്യത്തൊഴിലാളികളെ ചടങ്ങിൽ ആദരിച്ചു.
Read Moreഅതിജീവിക്കുന്ന കേരളത്തിന് കലാകാരന്മാരുടെ കൈത്താങ്ങ്; സാഹിത്യ-സംസ്കാരിക സംഗമം ഒരുക്കും; സൂപ്പർ താരങ്ങൾ പങ്കെടുക്കുന്ന മെഗാഘോയും
തൃശൂർ: പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവർക്കു ജീവിതോപാധിയൊരുക്കാൻ മൂന്നുദിവസത്തെ സാഹിത്യ-സാംസ്കാരിക സംഗമം സംഘടിപ്പിക്കാൻ സാഹിത്യ അക്കാദമി ഹാളിൽ ചേർന്ന “വീണ്ടെടുപ്പ്’ ആലോചനായോഗത്തിൽ തീരുമാനമായി. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എസ്.സുനിൽകുമാർ അധ്യക്ഷനായി. മന്ത്രിമാരായ എ.സി. മൊയ്തീൻ, പ്രഫ. സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ, എംപിമാർ, എംഎൽഎമാർ, ജില്ലാ കളക്ടർ തുടങ്ങിയവർ രക്ഷാധികാരികളാകും. ജില്ലയിലെ അക്കാദമികൾ, ജയരാജ് വാര്യർ തുടങ്ങിയവർ പരിപാടികൾ ഏകോപിപ്പിക്കും. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി.മോഹനൻ ചീഫ് കോ-ഓർഡിനേറ്ററായി പ്രവർത്തിക്കും. ചിത്ര-ശില്പകലാരംഗത്തു പ്രവർത്തിക്കുന്ന ജില്ലയിലെ നൂറിലേറെ വരുന്ന കലാകാരന്മാരുടെ സംഗമം സംഘടിപ്പിക്കും. ചിത്ര-ശില്പ പ്രദർശനം, തത്സമയം ഛായാചിത്രരചന, ശില്പനിർമാണം തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ സംഗമത്തിലുണ്ടാകും. കേരള ലളിതകലാ അക്കാദമി, ഗവ. ഫൈനാർട്സ് കോളജ് എന്നിവയാണ് ചിത്ര-ശില്പകലാകാരന്മാരുടെ സംഗമം സംഘടിപ്പിക്കുക. പ്രളയത്തെ ആസ്പദമാക്കി ജില്ലയിലെ നാടകകലാകാരന്മാരെ അണിനിരത്തി ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന നാടകമൊരുക്കും.…
Read Moreകുരുക്കഴിക്കാൻ മാത്രമല്ല, കുഴിടയ്ക്കാനും പോലീസിനറിയാം; തിരക്കേറിയ അശ്വനി ജംഗ്ഷനിലെ കുഴികൾ അടച്ച് ട്രാഫിക് പോലീസ്
തൃശൂർ: തിരക്കേറിയ ജംഗ്ഷനിലെ കുരുക്കഴിക്കാൻ എത്തുന്ന പോലീസ് റോഡിലെ കുഴികളടച്ച് മാതൃകയായി. അശ്വനി ജംഗ്ഷനിൽ രൂപപ്പെട്ട കുഴികൾ അടയ്ക്കുവാൻ നിരവധി തവണ പരാതി നൽകിയിട്ടും ഭരണാധികാരികൾ പാലിക്കാത്തതിനെ തുടർന്ന് അവസാനം ട്രാഫിക്ക് പോലീസ് തന്നെ കുഴിയടച്ചു. കോവിലകത്തപാടം റോഡിലെ കുഴികൾ മൂലം അപകടങ്ങൾ പതിവായതിനെ തുടർന്നാണ് കുഴികൾ അടയ്ക്കുവാൻ പോലീസ് തന്നെ രംഗത്ത് എത്തിയത്. ദിവസങ്ങൾക്ക് മുന്‍പ് ഇവിടെ കുഴിയിൽ വീണ ലോറിയിൽ നിന്നും ആസിഡ് ഒഴുകിയത് പരിഭ്രാന്ത്രി പരത്തിയിരുന്നു. അന്ന് ആസിഡ് വീണ സ്ഥലത്ത് മണൽ വിരിച്ച് പ്രശനം പരിഹരിച്ചുവെങ്കിലും മഴ പെയതുപ്പോൾ മണ്ണ് ഒലിച്ച് പോയി കുഴി വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു. വളരെ തിരക്ക് പിടിച്ച ഈ ഭാഗത്ത് വാഹനങ്ങൾ പെട്ടെന്ന് നിർത്തുന്പോൾ അപകടങ്ങൾ പതിവാണ്. അധികൃതരുടെ ശ്രദ്ധയിൽ പോലീസും നാട്ടുക്കാരും നിരവധി തവണ ഇക്കാര്യം അറിയിച്ചുവെങ്കിലും കാര്യമായ നടപടികൾ ഉണ്ടാവാത്തതിനെ തുടർന്ന് പോലീസുകാർ തന്നെ…
Read Moreമദ്യപാനത്തിനിടെ ബാറിൽ വച്ച് അടിപിടി; ഗുണ്ടതലവൻ കിരണവും സംഘവും വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമം; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു
ഇരിങ്ങാലക്കുട: വീട്ടമ്മയെ വധിക്കാൻ ശ്രമിച്ച കേസിൽ ഗുണ്ട ാ തലവൻ പിടിയിൽ. തളിയകോണം പിണ്ട ിയത്ത് വീട്ടിൽ ജയശ്രീ (44) എന്ന സ്ത്രീയെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ച കുറ്റത്തിന് തിളയകോണം കൊല്ലാറ വീട്ടിൽ ’കീരി ’ എന്നറിയപെടുന്ന ഗുണ്ട ാ തലവൻ കിരണ്‍ ബാബു (30 ) വിനെയാണ് ഇരിങ്ങാലക്കുട എസ്ഐ ബിബിനും സംഘവും അറസ്റ്റു ചെയ്തത്. കേസിലെ പരാതികാരിയുടെ മകൻ ശരത്തും, കീരി കിരണുമായി ജൂലൈ 29 ന് മാപ്രാണത്തെ സ്വകാര്യ ബാറിൽവച്ച് ഉണ്ടായ തർക്കത്തത്തുടർന്ന് കീരി കിരണ്‍ സുഹൃത്തുക്കളായ ഗുണ്ടകളെ വിളിച്ചു വരുത്തി രാത്രി 11 മണിക്ക് ശരത്തിന്റെ വീട്ടിലേക്ക് വടിവാളുകളും, ഇരിന്പുവടികളുമായി അതിക്രമിച്ചു കയറി വീടിന്റെ വാതിൽ ചവിട്ടി തകർത്ത് ഉറങ്ങികിടക്കുകയായിരുന്ന ശരത്തിനെ ക്രൂരമായി മർദിച്ചിരുന്നു. മകനെ മർദിക്കുന്നത് കണ്ട ജയശ്രീയും, ഭർത്താവ് സുബ്രനും മകനെ തല്ലുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിൽ ജയശ്രീക്ക്…
Read Moreസഹകരണ സംഘം തെരഞ്ഞെടുപ്പ് അടുത്തപ്പഴേ കോൺഗ്രസിൽ ഗ്രൂപ്പ് തല്ല് തുടങ്ങി; മുളകുന്നത്ത് എ ഗ്രൂപ്പുകാരനെ നാലംഗ ഐ ഗ്രൂപ്പ് തല്ലി ആശുപത്രിയിൽ കയറ്റി
മുളകുന്നത്തുകാവ്: സഹകരണ സംഘം ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപെട്ടു കോണ്‍ഗ്രസിലെ ഗ്രൂപ്പു തർക്കം അടിപിടിയിൽ കലാശിച്ചു. കോണ്‍ഗ്രസ് ഏ ഗ്രൂപ്പു പ്രവർത്തകനെ ഐ ഗ്രൂപ്പുകാരായ നാലു പേർ ചേർന്ന് ബൈക്ക് തടഞ്ഞ് നിർത്തി ആക്രമിച്ച് പരിക്കേൽപ്പിച്ചു. മർദനമേറ്റ ബ്ലോക്ക് സെക്രട്ടറി വേലൂർ തിരുത്തിയിൽ വീട്ടിൽ ഗോപലന്റെ മകൻ സുഭാഷിനെ (41) ത്യശൂർ ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേലൂർ സർവീസ് സഹകരണ ബാങ്കിലെ അഴിമതിക്കെതിരെ പരാതി നൽകുകയിരുന്നു. സംഘം ഭരണ സമിതിയിലേക്കു നടക്കുന്ന തെരഞ്ഞുടുപ്പിൽ മത്സരിക്കാൻ തയാറെടുത്തതുമായിരുന്നു. ഇന്നലെ വൈകിട്ട് ബൈക്കിൽ പോകുകയായിരുന്ന സുഭാഷിനെ ഐ ഗ്രൂപ്പക്കാരയ നാലുപേർ ബൈക്ക് തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. ഓടികൂടിയ നാട്ടുകാർ ഇടപെട്ടതിനെത്തുടർന്നാണ് മർദ്ദനം അവസാനിപ്പിച്ചത്. തെരുഞ്ഞുടുപ്പുമായി ബന്ധപെട്ടുള്ള തർക്കം പരിഹരിക്കാൻ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഇരുകൂട്ടരെയും നാളെ ഡിസിസിയിലേക്കു വിളിപ്പിച്ചിരുന്നു. ഇതിനിടയിലാണ് കൈയാങ്കളി.
Read Moreതിരുവില്വാമലയിൽ അക്രമവും, മോഷണവും തുടർകഥയാകുന്നു; ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
തിരുവില്വാമല: തിരുവില്വാമലയിൽ അക്രമസംഭവങ്ങളും മോഷണവും പെരുകുന്നു. ഇന്നലെ വ്യാപാരിയെ കടയിൽ കയറി വെട്ടിപരിക്കേൽപ്പിച്ച സംഭവം ഉൾപ്പെടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാഷ്ട്രീയ സംഘട്ടനമുൾപ്പെടെ നിരവധി അക്രമസംഭവങ്ങളാണ് മേഖലയിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വ്യാപാര സ്ഥാപനങ്ങളിൽ ദിവസങ്ങളായി മോഷ്ടാക്കളുടെ വിളയാട്ടവും തുടരുന്നു. കഴിഞ്ഞ 25ന് രാവിലെ പത്തിന് പാന്പാടി ഐവർമഠം രമേഷ് കോരപ്പത്തിന്റെ തറവാടിനോടു ചേർന്നുള്ള പാന്പിൻകാവ് ഒരു സംഘം ഗുണ്ടകൾ ജെസിബി ഉപയോഗിച്ച് തകർത്തിരുന്നു. അന്നു വൈകുന്നേരമാണ് പഞ്ചായത്ത് ഓഫീസിനു മുന്നിൽ രാഷ്ട്രീയ സംഘർഷമുണ്ടായത്. സിപിഎമ്മിലെ ചേരിപ്പോരിനെ തുടർന്ന് നടന്ന സംഘട്ടനത്തിൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ.മനോജ്കുമാർ, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി എസ്.ദിലീപ്, പഞ്ചായത്തിലെ മുൻ ഡ്രൈവർ രഘുകുമാർ എന്നിവർക്ക് പരിക്കേറ്റു. അന്ന് വൈകുന്നേരം ഒരു സംഘം ആളുകൾ ചേർന്ന് രഘുവിന്റെ വീടുകയറി ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞദിവസങ്ങളിൽ മേഖലയിൽ നിരവധി മോഷണങ്ങളും അരങ്ങേറിയിരുന്നു. വ്യാപാരഭവൻ റോഡിലെ റബർ കടയിൽനിന്ന്…
Read Moreസ്വർണക്കൊടിമരം ഉടൻ മാറ്റേണ്ട! കീഴ്ശാന്തിക്കാർ ക്ഷേത്രത്തിനുള്ളിൽ കഴിയണം; ഗുരുവായൂർ ക്ഷേത്രത്തിലെ അഷ്ടമംഗലപ്രശ്നം സമാപിച്ചു
ഗുരുവായൂർ: ക്ഷേത്രത്തിൽ നടന്നുവന്ന അഷ്ടമംഗല പ്രശ്നചിന്ത സമാപിച്ചു.ഏഴാം ദിവസത്തെ പ്രശ്നചിന്തയിൽ ക്ഷേത്രത്തിലെ സ്വർണ ധ്വജം ഉടൻ മാറ്റേണ്ടതില്ലെന്നു മുഖ്യദൈവജ്ഞൻ കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാട് പറഞ്ഞു.കൊടിമരത്തിനു നിലവിൽ കേടുപാടുകൾ ഇല്ല. കൊടിമരത്തിന്റെ സ്ഥാപന സമയത്ത് ചില ന്യൂനതകൾ ഉണ്ടായിട്ടുണ്ട്. കൊടിമരത്തിന്റെ മുകൾ ഭാഗത്തും താഴെ ഭാഗത്തും ചെറിയ വ്യത്യാസമുണ്ട്. ക്ഷേത്രത്തിൽ നവീകരണം കലശം വരുന്പോൾ കൊടിമരത്തിന്റെ ന്യൂനത പരിഹരിച്ചാൽ മതിയെന്നു മുഖ്യ ദൈവജ്ഞൻ പറഞ്ഞു. ശാന്തിയേൽക്കുന്ന കീഴ്ശാന്തിക്കാർ ബ്രഹ്മചര്യം പാലിച്ച് ആറുമാസക്കാലം ക്ഷേത്രത്തിനുള്ളിൽ കഴിയണമെന്നും പ്രശ്നചിന്തയിൽ തെളിഞ്ഞു. നിത്യ ഉത്സവം നടക്കുന്ന മഹാക്ഷേത്രത്തിൽ ദിവസവും കലാപരിപാടികൾ നടക്കുന്ന മേൽപ്പത്തൂർ ഓഡിറ്റോറിയത്തെ ഭരണാധികാരികൾ വേണ്ട പ്രാധാന്യം കൊടുക്കുന്നില്ലെന്ന് പ്രശ്നചിന്തയിൽ പറഞ്ഞു. മേൽപ്പത്തൂർ ഓഡിറ്റോറിയം നവീകരിക്കുന്നതിന് ആവശ്യമായ നടപടികൾ ആരംഭിച്ചതായി ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് അറിയിച്ചു. ആനക്കോട്ടയിലേക്ക് ആനകളെ സ്വീകരിക്കാൻ തീരുമാനമെടുത്താൽ ധാരളം ആനകളെ ഭക്തർ നടയിരുത്തുമെന്ന് പ്രശനചിന്തയിൽ പറഞ്ഞു.…
Read More