പ്രളയക്കെടുതി; ലോകബാങ്ക്, എഡിബി സംഘം  കുറാഞ്ചേരി സന്ദർശിച്ചു

വടക്കാഞ്ചേരി: പ്രളയക്കെടുതിയിൽ ദുരന്തം വിതച്ച് 19 പേരുടെ ജീവനെടുത്ത കുറാഞ്ചേരി ദുരന്തഭൂമിയിൽ നാശനഷ്ടങ്ങൾ വിലയിരുത്താൻ ലോകബാങ്ക്, എഡിബി. സംഘം സന്ദർശിച്ചു. സംഭവത്തെ കുറിച്ച് ജില്ലാ കളക്ടർ ടി.വി.അനുപമ വിശദീകരിച്ചു. ലോകബാങ്ക്, എഡിബി പ്രതിനിധികളായ വിനായക് ഘട്ടാട്ടെ, യഷിക മാലിക്, ദീപ ബാലകൃഷണൻ, പിയൂഷ് സെക്സേരിയ, അലോക് ഭരദ്വജ് തുടങ്ങിയവരാണ് ദുരന്തത്തെ കുറിച്ച് വിശദാംശം തേടിയത്. കളക്ടർക്കു പുറമെ സബ് കളക്ടർ രോണു രാജ്, നഗരസഭ ചെയർപേഴ്സണ്‍ ശിവപ്രിയ സന്തോഷ്, വൈസ് ചെയർമാൻ എം.ആർ.അനൂപ് കിഷോർ, തെക്കുംകര പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ.ശ്രീജ, വൈസ് പ്രസിഡന്‍റ് സി.വി.സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Read More

പ്രളയമിറങ്ങിയ നിള തീരത്ത് വ്യാപക കൈയേറ്റം;   സ്വകാര്യ വ്യക്തി പുഴയിലേക്ക് ഇറക്കി കമ്പിവേലി കെട്ടി; പുഴയിൽ അടിഞ്ഞ മണൽ വാരാനുള്ള തന്ത്രമെന്ന് ആക്ഷേപം

തിരുവില്വാമല: പ്രളത്തിനുശേഷം ജലമിറങ്ങിയ നിളയുടെ തീരങ്ങളിൽ വ്യാപക കൈയേറ്റം. നീർച്ചാലായ ഭാരതപ്പുഴയുടെ പാന്പാടി കോതന്പ്രത്ത്പടി പൂതക്കയം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കു സമീപമാണ് സ്വകാര്യ വ്യക്തി പുഴയിലേക്ക് ഇറക്കി കന്പിവേലിയിടുന്നത്. കൈയേറ്റം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കന്പിവേലി നിർമിക്കുന്നത് തടഞ്ഞു. ആറാം വാർഡ് നിവാസികളായ നിരവധിയാളുകൾ ഒപ്പിട്ട് പരാതി പഞ്ചായത്ത് സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവർക്ക് നൽകി. ഇവിടെ നേരത്തെ ഉണ്ടായിരുന്ന കന്പിവേലി പ്രളയത്തിൽ ഒലിച്ചുപോയിരുന്നു. വെള്ളമിറങ്ങിയ ഉടനെ പുഴയിലേക്ക് ഇറക്കി കന്പിവേലി സ്ഥാപിക്കുകയായിരുന്നു. പ്രളയത്തിൽ അടിഞ്ഞുകൂടിയ മണൽ വാരാൻ മണൽ മാഫികളുടെ നീക്കങ്ങളും സജീവമാണ്. സ്വാഭാവിക നീർച്ചാലുകളായ പുഴകളുടെ കൈയേറ്റങ്ങളെ ബലമായി പിടിച്ചെടുത്ത് പ്രകൃതിയുടെ അനിയന്ത്രിതമായ ചൂഷണം തടയാനായില്ലെങ്കിൽ ഇനിയുള്ള ദുരന്തം ഇതിലും വലുതാകും.

Read More

ഫാ. പോൾ മംഗലൻ വാഹനാപകടത്തിൽ മരിച്ചു; ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം; ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ചാലക്കുടി: ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വൈദികൻ മരിച്ചു. ഇരിങ്ങാലക്കൂട രൂപതയിലെ സീനിയർ വൈദികനും, വെള്ളിക്കുളങ്ങര പ്രസന്‍റേഷൻ എഫ്.സി. കോൺവെന്‍റ് കപ്ലോനുമായ ഫാ. പോൾ മംഗലൻ (63) ആണ് മരിച്ചത്. സൗത്ത് മാരാകോട് റോഡിൽ ഇന്നു രാവിലെ 11.30നായിരുന്നു അപകടം. ഉടനെ സെന്‍റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 1982 ൽ ആണ് തിരിപ്പട്ടം സ്വീകരിച്ചത്. കൊടകര ഇടവകയിലെ മംഗലൻ കുഞ്ഞിപ്പൈലൻ -കുഞ്ഞേല്യ ദന്പതികളുടെ മകനാണ് ഫാ. പോൾ മംഗലൻ. മൃതദേഹം സെന്‍റ് ജെയിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാര ശുശ്രൂഷകൾ പിന്നീട് തീരുമാനിക്കും. ു

Read More

തൃശൂർ റെയിൽവേ സ്റ്റേഷനിൽ പാളം  കടക്കേണ്ട… രണ്ടാം പ്രവേശന കവാടത്തിൽനിന്ന് പ്ലാറ്റ്ഫോമിലേക്ക് നടപ്പാലം

സ്വന്തം ലേഖകൻ തൃശൂർ: റെയിൽവേ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങൾക്കു വേഗമേറുന്നു. ഒന്നാം പ്ലാറ്റ്ഫോമിൽനിന്നു രണ്ടാം പ്ലാറ്റ്ഫോമിലേക്കു നിലവിൽ നിർമിച്ചിട്ടുള്ള വീതികൂടിയ നടപ്പാലം രണ്ടാമത്തെ പ്രവേശന കവാടത്തിലേക്കു നീട്ടാൻ അനുമതിയായി. ഇതോടെ രണ്ടാം പ്രവേശന കവാടത്തിൽ ടിക്കറ്റെടുക്കുന്നവർക്കു സ്റ്റേഷനിലെ ഏതു പ്ലാറ്റ്ഫോമിലേക്കും എത്താൻ സൗകര്യമായി. ഇപ്പോൾ രണ്ടാം പ്രവേശന കവാടത്തിലൂടെ വന്നു ടിക്കറ്റെടുക്കുന്നവർക്കും മറ്റു യാത്രക്കാർക്കുമൊക്കെ റെയിൽവേ പാളം മുറിച്ചുകടന്ന് പ്ലാറ്റ്ഫോമിലേക്കു ചാടിക്കയറി വേണം എത്താൻ. പ്രായമായവരും ലഗ്ഗേജുകളുമായി വരുന്നവരും ഏറെ പാടുപെട്ടാണ് ട്രെയിൻ കയറാനെത്തുന്നത്. നടപ്പാലം പ്രവേശന കവാടത്തിലേക്കു നീട്ടുന്നതോടെ ഈ പ്രതിസന്ധിക്കു പരിഹാരമാകും. നടപ്പാലം നിർമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി തൃശൂർ റെയിൽവേ സ്റ്റേഷൻ മാനേജർ ജയകുമാർ പറഞ്ഞു. ടെൻഡർ നടപടികൾക്കാണ് തുടക്കം കുറിച്ചത്. രണ്ടുമാസത്തിനുള്ളിൽതന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. നടപ്പാലം നീട്ടി നിർമിക്കുന്നതിനു തിരുവനന്തപുരം ഡിആർഎം വഴി ദക്ഷിണ റെയിൽവേ ചെന്നൈ ഡിവിഷനാണ് അനുമതി…

Read More

പ്രളയകാലത്തെ സേവനത്തിന് പ്രതിഫലം വേണമെന്ന് കെഎസ്ആർടിസി;  ചോദിച്ചത് 6.76 കോടി; അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്തു നൽകി, കെഎസ്ആർടിസിക്ക് 127 കോടിയുടെ നഷ്ടം

സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്ത് പ്രളയദുരന്തത്തിനിടെ കഐസ്ആർടിസി നടത്തിയ സേവനപ്രവർത്തനങ്ങൾക്ക് പ്രതിഫലമായി 6.76 കോടി രൂപ ആവശ്യപ്പെട്ട് കോർപറേഷൻ സർക്കാരിന് കത്ത് നൽകി. ഈ തുക റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്‍റിൽ നിന്നും ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് (റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ്) വിശദമായ കത്ത് നൽകിയിരിക്കുന്നത്. വിവിധ ജില്ലകളിൽ കഐസ്ആർടിസി ഡിപ്പോകൾക്കുണ്ടായ നാശനഷ്ടം വിലയിരുത്തി അതാത് ജില്ലകളിലെ കളക്ടർമാർക്ക് കണക്കു സമർപ്പിക്കാൻ യൂണിറ്റ് ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.പ്രാഥമിക വിലയിരുത്തൽ അനുസരിച്ച് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന് 127 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നതെന്നും കോർപറേഷൻ പറയുന്നു. കട്ടപ്പന ഡിപ്പോ ഉരുൾപൊട്ടലിലും മലവെള്ളത്തിലും ഒലിച്ചുപോവുകയും ആറ് ഡിപ്പോകൾ പൂർണമായും പതിനാറ് ഡിപ്പോകൾ ഭാഗികമായും വെള്ളത്തിനടിയിലാവുകയും ചെയ്തുവെന്നാണ് കണക്കാക്കിയിരിക്കുന്നത്. നിരവധി ജീവനക്കാരുടെ വീടുകൾ വെള്ളത്തിലായി. കുടുംബങ്ങൾ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്പോഴും കഐസ്ആർടിസി ജീവനക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ…

Read More

ദുരിതാശ്വാസ ഫണ്ട് സമാഹരണം; തൃശൂർ ജില്ലയിൽ  ആദ്യഘട്ടം ലഭിച്ചത് 5.70 കോടി;  പത്തുസെന്‍റ് ഭൂമി നല്കി സഹോദരിമാരും

തൃശൂർ: പ്രളയബാധിതരെ സഹായിക്കാൻ വേണ്ടിയുളള ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിന്‍റെ ആദ്യഘട്ടം പൂർത്തീകരിച്ചപ്പോൾ തൃശൂർ ജില്ലയിൽ നിന്ന് ലഭിച്ചത് 5,70,18,017 രൂപയുടെ സംഭാവന. എഴു താലൂക്കുകളിൽ നിന്നായി 4,58,18,017 രൂപയും സ്കൂളുകൾ കേന്ദ്രീകരിച്ച് 1,12,00,000 രൂപയും സമാഹരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നാളെ വരെ ഫണ്ട് സമാഹരിക്കാനാണ് പരിപാടി. ജില്ലയിലെ വിവിധ താലൂക്കുകളിൽ മന്ത്രിമാരായ പ്രഫ. സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ എന്നിവർ ചേർന്നാണ് തുക കൈപ്പറ്റിയത്. സഹോദരി മാരായ കടുപ്പശേരി ചിന്നത്ത് വീട്ടിൽ സുലോചന പദ്മനാഭനും എടക്കുളം ഉള്ളാട്ട് വീട്ടിൽ സുജാത സുരേന്ദ്രനും കോടശേരി വില്ലേജിൽ തങ്ങൾക്ക് പിതൃ സ്വത്തായി ലഭിച്ച 10 സെന്‍റ് ഭൂമിയുടെ ആധാരം മന്ത്രിമാർക്കു കൈമാറി. തൃശൂർ താലൂക്കിൽ നടന്ന സമാഹരണത്തിൽ ഗീതാഗോപി എംഎൽഎ, മേയർ അജിത ജയരാജൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എം.കെ. സുദർശൻ, തിരുവന്പാടി ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രഫ.…

Read More

ചാവക്കാട് താലൂക്കിൽ അപേക്ഷാ പ്രളയം; വെള്ളം ചവിട്ടിയവരും വെള്ളപ്പൊക്കം കണ്ടവരും അപേക്ഷ നല്‍കിയവരില്‍; അനധികൃതമായി പണം വാങ്ങിയവരെ കണ്ടെത്തുന്നതിന് നടപടി ശക്തമാക്കി

ചാവക്കാട്: പ്രളയത്തിൽ വീട്ടിൽ വെള്ളം കയറി രണ്ടുദിവസം മാറി താമസിച്ചവർക്കാണ് ദുരിതാശ്വാസനിധിയിൽനിന്ന് 10,000 രൂപ നൽകുന്നത്. എന്നാൽ വെള്ളം ചവിട്ടിയവരും വെള്ളപ്പൊക്കം കണ്ടവരുമായി ആയിരങ്ങളാണ് സഹായത്തിന് അപേക്ഷ നൽകിയിട്ടുള്ളത്.രണ്ടുദിവസംകൊണ്ട് സഹായം വിതരണം ചെയ്യണമെന്ന് സർക്കാർ നിർദേശിച്ചപ്പോൾ വില്ലേജുകാർ തേടിയത് ബിഎൽഒ മാരെ. ബിഎൽഒമാർ പാർട്ടി പ്രവർത്തകരെ തേടി. രാഷ്ട്രീയപാർട്ടി പ്രവർത്തകർ നല്കിയ പട്ടിക പ്രകാരമാണ് ധനസഹായവിതരണം ആരംഭിച്ചത്.അപേക്ഷകരുടെ എണ്ണം അനുദിനം കൂടിയപ്പോഴാണ് ആരംഭത്തിൽ പണം കൈപ്പറ്റിയവരിൽ പലരും അനർഹരാണെന്ന് തിരിച്ചറിഞ്ഞത്. ഇത്തരത്തിൽ ചാവക്കാട് താലൂക്കിൽ 565 പേർ പണം കൈപ്പറ്റിയതായി കണ്ടെത്തി. അനധികൃതമായി പണം വാങ്ങിയവരെ കണ്ടെത്തുന്നതിന് നടപടി ശക്തമാക്കിയതായി തഹസിൽദാർ കെ.പ്രേംചന്ദ് അറിയിച്ചു. ഭരണ-പ്രതിപക്ഷ പാർട്ടികളുടെ പ്രേരണയിലാണ് പല വീട്ടുകാരും അർഹതയില്ലാതെതന്നെ അപേക്ഷ നല്കിയിട്ടുള്ളത്. കൂടുതൽ ആളുകൾക്ക് സഹായം വാങ്ങിക്കൊടുത്ത് പ്രീതി നേടി അത് വോട്ടാക്കാനാണ് രാഷ്ട്രീയക്കാർ ശ്രമിക്കുന്നത്. നടപടി വരുന്പോൾ മന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ…

Read More

പ്രളയക്കെടുതി  നാശനഷ്ടങ്ങൾ വിലയിരുത്താൻ  ലോകബാങ്ക്, എ.ഡി.ബി സംഘം തൃശൂരിലെത്തി

സ്വന്തം ലേഖകൻ തൃശൂർ: ജില്ലയിലെ പ്രളയക്കെടുതിയുടെ നാശനഷ്ടങ്ങൾ വിലയിരുത്താനും സഹായം അനുവദിക്കുന്നതിനുമായി ലോകബാങ്കിന്േ‍റയും എ.ഡി.ബിയുടേയും പത്തംഗ പ്രത്യേക സംഘം തൃശൂരിലെത്തി. ലോകബാങ്ക് പ്രതിനിധികളായ സീനിയർ റൂറൽ ഡെവലപ്മെന്‍റ് സ്പെഷ്യലിസ്റ്റ് വിനായക് ഘട്ടാട്ടെ, ക്ലൈമറ്റ് റിസ്ക് മാനേജ്മെന്‍റ് കണ്‍സൾട്ടന്‍റ് യെഷിക മാലിക്, എൻവിറോണ്‍മെന്‍റ് സ്പെഷ്യലിസ്റ്റ് ദീപ ബാലകൃഷ്ണൻ, ഡിസാസ്റ്റർ റിസ്ക് മാനേജ്മെന്‍റ് സ്പെഷ്യലിസ്റ്റുമാരായ പീയുഷ് ഷേക്സരിയ, പ്രിയങ്ക ദിസ്സനായകെ, വാട്ടർ ആന്‍റ് സാനിറ്റേഷൻ കണ്‍സൾട്ടന്‍റ് പി.കെ. കുര്യൻ, എ.ഡി.ബി പ്രതിനിധികളായ ട്രാൻസ്പോർട്ട് സെക്ടർ സ്പെഷ്യലിസ്റ്റ് അലോക് ഭരദ്വജ്, അർബൻ ആന്‍റ് വാട്ടർ കണ്‍സൾട്ടന്‍റ് അനിൽദാസ്, സീനിയർ അർബൻ സ്പെഷ്യലിസ്റ്റ് അശോക് ശ്രീവാസ്തവ, വാട്ടർ സെക്ടർ കണ്‍സൾട്ടന്‍റ് ജയകുമാർ എന്നിവരാണ് സംഘത്തിലുള്ളത്. തൃശൂർ ലൂസിയ പാലസിൽ സംഘാംഗങ്ങൾ ജില്ല കളക്ടർ ടി.വി.അനുപമയും വിവിധ വകുപ്പുദ്യോഗസ്ഥരുമായി രാവിലെ കൂടിക്കാഴ്ച നടത്തി. ജില്ലയിലെ പ്രളയദുരന്തങ്ങളുടെ വിശദാംശങ്ങൾ സംഘാംഗങ്ങൾ ജില്ല അധികൃതരോട് ചോദിച്ച് മനസിലാക്കുകയും…

Read More

ദുരിതാശ്വാസനിധി;  ജില്ലയിലെ 1300 സ്കൂളുകളിലെ വിദ്യാർഥികളിൽ നിന്ന് സമാഹരിച്ചത് ഒരുകോടി

തൃശൂർ: ജില്ലയിലെ വിദ്യാലയങ്ങളിൽനിന്ന് ഇന്നലെ മാത്രം ശേഖരിച്ച വിഭവ സമാഹരണം ഒരു കോടി രൂപ കടന്നു. സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകളിൽ നിന്നും പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമാണ് തുക സമാഹരിച്ചത്. 1300 സ്കൂളുകളിൽനിന്നുള്ള വിഭവ സമാഹരണം ഇന്നും തുടരുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം അറിയിച്ചു. സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള വിഭവ സമാഹരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പുതുക്കാട് ചെങ്ങാലൂർ സെന്‍റ് മേരീസ് ഹൈസ്കൂളിൽ നിർവഹിച്ചു. വിദ്യാർഥികൾ സ്വരൂപിച്ച 10,950 രൂപ മന്ത്രി ഏറ്റുവാങ്ങി. സ്കൂൾ മനേജർ ഫാ. മാത്യു ചാക്കേരി, പ്രധാനാധ്യാപകൻ ബാബു ജോസ് തട്ടിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.വി. ജെൻസൻ, മേഴ്സി സി. ജോണ്‍, ജയപ്രകാശ് മാസ്റ്റർ, ഫാ. ജോമോൻ ഇമ്മട്ടി, സജിത്ത് കോമക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഗവ. എൽപി സ്കൂൾ…

Read More

പ്രളയകാലത്തെക്കുറിച്ച് സൗദിയിൽ നാടകക്കാലം; 20-30 മിനുറ്റിൽ അവതരിപ്പിക്കാൻ പറ്റിയ നാടകങ്ങൾ അവതരണത്തിനായി ക്ഷണിച്ചു

തൃശൂർ: കേരളത്തിലെ പ്രളയദുരിത ബാധിതരെ സഹായിക്കാൻ സൗദി അറേബ്യയിലെ റിയാദിൽ നാടക പ്രവർത്തകർ തുടർപരിപാടികൾക്ക് രൂപം നൽകുന്നു. പ്രളയകാലം എന്ന ടൈറ്റിലിലാണ് നാടകാവതരണങ്ങൾ. പ്രളയകാലത്തെ ഓർമിപ്പിക്കുന്ന 20-30 മിനുറ്റിൽ അവതരിപ്പിക്കാൻ പറ്റിയ നാടകങ്ങൾ അവതരണത്തിനായി ക്ഷണിച്ചു. നാടകപ്രവർത്തകരോടും എഴുത്തുകാരോടും നാടകങ്ങൾ സമർപിക്കാനാണ് സംഘാടകർ അഭ്യർത്ഥിച്ചിരിക്കുന്നത്. മുതിർന്നവർക്കും കുട്ടികൾക്കും അവതരിപ്പിക്കാൻ പറ്റിയ നാടകങ്ങളാണ് വേണ്ടതെന്നും എത്ര കൃതികൾ കിട്ടിയാലും അവ പല സന്ദർഭങ്ങളിലായി സൗദി അറേബ്യയിലെ വിവിധ അരങ്ങുകളിൽ അവതരിപ്പിക്കുമെന്നും സംഘാടകർ പറഞ്ഞു. ഈ മാസം 21ന് ആദ്യാവതരണം നടത്തും. ഈ നാടകാവതരണങ്ങളിലൂടെ ലഭ്യമാകുന്ന സഹായങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും തെരഞ്ഞെടുക്കുന്ന അർഹരായ നാടകപ്രവർത്തകർക്കും നൽകാനാണ് തീരുമാനം. സൗദി അറേബ്യായിൽ കേരള സംഗീത നാടക അക്കാദമിയുടെ അഗീകാരത്തോടെ പ്രവർത്തിക്കുന്ന കലാസമിതിയായ നാടകം ഡോട്ട് കോം റിയാദ് നാടകവേദി ആൻഡ് ചിൽഡ്രൻ തിയ്യറ്റർ പ്രവർത്തകരാണ് പ്രവാസ നാടകലോകത്ത് നിന്ന് പ്രളയബാധിതരെ…

Read More