ചേറ്റുവ ഹാർബർ തുടർച്ചയായ  മൂന്നാം ദിവസവും സ്തംഭിച്ചു; വടക്കൻ മേഖലയിലെ വള്ളങ്ങൾ ഹാർബർ കൈയടക്കുന്നതായി പരാതി

ചേറ്റുവ: ഹാർബർ തുടർച്ചയായ മൂന്നാം ദിവസവും സ്തംഭിച്ചു.ഹാർബറിൽ തെക്ക് ഭാഗത്തെ വള്ളങ്ങൾ നീക്കാതെ കൊടിക്കന്പുഴ-കടപ്പുറം ദേവസ്വത്തിന്‍റെ വള്ളമുടമകൾ പ്രതിഷേധ സൂചകമായി കെട്ടിയിട്ടതാണ് ഇന്നത്തെ സമരത്തിന് കാരണം. 16 വള്ളങ്ങളാണ് ഹാർബറിൽ കെട്ടിയിട്ടിരിക്കുന്നത്. അതിനാൽ ഇന്ന് മീനുമായി വരുന്ന വള്ളക്കാർക്കും ഇവരുടെ കാരിയർ വള്ളക്കാർക്കും ഹാർബറിൽ മീനിറക്കി കച്ചവടം നടത്താനാവില്ല. വടക്കൻ മേഖലയായ പൊന്നാനി ഉൾപ്പടെയുള്ള ഭാഗങ്ങളിൽ നിന്ന് വരുന്ന വള്ളങ്ങൾ ആ ഭാഗത്തെ ഹാർബറുകൾ ഒഴിവാക്കി ചേറ്റുവ ഹാർബർ കൈയടക്കുന്നതിൽ പ്രതിഷേധിച്ചാണ് ഹാർബറിന്‍റെ സമീപ പ്രദേശങ്ങളിലുള്ള തെക്കൻ ഭാഗക്കാരുടെ സമരത്തിന് വഴിവെച്ചത്. ഹാർബറിലെ സംഘർഷ സാധ്യതയെ തുടർന്ന് ഇന്ന് രാവിലെ വൻ പോലീസ് സംഘവും ഹാർബറിലെത്തിയിട്ടുണ്ട്. ഹാർബറിൽ നിറയെ പ്രതിക്ഷേധ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളികളുടെ ഉപജീവനം തടസപ്പെടുത്തിയ യൂണിയന്‍റെ നടപടിയിൽ പ്രതിക്ഷേധിച്ചാണ് ഹാർബറിൽ വള്ളങ്ങൾ കെട്ടിയിട്ട് അനിശ്ചിതകാല സമരം ആരംഭിച്ചിട്ടുള്ളതെന്ന് കൊടിയന്പുഴ കടപ്പുറം ദേവസ്വം നാട്ടിക വലപ്പാട്…

Read More

ചായ കുടിക്കാനുള്ള സമയം മാത്രം മതി ! ബൾബ് കത്തും, റേഡിയോ പാടും, മൊബൈൽ ഫുൾ ചാർജാകും; പുതിയ കണ്ടുപിടിത്തവുമായി ഇഗ്നേഷ്യസ്

തൃശൂർ: വെറും നാലുമിനിറ്റ് കൈകൊണ്ട് തിരിച്ചു പ്രവർത്തിപ്പിച്ചാൽ മൂന്നുമണിക്കൂർ നേരത്തേക്ക് എൽഇഡി വിളക്കും മൊബൈൽഫോണും റേഡിയോയും ചാർജ് ചെയ്യാവുന്ന സംവിധാനമൊരുക്കി കുരിയച്ചിറ സ്വദേശിയായ ഇഗ്നേഷ്യസ്. ഹാൻഡ് ജനറേറ്റിംഗ് ചാർജർ എന്നാണ് ഈ കണ്ടുപിടിത്തത്തിന്‍റെ പേര്. മൊബൈൽ ചാർജിംഗ്, എമർജൻസി ലൈറ്റ്, റേഡിയോയ്ക്ക് 6 വി കണക്ടർ എന്നിവ അടങ്ങുന്ന ഒരു ബോക്സാണിത്. ഇതിൽ നാലാമതായി ഒരു ഡിസി ചാർജിംഗ് ഡൈനാമോ കൂടിയുണ്ട്. ഓരോന്നും ചാർജ് ചെയ്യാൻ കണക്ട് ചെയ്യുന്നതിനു മുന്പായി ബോക്സിന്‍റെ പിറകിലുള്ള ഹാൻഡിൽ ഇടത്തോട്ട് രണ്ടുമുതൽ നാലുമിനിറ്റ് വരെ കറക്കണം. വൈദ്യുതി ഉണ്ടാകുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ ബോക്സിന് മുകളിലുള്ള പ്രസ് ബട്ടൺ അമർത്തിയാൽ അതിനു തൊട്ടുള്ള എൽഇഡി ബൾബ് പ്രകാശിക്കുന്നതു കാണാം. അതിനുശേഷം ബോക്സിനു താഴേയുള്ള ചാർജിംഗ് സ്വിച്ച് ഓണ്‍ ചെയ്യണം. തിരിക്കുന്ന സമയം കഴിഞ്ഞാൽ ഈ സ്വിച്ച് ഓഫ് ചെയ്യാം. മൂന്നേകാൽ കിലോയാണ് ഈ…

Read More

പ്രളയനാശനഷ്ടം വിലയിരുത്തൽ;  ലോകബാങ്ക് സംഘം നാളെ തൃശൂരിലെത്തുമെന്ന് ജില്ലാ കളക്ടർ അനുപമ

തൃശൂർ: പ്രളയക്കെടുതിയുടെ നാശനഷ്ടങ്ങൾ വിലയിരുത്താനും സഹായം അനുവദിക്കുന്നതിനുമായി ലോകബാങ്കിന്‍റെ പ്രത്യേക സംഘം നാളെ ജില്ലയിലെ വിവിധ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്നു ജില്ലാ കളക്ടർ ടി.വി. അനുപമ അറിയിച്ചു. കളക്ടറുടെ ചേംബറിൽ ചേർന്ന വകുപ്പുതല അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 8.30 ന് ചാലക്കുടിയിൽ ലോകബാങ്ക് സംഘം അവലോകനം നടത്തും. ജില്ലയിൽ പ്രളയം ഏറെ ബാധിച്ച വിവിധ സ്ഥലങ്ങളും സന്ദർശിക്കും. വിവിധ വകുപ്പുകളുടെ പ്രവർത്തന പുരോഗതി യോഗത്തിൽ കളക്ടർ വിലയിരുത്തി. പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ എന്നിവിടങ്ങളിൽ പൂർണമായും ഭാഗികമായും തകർന്ന വീടുകളുടെ വിശദാംശങ്ങൾ, പൊതുനാശനഷ്ടങ്ങൾ, സാനിട്ടേഷൻ പ്രവർത്തനങ്ങൾ, ശുചീകരണം, ടോയ്‌ലറ്റ് സംവിധാനങ്ങളുടെ നിലവിലെ അവസ്ഥ, തകർന്ന റോഡുകളുടെ നിജസ്ഥിതി, പ്രളയബാധിത മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ അവസ്ഥ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവയുടെ പ്രവർത്തനം തുടങ്ങിയവയും ജില്ലാ കളക്ടർ ആരാഞ്ഞു. സബ് കളക്ടർ ഡോ. രേണുരാജ്, അസിസ്റ്റന്‍റ് കളക്ടർ പ്രേം…

Read More

 ദേശീയപാതയിൽ കക്കൂസ് മാലിന്യം തള്ളാൻ എത്തിയ  മൂന്ന് പേർ അറസ്റ്റിൽ; ബിആർഡിക്ക് സമീപം മാലിന്യം തള്ളൽ പതിവാണെന്ന് നാട്ടുകാർ

തലോർ : ദേശീയപാത ബിആർഡിക്ക് സമീപം കക്കൂസ് മാലിന്യം തള്ളാൻ എത്തിയ മൂന്ന് പേരെയും ടാങ്കർ ലോറിയും പുതുക്കാട് പോലീസ് കസ്റ്റഡിയിൽ എടുത്തു. ബുധനാഴ്ച പുലർച്ചെ 3.30ന് ആയിരുന്നു സംഭവം. പോലീസ് പെട്രോളിംഗിനിടെ മാലിന്യം തള്ളാനുള്ള ശ്രമത്തിനിടെ ഇവരെ പിടികൂടുകയായിരുന്നു. ഡ്രൈവർ മലപ്പുറം കക്കുന്നത്ത് വീട്ടിൽ മുഹമ്മദ് അബ്ദുൾ ജലീൽ, സഹായികളായ തമിഴ്നാട് ചിദംബരം സ്വദേശികളായ അൻപ്, പ്രേംകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൃശൂർ അമല ഭാഗത്തു നിന്നാണ് മാലിന്യം കൊണ്ടുവരുന്നതെന്ന് പോലീസ് പറഞ്ഞു. ദേശീയപാത ബിആർഡിക്ക് സമീപം മാലിന്യം തള്ളുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇവിടെ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന് ആവശ്യം ശക്തമാവുകയാണ്.

Read More

ജാമ്യത്തിൽ മുങ്ങിയ കൊലക്കേസ് പ്രതി അഞ്ചു വർഷത്തിനുശേഷം അറസ്റ്റിൽ; ഗോപാലകൃഷ്ണനും സുഹൃത്തും വഴക്കിടുന്നത് കണ്ട് പിടിച്ചുമാറ്റാൻ ചെന്നയാളെ പ്രതി  അടിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്

ഗുരുവായൂർ: ജാമ്യമെടുത്തു മുങ്ങിയ കൊലക്കേസ് പ്രതിയെ അഞ്ചുവർഷത്തിനു ശേഷം ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി അമ്മാണ്ടിപ്പിള്ളൈ സ്വദേശി ഗോപാലകൃഷ്ണനെ(69)യാണ് ഗുരുവായൂർ സിഐ ഇ.ബാലകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തമിഴ്നാട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. കേസിൽ ഹാജരാകാത്തതിനെതുടർന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി തമിഴ്നാട്ടിലെ വീട്ടിലുണ്ടെന്നറിഞ്ഞ പോലീസ് സംഘം വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. 2013ലാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ചെത്തി ബസ് സ്റ്റാൻഡ് പരിസരത്തുവച്ച് കൂലിത്തർക്കത്തെതുടർന്ന് തമിഴ്നാട്ടുകാരനായ മുരുകനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ജാമ്യം ലഭിച്ചശേഷം മുങ്ങുകയായിരുന്നു. ഗോപാലകൃഷ്ണനും സുഹൃത്ത് രവിയുമായുണ്ടായ അടിപിടി തടയാനെത്തിയ മുരുകനു ചുറ്റികകൊണ്ടുള്ള അടിയേൽക്കുകയായിരുന്നു. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

നാല്പത്തെട്ടുകാരിയായ വീട്ടമ്മയെ  ബാങ്ക് മാനേജരും കൂട്ടാളിയും ചേർന്ന് പീഡിപ്പിച്ചതായി പരാതി;  വീട്ടമ്മയുടെ  പേരിലുള്ള സ്ഥലം ശരിയാക്കി നൽകാമെന്ന് പറഞ്ഞ്  വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു

വടക്കാഞ്ചേരി: നാലപത്തെട്ടുകാരിയായവീട്ടമ്മയെ രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചതായി പരാതി. വീട്ടമ്മയുടെ പേരിലുള്ള ഭൂമിയുടെ രേഖകൾ ശരിയാക്കി തരാംമെന്ന് പറഞ്ഞ് സമീപവാസിയുടെ വീട്ടിൽ വിളിച്ചുവരുത്തിയായിരുന്നു തന്നെ അയൽവാസിയും, ഇയാളുടെ കൂട്ടുകാരൻ എറണാകുളം തൃക്കാക്കര സ്വദേശിയും ചേർന്ന് പീഡിപ്പിച്ചതെന്ന് വീട്ടമ്മ വടക്കാഞ്ചേരിപോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഒരാൾ റിട്ടേയ്ഡ് ഫാർമസിസ്റ്റും, മറ്റൊരാൾ ബാങ്ക് മനേജരുമാണെന്ന് വീട്ടമ്മ പറഞ്ഞു. 2017- ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രേഖകൾ തയ്യാറാക്കിയെടുക്കാൻ വൈകിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. വീട്ടമ്മ പരാതിയുമായി കഴിഞ്ഞ ദിവസം രാവിലെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ മനപൂർവ്വം സി ഐ സ്ഥലത്തില്ലന്ന് പറഞ്ഞ് പരാതി ഉദ്യോഗസ്ഥർ വൈകീപ്പിക്കുകയായിരുന്നു.വൈകീട്ട് നാലൂവരെ സ്റ്റേഷനിൽ ഇരുന്ന വീട്ടമ്മ പിന്നീട് സിറ്റിപോലീസ് കമ്മീഷണറെ സമീപിക്കുകയും കമ്മീഷണർ വീട്ടമ്മയുടെ പരാതി സ്വീകരിക്കുകയും ചെയ്തു.തുടർന്ന് പരാതി വടക്കാഞ്ചേരി സിഐയ്ക്ക് കൈമാറുകയും ചെയ്തു. പിന്നീട് വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ടിനു മുന്നിൽ…

Read More

എഴുപതാം പിറന്നാളാഘോഷം ഉപേക്ഷിച്ചു, ആദിവാസി  കുടുംബങ്ങൾക്ക് കൈത്താങ്ങുമായി രാധാകൃഷ്ണൻ

വെള്ളിക്കുളങ്ങര: എഴുപതാം പിറന്നാളാഘോഷങ്ങൾ വേണ്ടെന്ന്് വെച്ച് പ്രളയക്കെടുതി അനുഭവിച്ച ആദിവാസി കുടുംബങ്ങളെ സഹായിച്ച് മാതൃകയാവുകയാണ് കിഴക്കേ കോടാലി സ്വദേശി കെ.ജി.രാധാകൃഷ്ണൻ. പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിലാണ് വിപുലമായ രീതിയിൽ ആഘോഷിക്കാൻ തീരുമാനിച്ചിരുന്ന പിറന്നാളാഘോഷം ഉപേക്ഷിക്കാൻ രാധാകൃഷ്ണൻ തീരുമാനിച്ചത്. ഒക്ടോബർ രണ്ടിന് എഴുപതു തികയുന്ന കിഴക്കേ കോടാലി കുണ്ടനി വീട്ടിൽ രാധാകൃഷ്ണൻ സുഹൃത്തുക്കളേയും ബന്ധുക്കളേയും വിളിച്ചുകൂട്ടി പിറന്നാളാഘോഷം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു.എന്നാൽ പിന്നീടുണ്ടായ പ്രളയക്കെടുതിയിൽ പെട്ട് അനേകം പേർ ദുരിതം അനുഭവിക്കുന്നതറിഞ്ഞ സാമൂഹിക പ്രവർത്തകൻ കൂടിയായ രാധാകൃഷ്ണൻ ആഘോഷം വേണ്ടെന്ന് വെച്ചു. അതിനായി കരുതിവെച്ച തുക ആനപ്പാന്തം കാടർ കോളനിയിലെ ആദിവാസി കുടുംബങ്ങൾക്കായി ചെലവഴിക്കാൻ തീരുമാനിച്ചു. ഇതനുസരിച്ചാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊത്ത് രാധാകൃഷ്ണൻ ഞായറാഴ്ച ആനപ്പാന്തം കോളനിയിലെത്തിയത്. കോളനിയിലെ 78 കുടുംബങ്ങൾക്കും പത്തുദിവസത്തേക്കാവശ്യമായ അരിയും പലവ്യഞ്ജനങ്ങളും രാധാകൃഷ്ണനും കുടുംബാംഗങ്ങളും ചേർന്ന് വിതരണം ചെയ്തു. പഞ്ചായത്തംഗം ജോയ് കാവുങ്ങൽ, ആദിവാസി ക്ഷേമ സമിതി നേതാവ്…

Read More

തൃശൂർകാരനു റഷ്യക്കാരി വധു;  ശ്രീജിത്തും ഐറീനയും  റഷ്യയിലെ ഇന്ത്യൻ എംബസിയിൽ ഉദ്യോഗസ്ഥരാണ്

പെരിഞ്ചേരി: ചക്കാലക്കൽ ബാലസുന്ദരന്‍റെ മകൻ ശ്രീജിത്ത് റഷ്യക്കാരി ഐറീനയുടെ കഴുത്തിൽ താലികെട്ടി. ആനക്കല്ല് തൃത്താമരശേരി ശിവക്ഷേത്രത്തിൽ 10.05നായിരുന്നു ക്ഷേത്രാചാരത്തോടെയുള്ള വിവാഹചടങ്ങ്. ഇരുവരും റഷ്യയിലെ ഇന്ത്യൻ എംബസിയിൽ ഉദ്യോഗസ്ഥരാണ്. ശ്രീജിത്ത് ഇന്ത്യൻ എംബസിയിൽ കൗണ്‍സിലറും ഐറീന ക്ലാർക്കുമാണ്. ഐറീനയുടെ അമ്മയും സഹോദരിമാരും എട്ടു സുഹൃത്തുക്കളും റഷ്യയിൽനിന്ന് വിവാഹചടങ്ങിനെത്തിയിരുന്നു. താലികെട്ടിനുശേഷം ഒല്ലൂർ എടക്കുന്നി പാർവതി കല്യാണമണ്ഡപത്തിൽ നടന്ന വിരുന്നുസത്കാരചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു. ഈ മാസം 28ന് ഇവർ റഷ്യയിലേക്കു തിരിക്കും.

Read More

എടതിരിഞ്ഞിയിലെ ചുമടുതാങ്ങി കാലത്തിനു നേരെപിടിച്ച കണ്ണാടി ; ചരിത്രത്തിന്‍റെ ഗതകാല സ്മരണകളുണർത്തുന്ന  ചുമടുതാങ്ങികൾക്ക് പറ‍യാനുള്ളത്…

ചേലൂർ: ചരിത്രത്തിന്‍റെ ഗതകാല സ്മരണകളുണർത്തുന്ന പടിയൂരിന്‍റെ മുഖമുദ്രയായ രാജഭരണകാലത്തു സ്ഥാപിച്ച ചുമടുതാങ്ങി സംരക്ഷിക്കണമെന്ന ആവശ്യം ശക്തം. അഞ്ചടി ഉയരത്തിൽ ആറടി അകലത്തിൽ നാട്ടിനിർത്തിയിരിക്കുന്ന രണ്ടു കരിങ്കൽ തൂണുകൾക്കു മുകളിൽ നെടുകെ വച്ചിരിക്കുന്ന ഒരു കരിങ്കൽപ്പാളി. പഴയകാല പാതയോരങ്ങളിൽ ഇവ പതിവുകാഴ്ചയായിരുന്നുവെങ്കിലും കാലത്തിന്‍റെ പ്രയാണത്തിൽ ഇതു കാഴ്ചവട്ടത്തിനു പുറത്തായി. പക്ഷേ ഇരിങ്ങാലക്കുട-മൂന്നുപീടിക റോഡിൽ എടതിരിഞ്ഞി പോസ്റ്റാഫീസ് ജംഗ്ഷനിൽനിന്നും കുറച്ചു പടിഞ്ഞാട്ടുമാറി കാലം ചുമടിറക്കി വിശ്രമിച്ച ചുമടുതാങ്ങിയൊരെണ്ണം ഇന്നും തലയെടുപ്പോടെ നിൽക്കുന്നു. അതിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു. “തൃപ്പൂണിത്തുറ കൊട്ടക്കകത്ത് തീപ്പെട്ട വലിയതന്പുരാൻ തിരുമനസ് കുഞ്ഞിക്കാവ് തന്പുരാന്‍റെ കല്പന പ്രകാരം’. പടിയൂരിന്‍റെ മുഖമുദ്രയാണിത്. രാജഭരണകാലത്തു സ്ഥാപിച്ചുവെന്നല്ലാതെ ചുമടുതാങ്ങിയുടെ പ്രായം കൃത്യമായി പറയാൻ നിവൃത്തിയില്ലെന്നു പഴമക്കാർ പറയുന്നു. ഓർമയുള്ള കാലം മുതൽ ചുമടുതാങ്ങി ഇങ്ങനെത്തന്നെയുണ്ടായിരുന്നു എന്നാണ് നാട്ടിലെ പഴമക്കാരുടെ അഭിപ്രായം. ദൂരദേശങ്ങളിൽ നിന്നുപോലും ഇരിങ്ങാലക്കുട ചന്തയിലേക്കു തലച്ചുമടുമായി എത്തിയിരുന്ന കച്ചവടക്കാരുടെ വിശ്രമസ്ഥലമായിരുന്നു ഇവിടം.…

Read More

പ്രളയ ദുരന്തം കണ്ട് വിവാഹിതരായ  റിന്‍റുവും ഭാര്യ സരിഗയും ദുരിതബാധിതർക്ക് അരിവിതരണം ചെയ്ത് മാതൃകയായി; എല്ലാ പിൻതുണ‍യും  നൽകി വീട്ടുകാരും

ചേർപ്പ്: പ്രളയദുരിതബാധിതർക്ക് അരി വിതരണം നടത്തി നവദന്പതികൾ മാതൃകയായി. പള്ളിപ്പുറം പൂവത്തിങ്കൽ രാജന്‍റെ മകൻ റിന്‍റുവിന്‍റെ വിവാഹം ഓഗസ്റ്റ് 27 നാണ് നടന്നത്. വിവാഹത്തിനുശേഷം പ്രളയദുരിതബാധിതർക്ക് എന്തെങ്കിലും സഹായം നൽകണമെന്ന് റിന്‍റുവും ഭാര്യ സരിഗയും തീരുമാനിക്കുകയായിരുന്നു. പള്ളിപ്പുറം പ്രദേശത്ത് നിരവധി പേരാണ് പ്രളയം കാരണം ദുരിതാവസ്ഥയിലായത്. അവർക്ക് 10 കിലോ അരി വീതം നൽകാൻ നവദന്പതികൾ തീരുമാനം എടുത്തതോടെ വീട്ടുകാരും പൂർണസമ്മതം നൽകി. അങ്ങനെ കഴിഞ്ഞദിവസം ദുരിതബാധിതർക്ക് അരി വിതരണം ചെയ്യുകയായിരുന്നു.നാട്ടിക നിയോജക മണ്ഡലം എംഎൽഎ ഗീതാ ഗോപിയാണ് വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷീലാ വിജയകുമാർ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.ടി സണ്ണി, പാറളം ഗ്രാമപഞ്ചായത്തംഗം കെ.എസ് നിഖിൽ, പള്ളിപ്പുറം ആലപ്പാട് കോൾഫാമിംഗ് സഹകരണസംഘം പ്രസിഡന്‍റ് സി.എസ് പവനൻ, സിപിഐ പാറളം ലോക്കൽ കമ്മിറ്റി സെക്രട്ടറി സുബാഷ് മാരാത്ത്, ഡോ. കെ വിജയരാഘവൻ…

Read More